tag:blogger.com,1999:blog-927535008381764692024-03-18T02:48:44.835-07:00ചുവരെഴുത്ത്N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.comBlogger241125tag:blogger.com,1999:blog-92753500838176469.post-37552257919272821662023-07-21T23:11:00.002-07:002023-07-21T23:11:14.637-07:00പലായകരുടെ പറുദീസ<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGSOPRVpkCi7s3mvHdl6EE8Pd7FFJSPNOzvzYpkIWd9i6Co2YzreqCdkpaOH5RbaLj8yXO-nDlkbOhBmAyUyGojsH1wGvTfibkZV-a0602V_yOwCWWIc_P13zuVd7Rgk7LimK5tSWvDgJzSDpf-rPkVD1la_2jTfeFmnA7VGvWxhGe4k-n2JLF227FYSBR/s554/fef959b7-9109-42a8-8a59-bf6090127a2b.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="495" data-original-width="554" height="286" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGSOPRVpkCi7s3mvHdl6EE8Pd7FFJSPNOzvzYpkIWd9i6Co2YzreqCdkpaOH5RbaLj8yXO-nDlkbOhBmAyUyGojsH1wGvTfibkZV-a0602V_yOwCWWIc_P13zuVd7Rgk7LimK5tSWvDgJzSDpf-rPkVD1la_2jTfeFmnA7VGvWxhGe4k-n2JLF227FYSBR/s320/fef959b7-9109-42a8-8a59-bf6090127a2b.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><div class="separator" style="clear: both; text-align: center;"><span style="text-align: left;"><span style="color: #2b00fe;"><b>ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷരാർഥത്തിൽ ധരംശാലയാണ്. ചൈനീസ് ഏകാധിപത്യത്തിന്റെ ചെങ്കുത്തേറ്റ് പിടഞ്ഞോടിയ നിസ്സഹായരുടെ രാജ്യാതിർത്തികൾ പിളർന്നെത്തിയ നിലവിളിക്ക് അഭയംനൽകിയ ചരിത്ര ഭൂമി. ധരംശാലയുടെ പ്രാചീന ചരിത്രത്തിൽ തന്നെ വന്നുപോകുന്നവരുടെ അടയാളങ്ങളുണ്ട്. വ്യത്യസ്ത ഭരണ സംവിധാനങ്ങളുടെ അനുഭവ പാഠങ്ങളുണ്ട്. ധരംശാലയിലെ തദ്ദേശീയ ജനത തന്നെ ദേശാന്തരങ്ങളിലലഞ്ഞു ജീവിച്ചവരായിരുന്നു.</b></span></span></div></div><p><br /></p><p>ലാഹോർ ആസ്ഥാനമായി ഭരിച്ച സിഖ് രാജവംശത്തിന് കീഴിലായിരുന്ന ധരംശാല ബ്രിട്ടീഷ് ഭരണകാലമായപ്പോൾ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായി. ഹിമാചൽ പ്രദേശിലും കശ്മീരിലും കാണപ്പെടുന്ന ഗദ്ദിസ് എന്ന് വിളിക്കുന്ന ഗോത്ര വിഭാഗമായിരുന്നു 1800കളിൽ ഇവിടത്തെ തദ്ദേശീയർ. നാടോടികളെപ്പോലെ അലഞ്ഞും കാലികളെ മേച്ചും കൃഷി ചെയ്തും ജീവിച്ചവർ. കാലികൾക്കിണങ്ങിയ പുൽത്തകിടികൾ തേടി നടന്നവർ. അവരുടെ ദേശാന്തര യാത്രകൾക്കിടെ ധരംശാലയിൽ ബ്രിട്ടീഷുകാരും പിന്നാലെ ഗൂർഖകളും എത്തി. അവരുടെ ആവാസ സംവിധാനം വിരുന്നുവന്നവർ കവർന്നെടുത്തപ്പോൾ അവർ പതിയെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് നിഷ്ക്രമിച്ചു. 1850ൽ ആഗ്ലോ സിഖ് യുദ്ധത്തിന്റെ ഭാഗമായി ധരംശാലയെ ബ്രിട്ടീഷുകാർ സൈനിക താവളമാക്കി. പത്ത് കൊല്ലം പിന്നിട്ടപ്പോൾ അത് ഗൂർഖ സൈനിക വിഭാഗത്തിന്റെ കേന്ദ്രമായി. എന്നാൽ 1905ൽ ഉണ്ടായ ഭൂകമ്പം ധരംശാലയെ സമ്പൂർണമായി തകർത്തു. ഇരുപതിനായിരത്തോളം മനുഷ്യർ മരിച്ചു. ധരംശാലയെ ബ്രിട്ടീഷിന്ത്യയുടെ ഗ്രീഷ്മകാല ആസ്ഥാനമാക്കാനുള്ള പദ്ധതി ഭൂകമ്പത്തെത്തുടർന്നാണ് ഷിംലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ ഈ ദുരനുഭവങ്ങളിൽ നിന്ന് അര നൂറ്റാണ്ടിന് ശേഷം ധരംശാല പുതിയ മേൽവിലാസത്തിലേക്ക് ഉയിർത്തെഴുന്നേറ്റു. ചൈനീസ് അധിനിവേശത്തിൽ അഭയാർഥികളായി മാറിയ തിബത്തുകാർക്ക് ഇന്ത്യ നൽകിയ അഭയ സ്ഥാനമായി മാറി ധരംശാല. 1959ൽ ആയിരുന്നു ഇത്. ലാസയിലെ തിബത്തൻ ഭരണ കേന്ദ്രം ആക്രമിക്കപ്പെട്ട രാത്രി അടുത്ത അനുയായികളോടൊപ്പം പലായനം തുടങ്ങിയ പതിനാലാം ദലൈലാമ പടുത്തുയർത്തിയ ബഹിഷ്കൃതരുടെ ഭരണകൂടം ഇവിടെയാണ് പ്രവർത്തിക്കുന്നത്. നാനാദിക്കിലേക്ക് ചിതറിയോടിയ തിബത്തുകാരുടെ ആഗോള ഭരണ കേന്ദ്രമാണിത്.</p><p><br /></p><p>ഇപ്പോൾ ധരംശാലയിലേക്കുള്ള വഴികൾ താരതമ്യേന മികച്ചതും അനായാസം എത്തിപ്പെടാൻ കഴിയുന്നതുമാണ്. മലമുകളിലേക്ക് ഒഴുകിക്കയറുന്ന റോഡുകളാണെങ്കിലും അവ യാത്രാക്ഷമമാണ്. അസാധാരണമായ പ്രകൃതി ഭംഗിയാൽ ഇരുവോരങ്ങളും കാഴ്ചാ സമൃദ്ധമാകയാൽ റോഡ് യാത്ര ആകർഷകവും അതീവ ഹൃദ്യവുമാണ്. എന്നാൽ ധരംശാലക്ക് പുതിയ മേൽവിലാസമുണ്ടാക്കിയവർ ഇത്രയെളുപ്പം ഇവിടെ എത്തിച്ചേർന്നവരല്ല. കഠിനതരമായ വഴികൾ താണ്ടിയും മരണമുഖത്തുനിന്ന് കുതറിയോടിയും വന്നുചേർന്നവരാണവർ. 24-ാം വയസ്സിൽ ഒരു രാജ്യത്തിന്റെ നായക സ്ഥാനം ഉപേക്ഷിച്ച് അധികാമില്ലാത്ത ഭരണാധിപനായി മാറേണ്ടിവന്ന ദലൈലാമ തന്നെ ആ സഞ്ചാരവഴികൾ വിവരിക്കുന്നുണ്ട്: 'നോർബുലിങ്ക വിടുമ്പോഴും, യാത്രയുടെ ആദ്യഘട്ടത്തിലെ ഈ ധൃതികൾക്കിടയിലും, നേരെ ഭാരതത്തിലേക്ക് പോകേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ടിബറ്റിൽത്തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് താമസിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ലാസയിൽ നിന്ന് തെക്കേട്ടും കിഴക്കോട്ടുമായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. ആ പ്രദേശങ്ങൾ മിക്കതും ഖമ്പകളുടെയും ഒളിപ്പോരാളികളായി അവർക്കൊപ്പം ചേർന്ന ഇതര ടിബറ്റുകാരുടെയും ശക്തിദുർഗങ്ങളായിരുന്നു. ആ ഗിരിനിരകളുടെ ഹൃദയാന്തർഭാഗത്തുനിന്ന് പുറപ്പെട്ട് ഹിമാലയത്തിന്റെ പ്രധാന പർവത പംക്തി കടന്ന് ഭൂട്ടാനിലും ഇന്ത്യയിലും എത്തിച്ചേരുന്ന പാതകളുണ്ട്.... അർധരാത്രി 12 മണിയോടെ ഞങ്ങൾ ചീലായുടെ അടിവാരത്തിലെത്തി. അതിരാവിലെ മലന്പാതയിലേക്ക് കുത്തനെയുള്ള കയറ്റം കയറാൻ ആരംഭിക്കുമ്പൾ പർവത നിരകളുടെ തണലുണ്ടായിരുന്നു. വഴി തികച്ചും പരുക്കനും ദുർഘടവും. ഹിമവിതാനത്തിനും മുകളിലൂടെ അത് ഞങ്ങളെക്കൊണ്ടുപോയി..... മൈലുകൾ താണ്ടിയപ്പോൾ നദിക്കക്കരെ ഒരു ചെറു ഗ്രാമത്തിലെത്തി. പേര് കിഷോങ്. കിഷോങ് എന്നാൽ സന്തോഷത്താഴ്വാരം.അന്ന് രാത്രി അവിടെ തങ്ങി. അപ്പോഴേക്കും യാത്രാ സംഘം നൂറായി വളർന്നു. സംരക്ഷകരായി നാനൂറോളം പടയാളികളും. അടുത്ത അഞ്ച് ദിവസം പൂർണമായി പുരാതന ടിബറ്റിന്റെ പ്രത്യേകതയായ ഇടുങ്ങിയ ചരൽപ്പതകളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചു. ലുൻസെസോങ് എത്തുംവരെ യാത്ര തുടരാൻ ഈ സമയത്താണ് തീരുമാനിച്ചത്.' (എന്റെ നാടും എന്റെ ജനങ്ങളും - ദലൈലാമയുടെ ആത്മകഥ- അധ്യായം 11ൽ നിന്ന്).</p><p><br /></p><p>1959 മാർച്ച് 17ന് രാത്രിയാണ് ദലൈലാമയും അടുത്ത അനുയായികളും കുടുംബാംഗങ്ങളുമായി 20 പേരുടമങ്ങുന്ന സംഘം ലാസയിൽ നിന്ന് ചൈനീസ് സൈനിക വേഷമണിഞ്ഞ് പലായനം തുടങ്ങുന്നത്. നടന്നും കുതിരപ്പുറത്തേറിയും പകലൊളിച്ചും രാത്രിയുണർന്ന് നടന്നും ദിവസങ്ങൾ നീണ്ട യാത്രക്ക് ശേഷം അവർ ഇന്ത്യനതിർത്തിയെത്തി. കഠിനതരമായ ആ യാത്ര ഒരു വർഷത്തിന് ശേഷമാണ് ഇന്ത്യൻ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരത്തോടെ ധരംശാലയിൽ തമ്പടിക്കുന്നത്. ആസ്ഥാനമാക്കിയത് മക്ലോഡ് ഗഞ്ച് എന്ന അപ്പർ ധരംശാലയും. അവരവിടെ അവരുടേതായ ഒരു സന്തോഷത്താഴ്വര പണിതു. മക്ലോഡ് ഗഞ്ച് ഇപ്പോൾ വെറുമൊരു ഗ്രാമമല്ല, അതൊരു രാജ്യം തന്നെയാണ്. ഇന്ത്യക്കകത്തെ ഒരു 'അഭയ രാജ്യം'. </p><p><br /></p><p>ധരംശാലയെ അന്താരാഷ്ട്ര പ്രശസ്തകമാക്കിയത് മക്ലോഡ് ഗഞ്ചിലെ ദലൈലാമ ആശ്രമം തന്നെയാണ്. സുഗ്‍ലാക് ഖാങ് എന്നറിയപ്പെടുന്ന ബുദ്ധമത തീർഥാടന കേന്ദ്രം തേടി പതിനായിരങ്ങളാണ് ഓരോ വർഷവും ധരംശാലയിലെത്തുന്നത്. ദലൈലാമയുടെ സ്വകാര്യ ആശ്രമമെന്ന് അറിയപ്പെടുന്ന നംഗ്യാൽ മൊണാസ്ട്രിയും മുഖ്യ ആകർഷണമാണ്. രണ്ടാം ദലൈലാമ സ്ഥാപിച്ച നംഗ്യാൽ മൊണാസ്ട്രി, 1959ലാണ് ധരംശാലയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. തിബത്തൻ ചരിത്രത്തിന്റെ ബൃഹദ് ശേഖരവും സൂക്ഷിപ്പ് കേന്ദ്രവുമായി പ്രവർത്തിക്കുന്ന ലൈബ്രറി ഓഫ് ടിബറ്റൻ വർക്സ് ആന്റ് ആർകൈവ്സ് (LTWA) 1970ൽ സ്ഥാപിതമായതാണ്. തിബത്ത് ചരിത്രവും സംസ്കാരവും രേഖപ്പെടുത്തിയ കൈയ്യെഴുത്തു പ്രതികളും ചരിത്ര ഗ്രന്ഥങ്ങളും അടക്കം 80,000ൽ അധികം രേഖകൾ ഇവിടെയുണ്ട്. ടാങ്ക എന്നറിയപ്പെടുന്ന തിബത്തൻ പെയിന്റിങ്ങുകളുടെ അപൂർവ ശേഖരം. ബുദ്ധ പാരമ്പര്യം അടയാളപ്പെടുത്തുന്ന പ്രതിമകൾ, കരകൗശല വസ്തുക്കൾ. 10,000ൽ അധികം ചിത്രങ്ങൾ. ഇത്തരം ചരിത്ര രേഖകളുടെ മറ്റൊരു കേന്ദ്രമാണ് 1998ൽ സ്ഥാപിച്ച ടിബറ്റ് മ്യൂസിയം. ചൈനീസ് അധിനിവേശത്തിന്റെ നേർ ചിത്രങ്ങളും തിബത്തൻ പോരാട്ടത്തിന്റെ വീരകഥകളും കേൾക്കാൻ ഇവിടെയെത്തണം. മ്യൂസിയത്തിൽ 30,000 ൽ അധികം ചിത്രങ്ങളുമുണ്ട്. ലാസയിൽ നിന്ന് ധരംശാലവരെയെത്തിയ തിബത്തുകാരുടെ അഭയാർഥി ജീവിതം ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പ്രദർശനം ദിവസവും നടക്കും. അധിനിവേശകർക്കെതിരെ പൊരുതിമരിച്ചവരുടെ ഓർമക്കായി രക്തസാക്ഷി സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്. മുഷ്ടി ചുരുട്ടി പോരാടാനുറച്ചുനിൽക്കുന്ന തിബത്തുകാരുടെ ചിത്രം ഒരുപക്ഷെ മറ്റെവിടെയും കാണാനായെന്ന് വരില്ല. ലോകമാകെ ചിതറിപ്പിരിഞ്ഞ തിബത്തുകാരുടെ പ്രവാസി സർക്കാറും ഇവിടെ പ്രവർത്തിക്കുന്നു. അതിനാൽ അന്താരാഷ്ട്ര അതിഥികളുടെയും നയതന്ത്ര പ്രതിനിധികളുടെയും വിദേശകാര്യ വിദഗ്ധരുടെയും പതിവ് സന്ദർശന സ്ഥലംകൂടിയാണ് ധരംശാല. സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ എന്ന പേരിൽ പ്രവർത്തിക്കുന്ന ബഹിഷ്കൃതരുടെ സർക്കാറിന് താങ്ങായി ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലജിസ്ലേറ്റിവും ഇവരുടേതായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തലവൻ ദലൈലാമ തന്നെ. </p><p><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimOIIa3idn5YP1oYfs7O8o4sSsnn871Lo3sq-7_dszRSf_RVXDa5RR0dhUNr5uhbZG0QIxA-sC9R0PMNsFCaMIKGwcC6FBF69tRxhKF2Z6Fyt3g4pCQP1BZ9Ov6qo9GrUePjMnnnu6DWICfyQTH8N3dsatRL2uImha1pHUnJWyGBEl_aBRtdBIuE1K1Ocr/s183/84214439-fa67-49f7-b9f0-5ec43e4abaf0.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" data-original-height="183" data-original-width="168" height="316" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimOIIa3idn5YP1oYfs7O8o4sSsnn871Lo3sq-7_dszRSf_RVXDa5RR0dhUNr5uhbZG0QIxA-sC9R0PMNsFCaMIKGwcC6FBF69tRxhKF2Z6Fyt3g4pCQP1BZ9Ov6qo9GrUePjMnnnu6DWICfyQTH8N3dsatRL2uImha1pHUnJWyGBEl_aBRtdBIuE1K1Ocr/w290-h316/84214439-fa67-49f7-b9f0-5ec43e4abaf0.jpg" width="290" /></a></p><p>അനാകായിരങ്ങളുടെ ജീവത്യാഗവും ചോരപ്പാടുകളും ത്യാഗാർപ്പണങ്ങളും കൂട്ടിച്ചേർത്താണ് തിബത്തുകാർ ഈ ബഹിഷ്കൃതരുടെ രാജ്യം പണിതുയർത്തിയത്. ദലൈലാമ ആത്മകഥയിൽ എഴുതുന്നു: 'ചെന്യെയിൽ നിന്ന് പുറപ്പെട്ട ശേഷമാണ് ആദ്യമായി ലാസയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. സായുധ പോരാട്ടത്തിൽനിന്ന് ഖമ്പകളെ പിന്തിരിപ്പിക്കാൻ മന്ത്രിസഭ നിയോഗിച്ച ഡപ്പോൺ നാംസെലിങിൽനിന്നാണ് ആദ്യ വിവരം ലഭിച്ചത്. ചർച്ചക്ക് പയ നാംസെലിങ് പിന്നീട് ഖമ്പകൾക്കൊപ്പം ചേർന്നിരുന്നു. അധികം വൈകാതെ എന്റെ പ്രൈവറ്റ് സെക്രട്ടറി ഖഞ്ചുങ് താരയിൽ നിന്ന് വിശദമായ കത്ത് ലഭിച്ചു. നോർബുലിങ്കക്ക് അകത്തായിരുന്നിട്ട് കൂടി വെടിവപ്പിൽ അദ്ദേഹത്തിന് മുറിവേറ്റു. തടഞ്ഞുനിർത്താൻ ഞാൻ ആവതുശ്രമിച്ച മഹാവിനാശത്തിന്റെ കഥ ഞങ്ങൾക്ക് പൂർണമായി ഗ്രഹിക്കാനായി. മാർച്ച് 20ന് പുലർച്ചെ രണ്ട് മണിക്കാണ് വെടി ആരംഭിച്ചത്. അതായത് ഞാൻ പോന്നുകഴിഞ്ഞ് 48 മണിക്കൂറുകൾക്ക് ശേഷം. അതും ഞാൻ പുറപ്പെട്ട വിവരം ചൈനക്കാർ കണ്ടുപിടിക്കും മുമ്പ്. ആ ദിവസം മുഴുവൻ അവർ നോർബുലിങ്കക്ക് നേരെ വെടിവച്ചുകൊണ്ടിരുന്നു. അതിന് ശേഷം നഗരത്തിലേക്കും പോടാല, ക്ഷേത്രം, വിഹാരങ്ങൾ എന്നിവയിലേക്കും വെടിക്കോപ്പുകൾ തിരിച്ചുവച്ചു. ലാസയിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് പറയാൻ സാധ്യമല്ല. ആയിരക്കണക്കിന് മൃതദേഹങ്ങങൾ നോർബുലിങ്കക്ക് അകത്തും പുറത്തുമായി കാണപ്പെട്ടു. നോർബുലിങ്കക്കുള്ളിലെ പ്രധാനകെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു. നഗരത്തിനുള്ളിലെ വീടുകൾ ഇടിച്ചുനിരത്തുകയോ തീവക്കുകയോ ചെയ്തിരുന്നു. ഞാൻ ഉപയോഗിച്ചിരുന്ന മുറികളുടെ ഏതാനും ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. പതിമൂന്നാം ദലൈലാമയുടെ സ്വർണനിർമിത ശവകുടീരം സൂക്ഷിച്ച മുറിയിൽ ഷെല്ലുകൾ പതിച്ചു. ചാക്പോറി മെഡിക്കൽ കോളജ് നിലംപരിശായി. പുകയും മൃതശരീരങ്ങളും നിറഞ്ഞുകുമിഞ്ഞ നശിച്ച വിജനമായ നോർബുലിങ്കയിലേക്ക് ആദ്യദിവസത്തിന്റെ അവസാനം ചീനക്കാർ പ്രവേശിച്ചു. അവർ ഓരോ മൃതദേഹത്തിന്റെയും - പ്രത്യേകിച്ച് സന്യാസിമാരുടെ- മുഖം പരിശോധിച്ചു. ഞാൻ അപ്രത്യക്ഷമായി എന്ന് അന്ന് രാത്രി അവർ സ്ഥിരീകരിച്ചു. ഞാൻ അവിടെയില്ലെന്ന് കണ്ടുപിടിച്ച ശേഷവും നഗരവും വിഹാരങ്ങളും തകർക്കുന്നത് അവർ തുടർന്നു. ഞങ്ങളുടെ സാധാരണ ജനത മുവുവൻ വിദേശാധിപത്യം അംഗീകരിക്കില്ലെന്ന് ചീനക്കാരെ ബോധ്യപ്പെടുത്തി. അതുകൊണ്ട് നിർദയമായ കശാപ്പുകൊണ്ട് അതംഗീകരിപ്പിക്കാൻ അവർ ശ്രമിച്ചു. ലുൻസെൻ സോങിലേക്ക് യാത്ര തുടർന്ന ഞങ്ങൾ അവിടെ ഭരണകേന്ദ്രം സ്ഥാപിക്കാമെന്ന ആശയിലായിരുന്നു അപ്പോഴും.' (അതേ പുസ്തകം, അതേ അധ്യായം).</p><p><br /></p><p>ഇത്രമേൽ യാതനാപൂർണമായ രാജ്യഭ്രഷ്ട് അനുഭവിച്ചവർക്ക് അപരരാജ്യം പണിയാൻ പ്രകൃതി പ്രത്യേകം അണിയിച്ചൊരുക്കിയ താഴ്വാരമാണിതെന്ന് ധരംശാല കണ്ടാൽ തോന്നിപ്പോകും. തിബത്തൻ സാന്നിധ്യത്താലാണ് അത് അന്താരാഷ്ട്ര പ്രശസ്തമായതെങ്കിലും പ്രകൃതി സൗന്ദര്യത്തിൽ ധരംശാല ലേകത്തേറ്റവും മനോഹരമായ മലടയടിവാരങ്ങളിലൊന്നാണ്. ഹിമാലയൻ സാനുക്കളിലെ ധലാധൗർ മലനിരകളുടെ താഴ്വാരത്താണ് ഈ സ്വപ്ന ഭൂമി. ഹിമാചലിനെ ചുറ്റിവളഞ്ഞ് മഞ്ഞുമേലാപ്പുപോലെ അനേക മൈൽ ദൂരത്തിൽ തലയുയർത്തി നിൽക്കുന്നതാണ് ധലാധൗർ നിരകൾ. 3,500 മീറ്റർ മുതൽ 6,000 മീറ്റർ വരെ ഉയരമുള്ള ധലാധൗർ ഹിമാചലിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയെല്ലാം തൊട്ടുനിൽക്കുന്ന മലനിരയാണ്. മലകയറ്റക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ട്രിയുണ്ട് ധലാധൗറിൽപെട്ട സ്ഥലമാണ്. ധരംശാലയിൽ നിന്ന് 7 കിലോമീറ്റർ അകലെ ഗല്ലു ക്ഷേത്രം എന്ന സ്ഥലത്തുനിന്നാണ് ട്രിയുണ്ടിലെ മഞ്ഞുവര തേടിയുള്ള മലകയറ്റം തുടങ്ങുന്നത്. ധരംശാലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഭാഗ്സു വെള്ളച്ചാട്ടത്തിനരികിലൂടെ മലയകയറാവുന്ന ഒരുവഴിയുണ്ട്. ട്രക്കിങ് വഴികളിലെ ഏറ്റവും മനോഹരമായ പാതയിതാണ്. പക്ഷെ ആ ഭംഗിയോളംതന്നെ അത് ദുഷ്കരവും അപകടകരവുമാണ്. കുത്തനെയുള്ള കയറ്റമാണ് ഇതിന്റെ സവിശേഷത. ട്രക്കിങ്ങിനുള്ള വഴി വ്യക്തവും കൃത്യവുമാണ് എന്നത് വഴിതെറ്റാനുള്ള സാധ്യതയില്ലാതാക്കുന്നു. വഴിയിൽ ഒന്നുരണ്ടിടത്ത് ചായക്കടകളും ചെറിയ വിശ്രമ കേന്ദ്രങ്ങളുമുണ്ട്. മലകയറ്റത്തിന്റെ അവസാന ഭാഗം ചെങ്കുത്തായ കയറ്റമാണ്. അത് സ്നോ ലൈനിലേക്ക് അടുക്കുന്തോറും അതീവ കഠിനതരവും അത്യന്തം അപകടകരവുമായിക്കൊണ്ടിരിക്കും. ധരംശാലയിലേക്കുള്ള യാത്രയും അത്രതന്നെ കാഴ്ചാസമൃദ്ധമാണ്. പൈൻ മരങ്ങൾ ആകാശത്തും ചായത്തോട്ടങ്ങൾ ഭൂമിയിലും പച്ചപ്പ് വിരിച്ച് യാത്രികരെ സ്വീകരിക്കും. വളഞ്ഞുതിരിഞ്ഞുയർന്ന് മുകളിലേക്ക് കയറുന്ന റോഡിലെ ഭയാനകത ഇരുവശത്തെയും കാഴ്ചകളിലലിഞ്ഞില്ലാതാകും. ധരംശാലയിൽ നിന്ന് മക്ലോഡ് ഗഞ്ചിലേക്കുള്ള കേബിൾ കാർ ഈ കാഴ്ചകളുടെ വേറിട്ട ദൃശ്യത നൽകും. ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം, നഡ്ഢി വ്യൂ പോയിന്റ്, കാംഗ്ര താഴ്വര, ഭാഗ്സുനാഥ് ക്ഷേത്രം തുടങ്ങി മറ്റേറെ കാഴ്ചാ കേന്ദ്രങ്ങളും ധരംശാലയിലുണ്ട്. പക്ഷെ സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ട ഒരു ജനവിഭാഗത്തിന്റെ അതിജീവനപ്പരീക്ഷണങ്ങളും അതിന്റെ അടയാളങ്ങളും തന്നെയാണ് ഈ നഗരത്തെ ആകർഷണീയമാക്കുന്നത്. </p><p> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvqMcCAkeT54bOcMhEjubkO5MIFbu646jR3gGQ2FPbzRUfjV7CzB9mjIlfZ6R-Pk7bOs0YWEzHtcNbuFHcUHD0U2RuIYjH2TmBxMdryZ29WboE5ZP89LhPZ9oJg8J2i5nmfRELciIg286ja44YJNdrvMri91hFRa6Js4fs5fED42eSvxX1vKOUICO-1wkb/s461/7c26144f-72b6-49c7-8194-4fc96021f36c.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" data-original-height="258" data-original-width="461" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvqMcCAkeT54bOcMhEjubkO5MIFbu646jR3gGQ2FPbzRUfjV7CzB9mjIlfZ6R-Pk7bOs0YWEzHtcNbuFHcUHD0U2RuIYjH2TmBxMdryZ29WboE5ZP89LhPZ9oJg8J2i5nmfRELciIg286ja44YJNdrvMri91hFRa6Js4fs5fED42eSvxX1vKOUICO-1wkb/w488-h179/7c26144f-72b6-49c7-8194-4fc96021f36c.jpg" width="488" /></a></p><p>' രണ്ടാം ദിവസം രാവിലെയും കുതിരപ്പുറത്ത് സഞ്ചരിക്കാൻ കഴിയാത്ത വിധം അസഖത്തിലായിരുന്നെങ്കിലും യാത്ര തുടരാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. എന്റെ അനുയായികൾ എന്നെ ഒരു സോവിന്റെ പരപ്പുള്ള പുറത്തേറ്റി. യാക്കും പശുവും ചേർന്നുള്ള സങ്കര സൃഷ്ടിയായ സോ, ശാന്ത പ്രകൃതിയും മൃദു ചലനവുമുള്ള ഒരു മൃഗമാണ്. അങ്ങനെ, ടിബറ്റിലെ ആ പ്രാചീന വാഹനത്തിലേറി ഞാൻ എന്റെ നാടുവിടുകയായി. അതിർത്തി കടന്നപ്പോൾ നാടകീയമായ യാതൊന്നും തന്നെ സംഭവിച്ചില്ല. ഭൂപ്രദേശം ഇരുഭാഗത്തും ഒരേവിധം വിസ്തൃതവും ആവാസശൂന്യവുമായിരുന്നു. അസുഖത്തിന്റെയും തളർച്ചയുടെയും മൂച്ഛയോടെ, അനിർവചനീയമാംവിധം അഗാധമായ വിഷാദത്തോടെ ഞാനതു നോക്കിക്കണ്ടു' - പലായനത്തിന്റെ ചരിത്രം ദലൈലാമ ഉപസംഹരിക്കുന്നത് ഇങ്ങിനെയാണ്. അനുഭവിച്ചറിഞ്ഞ ഏതുനാട് വഴിയിലുപേക്ഷിക്കുമ്പോഴും ഓരോ യാത്രികന്റെയുള്ളിലും ഈ വിഷാദം നിറയും. പക്ഷെ മേൽവിലാസമില്ലാതാകുന്നുവെന്ന് തീർച്ചപ്പെട്ട നിമിഷാർധത്തിൽ പുറപ്പെട്ടു പോരേണ്ടിവരുന്നവരുടെ അനന്വിതമായ അനിശ്ചിതത്ത്വങ്ങളാൽ വിഷാദഭരിതമായ ധരംശാലയോട് വിടപറയുമ്പോൾ അത് പലായകരെപ്പോലെത്തന്നെ ഓരോ സഞ്ചാരിയെയും വിടാതെ പിന്തുടരും. <br /><br />(ഹിമാചൽ പ്രദേശിനെക്കുറിച്ച പ്രത്യേക പുസ്തകത്തിന് വേണ്ടി തയാറാക്കിയത്.)</p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-81599904159447738752023-07-21T22:52:00.003-07:002023-07-21T22:52:37.601-07:00മലബാർ പ്ലസ് ടു: പ്രശ്ന പരിഹാരത്തിന് സർക്കാർ ഭയക്കുന്നതാരെ?<p> </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJSVi9ZO1VGDpcJQnlr1ftpFuXMlhqlBr8_S7ihlBCEf-uWCJMK8tUwXY2gBt5aV2lBFZ1QkPPWqP44qjO4Qrktp6T1QupcL_sBJiaoXiKJLwKHQim1sm5vRZAl4PPfO-yd-349WySa1aDXGYiIpI8x5C4yGRGRs2eNTKu2DbEMMk54poTuzWTNeTIJnos/s1024/27bd6e7e-4a52-4276-a414-eceffdbc419e.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1024" data-original-width="1024" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJSVi9ZO1VGDpcJQnlr1ftpFuXMlhqlBr8_S7ihlBCEf-uWCJMK8tUwXY2gBt5aV2lBFZ1QkPPWqP44qjO4Qrktp6T1QupcL_sBJiaoXiKJLwKHQim1sm5vRZAl4PPfO-yd-349WySa1aDXGYiIpI8x5C4yGRGRs2eNTKu2DbEMMk54poTuzWTNeTIJnos/s320/27bd6e7e-4a52-4276-a414-eceffdbc419e.jpg" width="320" /></a></div><br /><p></p><p></p><div class="separator" style="clear: both; text-align: center;"><br /></div><br />കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കും ഒരു പ്രദേശത്തെ തുല്ല്യതയില്ലാത്ത ഭരണകൂട വിവേചനത്തിലേക്കും തള്ളിവിട്ടത് 1996<br />-2001 കാലയളവിലെ ഇ കെ നായനാർ സർക്കാറാണ്. പി ജെ ജോസഫായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി. അക്കാലത്ത് മന്ത്രിയെ കാണാൻ പോയ അനുഭവം മലബാറിലെ പ്രശസ്തനായ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഒരാൾ ഈയിടെ സ്വകാര്യ സംഭാഷണത്തിൽ പങ്കുവച്ചത് ഇങ്ങിനെയാണ്: 'മന്ത്രിയോട് വ്യക്തിപരമായി ബന്ധമുണ്ടായിരുന്നതിനാൽ തലേന്നുവിളിച്ച് അപ്പോയിന്റ്മെന്റ് വാങ്ങി. അതിരാവിലെ എത്താനാണ് മന്ത്രി നിർദേശിച്ചത്. അതനുസരിച്ച് വളരെ നേരത്തെ തന്നെ അവിടെയെത്തിയപ്പോൾ ആ കോമ്പൗണ്ടിന്റെ അകത്തേക്ക് കടക്കാനാകാത്ത അവസ്ഥ. അവിടെ എത്തിയവരിൽ മഹാഭൂരിഭാഗവും മധ്യതിരുവിതാംകൂറിലെ മത-രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും സ്കൂളുടമകളുമായിരുന്നു. മുറ്റത്തെ ജനസാഗരത്തെ മറികടന്ന് പോകാനാകില്ലെന്ന് ഉറപ്പായപ്പോൾ മന്ത്രിയെ വിളിച്ചു. അപ്പോൾ മന്ത്രിയുടെ ഓഫീസിൽനിന്ന് ഒരാൾവന്ന് കൂട്ടിക്കൊണ്ടുപോയി. മന്ത്രി മന്ദിരത്തിന്റെ പിന്നാമ്പുറത്തുകൂടെയാണ് കൊണ്ടുപോയത്. അക്ഷരാർഥത്തിൽ അടുക്കള വഴി കടന്ന് ഓഫീസിൽ എത്തി.' <p></p><p>കേരളത്തിന്റെ ജനസംഖ്യയും വിദ്യാഭ്യാസ ആവശ്യങ്ങളുമൊന്നും പരിഗണിക്കാതെ മന്ത്രിയുടെ രാഷ്ട്രീയ ഭൂമികയെന്ന ഒറ്റന്യായത്തിന്റെ പേരിൽ അന്ന് വീട്ടുമുറ്റത്ത് വന്നെത്തിയവർക്കെല്ലാം പ്ലസ് ടു ബാച്ചുകൾ വാരിക്കോരി കൊടുത്തതാണ് ഇന്നത്തെ പ്ലസ് ടു പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതമുണ്ടായത് മലബാറിലാണ്. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ, പത്താം തരം പഠിച്ചിറങ്ങുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് ടു സീറ്റുകളുണ്ടായി. മലബാറിലാകട്ടെ പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് കുട്ടികൾ പഠിക്കാൻ സീറ്റില്ലാതെ സ്കൂളിന് പുറത്തിനിൽക്കേണ്ട അത്യന്തം സങ്കടകരമായ സ്ഥിതിവിശേഷവും. 2000 മുതൽ ഓരോ കൊല്ലവും മലബാറിൽ പുറത്താക്കപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം വിജയിച്ചവരിൽ മലപ്പുറം ജില്ലയിൽ മാത്രം 30,000 കുട്ടികൾക്ക് സീറ്റ് കിട്ടില്ല. </p><p>ഈ പ്രതിസന്ധി പൊതു ശ്രദ്ധയിൽ സജീവമാവുകയും മലബാറിലെ സംഘടനകളും സാമൂഹിക പ്രവർത്തകരും മാധ്യമങ്ങളും അതിശക്തമായി ഉന്നയിക്കാൻ തുടങ്ങുകയും ചെയ്യുമ്പോഴേക്ക് ഏതാണ്ട് അഞ്ച് കൊല്ലം പിന്നിട്ടിരുന്നു. അതിനിടെ ഒരു ഐക്യമുന്നണി സർക്കാർ അധികാരമൊഴിഞ്ഞ് വി എസ് അച്യുതാനന്ദന്റ നേതൃത്വത്തിൽ മറ്റൊരു ഇടതുസർക്കാർ ഭരണത്തിലെത്തി. അന്ന് എം എ ബേബിയാണ് വിദ്യാഭ്യാസ മന്ത്രി. 15 കൊല്ലം മുമ്പ് ഒരു പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എം എ ബേബിയോട് ഈ ഭരണകൂട വിവേചനത്തെക്കുറിച്ച് ചോദിച്ചപ്പേൾ കിട്ടിയ മറുപടി വിചിത്രമായിരുന്നു: 'സംസ്ഥാനത്ത് ആവശ്യത്തിന് പ്ലസ് ടു സീറ്റുണ്ട്. വിജയിച്ച കുട്ടികളേക്കാൾ കൂടുതലാണ് ആകെ സീറ്റുകളുടെ എണ്ണം. മലബാറില്‍ പ്ലസ് ടുവിന് സീറ്റ് കിട്ടാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓപണ്‍ സ്കൂളില്‍ പഠിക്കാം'. കേരളത്തിലെ ആകെ സീറ്റുകളുടെ കണക്ക് പറഞ്ഞ്, തന്റെ വാദം സമര്ഥിക്കാനുള്ള ശ്രമം ജില്ല തിരിച്ച സീറ്റ് കണക്കുകളുടെ മുന്നില്‍ ദുര്‍ബലമായപ്പോഴായിരുന്നു മന്ത്രി ഓപണ്‍ സ്കൂളിലേക്ക് പോയത്. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. മലപ്പുറത്തുകാരനായ അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായി. ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പിണറായി വിജയന് മുഖ്യമന്ത്രിയായി. സി രവീന്ദ്രനാഥ് മന്ത്രിയായി. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി കെ. ശിവൻകുട്ടി വന്നു. എന്നിട്ടും എം എ ബേബി പറഞ്ഞ ന്യായവാദങ്ങൾ തന്നെയായിരുന്നു കഴിഞ്ഞകൊല്ലം വരെ സർക്കാർ ഭാഷ്യം. ഈ അസന്തുലിതത്വം നേരിലനുഭവിക്കുന്ന മലബാർ, ശക്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിനും ഇക്കാലയളവിൽ രണ്ടു തവണ സർക്കാറിനെ നയിച്ച കോൺഗ്രസിനും ഈ അനീതിയുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാനാകില്ല. പ്ലസ് ടു അനുവദിച്ചതിലെ അനീതി ചോദ്യം ചെയ്ത് അക്കാലത്തുതന്നെ നിയമസഭയെ പ്രക്ഷുബ്ധമാക്കിയ യു ഡി എഫ്, പിൽക്കാലത്ത് പലവട്ടം അധികാരത്തിൽ വന്നിട്ടും പൂർണവും ഫലപ്രദവുമായ പ്രശ്ന പരിഹാരത്തിന് തയാറായില്ല. ഭരണകാലത്തെ അനാസ്ഥക്ക് പ്രതിപക്ഷത്തിരുന്നെങ്കിലും പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന സമയമാണിതെന്ന തിരിച്ചറിവ് ഐക്യമുന്നണി സംഘത്തിനുണ്ടാവണം. </p><p>എന്നാൽ മലബാർ പ്ലസ് ടു പ്രശ്നം പരിഹരിക്കുന്നതിൽ ഇടതുപക്ഷ സർക്കാറിന് രണ്ട് കാരണങ്ങളാൽ അധിക ബാധ്യതയുണ്ട്. നായനാർ നയിച്ച ഇടതു സർക്കാറിന്റെ വികലമായ സ്കൂൾ വിതരണ പരിപാടിയാണ് ഈ പ്രതിസന്ധിക്ക് കാരണമായത് എന്നതുതന്നെയാണ് ഒന്നാമത്തേത്. എല്ലാ സാമൂഹിക മാനദണ്ഡങ്ങളെയും സാമാന്യ മര്യാദകളെയും അട്ടിമറിച്ചാണ് മധ്യതിരുവിതാംകൂറിൽ സവിഷേശമായും തെക്കൻ കേരളത്തിൽ പൊതുവെയും അക്കാലത്ത് പ്ലസ് ടു അനുവദിച്ചത്. സ്കൂളുകളുടെ എണ്ണത്തിൽ പ്രത്യക്ഷത്തിൽ തന്നെ അനീതിയുണ്ടായി. അക്കാലത്തുതന്നെ നിയമസഭയിൽ ഇത് ഉന്നയിക്കപ്പെട്ടു. 1998 ജൂലൈയിൽ നിയമസഭയിൽ അടിയന്തര പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷാംഗം ഇ ടി മുഹമ്മദ് ബഷീർ നടത്തിയ പ്രസംഗം അത് വ്യക്തമാക്കുന്നുണ്ട്.: '.... ഇത്തരം കാര്യങ്ങളിൽ എല്ലാവരുടെയും പൊളിറ്റിക്കൽ അജണ്ടയിലെ ഒന്നാമത്തെ ഇനമാണ് സോഷ്യൽ ജസ്റ്റിസ്. സോഷ്യൽ ജസ്റ്റിസിനെപ്പറ്റി പറയാൻ നമുക്ക് എന്താണ് അവകാശമുള്ളത്....സാമൂഹ്യ നീതിയുടെ ശവപ്പറമ്പായിത്തീർന്നിരിക്കുന്നു കേരളം.... ഇനി എന്താണ് പ്രദേശങ്ങളോട് കാണിച്ചത്? മലപ്പുറം ജില്ലയിലെ ജനസംഖ്യ 30,98,330ഉം കോട്ടയം ജില്ലയിലെ ജനസംഖ്യ 18,28,271ഉം ആണ്. മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി പരീക്ഷക്ക് ഇരുന്ന കുട്ടികളുടെ എണ്ണം 68,752ഉം കോട്ടയം ജില്ലയിൽ എസ് എസ് എൽ സി പരീക്ഷക്ക് ഇരുന്നവരുടെ എണ്ണം 38,684 ഉം ആണ്. മലപ്പുറം ജില്ലയിൽ അനുവദിച്ച പ്ലസ് ടു സ്കൂളുകളുടെ എണ്ണം 19ഉം കോട്ടയം ജില്ലയിൽ അനുവദിച്ച സ്കൂളുകളുടെ എണ്ണം 34ഉം ആണ്. ഇടുക്കി ജില്ലയിൽ പരീക്ഷക്ക് ഇരുന്നവരുടെ എണ്ണം 16,855 ആണ്. അവിടെ അനുവദിച്ച സ്കൂളുകളുടെ എണ്ണം 18 ആണ്.... കണ്ണൂരിൽ നിന്ന് പ്രീ ഡിഗ്രി ഡീ ലിങ്ക് ചെയ്തിട്ട് നിങ്ങൾ എറണാകുളത്തോ പൂഞ്ഞാറിലോ കൊടുത്തിട്ട് എന്താണ് കാര്യം? ഇവിടത്തെ പിന്നാക്ക പ്രദേശങ്ങളിലെ ജനവികാരം മനസ്സിലാക്കണം.' അന്നേതുടങ്ങിയ അന്യായത്തിന് പരിഹാരം തേടിയാണ് ഒരുപ്രദേശത്തെ ജനതയാകെ ഇപ്പോഴും ശബ്ദമുയർത്തുന്നത്. അത് ചെവിക്കൊള്ളേണ്ട ബാധ്യത പ്രാഥമികമായും ഇടതുപക്ഷത്തിനാണ്.</p><p>ഇതുവരെ പിന്തുടർന്ന സാങ്കേതിക ന്യായങ്ങൾ ഉപേക്ഷിച്ച് ഈ പ്രശ്നത്തെ കുറച്ചുകൂടി സത്യസന്ധമായി അഭിമുഖീകരിക്കാൻ തയാറായ സർക്കാറാണ് ഇപ്പോൾ അധികാരത്തിലുള്ളത് എന്നതാണ് രണ്ടാമത്തെ കാരണം. മലബാർ പിന്നാക്കാവസ്ഥ പഠിക്കാൻ ഈ സർക്കാർ ഒരു കൊല്ലം പിന്നിട്ടപ്പോൾ കമ്മീഷനെ വച്ചു. രണ്ടുപതിറ്റാണ്ടിനിടെ ഇക്കാര്യത്തിൽ ഒരു സർക്കാറിൽ നിന്നുണ്ടായ ഫലപ്രദമായ ചുവടുവപ്പാണിത്. ഇതുവരെ പിന്തുടർന്ന നയപരമായ പിഴവ് തിരുത്താൻ സർക്കാർ തയാറാകുന്നുവെന്ന പ്രതീതി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. സ്കൂളുകളുടെ അപര്യാപ്തത കമ്മീഷൻ സ്ഥിരീകരിച്ചു. പുറത്തുവന്ന വിവരങ്ങൾ പ്രകാരം, തെക്കൻ കേരളത്തിലെ കുട്ടികളില്ലാത്ത ബാച്ചുകൾ മലബാറിലേക്ക് മാറ്റണമെന്നത് അടക്കമുള്ള ശിപാർശകളാണ് കമ്മീഷൻ സർക്കാറിന് നൽകിയിരിക്കുന്നത്. പക്ഷെ റിപ്പോർട്ട് നടപ്പാക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യം മന്ത്രിയെ ചൊടിപ്പിക്കുകയാണ് ചെയ്തത്. അത്തരം പലതരം റിപ്പോർട്ടുകളുണ്ടെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. റിപ്പോർട്ട് ഒറ്റടയിക്ക് നടപ്പാക്കാനുമാകില്ലത്രെ. മലബാറിലെ പഠന പ്രശ്നം അതിഗുരുതരമാണെന്ന് സമ്മതിക്കുകയും പരിഹാരത്തിന് പഠനം നടത്തുകയും ചയ്ത സർക്കാർ വീണ്ടും അവിടെ നിന്ന് പുറകോട്ട് പോകുന്നുവെന്നാണ് ഈ പ്രതികരണം നൽകുന്ന സന്ദേശം. ദയാരഹിതമായ ഭരണകൂട വിവേചനത്തിന് പതിറ്റാണ്ടുകളായി ഇരയാകുന്ന തലമുറയോടാണ് കേരള സർക്കാർ ഈ മനോഭാവം തുടരുന്നത്. അനീതി തിരിച്ചറിഞ്ഞിട്ടും അത് പരിഹരിക്കില്ലെന്ന ദുശ്ശാഠ്യം ഒരു പ്രദേശത്തോടുള്ള വിദ്വേഷപൂർണമായ സമീപനമായാണ് മനസ്സിലാക്കപ്പെടുക. അല്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആരെയോ ഭയപ്പെടുന്നുവെന്നാണർഥം. ഇ കെ നായനാരും പി ജെ ജോസഫും ചേർന്ന് പ്ലസ് ടു വിതരണം ചെയ്ത കാലത്ത് മന്ത്രിവസതിയുടെ മുറ്റത്ത് തടിച്ചുകൂടിയ ആ ആൾകൂട്ടത്തെ ഇപ്പോഴെങ്കിലും കേരളം മറികടക്കേണ്ടതുണ്ട്.<br /><br />(MediaOne web, 23, May 2023)</p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-88041207680874694462023-05-20T04:46:00.003-07:002023-05-20T04:46:32.749-07:00കർണാടക കോൺഗ്രസിൽ നിന്ന് ദേശീയ കോൺഗ്രസ് പഠിക്കേണ്ടത്<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjggkBE9VY9IM058hB8tOCax4CHe0syvUbtXabyU3ZNB69-uHrUd6_MSuuT9TcR26Ts110GCltGMFrFmnxGqJPq7wRjBqjZzYa237j8kC3RpQMPx_-Y7XixRv6llnq7IlSUVtotLJ3rg_cTp8nH-28H5C_9TKo_2ko1WpD2NIvvtnxb7RJw2LJ3Daxflg" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="1181" data-original-width="1181" height="400" src="https://blogger.googleusercontent.com/img/a/AVvXsEjggkBE9VY9IM058hB8tOCax4CHe0syvUbtXabyU3ZNB69-uHrUd6_MSuuT9TcR26Ts110GCltGMFrFmnxGqJPq7wRjBqjZzYa237j8kC3RpQMPx_-Y7XixRv6llnq7IlSUVtotLJ3rg_cTp8nH-28H5C_9TKo_2ko1WpD2NIvvtnxb7RJw2LJ3Daxflg=w400-h400" width="400" /></a></div><br /> പ്രധാനമന്ത്രി നേരിട്ട് നയിച്ച കാടടച്ച പ്രചാരണവും ഹിന്ദുത്വ പരിവാരം ആകമാനം രംഗത്തിറങ്ങി നിർമിച്ച വിദ്വേഷാന്തരീക്ഷവും മറികടന്നാണ് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയക്കൊടി നാട്ടിയത്. തീരദേശ കന്നടയൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ആധികാരികമായ മേൽക്കൈ കോൺഗ്രസിന് ലഭിച്ചു. <span style="color: red;">ഈ വിജയത്തിലേക്ക് കോൺഗ്രസ് വെറുതെ എത്തിച്ചേർന്നതല്ല. കർണാടകയിലെ സ്വാഭാവിക പ്രവണതയായ ഭരണവിരുദ്ധ ജനവിധി എന്ന സാമാന്യവത്കരണം കൊണ്ട് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ മുന്നേറ്റത്തെ മറച്ചുപിടിക്കാനുമാവില്ല. സമീപകാല കോൺഗ്രസ് രാഷ്ട്രീയത്തിലും പാർട്ടി പാരമ്പര്യത്തിലും അത്രമേൽ സുപരിചിതമല്ലാത്ത അഞ്ച് ഘടകങ്ങളാണ് ഈ വിജയത്തിന്റെ ആധാരശിലയായി മാറിത്. </span><p></p><h3 style="text-align: left;"><b><span style="color: #2b00fe; font-family: inherit; font-size: large;">ഉറച്ച നേതൃത്വം</span></b></h3><p>സംഘടനാ ദൗർബല്യങ്ങളിലും നേതൃതർക്കങ്ങളിലും ആടിയുലയുന്ന ആൾകൂട്ടമാണ് ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. കേന്ദ്ര ഭരണമില്ലാതായതോടെ അതിൽ സംസ്ഥാന-ദേശീയ വ്യത്യാസമില്ലാതാവുകയും ചെയ്തു. ഈ പ്രവണതക്ക് കർണാടകയിൽ തടയിട്ടു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാസങ്ങൾക്കുമുമ്പ് തന്നെ പുനസംഘടന മുതൽ പ്രവർത്തന പരിപാടി വരെ കോൺഗ്രസ് ആസൂത്രണം ചെയ്തു. മുഖ്യമന്ത്രി സ്ഥാനമടക്കം തർക്ക സാധ്യതയുള്ള മുഴുവൻ വിഷയങ്ങളിലും നേരത്തെ തന്നെ പരിഹാര സമവാക്യങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പ് കാലത്ത് തലപൊക്കാനിടയുള്ള 'മുതിർന്ന'വരെ മുൻകൂർ കൈകാര്യം ചെയ്തു. ഡി കെ ശിവകുമാർ മുൻകൈയെടുത്ത് നടത്തിയ ഈ നീക്കങ്ങൾക്ക് സിദ്ധരാമയ്യ പൂർണ പിന്തുണ നൽകി. ശിവകുമാറിന്റെ ശേഷി തിരിച്ചറിഞ്ഞ സിദ്ധരാമയ്യയും തിരിച്ച് സിദ്ധരാമയ്യയുടെ ജനകീയതയെക്കുറിച്ച് ബോധ്യമുള്ള ശിവകുമാറും പരസ്പര ധാരണയോടെ പടനയിച്ചു. പാർട്ടി അവർക്കൊപ്പം നിന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചിട്ടയോടെ ആവിഷ്കരിച്ച് നടപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ത്രികോണ മത്സരം വഴി ജെ ഡി എസ് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയെ നേരിടാൻ ബഹുതല പദ്ധതിയാണ് നടപ്പാക്കിയത്. സ്ഥാനാർഥി നിർണത്തിൽ പോലും ഒരിടർച്ചയും അപശബ്ദവുമുണ്ടായില്ല. <span style="color: red;">പ്രവർത്തകർക്ക് വഴികാട്ടുന്ന, അണികൾക്ക് വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന, പ്രതീക്ഷനൽകുന്ന നേതൃത്വത്തെ അനുഭവിക്കാൻ കഴിഞ്ഞ കോൺഗ്രസിനും പ്രവർത്തകർക്കും അവരുടെ മുന്നോട്ടുള്ള വഴിയിൽ ഒരു ആശയക്കുഴപ്പവുമുണ്ടായില്ല എന്നത് ഈ വിജയത്തിൽ അതിപ്രധാന ഘടകമായി മാറി. കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഹൈക്കമാന്റ് സംഘങ്ങൾ കണ്ടുപഠിക്കേണ്ട പാഠമാണ് കർണാടക കോൺഗ്രസ്. </span></p><h3 style="text-align: left;"><b><span style="color: #2b00fe;">ഉറച്ച രാഷ്ട്രീയം</span></b></h3><p>ബി ജെ പി പറയുന്ന തീവ്ര വർഗീയതയെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുക എന്നതാണ് പതിറ്റാണ്ടുകളായി കോൺഗ്രസ് പിന്തുടരുന്ന രാഷ്ട്രീയ നയം. ഈ സമീപനത്തിന്റെ അന്തരഫലമായാണ് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലെ അധികാര പങ്കാളിത്തത്തിലും കോൺഗ്രസിന്റെ സാന്നിധ്യം അപ്രസക്തമായിത്തുടങ്ങിയത്. പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഉറച്ചുനിന്ന് രാഷട്രീയം പറയണമെന്ന വിമർശകരുടെ വാദം കോൺഗ്രസ് ഇതുവരെ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ കർണാടക അതിനും അപവാദമായി. ഒരു ഭാഗത്ത് ഗ്രാമീണ വോട്ടർമാർക്കിടയിൽ ഹിന്ദുത്വ വർഗീയതയും ജാതീയതയും പറയുകയുകയും നഗര മണ്ഡലങ്ങളിൽ വികസന വായ്ത്ത്താരി മുഴക്കുകയുമാണ് കർണാടകയിൽ ബി ജെ പി സ്വീകരിച്ച തന്ത്രം. ഇതിനോട് പക്ഷെ അതേ സ്വരത്തിൽ തിരിച്ചടിക്കാനോ അതേ താളത്തിലുള്ള തന്ത്രം മെനയാനോ അല്ല കോൺഗ്രസ് മുതിർന്നത്. മറിച്ച് സാധാരണ മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളും അവരുടെ അതിജീവന പ്രതിസന്ധികളും കോൺഗ്രസ് ചർച്ചക്ക് വച്ചു. വിലക്കയറ്റം മുതൽ തൊഴിലില്ലായ്മ വരെയുള്ള പ്രശ്നങ്ങൾ അതിശക്തമായി കോൺഗ്രസ് ഉന്നയിച്ചു. ബെൽഗാം, ഹുബ്ബള്ളി തുടങ്ങി നഗര കേന്ദ്രിത മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റോഡ് വികസനവും തെരുവുവിളക്കും നടപ്പാതയുമെല്ലാം ബി ജെ പി സർക്കാർ കൊണ്ടുവന്നിരുന്നു. എന്നിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരം മണ്ഡലങ്ങൾ ബി ജെ പിയെ കൈവിട്ടു. ഈ രാഷ്ട്ട്രീയ മുന്നറിയിപ്പ് തിരിച്ചറിഞ്ഞ കോൺഗ്രസ് ജനകീയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. <span style="color: red;">ഈ മുദ്രാവാക്യങ്ങൾ ജനങ്ങളെ ആകർഷിക്കുന്നുവെന്ന് ബോധ്യപ്പെടാൻ ബി ജെ പിക്ക് ഏറെ സമയമെടുത്തു. ഒടുവിൽ സൗജന്യ പാചകവാതക സിലിണ്ടറുകളും ഭക്ഷ്യ സബിസിഡി പദ്ധതിയും പ്രഖ്യാപിക്കാൻ ബിജെ പി നിർബന്ധിതരായി. ജനകീയ പ്രശ്നങ്ങൾ മാറ്റിവച്ച് വർഗീയത കളിച്ചാൽ പിടിച്ചുനിൽക്കാമെന്ന ബി ജെ പി കുതന്ത്രത്തെ രാഷ്ട്രീയ സത്യസന്ധതയോടെ നേരിടാനെടുത്ത ഉറച്ച തീരുമാനം ഈ വിജയത്തിന്റെ അടിത്തറയാണ്. </span> അതിന്റെ പ്രതിഫലനമാണ്, തെരഞ്ഞെടുപ്പ് ഫലം ചങ്ങാത്ത മുതലളിത്തത്തിന് എതിരായ ജനവിധിയാണെന്ന രാഹുലിന്റെ പ്രതികരണം. </p><h3 style="text-align: left;"><span style="color: #2b00fe;">ഉറച്ച നിലപാട് </span></h3><p>ബി ജെ പിയുടെ വർഗീയ പ്രചാരണത്തിന് ചുവടൊപ്പിച്ച് മൃദുവർഗീയത പറഞ്ഞില്ല എന്നിടത്ത് അവസാനിച്ചില്ല കോൺഗ്രസ് നിലപാട്. അടിയുറച്ച മതേതര നിലപാടിലൂടെ അതിന്റെ മറുഭാഗത്ത് പ്രതിരോധത്തിന്റെ പുതിയ പോർമുഖങ്ങൾ തുറക്കാനും കോൺഗ്രസ് ധൈര്യപ്പെട്ടു. പ്രധാനമന്ത്രി വിഷസർപ്പമാണെന്ന മല്ലാകർജുൻ ഖാർഗെയുടെ പ്രസ്താവന കോൺഗ്രസിന് കൈവന്ന പരിവർത്തനത്തിന്റെ സൂചനയാണ്. മുസ്ലിം സംവരണം റദ്ദാക്കാനും അത് രണ്ട് ഹിന്ദു പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിഭജിച്ച് നൽകാനും തീരുമാനിച്ച ബി ജെ പിയുടെ ധ്രുവീകരണ തന്ത്രത്തെ ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. വോട്ട് ബാങ്ക് സംരക്ഷണാർഥം ബി ജെ പി കാലങ്ങളായി പരിപാലിച്ചുപോരുന്ന ജാതിസമവാക്യങ്ങളെ പൊളിക്കാൻ ധൈര്യപൂർവം ചുവടുവച്ചു. ബി ജെ പിയുടെ ശക്തിസ്രോതസ്സായ സമുദായങ്ങളിൽ കടന്നുകയറി വോട്ട് സമാഹരിക്കാനുതകുന്ന രാഷ്ട്രീയ പദ്ധതികൾ ആവിഷകരിക്കാൻ കാണിച്ച ചങ്കൂറ്റമാണ് കിറ്റൂർ കർണാടകയിലെയും ഓൾഡ് മൈസൂരുവിലെയും ജനവിധി കോൺഗ്രസിന് അനുകൂലമാക്കിയത്. പിന്നാക്ക-ന്യൂനപക്ഷ-ദലിത് കൂട്ടായ്മ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണാക ഘടകമാണെന്ന് തിരിച്ചറിഞ്ഞ് അതിനനുസൃതമായ രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് സന്നദ്ധമായി. അഹിന്ദ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക സമവാക്യത്തെ വോട്ടാക്കി പരിവർത്തിപ്പിക്കാൻ കോൺഗ്രസ് ജാഗ്രത കാണിച്ചു. </p><p>ജാതി സമവാക്യങ്ങളിൽ മാത്രമല്ല, അഴിമതി വിരുദ്ധ നിലപാടുകളിലും ഈ ധീരത പ്രകടമായി. 'പേ സിഎം', '40 പർസെന്റ് കമ്മീഷൻ സർകാർ' തുടങ്ങിയ പ്രയോഗങ്ങൾ സൃഷ്ടിച്ച ആഘാതം മറികടക്കാൻ ബി ജെ പിയുടെ പ്രചാരണ കോലാഹലങ്ങൾക്ക് കഴിയുമായിരുന്നില്ല. അഴിമതിയിൽ മുങ്ങിനിവർന്ന പാർട്ടിയാണ് ബി ജെ പിയെന്നും അതിനെതിരായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത് എന്നും സ്ഥാപിക്കാൻ കന്നട ഘടകത്തിന് കഴിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ മറിച്ചിടാൻ ബി ജെ പി നിർമിച്ചെടുത്ത അഴിമതിപ്പാർട്ടിയെന്ന പ്രതിച്ഛായ മറികടക്കുന്നതിൽ കോൺഗ്രസ് ഇപ്പോഴും ദേശീയ തലത്തിൽ വിജയിച്ചിട്ടില്ല. എന്നിട്ടും കർണാടകയിൽ അഴിമതി വിരുദ്ധ മുദ്രാവാക്യം കൊണ്ട് അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ സന്ധിയില്ലാ യുദ്ധ പ്രഖ്യാപനം മുഖവിലക്കടുക്കാൻ ജനം തയാറായി എന്നത് നിസ്സാരമല്ല. <span style="color: red;">അധികാര ദുഷിപ്പിന്റെ കെടുതികൾകൊണ്ട് നിത്യജീവിതം താറുമാറായ സാധാരണക്കാരന് അതിനെതിരായ ഉറച്ച പ്രഖ്യാപനം നൽകിയ പ്രതീക്ഷയാണ് കർണാടകയിലെ കോൺഗ്രസ് വിജയം. </span></p><h3 style="text-align: left;"><span style="color: #2b00fe;">ഉറച്ച പിന്തുണ </span></h3><p>ബി ജെ പി ഭരണത്തിൽ മറ്റെല്ലായിടത്തുമെന്നപോലെ കർണാടകയിലും സാമൂഹികമായും സാംസ്കാരികമായും ആക്രമിക്കപ്പെട്ട പ്രധാന വിഭാഗം മുസ്ലിം ന്യൂനപക്ഷമാണ്. സംസ്ഥാനത്ത് മുസ്ലിംകൾക്കുണ്ടായിരുന്ന സംവരണം എടുത്തുമാറ്റിയത് മുതൽ ഹിജാബ് നിരോധനം വരെയുള്ള സംഭവ പരമ്പരകൾ അരക്ഷിതമാക്കിയ മുസ്ലിം സമൂഹത്തിന് ഉറച്ച പിന്തുണയാണ് കോൺഗ്രസ് നൽകിയത്. ഹിജാബ് നിരോധനം മുസ്ലിം യുവതയിൽ വൻ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. ഇതുവഴി ബി ജെ പി അഴിച്ചുവിട്ട വിദ്വേഷ രാഷ്ട്രീയത്തെ കോൺഗ്രസ് അതി ശക്തമായി നേരിട്ടു. ബി ജെ പി കൊണ്ടുവന്ന എല്ലാ ജനദ്രോഹ നിയമങ്ങളും പിൻവലിക്കുമെന്ന പ്രഖ്യാപനം മുസ്ലിം ന്യൂനപക്ഷത്തിന്റെ ഇടയിലുണ്ടാക്കിയ ഉണർവ് ചെറുതല്ല. <span style="color: red;">ഹിജാബ് ധരിച്ച മുസ്ലിം വനിതയെ സ്ഥാനാർഥിയാക്കി വിജയിപ്പിക്കാൻ കോൺഗ്രസിന് ഒരാശങ്കയുമുണ്ടായില്ല. മുസ്ലിം സംവരണം പുനസ്ഥാപിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. കർണാടകയിലെ മുസ്ലിം ആക്രമണത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ബജ്റംഗ്ദൾ നിരോധന പ്രഖ്യാപനം ഹിന്ദു വോട്ടർമാർക്കിടയിൽ തിരിച്ചടിക്കുമെന്ന മൃദുഹിന്ദുത്വ വിശാരദൻമാരുടെ വിശകലന ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് കുലുങ്ങിയില്ല</span>. ബി ജെ പിയുടെ ഹിന്ദുത്വ അജണ്ടകളെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസിനേക്കാൾ വീറും വാശിയും പ്രകടിപ്പിച്ചിരുന്നത് ജെ ഡി എസായിരുന്നു. അതിനാൽ മുസ്ലിം വോട്ടുകൾ കോൺഗ്രസിനും ജെ ഡി എസിനും ഇടയിൽ പിളർന്നുമാറുമെന്ന പ്രതീക്ഷയായിരുന്നു ബി ജെ പി വിജയക്കണക്കുകളുടെ സുത്രവാക്യങ്ങളിലൊന്ന്. ഈ അപടകത്തെ രാഷ്ട്രീയ പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ മുസ്ലിം സമൂഹവും വിജയിച്ചു. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സന്ദർഭത്തിൽ ഒപ്പം നിന്ന കോൺഗ്രസിന് 13 ശതമാനം വരുന്ന കന്നട മുസ്ലിംകൾ അതേയളവിൽ ഉറച്ച പിന്തുണ തിരിച്ചുനൽകി. സാനമായ ആക്രമണം നേരിട്ട ക്രൈസ്തവ സമൂഹവും ഇതേരീതിയിൽ തന്നെ കോൺഗ്രസിനൊപ്പം നിന്നു. </p><h3 style="text-align: left;"><span style="color: #2b00fe;">ഉറച്ച തന്ത്രം</span></h3><p>കോൺഗ്രസ് നടത്തിയ പ്രത്യക്ഷ രാഷ്ട്രീയ ചുവടുവപ്പുകൾക്കൊപ്പം തന്നെ സുപ്രധാനമായിരുന്നു ബി ജെ പി വിരുദ്ധ രാഷ്ട്രീയം മാത്രം മുന്നിൽവച്ച് 'വേക് അപ് കർണാടക (എദ്ദലു കർണാടക)' അണിയറയിൽ ആവിഷ്കരിച്ച പരിപാടികൾ. ബൈ ബൈ ബി ജെ പി എന്ന മുദ്രാവാക്യമുയർത്തിയ ഈ പദ്ധതി, കർണാടകയിലെ സാമൂഹിക ഘടനയെ ബി ജെ പി വിരുദ്ധമാക്കി പരിവർത്തിപ്പിക്കുന്നതിൽ വലിയ സംഭാവന ചെയ്തു. കോൺഗ്രസിന്റെ ആസൂത്രണത്തിന് പുറത്തായിരുന്നു ഈ നീക്കങ്ങൾ. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയമുള്ള സാമൂഹിക പ്രവർത്തകർ മുൻകൈയുടത്ത് രൂപീകരിച്ച 'വേക് അപ് കർണാടക' മൂവ്മെന്റ് ദലിത്, മുസ്ലിം, ക്രിസ്ത്യൻ, പിന്നാക്ക വിഭാഗങ്ങളിൽപെട്ട നിരവധി സംഘടനകളുടെ പിൻബലത്തോടെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത്. 103 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് അയ്യായിരത്തോളെ സന്നദ്ധ പ്രവർത്തകർ ഇതിന്റെ ഭാഗമായി. വിവിധ വിഷയങ്ങളിൽ അതത് വിഭാഗങ്ങളെ സമര രംഗത്തിറക്കുക, പോസ്റ്ററുകളും മറ്റുമായി പ്രചാരണം നടത്തുക തുടങ്ങിയ പരമ്പരാഗത പരിപാടികൾക്കൊപ്പം ബി ജെ പി വിരുദ്ധ വോട്ട് സമാഹരിക്കാനും ഏകീകരിക്കാനും വേക്ക് അപ് കർണാടക മുൻകൈയ്യെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ട് സമാഹരിച്ച പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. രണ്ട് ലക്ഷത്തോളം പുതിയ വോട്ടർമാരെ കണ്ടെത്തി. മത്സര രംഗത്തുവന്ന പ്രധാന ബി ജെ പി വിരുദ്ധ പാർട്ടികളുമായെല്ലാം കൂടിക്കാഴ്ച നടത്തി. ഇവരുടെ ശ്രമഫലമായി വോട്ട് ഭിന്നിപ്പിക്കാനിടയുണ്ടായിരുന്ന 49 സ്ഥാനാർഥികൾ മത്സര രംഗത്തുനിന്ന് പിൻമാറി. സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചാരണ വീഡിയോകളും മറ്റും വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 112 സംഘടനകൾ ഈ പ്രവർത്തനത്തിൽ പങ്കുചേർന്നു. വിവിധ മേഖലകളിൽ സംഘടിപ്പിച്ച 75 സമ്മേളനങ്ങളിലായി 2 ലക്ഷം പേരുമായി സംവദിച്ചു. ഇങ്ങിനെ ബഹുതല സ്പർശിയായ പ്രവർത്തന പരിപാടികളിലൂടെ 'ബൈ ബൈ ബി ജെ പി' കാമ്പയിൻ സൃഷ്ടിച്ച സാമൂഹിക മാറ്റം കോൺഗ്രസ് വിജയത്തിന് താഴെത്തട്ടിൽ അടിത്തറയൊരുക്കുന്നതിൽ അതിപ്രധാന പങ്ക് വഹിച്ചു. </p><div style="text-align: left;"><span style="color: red;">ഹിന്ദുത്വ രാഷ്ട്രീയം അധികാരം വാഴുന്ന വർത്തമാനകാല ഇന്ത്യയിൽ ജനാധിപത്യ പോരാട്ടം നടത്തുന്ന ഒരു ബി ജെ പി വിരുദ്ധ പാർട്ടി സ്വീകരിക്കേണ്ട സൂക്ഷ്മവും വിശാലവുമായ സമീപനങ്ങളുടെ വിജയകരമായ സങ്കലനമാണ് കർണാടക കോൺഗ്രസിൽ കണ്ടത്. പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസിന് ഇതേ വഴി തെരഞ്ഞെടുക്കാനായാൽ ഹിന്ദുത്വത്തിനുമേൽ രാഷ്ട്രീയ വിജയം ഉറപ്പാക്കാനാകും. </span><br /><br />(മീഡിയവൺ വെബ്, 13-05-2023)</div>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-61923720512577804222023-01-25T06:41:00.007-08:002023-01-25T06:42:46.178-08:00പോഖറ: വിസ്മയിപ്പിക്കുന്ന മലഞ്ചെരിവ്, ജീവനെടുക്കുന്ന ആകാശം<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMTtSaY1gaFUm90w0sPf3S8999ceJ4UsWnJHJ07qIwl67U3FyXem09lyPrkEv58ItdM5NWysjmEdqL7NYB_AXZy0WYkAf43qHBrHnaku4F7hlmhNsTc5XoMbvKlZVA0T2N1BG-M0fXsH0YKQJlKuys9iKNOgrqcgt51iq9APQG1vt2Ne0mKKOpuYS9ig/s1181/39d06444-51cc-4e85-be73-28e3e6c98d6a.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1181" data-original-width="1181" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMTtSaY1gaFUm90w0sPf3S8999ceJ4UsWnJHJ07qIwl67U3FyXem09lyPrkEv58ItdM5NWysjmEdqL7NYB_AXZy0WYkAf43qHBrHnaku4F7hlmhNsTc5XoMbvKlZVA0T2N1BG-M0fXsH0YKQJlKuys9iKNOgrqcgt51iq9APQG1vt2Ne0mKKOpuYS9ig/s320/39d06444-51cc-4e85-be73-28e3e6c98d6a.jpg" width="320" /></a></div><br />കഴിഞ്ഞ സെപ്തംബറിൽ പോഖറ യാത്രക്ക് വേണ്ടി കാഠ്മണ്ഡു വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരിക്കുന്നതിനിടെ ആവർത്തിച്ചുകേട്ട സന്ദേശം '..... വിമാനം റദ്ദാക്കി' എന്നതാണ്. ഏതാണ്ട് ഒന്നര മണിക്കൂറിനിടെ റദ്ദാക്കിയത് മൂന്ന് സർവീസ്. എല്ലാത്തിനും കാരണം ഒന്നുതന്നെ: മോശം കാലാവസ്ഥ. സെപ്തംബർ താരതമ്യേന നേപ്പാളിൽ മെച്ചപ്പെട്ട കാലാവസ്ഥയാണ്. ആഗസ്റ്റ് വരെ നീളുന്ന മൂന്ന് മാസത്തെ വർഷകാലം പിന്നിട്ട് താരതമ്യേന തെളിഞ്ഞ കാലാവസ്ഥയുണ്ടാകുന്ന, തിരക്കേറിയ വിനോദസഞ്ചാര സീസണിലേക്ക് കടക്കുന്ന സമയം. അപ്പോഴാണ് തുടരെത്തുടരെ കൺമന്നിൽ വിമാനങ്ങൾ റദ്ദാകുന്നത്. <p></p><p>കാലാവസ്ഥ മോശമായതിനാൽ യാത്ര മുടങ്ങുമോ എന്ന ആശങ്കയിൽ വിമാനത്താവളത്തിനകത്തെ യതി എയർലൈൻ കൗണ്ടറിൽ ചെന്നപ്പോൾ വളരെ സ്വാഭാവികമായ മറുപടി: 'വിമാനം ഇതിനകം അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ടെങ്കിൽ പ്രശ്നമില്ല. പോഖറയിലാണ് കാലാവസ്ഥ പ്രശ്നം. നിങ്ങളുടെ ഫ്ലൈറ്റ് ഇവിടെ ഇറങ്ങിയാൽ എന്തായാലും തിരിച്ചുപോകും'. അതുവരെയുണ്ടായിരുന്ന ആത്മധൈര്യം കൂടി അതോടെ കൈവിട്ടു. എങ്കിൽ അവിടെ ഇറങ്ങാൻ തടസ്സമുണ്ടാകില്ലേ എന്ന ആധിയെ ആ ജീവനക്കാരി അനായാസം നേരിട്ടു: 'ഇവിടന്ന് പുറപ്പെട്ട് അവിടെ എത്തുമ്പോഴേക്കും കാലാവസ്ഥ ഒക്കെ ശരിയാകും. ഇത് പതിവാണ്.' കാഠ്മണ്ഡുവിൽനിന്ന് പോഖറയിലേക്ക് ആകെ യാത്രാ സമയം 25 മിനിറ്റാണ്. ഇത്ര ഗുരുതരമായ കാലാവസ്ഥ അത്രമേൽവേഗം ശാന്തമാകുമോയെന്ന തീരാസംശയവുമായി യതി എയർവേയ്സിന്റെ കൗണ്ടറിൽ നിന്ന് മടങ്ങുമ്പോൾ ഓർമവന്നത് തലേരാത്രി കാഠ്മണ്ഡുവിലെ ഹോട്ടൽ ഹിമാലയ ജീവനക്കാരൻ തന്ന ഉപദേശമാണ്: 'പോഖറയിലേക്ക് റോഡ് യാത്ര ദുഷ്കരമാണ്. 200 കിലോമീറ്റർ ദൂരമാണെങ്കിലും 10 മണിക്കൂറിലധികം ചിലപ്പോൾ വേണ്ടിവന്നേക്കും. വിമാനയാത്രക്ക് സമയം ലാഭവും ചിലവ് കുറവുമാണ്. എന്നാൽ ഏത് സമയവും അത് റദ്ദാക്കപ്പെടാം. കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും വരെ കൂടുതലുമാണ്. എന്നാലും രണ്ട് ദിവസത്തെ നിങ്ങളുടെ പ്നാനിന് വിമാനം തന്നെയാണ് ഏകവഴി'. പോഖറയെക്കുറിച്ച എല്ലാ അന്വേഷണങ്ങളിലും നേപ്പാളികളുമായുള്ള അലോചനകളിലുമെല്ലാം ഈ അനിശ്ചിതത്വവും ആശങ്കകളും കൂടുതലായിരുന്നു എന്നത് ഓർമയിലെത്തിയത് പെട്ടെന്നാണ്. കാഠ്മണ്ഡുവിൽ വച്ച് പരിചയപ്പെട്ട ഏതാനും മാധ്യമ പ്രവർത്തകരുടെ വാക്കുകളിലാകട്ടെ ഈ ആശങ്ക അൽപം അധികമുണ്ടായിരുന്നു. മോശം കാലാവസ്ഥയാണെന്ന് ഉറപ്പായതിനാൽ യാത്ര റദ്ദാക്കണോ എന്ന ആശയക്കുഴപ്പം വിട്ടൊഴിഞ്ഞുമില്ല. പക്ഷെ എല്ലാ ഭയാശങ്കകൾക്കും മേലെ പോഖറയിലെ കാഴ്ചകൾ ഒരു പ്രലോഭനമായി വന്നുപൊതിഞ്ഞു.</p><p><br /></p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSWnj7X9nDnoxF0jLcD5cwSBu04fv-CGYsudMlCiSG5lC6o0UNnnb61UFbrfvMI9AD_dHToWco5WlAIwMseIhLCYqqvTqtlug0i5gZD-VOewL5EwFQLEi9FHjFs8Zl2K1SmK4oSRrapbZpwYOo3vO0CR8W1AXko5UsnGzwq7pyzfjZDZ0CsP3DpJ-m6Q/s1024/9c689dbd-b73b-4c36-a680-eb3bfb054686.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1024" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSWnj7X9nDnoxF0jLcD5cwSBu04fv-CGYsudMlCiSG5lC6o0UNnnb61UFbrfvMI9AD_dHToWco5WlAIwMseIhLCYqqvTqtlug0i5gZD-VOewL5EwFQLEi9FHjFs8Zl2K1SmK4oSRrapbZpwYOo3vO0CR8W1AXko5UsnGzwq7pyzfjZDZ0CsP3DpJ-m6Q/w400-h300/9c689dbd-b73b-4c36-a680-eb3bfb054686.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWPPyG5K3FlFnSjnwumoyBFZT-d8V-nV7g2v6LVAowXVUy7cF6f3qYTz13HAh5odJVn7dN7Bjxdzo2hxa7kaatq52rStT3wFgYXDrhpRWIZ6O0aSxqlMq6WvzGxCgQiIUp_dkG-qR4F9grUnRnOjv2uE_mrlh1XBSS810i_7ciDHMq8mOMkDCk-mEoVQ/s1024/91c8feb4-bef3-4cbe-bcc7-49b2fc07ba4c.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1024" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWPPyG5K3FlFnSjnwumoyBFZT-d8V-nV7g2v6LVAowXVUy7cF6f3qYTz13HAh5odJVn7dN7Bjxdzo2hxa7kaatq52rStT3wFgYXDrhpRWIZ6O0aSxqlMq6WvzGxCgQiIUp_dkG-qR4F9grUnRnOjv2uE_mrlh1XBSS810i_7ciDHMq8mOMkDCk-mEoVQ/s16000/91c8feb4-bef3-4cbe-bcc7-49b2fc07ba4c.jpg" /></a></div><br /><p>നേപ്പാളിലെ ഏറ്റവും ആകർഷണീയമായ വിനോദ സഞ്ചാര കേന്ദ്രമാണ് പോഖറ. 2700 അടി ഉയരത്തിൽ തടാകങ്ങളാൽ വലയം ചെയ്യപ്പെട്ട നഗരം. മഞ്ഞുമൂടുന്ന മലഞ്ചെരുവുകളിലൂടെ ഹിമാലയ നിരകൾ കണ്ടുനടക്കാൻ കഴിയുന്ന അപൂർവനഗരമാണ് പോഖറ. ഹിമാലത്തിൽ 26,300 അടിവരെ ഉയരമുള്ള അന്നപൂർണ പർവതനിരകലിലേക്ക് യാത്ര ചെയ്യുന്ന സാഹസികരുടെ പ്രവേശന കവാടമാണ് പോഖറ. ഈ കൂറ്റൻ മലത്തലപ്പുകളുടെ വിസ്മയകരമായ കാഴ്ചാനുഭവം പോഖറയുടെ സവിശേഷതയാണ്. അതുവഴി കടന്നുപോകുന്നവരെയാകെ വരിഞ്ഞുചുറ്റുംപോലെ അരികിലേക്ക് പടർന്നെത്തുന്ന ഹിമാലയൻ പർവതശിഖരങ്ങളിൽ ആകാശഭൂമിക്കിടയിൽ കൊളുത്തിവച്ച സ്വപ്നത്താഴ്വരയാണ് ആ മലഞ്ചെരുവ്. ഈ പർവതനിരകൾ പോലെത്തന്നെ താഴ്വാരമത്രയും ചുറ്റിക്കിടക്കുന്ന തടാകങ്ങളുമുണ്ട്. എട്ട് തടാകങ്ങളാണ് പോഖറയിലുള്ളത്. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാര പാതയായിരുന്ന പോഖറയിൽ ബുദ്ധമത ബന്ധം അടയാളപ്പെടുത്തുന്ന വിവിധ ചരിത്ര സ്മാരകങ്ങളും കാണാം. നഗരകേന്ദ്രത്തിൽ നിന്ന് മാറി നിർമിച്ച ശാന്തി സ്തൂപം അത്യാകർഷകമാണ്. ഹിമാലയൻ മലനിരകളും പോഖറ നഗരവും ഫേവ തടാകവും ഒറ്റക്കാഴ്ചയിലൊതുക്കാനാകുന്ന അപൂർവസ്ഥലം. പിന്നെയുമേറെ അത്ഭുതക്കാഴ്ചകൾ ഈ നഗരപരിധിയിലുണ്ട്. </p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivctmg1Q_mPv3TlJfEv4PsplUYQVRKSgZEoBg436dV7D9j1X5QYhuyj24F-eupJY0LuAez_6Vy5ND0kyjhgvur5EkqrUJET_DL-AtW_gMTBUDqlxj09hp8XL7drki9WmPfa-i-ekIrF2IwZ8Byf8uJ4ywwVppaC2rW-JzEVYiVK5lMO9XonuaEYriFEg/s1024/49346606-97fd-4064-9a0d-c9094a8ab40e.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1024" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivctmg1Q_mPv3TlJfEv4PsplUYQVRKSgZEoBg436dV7D9j1X5QYhuyj24F-eupJY0LuAez_6Vy5ND0kyjhgvur5EkqrUJET_DL-AtW_gMTBUDqlxj09hp8XL7drki9WmPfa-i-ekIrF2IwZ8Byf8uJ4ywwVppaC2rW-JzEVYiVK5lMO9XonuaEYriFEg/w400-h300/49346606-97fd-4064-9a0d-c9094a8ab40e.jpg" width="400" /></a></div><br /><p><br /></p><p>ഇത്രയേറെ ആകർഷണീയതകളും അപൂർവതകളുമുണ്ടെങ്കിലും പോഖറയിലേക്കുള്ള വിമാന യാത്ര അത്യന്തം അപകടം നിറഞ്ഞതാണ്. നേപ്പാൾ പൊതുവെ വിമാനയാത്രികരുടെ പേടിസ്വപ്നമാണ്. പോഖറ അതിൽ ഇത്തിരി മുന്നിൽ നിൽക്കും. കഴിഞ്ഞ വർഷം മെയിൽ 22 പേർ മരിച്ച വിമാന അപകടമുണ്ടായത് പോഖറ റൂട്ടിലാണ്. കഴിഞ്ഞ 60 വർഷത്തിനിടെ (1962-2022) 67 വിമാനാപകടങ്ങളാണ് നേപ്പാളിലുണ്ടായത്. ഇതിൽ 818 പേർ മരിച്ചു. യന്ത്രത്തകരാറ്, പക്ഷിയിടി, നിയന്ത്രണം നഷ്ടമാകൽ, കാലാവസ്ഥ തുടങ്ങിയവയാണ് പൊതുവെ വിമാനാപകടങ്ങൾക്ക് കാരണമാകാറുള്ളത്. എന്നാൽ നേപ്പാൾ വിമാനാപകടങ്ങളിലെ പകുതിയും കാലാവസ്ഥ കാരണമാണ് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ആകെ മരിച്ചവരിൽ 92 ശതമാനവും അപകടത്തിൽപെട്ടത് കാലാവസ്ഥ കാരണമുണ്ടായ അപകടങ്ങളിലാണ്. അതിനർഥം നേപ്പാളിലെ വലിയ വിമാനദുരന്തങ്ങൾക്കെല്ലാം കാലാവസ്ഥയാണ് മുഖ്യകാരണം എന്നാണ്. </p><p>നിമിഷങ്ങൾകൊണ്ട് മാറിമറിയുന്ന കാലാവസ്ഥയാണ് നേപ്പാളിലേത്. പൊടുന്നനെയുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വിമാനത്തിന്റെ സഞ്ചാരം ക്രമീകരിക്കുന്നതിൽ വരുന്ന വീഴ്ച പലപ്പോഴും അപകടകാരണമായിട്ടുണ്ട്. മലനിരകളെ മേഘങ്ങൾ മൂടി കാഴ്ച മറയ്ക്കുന്നതിനാൽ ഉണ്ടായ അപകടങ്ങളും കുറവല്ല. ഇങ്ങിനെ അടിക്കടിയുണ്ടാകുന്ന അതിവേഗ മാറ്റം കൃത്യമായി രേഖപ്പെടുത്താനും വിമാനങ്ങൾക്ക് കൈമാറാനും കഴിയുന്ന സാങ്കേതിക സംവിധാനവും നേപ്പാളിലില്ല. 2019ൽ നേപ്പാൾ ഏവിയേഷൻ അഥോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. 'കാലാവസ്ഥയിലെ വൈവിധ്യവും അപകടകരമായ പ്രകൃതിഘടനയും ചെറുവിമാനങ്ങളുടെ ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമാകുന്നു' എന്നാണ് കണ്ടെത്തൽ. </p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOsBjZGondGsqV_Oux5CnUXBQMgQCkASjctN1MIqqOGdDhOErnQ1pfoOrXX-mn0c1r47LyBPNki60YTxt9yLaPx_zNMteD9IoULqcPf6qpTzHkajDSA6rtkxyz30aIHUvaWoIaWtVXUsr42My7UCwAd2nU8qMjenagVEPknR_jQ-cKCE4ijn8rTT2_Qg/s1024/6abdadfc-e6cf-429b-a365-84e9a047d23d.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1024" data-original-width="768" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOsBjZGondGsqV_Oux5CnUXBQMgQCkASjctN1MIqqOGdDhOErnQ1pfoOrXX-mn0c1r47LyBPNki60YTxt9yLaPx_zNMteD9IoULqcPf6qpTzHkajDSA6rtkxyz30aIHUvaWoIaWtVXUsr42My7UCwAd2nU8qMjenagVEPknR_jQ-cKCE4ijn8rTT2_Qg/w480-h640/6abdadfc-e6cf-429b-a365-84e9a047d23d.jpg" width="480" /></a></div><br /><p>എന്നാൽ പോഖറയിൽ ഇപ്പോഴത്തെ അപകടത്തിന് കാലാവസ്ഥ കാരണമായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാലാവസ്ഥയാകട്ടെ താരതമ്യേന വ്യക്തവും വിമാനയാത്രക്ക് അനുയോജ്യവുമായിരുന്നുവെന്നാണ് ഇപ്പോഴത്തെ നിഗമനം. വിമാനത്തിന്റെ പഴക്കവും സാങ്കേതിക പരിമിതകളുമാകാം കാരണമെന്ന് സംശയിക്കുന്നുമുണ്ട്. 15 കൊല്ലം പഴക്കമുള്ളതാണ് അപകടത്തിപെട്ട വിമാനം. ഇന്ത്യയിലുണ്ടായിരുന്ന കിങ്ഫിഷർ കമ്പനിയുടെ വിമാനങ്ങളാണ് യതി എയർലൈനായി മാറിയത്. കിങ്ഫിഷറിൽനിന്ന് തായ്ലന്റ് വിമാനക്കമ്പനി വാങ്ങിയ വിമാനങ്ങൾ ഇവർ വഴിയാണ് യതി എർലൈനായി നേപ്പാളിലെത്തുന്നത്. പഴഞ്ചൻ സാങ്കേതിക സംവിധാനങ്ങളാണ് ഇതിൽ. ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ അത്രകണ്ട് വിശ്വസിനീയമല്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. </p><p>കാലാവസ്ഥ കാരണമായുണ്ടാകുന്ന അപകടങ്ങൾ നേപ്പാളിൽ ഇതുവരെ ജനുവരിയിൽ സംഭവിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ 60 വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരിക്കൊപ്പം, ഏപ്രിൽ, ജൂൺ, നവംബർ മാസങ്ങളിലും കാലാവസ്ഥ കാരണം അപകമുണ്ടായിട്ടില്ല. അതിനാൽ ഇത്തവണയുണ്ടായതും ഈ ഗണത്തിൽപെടാനുള്ള സാധ്യത വളരെ കുറവാണ്. മെയ്, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ഇത്തരം വിമാനദുരന്തങ്ങൾ ഏറെയും സംഭവിച്ചിരിക്കുന്നത്. വിമാനത്തിൽ മാത്രമല്ല, വിമാനത്താവളങ്ങിലും ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. വിമാനം ലാന്റ് ചെയ്ത ശേഷം നിർത്തിയിടുന്നതിന് മുമ്പ് തന്നെ യാത്രക്കാർ വിമാനത്തിനരികിലേക്ക് ഓടിയടുക്കുന്നത് പോഖറ വിമാനത്താവളത്തിലെ കൗതുകക്കാഴ്ചയാണ്. നമ്മുടെ നാട്ടിൽ ബസിൽ കയറാൻ വിരനിൽക്കുംപോലെ ആളിറങ്ങുന്നതുവരെ വിമാനവാതിലിൽ കൂട്ടംകൂടി കാത്തുനിൽക്കുന്ന യാത്രക്കാരെ ലോകത്ത് മറ്റെവിടെയും കാണാനായെന്ന് വരില്ല. തദ്ദേശീയരായ ആഭ്യന്തര യാത്രക്കാരുടെ അമിതസാന്നിധ്യം ഈ പ്രവണത വർധിക്കാനും കാരണമായിട്ടുണ്ടാകാം. </p><p>നേപ്പാൾ വിമാനാപകട ചരിത്രം കൂടി വായിച്ചറിഞ്ഞാണ് സെപ്തംബറിലെ ആ തണുത്ത പുലരിയിൽ കാഠ്മണ്ഡുവിൽനിന്ന് യാത്ര തുടങ്ങുന്നത്. തുടങ്ങിയപ്പോൾ തന്നെ അസാധാരണ രീതിയിൽ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും പറന്നുയരുന്ന യാത്രാനുഭവം അപൂർവമാണ്. നേപ്പാൾ അപകടക്കഥകളുടെ അകമ്പടി വിവരങ്ങൾ ഓർമയിലേക്ക് ഇരച്ചെത്തുന്നതിനാൽ ഉള്ളിലെ ആധിയും ആശങ്കയും ഹിമാലയത്തോളം ഉയരത്തിലെത്തിയിരുന്നു. ഓരോ ചെറിയ കുലുക്കവും ഒപരകടം അതിജീവിച്ച ആശ്വാസം നൽകി. ഈ പേടിമറികടക്കാനാണ് അടുത്തിരുന്ന ചെറുപ്പക്കാരനോട് കുശലം ചോദിച്ചത്. ദീപക് ഥാപ്പയെന്ന ആ പഴയ ഗൾഫ് പ്രവാസി യാത്രാ വഴിയിലെ മലനിരകളോരോന്നും ചൂണ്ടി ഓരോ ഹിമാലയൻ രഹസ്യങ്ങൾ പകർന്നുതന്നു. ഓരോ കഥക്കും അനുബന്ധമായി പക്ഷെ ഓരോ വിമാനാപകട കഥകൂടി ആ ചെറുപ്പക്കാരൻ ചേർത്തുവച്ചു. മരിച്ചവരുടെ കഥ മാത്രമല്ല, മേഘക്കാടുകളിലേക്ക് പറന്നുപോയി അപ്രത്യക്ഷമായ വിമാനങ്ങളുടെ കഥകൾ കൂടി അങ്ങിനെ അടുത്തറിഞ്ഞു. അവിടെ കാണാതാകുന്ന വിമാനങ്ങൾ കണ്ടെത്തുക ദുഷ്കരമാണത്രെ. ഇന്നലെ വിമാനദുരന്തമുണ്ടായപ്പോഴും ആ ചെറുപ്പക്കാരൻ അവിടെ ഓടിയെത്തിയിരുന്നു. പേടിച്ചരണ്ട സഹയാത്രികരോട് വിമാനത്തിലരുന്ന് സെതി നദിയുടെ കഥപറയുമ്പോൾ ഇനി ഈ 72 പേരെക്കൂടി അയാളോർക്കും.</p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBdH8xtz5RlHv6jiFPVps3NhRcXLHnE5NMpJu1oizf9VHR8jy__RltEstytYwL272G5fvrGvJRJxC0Pi18bd5IeW8WFqn-4Ooh5MYLbjVfhW9ho4iJdXpKpyLMABxy1gL7fF5ZnaKBncb_W_mssObQkK4f3g7oK1GmkStE4zcXav54jaNSzWdTHYHEbw/s1024/24fb5cb8-299b-4ef0-92c0-7b8284520587.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1024" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBdH8xtz5RlHv6jiFPVps3NhRcXLHnE5NMpJu1oizf9VHR8jy__RltEstytYwL272G5fvrGvJRJxC0Pi18bd5IeW8WFqn-4Ooh5MYLbjVfhW9ho4iJdXpKpyLMABxy1gL7fF5ZnaKBncb_W_mssObQkK4f3g7oK1GmkStE4zcXav54jaNSzWdTHYHEbw/w640-h480/24fb5cb8-299b-4ef0-92c0-7b8284520587.jpg" width="640" /></a></div><br /><p><br /></p><p>ഈ കഥകൾ കേട്ട് ഉള്ളുവിറച്ചിരിക്കുന്നതിനിടെയാണ്, പെട്ടെന്ന് ഗട്ടറിന് മുന്നിൽവച്ച് ബൈക്ക് വെട്ടിത്തിരിക്കുംപോലെ വിമാനം കുലുങ്ങിയത്. ആ ആഘാതത്തിൽ നിലവിളിച്ച അയർലണ്ടുകാരന് അരികിലേക്ക് ഓടിയെത്തിയ വിമാന ജീവനക്കാരി അയാളെ ആശ്വസിപ്പിച്ചു: 'പേടിക്കേണ്ട, 10 മിനിറ്റിനകം നമ്മൾ നിലംതൊടും.' പാതിചിരിച്ചും പാതി കണ്ണുമിഴിച്ചുമായിരുന്നു അതിനയാളുടെ മറുപടി: 'ലാന്റിങ് സമയം എനിക്കറിയാം. അതിൽ പേടിയില്ല. പക്ഷെ അതുണ്ടാകുമോ എന്ന കാര്യത്തിലേ എനിക്ക് പേടിയുള്ളൂ.' വേവലാതി ഇഴചേർത്ത് അപ്പോഴുയർന്ന കൂട്ടച്ചിരിയാണ് ആ വിമാന യാത്രക്കിടയിൽ കിട്ടിയ ഏക ആശ്വാസം. ആത്മാവിലേക്ക് നവചൈതന്യം പകരുന്നതാണ് പോഖറ കാഴ്ചകൾ. അവിടേക്കുള്ള വിമാനയാത്രയാകട്ടെ, അക്ഷരാർഥത്തിൽ പുനർജനിയുമാണ്.<br /><br />(മീഡിയവൺ വെബ്, 16 ജനുവരി 2023) </p><p><br /></p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-17162422828794485782023-01-16T20:36:00.002-08:002023-01-16T20:36:45.316-08:00ഒഴിഞ്ഞ ഖജനാവും കുഴഞ്ഞ നയവും<p><span style="color: #2b00fe;">രണ്ട് വർഷം മുമ്പ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ പ്രതിനിധികൾ കൊല്ലം ജില്ലയിലെ ഒരു ടി ടി ഐ സന്ദർശിച്ചു. സ്ഥാപനാധികൃതർ പരിശോധക സംഘത്തെ 'വേണ്ടവിധം' കാര്യങ്ങൾ ബോധ്യപ്പെടുത്താതിനാലാകണം, അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞ് വിദ്യാലയം അടച്ചുപൂട്ടണമെന്ന് കൗൺസിൽ ഉത്തരവിട്ടു. സംസ്ഥാനത്തെ മറ്റ് ടി ടി ഐകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ നടപടിക്കെതിരെ സ്ഥാപനം അപ്പീൽ നൽകി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 20 ടി ടി ഐ കളുടെ വിവിരങ്ങൾ അതിൽ ഉദ്ദരിച്ചു. ഇത്രയും വിവരങ്ങൾ കൈവന്നതോടെ ആ 20 ടി ടി ഐകൾ കൂടി അടച്ചുപൂട്ടാൻ കൗൺസിൽ ഉത്തരവിട്ടു. ഇതൊന്നും പക്ഷെ കേരള സർക്കാർ അറിഞ്ഞില്ല. കൗൺസിലിന്റെ ആശയ വിനിമയങ്ങളെല്ലാം പൂർണമായി എസ് സി ഇ ആർ ടിയുമായാണ് നടത്തിയത്. ഇത്തരം വിഷയങ്ങളിലെല്ലാം ഇടനിലയിലുണ്ടാകേണ്ട സംസ്ഥാന സർക്കാറിനെ കേന്ദ്ര ഏജൻസി പൂർണമായി ഒഴിവാക്കി.</span></p><p>കേന്ദ്രം അംഗീകാരം റദ്ദാക്കിയ ശേഷമാണ് കേരളം വിവരം അറിഞ്ഞത് എങ്കിലും, സംസ്ഥാനത്തിന്റെ അധികാരമുപയോഗിച്ച് അംഗീകാരം പുനസ്ഥാപിച്ചു. ഇപ്പോൾ ഈ 20 ടി ടി ഐകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവിടെ നിന്ന് യോഗ്യത നേടിയിറങ്ങുന്നവരുടെ പ്രവർത്തന പരിധി കേരളത്തിന് അകത്ത് മാത്രമായി പരിമിതപ്പെട്ടു. ഈ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്ര സർക്കാർ തസ്തികകളിലോ ജോലി ചെയ്യാൻ കഴിയില്ല. സി-ടെറ്റ് പോലുള്ള ദേശീയതല പരീക്ഷകളും എഴുതാനാകില്ല. കേരളത്തിൽ പഠിക്കാം. സ്ഥാപനത്തിന് പ്രവർത്തിക്കാം. പക്ഷെ കേരളത്തിന് പുറത്ത് ഇത് അംഗകരിക്കപ്പെടില്ല എന്ന അവസ്ഥ. ഒരുതരം അക്കാദമിക് തടവറ തീർത്ത് ഈ 20 സ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസി നിഷ്കൃയമാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാറിനെ അറിയിക്കാതെ, നേരിട്ട് അക്കാദമിക് സ്ഥാപനങ്ങൾ വഴി ഇടപെടൽ നടത്താവുന്ന തരത്തിൽ കേന്ദ്ര സർക്കാർ പ്രവർത്തന രീതികൾ വിപുലീകരിച്ചിരിക്കുന്നു വെന്നാണ് ഈ സംഭവത്തിൽ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര ഏജൻസികളുടെ ഈ കടന്നുകയറ്റം സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞത് ടി ടി ഐകൾക്ക് താഴുവീണപ്പോഴാണ്.</p><p><span style="color: red;">ഭരണഘടനാ വകുപ്പുകൾക്ക് വിധേയമായിത്തന്നെ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കാവുന്ന പരിഷ്കാരങ്ങളാണ് രാജ്യത്തെ ഏതാണ്ടെല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജി എസ് ടി വഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുമേൽ കൈവച്ച കേന്ദ്ര സർക്കാർ, ദേശീയ അന്വേഷണ ഏജൻസികളുടെ അധികാര മേഖല വികസിപ്പിച്ച്, സംസ്ഥാനങ്ങളുടെ ആഭ്യന്തര വ്യവഹാരങ്ങളിൽ നേരിട്ട് ഇടപെടാവുന്ന സ്ഥിതി വിശേഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ മറ്റൊരു പതിപ്പാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ചുവടുപിടിച്ചെത്തിയ ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂടും. വിദ്യാഭ്യാസ മേഖലയിൽ ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന വൈവിധ്യവും പ്രാദേശിക ചേരുവകളാൽ സമൃദ്ധവുമായ പാഠ്യപദ്ധതികളെ ഏകീകൃത സ്വഭാവത്തിലേക്ക് ക്രമേണ പരിവർത്തിപ്പിക്കാനുതകുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയവും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും തയാറാക്കിയിരിക്കുന്നത്. ഇതിനെച്ചൊല്ലി കേന്ദ്ര സർക്കാറുമായി നടക്കാനിടയുള്ള ഏറ്റുമുട്ടലുകളായിരിക്കും പുതിയ അധ്യയന വർഷത്തിൽ കേരളം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി.</span></p><p>സമാനമായ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന തമിഴ്നാടും ബംഗാളുമെല്ലാം കേന്ദ്ര പാഠ്യപദ്ധതി ചട്ടക്കൂടിനെ തള്ളിക്കളയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള സർക്കാർ ഇങ്ങിനെ വ്യക്തവും ദൃഢവുമായ നിലപാടിലേക്ക് ഇതുവരെ വന്നെത്തിയിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ തമ്മിൽ കടലോളം വ്യത്യാസമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേന്ദ്രത്തിലെ ബി ജെ പി സർക്കാറിനെ പിണക്കാതെ കാര്യങ്ങൾ നടത്തിയെടുക്കാമെന്നാണ് കേരളത്തിലെ ഇടത് സർക്കാർ പ്രതീക്ഷിക്കുന്നത്. മോദി ഭയത്താൽ സ്വീകരിക്കുന്ന ഈ അഴകൊഴമ്പൻ നയം കേരളത്തിലെ അക്കാദമിക് മേഖലയെ കുട്ടിച്ചോറാക്കുമെന്ന ആശങ്ക ഈ രംഗത്ത് പ്രവർത്തിക്കുന്നവരിലെല്ലാം ശക്തമായിക്കഴിഞ്ഞിട്ടുണ്ട്. </p><p><span style="color: #ffa400;">കേരളത്തിൽ 2013ൽ ആണ് അവസാനമായി പാഠപുസ്തക പരിഷ്കരണം നടന്നത്. അഞ്ചുവർഷത്തിലൊരിക്കൽ പാഠപുസ്തകം പരിഷ്കരിക്കുക എന്നത് കേരളത്തിൽ ഏറെക്കുറെ കൃത്യമായി പിന്തുടരുന്ന രീതിയാണ്. എന്നാൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയുണ്ടായി. പുസ്തക പരിഷ്കരണം സ്വാഭാവികമായി സൃഷ്ടിച്ചേക്കാവുന്ന വിവാദങ്ങൾ ഭയന്ന് അന്നത്തെ മന്ത്രി തന്നെ മനപ്പൂർവം പരിഷ്കാരം മാറ്റിവച്ചതാണെന്നാണ് ഭരണ കേന്ദ്രങ്ങളിലെ അണിയറക്കഥ. പുതിയ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പാഠപുസ്തകങ്ങൾ നവീകരിക്കപ്പെടുക എന്നത് കുട്ടികളോട് കാണിക്കേണ്ട സാമാന്യനീതിയാണ്. കേരളത്തിലാകട്ടെ, സംഭവബഹുലമായ വർഷങ്ങളാണ് കഴിഞ്ഞുപോയത്. പ്രളയവും കോവിഡും നിപ പോലെ മഹാവ്യാധിയുമെല്ലാം കേരളത്തെ ഭയപ്പെടുത്തിയ വർഷങ്ങൾ. അതനുഭവിച്ച തലമുറക്ക് അതിജീവന വഴികൾ അക്കാദമികമായി പരിചയപ്പെടുത്തേണ്ട പ്രാഥമിക വേദിയാണ് പാഠപുസ്തകം. ഇപ്പോൾ നടപടികൾ ആരംഭിച്ചാൽ പോലും ഇനി പരിഷ്കാരം യാഥാർഥ്യമാകുക 2024-ാടുകൂടിയാണ്. ഇതിനൊപ്പം മറ്റൊന്നുകൂടി ഇത്തവണ സംഭവിച്ചിട്ടുണ്ട്. പാഠ പുസ്തക പരിഷ്കരണത്തിലെ കേന്ദ്ര ഇടപെടൽ. </span></p><p><span style="color: #ffa400;">ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് വിധേയമായി സം</span>സ്ഥാനം സ്വന്തമായി പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കുകയും അതിനനസൃതമായി പുസ്തകങ്ങൾ തയാറാക്കുകയുമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ഇക്കൊല്ലം കേന്ദ്രം ഇതിൽ മാറ്റം വരുത്തി. പാഠ്യപദ്ധതിയിൽ വരുത്തുന്ന ഏത് മാറ്റത്തിനും കേന്ദ്ര സർക്കാറിന്റെ അംഗീകാരം വേണമെന്നാണ് പുതിയ വ്യവസ്ഥ. ഭരണഘടനാ പ്രകാരം കൺകറൻ്റ് പട്ടകയിൽ പെട്ട വിദ്യാഭ്യാസത്തിനുമേൽ, അന്യായമായ അധികാരമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. അതിന് വഴങ്ങാതിരിക്കുകയെന്ന രാഷ്ട്രീയ തീരുമാനം കേരളത്തിന് ഇതുവരെ സ്വീകരിക്കാനായിട്ടില്ല. ഈ നിർദേശത്തെ തമിഴ്നാടും ബംഗാളും പൂർണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ കേന്ദ്രത്തെ പിണക്കാതെ കാര്യം സാധിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഇക്കാര്യത്തിലും കേരളം എത്തിനിൽക്കുന്നത്. ഇതിന്റെ ഭാഗമായി, പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ നിർേദശങ്ങളടങ്ങിയ കരട് രേഖ തയാറാക്കി കേന്ദ്രത്തിന്റെ അനുമതിക്കായി കേരളം സമർപിച്ചിട്ടുണ്ട്. കേന്ദ്രം മുന്നോട്ടുവച്ച വ്യവസ്ഥകളെ വെല്ലുവിളിക്കുകയോ എതിർക്കുകയോ ചെയ്യാതെ, അതിനോട് സമരസപ്പെട്ടുപോകുന്ന നിർദേശങ്ങളാണ് കരട് രേഖയിലുള്ളത് എന്നാണ് ലഭ്യമായ വിവരം. കേരള വിദ്യാഭ്യാസ നയത്തെ സമൂലം ബാധിക്കുന്നതാണെങ്കിലും ഈ കരട് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര അനുമതി വാങ്ങിയ ശേഷം കേരള താത്പര്യങ്ങൾ മുൻനിർത്തി പുസ്തകങ്ങൾ തയാറാക്കാമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. ഇതെത്രത്തോളം നടപ്പാക്കാനാകുമെന്ന് കണ്ടറിയണം. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തോട് കർക്കശമായ വിയോജിപ്പ് പുലർത്തുന്ന സാമൂഹിക സംഘങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാന്നിധ്യം ശക്തമായ കേരളത്തിൽ കേന്ദ്ര താത്പര്യങ്ങൾക്കനുസൃതമായ പാഠപുസ്തക നിർമാണം അത്ര അനായാസം നടക്കുകയുമില്ല. </p><p><span style="color: red;">അക്കാദമദിക് മേഖലയിൽ മാത്രമല്ല, സംസ്ഥാനങ്ങളിലെ ഭരണപരമായ കാര്യങ്ങളിലും കൈകടത്താൻ കേന്ദ്ര സർക്കാർ വഴികൾ തുറന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇതിന് വേണ്ട പോംവഴികൾ നിർദേശിക്കപ്പെട്ടിട്ടുമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ കേരളത്തിലെ എയിഡഡ് മേഖലയെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് എയിഡഡ് മാനേജേർസ് അസോസിയേഷൻ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു. പുതിയ ദേശീയ നയപ്രകാരം സർക്കാർ ഫണ്ട്, സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാണ് നൽകാനാകുക. ഈ വകുപ്പ് ഉപയോഗിച്ച് പല ആനുകൂല്യങ്ങളും തടയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അവരുടെ വാദം. പ്രവേശനോത്സവ ഫണ്ടിൽ ഇത്തവണയുണ്ടായ അനിശ്ചിതത്വവും ആശയക്കുഴപ്പവും പെൺകുട്ടികളുടെ ആയോധനകലാ പരിശീലന പദ്ധതിയിൽ അപേക്ഷ നൽകാനാകാത്തതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അക്കാദമിക ഇടപെടൽ പോലെത്തന്നെ ഭരണപരമായ ഇടപെടലും സംഘർഷഭരിതമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേന്ദ്രവുമായി ആശയപരമായ ഏറ്റമുട്ടലുകൾ വേണ്ടിവരുന്ന വിഷയങ്ങളിൽ അക്കാദമിക് താത്പര്യം മുൻനിർത്തിയെങ്കിലും സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. 'കേന്ദ്രത്തിനൊപ്പം, കേരളത്തിനുമൊപ്പം' എന്ന നയതന്ത്രത്താൽ ഈ രാഷ്ട്രീയ സന്ദർഭത്തെ മറികടക്കാനാകില്ല. </span></p><p>കേന്ദ്ര ഏറ്റുമുട്ടൽ സൃഷ്ടിക്കുന്ന പ്രതിസന്ധി പോലെത്തന്നെ അതീവ ഗുരുതരമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ. ഒഴിഞ്ഞ ഖജാനയുമായാണ് പുതിയ അധ്യയന വർഷത്തിലേക്ക് കേരളം പ്രവേശിക്കുന്നത്. കാശില്ലായ്മ കലശലായാൽ ആദ്യം പിടിവീഴുന്ന മേഖലകളിലൊന്ന് വിദ്യാഭ്യാസമാണ്. അപ്രഖ്യാപിത നിയമന നിരോധം മുതൽ അത് പരോക്ഷമായി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഇപ്പോൾ തന്നെ അനുഭവിക്കുന്നുമുണ്ട്. പാഠ പുസ്തക പരിഷ്കരണത്തിന് കേന്ദ്ര നയവുമായി ഏറ്റുമുട്ടൽ വേണ്ടെന്ന ധാരണയിലേക്ക് ഭരണ നേതൃത്വം എത്തിച്ചേർന്നതിന് പിന്നിലും സാമ്പത്തിക ആനുകൂല്യങ്ങൾ ഒരു ഘടകമാണ്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ കേന്ദ്ര ഫണ്ട് ചിലവഴിക്കപ്പെടുന്നുണ്ട്. അതിന്റെ അർഹമായ വിഹിതം ഉറപ്പാക്കാൻ കേന്ദ്ര നിബന്ധനകൾക്ക് വഴങ്ങേണ്ടി വരുമെന്ന ധാരണ ഭരണതലത്തിലുണ്ട്. ബി ജെ പി സർക്കാർ അക്കാദമിക് മേഖലയിൽ നടപ്പാക്കുന്ന ഹിന്ദുത്വവത്കരണത്തെക്കുറിച്ച് കേരള സർക്കാറിനെ നയിക്കുന്നവർ ഒട്ടുമേ അജ്ഞരല്ല. എന്നിട്ടും, സുഗമമായ ഭരണത്തിന് ലഭ്യമാകുന്ന വഴികളിലൂടെയെല്ലാം ധനസമാഹരണം നടത്താമെന്ന തീർപ്പിലെത്തുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച കൃത്യമായ സൂചകമാണ്. </p><p><span style="color: #7f6000;">സാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷത്തിൽ തന്നെ ബാധിക്കുന്നവെന്നതിന്റെ സൂചനയാണ് അധ്യാപക നിയമനങ്ങളിലെ അനാസ്ഥ. അപ്രഖ്യാപിത നിയമന വിലക്കാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഒഴിവുകൾ നികത്തുന്ന കാര്യത്തിലെ മെല്ലേപ്പോക്കും അലംഭാവവും ഈ ആരോപണത്തിന് ബലം പകരുന്നു. സംസ്ഥാനത്ത് ഹൈ സ്കൂൾ വരെ ക്സാസുകളിലായി ഇപ്പോൾ ഏതാണ്ട് എണ്ണായിരത്തോളം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിൽ മാത്രം പ്രാഥിക വിദ്യാഭ്യാസ മേഖലയിൽ ആിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകൾക്ക് പകരം പുതിയ ലിസ്റ്റിന് നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതിനും വേണ്ടത്ര വേഗമില്ല. നിയമനം പരമാവധി നീട്ടിക്കിട്ടിയാൽ അത്രയും സാമ്പത്തിക ലാഭമെന്ന മട്ടിലാണ് സെക്രട്ടേറിയറ്റിൽ കാര്യങ്ങൾ നീങ്ങുന്നത്. </span> </p><p>ഹൈ സ്കൂളിൽ പ്രധാന അധ്യാപകരെ നിയമിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കവും കേസും കാരണം കാലങ്ങളായി നിയമനം മുടങ്ങിക്കിടക്കുകയാരുന്നു. ഈ കേസിൽ ഏറെക്കുറെ തീർപ്പായിട്ടും നിയമനത്തിന് സർക്കാർ താത്പര്യമെടുക്കുന്നില്ല. 300 പേർക്കാണ് സ്ഥാനക്കയറ്റം നൽകി പ്രധാനാധ്യാപകരായി നിയമനം നൽകേണ്ടത്. സംസ്ഥാനത്തെ ഏതാണ്ട് 15 ശതമാനത്തോളം ഹൈ സ്കൂളുകൾ നാഥനില്ലാകളരിയാണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം കഴിഞ്ഞ നവംബറിൽ പ്രധാന അധ്യാപകരായി നിയമിക്കപ്പെട്ട ആയിരത്തി അറുനൂറിലധികം പേർക്ക് അതിന്റെ ശമ്പളമോ ആനുകൂല്യങ്ങളോ ഇതുവരെ നൽകിത്തുടങ്ങിയിട്ടില്ല. എയിഡഡ് സ്കൂളിലാകട്ടെ 10,000ൽ അധികം തസ്കികകളാണ് സർ ക്കാറിന്റെ അംഗീകാരം കാത്തുകിടക്കുന്നത്. ഭിന്ന ശേഷി സംവരണ തസ്തികയിലെ തർക്കമാണ് ഇതിന് കാരണമായി പറയുന്നത്. ഇക്കാര്യത്തിലും കർക്കശമായ നിലപാടെടുത്ത് പ്രശ്ന പരിഹാരത്തിന് ശ്രമങ്ങളുണ്ടാകുന്നില്ല. കോവിഡ് കാലത്ത് രണ്ട് വർഷം അടച്ചിട്ട സമയത്ത് പി എസ് സി അഡ്വൈസ് ചെയ്തവർക്ക് നിയമനം നൽകിയില്ല. സാമ്പത്തിക ലാഭം മുന്നിൽകണ്ടായിരുന്നു ഈ നടപടിയും. നിയമനം പുനരാരംഭിക്കാൻ ഉദ്യോഗാർഥികൾക്ക് കോടതിയെ സമീപിക്കേണ്ടവന്നു. കോവിഡ് കാലത്ത് പൊതു വിദ്യാലയങ്ങളിൽ വൻ തോതിൽ കുട്ടികൾ കൂടിയെന്നും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടുവെന്നുമാണ് സർക്കാർ അവകാശവാദം. എന്നാൽ ഇതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണത്തിൽ വർധനയുണ്ടായില്ല എന്ന് മാത്രമല്ല, ക്രമാനുഗതമായി കുറയുന്നുമുണ്ട്. എയിഡഡ് സ്കൂളുകളാണ് ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. കുട്ടികൾ കൂടിയാലും എയഡഡ് സ്കൂളുകളിൽ തസ്തിക അനുവദിക്കാൻ ത്രിതല പരിശോധന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. സെപ്തംബർ 30ന് മുമ്പ് ഈ നടപടികൾ പൂർത്തീകരിച്ചാൽ മതിയെന്നാണ് വ്യവസ്ഥ. ജൂണിൽ തുറക്കുന്ന വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ നാല് മാസം ആളുണ്ടാകില്ല എന്ന് സർക്കാർ തന്നെ ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ അധ്യാപക ഒഴിവുകളുടെ കണക്കില്ലെന്ന് കൈമലയർത്തുകയാണ് സർക്കാർ ചെയ്തത്. പണച്ചിലവുള്ള ഭരണ നടപടികളോട് സർക്കാർ സ്വീകരിക്കുന്ന സമീപനം ഈ മറുപടിയിൽ വ്യക്തമാണ്. സ്ഥിര നിയമനം പരമാവധി ഒഴിവാക്കണമെന്ന ധനവകുപ്പ് സമ്മർദം പിൻവാതിലിലൂടെ നടപ്പാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നടപടികളിലെ മെല്ലെപ്പോക്ക്, നിയമനം ഒഴിവാക്കാവുന്ന പലതരം സാങ്കേതികതകൾ, നിയമനത്തിലെ ചവിട്ടിപ്പിടിത്തം... അപ്രഖ്യാപിത നിയമന വിലക്ക് നടപ്പാക്കാൻ ഇതെല്ലാമാണ് സർക്കാർ പ്രയോഗിക്കുന്നത്. </p><p><span style="color: #2b00fe;">രണ്ട് പതിറ്റാണ്ടിനിടെ നേരുടേണ്ടിവരുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് കേരളം. ട്രഷറി പൂട്ടാതെ നോക്കാനുള്ള പോംവഴികൾ ആവിഷ്കരിക്കുക എന്നത് മാത്രമാണ് കേരള സർക്കാർ ഇപ്പോൾ ചെയ്യുന്ന ധനമാനേജ്മെന്റ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം തന്നെ ട്രഷറി നിയന്ത്രണം ഏർപെടുത്തേണ്ടി വന്ന കാലമാണിത്. ദൈനംദിന ചിലവുകൾക്ക് മാറാവുന്ന ബിൽ പരിധി 25 ലക്ഷമാക്കി ചുരുക്കി. നേരത്തെയിത് ഒരു കോടിവരെയായിരുന്നു. </span><span style="color: #2b00fe;">ഇത്ര കടുത്ത പ്രതിസന്ധിക്കിടെവേണം ഈ അധ്യയനവർഷത്തെ പദ്ധതികളെല്ലാം പൂർത്തിയാക്കാൻ. ധനസഥിതിയെക്കുറിച്ച് ധാരണയുള്ളവരിലെല്ലാം അതെത്രത്തോളം സഫലമാകുമെന്ന ആശങ്ക ശക്തമാണ്. പൊതുവിദ്യാഭ്യാസം കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. </span></p><p><span style="color: #4c1130;">പക്ഷെ സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രയാസത്തിനിടെ എങ്ങിനെ അതിജീവിക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങുകയാണ്. ഇതിനൊപ്പമാണ് കേന്ദ്ര-സംസ്ഥാന ഏറ്റമുട്ടൽ എന്ന സംഘർഷ സാധ്യത നിറഞ്ഞ സ്ഥിതിവിശേഷം കൂടി സൃഷ്ടിക്കപ്പെടുന്നത്. ഇവ രണ്ടും ചേർന്ന് കേരളത്തിലെ അക്കാദമിക് അന്തരീക്ഷത്തെ കലുഷിതമാക്കുന്നുവെന്ന ആശങ്കയോടെയാണ് സംസ്ഥാനം പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത്. ഒരേ സമയം സംസ്ഥാന ഭരണ പ്രതിസന്ധിയുടെയും കേന്ദ്ര ഭരണ കൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന്റെയുമിടയിൽ കുരുങ്ങി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വഴികൾ അടഞ്ഞുപോകാതിരിക്കാൻ പൊതുസമൂഹത്തിന്റെ അതിജാഗ്രത കൂടി ആവശ്യമായി വരും. </span><br /><br /><br /><span style="color: #2b00fe;"><b>(മാധ്യമം ആഴ്ചപ്പതിപ്പ്, ജൂൺ, 2022)</b></span><br /><br /></p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-73192309127044073102021-08-16T07:53:00.002-07:002021-08-16T07:53:57.556-07:00ഇടത് ഫാക്ടറിയിലെ കാപ്സ്യൂളുകളും കേരളീയ പൊതുബോധവും<p> </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-AfP5BVlTPpw/YRp6vL8HcUI/AAAAAAAAHgU/F8JEiUYeO1Ehq0l8x0jYCrm8e-KsHHI4QCLcBGAsYHQ/s1280/c0276edc-7e65-4117-941d-57b554b2a7e3.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="866" height="320" src="https://1.bp.blogspot.com/-AfP5BVlTPpw/YRp6vL8HcUI/AAAAAAAAHgU/F8JEiUYeO1Ehq0l8x0jYCrm8e-KsHHI4QCLcBGAsYHQ/s320/c0276edc-7e65-4117-941d-57b554b2a7e3.jpg" width="217" /></a></div><p></p><p>കേരളത്തിലെ ഒരു കോളജ് അധ്യാപകൻ കോളജിന് പുറത്തുനടന്ന ഒരു സ്വകാര്യ പരിപാടിയിൽ പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു പരമാർശം നടത്തി. പിന്നീട് ഏതോ സമയത്ത് ഈ പ്രസംഗ ശകലം സോഷ്യൽ മീഡിയയിലെത്തുകയും വലിയ കോലാഹലങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. കോഴിക്കോട്ടെ കോളജിനും അധ്യാപകനും എതിരെ അതിശക്തമായ പ്രതിഷേധങ്ങളുയർന്നു. കേരളത്തിലെ സിപിഎം അനുകൂല വിദ്യാർഥി-യുവജന-വനിതാ സംഘടനകളാണ് ഈ സമരത്തിന് തുടക്കമിട്ടതും മുന്നോട്ടുനയിച്ചതും. ഇടതുസംഘടനകളുടെ സുസംഘടിത പ്രതിഷേധം മറ്റ് വിദ്യാർഥി-യുവജന സംഘടനകൾക്ക് മാറിനിൽക്കാൻ കഴിയാത്ത തരത്തിലുള്ള സമരസമ്മർദം സൃഷ്ടിച്ചു. കഴിഞ്ഞയാഴ്ച ഇതേ കോളജുൾകൊള്ളുന്ന കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഒരു അധ്യാപകൻ അദ്ദേഹത്തിന്റെ വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നുവെന്ന പരാതി ഉയർന്നു. ആഭ്യന്തര സംവിധാനങ്ങളിൽ പരാതികളുന്നയിച്ചിട്ടും കാര്യമായ അനക്കമുണ്ടായില്ല. ഒടുവിൽ പരാതി, പോലീസിലെത്തിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പക്ഷെ ഈ അധ്യാപകനെതിരെ കാര്യമായ ഒരു പ്രതിഷേധവും ഇടതുസംഘടനകളിൽനിന്നുണ്ടായില്ല. കോഴിക്കോട്ടെ കോളജിലെ അധ്യാപകനെതിരായ പരാതിയുമായി താരതമ്യം ചെയ്യുമ്പോൾ സർവകലാശാലയിലെ അധ്യാപകന്റെ പരാതിയുടെ വ്യാപ്തിയും ഗൗരവവും പലമടങ്ങ് ഇരട്ടിയാണ്. ഈ അധ്യാപകൻ ഇടത് അനുകൂല അധ്യാപക സംഘടനാ പ്രവർത്തകനായിരുന്നുവെന്നതാണ് സമരകോലാഹലങ്ങളില്ലാത്ത പീഡന പരാതിയായി അത് അവസാനിക്കാൻ കാരണമായത്. </p><p>വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഭരണ പക്ഷം തന്നെ നിയമസഭാ പ്രവർത്തനം തടസ്സപ്പെടുത്തിയ അത്യപൂർവ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്തെ മഹിളാ നേതാക്കളായിരുന്നു അന്ന് ആ ചരിത്രം രചിച്ചത്. അതിന് കാരണമായി അവർ ആരോപിച്ചത് കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായർ നടത്തിയ പ്രസംഗം സ്ത്രീ വിരുദ്ധമാണെന്നതാണ്. ലോകോത്തര കഥാകൃത്തായ സാദത്ത് ഹസൻ മൺറോയുടെ അതി പ്രശസ്തമായ 'ദി റിട്ടേൺ' എന്ന കഥയാണ് ശിവദാസൻനായർ അന്നുദ്ദരിച്ചത്. സഭക്കകത്തെ ഇടത് വനിതാ അംഗങ്ങൾ സഭ സ്തംഭിപ്പിച്ചപ്പോൾ പുറത്ത് മഹിളാ സംഘടനാ പ്രവർത്തകർ കോലം കത്തിച്ചും വഴിതടഞ്ഞും രംഗം കൊഴുപ്പിച്ചു. കഥയുടെ സാംരാശമോ പറയാനുദ്ദേശിച്ച ആശയമോ പോലും പരിഗണിക്കാതെ പ്രതിഷേധമായി ആളിക്കത്തിയവർ കഴിഞ്ഞ ദിവസം അതേ സഭയിൽ മൗനമാചരിച്ച് ചിരിച്ചുല്ലസിച്ച് ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടു, എ കെ ശശീന്ദ്രൻ വിഷയത്തിൽ. കെ കെ ശൈലജയടക്കം!</p><p>കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ വിവാദമാണ് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഒരു ടെലഫോൺ സംഭാഷണം. അദ്ദേഹത്തിന്റെ പാർട്ടി നേതാവ് പ്രതിയായ സ്ത്രീയെ പീഡന പരാതി ഒതുക്കിത്തീർക്കാൻ പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് സമ്മർദം ചെലുത്തുന്നതാണ് ശബ്ദരേഖ. ഇതിനെതിരായ പ്രതികരണത്തിന് വേണ്ടി കേരളത്തിലെ ഇടതുപക്ഷ വിദ്യാർഥി-യുവജന-വനിതാ സംഘടനാ നേതാക്കളെയെല്ലാം മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ ആർക്കും ഒരുശിരുമുണ്ടായിരുന്നില്ല. പലരും ഒഴിഞ്ഞുമാറി. സ്ത്രീ സുരക്ഷക്ക് പ്രത്യേക കാമ്പയിൻ നടത്തുന്ന സമയമായിട്ടുപോലും സി പി എം സംസ്ഥാന സെക്രട്ടറി അഴകൊഴമ്പൻ പ്രതികരണം നടത്തി തലയൂരി. അസാധാരണമായ സംയമനവും ക്ഷമയും 'വിശദമായി പഠിക്കാനുള്ള' തീവ്രാഭിലാഷവുമക്കെയാണ് അവരുടെ വാക്കുകളിൽ പ്രടകമായത്. ഇടത് രാഷ്ട്രീയാഭിമുഖ്യമുള്ളവർക്ക് മേധാവിത്തമുള്ള കേരളത്തിലെ സാസ്കാരിക ലോകത്തും മന്ത്രിയുടെ ഈ സ്ത്രീ വിരുദ്ധ നിയമ ലംഘനത്തിനെതിരെ കാര്യമായ ശബ്ദമുയർന്നിട്ടില്ല. പ്രതികരണ ശേഷിയില്ലാഞ്ഞിട്ടോ പ്രതികരിക്കേണ്ട വിഷയത്തിന്റെ ഗൗരവം മനസ്സിലാകാഞ്ഞിട്ടോ ആയിരിക്കില്ല ഈ മൗനമെന്നത് പകൽപോലെ വ്യക്തമാണ്. സമരം ചെയ്യാനോ അതിന് വേണ്ട ആശയാടിത്തറയും സൈദ്ധാന്തി വിശദീകരണവുമൊരുക്കാനോ കേരളത്തിലെ ഇടതുസംഘനടകളെ ആരും പഠിപ്പിക്കേണ്ടതില്ല. എന്നിട്ടും ശശീന്ദ്രനെതിരെ ഒരനക്കവുമില്ല. ഹസൻ മൺറോയുടെ കഥയേക്കാൾ എത്രയോആഘാതശേഷിയുളള ജീവിക്കുന്ന തെളിവാണ് ശശീന്ദ്രന്റെ ശബ്ദരേഖ. പക്ഷെ ഇടതുവനിതകളോ 'സാസ്കാരിക പ്രമുഖരോ' അത് കണ്ട മട്ടില്ല. </p><p><span style="color: red;">സംഘടിത ശക്തിയുപോഗയോഗിച്ച് സമരമോ പുതിയ ആശയധാരയോ സൃഷ്ടിക്കാനും അധീശത്വത്തിന്റെ ആനുകൂല്യമുപയോഗിച്ച് ന്യായമായ ശബ്ദങ്ങളെ അട്ടിമറിക്കാനും പുതിയ നരേറ്റിവുകൾ പ്രചരിപ്പിക്കാനും കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് അനായാസം കഴിയുന്നുവെന്നതാണ് ഈ പ്രശ്നങ്ങളിലെല്ലാമുള്ള പൊതുഘടകം. സോഷ്യൽ മീഡിയ കാലത്ത് 'രാഷ്ട്രീയ കാപ്സ്യൂൾ' എന്നൊരു പുതിയ പദ്ധതിതന്നെ ഇടതുപക്ഷം വിജയകരമായി നടപ്പാക്കി. തങ്ങളുടെ രാഷ്ട്രീയാശയത്തെ ശാക്തീകരിക്കാനാവശ്യമായ ചരിത്ര നിർമിതികൾ നടത്താൻ ഏതുകാലത്തും ഇടതുപക്ഷം ശ്രമിക്കുകയും ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളും പദവികളും മുതൽ സംഘടിത ശേഷി വരെ അതിനായി അവരുപയോഗപ്പെടുത്തും.</span> മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം കേരള വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച വിവാദ കോലാഹലങ്ങളുടെ അലയൊലി ഇനിയും കെട്ടടങ്ങിയിട്ടില്ല. മത വിശ്വാസം പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗം ഒഴിവാക്കുന്നതുപോലെ മതനിരാസം പഠിപ്പുക്കുന്ന പാഠഭാഗവും ഒഴിവാക്കപ്പെടണം എന്ന വാദത്തിന് ഇനിയും കേരളത്തിൽ സ്വീകാര്യത ലഭച്ചിട്ടില്ല. അടിമുടി തകിടം മറിഞ്ഞിട്ടും ശബരിമല നിലപാടിലെ അവസരവാദത്തിന് സിപിഎമ്മോ ഇടതുപക്ഷമോ കേരളീയ പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രതിപക്ഷ പ്രതികരണങ്ങൾ ഒഴിച്ചുനിർത്തിയാൽ കേരളത്തിലെ 'പുരോഗമന സംസ്കാരിക' ലോകവും ഇതിനോട് മൗനംപാലിച്ചു. </p><p>ഇത്തരത്തിൽ നടത്തുന്ന പലതരം സാംസ്കാരിക അട്ടിമറികൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാകുന്ന ഒരു ഇടം സിനിമയാണന്ന് ഇടതു രാഷ്ട്രീയം നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് അമാനുഷിക പരിവേഷം നൽകുന്ന സിനിമ പുറത്തുവന്നിരുന്നു. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ് മാലിക് എന്ന സിനിമ. 12 കൊല്ലം മുമ്പ് നടന്ന ബീമാപള്ളി വെടിവപ്പും അനുബന്ധ സംഭവങ്ങളും ആധാരമാക്കിയാണ് സിനിമാക്കഥ വികസിക്കുന്നത്. താനൊരു ഇടതുപക്ഷ അനുഭാവിയാണെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകൻ സിനിമാ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നിട്ടും ആ വെടിവപ്പിന് ഉത്തരവാദികളായ അക്കാലത്തെ ഇടതുസർക്കാറിനെ ചിത്രത്തിൽ അപ്രത്യക്ഷമാക്കാൻ പറയുന്ന ന്യായം സംശയലേശമന്യേ മുഖ്യധാരാ കേരളം മുഖവിലക്കെടുക്കുന്നു. ഈ സിനിമക്ക് ബീമാപള്ളിയുമായി ബന്ധമില്ലെന്ന വാദവും സംവിധായകൻ പലപ്പോഴും ഉയർത്തുന്നുണ്ട്. ഇത്ര അനായാസം ഒരു വ്യാജ പ്രചാരണം നടത്താമെന്ന ആത്മവിശ്വാസം ആ സംവിധായകന് ലഭിക്കുന്നത് തന്നെ കേരളത്തിൽ നിലനിൽക്കുന്ന ഇടത് അധീശത്വവും അതുനൽകുന്ന സാംസ്കാരിക പിൻബലവുമാണ്. </p><p>കേരള രാഷ്ട്രീയ-ജനാധിപത്യ പ്രയോഗത്തിൽ പൊലീസ് ഒരിക്കലും ഒരു സ്വതന്ത്ര സംവിധാനമായിട്ടില്ല എന്നത് ഇതുവരെയുള്ള അനുഭവമാണ്. ഏതെങ്കിലും കാലത്ത് അങ്ങിനെയാകാൻ കഴിയുമായിരുന്നെങ്കിൽ അത് അടിയന്തരാവസ്ഥാ കാലമാണ്. എന്നാൽ അക്കാലത്തെ പൊലീസിനെ 'കരുണാകരപ്പൊലീസ്' എന്നാണ് ഇടതുപക്ഷം തന്നെ വിളിച്ചിരുന്നത്. അന്ന് സംസ്ഥാനത്തുണ്ടായിരുന്ന ആഭ്യന്തര മന്ത്രിക്കാണ് പൊലീസ് ചെയ്തികളുടെ ഉത്തരവാദിത്തമെന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ആ പ്രയോഗത്തിന്റെ അന്തസ്സത്ത. എന്നാൽ മാലിക് എന്ന സിനിമയിൽ അത്തരമൊരു രാഷ്ട്രീയത്തെ 'ഇടതുപക്ഷക്കാരൻ' എന്ന് സ്വയം വിളിക്കുന്ന സംവിധായകൻ അപ്രത്യക്ഷമാക്കുകയാണ് ചെയ്തത്. ബീമാപള്ളി വെടിവപ്പിന് ഉത്തരവാദികളായ അന്നത്തെ ആഭ്യന്തര മന്ത്രിയെയും അദ്ദേഹം അംഗമായ ഇടത് മന്ത്രിസഭയെയും സിനിമ അദൃശ്യമാക്കി. പകരം ആ സ്ഥാനത്ത് പൊലീസ് മാത്രമായി മാറുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഏറ്റവുമധികം വിമർശനങ്ങളേറ്റുവങ്ങായി വകുപ്പാണ് ആഭ്യന്തരം. പൊലീസിന്റെ മൃതുഹിന്ദുത്വ സമീപനങ്ങളും മുസ്ലിം വിരുദ്ധ തയും പലവട്ടം വിവാദങ്ങളുയർത്തി. സമീപകാല കേരള ചരിത്രത്തിലൊന്നുമില്ലാത്ത വിധത്തിൽ പൊലീസിന്റെ ഏറ്റുമുട്ടൽ-കസ്റ്റഡി കൊലപാതകങ്ങൾ കേരളത്തിലുണ്ടായി. ഈ സമയത്തെല്ലാം ഇടതുപക്ഷവും അതിന്റെ സഹയാത്രികരും സ്വീകരിച്ച സമീപനം പൊലീസ് വേറെ-പിണറായി വേറെ എന്നതാണ്. പൊലീസ് നടപടികളുടെ പേരിൽ സർക്കാറിനെ വിമർശിക്കാനേ പറ്റില്ലെന്ന സൈദ്ധാന്തിക ന്യായങ്ങളും നേതാക്കളുന്നയിച്ചു. ഇതേ ന്യായവാദങ്ങളുടെ സ്വഭാവമാണ് മാലിക് സിനമയിലും പ്രകടമാകുന്നത്. ഒരു തരം കാപ്സ്യൂൾ നിലവാരം. <span style="color: #2b00fe;">സിനിമ വിവാദമായപ്പോൾ, സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ വ്യാപകമായി പങ്കുവച്ച ഒരു ടെക്സ്റ്റിൽ സംഭവ ദിവസം അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ഇല്ലായിരുന്നുവെന്നും വിവരം അറിഞ്ഞയുടൻ ഡൽഹി യാത്ര റദ്ദാക്കി അദ്ദേഹം കേരളത്തിലെത്തി എന്നും പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി സ്ഥലത്തില്ലാത്ത തക്കം നോക്കി പൊലീസുകാരെന്തോ ചെയ്തു എന്ന മട്ടിലൊരു വാദം. </span>വെടിവപ്പിന് കാർമികത്വം വഹിച്ച ഇടത് ഭരണകൂടത്തെ അപ്രത്യക്ഷമാക്കുകയും പകരം മുസ്ലിം രാഷ്ട്രീയ പ്രതിനിധാനത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് സിനിമ. യഥാർഥ സംഭവംനടന്ന് ഒന്നരപതിറ്റാണ്ട് തികയും മുമ്പ് അതിന്റെ പിന്നിലെ ചരിത്ര വസ്തുതകളെ സിനിമ അട്ടിമറിക്കുന്നു. </p><p>സാങ്കൽപിക കഥയാണെന്ന് അവകാശപ്പെടുമ്പോഴും സിനിമയിലെ ഓരോ ദൃശ്യത്തിലും ബീമാപള്ളി വെടിവപ്പിലേക്ക് നയിച്ച സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. ബീമാപള്ളിയിലെ ഹോട്ടലിൽ ഭക്ഷണ ശേഷം സംഘർഷമുണ്ടാക്കുന്നത്, പിറ്റേന്ന് നടന്ന ബസ് തടയൽ, കലക്ടറുടെയോ സബ്കലക്ടറുടെയോ ഉത്തരവില്ലാതെ വെടിവച്ചത്, വെടിയേറ്റയാളെ വലിച്ചുകൊണ്ടുപോയത്, മരിച്ചവരിൽ കൊച്ചുകുഞ്ഞും ഉൾപെട്ടത്, ഉദ്യോഗസ്ഥൻ പിന്നീട് ശരീരം തളർന്ന് കിടപ്പായത്.. ഇങ്ങിനെ ഒട്ടേറെ രംഗങ്ങൾ യഥാർഥ ബീമാപള്ളി സംഭവത്തിൽ നിന്ന് അതേപടി പകർത്തിയതാണ്. എന്നിട്ടും ഇത് താൻ മെനഞ്ഞെടുത്ത സങ്കൽപ കഥയാണ് എന്ന് പരസ്യമായി അവകാശപ്പെടുന്നതിൽ ഒരു വിമുഖതയും സംവിധായകനില്ല. അങ്ങനെ പറയാമെന്നത് വ്യക്തിപരമായ അവകാശമാണ് എന്ന് സാങ്കേതികമായി വിദിക്കാം. ആ വാദത്തെ നിരാകരിക്കാൻ മറ്റൊരാൾക്ക് അവകാശവുമില്ല. പക്ഷെ ചരിത്രബോധമുള്ളവർക്ക് അതിന്റെ യാഥാർഥ്യം ഒറ്റനോട്ടത്തിൽ മനസ്സിലാകും. എന്നിട്ടും ഇങ്ങിനെ ചരിത്രത്തെ നിഷേധിക്കാൻ കഴിയുന്നത് 'ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്' എന്ന് പറയാമെന്ന അയാളുടെ ആത്മവിശ്വാസം കാരണമാണ്. കേരളത്തിലെ ഇടത് സാംസ്കാരിക ലോകത്തിനാകട്ടെ ഇസ്ലാമോഫോബിയ എന്നത് എളുപ്പം വിറ്റഴിക്കാവുന്നതും അനായാസം ജനപ്രീതി ആർജിക്കാവുന്നതുമായ സാംസ്കാരിക ഇന്ധനണമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുരോഗമന കലാ സാഹിത്യ സംഘം പുറത്തിറക്കിയ വീഡിയോകളിൽ മുസ്ലിംകളുടെ രാജ്യദ്രോഹവും സർവണമലയാളികളുടെ ദാരിദ്ര്യവുമായിരുന്നു മുഖ്യ വിഷയങ്ങൾ. വീഡിയോ വിവാദമായത് തെരഞ്ഞെടുപ്പ് കാലത്തായതിനാൽ അത് പിൻവലിക്കേണ്ടിവന്നു. അല്ലായിരുന്നെങ്കിൽ ചലച്ചിത്ര അക്കാദമി അവാർഡ് നൽകി ആദരിച്ചേനേ!</p><p>ബീമാപള്ളിയിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ വെടിവപ്പായിട്ടും അതിനെതിരായ പ്രതിഷേധങ്ങളെ അനായാസം മറികടക്കാൻ അന്ന് സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. ബീമാപള്ളിക്കാരെ കുറിച്ച മുൻവിധികളും അവരെ പൈശാചികവത്കരിച്ച് കാലങ്ങളായി നടക്കുന്ന മുഖ്യധാരാ പ്രചാരണങ്ങളുമാണ് വെടിവപ്പിനെ ന്യായീകരിക്കാൻ സർക്കാറിന് സഹായകരമായത്. സിനിമയിലെ റമദാപള്ളിക്കാർക്കും അതേ സ്വഭാവ സവിശേഷതകളാണ്. അവർ തീരവാസികളാണ്. മല്‍സ്യത്തൊഴിലാളകിളാണ്. വിദ്യാഹീനരാണ്. നിയമ സംവിധാനത്തിന് വിധേയരാകാത്തവരാണ്. വ്യാജ സീഡി കച്ചവടക്കാരാണ്. ക്രിമിനലുകളാണ്. കള്ളക്കടത്തുകാരാണ്. കഞ്ചാവ് വിൽപനക്കാരാണ്. വർഗീയവാദികളാണ്. എല്ലാത്തിനുമുപരി മുസ്ലിംകളുമാണ്. അത്യന്തം അപകടകാരികളായ റമദാപള്ളിക്കാരെ മെരുക്കാനും നിയമത്തിന്റെ വരുതിയിലാക്കാനും നടത്തുന്ന സ്വാഭാവികവും സദുദ്ദേശപരവുമായ പരിശ്രമങ്ങളാണ് പൊലീസ് ഗൂഡാലോചന എന്ന ന്യായവാദമാണ് സിനിമ മുന്നോട്ടുവക്കുന്നത്. തീരദേശവാസികളെക്കുറിച്ച, മുസ്ലിംകളെക്കുറിച്ച, മത്സ്യത്തൊഴിലാളികളെക്കുറിച്ച, മുൻവിധികളെ അത് അടിവരയിട്ടുറപ്പിക്കുന്നു. പുറംലോകത്ത് ബീമാപള്ളിക്കാരെ കുറിച്ച് നിലനിൽക്കുന്നതും ഇതേ മുൻവിധികൾ തന്നെയാണ്. ഒരു സമൂഹത്തെ അപരവത്കരിക്കുന്നതിന് ഇതിൽപരം അപകടകരമായ പ്രതിച്ഛായാ നിർമിതി ആവശ്യമില്ല. ഇങ്ങനെ അപരവത്കരിക്കപ്പെട്ട, മുഖ്യധാരാ കേരളം സംശയക്കണ്ണോടെയും ഭയാശങ്കകളോടെയും കാണുന്ന ഒരു ജനതയാണ് യഥാർഥ ജീവിതത്തിൽ വെടിയേറ്റുവീണത്. അതിനാല്‍ 'മുഖ്യധാരാ മലയാളി'കളുടെ വേവലാതികളില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാര്യമായ ഇടമുണ്ടായില്ല. ആ വെടിയുണ്ട അവരര്‍ഹിച്ചിരുന്നുവെന്ന മനോഭാവമാണ് കേരളീയ പൊതുസമൂഹത്തിൽ പൊതുവെ പ്രകടമായിരുന്നത്. 12 വർഷത്തിന് ശേഷം ഇന്നും ആ വെടിവപ്പ്, ഭരണകൂടം അവരുടെ അധികാരപരിധിയിലെ ഏറ്റവും ദുർബലമായ ഒരു പ്രദേശത്ത് അധിവസിക്കുന്ന സ്വന്തം പൗരന്മാർക്കെതിരെ നടത്തിയ കൂട്ടക്കൊലയായി പരിഗണിക്കപ്പെട്ടിട്ടില്ല. പൊതു സമൂഹത്തിന്റെ ഈ മുൻവിധികൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ്, ചരിത്രത്തെ വിലമാക്കി ഒരു വ്യാജ കഥ നിർമിക്കാൻ മുഖ്യധാരാ സിനിമക്കാർക്കും ധൈര്യം പകരുന്നത്. </p><p>സമീപകാല രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയ ന്യൂനപക്ഷ സ്കോളർഷിപ് വിവാദത്തിൽ ഇടത് സർക്കാരും അതിന്റെ പ്രചാകരും സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മുസ്ലിംകൾക്ക് വേണ്ടി ആരംഭിച്ച പദ്ധതിയെ ആദ്യം ന്യൂനപക്ഷ പദ്ധതിയാക്കി. പിന്നീട് അതിലെ ആനുകൂല്യങ്ങൾ മുസ്ലിംകൾക്ക് അധികവും മറ്റ് പിന്നാക്ക ന്യൂനക്ഷങ്ങൾക്ക് അതിന്റെ ആനുപാതികവുമെന്ന നിലയിലേക്ക് മാറ്റി. അടുത്ത ഘട്ടത്തിൽ അത് ജനസംഖ്യാനുപാതികമാക്കി മാറ്റി. ഈ മാറ്റം നടപ്പാക്കുന്നതിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ കേരളത്തിൽ നടന്ന അപകടകരമായ വർഗീയ ധ്രുവീകരണത്തിന് പിണറായി സർക്കാർ തന്നെ കാർമികത്വം വഹിച്ചു. മുസ്ലിംകൾ ആനുകൂല്യങ്ങൾ കവരുന്നു എന്ന ക്രിസ്ത്യൻ പക്ഷ ആരോപണത്തിന് അന്നത്തെ സർക്കാർ മറുപടിയേ പറഞ്ഞില്ല. ആ മറുപടി പറയേണ്ടിയിരുന്ന അന്നത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീൽ, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ആരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒടുവിൽ മുസ്ലിം ക്ഷേമം മുന്നിൽ കണ്ട് ആരംഭിച്ച പദ്ധതി തന്നെ ഫലത്തിൽ ഇല്ലാതായി. ഇതിലെല്ലാം ആധിപത്യം ലഭിച്ചത് ഇടത് നരേറ്റിവുകൾക്കാണ്. ഇതിനിടെ അധികാരം കൈയ്യാളിയ ജനാധിപത്യ മുന്നണിക്കോ അതിൽ അംഗമായ മുസ്ലിം രാഷ്ട്രീയ കക്ഷിക്കോ ഈ വ്യാഖ്യാനങ്ങളെ മറികടക്കാനുള്ള ശേഷിയോ ഇച്ഛാശക്തിയോ ഉണ്ടായുമില്ല. അഥവാ അവരതിന് ശ്രമിച്ചിരുന്നെങ്കിൽ തന്നെ കടുത്ത വർഗീയ ആരോപണവുമായി ഇടതുപക്ഷം തന്നെ രംഗത്തുവരുമായിരുന്നു. എ ഐ പി പദ്ധതിയിൽപെട്ട സ്കൂളുകൾക്ക് എയിഡഡ് പദവി നൽകാനുള്ള ഉമ്മൻചാണ്ടി സർക്കാർ നീക്കത്തെ ഈ രീതിയിൽ വർഗീയ കാമ്പയിൻ നടത്തി അട്ടിമറിച്ചത് ഉദാഹരണം. വി എസ് സർക്കാറിന്റെ കാലത്ത് എയിഡഡ് പദവിക്ക് വേണ്ടി ശ്രമം തുടങ്ങിയതും സർക്കാർ മാറിയപ്പോൾ അത് മുസ്ലിം പ്രീണനമാണെന്ന വർഗീയ പ്രചാരണം നടത്തി അട്ടിമറിക്കാൻ തുടക്കമിട്ടതും ഇടതുപക്ഷം തന്നെ. </p><p><span style="color: red;">ഇങ്ങിനെ എതിരാളികളെപ്പോലും നിരായുധരാക്കുന്ന തരത്തിൽ സ്വന്തം വ്യാഖ്യാനങ്ങൾക്ക് ആധിപത്യം സ്ഥാപിച്ചെടുക്കാൻ കഴിയുന്ന അസാധാരണമായ സാമൂഹിക ശേഷി കേരളത്തിലെ ഇടതുപക്ഷ മെഷിനറിക്കുണ്ട്. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന സാമൂഹികാക്രമണത്തിന് ഏറ്റവുമധികം ഇരയാകുന്നത് മുസ്ലിം സമുദായമാണ്. രാഷ്ട്രീയമെന്നോ ചരിത്രമെന്നോ ഭരണമെന്നോ വ്യത്യാസമില്ലാതെ ഈ ആക്രണമണം നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് 'മാലിക്' വെറുമൊരു സാങ്കൽപിക കഥമാത്രമല്ല, കേരളത്തിലെ ഇടത് സാംസ്കാരിക ഫാക്ടറിയിൽനിന്ന് പുറത്തുവരേണ്ട അനിവാര്യ ഉത്പന്നമാണ് എന്നും പറയേണ്ടിവരുന്നത്.</span> ചരിത്ര സംഭവങ്ങൾ സിനിമയിലേക്ക് കടമെടുക്കുമ്പോൾ അതിൽ മിനിമം സത്യസന്ധത പുലർത്തണമെന്നത് സാമാന്യമര്യാദയാണ്. അല്ലെങ്കിൽ അത് പലതലമുറകളെ വഴിതെറ്റിക്കുന്ന ഗുരുതര കുറ്റകൃത്യമായി മാറും. എന്നാൽ ഒരു സിനിമാക്കഥ യഥാർഥ സംഭവമാണോ അല്ലയോ എന്നത് അത്ര പ്രസക്തമായ കാര്യമല്ല. കഥയാണെങ്കിലും അതിലൂടെ മുന്നോട്ടുവക്കുന്ന ആശയം സവിധായകന്റെ നിലപാടാണ്. ചരിത്രത്തെ വികലമാക്കി എന്നതിനപ്പുറം 'ഇടത് സംവിധായകന്റെ' മാലിക് പ്രസക്തമാകുന്നത് ഇവിടെയാണ്. അത് ഇസ്ലാമോഫോബിയയും അപരവത്കരണവുമാണ് അരക്കിട്ടുറപ്പിക്കുന്നത്. ഇതാകട്ടെ ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല. കേരളത്തിന്റെ ഇടത് മൂല്യബോധം കാലങ്ങളായി പിന്തുടരുകയും ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക ആശയമാണ്. അതിനെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷി മുസ്ലിം സമുദായം ആർജിച്ചിരിക്കുന്നുവെന്നതാണ് മാലിക് വിവാദം കേരളത്തിന് നൽകിയ തിരിച്ചറിവ്. </p><p><br />(സത്യധാര ദ്വൈവാരിക - 2021 ആഗസ്റ്റ് 1- 15)</p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-90865544056537610522021-07-01T07:01:00.003-07:002021-07-01T07:01:26.199-07:00സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും ഇടയിലെ വൻമതിൽ<p></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-2kdIUh9gmGU/YN3JY-hdnAI/AAAAAAAAHd4/ScefehCE1aMoiuXnW-uSQoogCkTp-QrKgCLcBGAsYHQ/s720/197599223_4202207569831669_1322160601821400663_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="516" height="320" src="https://1.bp.blogspot.com/-2kdIUh9gmGU/YN3JY-hdnAI/AAAAAAAAHd4/ScefehCE1aMoiuXnW-uSQoogCkTp-QrKgCLcBGAsYHQ/s320/197599223_4202207569831669_1322160601821400663_n.jpg" /></a></div><br /> കേരളത്തിലെ പ്രസിദ്ധ അധ്യാപകനും പ്രഭാഷകനുമായിരുന്ന ഡോ സുകുമാർ അഴീക്കോട് വിദ്യാഭ്യാസ രീതിയെക്കുറിച്ച് മുന്നോട്ടുവക്കുന്ന നിരീക്ഷണമുണ്ട്: 'അധ്യാപകനും വിദ്യാർഥിയും ഹൃദയംകൊണ്ട് അടുത്തുവരുമ്പോള്‍ അവിടെ വിദ്യാഭ്യാസം എന്ന പ്രകാശം ഉണ്ടാകുന്നു. എത്രയടുക്കാമോ അത്രയും ആകണം. വിദ്യാര്‍ത്ഥി അദ്ധ്യാപകന്റെയടുത്ത് ഇരിക്കുന്നു. അകല്‍ച്ചയില്ല. അപ്പോള്‍ അവര്‍ ഒരു കുടുംബമാണ്. ഈ അടുപ്പം കുടുംബത്തില്‍പ്പോലുമില്ലാത്ത അടുപ്പമാണ്. ഗുരുനാഥന് അല്‍പ്പം ഉയര്‍ന്നിരിക്കും. നമ്മുടെ വിദ്യാഭ്യാസത്തിന്റെ മൗലികമായ ആദര്‍ശം അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ഈ ആത്യന്തിക സാമീപ്യമാണ്. താദാദ്മ്യം എന്ന് പറയാം. വിദ്യാഭ്യാസം അവിടെയേ നടക്കൂ. അതുകൊണ്ട് പതുക്കെയേ പറയേണ്ടതുള്ളൂ. ഇന്ന് ഇവിടെ മുന്നൂറുപേരെയിരുത്തി ഒരാള്‍ ഒരറ്റത്തുനിന്ന് അട്ടഹസിക്കുകയാണ്, അട്ടഹാസം തലയ്ക്കുമേലെ പോകുന്നു. അപ്പോള്‍ തല കാലിയായി, കുട്ടി മയങ്ങുന്നു. നമ്മുടെ വിദ്യാഭ്യാസത്തെ അസംബന്ധമാക്കുന്നതും ഈ അന്യസാല്ക്കരണം( alienation) ആണ്. കുട്ടി അടുത്താണിരിക്കുന്നതെങ്കില്‍ പതുക്കെ പറഞ്ഞാല്‍ മതി. പതുക്കെ പറയുന്നതിന്റെ പേരാണ് മന്ത്രം. പതുക്കെപ്പറയുക എന്നതും വിദ്യാഭ്യാസത്തിന്റെ ഒരു വലിയ തത്വമാണ്. അധ്യാപകന് ഒരിക്കലും വന്‍ശബ്ദം ഉണ്ടാക്കരുത്. മാനസികമായ ശൂന്യതയുടെ പടഹം അടിക്കരുത്. അവസാനമിരിക്കുന്ന കുട്ടി ബുദ്ധിമുട്ടിയാല്‍ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തിലേ സംസാരിക്കാവൂ. ഋഷികളുടെ ശബ്ദം മന്ത്രത്തിന്റെ ശബ്ദമാണ്. മന്ത്രം എന്നുള്ളതിന്റെ മറ്റൊരര്‍ത്ഥം, അത് മനനം ചെയ്തുണ്ടാകുന്നതാണ് എന്നതാണ്. മനനത്തിന് ശബ്ദമില്ല. വചനത്തിനേ ശബ്ദമുള്ളൂ. മനനത്തിനോടേറ്റവും അടുത്ത വചനത്തിലേ അധ്യാപകന് വിദ്യാര്‍ത്ഥിയോട് സംസാരിക്കാന്‍ പാടുള്ളൂ' (ഭാരതീയത - പേജ് 109-110). ഈ സാമീപ്യ സങ്കൽപത്തിനെല്ലാം വിരുദ്ധമായ ഓൺലൈൻ വിദ്യാഭ്യാസ പ്രകൃയയിലൂടെയാണ് ഇന്നത്തെ തലമുറ കടന്നുപോകുന്നത്. <p></p><p>അടുത്തിരുന്ന് പഠിപ്പിച്ച അധ്യാപകർ മാത്രമല്ല, വിദ്യാർഥികളും അഴീക്കോട് പറഞ്ഞതുപോലുള്ള അനുഭവ ലോകത്തിലൂടെ കടന്നുപോയവരാണ്. 'എസ് എൻ കോളജിൽ വിദ്യാർഥിയായിരിക്കെ അന്നത്തെ മലയാളം അധ്യാപകനായിരുന്ന കെ പി അപ്പൻ മാഷ് ടോൾസ്റ്റോയിയുടെ മരണവും ജീവിതവും തമ്മിലെ ബന്ധം വിശദീകരിച്ചത് ഇന്നും എനിക്കോർമയുണ്ട്. മാഷുടെ ശരീര ഭാവങ്ങളും കൈകൾകൊണ്ട് സൃഷ്ടിച്ച മാന്ത്രിക ചലനങ്ങളും കഥയുടെ ആശയത്തേക്കാൾ ആകർഷകമായിരുന്നു. ആ അവതരണം കണ്ട് വീട്ടിൽ പോയി അഭിനയിച്ച് പഠിക്കുകയും അതിലൂടെ അഭിനയം തന്നെ പരിചയിക്കുകയും ചെയ്തു.' ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് കൊല്ലം എസ് എൻ കോളജ് ഡിബേറ്റ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിൽ സംസാരിച്ച തിരുവനന്തപുരം മന്നാനിയ്യ കോളജ് മലയാളം വിഭാഗം മേധാവി ഡോ. എം എസ് നൗഫൽ പങ്കുവച്ചതാണ് ഈ അനുഭവം. എന്നാൽ ഇതേ പരിപാടിയിൽ പങ്കെടുത്ത് അവസാനം സംസാരിച്ച വിദ്യാർഥി പറഞ്ഞുതുടങ്ങിയതുതന്നെ 'ഇന്നത്തെ ഡാറ്റ ഏറെക്കുറെ തീർന്നു. മൊബൈൽ ചാർജും തീരാറായി. വീട്ടിൽ കറന്റുമില്ല. എത്രനേരം ഇനി തുടരാനാകുമെന്ന് അറിയില്ല' എന്ന സങ്കടം പങ്കുവച്ചാണ്. </p><p>നേരിട്ട് പഠിപ്പിക്കുന്ന അധ്യാപകർ പകർന്നുകൊടുക്കുന്ന പാഠ്യേതരമായ അനുഭവങ്ങളും അവർ പ്രസരിപ്പിക്കുന്ന ഊർജവും വിദ്യാർഥികൾ സ്വാംശീകരിച്ചത് എങ്ങിനെയെന്നാണ് കെ പി അപ്പന്റെ ഓർമകളിലൂടെ അധ്യാപകൻ പറഞ്ഞുവക്കുന്നത്. ആ തലമുറയിൽ നിന്ന് ഓൺലൈൻ പഠന കാലമായപ്പോൾ, ഏതുനിമിഷവും അറ്റുപോയേക്കാവുന്ന സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച ആകുലതകൾക്കും അതുറപ്പാക്കുന്നതിനെക്കുറിച്ച ആശങ്കകൾക്കും മുന്നിൽ നിസ്സഹരായിപ്പോകുന്ന കുഞ്ഞുങ്ങളുടെ വൈകാരിക സംഘർഷങ്ങൾ നിറഞ്ഞ സൈബർ ലോകത്താണ് വിദ്യാർഥികൾ എത്തിച്ചേർന്നിരിക്കുന്നത്. ഒരാണ്ടുപിന്നിട്ട് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിലും സാംസ്കാരിക വളർച്ചയിലും സൃഷ്ടിക്കുന്ന ആഘാതമെത്രയായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് ഈ അനുഭവം. ഓൺലൈൻ പഠനത്തിലെ അടിസ്ഥാന സൗകര്യക്കുറവുകൾ ഏറെ ചർച്ച ചെയ്ത കേരളത്തിന് പക്ഷെ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് അത്രമേൽ ആശങ്കയുണ്ടായിട്ടില്ല. </p><p>വിവര കൈമാറ്റ പദ്ധതി</p><p>സാമീപ്യം എന്നത് ക്ലാസ് റും പഠനത്തിലെ കേവല സാങ്കേതിക സങ്കൽപമല്ല. അധ്യാപകനെയും വിദ്യാർഥിയെയും പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യ ചരടാണത്. ഈ കാണാച്ചരടാണ് കൈമാറ്റം ചെയ്യുന്ന വിവരത്തെ ജൈവികമാക്കി വിവർത്തനം ചെയ്യുന്നത്. വെറും വിവരം ആർജിക്കുന്നതിന് പകരം സംസ്കാരവും സാമൂഹ്യ ബോധവും വിദ്യാർഥിയിൽ സന്നിവേശിപ്പിക്കുന്നതും ഈ ബന്ധമാണ്. ക്ലാസ് മുറിയിൽ നിന്ന് സൈബർ മതിലിലെ പഠനത്തിലേക്ക് കുട്ടികളെത്തിയപ്പോൾ ഈ ചരടറ്റുപോയിയെന്നാണ് പോയകൊല്ലത്തെ അനുഭവം. വ്യക്തിയുടെ വൈകാരികതകൾ, സ്വാതന്ത്ര്യ ബോധം, സമത്വ ചിന്ത തുടങ്ങി സ്നേഹവും സന്തോഷവും വരെയുള്ള പലതരംമനുഷ്യാവസ്ഥകളെ തൊട്ടുണർത്തുകയും വികസിപ്പിക്കുകയും യുക്തിപൂർവം ക്രമീകരിക്കുകയും ചെയ്യുന്ന ബൃഹദ് ജ്ഞാനമണ്ഡലമാണ് അധ്യാപകനും വിദ്യാർഥിയും അടങ്ങുന്ന ക്ലാസ് മുറി. അവിടെ വിനിമയം ചെയ്യപ്പെടേണ്ടത് വെറും വിവരങ്ങളല്ല, ഒരു കുട്ടിയെ രാഷ്ട്രനിർമാണത്തിന് പ്രാപ്തനാക്കുന്ന സാമൂഹിക വൈജ്ഞാനിക ലോകം കൂടിയാണ്. എന്നാൽ ഈ അനുഭവം ഓൺലൈൻ പഠനത്തിൽ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുകയാണ്. </p><p><br /></p><p>പുസ്തകത്തിലെ വിവരങ്ങൾക്കും അത് നിഷ്കർഷിക്കുന്ന സിലബസിനുമപ്പുറം മറ്റൊന്നും കൈമാറ്റം ചെയ്യാൻ അധ്യാപകർക്ക് കഴിയാതായി. യാന്ത്രികമായ അധ്യാപനമാണ് ഓൺലൈൻ സ്പേസിൽ പൊതുവെ നടക്കുന്നത് എന്ന് അത് പ</p><p> രിശോധിച്ചാൽ വ്യക്തമാകും. വിദ്യാർഥി-അധ്യാപക സംവാദങ്ങളിലൂടെ വികസിക്കുന്ന ക്ലാസ് മുറിക്ക് പകരം ഏകപക്ഷീയമായ മൻകീ ബാത്തായി പലപ്പോഴും അത് പരിമിതപ്പെടുന്നു. കുട്ടികളുടെ പ്രതികരണങ്ങളെടുത്തും അവരെക്കൂടി പങ്കാളികളാക്കിയും അധ്യാപനം നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കുപോലും അതിന് കഴിയാത്ത വിധത്തിൽ സൈബർ മറയും മതിലും കുട്ടികൾക്കും അധ്യാപകർക്കുമിടയിൽ ഉയർന്നുനിൽക്കുകയാണ്. മുൻകൂട്ടി തയാറാക്കി വരുന്ന പഠന പദ്ധതികൾ, ക്ലാസിലെ കുട്ടികളുടെ പ്രതികരണ രീതിയും അവരുടെ ആസ്വാദനശേഷിയും പരിഗണിച്ച് തത്ക്ഷണം പരിഷ്കരിച്ചും നവീകരിച്ചുമാണ് ഒട്ടുമിക്ക അധ്യാപകരും പഠിപ്പിക്കുക. എന്നാൽ ഇത്തരം പ്രതികരണങ്ങളോ നവീകരണങ്ങളോ ഇപ്പോൾ നടക്കുന്നില്ല. അത് അധ്യാപനത്തെ യാന്ത്രികമാക്കുകയും അതിന്റെ നൈസർഗീകതയും സർഗാത്മകതയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അധ്യാപകന്റെ ശരീര ഭാഷ, പഠന പ്രകൃയയിലെ സുപ്രധാന ഘടകമാണ്. വാക്കുകൾക്കപ്പുറം നോക്കുകൊണ്ടും ശരീരം കൊണ്ടും മുഖഭാവം കൊണ്ടും അവർ വിനിമയം ചെയ്യുന്ന വിവരങ്ങൾ കുട്ടിക്ക് മുന്നിൽ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ മറ്റൊരു വിജ്ഞാനലോകമാണ് തുറന്നുവക്കുക. ഇവയുടെയെല്ലാം അഭാവമാണ് ഓണലൈൻ പഠനത്തിന്റെ പ്രധാന സവിശേഷത. അധ്യാപക സാമീപ്യമില്ലാത്ത ഓൺലൈൻ പഠനങ്ങൾ ഈയർഥത്തിൽ ഭാവി തലമുറയുടെ സാംസ്കാരിക വികാസത്തെയും സാമൂഹികാവബോധത്തെയും പുതിയ രൂപഭാവങ്ങളിലേക്ക് മാറ്റി പ്രതിഷ്ടിക്കുന്നുണ്ട്. അഴീക്കോട് പറഞ്ഞതുപോലെ പതുക്കെപ്പറയേണ്ടിടത്ത് അട്ടഹസിക്കേണ്ടി വരുന്നുണ്ട്. അതിൽ വിവരം മാത്രം കൈമാറ്റം ചെയ്യപ്പെടുകയും സാമൂഹിക വിജ്ഞാനം ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. അത് കുട്ടിയുടെ തല കാലിയാക്കുന്നുണ്ട്. കുട്ടിയെ അന്യവത്കരിക്കുന്നുണ്ട്. </p><p>മുന്നിലിരിക്കുന്ന അജ്ഞാതർ</p><p>അധ്യാപികർ അവരുടെ വിദ്യാർഥിയെ വെറും പാഠങ്ങൾ മാത്രമല്ല പഠിപ്പിക്കുന്നത്. പുസ്തകത്തിനപ്പുറം അവരെ ജീവിതം പഠിപ്പിക്കുന്നത് ആ കുട്ടികളെ സസൂക്ഷ്മം പഠിക്കുന്നതിലൂടെയാണ്. അവരുടെ മേന്മകൾ, വൈകല്യങ്ങൾ, ജീവിത പശ്ചാത്തലം, സാമൂഹിക സ്ഥാനം തുടങ്ങിയ സൂക്ഷ്മ വിവരങ്ങൾ അധ്യാപകൻ തിരിച്ചറിയും. അധ്യയന വർഷം ആരംഭിച്ച് ഒന്നോ രണ്ടോ മാസത്തിനകം തന്നെ ഇത്തരം തിരിച്ചറിവുകൾ അധ്യാപകർ അവരുടെ കുട്ടികളെക്കുറിച്ച് ആർജിച്ചിരിക്കും. ഇത്തരം വിവരങ്ങൾ മനസ്സിലാക്കുന്നതിലൂടെ വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും വേണ്ടിടത്ത് നൽകാനും അവരെ കൈപിടിച്ചുനടത്താനും അധ്യാപകർക്ക് കഴിയും. കുട്ടികളെ നേരിട്ട് കാണുന്നതിലൂടെ മാത്രമാണ് ഇത്തരം പ്രകൃയകൾ സ്കൂളിനകത്ത് സംഭവിക്കുന്നത്. പഠനത്തിൽ മികവ് കാട്ടുന്ന ഒരാൾ ചിലപ്പോൾ വലിയ സ്വഭാവ വൈകല്യമുള്ളയാളായിരിക്കും. പഠനത്തിൽ മോശമായൊരാൾ പാഠ്യേതര മേഖലയിൽ പ്രതിഭാശാലിയായിരിക്കാം. ഇങ്ങനെ ഓരോ കുട്ടിയുടെയും സവിശേഷതകൾ തിരിച്ചറിഞ്ഞാണ് അധ്യാപകർ ക്ലാസിൽ അവരുടെ അധ്യാപന പദ്ധതി തന്നെ രൂപപ്പെടുത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞതോടെ മുന്നിലിരിക്കുന്ന കുട്ടികളക്കുറിച്ച ഇത്തരം ഉൾക്കാഴ്ചകൾ അധ്യാപകർക്ക് ഇല്ലാതായി. ഒരു കുട്ടിയെ അവന്റെ വർത്തമാനത്തിൽ നിന്ന് കൂടുതൽ മികവാർന്ന ഭാവിയിലേക്ക് ഉയർത്തിയെടുക്കുന്ന പ്രകൃയ ഓൺലൈൻ പഠനകാലത്ത് സംഭവിക്കുന്നില്ല. അധ്യാപകർക്ക് അവരുടെ മുന്നിലുള്ള കുട്ടിയെക്കുറിച്ച് കാര്യമായ ധാരണകളില്ല. </p><p>ഓൺലൈൻ ക്ലാസിൽ 'ശല്യക്കാരനായ' തന്റെയൊരു വിദ്യാർഥിയുടെ ജീവിത പശ്ചാത്തലംപോലും തിരിച്ചറിയാൻതന്നെ മാസങ്ങളെടുത്തുവെന്നും അവനോട് നേരിൽ സംസാരിക്കാൻ തീരുമാനിച്ചെങ്കിലും ലോക്ഡൗൺ കാരണം ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നുമുള്ള വേദന കഥാകൃത്തും അധ്യാപകനുമായ വി ദിലീപ് പങ്കുവച്ചിരുന്നു. നേരിൽ കണ്ടാൽ നേരാകുന്നൊരു കുട്ടിയെ കൈ പിടിച്ച് നടത്താൻ കഴിയാത്ത ഒരധ്യാപകന്റെ നിസ്സാഹയതകൂടിയാണത്. ഓൺലൈൻ പഠനം വിദ്യാർഥിക്കും അധ്യാപകനുമിടയിൽ ഡിജിറ്റൽ മറ സൃഷ്ടിച്ചുകഴിഞ്ഞുവെന്നതിന്റെ അടയാളമായാണ് വി ദലീപ് സ്വാനുഭവം പങ്കുവക്കുന്നത്. </p><p>സോഷ്യൽ മീഡിയയിൽ വന്നുകണ്ടുപോകുന്ന വെർച്വൽ കൂട്ടായ്മകളിലെ സുഹൃത്തുക്കൾക്കിടയിൽ നിലനിൽക്കുന്നതുപോലുള്ള അടുപ്പവും അകൽച്ചയും ഇഴചേർന്ന ഒരുവിചിത്ര സംഘത്തെയാണ് അധ്യാപകർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഒരർഥത്തിൽ ഒരുതരം അജ്ഞാതസംഘം! കൺമുന്നിലുണ്ടെങ്കിലും ആ കുട്ടികളുടെ ജീവിതം അധ്യാപകനെ സംബന്ധിച്ച് കാണാമറയത്താണ്. അവരവിടെയെങ്ങിനെ പെരുമാറുന്നുവെന്ന വിവരംപോലും അധ്യാപകനില്ല. കഴിഞ്ഞവർഷം പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളുടെ കാര്യത്തിൽ ഇത് അതിഗുരുതരമായ സ്ഥിതിയാണ്. പഠിക്കുന്ന സ്കൂൾ ഇതുവരെ കാണാത്ത, അധ്യാപകരുടെ ശബ്ദം മാത്രം കേട്ടുപരിചയമുള്ള ഒരുബാച്ചാണത്. പലസ്ഥലങ്ങളിൽനിന്ന് സിംഗിൾവിൻഡോ വഴി പ്രവേശനം നേടിയവർ. മഹാ ഭൂരിഭാഗവും മുന്‍പ് പരസ്പരം കണ്ടിട്ടില്ലാത്തവർ. അവരാകട്ടെ ഒരുപക്ഷെ ഒരിക്കലും കാണുകപോലും ചെയ്യാതെ രണ്ടാംകൊല്ലവും പൂർത്തിയാക്കി പിരിയേണ്ടി വന്നേക്കാം. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ആ കുട്ടികൾ അവർക്കാവശ്യമായ മാർഗദർശനം ലഭിക്കാതെ വഴിനടന്നുപോകുകയാണ്. </p><p>ഏകാകികളുടെ തുരുത്ത്</p><p>വിദ്യാലയമെന്നത് കുട്ടികളുടെ കൂട്ടുജീവിതത്തിന്റെ പരിശീലനക്കളരിയാണ്. സഹവർത്തിത്വം, പരസ്പര ആശ്രയം, കൂട്ടുജീവിതം, സമപ്രായക്കാരോടുള്ള വിനിമയം, സംഘ പ്രവർത്തനം, പരസ്പര സഹായം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടികൾ ആർജിക്കുന്നതും അത് പ്രായോഗികമായി പരിശീലിക്കുന്നതും വിദ്യാലയങ്ങളിൽ വച്ചാണ്. ഇത്തരം എല്ലാ അവബോധ നിർമിതകളും ഇപ്പോൾ കുട്ടികൾക്ക് വിലക്കപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതം അവരവരുടെ വീടിനുള്ളിലേക്ക് ചുരുങ്ങുകയും ഒറ്റതിരിഞ്ഞവരുടെ സ്വഭാവ രീതികളിലേക്ക് വഴി മാറുകയും ചെയ്യുന്നു. പഠന രീതി മുതൽ പരസ്പര സഹകരണം വരെയുള്ള ഇത്തരം ശീലങ്ങളിൽ നിന്ന് കുട്ടികൾ അകന്നുപോകുന്നുണ്ടെന്ന് അധ്യാപക സംഘടനാ നേതാവായ എൻ ശ്രീകുമാർ പറയുന്നു. ചെറുപ്രായമായതിനാൽ ഒരുകൊല്ലംകൊണ്ട് വഴിമാറിയ ശീലങ്ങളെപ്പോലും ഇനി മറ്റൊരു രീതിയിലേക്ക് തിരിച്ചുകൊണ്ടുവരിക പ്രയാസകരമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. </p><p>പരസ്പരം അറിയുകയും പെരുമാറുകയും ചെയ്യുമ്പോഴാണ് കുട്ടികളുടെ പെരുമാറ്റ രീതികൾ പരിഷ്കരിക്കപ്പെടുന്നത്. ഓൺലൈൻ ക്ലാസുകൾ ഇതിനുള്ള വഴികളടച്ചുകളയുന്നു. സ്വയം വളർച്ചയാർജിക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ നഷ്ടമാകുന്നത്. സമപ്രായക്കാരുമായുള്ള സഹവർതിത്വം കുട്ടികളുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ്. കുട്ടിയെ തിരിച്ചറിഞ്ഞ് പഠിപ്പിക്കുക എന്നതുപോലെത്തന്നെ പ്രധാനമാണ് അവരുടെ കൂട്ടായ്മകളെ പരിപോഷിപ്പിക്കുക എന്നതും. അച്ചടക്കം ശീലിക്കുന്നതും അത് പരിശീലിക്കുന്നതും ക്ലാസ് മുറികളിൽനിന്നാണ്. പരീക്ഷക്ക് പരസഹായമില്ലാതെ അധ്യാപകർക്ക് മുന്നിലിരുന്ന് ഉത്തരമെഴുതണമെന്ന കാർക്കശ്യം ഒരു കുട്ടിക്ക് പരിചയപ്പെടുത്തുന്ന സ്വഭാവ ഗുണങ്ങൾ പലതാണ്. അധ്യാപകരുടെ കൺവെട്ടത്തിരുന്ന് പരീക്ഷണം നേരിടുന്നതിലൂടെ അവർ നേടിയെടുക്കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഇതിനെല്ലാം മാറ്റം വന്നു. രക്ഷിതാക്കൾ മുതൽ ഗൂഗിളിന്റെ വരെ സഹായത്തോടെ ഉത്തരമെഴുതാമെന്ന പ്രായോഗികതയിലേക്ക് കുട്ടികൾ മാറുകയാണ്. പരീക്ഷാമാർക്കെന്ന പ്രശ്നത്തെ ഇതിലൂടെ മറികടക്കാമെങ്കിലും കുട്ടിയുടെ ആത്മധൈര്യം, മത്സരക്ഷമത തുടങ്ങി സത്യസന്ധതയടക്കമുള്ള മൂല്യബോധത്തിൽ അത് വിള്ളൽ വീഴ്ത്തുന്നു. ഒന്നിച്ചിരുന്ന് മത്സരിച്ച് വിജയിക്കുന്നതിന് പകരം, ഒറ്റക്കിരുന്ന് കുറുക്കുവഴികളിലൂടെ വിജയത്തിലെത്താമെന്ന് കുട്ടികൾ പഠിക്കുന്നു. </p><p>സവിശേഷ ശ്രദ്ധ വേണ്ട സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ ഈയർഥത്തിൽ നേരിടുന്നത് അതികഠിനമായ ദുരിതങ്ങളാണ്. അവരുടെ ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന ഒരു സമൂഹത്തിനുള്ളിൽ ജീവിക്കാൻ കഴിയുക എന്നത് ഇത്തരം വിദ്യാർഥികൾക്ക് വലിയ ആശ്വാസമായിരുന്നു. രക്ഷിതാക്കളോട് പോലും ആശയവിനമയം നടത്താൻ കഴിയാത്ത ചില കുട്ടികൾക്ക് അവരുടെ അധ്യാപകരോടും സഹപാഠികളോടും അനായാസം അതിന് കഴിയും. പരസ്പരം കാണാനാകാത്ത, വൈകാരികതകൾ പങ്കുവക്കാനാകാത്ത ഇത്തരം കുട്ടികൾക്ക് ഓൺലൈൻ പഠനം അമിതഭാരമായി മാറുകയാണ് ചെയ്യുന്നത്. അവർക്ക് പഠനത്തേക്കാൾ വേണ്ടത് സാമൂഹിക ജീവിതമാണ്. ഓൺലൈൻ പഠനം മുഖ്യമായും കേന്ദ്രീകരിക്കുന്നത് ശബ്ദത്തിലാണ്. ആംഗ്യഭാഷയിൽ പഠനം നടത്തുന്ന കുട്ടികൾക്കാണെങ്കിൽ ഇതുതന്നെ പീഢനമായിരിക്കും. അവരുടെ ആശയവിനിമയത്തിന് സംസാരിക്കുന്നവരുടെ മുഖഭാവവും ചുണ്ടനക്കങ്ങളും അംഗവിക്ഷേപങ്ങളുമെല്ലാം പരമപ്രധാനമാണ്. നമ്മുടെ ഓൺലൈൻ പഠന സംവിധാനത്തിന് ഇതെത്രത്തോളം ഉറപ്പുവരുത്താനാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവർക്കാകട്ടെ കഴിഞ്ഞവർഷം ഓൺലൈൻ ക്സാസുപോലും ഉണ്ടായിരുന്നില്ല. അധ്യാപകരുടെ മുഖഭാവവും ശരീര ഭാഷയുമെല്ലാം കാണുക എന്നത് തീരെ ചെറിയ ക്ലാസിലെ കുട്ടികളുടെ ആശയവിനമയത്തിൽ സുപ്രധാനമാണ്. പലപ്പോഴും ശബ്ദം വഴി മാത്രമായി മാറുന്ന ഓൺലൈൻ പഠനം കുട്ടികളുടെ ആശയവിനിമയ ശേഷിയെയും ബാധിക്കും. </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-6R4yjyKxcRs/YN3Kk2-vfQI/AAAAAAAAHeA/IzGeLTc4AhQhV0fIX6-Yl-kmBmbF7BBfACLcBGAsYHQ/s1024/9cbc73c0-2958-448d-95e6-c663d355c1a3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1024" data-original-width="739" height="320" src="https://1.bp.blogspot.com/-6R4yjyKxcRs/YN3Kk2-vfQI/AAAAAAAAHeA/IzGeLTc4AhQhV0fIX6-Yl-kmBmbF7BBfACLcBGAsYHQ/s320/9cbc73c0-2958-448d-95e6-c663d355c1a3.jpg" /></a></div><br /><p>ക്ഷയിക്കുന്ന ആരോഗ്യം</p><p>സ്വഭാവ രൂപീകരണത്തിലും പഠന രീതികളിലും മാത്രമല്ല കുട്ടികളുടെ ആരോഗ്യത്തിലും ഓൺലൈൻ പഠന സംവിധാനം കാര്യമായ പരിക്കേൽപിക്കുന്നുണ്ട്. കഴിഞ്ഞ ഒരുവർഷം കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. സാമൂഹിക ജീവിതം തീരെ കുറയുന്നതോടെ ഇവരിൽ ക്രിയേറ്റിവ് എനർജി കുറയുകയും അലസത വർധിക്കുകയും ചെയ്യുന്നു. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലെ വിമുഖത, ഏകാഗ്രതയും ഓർമ ശക്തിയും കുറയൽ, തീരുമാനങ്ങളെടുക്കാൻ കഴിയാതാകൽ തുടങ്ങി ഗാർഹിക പീഢനത്തിനിരയാകുന്നതിൽ വരെ വർധനയുണ്ടായിട്ടുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെട്ട്, കടുത്ത മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവിക്കുന്നവരായി കുട്ടികൾ മാറുകയാണ്. ക്ലാസുകൾ ഉറപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്നം മുതൽ സദാ പഠനത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന രക്ഷിതാക്കളുടെ മുഴുവൻ സമയ സാന്നിധ്യം വരെ കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വീട്ടിനകത്ത് ലിംഗസമത്വവും പരിഗണനയും ഇല്ലാതാകുന്നത് പലതരത്തിൽ വർധിക്കുന്നു. ആൺകുട്ടിയും പെൺകുട്ടിയും പഠിക്കാൻ പോകുന്ന വീട്ടിൽ ഒരു ഇലക്ട്രോണിക് ഡിവൈസ് മാത്രമായാൽ അതിൽ ആൺകുട്ടിക്ക് മുൻഗണന നൽകുന്ന പ്രവണത പലയിടത്തുമുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇത് പെൺകുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ ചെറുതല്ല. </p><p>കളിയും പുറംകാഴ്ചകളും നിഷേധിക്കപ്പെട്ട ലോക്ക്ഡൗൺ ജീവിതത്തിനിടെയാണ് ഈ രീതിയിൽ മാനസിക സംഘർഷങ്ങളും അവരനുഭവിക്കേണ്ടി വരുന്നത്. കുട്ടികൾക്ക് ആഹ്ലാദം പകരുന്ന പാഠ്യേതര പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും സമ്മർദം സൃഷ്ടിക്കുന്ന പഠനത്തിനും പരീക്ഷക്കും മാത്രമായി ബദൽ സംവിധാനങ്ങളുണ്ടാകുകയുമാണ് ചെയ്തത്. പഠനത്തിൽനിന്ന് തന്നെ കുട്ടികളുടെ ശ്രദ്ധ തിരിഞ്ഞുപോകാൻ ഇത് കാരണമാകുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ ചില സ്കൂളുകൾ ഓൺലൈനിൽ തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരുന്നു. ഇടുക്കി പണിക്കൻകുടി ഗവ.എച്ച് എസ് എസ് സ്കൂൾ വിദ്യാർഥികൾ സംവിധാനം ചെയ്ത് യൂ ട്യൂബിൽ പ്രകാശനം ചെയ്ത സംഗീത ആൽബം അത്തരത്തിലൊന്നാണ്. വിദ്യാർഥികളെ ഏതെങ്കിലും വിധത്തിൽ എൻഗേജ് ചെയ്യിച്ച് പഠനത്തിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചതെന്ന് പ്രിൻസിപ്പൽ ജോർജ് ഇഗ്നേഷ്യസ് പറയുന്നു. </p><p>വിദ്യാലയമാകാത്ത വീട്ടകം</p><p>പലതരം സാമൂഹിക പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരേ പ്രായക്കാരാണ് സ്കൂളിൽ ഒരേ സമയം ഒന്നിച്ച് പഠിക്കുന്നത്. അവരുടെ ജീവിത ചുറ്റുപാട് സാമൂഹ്യ ശ്രേണിയിൽ പലതട്ടിൽ നിൽക്കുന്നതായിരിക്കും. അവരുടെ കുടുംബ പരിസരം പലമട്ടിൽ സവിശേഷമായിരിക്കും. ഇതെല്ലാം സ്കൂൾ അല്ലെങ്കിൽ ക്ലാസ് മുറി എന്ന പൊതു പ്രതലത്തിലാണ് വന്നുചേരുന്നത്. അവരവിടെ അനുഭവിക്കുന്ന തുല്യതാബോധവും സമഭാവനയും അവരുടെ ജീവിത വീക്ഷണത്തെ നിർണയിക്കുന്നതിൽ പ്രധാനമാണ്. അതിനേക്കാൾ പ്രധാനമാണ് സമാധാനപൂർണമായ പഠനവും മറ്റൊന്നിനെക്കുറിച്ചും ആലോചിച്ച് വേവലാതിപ്പെടേണ്ടതില്ലാത്ത പകൽ സമയവും ഉറപ്പാക്കുന്ന സ്കൂൾ അന്തരീക്ഷം. എന്നാൽ ഓണലൈൻ പഠനകാലത്ത് അവരവരുടെ വീട് തന്നെ സ്കൂളായി മാറുകയാണ്. ഓരോരുത്തരും അവരവരുടെ ജീവിത പരിസരം തന്നെ ക്ലാസ് മുറിയായി പരിവർത്തിപ്പിക്കേണ്ടിവരുന്നു. എന്നാൽ ഓരോ വീടും എത്രത്തോളം ക്ലാസ് മുറിയായി മാറുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വീട്ടകത്തെ ആർഭാടങ്ങൾ മുതൽ അസ്വാരസ്യങ്ങൾ വരെ അവരുടെ പഠനത്തെയും പഠന സമയത്തെയും ബാധിക്കുന്നുണ്ട്. ക്ലാസ് മുറിയായി മാറാൻ വീട്ടകം പാകപ്പെടുന്നില്ല. സ്വന്തം ജീവിത പശ്ചാത്തലത്തിൽ നിന്ന് മാറി, പുതിയ ചുറ്റുപാടുകളെയും പുതിയ മനുഷ്യരെയും പരിചയപ്പെടുന്നതിലൂടെ കുട്ടികൾ അവരവരുടെ ജീവിതത്തെ അറിഞ്ഞും അറിയാതെയും നവീകരിക്കുന്നുണ്ട്. സ്കൂളിലേക്കുള്ള യാത്രപോലും അവർക്ക് പുതിയ പാഠങ്ങൾ പകർന്നുനൽകും. ഇതെല്ലാം നിഷേധിക്കപ്പെട്ട്, അവരവരുടെ ജീവിത പരിസരം മാത്രം കണ്ടും അതിന്റെ മാത്രം ഗുണദോഷങ്ങൾ അനുഭവിച്ചും ആ അസമത്വങ്ങളിലൂടെ മാത്രം സഞ്ചരിച്ചും അവർക്ക് മുതിർന്നവരാകേണ്ടി വരുന്നു. </p><p>വഴിതെറ്റുന്ന പാഠ്യപദ്ധതി </p><p>കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ജനകീയ പങ്കാളിത്തത്തോടെ നിർവഹിക്കപ്പെടുന്നതാണ്. എന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാറിനുമാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ - വിശേഷിച്ച് സ്കൂൾ വിദ്യാഭ്യാസത്തെ - വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഈ പൊതുജന പങ്കാളിത്തംകൂടിയാണ്. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം ഈ പൊതുസമീപനത്തിൽ മാറ്റം വരുത്തി. വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് സർക്കാർ ബാധ്യതയാണ്. സ്കൂളും കെട്ടിടങ്ങളും അധ്യാപകരും സിലബസുമെല്ലാം ഇതിനായി സർക്കാർ തയാറാക്കുന്നുണ്ട്. എന്നാൽ ഓൺലൈൻ പഠന രീതി വന്നതോടെ സ്കൂൾ അപ്രസക്തമായി. പകരം ഇലക്ട്രോണിക് ഡിവൈസ്, ഡാറ്റ, കണക്ടിവിറ്റി എന്നിവ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സംവിധാനമായി മാറി. അതോടെ ഈ അടിസ്ഥാന സൗകര്യമരുക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും രക്ഷിതാക്കളിലോ വിദ്യാർഥികളിലോ വന്നുചേർന്നു. ഓരോകുട്ടിക്കും അവരവരുടെ വീട്ടിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക എന്നത് സർക്കാറിനെ സംബന്ധിച്ച് എളുപ്പം നടപ്പാക്കാവുന്ന പദ്ധതിയല്ല. ഫലത്തിൽ അത് വ്യക്തികളുടെ ഉത്തരവാദിത്തമായി മാറി. അടിസ്ഥാന സൗകര്യം മാത്രമല്ല, ഭൂരിപക്ഷം കുട്ടികളെ മുന്നിൽ കണ്ട് പരിപാടികൾ ആവിഷ്കരിക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത്. ചില വിഷയങ്ങൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഇല്ലാതായതും സ്പെഷൽ സ്കൂളുകൾ പോലുള്ളവക്ക് ബദൽ സംവിധാനം ഏർപെടുത്താതിരുന്നതും ഉദാഹരണം. സ്പെഷൽ സ്കൂളുകൾക്ക് അധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിൽ ചില ക്ലാസുകൾ തട്ടിക്കൂട്ടിയെങ്കിലും അതുപോലും മുഴുവൻ വിഷയങ്ങളിലും ഉണ്ടായുമില്ല. എല്ലാവിഭാഗം വിദ്യാർഥികളെയും ഉൾകൊള്ളുന്ന ഒരു സമഗ്ര സമീപനം ഓൺലൈൻ സന്പ്രദായത്തിൽ കഴിഞ്ഞകൊല്ലം ഉണ്ടായില്ല. പാഠ്യമേഖലയിൽ തന്നെ അസമത്വം സൃഷ്ടിക്കുന്നതായി ഇത് മാറുകയാണ്. </p><p>കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതിയാകട്ടെ മനപ്പാഠം പഠിക്കുക എന്നതിനപ്പുറം പ്രവർത്തനാധിഷ്ടിതമായി വികസിപ്പിച്ച സമ്പ്രദായമാണ്. പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ ചിന്താപ്രകൃയയെ ഉണർത്തുന്ന പാഠ്യപദ്ധതിയും അതിനനുസരിച്ച സംവിധാനങ്ങളുമാണ് കേരളത്തിലെ നിലവിലെ കരിക്കുലം. സ്കൂളുകളുടെ അഭാവത്തിൽ സ്വന്തം വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടികളെ ഈ വ്യവസ്ഥാപിത പാഠ്യക്രമത്തിലേക്ക് ഉൾകൊള്ളിക്കുന്നതിലെ പിരമിതികൾ ഇതിനകം വ്യക്തമായിട്ടുണ്ട്. സ്കൂൾ പാഠ്യപദ്ധതിയുടെ സ്വഭാവ സവിശേഷതകൾ മുന്നിൽവച്ച് പരിശോധിച്ചാൽ ഓൺലൈൻ/ഡിജിറ്റൽ വിദ്യാഭ്യാസം അങ്ങേയറ്റം പരിമിതമായാണ് പ്രവർത്തിച്ചത് എന്ന് കാണാം. നിലവിലെ പാഠ്യപദ്ധതി മുന്നോട്ടുവക്കുന്ന ആശയദൃഢതയും ജൈവികതയും ഡിജിറ്റൽ ക്ലാസ് മുറികൾ ഇല്ലാതാക്കുകയാണ്. </p><p>പുതുക്കേണ്ട പാഠങ്ങൾ</p><p>മഹാമാരി പടർന്നുപിടിച്ച ഒരു അനിവാര്യ സന്ദർഭത്തിലാണ് ക്ലാസ് മുറികളിലെ പഠനം ഉപേക്ഷിക്കാനും സാധ്യമായ ബദൽ എന്ന രീതിയിൽ ഓൺലൈൻ പഠനത്തിലേക്ക് മാറാനും തീരുമാനിക്കുന്നത്. ഈ സമ്പ്രദായം സൃഷ്ടിക്കുന്ന പോരായ്മകൾ മറികടക്കാനുതകുന്ന പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവപൂർവം ആലോചിക്കണം. നിലവിലെ പാഠ്യപദ്ധതിയുടെ അടിസ്ഥാന തത്വങ്ങൾ ചോർന്നുപോകാത്ത വിധം അത് പുനക്രമീകരിക്കണം. അല്ലെങ്കിൽ ഓൺലൈൻ പഠനത്തിനനുസൃതമായ തരത്തിൽ കരിക്കുലം താത്കാലികമായെങ്കിലും നവീകരിക്കണം. ഒരു അധ്യയനവർഷം കൂടി ഇതേ രീതിയിൽ മുന്നോട്ടുപോകേണ്ടിവന്നേക്കാമെന്നാണ് ഇപ്പോഴും ആരോഗ്യ വിദഗ്ധർ നൽകുന്ന സൂചന. അതിനാൽ ഒരുവർഷം മുന്നിൽകണ്ട് പ്രത്യേക കരിക്കുലം തയാറാക്കണം. ടീച്ചിങ് മാന്വൽ തന്നെ താത്കാലികമായി മാറ്റിയെഴുതേണ്ടിവരും. പഴയ പാഠങ്ങൾ പുതിയ വഴികളിലൂടെ പ്രയോഗിക്കുക എന്നതിലൊതുങ്ങിയാൽ അത് ഒരുതലമുറയുടെ തലവരതന്നെ മാറ്റിയെഴുതിയേക്കും.</p><p>ഓൺലൈൻ പഠനം ആകർഷകമാക്കാനുള്ള നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സർക്കാറിന് സമർപിച്ചിരുന്നു. ക്ലാസ് അവതരണത്തിൽ ദൃശ്യപ്രധാനമായ ഉള്ളടക്കം വർധിപ്പിക്കുക പോലുള്ള ശിപാർശകളാണ് അവർ നൽകുന്നത്. എന്നാൽ കുട്ടികളുടെ സാമൂഹിക വളർച്ച ഉറപ്പാക്കുന്ന നടപടികൾ കൂടി ഇതിനൊപ്പം ഉണ്ടാകേണ്ടതുണ്ട്. ലോക്ഡൗൺ കാലത്തും നടപ്പാക്കാൻ കഴിയുന്ന അയൽപക്ക സ്കൂളുകൾ പോലുള്ളവ ഇതിന് പരീക്ഷിക്കാം. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനം വിയിരുത്താൻ പല സ്കൂളുകളും കഴിഞ്ഞ വർഷം ശ്രമിച്ചിരുന്നു. എന്നാൽ ഇതിന്റെ ഭാരിച്ച സാന്പത്തിക ബാധ്യത ഒട്ടുമിക്ക സ്കൂളുകൾക്കും താങ്ങാവുന്നതല്ല. ഇത്തരം ചില പരീക്ഷണങ്ങൾക്ക് പണം നീക്കിവക്കുന്നത് സർക്കാർ ആലോചിക്കണം. </p><p>ഓൺലൈൻ പഠനം അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് തിരിച്ചുവരുമ്പോൾ കുട്ടികൾക്ക് ആ മാറ്റം അനായാസകരവും ആഹ്ലാദകരവുമാക്കി മാറ്റാൻ കഴിയുന്ന പദ്ധതികളും ആവിഷ്കരിക്കണം. ഓൺലൈൻ ക്ലാസുകളായതിനാൽ രണ്ട് വർഷം അവർക്ക് നഷ്ടമായ സാമൂഹികവളർച്ചയും സാംസ്കാരികോന്നതിയും വ്യക്തിത്വ വികാസവും അവർക്ക് ഉറപ്പാക്കണം. സാധാരണനിലയിലേക്കുള്ള തിരിച്ചുവരവ് വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതുപോലെ ആയാസരഹിതമായിരിക്കില്ല. രണ്ടു വർഷത്തെ ശീലങ്ങളിൽനിന്ന് അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂർവമായ ഇടപെടലുകൾ ഉണ്ടാകണം. 'ഗുരുവിനും ശിഷ്യനുമിടയിൽ പുസ്തകം ഗുരുതരമായ ഒരു തടസ്സമല്ലോ' എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയിട്ടുണ്ട്. ഇപ്പോൾ ഗുരുവിനും ശിഷ്യനുമിടയിൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നത് പുസ്തകങ്ങൾ മാത്രമാണ്. ക്ലാസ് റൂം കാലത്തേക്ക് തിരിച്ചുപോയാലും ഇല്ലെങ്കിലും , അധ്യാപകനും വിദ്യാർഥിക്കുമിടയിൽ പുസ്കതമല്ലാത്തതെല്ലാം തടസ്സമില്ലാതെ പ്രവർത്തിക്കുന്ന പാഠ്യപദ്ധതി തയാറാക്കുക എന്നതാണ് ഇനി ഏറ്റവുമാദ്യം കേരളത്തിൽ നടക്കേണ്ടത്. </p><p>(മാധ്യമം ആഴ്ചപ്പതിപ്പ് - 14 ജൂൺ 2021)</p><p><br /></p><p><br /></p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-871845626197152552020-10-29T02:46:00.003-07:002020-10-29T02:46:55.502-07:00 സവര്‍ണ സംവരണത്തിന്റെ മറവിലെ സീറ്റുകൊള്ള<p></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-pVNkrf2runo/X5qPEsFy6YI/AAAAAAAAHQ8/iz5SeqzdR74HCcwK2q51t4N1Th8Vp_O4ACLcBGAsYHQ/s1280/122225498_3555750241144075_6935208686710247542_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1221" data-original-width="1280" src="https://1.bp.blogspot.com/-pVNkrf2runo/X5qPEsFy6YI/AAAAAAAAHQ8/iz5SeqzdR74HCcwK2q51t4N1Th8Vp_O4ACLcBGAsYHQ/s320/122225498_3555750241144075_6935208686710247542_o.jpg" width="320" /></a></div><br /><br />സാന്പത്തിക സംവരണം എന്ന പേരില്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സവര്‍ണ ജാതി സംവരണം നടപ്പാക്കിയിട്ട് ഒരു കൊല്ലം പിന്നിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യമാകെ നടപ്പാക്കും മുന്‍പ് തന്നെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ സവര്‍ണ സംവരണത്തിന് തുടക്കമിട്ടുകഴിഞ്ഞിരുന്നു. സംവരേണതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ നടപ്പാക്കിയ സംവരണം ഫലത്തില്‍ മുന്നാക്ക വഭാഗങ്ങള്‍ക്കുള്ള 'ജാതി സംവരണമായി' മാറി. സാന്പത്തികമായി പിന്നാക്കമായവര്‍ എന്ന പരിഗണനയില്‍ സംവരണം ലഭിക്കാന്‍ അര്‍ഹരായവരുടെ മാനദണ്ഡം നിശ്ചയിച്ചപ്പോള്‍ തന്നെ കേരളത്തിലെ മുന്നാക്ക സംവരണം സന്പന്നര്‍ക്ക് വേണ്ടിയുള്ളതായി മാറിക്കഴിഞ്ഞിരുന്നു. വരുമാന പരിധി 4 ലക്ഷത്തില്‍ പരിമിതപ്പെടുത്തിയെങ്കിലും കോടികളുടെ മറ്റ് ആസ്തിയുള്ളവരും - പ്രത്യേകിച്ച് ഭൂമി - സാന്പത്തികമായി പിന്നാക്കമെന്ന വിഭാഗത്തില്‍ ഉള്‍പെടുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകള്‍ നിശ്ചയിച്ചത്. കൊച്ചി നഗരത്തില്‍ 50 സെന്റ് സ്ഥലമുള്ള മുന്നാക്ക ജാതിയില്‍പെട്ടയാളെ ദരിദ്രനായാണ് കേരളം കണക്കാക്കുക. പഞ്ചായത്തിലും നഗരസഭാ പ്രദേശത്തും കോര്പറേഷന് പരിധിയിലും ഭൂമിയുണ്ടെങ്കില്‍ എല്ലാം ചേര്‍ത്ത് 2.5 ഏക്കര്‍ കവിയാതിരുന്നാലും പാവപ്പെട്ടവന് തന്നെ! ജസ്റ്റിസ് ശശിധരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആധാരമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പിന്നാക്ക മാനദണ്ഡങ്ങള്‍ കേരളത്തില്‍ ബാധകമാക്കരുതെന്നും അങ്ങിനെവന്നാല്‍ സാന്പത്തിക സംവരണത്തിന് കേരളത്തില്‍ അര്‍ഹരായവര്‍ വളരെ പരിമിതരാകുമെന്നും തുറന്നുപറഞ്ഞാണ് കോടികളുടെ സ്വത്തുള്ളവരെപ്പോലും സംവരണത്തിന്റെ പരിധിയിലെത്തിച്ചത്. എന്നിട്ടും കേരളത്തില്‍ മതിയായ അപേക്ഷകര്‍ പോലുമില്ലെന്ന് പ്ലസ് വണ്‍ പ്രവേശനാനുഭവം തെളിയിക്കുന്നു. രണ്ടര ഏക്കര്‍ ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാമായിരുന്നിട്ടും വേണ്ടത്ര വിദ്യാര്‍ഥികളില്ലാതെ സംവരണ സീറ്റ് ഒഴിഞ്ഞുകിടന്നുവെന്നത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെത്തന്നെ ആദ്യാനുഭവമാണ്.<p></p><br /><p>വ്യവസ്ഥകള്‍ അത്യന്തം ഉദാരമാക്കിയ ജസ്റ്റിസ് ശശിധരന് നായരുടെ പ്രതീക്ഷകളെപ്പോലും അസ്ഥാനത്താക്കിയാണ് ഇത്തവണത്തെ പ്ലസ് പ്രവേശനം. മുന്നാക്ക വിഭാഗത്തിന് നീക്കി വച്ചത് 16,711 സീറ്റ്. എന്നാല്‍ പ്രധാന അലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോള്‍ പ്രവേശനത്തിന് ആകെയുണ്ടായത് 6025 കുട്ടികള്‍ മാത്രം. അനുവദിക്കപ്പെട്ടതിന്റെ വെറും 36 ശതമാനം. അര്‍ഹരായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ സീറ്റില്ലാതെ സ്വാശ്രയ സ്കൂളില്‍പോലും സീറ്റ് കിട്ടാതെ അലയുന്ന കേരളത്തിലാണ് മുന്നാക്ക സംവരണ സീറ്റുകളില്‍ ആളില്ലാതായത്. മുന്നാക്ക വിഭാഗങ്ങളിലെ ആവശ്യക്കാര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കിയ 'പുരോഗമന കേരള' മുഖ്യമന്ത്രിയായി പിണറായി വിജയന് മാറി. ആ പുരോഗമനത്തിന്റെ ഒരു സാന്പിള്‍ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഗവ.സ്കൂളില്‍നിന്നെടുക്കാം. അവിടെ പ്രവേശനം നേടിയ അവസാന പട്ടിക ജാതി വിദ്യാര്‍ഥിയുടെ റാങ്ക് - 1638. മുസ്ലിം വിദ്യാര്‍ഥിയുടെ റാങ്ക് -733. ഈഴവ -758. പിന്നാക്ക ഹിന്ദു - 954. എന്നാല്‍ മുന്നാക്ക വിഭാഗത്തിലെ അവസാന റാങ്ക് - 2175! രാജ്യത്തെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക ജാതിയില്‍പെട്ടവരുടെ അവസരം 1638-ാം റാങ്കുകാരനില്‍ അവസാനിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ മുന്നാക്കക്കാരില്‍ 2175-ാമനും പ്രവേശനം കിട്ടി!! തീര്‍ന്നില്ല, ജില്ലയില്‍ മുന്നാക്കക്കാര്‍ക്ക് വേണ്ടി നീക്കിവച്ച 484 സീറ്റിലേക്ക് അപേക്ഷകരേ ഉണ്ടായുമില്ല!!! സവര്‍ണ കേരളത്തിന് വേണ്ടി പിണറായി യാഥാര്‍ഥ്യമാക്കിയത് അത്ര ചെറിയ വിപ്ലവമല്ലെന്നര്‍ഥം. </p><p>ആളൊഴിഞ്ഞ സംവരണ ക്വാട്ടക്ക് കാരണം ആസ്തിയുടെ ആശങ്ക മാത്രമല്ല. സവര്‍ണ സംവരണത്തിന്റെ മറവില്‍ നടന്ന അത്യന്തം സാമൂഹിക വിരുദ്ധമായ സീറ്റ് കൊള്ളയുംകൂടിയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ നിയമ പ്രകാരം പരമാവധി 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന്റെ തോത്. എന്നാല്‍ കേരളത്തില്‍ നടപ്പാക്കിയ പല മേഖലകളിലും ഈ നിയമ വ്യവസ്ഥപോലും അട്ടിമറിക്കപ്പെട്ടു. ഹയര്‍സെക്കന്ററി അതിന്റെ ഒരുദാരണമാണ്. ആകെ 1,62,815 സര്‍ക്കാര്‍ സീറ്റുള്ള കേരളത്തില്‍ ഇത്തവണ ആദ്യ അലോട്ട്മെന്റില്‍ 16,711 സീറ്റാണ് മുന്നാക്കക്കാര്‍ക്ക് വേണ്ടി നീക്കി വച്ചത്. അര്‍ഹമായ 10 ശതമാനത്തിനേക്കാള്‍ 430 സീറ്റ് കൂടുതല്‍. അഥവ 11 ശതമാനം. ഈഴവ (ലഭിച്ചത് 13,002 സീറ്റ്, മുസ്ലിം (ലഭിച്ചത് 11,313 സീറ്റ്) തുടങ്ങിയ പിന്നാക്ക സമുദായങ്ങള്‍ക്കൊന്നും ഇങ്ങനെ അധിക സീറ്റ് ലഭിച്ചിട്ടില്ല. മുന്നാക്ക വിഭാഗത്തിന് അധിക സീറ്റ് കൊടുത്തിന് ഒരു നിയമവും വ്യവസ്ഥയും ചട്ടവും സാങ്കേതികമായിപ്പോലും പറയാനുമില്ല. സാന്പത്തിക സംവരണം നടപ്പാക്കാന്‍ അധിക സീറ്റ് അനുവദിക്കുമെന്ന വാദ്ഗാനവും ഹയര്സെക്കന്ററിയില് നടപ്പായില്ല. ഇങ്ങിനെ സീറ്റ് കവര്‍ന്ന് സ്വന്തക്കാര്‍ക്കായി മാറ്റിവച്ചിട്ടും പഠിക്കാന്‍ കുട്ടികളെത്തിയില്ല. 10,686 സീറ്റാണ് അവസാനം ജനറല്‍ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നത്. </p><p>അന്യായമായ ഈ കൈയ്യേറ്റം പ്ലസ് വണ്‍ സീറ്റില്‍ ഒതുങ്ങുന്നില്ല. സംസ്ഥാനത്ത് ഏറ്റവും ആവശ്യക്കാരുള്ള, പ്രവേശനത്തില്‍ കടുത്ത മത്സരവും നടക്കുന്ന എം ബി ബി എസ് സീറ്റില്‍ 12.35 ശതമാനം മുന്നാക്ക സംവരണമാണ് നടപ്പാക്കിയത്. സംവരണം ഏര്‍പെടുത്തിയ ഭരണാഘടനാ ഭേദഗതിയില്‍ തന്നെ പരമാവധി 10 ശതമാനമം വരെ നല്‍കാമെന്നാണ് വ്യവസ്ഥ. പക്ഷെ 'പുരോഗമന വോത്ഥാന കേരള'ത്തില്‍ എം ബി ബി എസിന് അത് 12.35 ശതമാനമായി മാറി. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷാ പ്രോസ്പെക്ടസില്‍ 130 സീറ്റ് സവര്‍ണ സംവരണത്തിനായി മാറ്റിവച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സീറ്റിന്റെ 10 ശതമാനമാണ് ഈ 130 എന്ന ചോദ്യത്തിന് പക്ഷെ സര്‍ക്കാറിന് ഉത്തരമില്ല. 1400 സീറ്റാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആകെ സീറ്റ്. ഇതില്‍നിന്ന് വിവിധ കേന്ദ്ര ക്വാട്ടകള്‍ കഴിച്ചാല്‍ ബാക്കി 1052 സീറ്റ്, ഇതിന്റെ 9 ശതമാനമാണ് ഈഴവര്‍ക്ക് ലഭിക്കുന്നത് - 94 സീറ്റ്. 8 ശതമാനം മുസ്ലിംകള്ക്ക് - 84 സീറ്റ്. ലത്തീന്‍ അടക്കമുള്ള മറ്റ് പിന്നാക്കക്കാര്‍ക്ക് ഇതേ തോതിലാണ് സംവരണം അനുവദിച്ചിരിക്കുന്നത്. സാന്പത്തിക സംവരണത്തിന് ഇതനുസരുച്ച് മാറ്റിവക്കേണ്ടത് 105 സീറ്റാണ്. അതിന് പകരം നല്‍കിയത് 130 സീറ്റ്. അഥവ 25 സീറ്റ് അധികം. 12 ശതമാനത്തില്‍ കൂടുതല്‍. മുന്നാക്ക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 155 സീറ്റ് കേരളത്തിന് അനുവദിച്ചിരുന്നു. ഇതില്‍നിന്ന് ഓള് ഇന്ത്യ ക്വാട്ട കഴിച്ച് ബാക്കിയെല്ലാം മുന്നാക്കക്കാര്‍ക്കായി പതിച്ചുകൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത മുട്ടുന്യായമാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അധികം കിട്ടിയ സീറ്റുകള്‍ കേരളത്തില്‍ സീറ്റ് കുറവുള്ള മെഡിക്കല്‍ കോളജുകള്‍ക്ക് വീതിച്ചുനല്കി. ഇതില്‍ 42 സീറ്റ് ലഭിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിനാണ്. ആ 42 സീറ്റും മുന്നാക്കക്കാര്‍ക്ക് തന്നെ നല്‍കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കൊണ്ടുവന്നു! ഇതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജിലെ ആകെയുള്ള 250 സീറ്റില്‍ 42 സീറ്റും മുന്നാക്ക സമുദായത്തിന് മാത്രമായി മാറി. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലാണ് കൂടുതല്‍ സീറ്റ് മാറ്റിവച്ചത്. 21 വീതം. അതായത് കേരളത്തിലെ മികച്ച മെഡിക്കല്‍ കോളജുകള്‍ തെരഞ്ഞെടുത്ത് അവിടെയെല്ലാം മുന്നാക്ക വിഭാഗത്തിലെ കൂടുതല്‍ കുട്ടികള്‍ക്ക് സീറ്റ് ഉറപ്പാക്കി. അതിന് സാങ്കേതിക നൂലാമാലകളുടെ മുടന്തന്‍ വാദങ്ങളാണ് നിരത്തുന്നത്. സംവരണ സീറ്റ് എല്ലാ കോളജുകളിലും തുല്യമായി വിതരണം ചെയ്യണമെന്ന സാമൂഹിക നീതിയുടെ ഏറ്റവും പ്രാഥമിക തത്വം പോലും ബലികഴിച്ചാണ് ഇടതുസര്‍ക്കാറിന്റെ ഈ സവര്‍ണ സേവ. മികച്ച കോളജുകളിലെ ജനറല്‍ വിഭാഗത്തില്‍ പ്രവേശനം ലഭിക്കേണ്ട പിന്നാക്ക വിദ്യാര്‍ഥികളുടെ അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. </p><p>മെഡിക്കല്‍ പി ജി സീറ്റില്‍ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സീറ്റ് കൊള്ളയാണ് നടന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും വിലപിടിപ്പുള്ള പി ജി സീറ്റില്‍ അന്യായമായ സംവരണത്തോതാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ അനുവദിച്ചിരിക്കുന്നത് 9 ശതമാനം സംവരണമാണ്. ഈഴവര്‍ക്ക് 3 ശതമാനം, മുസ്ലിംകള്ക്ക് 2 ശതമാനം എന്നിങ്ങനെ അത് വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവിടെയും മുന്നാക്കക്കാര്‍ക്ക് ഒരു കുറവുമില്ല. 10 ശതമാനം തികച്ച് ലഭിക്കും. സീറ്റെണ്ണം ഇങ്ങനെ: ഈഴവ - 13 സീറ്റ്. മുസ്ലിം - 9 സീറ്റ്. മുന്നാക്ക വിഭാഗം - 30 സീറ്റ്. മറ്റ് സംവരണ സീറ്റുകള്‍ എല്ലാം ഒഴിവാക്കി സംവരണം ഇല്ലാത്ത 297 സീറ്റിന്റെ 10 ശതമാനം ആയാണ് ഇവിടെ 30 സീറ്റ് കണക്കാക്കിയിരിക്കുന്നത്. പിന്നാക്കക്കാരെ ബാധിക്കാത്ത വിധം ജനറല്‍ ക്വാട്ടയില്‍നിന്നാകും മുന്നാക്ക സംവരണത്തിന് സീറ്റ് കണ്ടെത്തുക എന്ന സര്‍ക്കാര്‍ വാഗ്ദാനം ആകെ നടപ്പായത് ഇവിടെ മാത്രമാണ്. പക്ഷെ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പോലും ക്വാട്ട കുറച്ചുവച്ച മേഖലയിലാണ് സവര്‍ണ സംവരണം സന്പൂര്‍ണമായി നടപ്പാക്കിയത് എന്നതാണ് വിചിത്രം. സ്വാകാര്യ മെഡിക്കല്‍ കോളജുകളില്‍ ദശലക്ഷങ്ങള്‍ ഫീസ് നല്‍കേണ്ട മെഡിക്കല്‍ പിജി സീറ്റുകളാണ് മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ തളികയില്‍വച്ചുനീട്ടുന്നത്. </p><p>പ്ലസ് ടു, എം ബി ബി എസ്, മെഡിക്കല്‍ പി ജി എന്നീ മൂന്ന് മേഖലകളില്‍ സവര്‍ണ സംവരണം നടപ്പാക്കിയത് മൂന്ന് തരത്തിലാണ്. സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എം ബി ബി എസില്‍ ലഭിച്ച അധിക സീറ്റ് മുഴുവന്‍ മുന്നാക്കക്കാരുടേതാക്കി മാറ്റുകയാണ് മെഡിക്കല്‍ കോളജില്‍ ചെയ്തത്. ഹയര്‍ സെക്കന്ററിയിലാകട്ടെ നിലവിലുള്ള സീറ്റില്‍നിന്ന് തന്നെ സംവരണത്തിന് മാറ്റിവച്ചു. എം ബി ബി എസിലും പ്ലസ് വണിലും ഭരണാഘടനാ വ്യവസ്ഥ പോലും അട്ടിമറിച്ച് സംവരണത്തോത് ഉയര്‍ത്തി. മെഡിക്കല്‍ പിജിയില്‍, ജനറല്‍ ക്വാട്ടയുടെ 30 ശതമാനം എന്ന പ്രഖ്യാപിത നയം നടപ്പാക്കി. എന്നാല്‍ ഈ തത്വം എം ബി ബി എസിലും പ്ലസ് വണിലും അട്ടിമറിച്ചു. എന്നാല്‍ അവിടെ ഈഴവരുടെ സംവരണ ക്വാട്ടയുടെ മൂന്നിരട്ടിയിലേറെ ശതമാനാണ് മുന്നാക്കക്കാര്‍ക്ക് വേണ്ടി മാറ്റിവച്ചത്. മുസ്ലിംകളേക്കാള് അഞ്ച് ഇരട്ടിയും. ഓരോ മേഖലയിലും മുന്നാക്കക്കാര്‍ക്ക് പരമാവധി അധിക സീറ്റ് കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഓരോ സ്ഥലത്തെയും വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നാക്ക സംവരണത്തിന് ഏകീകകൃത നയവും രീതിയുമില്ല. അത് ഏകീകരിച്ച് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യേണ്ടത് മുന്നാക്ക സംവരണം നടപ്പായതോടെ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനസംഖ്യയില്‍ 65 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിന് ആകെ 9 ശതമാനവും 20 ശതമാനമുള്ള മുന്നാക്കക്കാര്‍ക്ക് 10 ശതമാനവും സംവരണം എന്ന മെഡിക്കല്‍ പിജിയിലെപ്പോലുള്ള അന്യായം പരഹരിക്കാന്‍ അത് അനിവാര്യമാണ്. കേരളത്തില്‍ നന്നേചുരുങ്ങിയത് പി എസ് സിയിലെ സംവരണത്തോതെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ ഏകീകൃതമായി നടപ്പാക്കണം. </p><p>മെഡിക്കല്‍ പിജിയിലെ പിന്നാക്ക സംവരണം അര്‍ഹമായ തോതില്‍ ലഭിക്കുന്നില്ല എന്ന പരാതി പതിറ്റാണ്ടുകളായി കേരളത്തിലെ പിന്നാക്ക വിഭാഗക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇതിനോട് എല്ലാതരത്തിലും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനവും മുന്നാക്ക വിഭാഗത്തിന് ഞൊടിയിടയില്‍ സന്പൂര്‍ണ സംവരണം അനുവദിച്ചതില്‍നിന്ന് തന്നെ ഭരണ സംവിധാനത്തിന്റെ ജാതി മനോഭാവം വ്യക്തമാകുന്നുണ്ട്. ഇത് ആദ്യത്തെ അനുഭവവുമല്ല. നരേന്ദ്രന് പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ കോളജുകളില്‍ സാന്പത്തിക സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴും സമാന സംഭവമുണ്ടായി. അന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 'സര്‍ക്കാര്‍ കോളജ്' എന്ന വാക്ക് ഒഴിവാക്കി പകരം 'കോളജ്' എന്ന് മാത്രമാക്കി. ഇതോടെ സംസ്ഥാനത്തെ എല്ലാ എയിഡഡ് കോളജുകളിലും മുന്നാക്ക സംവരണം ബാധകമായി. പിന്നാക്ക വിഭാഗക്കാര്‍ക്കുപോലും സംവരണമില്ലാത്ത എയിഡഡ് കോളജുകളില്‍ സവര്‍ണ സംവരണം നടപ്പാക്കുന്നത് വിവാദമായതോടെ ഉത്തരവ് തിരുത്തി. ഇതിന്റെ കുറച്ചുകൂടി വിപുലവും ക്രൂരവുമായ അന്യായങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിന്നാക്ക സംവരണത്തിലെ ഏത് ആവശ്യത്തോടും അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് കേരളത്തിന്റെ ഭരണ-ഉദ്യോഗസ്ഥ സംവിധാനം കാലാകാലങ്ങളായി വച്ചുപുലര്‍ത്തുന്നത്. അതിന്റെ തുടര്‍ച്ചയാണ് മുന്നാക്ക സംവരണത്തിന്റെ കാര്യത്തില്‍ പ്രകടമായ അസാധാരണ വേഗം. സാങ്കേതിക നൂലാമാലകളും സങ്കീര്‍ണതകളും സൃഷ്ടിച്ച് അനര്‍ഹമായ തരത്തില്‍ സീറ്റ് തരപ്പെടുത്തുന്നതും ഇതേ ജാതി മനോഭാവം തന്നെ. ഈ ഉദ്യോഗ്സഥരുടെ തോളിലിരുന്ന് സവര്‍ണ സംവരണം നടപ്പാക്കിയ ശേഷം, ഇതുപോലെ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ആര് എസ് എസിനെ വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോള്‍ കേരള ഭരണം നിയന്ത്രിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുത്താല്‍ കോടിയേരി-പിണറായി മുന്നണിക്ക് മുന്നില്‍ മോഹന്‍ ഭാഗവത്-മോദി സഖ്യം നിര്‍ദയം തോറ്റന്പിപ്പോകുമെന്നുറപ്പാണ്. </p><p>(മാധ്യമം- ഒക്ടോബര്‍ 20 - 2020)</p><div class="separator" style="clear: both; text-align: center;"><br /></div><br /><p></p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-10748831687688285132020-09-15T02:31:00.001-07:002020-09-15T02:31:20.810-07:00 വിദ്യാര്‍ഥികളെ പുറന്തള്ളുന്ന വിദ്യാഭ്യാസം <p> <br /></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-1mFWwCjjVug/X2CJOeRVZRI/AAAAAAAAHLI/PL7jrZb-i5AuRPiLpqpqcJN1aP2vNuwNgCLcBGAsYHQ/s225/download.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="225" data-original-width="225" src="https://1.bp.blogspot.com/-1mFWwCjjVug/X2CJOeRVZRI/AAAAAAAAHLI/PL7jrZb-i5AuRPiLpqpqcJN1aP2vNuwNgCLcBGAsYHQ/s0/download.png" /></a></div><br />കേരളത്തിലെ സ്വാശ്രയ ചരിത്രത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇ എം എസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന 1967ല്‍ അനുവദിച്ച ലോ അക്കാദമി ലോ കോളജാണ് കേരളത്തിലെ ആദ്യ സ്വാശ്രയകോളജ്. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത മറികടക്കാന്‍ വേണ്ടി, സര്‍ക്കാര്‍ തന്നെ സ്ഥലവും വിഭവവങ്ങളും സൌജന്യമായി നല്‍കിയാണ് ആ കോളജ് സ്ഥാപിച്ചത്. അതിന്റെ സ്ഥാപകരുടെ ഭരണ-രാഷ്ട്രീയ സ്വാധീനം ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നുവെങ്കിലും അക്കാലത്ത് അത്തരമൊരു കോളജ് കേരളത്തിന്റെ അനിവാര്യതകൂടിയായിരുന്നു. സമാനമായ രീതിയില്‍ സാമൂഹികമായ അനിവാര്യത എന്ന നിലയില്‍ സ്ഥാപിതമായ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരവധി കേരളത്തിലുണ്ട്. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍. ഐക്യ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും വളര്‍ച്ചയിലും സംഭവിച്ച ഭൂമിശാസ്ത്രപരമായ അസന്തുലിതത്വങ്ങളും വിവേചനങ്ങളും മറികടക്കാന്‍ പ്രാദേശികമായോ സാമുദായികമായോ സംഘടിച്ചവര്‍ കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അവ ഇപ്പോഴും ആ പ്രദേശങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നുമുണ്ട്. പില്ക്കാലത്ത് സ്വാശ്രയ മേഖല അങ്ങേയറ്റം കച്ചവടവത്കരിക്കപ്പെട്ടുവെങ്കിലും ഒരു ജനതയടെ പ്രതിരോധവും പരിഹാരവും എന്ന നിലയില്‍ സ്ഥാപിതമായ സ്ഥാപനങ്ങള്‍ പ്രതിലോമകരമായ അത്തരം പ്രവണതകളെ ഒരുപരിധി വരെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. സമ്പന്നരുടെയും ഉന്നത ശ്രേണിയിലുള്ളവരുടെയും മാത്രം കുത്തകയായിരുന്ന ഉന്നത വിദ്യാഭ്യാസത്തെയും പലയിടത്തും ലഭ്യമല്ലാതിരുന്ന പ്രാഥമിക വിദ്യാഭ്യാസത്തെയും സാധാരണക്കാരായ ജനങ്ങള്ലേക്കെത്തിക്കാന് സ്വാശ്രയ മേഖലക്ക് കഴിഞ്ഞു. ഒരര്‍ഥത്തില്‍ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണവും ഒറ്റപ്പെട്ട മേഖലകളിലേക്ക് വരെ എത്തിച്ചേര്‍ന്ന അതിന്റെ വിന്യാസവും സാധാരണക്കാരായ ജനങ്ങള്‍ക്കുപോലും പ്രാപ്യവും വിദൂര ഗ്രാമങ്ങളുടെ വരെ സമീപസ്തവുമായ സംവിധാനമായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ കേരളത്തില്‍ യാഥാര്‍ഥ്യമായത് സ്വാശ്രയ മേഖലയുടെ വികാസത്തിലൂടെ ആയിരുന്നു. <p></p><p>1990കളില്‍ സ്വാശ്രയ വിദ്യാഭ്യാസം കേരളത്തില്‍ സാര്‍വത്രികമായി. നാടെങ്ങും സ്വാശ്രയ സ്ഥാപനങ്ങള്‍ മുളപൊട്ടി. കാലിത്തൊഴുത്ത് മുതല്‍ കശുവണ്ടി ഫാക്ടറി വരെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറി. അതിരുവിട്ട വിദ്യാഭ്യാസ കച്ചവടമയി സ്വാശ്രയം മാരുന്നതും ഇതേ കാലയളവിലാണ്. പ്രൈമറി സ്കൂളുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ വ്യാപമകായി സ്ഥാപിക്കപ്പെട്ടു. ഒരുസാമൂഹിക ദൗത്യം എന്ന നിലയില്‍ സ്ഥാപിതമായ സ്ഥാപനങ്ങള്‍ പോലും ലാഭാധിഷ്ടിത വ്യവസായമെന്ന നിലയിലേക്ക് ചുവടുമാറ്റി. ലോ അക്കാദമി പോലുള്ള കോളജുകള്‍ പോലും ഏകാധിപതികളായ മുതലാളിമാര്‍ വാഴുന്ന കഴുത്തറപ്പന്‍ കച്ചവട കേന്ദ്രങ്ങളായി മാറി. അത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, സാമൂഹിക വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവരായി മാറി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചതോടെ സ്വാശ്രയമെന്നാല്‍ വെറും കച്ചവടമാണെന്ന പൊതുധാരണ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. സ്വാശ്രയം വ്യാപകമായി കേരളം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍, ആ മേഖലയുടെ മേല്‍വിലാസം തന്നെ ഇതായി മാറിക്കഴിഞ്ഞിരിക്കുന്നു. </p><p>ആഗോളീകരണാനന്തരകാലത്തെ സാന്പത്തിക നയങ്ങളും സിദ്ധാന്തങ്ങളും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ മാറിമാറി അധികാരത്തിലെത്തിയ ഭരണകൂടങ്ങളെല്ലാം പ്രയോഗത്തില്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ ഒരു കാരണം രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ തന്നെയായിരുന്നു. ലോകബാങ്ക് പോലുള്ള ആഗോള ധനകാര്യ ഏജന്‍സികള്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ ഈ രീതിയില്‍ പുനക്രമീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ ചിലവ് സ്റ്റേറ്റ് വഹിക്കേണ്ടതില്ലെന്നും അത് വിദ്യാര്‍ഥികളില്‍നിന്ന് തന്നെ ഈടാക്കണമെന്നുമാണ് ഇവരുടെ പ്രഖ്യാപിത നിലപാട്. 1992-93 കാലത്ത് ഇന്ത്യിയലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് കെ കെ പുന്നയ്യ കമ്മിറ്റിയാണ് ഇതില്‍ ആദ്യ ശിപാര്‍ശ മുന്നോട്ടുവച്ചത്. പഠന ചെലവിന്റെ പരമാവധി 20 ശതമാനം വരെ കുട്ടികള്‍ തന്നെ വഹിക്കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് ഇക്കാര്യത്തില്‍ പഠനം നടത്തിയ നോളജ് കമ്മീഷന്, ചുരുങ്ങിയത് 20 ശതമാനം ചിലവ് വിദ്യാര്‍ഥികള്‍ വഹിക്കണമെന്നാക്കി. 1999ലെ എന്‍ ഡി എ ഗവണ്മെന്റ് നിയോഗിച്ച കമ്മിറ്റി സമര്‍പിച്ച 'എ പോളിസി ഫ്രെയിംവര്‍ക് ഫോര്‍ റിഫോംസ് ഇന്‍ എജുക്കേഷന്‍' എന്ന റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തത് പൂര്‍ണ ചെലവും കുട്ടികള്‍ വഹിക്കണമെന്നായിരന്നു. പുര്‍ണ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കണമെന്ന് ആവശപ്പെട്ട കമ്മിറ്റി, പാവങ്ങള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ വായ്പയും നിര്‍ദേശിച്ചു. മുകേഷ് അംബാനി കണ്‍വീനറും കുമരംമഗലം ബിര്‍ള അംഗവുമായ കമ്മിറ്റി, വരുംകാല വികസനത്തിന്റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസമായിരിക്കുമെന്ന് വിലയിരുത്തിയാണ് ഈ ശിപാര്‍ശകള്‍ മുന്നോട്ടുവക്കുന്നത്. കച്ചവടത്തിലും വ്യവസായത്തിലും അഗ്രഗണ്യരായ ആളുകളെ കുത്തിനിറച്ച ഇത്തരം നയരൂപീകരണ സമിതികളിലൂടെ രാജ്യത്ത് നടപ്പാക്കപ്പെട്ട സ്വാശ്രയ വിദ്യാഭ്യാസ പദ്ധതി, കേരളത്തിലും കച്ചവട കേന്ദ്രിതമായി തന്നെയാണ് വികസിച്ചത്. സാമൂഹ്യക്ഷേമ സങ്കല്പവും സാര്‍വത്രിക വിദ്യാഭ്യാസമെന്ന തത്വവും സ്വാശ്രയത്തിന് വഴിമാറുന്നതായിരുന്നു പിന്നീട് കണ്ട കാഴ്ച.</p><p>വൈറ്റ് കോളര്‍ മോഹവും അവിശ്വാസവും </p><p>ഈ മാറ്റത്തിന് കേരളത്തില്‍ അസാധാരണമായ സ്വീകാര്യതയാണ് ലഭിച്ചത്. വിദ്യാഭ്യാസത്തോടുള്ള മലയാളികളുടെ സമീപനവും അതേക്കറിച്ചുള്ള വീക്ഷണവും ആ സ്വീകാര്യതക്ക് കാരണമായി. വിദ്യാഭ്യാസമെന്നത് മലയാളിയെ സംബന്ധിച്ച് തൊഴില്‍ വിപണിയില്‍ പ്രാമുഖ്യം നേടാനുള്ള ഉപാധിമാത്രമാണ്. വിദ്യാഭ്യാസത്തിന്റെ ആകെ ലക്ഷ്യം തൊഴില്‍ നേടുകയെന്നതും അതുതന്നെ, പഠിക്കാനായി ചിലവാക്കിയ പണം എളുപ്പത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിയുന്ന ജോലി ആയിരിക്കണമെന്നതുമാണ് അവരുടെ മിനിമം നിലപാട്. മലയാളികളുടെ മനോനിലയില്‍ പാരമ്പര്യമായി ഈ അവബോധം നിലനില്‍ക്കുന്നുണ്ട് എന്നുവേണം കരുതാന്‍. ജാതി വിഭജനത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ തൊഴിലും ഒരു ഘടകമയിരുന്നുവല്ലോ? അതിനനുസൃതമായ വിദ്യാഭ്യാസം നേടിക്കൊണ്ടിരുന്നതും ഇതേ വിഭജനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഫ്യൂഡല്‍ മൂല്യബോധത്തിലധിഷ്ടിതമായ ആ 'വൈറ്റ് കോളര്‍ തൊഴില്‍' മോഹങ്ങളുടെ സ്വാധീനം കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വികാസ രീതികളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് സ്വാശ്രയ കോളജുകള്‍ക്ക് ലഭിച്ച സ്വീകാര്യത. ഒരുതൊഴില്‍ പരിശീലന കേന്ദ്രമെന്ന സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് സ്വാശ്രയ കോളജുകള്‍ കേരളത്തില്‍ രൂപംകൊണ്ടത്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയവത്കരണം, എളുപ്പത്തില്‍ ജോലി കിട്ടുന്നതും ഉയര്‍ന്ന വേതന സാധ്യതയുള്ളതും സാമൂഹികാംഗീകാരമുള്ള തൊഴിലുകളില്‍ ഉന്നതവുമായ പഠന ശാഖകളില്‍ കേന്ദ്രീകരിച്ചത്. ഉയര്‍ന്ന സാമൂഹിക പദവി ലഭിക്കുന്ന തൊഴില്‍ മേഖലയിലെത്തിപ്പെടാന്‍ എത്ര പണം മുടക്കിയും പഠിക്കാന്‍ സന്നദ്ധമായ കുട്ടികളുടെയും അതേവീക്ഷണത്തില് അവരെ പൂര്‍ണമായി പിന്തുണക്കുന്ന രക്ഷിതാക്കളുടെയും മുന്നിലാണ് സ്വാശ്രയം നിലവില്‍ വരുന്നത്. </p><p>പൊതുവിദ്യാഭ്യാസത്തില്‍ ഭൂരിപക്ഷ മലയാളികള്‍ക്കുള്ള അവിശ്വാസം സ്വാശ്രയത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. സര്‍ക്കാര്‍ നല്കുന്ന വിദ്യാഭ്യാസത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതാകുക സ്വന്തം പണം മുടക്കി പഠിക്കുന്നതാണെന്ന ധാരണ ഇവിടെ സാര്‍വത്രികമാണ്. ആഗോളീകരണാനന്തര കാലത്തെ തലമുറയുടെ വര്‍ധിച്ച വിദ്യാഭ്യാസ ആവശ്യത്തോടും ആഗ്രഹങ്ങളോടും സക്രിയമായി പ്രതികരിക്കുന്നതില്‍ അതത് കാലത്തെ സര്‍ക്കാറുകള്‍ പരാജയപ്പെട്ടതും ഇതിന് വളമായി. ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിന് വലിയ തുക നിക്ഷേപിക്കേണ്ടി വന്നപ്പോള്‍, സംസ്ഥാന സര്‍ക്കാറുകള്‍ ആ രംഗത്തുനിന്ന് പിന്മാറുകയാണ് ചെയ്തത്. പകരം പണം മുടക്കാന്‍ കഴിവുള്ളവര്‍ക്ക് വിദ്യാഭ്യാസ മേഖലയെ വിട്ടുകൊടുക്കുകയും ചെയ്തു. വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയെ. രാജ്യം സ്വീകരിച്ച ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ഈ പ്രവണതക്ക് ആക്കം കൂട്ടി. </p><p><br /></p><p>പുറത്താകല്‍, നിര്‍ബന്ധിതം</p><p>വലിയ സാമൂഹ്യ പദവിയും സാന്പത്തിക ശേഷിയും ക്രയശേഷിയുമുള്ളവര് മാത്രമാണ് ഇത്തരം കോളജുകളില്‍ എത്തിപ്പെട്ടത്. പരോക്ഷമായ ഒരുതരം പുറന്തള്ളല്‍ ഇവിടെ സംഭവിച്ചു. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാകട്ടെ വലിയ തോതില്‍ തന്നെ സംഭവിക്കുന്നുമുണ്ട്. നേരത്തെ പറഞ്ഞ, ജാതീയതയുടെ മറ്റൊരു രൂപം ഇവിടെ പ്രകടമാണ്. ചിലയാളുകള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ വൈമുഖ്യമുള്ളവരുടെ സ്വാഭാവിക അഭയ സ്ഥാനമായി ഇവ മാറുകയും ചെയ്തു. ഒരുവിഭാഗം പുറന്തള്ളപ്പെടുകയും അത്തരമാളുകളോട് സഹവാസം വേണ്ടെന്ന് തീരുമാനിച്ചവര്‍ കൂടുതലായി എത്തിപ്പെടുകയും ചെയ്യുന്ന ഇടങ്ങളായി സ്വാശ്രയ സ്ഥാപനങ്ങള്‍ മാറി. പ്രൊഫഷണല്‍ വിദ്യാഭ്യാസം തങ്ങള്‍ക്ക് അപ്രാപ്യമാണ് എന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം ഇന്ന് കേരളത്തിലുണ്ട്. ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ ഇക്കാര്യം മനസാ അംഗീകരിച്ച് കഴിഞ്ഞു. അവരുടെ ഉപരി പഠന പദ്ധതികളില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ എന്ന സങ്കല്പമേയില്ല. അത്തരം കോളജുകളും അതുനല്കുന്ന ഏറ്റവുമേറെ സാമൂഹ്യാംഗീകാരവുമുള്ള ജോലിയും വേണ്ടെന്ന് തീരുമാനിക്കാന്‍ അവര്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്. </p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-m9i2Iu1oGDk/X2CJbBjDezI/AAAAAAAAHLM/JpoWkRKNsJQGdPOD6ZX3ugcfd1VjzdBKwCLcBGAsYHQ/s301/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="167" data-original-width="301" src="https://1.bp.blogspot.com/-m9i2Iu1oGDk/X2CJbBjDezI/AAAAAAAAHLM/JpoWkRKNsJQGdPOD6ZX3ugcfd1VjzdBKwCLcBGAsYHQ/s0/2.jpg" /></a></div><br /><p>ഏറ്റവും താഴ്ന്ന സാമ്പത്തിക വിഭാഗത്തില്‍ പെട്ട വെറും 4.9 ശതമാനം ആളുകള്‍ മാത്രമാണ് മക്കളെ സ്വാശ്രയ കോളേജില്‍ അയക്കാന്‍ താത്പര്യപ്പെടുകയെങ്കിലും ചെയ്യുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതേ സമയം സാന്പത്തിക ശേഷിയുള്ളവരിലെ 72 ശതമാനം ആളുകളും മക്കളെ പ്രഫഷണല്‍ വിദ്യാഭ്യാസം ചെയ്യിക്കാനാഗ്രഹിക്കുന്നവരാണ്. അതില്‍ തന്നെ 36 ശതമാനം മക്കളെ സ്വാശ്രയ കോളജില്‍ അയക്കാന്‍ തീരുമാനിച്ചവരുമാണ്. മെറിറ്റില്‍ സീറ്റ് കിട്ടില്ല എന്നതിനാലാണ് ഇവര്‍ സ്വാശ്രയ കോളേജ് തെരഞ്ഞെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉയര്‍ന്ന സാന്പത്തിക ശേഷിയുള്ളവര്‍ ആകെ 9 ശതമാനം മാത്രമാണെന്നതുകൂടി ഇവിടെ പ്രസക്തമാണ്. ദരിദ്രനെ കൂടുതല്‍ ദരിദ്രനും പണക്കാരനെ കൂടുതല്‍ പണക്കാരനുമാക്കുന്നു എന്ന സ്വകാര്യവത്കരണത്തിന്റെ ദുരന്തഫലം, വിദ്യാഭ്യാസ മേഖലയിലേക്ക് സ്വാശ്രയം എത്തിച്ചുവെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പൊതസമൂഹത്തിന് മൊത്തത്തില്‍ സ്വീകാര്യമായ തരത്തിലോ എല്ലാവരെയും ഉള്‍കൊള്ളുന്ന തരത്തിലോ അല്ല സ്വാശ്രയ മേഖല വികസിച്ചതെന്ന് ചുരുക്കം. ഇതാകട്ടെ ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രകടമായി അനുഭവപ്പെട്ടത്. ഒരുതരം പുറന്തള്ളല്‍ (exclusion) ആണ് ഇവിടെ സംഭവിക്കുന്നത്. </p><p>കുട്ടികള്‍ക്ക് മുന്നിലെ വന്മതിലുകള്</p><p>ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഘടന തന്നെയാണ് ഇത്തരം പുറന്തള്ളലുകള്‍ക്ക് പ്രധാന കാരണം. ഒരു വിദ്യാഭ്യാസ സ്ഥാപനം എല്ലാതരം വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമായിരിക്കണം (accessible). യോഗ്യതയില്‍ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ മുന്‍പന്തിയിലുള്ളവര്‍ക്ക് മറ്റ് പരിഗണനകളൊന്നുമില്ലാതെ അവരാഗ്രഹിക്കുന്നിടത്ത് തുടര്‍ പഠനം നടത്താന്‍ കഴിയുന്നതുമാകണം വിദ്യാഭ്യാസ രംഗം. എന്നാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്വാശ്രയ കോളജുകള്‍ ഏറ്റവുമേറെയുള്ളമെഡിക്കല്, എഞ്ചിനീയറിങ് മേഖല വിദ്യാര്‍ഥികളെ സ്ംബന്ധിച്ചേടത്തോളം അത്രമേല്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമല്ല. വലിയ പണം മുടക്കി, പരിശീലനം നേടുന്നവര്‍ എപ്പോഴും മുന്നിലെത്തുന്ന പ്രവേശന പരീക്ഷയാണ് അവരെ തടയുന്ന ആദ്യ കടന്പ. പ്രവേശന പരീക്ഷയെക്കുറിച്ച് നടന്ന പഠനങ്ങളെല്ലാം പറയുന്നത്, പരിശീലന കേന്ദ്രങ്ങളില്‍ പണംമുടക്കുന്നവര്‍ മാത്രമാണ് അതില്‍ മുന്‍പന്തിയിലെത്തുന്നത് എന്നാണ്. നമ്മുടെ മുന്നിലുള്ള അനുഭവങ്ങളും അതുതന്നെ. പ്രവേശന പരീക്ഷാ പരിശീലനം നേടാന്‍ കഴിയാത്ത ഒരുസാധാരണ വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം സ്വാശ്രയ പ്രൊഫഷണല്‍ മേഖല സ്വപ്നം കാണാന്‍പോലും പറ്റാത്ത സ്ഥലമാണ്. </p><p>ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാശ്രയം അപ്രാപ്യമാക്കുന്നതിലെ മുഖ്യ തടസ്സം പ്രവേശന പരീക്ഷയാണെന്ന് കണ്ടെത്തിയ ഒന്നിലേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സി ഡി എസ് നടത്തിയ ഒരു പഠനം പറയുന്നു: 'വിദ്യാ സന്പന്നരായ മാതാപിതാക്കളുടെ മക്കളാണ് പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവരെല്ലാം. ഈ പരീക്ഷയില്‍ മുന്നിലെത്തി പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്നവരുടെ രക്ഷിതാക്കള്‍, ഇതേ പരീക്ഷയില്‍ പിന്നിലായി പ്രവേശനത്തിന് അനര്‍ഹരാകുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയവരാണ്. പരീക്ഷക്ക് ഹാജരാകുന്ന പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ 80 ശതമാനവും അവര്‍ക്കിടയിലെ മധ്യവര്‍ഗം/ഉപരിവര്‍ഗം വിഭാഗത്തില്‍പെട്ടവരാണ്. പരീക്ഷക്ക് ഹാജരാകുന്ന ഒ.ബി.സി, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉയര്‍ന്ന ജാതിക്കാരേക്കാള്‍ ദരിദ്രരാണ്. സാന്പത്തികമായും സാമൂഹികമായും ഉയര്ന്നുനില്ക്കുന്ന അഞ്ച് ശതമാനത്തില്‍ പെടുന്ന വിദ്യാര്‍ഥികളാണ് പ്രഫഷണല്‍ കോഴ്സുകളിലെ സീറ്റുകളില്‍ 82 ശതമാനം കൈയ്യടക്കുന്നത്.' (Opportunities for Higher Education: An Enquiry into Entry Barriers, എ. അബ്ദുസ്സലാം).</p><p>കോളജുകളിലെ ഫീസാണ് രണ്ടാമത്തെ പ്രശ്നം. പ്രവേശന പരീക്ഷയിലൂടെ സീറ്റ് നേടാന്‍ അര്‍ഹരായാലും ലക്ഷങ്ങള്‍ മുടക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമേ ഇത്തരം കോളജുകളില്‍ പഠിക്കാന്‍ കഴിയൂവെന്നതാണ് യാഥാര്‍ഥ്യം. സ്വാശ്രയ കോളജുകളുടെ ഫീസ് ഘടനയും അപ്രകാരമാണ്. വന്‍തുകയാണ് ഓരോവര്‍ഷവും ഏര്‍പെടുത്തുന്നത്. ഇതാകട്ടെ, പ്രതിവര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അഥവ, ഓരോവര്‍ഷവും ഉയര്‍ന്നുകൊണ്ടോയിരിക്കുന്ന ഫീസ്, കൂടുതല്‍ കൂടുതല്‍ കുട്ടികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്. </p><p>പ്രൊഫഷണല്‍ കോഴ്സുകളിലും സ്വാശ്രയ കോളജുകളിലും പ്രവേശം നേടുന്നവര്‍ ഉയര്‍ന്ന സാന്പത്തിക നിലയിലുള്ളവരാണെന്നും വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്നവരില്‍ ബി.പി.എല്‍ വിഭാഗം 6.1 ശതമാനം മാത്രമാണ്. മധ്യവര്‍ഗം 7.4 ശതമാനവും. കേരള ജനസംഖ്യയില്‍ വെറും 9 ശതമാനം വരുന്ന ഉന്നത സാമ്പത്തിക വിഭാഗത്തിലുള്ളവരാണ് എം.ബി.ബി.എസ്സിന്റെ 87 ശതമാനം സീറ്റുകളിലും എത്തുന്നത്. എം ബി ബി എസിന് പഠിക്കുന്നവരില്‍ 52 ശതമാനം നഗരവാസികളാണ്. ഇതില്‍ തന്നെ 32 പേര് ശതമാനം കേര്പറേഷനുകളിലെ താമസക്കാരാണ്. ശരാശരി 2 ലക്ഷത്തോളമാണ് എം ബി ബി എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം. ബി ഡി എസ് വിദ്യാര്‍ഥികലുടെ രക്ഷിതാക്കള്‍ 1.80 ലക്ഷം വരുമാനമുള്ളവര്‍. </p><p>എം ബി ബി എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ 60 ശതമാനത്തിലേറെയും പ്രതിമാസ ശന്പളമുള്ള ജോലി ചെയ്യുന്നവരാണ്. ബിസിനസുകാര്‍ 4.6 ശതമാനം മാത്രം. രക്ഷിതാക്കളില്‍ 60 ശതമാനവും സര്‍ക്കാര്‍-റിട്ട,സര്‍ക്കാര്‍-പൊതുമേഖല ജോലിക്കാരാണ്. സ്വകാര്യ മേഖലയിലെ പ്രതിമാസ ശന്പളക്കാരെക്കൂടി കൂട്ടിയാല്‍ ഇത് 76.4 ശതമാനമാകും. 22.8 ശതമാനം എം ബി ബി എസ് വിദ്യാര്‍ഥികളുടെ അച്ഛനും അമ്മയും ജോലിയുള്ളവരാണ്. ബി ഡി എസില്‍ ഇത് 36.8 ശതമാനമാണ്. കാര്‍ഷിക വൃത്തിയിലെ വരുമാനം കൊണ്ട് മക്കളെ എം ബി ബി എസ് പഠിപ്പിക്കുന്നവര്‍ വെറും 4.9 ശതമാനം മാത്രമാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസവും വരുമാനവും അവരുടെ തൊഴിലും മക്കളുടെ പ്രൊഫഷണല്‍ പഠന സാധ്യതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എം ബി ബി എസ് പഠിക്കുന്നവരുടെ അച്ഛന്മാരില് 72.4 ശതമാനവും ബിരുദമോ അതില്‍കൂടുതലോ യോഗ്യതയുള്ളവരാണ്. അമ്മമാരുടെ അനുപാതം 62 ശതമാനവും. എസ് എസ് എല്‍ സിയില്‍ താഴെ യോഗ്യതയുള്ള രക്ഷിതാക്കള്‍ 5.5 ശതമാനം മാത്രം. ഈ രീതിയില്‍ ജോലിയും വരുമാനവുമുള്ളവര്‍ക്ക് മാത്രമാണ് സ്വാശ്രയ മേഖലയില്‍ പ്രവേശനം നേടാന്‍ കഴിയുന്നത്. അതുതന്നെ, ഓരോവര്‍ഷവും സ്വാശ്രയ കോഴ്സ് ഫീസില്‍ വന്‍ വര്‍ധനയാണ് സംഭവിക്കുന്നത്. ഇത് പുറന്തള്ളപ്പെടുന്നവരുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്. (കണക്കുകള്‍ക്ക് അവലംബം -കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിലെ പ്രതിബന്ധങ്ങള്‍, എന്‍ അജിത്, സി ഡി എസ്)</p><p>കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ട സര്ക്കാറില്നിന്നാകട്ടെ, പരോക്ഷമായ പുറന്തള്ളലിന് സഹായകരമായ തീരുമാനങ്ങളാണ് എപ്പോഴുമുണ്ടാകുന്നത്. സ്കോളര്‍ഷിപ് അതിനൊരു ഉദാഹരണമാണ്. പലതരം വിവാദങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ ചില സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിങ് കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് കിട്ടുമോ എന്ന വിവരം അറിയണമെങ്കില്‍ പോലും മുഴുവന്‍ ഫീസും അടച്ച് പ്രവേശം നേടണം. ഒരുസാധാരണക്കാരന്, അസാധ്യമായ ഈ വ്യവസ്ഥ സര്‍ക്കാര്‍ തന്നെയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. സ്വാശ്ര കോളജുകളില്‍ എല്ലാവിഭാഗം കുട്ടികളെയും എത്തിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍, അതിനുപകരിക്കുമായിരുന്ന സ്കോളര്‍ഷിപ് നല്കുന്നതില് പോലും വിദ്യാര്‍ഥികള്‍ക്ക് സഹായകരമല്ലാത്ത മാനദണ്ഡങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. </p><p>സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്ക് വേണ്ടി ഓരോവര്‍ഷം ഉണ്ടാക്കുന്ന കരാറുകളും ഇതുപോലെത്തന്നെയാണ്. വിദ്യാര്‍ഥികളുടെ താത്പര്യത്തേക്കാള്‍ മാനേജ്മെന്റിന്റെ ലാഭനഷ്ടക്കണക്കുകളെ ആസ്പദമാക്കിയാണ് എല്ലാ സ്വാശ്രയ കരാറുകളും രൂപപ്പെടുത്തുന്നത്. അക്കാദമികമായ ഗുണമേന്മയോ ഉള്ളടക്കപരമായ മികവുകളോ ഒരുകാലത്തും ഇതില്‍ ചര്ച്ചാകേന്ദ്രമായിട്ടില്ല. സര്‍ക്കാര്‍ തീരുമാനങ്ങളും നടപടികളും ഫലത്തില്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്. 2017ല്‍ ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മെഡിക്കല്‍ പി ജി സീറ്റുകളിലെ ഫീസാണ്. മുന്‍വര്‍ഷത്തേക്കാള്‍ 8 ലക്ഷം വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏകീകൃത പ്രവേശന പരീക്ഷ നടപ്പാക്കുന്നു എന്നപേരിലാണ് ഈ വര്‍ധന. ഇത്രയും ഫീസില്ലെങ്കില്‍ കോളജ് നടത്തിക്കൊണ്ടുപോകാനാകില്ല എന്നാണ് കത്തോലിക്ക സഭയുടെ കീഴിലുള്ള മെഡിക്കല്‍ കോളജുകളുടെ കൂട്ടായ്മയുടെ നേതാവായ ജോര്‍ജ് പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. തങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ വകവച്ചുകൊടുത്തു എന്ന് മാനേജ്മെന്റുകള്‍ തന്നെ സമ്മതിക്കുന്നു. ഏകീകൃത പരീക്ഷ കാരണം തലവരി വാങ്ങാനുള്ള സാധ്യത ഇല്ലാതായ സന്ദര്‍ഭത്തിലാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയം.</p><p>ഇത്തരം വിവേചനങ്ങള്‍ കാരണം ഒരുവിഭാഗം കുട്ടികള്‍ ഈ കോളജുകളില്‍ എത്താതാകുന്നു എന്നത് മാത്രമല്ല പ്രശ്നം. ഏതെങ്കിലും തരത്തില്‍ സ്വാശ്രയ കോളജുകളില്‍ ഇടംനേടുന്ന സാധാരണക്കാരായ കുട്ടികള്‍ കടുത്ത സാമൂഹിക വിവേചനങ്ങള്‍ക്കും വംശീയ അതിക്രമങ്ങള്‍ക്കും ഉള്‍വലിയല്‍ പോലെ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധികള്‍ക്കും ഇരയാകുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളുടെ സാമൂഹിക പശ്ചാത്തലം ഏറെക്കുറെ ഒരുപോലെയാണ്. കേരളത്തലെ ആദ്യ സ്വാശ്രയ കോളജായ ലോ അക്കാദമി ലോ കോളജ് സമരമാണ് അവസാനമായി കേരളത്തില്‍ നടന്ന വലിയ വിദ്യാഭ്യാസ സമരം. ഇതിന് ആധാരമായ മുഖ്യ കാരണങ്ങളിലൊന്ന് അവിടത്തെ ദലിത്-പിന്നാക്ക വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതീയവും വംശീയവുമായ ആക്രമണങ്ങളായിരുന്നു. വ്യത്യസ്ത ജാതികളില്പെട്ട വിദ്യാര്‍ഥികള്‍ തമ്മിലെ പ്രണയത്തെപ്പോലും അടിച്ചൊതുക്കുന്ന തരത്തില്‍ സവര്‍ണരായ കോളജ് മാനേജ്മെന്റുകളും അവരോടൊപ്പം (ഒരുപരിധിവരെ ജാതീയമായിത്തന്നെ) നില്ക്കുന്ന വിദ്യാര്‍ഥികളും സദാചാര ഗുണ്ടായിസമാണ് നടത്തുന്നതെന്ന് അതിനരായായവര് തന്നെ തുറന്നുപറഞ്ഞു. കോളജ് ഉടമകളുടെ ഹോട്ടലില്‍ ക്ലീനിങ് ജോലി ചെയ്യാന്‍ ദലിത് വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു. ഇതിവിടെ മാത്രമല്ല. കേരളത്തിലെ ഒട്ടനവധി കോളജുകളില്‍ സമാനമായ സംഭവങ്ങളണ്ടായിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ഥിനികള്‍ മതപരമായ വേഷം ധരിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പെടുത്തിയ നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. സാന്പത്തിക മേന്മ മാത്രം പരിഗണിച്ചും മറ്റ് സാമൂഹിക ഘടകങ്ങളെല്ലാം അവഗണിച്ചും തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൂല്യബോധം, സാധാരണക്കാരെ ഉള്‍കൊള്ളാനാകാത്തവിധം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായി മാറുക സ്വാഭാവികം. ഇത്തരം കോളജുകളില്‍ പ്രവേശം നേടിയ സാധാരണക്കാര്‍, ആ സാമൂഹിക സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ കടുത്ത വിവേചനങ്ങള്‍ നേരിട്ട് ആത്മാഭിമാനം നഷ്ടപ്പെട്ട് പുറത്തുപൊകാന് നിര്‍ബന്ധിതരാക്കപ്പെടുകയാണ്. </p><p>സാന്പത്തിക വിഷമവൃത്തം</p><p>സാന്പത്തിക കാരണങ്ങളാല്‍ പുറന്തള്ളപ്പെടുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാറും മാനേജ്മെന്റും വക്കുന്ന പരിഹാരമാര്‍ഗം വായ്പ എടുത്ത് പഠിക്കുക എന്നതാണ്. കേരളത്തിലെ ഒരുതലമുറയെയാകെ വലിയ കടക്കെണിയിലേക്ക് തള്ളിയിട്ടുഎന്നതാണ് ഈ പദ്ധതിയുടെ അനന്തര ഫലം. 20 വര്‍ഷത്തെ സ്വാശ്രയ വിദ്യാഭ്യാസ അനുഭവം വിലയിരുത്തുമ്പോള്‍, വലിയ വായ്പാ കെണിയില്‍ കുടുങ്ങി ജീവിതം തന്നെ ദുസ്സഹമായ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ് മുന്നിലെത്തുന്നത്. ബാങ്കുള്‍ക്ക് കിട്ടാക്കടമായി മാറുന്ന വായ്പയുടെ സിംഹഭാഗവും വിദ്യാഭ്യാസ ലോണുകളാണെന്ന് അവരുടെ വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ഥാപനങ്ങളും യോഗ്യത നേടുന്നവരും വന്‍തോതില്‍ വര്‍ധിച്ചതോടെ തൊഴില്‍ സാധ്യതകളില്‍ സംഭവിച്ച ഇടിവ്, വന്‍തുക വായ്പയെടുത്ത് പഠിച്ചിറങ്ങിയവരെയാണ് ആദ്യം ബാധിച്ചത്. വായ്പ തിരിച്ചടക്കാന്‍ കഴിയും വിധം വരുമാനമുള്ള ജോലി കണ്ടെത്താനാകാതെ അവര്‍ കുഴങ്ങി. തുച്ഛമായ വേതനത്തിന് ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ജീവിക്കാന്‍ ആവശ്യമായ സാമ്പത്തിക ഭദ്രത മറ്റേതെങ്കിലും തരത്തില്‍ കൈവരിച്ചവര്‍ക്ക് സാമൂഹിക പദവി നിലനിര്‍ത്താനുള്ള ഉപാധിയെന്ന നിലയില്‍ മാത്രമാണ് വിദ്യാഭ്യാസ യോഗ്യത ഉപകരിച്ചത്. ഈ തരത്തില്‍ അക്കാദമികമായം പ്രൊഫഷണലായും ഉപകാരപ്പെടാതിരിക്കുകയും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്നായിമാറി സ്വാശ്രയ വിദ്യാഭ്യാസം. </p><p>സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ 2016 സെപ്തംബറിലെ കണക്ക് അനുസരിച്ച് 3.7 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വായ്പക്കാരാണ്. മൊത്തം 10,131.6 കോടി രൂപയാണ് ഈയിനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ 27,823 പേര് 7.5 ലക്ഷം രൂപയില്‍ കൂടുതല്‍ കടമെടുത്തവരാണ്. 51,754 പേര് 4 ലക്ഷം രൂപയില്‍ കൂടുതലും. 2.9 ലക്ഷം വിദ്യാര്‍ഥികള്‍ 4 ലക്ഷം രൂപ വരെ വായ്പ എടുത്തവരും. ഇവരുടെ എണ്ണം ഓരോവര്‍ഷവും കുത്തനെ കൂടുകയും ചെയ്യുന്നു. വിദ്യാഭ്യാസ വായ്പയില്‍ കിട്ടാക്കടത്തിന്റെ തോതും ഓരോവര്‍ഷവും കുത്തനെയാണുയരുന്നത്. 2015 ഡിസംബറിലെ കണക്ക് പ്രകാരം 1062.33 കോടിയായിരുന്നു കിട്ടാക്കടം. എന്നാല്‍ 9 മാസം കൊണ്ട്, കിട്ടാക്കടം 25 ശതമാനം വര്‍ധിച്ചു. 2016 സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 1325.55 കോടി. ആകെ വിദ്യാഭ്യാസ വായ്പയുടെ 13 ശതമാനം കിട്ടാക്കടമാണിപ്പോള്. അതാകട്ടെ ദിനംപ്രതി കൂടുകയും ചെയ്യുന്നു. സ്റ്റേറ്റ് ബാങ്കുകളില്‍നിന്നോ ദേശസാത്കൃത ബാങ്കുകളില്‍നിന്നോ മാത്രമല്ല, സ്വകാര്യ ബാങ്കുകളില്‍നിന്നും സഹകരണ ബാങ്കുകളില്‍നിന്നും വന്‍തോതില്‍ കുട്ടികള്‍ വായ്പയെടുക്കുന്നുണ്ട്. താരതമ്യേന സാധാരണക്കാരായ ആളുകള്‍ വായ്പയെടുക്കുന്ന സഹകരണ ബാങ്കുകളില്‍ കിട്ടാക്കടത്തിന്റെ തോത് കൂടുതലാണ്. ദേശസാത്കൃത ബാങ്കുകള്‍ ആകെ നല്കിയ വാ്പയുടെ 58 ശതമാനം ഇപ്പോള്‍ കിട്ടാക്കടമാണ്. സ്റ്റേറ്റ് ബാങ്കില്‍ ഇത് 22 ശതമാനമാണ്. സ്വകാര്യ ബാങ്കുകളുടെയും ഗ്രാമീണ-സഹകരണ ബാങ്കുകളുടെയും 10 ശതമാനം വീതവും കിട്ടാക്കടമായി മാറിക്കഴിഞ്ഞു. സാധാരണക്കാരുടെ തിരിച്ചടക്കല്‍ ശേഷിയും അവരകടപ്പെടുന്ന കടക്കെണിയുടെ ആഴവും ഈ കണക്കുകളില്‍ ല്‍നിന്ന് വ്യക്തമാണ്. എളുപ്പത്തില്‍ കരകയറാന്‍ സാധിക്കാത്ത ഈ ദുര്വൃത്തത്തിനുള്ളില് ഒരുതലമുറയെ കുരുക്കിയിട്ടു എന്നതാണ് സ്വാശ്രയ വിദ്യാഭ്യാസം സൃഷ്ടിച്ച ഏറ്റവും വലിയ സാന്പത്തിക ദുരന്തം.</p><p>ആശ്രയിക്കാനാകാത്ത ഉള്ളടക്കവും ഘടനയും</p><p>കേരളത്തിന്റെ അക്കാദമിക മേഖലയില്‍ വലിയ പ്രത്യാഘാതമാണ് സ്വാശ്രയ കോളജുകള്‍ സൃഷ്ടിച്ചത്. സ്വാശ്രയ കോളജുകള്‍ വ്യാപമാകയോതോടെ, അത്തരം കോഴ്സുകള്‍ പഠിക്കാന്‍ വേണ്ട അഭിരുചിയില്ലാത്തവരെപ്പോലും ആ മേഖലയിലേക്ക് എത്തിച്ചു. ഒരുപരിധിവരെ അവിടെ പഠിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. കോളജുകളുടെ പഠനനിലവാരത്തെയും അതുവഴി അവിടെനിന്നിറങ്ങുന്ന കട്ടികളുടെ വൈജ്ഞാനിക നിലവാരത്തെയും അത് വലിയതോതില്‍ ബാധിച്ചു. ഒരുപരിധിവരെ മെഡിക്കല്‍ വിദ്യാഭ്യാസം മാത്രമാണ് ഇപ്പോള്‍ അതിന് അപവാദമായി നില്‍ക്കുന്നത്. അതും എത്രകാലമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. മറ്റെല്ലാ കോഴ്സുകളിലും ഏറെക്കുറെ ഈ നിലവാരത്തകര്‍ച്ച പ്രകടമാണ്. കേരളത്തില്‍ ഏറ്റവും കുടുതല്‍ സ്വാശ്രയ സ്ഥാപനങ്ങളുള്ള എഞ്ചിനീയറിങ് മേഖലയില്‍ നടന്ന പഠനങ്ങള്‍ ഇതിന് അടിവരയിടുന്നു. </p><p>എഞ്ചിനീയറിങ് പഠനത്തിന് വേണ്ട ഗണിതശാസ്ത്ര വിഷയങ്ങളിലെ അടിസ്ഥാന ധാരണപോലും ഇല്ലാത്തവര്‍ വരെ ബിടെക് വിദ്യാര്‍ഥികളായി മാറുകയാണിപ്പോള്‍. സീറ്റുകളുടെ ആധിക്യം കാരണം, പ്ലസ്ടുവിന് എത്ര കുറഞ്ഞ മാര്‍ക്ക് നേടിയാലും ബിടെകിന് പഠിക്കാമെന്നതാണ് സ്ഥിതി. എന്നാല്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിപക്ഷവും തൊഴില്‍ നൈപുണിയില്ലാത്തവരും എഞ്ചിനീയറിങ് അഭിരുചിയില്ലാത്തവരുമാണ് എന്നതാണ് അനുഭവം. എഞ്ചിനീയറിങ് പഠിക്കാനുള്ള അഭിരുചിയില്ലാത്ത വിദ്യാര്‍ഥികള്‍ വര്‍ധിച്ചതോടെ കോളജുകളുടെ വിജയനിലവാരവും കുത്തനെ ഇടിഞ്ഞു. കോളജുകളില്‍ കൂട്ടത്തോല്‍വി പതിവായി. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ എഞ്ചിനീയറിങ് കോളജുകളിലെ തോല്‍വി 60 മുതല്‍ 90 ശതമാനം വരെയാണെന്നാണ് മൂന്ന് വര്‍ഷം മുന്‍പ് വിവരാവകാശ പ്രപകാരം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച മറുപടി. കേരള സര്‍വകലാശാലയില്‍ അന്ന് പരാജയ തോത് 56-80 ശതമാനമായിരുന്നു. വിജയശതമാനം ഓരോ വര്‍ഷവും കുത്തനെ കുറയുകയുമാണ്. കേരളത്തിലെ ഏത് സര്‍വകലാശാലയിലാണെങ്കിലും പണം മുടക്കി ബിടെക് പഠിക്കാനെത്തുന്നവരില്‍ മഹാ ഭൂരിഭാഗവും പരാജയപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിരുദം നേടുന്ന 30 ശതമാനത്തില്‍ പകുതിയോളം ജോലി ചെയ്യാന്‍ ശേഷിയില്ലാത്തവരുമാണ്. ഫലത്തില്‍ ഒരു ബാച്ചില്‍ പഠിക്കാനിറങ്ങുന്ന 85 ശതമാനം കുട്ടികളും വഴിയാധാരമാകുന്നുവെന്നര്‍ഥം. ഒരുകുട്ടിപോലും വിജയിക്കാത്ത കോളജുകള്‍ കേരളത്തിലുണ്ട്. മതിയായ നിലവാരവും അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ അഞ്ച് കോളജുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല ഈ വര്‍ഷം അഫിലിയേഷന് നിഷേധിച്ചു. എന്നാല്‍ ഇതില്‍ രണ്ട് കോളജുകള്‍ ഹൈക്കോടതി വിധി സന്പാദിച്ച് ഇത്തവണയും പ്രവേശം നടത്തി. ഇതില്‍ ഒരു കോളജില്‍ ആകെ 26 വിദ്യാര്‍ഥികളാണ് എത്തിയത്. കുറഞ്ഞ റാങ്ക് വാങ്ങിയിട്ടും പ്രവേശം ലഭിച്ചവരാണ് എഞ്ചിനീയറിങ് കോളജുകളില്‍ തോല്‍ക്കുന്നവരില്‍ ഭൂരിഭാഗവുമെന്ന് പാലക്കാട് ഐ ആര് ടി സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പഠന നിലവാരവും അടിസ്ഥാന സൌകര്യങ്ങളുമില്ലാതായതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അതിരൂക്ഷമായി. ഒരുബാച്ചില്‍ മൂന്ന് കുട്ടികളെങ്കിലും കൊഴിഞ്ഞുപോകുക സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 10 കുട്ടികള്‍ വരെയാകുന്നുണ്ട്. </p><p>കേരളത്തില്‍ ഇപ്പോള്‍ വിവിധ ബ്രാഞ്ചുകളിലായി ആകെ 58,000ല്‍ അധികം ബിടെക് സീറ്റുകളുണ്ട്. ഇതില്‍ 5000 സീറ്റ് മാത്രമാണ് സര്‍ക്കാര്‍ എയിഡഡ് മേഖലയിലുള്ളത്. ബാക്കിയെല്ലാം സ്വകാര്യ സ്വാശ്രയ കോളജുകളില്‍ തന്നെ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പകുതിയോളം സീറ്റില്‍ കുട്ടികളെ കിട്ടാത്ത അവസ്ഥയിലാണ് ഈ കോളജുകള്‍; വിശേഷിച്ചും സ്വകാര്യ സ്വാശ്രയ കോളജുകള്‍. 2016-17ലെ പ്രവേശം പൂര്‍ത്തിയായപ്പോള്‍ 19,834 സീറ്റാണ് ഒഴിഞ്ഞുകിടന്നത്. അഥവ ആകെയുള്ള സീറ്റിന്റെ 35 ശതമാനം. കഴിഞ്ഞ വര്‍ഷം 32 ശതമാനമായിരുന്നു ഒഴിവ്. ഓരോവര്‍ഷവും ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 23 കോളജുകളില്‍ 30 ശതമാനത്തിന് താഴെയാണ് വിദ്യാര്‍ഥി പ്രവേശം. 300 സീറ്റുണ്ടായിട്ടും വെറും 16 പേര് മാത്രം പ്രവേശം നേടിയ കോളജുകളുണ്ട്. ഇതില്‍ തന്നെ പല കോളജുകളിലും ചില ബ്രാഞ്ചുകളില്‍ വട്ടപ്പൂജ്യമാണ് വിദ്യാര്‍ഥി പ്രാതിനിധ്യം. സംസ്ഥാനത്തെ അഞ്ച് കോളജുകളില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഒരൊറ്റ കുട്ടിപോലും ഈ വര്‍ഷം എത്തിയിട്ടില്ല. ഈ ബ്രാഞ്ചില്‍ 10 കോളജുകളിലായി 510 സീറ്റിലേക്ക് ആകെ വന്നത് 14 കുട്ടികള്‍ മാത്രം. ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി ആകെ എത്തിയത് 35 പേര്. ഇങ്ങിനെ നിരവധി ബ്രാഞ്ചുകളുണ്ട്. മുഴുവന്‍ സീറ്റിലും കുട്ടികളെത്തിയത് ആകെ 19 സ്വാശ്രയ കോളജുകളില്‍ മാത്രം. വലിയ അളവില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സൃഷ്ടിച്ച സ്വാശ്രയ വിദ്യാഭ്യാസം, കേരളത്തില്‍നിന്ന് ലോക തൊഴില്‍വിപണിയിലേക്കുള്ള മനുഷ്യവിഭവ ശേഷിയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ അത്, കേരളത്തിലെ തൊഴില്‍ മേഖലയില്‍ വലിയ അരാചകത്വമാണ് സൃഷ്ടിച്ചത്. യോഗ്യരായ ആളകളുടെ ബാഹുല്യം ആഭ്യന്തര തൊഴില്‍ വിപണിയിലെ അവരുടെ വിലപേശല്‍ ശേഷിയെ പരിതാപകരമാംവിധം തകര്‍ത്തുകളഞ്ഞു. ബിടെക് ബിരുദ ധാരികളായ എഞ്ചിനീയര്‍മാര്‍, ബി എഡ് നേടിയ ശേഷം അധ്യാപകാരകുന്നവര്, നഴ്സിങ് കഴിഞ്ഞ് ആശുപത്രികളിലെത്തുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം കേരളത്തില്‍ ലഭിക്കുന്ന വേതന നിരക്ക് പരിശോധിച്ചാല്‍ ഈ പ്രത്യാഘാതത്തിന്റെ ആഴം വ്യക്തമാകും. </p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-ZayZkJvBEzw/X2CJsG9uNII/AAAAAAAAHLY/-JEE0hdU9dwvFQAe5uUTR6asH9skyLlnQCLcBGAsYHQ/s259/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="194" data-original-width="259" src="https://1.bp.blogspot.com/-ZayZkJvBEzw/X2CJsG9uNII/AAAAAAAAHLY/-JEE0hdU9dwvFQAe5uUTR6asH9skyLlnQCLcBGAsYHQ/s0/1.jpg" /></a></div><br /><p>വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെയും അതിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഘടനയെയും സ്വാശ്രയം അപ്പാടെ മാറ്റിമറിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസ മേഖലയിലേക്കും അതിന്റെ സ്വാധീനമെത്തി. പ്രൊഫഷണല്‍ മേഖലയില്‍ പൊതുവിദ്യാഭ്യാസമെന്ന സങ്കല്പം തന്നെ ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നു. സ്വകാര്യ മേഖലയുടെ ആധിപത്യം അത്രമേല്‍ പ്രകടവുമാണ്. സ്വകാര്യ വിദ്യാഭ്യാസം കുറ്റകരമായ ഒന്നല്ല. എന്നാല്‍ എല്ലാവര്ക്കും തുല്യ അവസരവും തുല്യ സാധ്യതയും ഉറപ്പാക്കാത്ത വിദ്യാഭ്യാസ രീതിക്കാണ് മേല്‍ക്കൈ കിട്ടുന്നത് എന്നത് അത്രമേല്‍ നിസ്സാരമല്ല. ഇതിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയും സ്വാശ്രയവത്കരിക്കപ്പെട്ടു. ഈ സ്വാശ്രയവത്കരണത്തിന്റെ തുടര്‍ച്ചയായാണ് സാന്പത്തികവും അക്കാദമികവുമായ പൂര്‍ണാധികാരമുള്ള സ്വയംഭരണ കോളജുകള്‍ കേരളത്തില്‍ വന്നുതുടങ്ങിയത്. സ്വാശ്രയത്തിന് ലഭിച്ച സ്വീകാര്യത മുതലെടുത്താണ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരെ പരോക്ഷമായി സ്വാശ്രയമായി മാറുന്ന സ്വയംഭരണ സംവിധാനം കേരളത്തില്‍ അടിച്ചേല്പിക്കുന്നത്.</p><p>സ്വാശ്രയം രൂപപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ സവിശേഷതകളെ സ്വാംശീകരിച്ചാണ് ഇപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസ മേഖല വളരുന്നതും വികസിക്കുന്നതും. പ്രൊഫഷണല്‍ കോളജുകളിലേക്ക് അനായാസം എത്തിപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള അക്കാദമിക ഉള്ളടക്കമാണ് പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വേണ്ടതെന്ന ധാരണ പൊതുവെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തില്‍ അണ്‍എയിഡഡ് സ്കൂളുകള്‍ വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ വലിയ പരീക്ഷണമായിരുന്നു ഡിപിഇപി. പ്രശ്നാധിഷ്ടിത പഠനവും വിമര്‍ശനാതമക ബോധനശാസ്ത്രവും മുന്നോട്ടുവച്ച പാഠ്യപദ്ധതി നടപ്പാക്കുന്ന സമയത്തുതന്നെയാണ് കേരളത്തില്‍ സ്വാശ്രയ മേഖലയടെ വളര്‍ച്ചയുമുണ്ടായത്. കളിച്ചും ചിരിച്ചും മരമംകയറിയും നടന്നാല്‍ മെഡിക്കല്‍ കോളജിലും എഞ്ചിനീയറിങ് കോളജിലും എത്തിപ്പെടാനാകില്ലെന്ന നിരാശാഭരിതമായ മനോഘടനയിലേക്കാണ് അക്കാലത്തെ അനുഭവങ്ങള്‍ മലയാളികളെ തള്ളിവിട്ടത്. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ആ പരീക്ഷണം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പൊതുസമൂഹത്തിന്റെ ഡിപിഇപി ആശങ്കകളെ ഒരുപരിധിവരെ ശരിവക്കുകയും ചെയ്തു. പ്രൊഫഷണല്‍ കോളജുകളിലേക്ക് വഴികാട്ടിയാകാത്ത വിദ്യാഭ്യാസ രീതിയെ പിന്തുടരേണ്ടതില്ലെന്ന് കേരളത്തിലെ സാധാരണക്കാര്‍ തീരുമാനിക്കാന്‍ ഇത് കാരണമായി. അത് സഹായകരമായത്, അണ്‍എയിഡഡ് വിദ്യാലയങ്ങള്‍ക്കാണ്. കൃത്യതയുള്ള അടിത്തറയില്ല് നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് ക്രമാനുഗതമായി വികസിക്കേണ്ടതാണ് വിദ്യാഭ്യാസ പദ്ധതി. എന്നാല്‍ കേരളത്തില്‍ അത് നേരെതിരിച്ചാണ് സംഭവിച്ചത്. പ്രൊഫഷണല്‍-സ്വാശ്രയ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി താഴെത്തട്ടിലെ പ്രാഥമിക വിദ്യാഭ്യാസ ഘടന പുനക്രമീകരിക്കപ്പെടുകയായിരുന്നു കേരളത്തില്‍. തലകുത്തനെ നടപ്പായ ഈ മാറ്റത്തോടെ പ്രാഥമിക ഘട്ടം മുതല്‍ ഉന്നത-പ്രൊഫഷണല്‍ ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ഘടനയും അടിമുടി മാറി. ഈ മാറ്റത്തിന്റെ പ്രധാന ചാലകശക്തി സ്വാശ്രയം തന്നെയായിരുന്നു.</p><p>അക്കാദമികവും ഘടനാ പരവുമായ മാറ്റങ്ങള്‍ സംഭവിച്ചതോടെ വിദ്യാഭ്യാസം കൂടുതല്‍ ചിലവേറിയ പദ്ധതിയായി മാറി. സര്‍ക്കാറുകളാകട്ടെ, അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുത്ത്, സാന്പത്തിക ബാധ്യതകളില്‍നിന്ന് തലയൂരുകയും ചെയ്തു. ഈ മാറ്റങ്ങളും കേരളത്തിലെ അതിസാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് തിരിച്ചടിയായത്. ഉന്നത വിദ്യാഭ്യാസം എന്നത് സ്വാശ്രയത്തിലെ ചിലവുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഒരു വിഭാഗത്തിന് മാത്രം അര്‍ഹതപ്പെട്ടതായി മാറി. സര്‍ക്കാര്‍ പിന്തുണയോടെ അവിടെ എത്തിപ്പെട്ട പിന്നാക്ക-ദലിത് ദുര്‍ബല വിഭാഗങ്ങളാകട്ടെ കടുത്ത സാമൂഹിക അസമത്വങ്ങളും വംശീയ വിവേചനങ്ങളും നേരിട്ട് അത്തരം സ്ഥലങ്ങളില്‍നിന്ന് സ്വയം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്. ഒരുതരം പുതിയ ജാതീയത എന്ന നിലയില്‍ തന്നെ ഇത് വിദ്യാഭ്യാസ മേഖലയില്‍ അനുഭവപ്പെടുന്നുണ്ട്. പുറന്തള്ളപ്പെടുന്ന വിദ്യാര്‍ഥികളെല്ലാം ഈ ദുരന്തത്തിന്റെ ഇരകളാണ്. എല്ലാവര്ക്കും പ്രാപ്യവും അനായാസം ഒപ്പംസഞ്ചരിക്കാവുന്നതുമായ വിദ്യാഭ്യാസ സംവിധാനമുണ്ടാകുക എന്നതാണ് ഈ ദുരന്തത്തെ മറികടക്കാനുള്ള ഏക വഴി. അതിന് വേണ്ട, വിദ്യാര്‍ഥി കേന്ദ്രിതമായ നിയമങ്ങളും വിദ്യാഭ്യാസ നയങ്ങളും സംസ്ഥാനത്ത് രൂപപ്പെടേണ്ടിയിരിക്കുന്നു.<br /><br />(ഒരു പുസ്കതത്തിന് വേണ്ടി 2017 മെയില്‍ എഴുതിയത്.)</p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-23340533778681858292020-08-23T00:01:00.000-07:002020-08-23T00:01:16.194-07:00രാഷ്ട്രീയ നയം ഒളിഞ്ഞിരിക്കുന്ന വിദ്യാഭ്യാസ നയം<p> <br /><br /><br /></p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-nQ_jafLEjKI/X0IT2TA4KpI/AAAAAAAAHGk/gLgrgQFjEHcVgG7dVFJg57PwWo18PFTEQCLcBGAsYHQ/s960/117376783_4172333159507700_4048233916166271287_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="688" height="640" src="https://1.bp.blogspot.com/-nQ_jafLEjKI/X0IT2TA4KpI/AAAAAAAAHGk/gLgrgQFjEHcVgG7dVFJg57PwWo18PFTEQCLcBGAsYHQ/s640/117376783_4172333159507700_4048233916166271287_o.jpg" /></a></div><p><br /></p>ഒരു വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭാസ നയ കരട് രേഖയില്‍നിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് കഴിഞ്ഞ ദിവസം അന്തിമ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിദ്യാഭ്യാസ സന്പ്രദായത്തെ അടിമുടി മാറ്റുന്ന തരത്തിലുള്ള നടപടികള്‍ക്കാണ് ഇതോടെ തുടക്കമിട്ടിരുന്നത്. വിദ്യാഭ്യാസ പദ്ധതിയുടെ ഘടനയിലും ഉള്ളടക്കത്തിലും അതിന്റെ നടത്തിപ്പിലും സങ്കല്പത്തിലുമെല്ലാം സമഗ്രമായ അഴിച്ചുപണി. രണ്ടുപതിറ്റാണ്ടുകൊണ്ട് രാജ്യത്തിന്റെ മുഖച്ഛായ മാറ്റുമന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച നയരേഖയില്‍ പുതിയ കാലത്തെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ആലോചനകള്‍ക്കും പദ്ധതികള്‍ക്കും വേണ്ടത്ര ഇടം നല്‍കിയിട്ടുണ്ട്. അത് ദീര്ഘകാലാടിസ്ഥനത്തില് രാജ്യത്ത് ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നവയുമാണ്.<p></p><p>എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന കാലികമായ പരിഷ്കാര നിര്‍ദേശങ്ങളുടെ മറവില്‍, ഈ വിദ്യാഭ്യാസ നയം രാജ്യം മൂല്യവത്തെന്ന് കരുതി സംരക്ഷിക്കുന്ന പല സാമൂഹിക നിലപാടുകളെയും നിരാകരിക്കുന്നുണ്ട്. അക്കാദമിക സ്വയംഭരണം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്കുന്ന സാമൂഹിക സുരക്ഷ, രാഷ്ട്രീയ അജണ്ടകള്‍ തടയല്‍, വാണിജ്യവത്കരണത്തെ നിയന്ത്രിക്കല്‍ തുടങ്ങിയ ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാകുന്നതിന്റെ സൂചനകള്‍ നയരേഖയുടെ വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാകും. എല്ലാവരെയും ഉള്‍കൊള്ളുക എന്നതാണ് പുതിയ നയം അടിസ്ഥാന സമീപനമായി മുന്നോട്ടുവക്കുന്നത് എങ്കിലും പ്രയോഗത്തില്‍ ദുര്‍ബലരും പിന്നാക്കക്കാരും ദരിദ്രരും വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക അവശേഷിക്കുന്നു. അക്കാദമിക സ്വാതന്ത്ര്യവും സ്വയംഭരണവും പരിമിതപ്പെടുകയും രാഷ്ട്രീയ ഇടപെടലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാവുന്ന തരത്തിലാണ് നയം രൂപീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നയരൂപീകരണ സമിതി അധ്യക്ഷനായിരുന്ന കെ കസ്തൂരി രംഗന്, സംവരണം, അധികാര കേന്ദ്രീകരണം എന്നിവയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്: 'അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടും. സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണം. അതിലപ്പുറം (സംവരണത്തെക്കുറിച്ച്) തനിക്കൊന്നും പറയാനില്ല..... നയം നടപ്പാക്കിയാല്‍ കേന്ദ്രവുമായി എപ്പോഴും ആശയവിനിമയം നടത്തേണ്ടി വരും. എന്നാല്‍ അത് നേരിട്ടുള്ള നിയന്ത്രണത്തിന് കാരണമാകില്ല.' എങ്ങും തൊടാതെ അവ്യക്തമായി നല്കുന്ന ഈ മറുപടികളുടെ അതേ സ്വഭാവമാണ് ഇത്തരം വിഷയങ്ങളില്‍ അന്തിമ നയരഖയിലും പ്രകടമാകുന്നത്.</p><p>അധികാരത്തിന്റെ കാണാച്ചരട്</p><p>പ്രീ സ്കൂളിങ് മുതല്‍ ബിരുദം വരെ നീളുന്ന ദീര്‍ഘമായ പഠന പ്രകൃയയാണ് പുതിയ നയം മുന്നോട്ടുവക്കുന്നത്. 3 വയസ്സുമുതല്‍ 18 വയസ്സു വരെ. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള എല്ലാ മേഖലകളിലും കേന്ദ്രീകൃത നിയന്ത്രണത്തിന് പുതിയ വിദ്യാഭ്യാസ നയം അരങ്ങൊരുക്കുന്നു. പല തരം എജന്‍സികളിലൂടെ പഠന മേഖലയെ വികേന്ദ്രീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള പൂര്‍ണ നിയന്ത്രണത്തില്‍ ഒതുക്കി നിര്‍ത്തുകയുമാണ് ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല തരം അക്കാദമിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതികളാണ് നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഒരു സവിശേഷത. പലതരം വിമര്‍ശനങ്ങളും പോരായ്മകളും നേരിടുന്നുണ്ടെങ്കിലും യു ജി സി പോലുള്ള സ്ഥാപനങ്ങള്‍ താരതമ്യേന അക്കാദമിക സ്വാതന്ത്ര്യത്തോടെതന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവയെ മാത്രമല്ല, സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണാവകാശമുള്ള സംസ്ഥാനങ്ങളുടെ അധികാരം പോലും കവര്‍ന്നെടുക്കുന്ന തരത്തിലാണ് പുതിയ നയ രൂപകല്പന.</p><p>സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പാഠ പുസ്തക നിര്‍മാണം മുതല്‍ ഇത് കാണാം. എന്‍ സി ഇ ആര് ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് (കരിക്കുലം ഫ്രെയിംവര്‍ക്) അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി സ്വതന്ത്ര കരിക്കുലം വികസിപ്പിക്കാവുന്ന തരത്തിലാണ് നിലവില്‍ വിദ്യാഭ്യാസ മേഖല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇനി എന്‍ സി ആര് ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് അനുസൃതമായി, അവര്‍ തരുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് ടെക്സ്റ്റുകള്‍ തയാറാക്കണം. അതില്‍ പ്രദേശിക ചേരുകള്‍ ആകാം. എന്നാല്‍ പുസ്തകം ദേശീയ നയത്തോട് ചേര്ന്നുനില്ക്കുന്നതായിരിക്കണം എന്ന് നയം എടുത്തുപറയുന്നു. പുതിയ പാഠ്യക്രമത്തില്‍ വിദ്യാര്‍ഥികളെയും അവരുടെ പഠന രീതികളെയും നിലവാരത്തെയും വിലയിരുത്തല്‍ പ്രധാനമാണ്. അതിന് നാഷണല്‍ അസസ്മെന്റ് സെന്റര്‍ സ്ഥാപിക്കും. ഇവരുണ്ടാക്കുന്ന മാനദണ്ഡമനുസരിച്ച് വേണം സംസ്ഥാനങ്ങളിലെ വിലയിരുത്തല്‍ നടത്താന്‍. എന്നാല്‍ അസസ്മെന്റ് സെന്റര്‍ വിലയിരുത്തല്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടക്കേണ്ടത് എന്‍ സി ഇ ആര് ടി പറയും പ്രകാരമായിരിക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കണ്‍കറന്റ് ലിസ്റ്റ് കണികാണാ പട്ടികയായി മാറുന്ന കാലം വിദൂരമല്ലെന്നാണ് നയരേഖയുടെ വരികള്‍ക്കിടയില്‍നിന്ന് വ്യക്തമാകുന്നത്.</p><p>ഒരു സംസ്ഥാനത്ത് രണ്ടുതരം ഉന്നത തല സമിതികളാണ് സ്കൂള്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാന്‍ ഉണ്ടാകുക. മോല്‍നോട്ടവും നയരൂപീകരണവും നിര്‍വഹിക്കുന്നതിന് ഡിപാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷനും ഭരണപരമായ കാര്യങ്ങള്‍ക്കായി ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജുക്കേഷനും. ഇവ രണ്ടും രണ്ട് വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി നിലനില്‍ക്കുന്ന തരത്തിലാണ് നയരേഖ പരിചയപ്പെടുത്തുന്നത്. ഇവയെ നിയന്ത്രിക്കുന്ന ഏക സംവിധാനം നയമനുസരിച്ച് സംസ്ഥാനതലത്തില്‍ ഇല്ല. ഇവ രണ്ടിനുകീഴിലും അല്ലാത്ത തരത്തില്‍ സ്റ്റേറ്റ് സ്കൂള്‍ സ്റ്റാന്റേര്‍ഡ് അതോറിറ്റി എന്ന വിലയിരുത്തല്‍ ഏജന്‍സിയെ കേന്ദ്രം കൊണ്ടുവരുന്നുമുണ്ട്. ഇതാകട്ടെ എന്‍ സി ഇ ആര് ടിക്ക് വിധേയമായി എസ് ഇ ആര് ടി യുടെ കീഴില്‍ പ്രവര്‍ത്തിക്കണം. പഠന നിലവാരം വിലയിരുത്തുന്നത് മുതല്‍ സ്കൂളുകളുടെ ഭാവി പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നതില്‍ വരെ നിര്‍ണായകമാകുക ഈ ഏജന്‍സിയായിരിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിലെവിടെ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുമെന്ന കാര്യത്തില്‍ നയം മൌനം പാലിക്കുകയാണ്. അവ്യക്തതയും ആശയക്കുഴപ്പവും അധികാര കേന്ദ്രീകരണത്തിനുള്ള എളുപ്പവഴിയായി മാറുമെന്നുറപ്പ്.</p><p>ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുറച്ചുകൂടി മൂര്‍ത്തമായാണ് അധികാര നിയന്ത്രണം നടപ്പാക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഏക ജാലക സംവിധാനം വേണമെന്നാണ് പുതിയ നയം. 'ലൈറ്റ് ബട്ട് ടൈറ്റ്' എന്ന പ്രയോഗമാണ് നയത്തിലെ ദിശാസൂചിക. എല്ലാ കാര്യങ്ങളുടെയും പൂര്‍ണ നിയന്ത്രണം ഹയര്‍ എജുക്കേഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ എന്ന ഏജന്‍സിക്കാണ്. കോളജുകളുടെ നിയന്ത്രണം, അക്രഡിറ്റേഷന്, ധനവിനിയോഗം, അക്കാദമിക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ എന്നിവയാണ് പ്രധാന ചുമതല. ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഓരോന്നിനും ഓരോ പ്രത്യേക സ്ഥാപനങ്ങള്‍ രൂപീകരിക്കും. ആദ്യത്തേത് നാഷണല്‍ ഹയര്‍ എജുക്കേഷന്‍ റഗുലേറ്ററി കൌണ്‍സില്‍ - NHERC. രണ്ടാമത്തേത് നാഷണല്‍ അക്രഡിറ്റേഷന് കൌണ്‍സില്‍ - NAC. മറ്റൊന്ന് ധനവിനിയോഗ തീരുമാനധികാരമുള്ള ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ്സ് കൌണ്‍സില്‍. അവസാനത്തേത് ജനറല്‍ എജുക്കേഷന്‍ കൌണ്‍സില്‍ -GEC. നിലവില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊഫഷണല്‍ എജന്‍സികളായ NCTE, NCVET, ICAR, CoA തുടങ്ങിയവ ജി ഇ സിയുടെ കീഴില്‍ ഗുണനിലവാര പരിശോധനാ വിഭാഗങ്ങളായി പ്രവര്‍ത്തിക്കും. ഈ നാല് വിഭാഗങ്ങള്‍ക്ക് കീഴിലും അവരവരുടെ ദൌത്യ നിര്‍വഹണത്തിന് ഇണങ്ങുന്ന പലതരം എജന്‍സികള്‍ വേറെയും രൂപീകരിക്കണമെന്ന് നയ രേഖ ശിപാര്‍ശ ചെയ്യുന്നു.</p><p>ഉന്നത വിദ്യാഭ്യാസത്തിലെ ഏറ്റവുമുയര്‍ന്ന ഗവേഷണ മേഖലയില്‍ ഏകാധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുക നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനാണ്, അഥവ NRF. എല്ലാ പഠന മേഖലകളിലെയും ഗവേഷണത്തിന്റെ പൂര്‍ണ ചുമതല ഫൌണ്ടേഷനായിരിക്കും. ഗവേഷണത്തിന് പണം നല്‍കുന്നത് മുതല്‍ ഗവേഷണ വിഷയം തീരുമാനിക്കുന്നതില്‍ വരെ ഫൌണ്ടേഷന് നിര്‍ണായക പങ്കുണ്ടാകും. നിലവില്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന യു ജി സി, ഐ സി എം ആര്, ഐ സി എച്ച് ആര്, ഡി ബി ടി, ഡി എസ് ടി തുടങ്ങിയ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം തുടരുമെന്നാണ് നയം പറയുന്നത് എങ്കിലും ഇവരുടെ പ്രവര്‍ത്തന മേഖല ഏതെന്ന് നയത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും റിസേര്‍ച്ച് ഫൌണ്ടേഷന് പ്രവര്‍ത്തനം എന്ന് നയം പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ സമിതിയായിരിക്കും ഫൌണ്ടേഷന്റെ ഭരണ സമിതി.</p><p>എന്‍ സി ഇ ആര് ടി വഴി പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസവും ഹയര്‍ എജുക്കേഷന്‍ കമ്മീഷന് വഴി ഉന്നത വിദ്യാഭ്യാസവും റിസേര്‍ച്ച് ഫൌണ്ടേഷന് വഴി ഗവേഷണവും കാല്‍ക്കീഴിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലിനുള്ള വഴികള്‍ അവിടംകൊണ്ടും അവസാനിപ്പിച്ചില്ല. ഇവക്കെല്ലാം മുകളിലായി കൂടുതല്‍ അധികാരത്തോടെ സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷനെ പുതിയ നയം പ്രതിഷ്ടിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ നയ രൂപീകരണ സമിതിയായി നാമമാത്ര അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന CABEക്ക് പകരം നയ രൂപീകരണം, വിലയിരുത്തല്‍, പരിഷ്കരണം, വിദ്യാഭ്യാസവും സാംസ്കാരികവുമായ വികാസം പരിശോധിക്കല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വിപുലമായ അധികാരങ്ങളോടെ CABEയെ പുനപ്രതിഷ്ടിക്കുകയാണ്. ഒരു കണ്സള്ട്ടേഷന് സമിതിയായി മാത്രമായിരിക്കില്ല CABE ഇനി പ്രവര്‍ത്തിക്കുക എന്ന് നയം പ്രത്യേകം എടുത്തുപറയുന്നു.</p><p>വിവിധ വിദ്യാഭ്യാസ എജന്‍സികളുടെയോ പ്രമുഖ സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍, വിദഗ്ധര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും നാമനിര്‍ദേശം ചെയ്യപ്പെട്ട ചെയര്‍മാനും അടങ്ങുന്നതാണ് നിലവിലെ CABE. എന്നാല്‍ പുനസംഘടിപ്പിക്കുന്ന CABE ന്റെ ഘടന എന്തായിരിക്കുമെന്ന് നയ രേഖയില്‍ പറയുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ചും ഏകോപനത്തോടെയുമായിരിക്കും CABE പ്രവര്‍ത്തിക്കു എന്ന് നയം പറയുന്നു. അതേസമയം നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പരമോന്നത ഏജന്‍സിയായി നാഷണല്‍ എജുക്കേഷന്‍ കമ്മീഷന് എന്നൊരു ഏജന്‍സിയെ നിര്‍ദേശിച്ചിരുന്നു. അതില്‍ ചെയര്മാന് പ്രധാനമന്ത്രിയും വൈസ് ചെയര്മാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ആകെ 20-30 അംഗങ്ങള്‍. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് വൈസ് ചെയര്മാന്, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും അംഗങ്ങളായിരിക്കും. എന്നാല്‍ ഈ കമ്മീഷനെ കുറിച്ച് അന്തിമ നയത്തില്‍ പരമാര്‍ശില്ല. പകരം CABEന്റെ പുനസംഘടനയാണ് ശിപാര്‍ശ ചെയ്യുന്നത്. കരട് നയത്തില്‍ പറയുന്ന നാഷണല്‍ എജുക്കേഷന്‍ കമ്മീഷന് മാതൃകയില്‍ CABE പുനപ്രതിഷ്ടിക്കപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഫലത്തില്‍ പൂര്‍ണമായ സര്‍ക്കാര്‍ നിയന്ത്രണം ഉള്ളടക്കത്തിലും ഭരണ തലത്തിലും കൊണ്ടുവരുന്നതാണ് നയമെന്നര്‍ഥം. ഇത് സ്വതന്ത്രവും അക്കാദമിക് മാനദണ്ഡങ്ങളില്‍ മാത്രം അധിഷ്ടിതവുമായ വിദ്യാഭ്യാസ പദ്ധതിയെ അട്ടിമറിച്ച് ഭരണകൂട താത്പര്യങ്ങള്‍ക്ക് വിധേയപ്പെടുന്ന പാഠ്യക്രമത്തിന് വഴിയൊരുക്കുമെന്ന ആശങ്ക പ്രസക്തമാണ്. പുതിയ നയം മുന്നോട്ടുവക്കുന്ന വിപ്ലവകരമായ എല്ലാതരം ആലോചനകളെയും ഈ പിന്‍വാതില്‍ നിയന്ത്രണം ഫലത്തില്‍ റദ്ദാക്കുകയും ചെയ്യും. അക്കാദമിക് നിയന്ത്രണത്തിന് പകരം രാഷ്ട്രീയ നിയന്ത്രണമാണ് ഇതിലൂടെ നിലവില്‍ വരിക.</p><p>അവസര സമത്വം: മാറുന്ന മാനദണ്ഡം</p><p>ഇന്ത്യന്‍ ഭരണഘടനയും അതിന്റെ ചുവടുപിടിച്ച് രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ ഏതാണ്ടെല്ലാ സംവിധാനങ്ങളും ഏറെ പ്രാധാന്യപൂര്‍വം സമീപിച്ച ഒന്നാണ് സംവരണം. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയം ഇക്കാര്യത്തില്‍ അര്‍ഥഗര്‍ഭമായ മൌനംപാലിക്കുകയാണ്. ഉദാരവും സര്‍വ സ്വതന്ത്രവുമായ വിദ്യാഭ്യാസ പരീക്ഷണ ആശയങ്ങള്‍ മുന്നോട്ടുവക്കുന്ന പുതിയ നയം, സ്വാഭാവികമായും സവിശേഷമായി പരിഗണിക്കേണ്ട വിഭാഗമായിരുന്നു സാമൂഹികമായി പിന്നാക്കം നില്ക്കുന്നവര്. സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് എന്ന പ്രയോഗത്തിന്റെ പരിധിയിലേക്ക് അവരെ പരിമിതപ്പെടുത്തുകയാണ് പുതിയ നയം. എന്നാല്‍ നിലവിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ രേഖപ്പെടുത്തുന്പോഴും അതിനുള്ള പുതിയ പരിഹാരം നിര്‍ദേശിക്കുന്പോഴും സാമൂഹിക പിന്നാക്കാവസ്ഥ ഒരു പരിഗണനാ വിഷയമായി വിദ്യാഭ്യാസ നയത്തിലെവിടെയും പ്രത്യക്ഷപ്പെടുന്നില്ല. അതേസമയം നയത്തിലുടനീളം സാന്പത്തിക പിന്നാക്കാവസ്ഥ മുഖ്യ വിഷയമായി കടന്നുവരുന്നുമുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് സംവരണത്തോളം പ്രായോഗികവും രാഷ്ട്രീയവുമായ മറ്റൊരു വഴിയും ഇന്ത്യയിലില്ല. പുതിയ വിദ്യാഭ്യാസ നയത്തില്‍, സാമൂഹിക പിന്നാക്കാവസ്ഥയേക്കാള്‍ സാന്പത്തിക പിന്നാക്കാവസ്ഥക്ക് പരിഗണന ലഭിച്ചത് ഭരണകൂട സമീപനങ്ങളില്‍ പ്രകടമായിക്കഴിഞ്ഞ സംവരണ വിരുദ്ധ മനോഭാവങ്ങളുടെ പ്രതിഫലനമായി വായിച്ചെടുക്കാനാകും. സംവരണ വിരുദ്ധ ആശയം പ്രത്യക്ഷത്തില്‍ മുന്നോട്ടുവക്കുന്ന ഒന്നല്ല പുതിയ വിദ്യാഭ്യാസ നയം. എന്നാല്‍ അതിന്റെ ഉള്ളടക്കത്തിലെ സമീപനങ്ങളില്‍ സംവരണ മാനദണ്ഡങ്ങളിലെ നയം മാറ്റം അനുഭവപ്പെടുകയും ചെയ്യും.</p><p>ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളായി നയരേഖ ചൂണ്ടിക്കാട്ടുന്നവയിലൊന്ന് മെറിറ്റ് അധിഷ്ടിത തൊഴില്‍ നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ്. മറ്റൊന്ന് സോഷ്യോ ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് പ്രദേശങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യത കുറവ് എന്നതും. ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നയം ഉന്നല്‍ നല്കുന്ന പ്രവര്‍ത്തന പദ്ധതിയില്‍ 'നിയമനത്തില്‍ മെറിറ്റ് ഉറപ്പാക്കുന്നതിലൂടെ മികച്ച അധ്യാപകരെ കണ്ടെത്തും' എന്ന് പ്രഖ്യാപിക്കുന്നു. അതേസമയം പിന്നാക്ക പ്രദേശങ്ങളിലെ ലഭ്യതക്കുറവിനോ അത്തരം സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനോ സവിശേഷമായ പദ്ധതികളൊന്നും മുന്നോട്ടുവക്കുന്നുമില്ല. സ്കോളര്‍ഷിപ്, ഓണ്‍ലൈന്‍ പഠനം, വിദൂര പഠനം തുടങ്ങിയവയൊക്കെയാണ് ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പാക്കുക! പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ ബി സി, മറ്റ് എസ് ഇ ഡി ജി എന്നീ വിഭാഗങ്ങളില്‍പെട്ട മെറിറ്റുള്ള കുട്ടികള്‍ക്ക് പഠനത്തിനായി പ്രോത്സാഹനം നല്‍കുമെന്ന് മറ്റൊരിടത്ത് പറയുന്നു. സ്കോളര്‍ഷിപ് പോര്‍ട്ടല്‍ വിപുലീകരുക്കുയും സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്കോളര്‍ഷിപുകള്‍ ഏറ്‍പെടുത്താന്‍ പ്രോത്സാഹിപ്പിക്കകുയും ചെയ്യുമെന്നും ഈ ഭാഗത്ത് പറയുന്നു. ഭിന്ന ശേഷിയുള്ളവരെയും പെണ്‍കുട്ടികളെയും ആംഗ്യ ഭാഷയെയുമൊക്കെ പ്രത്യേകം എടുത്തുപറഞ്ഞ നയമാണ് സാമൂഹികമായി പിന്നാക്കം നില്ക്കുന്നവരുടെ പങ്കാളിത്തം വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച് മൌനംപാലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.</p><p>വിദ്യാഭ്യാസത്തില്‍ തുല്യതയും ചേര്‍ത്തുപിടിക്കലും നടത്തണമെന്ന് നിര്‍ദേശിക്കുന്ന ഭാഗത്തും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതിന് സാമൂഹിക പിന്നാക്കാവസ്ഥയാ ഒരു പ്രധാന കാരണമായി വിദ്യാഭ്യാസ നയം പരിഗണിക്കുന്നില്ല. സാന്പത്തിക പ്രശ്നം, ഉന്നത വിദ്യാഭ്യാസച്ചിലവ്, പ്രവേശനത്തിലെ നടപടിക്രമം, ഉപരിപഠനത്തെക്കുറിച്ച കുട്ടികളുടെ ധാരണക്കുറവ് തുടങ്ങിയവയൊക്കെയാണ് ഈ ഭാഗത്ത് പ്രശ്ന കാരണമായി നയം പരിഗണിക്കുന്നത്. ഇതിനും പരിഹാരമായി സര്‍ക്കാര്‍ ചെയ്യേണ്ടത് സാന്പത്തിക സഹായം ഉറപ്പാക്കല്‍ മാത്രമാണ്. ഗവേഷണ മേഖലയിലെ പ്രവര്‍ത്തനത്തിലും നയം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയും സൂക്ഷ്മ നിരീക്ഷണം നടത്തിയും പണം ചിലവിടുക എന്നാണ്. മൊത്തത്തില്‍ പരിശോധിക്കുന്പോള്‍, സാമൂഹിക അസമത്വവും അതുവഴിയുണ്ടാകുന്ന പിന്നാക്കാവസ്ഥയും അതിലൂടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതും പരിഹരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നില്ല എന്നാണ് മനസ്സിലാക്കാനാകുക. എന്നാല്‍ സാന്പത്തിക പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന പിന്നാക്കാവസ്ഥയെ പല തരത്തില്‍ നയം അഭിമുഖീകരിക്കുന്നുമുണ്ട്.</p><p>രാഷ്ട്രീയ നയം</p><p>വിദ്യാഭ്യാസത്തിലെ നയം മാറ്റം അക്കാദമകി താത്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നാണ് സങ്കല്പം. എന്നാല്‍ രാജ്യത്തിന്റെ പുതിയ നയത്തില്‍ അതിനേക്കാളേറെ പരിഗണനയും മുന്‍ഗണനയും ലഭിച്ചത് രാഷ്ട്രീയ നയത്തിനാണ് എന്ന സംശയം നയ രേഖ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസത്തെ രാഷ്ട്രീയമായി പുനസംഘടിപ്പിക്കണമെന്ന ഉറച്ച തീരുമാനമുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ മുന്‍കൈയിലാണ് ഈ നയം രൂപപ്പെടുത്തുന്നത്. പ്രത്യക്ഷ രാഷ്ട്രീയ പ്രഖ്യാപനമൊന്നും നയത്തില്‍ ഉള്‍പെടുത്തിയിട്ടില്ല. എന്നാല്‍ നയം നടപ്പാക്കുന്നവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എല്ലാതരം അജണ്ടകളെയും ഉള്കൊള്ളിക്കാന് കഴിയും വിധം അയഞ്ഞതും അതേസമയം ദൃഢതയോടെ നടപ്പാക്കാന്‍ കഴുംവിധം കൃത്യതയുള്ളതുമാണ് അത്. നയത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും രൂപപ്പെട്ടുവരുന്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. അതോടൊപ്പം തന്നെ പ്രഖ്യാപിച്ച നയത്തില്‍നിന്ന് രാഷ്ട്രീയ അജണ്ടകളുടെ സൂചനകളും ലഭിക്കും.</p><p>പൌരാണിക ഇന്ത്യന്‍ പാഠ്യ സന്പ്രദായം മാതൃകയാക്കി ആധുനിക വിദ്യാഭ്യാസ രീതി പുനരാവിഷ്കരിക്കണമെന്ന ആശയമാണ് നയം മുന്നോട്ടുവക്കുന്നത്. ബഹുവിഷയ പഠന സന്പ്രദായം നളന്ദയിലും തക്ഷശിലിയിലുമെല്ലാം ഇന്ത്യന്‍ പൌരാണിക സമൂഹം നടപ്പാക്കിയതാണെന്ന അവകാശവാദമുന്നയിച്ചാണ് ഈ വീക്ഷണം അവതരിപ്പിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പത്തിന് പകരം ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്ന തത്വം യാഥാര്‍ഥ്യമാക്കുംവിധം ഭാഷാ പഠനം ക്രമീകരിക്കണമെന്ന് നയം പറയുന്നു. ഇന്ത്യന്‍ ഭാഷകളുടെയും എല്ലാതരം വിജ്ഞാനീയങ്ങളുടെയും സ്രോതസ്സ് സംസ്കൃതമാണെന്ന അകവാശവാദത്തില്‍നിന്നാണ് നയം രൂപപ്പെടുത്തുന്നത്. പ്രാഥമിക പഠനം മാതൃഭാഷയിലായിരിക്കണം. സ്കൂളുകളില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കും. എന്നാല്‍ അത് നിലിവിലെ രീതിയില്‍നിന്ന് വ്യത്യസ്തമായിരിക്കും. മൂന്ന് ഭാഷയില്‍ ഏതെങ്കിലും രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം. മാതൃഭാഷക്ക് പുറമേ ഇംഗ്ലീഷിലും പുസ്തകങ്ങള്‍ തയാറാക്കും. അതിനാല്‍ ഇന്ത്യന്‍ ഭാഷക്കൊപ്പം ഇംഗ്ലീഷ് ഏറെക്കുറെ അപ്രഖ്യാപിത നിര്‍ബന്ധിത ഭാഷയായി പ്രയോഗത്തിലുണ്ടാകും. സംസ്കൃതത്തിന് പ്രത്യേക പരിഗണന നയം നല്‍കുന്നുണ്ട്. രണ്ട് ഇന്ത്യന്‍ ഭാഷ തെരഞ്ഞെടുക്കുന്പോള്‍ അതിലൊന്ന് സംസ്കൃതമായിത്തീരുന്ന തരത്തില്‍ അതിനെ പ്രാധാന്യപൂര്‍വം നയത്തില്‍ അവതരിപ്പിക്കുന്നു. സെക്കന്ററി തലത്തില്‍ ഇംഗ്ലീഷിന് പുറമേ കൊറിയന്‍, ജാപനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍ ഭാഷകളും പഠിക്കാന്‍ അവസരം നല്‍കുമെന്ന് പറയുന്നു. തൊഴില്‍ സാധ്യത മുന്നില്‍ കണ്ടാണ് ഈ ഭാഷകള്‍ പഠിപ്പിക്കുന്നത് എന്ന് വിശദീകരിക്കുന്ന നയം പക്ഷെ, ഇന്ത്യന്‍ തൊഴില്‍ സമൂഹം ഏറ്റവുമേറെ ആശ്രമയിക്കുന്ന ഗള്‍ഫ് നാടുകളിലെ ഭാഷയായ അറബിക്കിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗം പ്രാധാന്യപൂര്‍വം പരിഗണിക്കുന്ന ഭാഷയെന്ന പരിഗണനയും അറബിക്കിന് നല്‍കിയിട്ടില്ല. അതേ നയം തന്നെ, യോഗയെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.</p><p>ഇന്ത്യന്‍ പാരന്പര്യം, സംസ്കാരം, ആചാരം, പൌരാണിക വിജ്ഞാനങ്ങള്‍, പരന്പരാഗത പഠന രീതികള്‍, തുടങ്ങി തദ്ദേശീയമായ ഉറവിടങ്ങളില്‍നിന്ന് സ്വാംശീകരിച്ച വിവരങ്ങളിലൂടെയാകണം എല്ലാ തലത്തിലെയും പാഠ്യപദ്ധതി തയാറാക്കാനെന്ന് നയം പറയുന്നു. ഇന്ത്യന്‍ ജ്ഞാന സന്പ്രദായം പ്രത്യേക പഠന ശാഖയായി പരിഗണിക്കണം. വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധം സൃഷ്ടിക്കാനുതകുന്ന സാരോപദേശ കഥകളും പാഠങ്ങളും നല്‍കണം. ഇന്ത്യയിലെ പൌരാണിക ഗ്രന്ഥങ്ങളില്‍നിന്നെടുക്കുന്ന ഭാഗങ്ങള്‍ ഇതിനായി പഠിപ്പിക്കാം. ഇത്തരം നിര്ദേശങ്ങളാല് അതി സന്പന്നമാണ് പുതിയ വിദ്യാഭ്യാസ നയം. പൌരാണികത, പാരന്പര്യം തുടങ്ങി കൃത്യമായ നിര്‍വചനങ്ങളോ ആശയ വ്യക്തതയോ ഇല്ലാത്ത അമൂര്‍ത്ത സങ്കല്പങ്ങളില്നിന്ന് പാഠപുസ്തകവും പാഠ്യപദ്ധതിയും തയാറാക്കുന്പോള്‍ അതിന്റെ രൂപകല്പന നിര്‍വഹിക്കുന്നവരുടെ മനോധര്‍മമാകും ആശയങ്ങളാക്കപ്പെടുക. അക്കാദമിക മേഖലയെ രാഷ്ട്രീയ അജണ്ടയിലേക്ക് പരിവര്‍ത്തിപ്പിക്കാനുതകുന്ന ഇത്തരം ധാരാളം പഴുതുകള്‍ പുതിയ നയത്തിലുണ്ട്.</p><p>ഭരണഘടനാപരമായ സംരക്ഷണത്തോടെ വിപുലമായ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെക്കുറിച്ച മൌനവും അത്ര നിഷ്കളങ്കമാണെന്ന് കരുതാന്‍ വയ്യ. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നില്ല എന്നുമാത്രമല്ല, ഭാഷാ പഠനത്തിലും മറ്റും കൊണ്ടുവരുന്ന വ്യവസ്ഥകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ എത്രത്തോളം ബാധകമാകുമെന്നതില്‍ അവ്യക്തത അവശേഷിപ്പിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് നേരത്തെ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ ഭഘമഘടനയുടെ അടിസ്ഥാന ഘടകമാണെന്നും അത് പാര്‍ലമെന്റിലൂടെ പോലും ഭേദഗതി ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വഭാവം ഇല്ലാതാക്കുന്ന എല്ലാനടപടികളും ഭരണഘടനാവിരുദ്ധമാണ്. എന്നിട്ടും പുതിയ നയം ഇക്കാര്യത്തില്‍ മൌനംപാലിക്കുന്നു. ജനപ്രിയ നിര്‍ദേശങ്ങളുടെ മറവില്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ദുരൂഹമായ ഇത്തരം മൌനങ്ങള്‍.</p><p>പൊതുനയം വൈരുദ്ധ്യം</p><p>പുതിയ വിദ്യാഭ്യാസ നയം വിശാലമായ പലതരം ആശയങ്ങള്‍ മുന്നോട്ടുവക്കുന്നുണ്ടെങ്കിലും അത്രമേല്‍ യുക്തിസഹമായ നിര്‍ദേശങ്ങളല്ല, അവ നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്യുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ അനുഭവ പരിസരത്തുനിന്ന് ആലോചിക്കുന്പോള്‍ പല നിര്‍ദേശങ്ങളും നേരെ എതിര്‍ഫലം സൃഷ്ടിക്കുന്നതാണെന്ന ആശങ്കയുമുണ്ട്. വിദ്യാഭ്യാസത്തിന്റെ കടച്ചവടവത്കരണം തടയല്‍, എല്ലാവരെയും ഉള്കൊള്ളല് തുടങ്ങിയ ആശയങ്ങള്‍തന്നെ ഉദാഹരണം. പുതിയ നയത്തിന്റെ ആകത്തുക ഇത്തരം വൈരുദ്ധ്യങ്ങളാണെന്ന പ്രതീതി അത് സൃഷ്ടിക്കുന്നു. പൊതുവിദ്യാഭ്യാസം ശാക്തീകരിക്കല്‍, കൂടുതല്‍ കരുതലും ശ്രദ്ധയും ഉപയോഗിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇത് പ്രകടമാണ്. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന പൊതു വിദ്യാഭ്യാസം, സൌജന്യ വിദ്യാഭ്യാസം, തുല്യ അവസരം, തുല്യ പങ്കാളിത്തം തുടങ്ങിയ പൌരാവകാശങ്ങളെ ഇത് റദ്ദാക്കുന്നു. </p><p>വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം തടയുമെന്ന് പ്രഖ്യാപിക്കുന്ന പുതിയ നയം പക്ഷെ മുന്നോട്ടുവക്കുന്നത് ഏറെക്കുറെ സന്പൂര്‍ണമായ സ്വയംഭരണവും സ്വകാര്യവത്കരണവുമാണ്. പൊതുവിദ്യാലയങ്ങളെയും സര്‍ക്കാര്‍ വിദ്യാലയങ്ങളെയും ഒരേ മാനദണ്ഡ പ്രകാരം വിലയിരുത്തുമെന്നാണ് നയം പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങളേലതുപോലുള്ള അടിസ്ഥാന സൌകര്യ വികസനം ഉറപ്പാക്കാനാകാം ഈ നിര്‍ദേശം. എന്നാല്‍ ഇത് പൊതു വിദ്യാലയങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയിലേക്കും സ്വഭാവത്തിലേക്കും പരിവര്‍ത്തനം ചെയ്തേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഫീസ് മുതല്‍ പാഠ്യപദ്ധതിയില്‍ വരെ ഈ മാറ്റം പ്രതിഫലിച്ചേക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്പൂര്‍ണമായ സ്വയംഭരണത്തിലാണ് പുതിയ നയം ഊന്നുന്നത്. ഇത് ക്രമേണ പൊതു വിദ്യാലയങ്ങളെപ്പോലും സ്വകാര്യവത്കരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കും. വിദ്യാര്‍ഥി കേന്ദ്രിതമായ വിദ്യാഭ്യാസ രീതിയില്‍നിന്ന് സ്ഥാപനകേന്ദ്രിതമായ പഠന-പ്രവേശന പദ്ധതിയിലേക്ക് മാറുന്നത് പ്രയോഗത്തില്‍ വിദ്യാര്‍ഥി വിരുദ്ധമായ ആശയമായിമാറും. തുല്യഅവസര നിഷേധവും വ്യവസ്ഥാപിതമായ പുറന്തള്ളലുമായിരിക്കും (institutional exclusion) ഇതിന്റെ ഫലം.</p><p>ബഹുവിഷയ കേന്ദ്രിതമായ പാഠ്യക്രമവും ഉദാരമായ പ്രവേശന-വിടുതല്‍ നടപടികളും നയം മുന്നോട്ടുവക്കുന്നു. ഇത് നടപ്പാകുന്നതോടെ നിര്‍ബന്ധിത ഔപചാരിക വിദ്യാഭ്യാസം ഫലത്തില്‍ ഇല്ലാതാകും. ഏത് ഘട്ടത്തില്‍ വച്ച് പഠനം അവസാനിപ്പിച്ചാലും അതുവരെയുള്ള പഠനം ഒരു യോഗ്യതയായി കണക്കാക്കാമന്ന നിര്‍ദേശം ആകര്‍ഷകവും ജനപ്രിയവുമാണ്. എന്നാല്‍ ഇത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടിയേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. പലതരം സാമൂഹിക-സുരക്ഷാ പദ്ധതികളിലൂടെ സര്‍ക്കാര്‍ നല്കുന്ന താങ്ങും തണലുമാണ് ഇന്ത്യയിലെ ദരിദ്ര-പിന്നാക്ക ജനവിഭാഗങ്ങളെ ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഇത്തരം സാമൂഹിക സുരക്ഷാ പദ്ധതികളേക്കാള്‍ സ്വാകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന സ്കോളര്‍ഷിപ്പുകളിലും മറ്റ് ധനസാഹയങ്ങളിലുമാണ് പുതിയ നയം പ്രതീക്ഷയര്പിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നതിനുള്ള ചിലവ് അടക്കം മറ്റ് വിദ്യാര്‍ഥികളുടെ ഫീസില്‍നിന്ന് കണ്ടെത്താമെന്നും നയം നിര്‍ദേശിക്കുന്നു. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷിച്ച 50:50 സന്പ്രദായത്തിന്റെ മറ്റൊരു രൂപമാണിത്. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങാനുള്ള ന്യായമായി അവതരിപ്പിക്കപ്പെട്ട 50:50 തത്വം പില്ക്കാലത്ത് വിദ്യാഭ്യാസ വാണിജ്യവത്കരണത്തിനുള്ള വഴിയായി മാറി.</p><p>പൌരന്മാര്ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പ് നല്‍കേണ്ട ബാധ്യതയില്‍നിന്നുള്ള ഭരണകൂടങ്ങളുടെ പിന്മാറ്റം ത്വരിതപ്പെടുത്തുന്നതാണ് പുതിയ നയം. സ്കൂളുകള്‍ തുടങ്ങുന്നതിലെ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതുമുതല്‍ അത് പ്രകടമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഓപണ്‍ സ്കൂളിങ്, എന്നിവക്കും വലിയ പരിഗണന നയം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ സന്പ്രദായത്തിന്റെ മുഖ്യധാരയില്‍നിന്ന് പലകാരണങ്ങളാല്‍ പുറന്തള്ളപ്പെടുന്നവരുടെ ആശ്രയമായി ഇത് മാറും. കേരളത്തിലെ പ്ലസ് ടു ഓപണ്‍ സ്കൂള്‍ സംവിധാനം മലബാറുകാരുടെ പ്രധാന ആശ്രയകേന്ദ്രമായി മാറിയതെങ്ങനെയെന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വം കാരണം ഔപചാരിക പൊതുവിദ്യാഭ്യാസ ധാരയില്‍നിന്ന് പുറത്താക്കപ്പെട്ട മലബാറുകാര്‍ക്കുമുന്നില്‍ തുറക്കപ്പെട്ട ഏക വഴിയായിരുന്നു അത്. സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധിപത്യമുള്ള വിദ്യാഭ്യാസ സന്പ്രദായത്തില്‍ സാമൂഹിക ശ്രേണിയില്‍ എവിടെനില്‍ക്കുന്നവരായിരിക്കും സമാന്തര ധാരയിലേക്ക് തള്ളപ്പെടുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.</p><p>ഫലത്തില്‍ പുതിയ നയം ഇന്ത്യന്‍ വിദ്യാഭ്യാസ ഘടനയെ ഗുണപരമായി നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്പോള്‍ തന്നെ, രാജ്യത്തിന്റെ അടിസ്ഥാനപരമായ നയ സമീപനങ്ങളില്‍ അത്യന്തം ഗൌരവകരമായ മാറ്റങ്ങള്‍ക്കുകൂടി തുടക്കം കുറിക്കുകയാണ്. അക്കാദമിക സ്വാതന്ത്ര്യത്തിന് പകരം നടപ്പാക്കുന്ന അധികാര കേന്ദ്രീകരണം, സംവരണ സമീപനത്തിലെ അതിനിഗൂഢമായ നിലപാടുമാറ്റം, വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ നടപ്പാക്കപ്പെടുന്ന രാഷ്ട്രീയ അജണ്ടകള്‍, വാണിജ്യവത്കരണം ശക്തമാക്കിയേക്കാവുന്ന ഉദാര നയങ്ങള്‍ എന്നിവ വിദൂര ഭാവിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സന്തുലിതമായ വളര്‍ച്ചക്ക് തടയിടുന്നതും അതിഗരുതുര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമാണ്. ഭരണഘടനാധിഷ്ടിത സമീപനങ്ങളായി രാജ്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളാണ് പാര്‍ലമെന്റ് പോലും അറിയാതെ അടിമുടി മാറ്റിമറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെപ്പോലും പുതിയനയം തകിടം മറിക്കുന്നു. ഒരര്‍ഥത്തില്‍ ഇത് രാഷ്ട്രീയ അട്ടിമറികൂടിയാണ്. ഇതിനെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്.</p><p><br /></p><p>(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്ത് 17 2020)</p>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-91145036511303678132020-07-15T04:15:00.002-07:002020-07-15T04:15:31.701-07:00കേരള പാഠാവലിയിലെ രണ്ടാംതരം പൌരന്മാര്<div><br /></div><div><br /><br /><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-Yuma4OJgwL4/Xw7gypL24PI/AAAAAAAAG9c/BwWSDWfa67Iik_2jCri9MxwTKdFIiaCJACLcBGAsYHQ/s1080/336aa890-2ae1-4a52-a2a6-b37d2bc4d191.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="883" height="320" src="https://1.bp.blogspot.com/-Yuma4OJgwL4/Xw7gypL24PI/AAAAAAAAG9c/BwWSDWfa67Iik_2jCri9MxwTKdFIiaCJACLcBGAsYHQ/s320/336aa890-2ae1-4a52-a2a6-b37d2bc4d191.jpg" /></a></div>'മലബാറില്‍ പ്ലസ് ടുവിന് സീറ്റ് കിട്ടാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓപണ്‍ സ്കൂളില്‍ പഠിക്കാമല്ലോ? പത്തുപന്ത്രണ്ട് കൊല്ലം മുന്‍പ്</div><div>പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എം എ ബേബി നല്കിയ മറുപടിയാണിത്. ദീര്‍ഘനേരം നീണ്ട ചോദ്യോത്തരത്തിനൊടുവില്‍, പഠിക്കാന്‍ സീറ്റില്ലെന്ന് ബോധ്യമായപ്പോഴായിരുന്നു മന്ത്രിയുടെ ഈ നയായവാദം. കേരളത്തിലെ ആകെ സീറ്റുകളുടെ കണക്ക് പറഞ്ഞ്, പരീക്ഷ ജയിച്ച കുട്ടികളേക്കാള്‍ പ്ലസ് ടു സീറ്റ് കൂടുതലാണെന്ന വാദം സമര്ഥിക്കാനുള്ള ശ്രമം ജില്ല തിരിച്ച സീറ്റ് കണക്കുകളുടെ മുന്നില്‍ ദുര്‍ബലമായപ്പോഴായിരുന്നു മന്ത്രി ഓപണ്‍ സ്കൂളിലേക്ക് പോയത്. ഒരുലക്ഷം വിദ്യാര്‍ഥികളാണ് അക്കാലത്ത് ഓപണ്‍ സ്കൂളില്‍ കേരളത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 75 ശതമാനവും മലബാറില്‍ നിന്നായിരുന്നു. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായി. ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പിണറായി വിജയന് മുഖ്യമന്ത്രിയായി. സി രവീന്ദ്രനാഥ് വകുപ്പ് മന്ത്രിയും. ഇക്കൊല്ലവും സമാന്തര പഠനത്തിന് രജിസറ്റര്‍ ചെയ്തവരുടെ 75 ശതമാനവും മലബാറില്‍നിന്നുതന്നെ. ഏത് മുന്നണി ഭരിച്ചാലും ഓപണ്‍ സ്കൂളിലെ ജീവനക്കാരുടെ ശന്പളം ഉറപ്പാക്കലാണ് മലബാറിലെ ഒരുകൂട്ടം കുട്ടികളുടെ ജീവിത ദൌത്യം എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.</div><div><br /></div><div>മന്ത്രിയായിരുന്ന എം എ ബേബിയോട് അന്നുചോദിച്ച ചോദ്യങ്ങള്‍ കേരളത്തിലെ നീതിബോധമുള്ള മുഴുവന്‍ മനുഷ്യരും സ്വന്തം നിലയില്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളും ചര്‍ച്ചകളും എല്ലാ വിദ്യാഭ്യാസ വര്‍ഷാരംഭത്തിലും നേര്‍ച്ച കണക്കെ ആവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ സജീവമായതോടെ അവിടെയും ചര്‍ച്ചകളും പ്രതിഷേധങ്ങളും പൊടിപൊടിക്കുന്നുണ്ട്. ഈ കണക്കും തുല്യതയില്ലാത്ത വിവേചനവും ഏറെക്കുറെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്. പക്ഷെ പരിഹാരം മാത്രം ഉണ്ടാകുന്നില്ല. നീതിപൂര്‍വമായ പരിഹാരത്തിന് ഇതുവരെ ആരും ശ്രമിച്ചിട്ടുമില്ല. എല്ലാ കൊല്ലവും 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്ന ചെപ്പടിവിദ്യയാണ് ഏതുസര്‍ക്കാര്‍ വന്നാലും പ്രയോഗിക്കുന്നത്. വര്‍ഷാവര്‍ഷം സീറ്റില്ലാ ചര്‍ച്ച രൂക്ഷമാകുന്പോള്‍ അക്കൊല്ലത്തേക്ക് എന്ന പേരില്‍ സര്‍ക്കാര്‍ കുറച്ച് സീറ്റ് അനുവദിക്കും. സീറ്റില്ലാത്ത കുറച്ച് കുട്ടികള്‍ക്ക് അത് ആശ്വാസമാകും. അക്കൊല്ലത്തെ രക്ഷിതാക്കളുടെ രോഷം തത്ക്കാലം ശമിക്കും. അടുത്ത കൊല്ലം ഇതേ പദ്ധതി ആവര്‍ത്തിക്കും. ഒരല്പം സാമൂഹിക ബോധവും ജനാധിപത്യ വിശ്വാസവുമുള്ളവരെയെല്ലാം വിഡ്ഢികളാക്കുന്ന ഈ പതിവ് പരിപാടിക്ക് ഇക്കൊല്ലവും തുടക്കം കുറിച്ചിട്ടുണ്ട്.</div><div><br /></div><div><br /></div><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-EK45RL9nnSQ/Xw7lPYXPqkI/AAAAAAAAG94/spKz_IBm5KES5u7rMC0ObSFNDmylDuLAwCLcBGAsYHQ/s592/103.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="592" data-original-width="565" height="320" src="https://1.bp.blogspot.com/-EK45RL9nnSQ/Xw7lPYXPqkI/AAAAAAAAG94/spKz_IBm5KES5u7rMC0ObSFNDmylDuLAwCLcBGAsYHQ/s320/103.PNG" /></a></div><div><br /></div><div><br /></div><div>പത്ത് കഴിഞ്ഞാല്‍ പഠിക്കാന്‍ സൌകര്യമില്ല എന്നതിനെ അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വമായാണ് പൊതുവെ ചര്‍ച്ച ചെയ്യുന്നത്. ഈ വിവേചനത്തിന് ഇരയാകുന്നവര്‍ പോലും അവരുടെ വിമര്‍ശനങ്ങള്‍ ഊന്നുന്നത് ഈ വീക്ഷണത്തിലാണ്. അതുകൊണ്ടാണ് 20 ശതമാനം സീറ്റ് വര്‍ധന എന്ന കണ്ണില്‍ പൊടിയിടുന്ന പരിപാടി ഓരോ തവണ ആവര്‍ത്തിക്കുന്പോഴും ഉപരിപഠനാവസരം ഉറപ്പാക്കണമെന്ന മുറവിളി താത്ക്കാലികമായി കെട്ടടങ്ങുന്നത്. എന്നാല്‍ ഈ അവസര നിഷേധം വെറുമൊരു വികസന പ്രതിസന്ധിയല്ല. അടിസ്ഥാനപരമായ പൌരാവകാശങ്ങള്‍ നഷേധിക്കപ്പെടുന്നുവെന്ന അത്യന്തം ഗൌരവതരായ ജനാധിപത്യ പ്രശ്നം അതിലുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള അടിസ്ഥാന വിദ്യാഭാസാവകാശത്തിന്റെ നിഷേധമുണ്ട്. വിദ്യാഭ്യാസത്തിനൊപ്പം ഒരുതലമുറയുടെ ആരോഗ്യകരമായ സാമൂഹിക വളര്‍ച്ച തടയുന്ന ഭരണകൂട ഭീകരതയുണ്ട്.</div><div><br /></div><div>കേരളത്തില്‍ ഏത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പൊതുവിദ്യാലയം എന്നത് വലിയൊരു പരിഗണനാ വിഷയമാണ്. സര്‍ക്കാറുകള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും അതൊരു വൈകാരിക പ്രശ്നമാണ്. സാര്‍വത്രികവും സൌജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് ചെറുതുമല്ല. കേരളത്തിലെ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കാനാണ് വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും അഹോരാത്രം പണിയെടുക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് മോശം പ്രവണതയാണെന്ന പ്രതീതി കേരളത്തില്‍ സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥിസംഘനടകളും മറ്റും വലിയപങ്ക് വഹിച്ചിട്ടുമുണ്ട്. ഇങ്ങനെ മലയാളി വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അര്‍ഹമായതിലേറെ അവകാശവാദങ്ങള്‍ക്ക് വിധേയമാകുന്ന ഒന്നാണ് പൊതുവിദ്യാലയ സങ്കല്പം. പൊതുവിദ്യാലയം വിശുദ്ധ പശുവാണെന്നും അതല്ലാത്തതെല്ലാം തട്ടിപ്പ് സംരംഭങ്ങളാണെന്നും പ്രചരിപ്പിക്കുന്ന വിദ്യാര്‍ഥി സംഘടനകളും അധ്യാപക പ്രസ്ഥാനങ്ങളുംവരെ കേരളത്തിലുണ്ട്. പൊതു വിദ്യാലയങ്ങളുടെ പരിധിയില്‍ വരുമെങ്കിലും കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളോട് പോലും അകാരണമായ വിദ്വേഷം പുലര്‍ത്തുന്നവരും അക്കൂട്ടത്തിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ കേരളത്തില്‍നടന്ന സമരങ്ങള്‍ സംസ്ഥാന ചരിത്രത്തില്‍തന്നെ അത്യപൂര്‍വായ സംഭവ പരന്പരകള്‍ക്ക് സാക്ഷിയായട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാറുകള്‍ പോലും പൊതു വിദ്യാലയങ്ങളിലെ പത്താംതരം ഫല പ്രഖ്യാപനം മുതല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം വരെ അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗക്കാറുമുണ്ട്. പൊതുവിദ്യാലയത്തില്‍ പഠിക്കാന്അവസരം ലഭിക്കുക എന്നത് ഒരു വിദ്യാര്‍ഥിയുടെ അടിസ്ഥാന അവകാശങ്ങളിലൊന്നായാണ് കേരത്തിലെ നിയമങ്ങള്‍ - രാജ്യത്തെയും- പറയുന്നത്.</div><div><br /></div><div>ഈ അവകാശം പക്ഷെ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയും കേരളം പൂര്‍ണമായി വകവച്ചുകൊടുത്തിട്ടില്ല. പൊതുവിദ്യാലയ സംരക്ഷണ യജ്ഞം നടത്തുന്നവര്‍ക്കുപോലും ഇക്കാര്യത്തില്‍ ഒരു ആകുലതയുമില്ല. പത്താം ക്ലാസ് കഴിഞ്ഞ പകുതിയോളം വിദ്യാര്‍ഥികള്‍ പ്ലസ് ടു പഠനത്തിന് അവസരമില്ലാതെ നെട്ടോട്ടാടുകയാണ്. ഇത്തവണത്തെ കണക്ക് പ്രകാരം മലബാറില്‍ 86,000ല്‍ അധികം കുട്ടികളാണ് പൊതു വിദ്യാലയത്തിന് പുറത്താകുന്നത്. സ്വാശ്രയ സ്കൂളിലെ സീറ്റുകള്‍ കൂടി ചേര്‍ത്താലും കാല് ലക്ഷത്തിലേറെ പുറത്തുതന്നെ നില്ക്കും. 2.21 ലക്ഷം കുട്ടികള്‍ പത്തില്‍നിന്ന് ഉപരിപഠന യോഗ്യത നേടിയ മലബാറില്‍ ആകെയുള്ളത് 1.35 ലക്ഷം സീറ്റുകള്‍ മാത്രം. എന്നാല്‍ 1.95 ലക്ഷം കുട്ടികള്‍ വിജയിച്ച തെക്കന്‍ ജില്ലകളില്‍ അണ്‍എയിഡഡ് അടക്കം 2 ലക്ഷത്തിലധികം സീറ്റുകളുണ്ട്. (വിശദമായ കണക്കിന് പട്ടിക കാണുക). ഈ അവസര നിഷേധം വെറും സൌകര്യ പ്രതിസന്ധിയല്ല, മൌലികാവകാശ നിഷേധമാണ്. ജനാധിപത്യ വിരുദ്ധതയാണ്. ഹയര്‍സെക്കന്ററി പഠന സംവിധാനം നിലവില്‍ വന്നിട്ട് മൂന്നുപതിറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തിലും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍നിന്ന് പുറത്താക്കപ്പെട്ട മലബാറുകാര്‍ അഭയാര്‍ഥികളായി പുറന്പോക്കില്‍ അലയുകയാണ്.</div><div><br /></div><div><br /></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://1.bp.blogspot.com/-vY9WgulMP68/Xw7hUs3V6II/AAAAAAAAG9k/1Q2dE_gN70oGYsdvynqyjLAM8yVb6APDQCLcBGAsYHQ/s642/100.PNG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="403" data-original-width="642" height="251" src="https://1.bp.blogspot.com/-vY9WgulMP68/Xw7hUs3V6II/AAAAAAAAG9k/1Q2dE_gN70oGYsdvynqyjLAM8yVb6APDQCLcBGAsYHQ/w400-h251/100.PNG" width="400" /></a></td></tr><tr><td class="tr-caption" style="text-align: center;">(2020 ജൂണിലെ കണക്ക്)<br /></td></tr></tbody></table><div><br /></div><div><br /></div><div>പഠിക്കാന്‍ അവസരം കിട്ടുക എന്നതുമാത്രമല്ല പ്രശ്നം.</div><div>മികച്ചപഠന നിലവാരമുള്ള സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിക്കുക എന്നതും ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് പരമ പ്രധാനമാണ്. എന്നാല്‍ ഇഷ്ടപ്പട്ട വിദ്യാലയവും ആഗ്രഹിക്കുന്ന വിഷയവും പഠിക്കാനുള്ള അവകാശവും മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താംതരം വജയിച്ചവര്‍ പോലും ഇവിടെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് തള്ളപ്പെടുന്നത്. പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍. ഏറ്റവും അടുത്ത സ്കൂളില്‍ പഠിക്കുക എന്നതും വിദ്യാര്‍ഥിയുടെ പ്രാഥമിക അവകാശത്തില്‍പെട്ടതാണ്. എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഏറ്റവും അടുത്ത സ്കൂളില്‍ നിര്‍ബന്ധിത പ്രവേശനം നല്‍കണമെന്ന് നിയമം മൂലം വ്യവസ്ഥ ചെയ്ത രാജ്യമാണ് ഇന്ത്യ. ഹൈസ്കൂളിലും ഹയര്‍ സെക്കന്ററിയിലും ഇതൊരു അലിഖിത നിയമമായി കേരളത്തില്‍ പ്രയോഗത്തിലുണ്ട്. എന്നാല്‍ ഈ സൌകര്യവും മലബാറിലെ കുട്ടികള്‍ക്ക് ഇല്ല. പൊതുവിദ്യാലയം, സമീപത്തെ സ്കൂള്‍, മികച്ച വിദ്യാലയം എന്നിങ്ങനെയുള്ള അവകാശങ്ങള്‍ പൂര്‍ണമായി മലബാറിലെ കുട്ടികള്‍ക്ക് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ പരാജയ പാഠങ്ങളാണെന്ന് തിരിച്ചറിയണം.</div><div><br /></div><div><br /></div><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-PolzZ0ffz6Q/Xw7htDNZFiI/AAAAAAAAG9s/-RNU5n3Bgts4Kvsavn8R_3ugLP9K-5NGACLcBGAsYHQ/s439/101.PNG" imageanchor="1" style="background-color: #cc0000; margin-left: 1em; margin-right: 1em;"><img border="0" data-original-height="439" data-original-width="380" height="320" src="https://1.bp.blogspot.com/-PolzZ0ffz6Q/Xw7htDNZFiI/AAAAAAAAG9s/-RNU5n3Bgts4Kvsavn8R_3ugLP9K-5NGACLcBGAsYHQ/s320/101.PNG" /></a></div><div><br /></div><div>പൊതുവിദ്യാലയം എന്ന അടിസ്ഥാനാവകാശം നിഷേധിക്കപ്പെട്ട ജനതക്ക് മുന്നില്‍ പിന്നീട് രണ്ട് പോംവഴികളാണ് സര്‍ക്കാര്‍വക്കുന്നത്. ഒന്ന്- സ്വാശ്രയ സ്കൂള്‍. രണ്ട് - ഓപണ്‍ സ്കൂള്‍. ഇതുരണ്ടും ഫലത്തില്‍ പണം മുടക്കി പഠക്കേണ്ട സംവിധാനമാണ്. സ്വാശ്രയസ്കൂളിലെ ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരം അതത് സ്കൂളിനാണ്. അവരെത്ര ഫീസ് നിശ്ചയിച്ചാലും അത് മുടക്കി പഠനം ഉറപ്പാക്കാന്‍ മലബാറിലെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. സ്വാശ്രയ സ്ഥാപനങ്ങല്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന ഫീസ് നല്കാന് നിര്‍ബന്ധിതരാകുന്നതിലൂടെ കുട്ടികളുടെ പഠിക്കാനുള്ള അവകാശമാണ് നഷേധിക്കപ്പെടുന്നത്. കേരളത്തിലെ സര്‍ക്കാറിനോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ ബാലാവകാശ കമ്മീഷന് പോലുള്ള സ്ഥാപനങ്ങള്‍ക്കോ പൊതുവിദ്യാലയ മൌലികവാദികള്‍ക്കോ ഈ അനീതി ഒരുവിഷയമേയല്ല. എന്നല്ല, പൊതുവിദ്യാലയങ്ങളില്‍ സീറ്റ് ഇല്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ നിര്‍ദേശിക്കുന്ന പരിഹാരം പണം മുടക്കി പഠിക്കുകയെന്നതാണ്. ഇത് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ മലബാറിനോട് കാണിക്കുന്നു വ്യവസ്ഥാപിത അനീതിയാണ്. ഇനി ഇങ്ങനെ പണം മുടക്കാനില്ലാത്ത വിദ്യാര്‍ഥികളുടെ കാര്യമാകട്ടെ അതീവ ഗുരുതരവുമാണ്. പഠനം ഉപേക്ഷിക്കുക എന്നതല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. പത്താം ക്ലാസ് വിജയിച്ച ശേഷം ഉപരിപഠനാസവരമില്ലാതെ പുറത്താക്കപ്പെട്ടവരെക്കുരിച്ച പഠനം മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേകം നടത്തണം. </div><div><br /></div><div>പഠിക്കാന്‍ സീറ്റില്ല എന്ന മുറവിളി ഉയരുമ്പോള്‍ സര്‍ക്കാര്‍ എല്ലാകൊല്ലവും നടപ്പാക്കുന്ന കണ്ണില്‍പൊടിയിടല്‍ പരിപാടിയാണ് 20 ശതമാനം സീറ്റ് വര്‍ധന. ഇതാകട്ടെ കടുത്ത വിദ്യാര്‍ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. 50 കുട്ടികളുള്ള ഒരുസ്കൂളില്‍ 15 സീറ്റ് വരെയാണ് മിക്കവാറും വര്‍ധിപ്പിക്കുക. ഇതനുസരിച്ച് അവിടത്തെ ആകെ വിദ്യാര്‍ഥികളുടെ എണ്ണം 65 വരെ ആകും. 50 കുട്ടികള്‍ക്ക് തന്നെ കഷ്ടിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് അത് 65 സീറ്റാക്കി മാറ്റുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയല്‍ നടപ്പാക്കുന്ന ഈ സീറ്റ് വര്‍ധനഒരുതലമുറയുടെ പഠന സ്വപ്നങ്ങളെത്തതന്നെ തകര്‍ക്കുന്നതാണ്. മികച്ച അക്കാദമിക് വിജയത്തിന് അധ്യാപക വിദ്യാര്‍ഥി അനുപാതം പരമാവധി കുറക്കണമെന്നതാണ് ആഗോളതലത്തില്‍നിലനില്‍ക്കുന്ന തത്വം. എന്നാല്‍ ലോകൈക മാതൃകയാണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എത്ര ലാഘവത്തോടെയും നിരുത്തരവാദപരമായുമാണ് അത് നടപ്പാക്കുന്നത് എന്നത് തിരിച്ചരിയേണ്ടതുണ്ട്. ഗുണനിലവാരമില്ലാത്ത പഠനവും അധ്യാപനവുമാണ് ഇതിന്റെആദ്യഘട്ടം. ലാബ് പോലുള്ള പഠന ഗവേഷണ പ്രവര്‍ത്തനങ്ങളിലും ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം സുപ്രധാനമാണ്. വിദ്യാര്‍ഥികളുടെ സ്വാഭാവ രൂപീകരണവും മറ്റും നടക്കുന്ന ഈ പ്രായത്തില്‍, ഒരു തരത്തിലുള്ള പിന്തുണയും പരിഗണനയും അധ്യാപകരില്‍നിന്ന് ലഭിക്കാതെ പോകുന്നത് അവരുടെ സംസ്കാരത്തിലും ജീവിതത്തിലും സൃഷ്ടിക്കുന്ന ശൂന്യത വാചകമടികൊണ്ട് നികത്താനാകില്ല.</div><div><br /></div><div>പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച്, അതൊരു ഭരണ നേട്ടമായി ആഘോഷിക്കുന്നവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷം. അവരും പക്ഷെ പഠിക്കാന്‍ കുട്ടികള്‍ കൂടുതലുള്ള മലബാറില്‍ കൂടുതല്‍ പൊതുവിദ്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് പതിവ്. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെല്ലാം അധ്യാപകരുടെ തൊഴില്‍ സൌകര്യാര്‍ഥം നടപ്പാക്കുന്നതാണെന്ന പരിഹാസവും വിമര്‍ശവും നേരത്തെയുണ്ട്. മലബാറില്‍ കൂടുതല്‍ പൊതുവിദ്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തോടുള്ള സര്‍ക്കാറുകളുടെ മനോഭാവം - വിശേഷിച്ചും ഇടതുസര്‍ക്കാറിന്റെ - ഈ വിമര്‍ശനത്തെ ശരിവക്കുന്നു. ഫലത്തില്‍ മലബാറിലെ വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും വികാസത്തെയും പ്രത്യക്ഷമായും പരോക്ഷമായും സമഗ്രമായി തകര്‍ക്കുന്ന സാമൂഹിക വിരുദ്ധ നടപടിയായി സര്‍ക്കാര്‍ നിലപാട് മാറുന്നുണ്ട്.</div><div>ചുരുക്കത്തില്‍ മലബാറിലെ പഠന സൌകര്യങ്ങളുടെ അപര്യാപ്തത, ജനാധിപത്യ വിരുദ്ധമായ അവകാശ നിഷേധവും ഭരണകൂട അനാസ്ഥയും അവഗണനയുമാണ്. അതിന് വംശീയതയോളം വളര്‍ന്ന വിവേചനവും സുപ്രധാന ഘടകമാണ്. സീറ്റില്ലാത്തവര്‍ ഓപണ്‍ സ്കൂളില്‍ പോകട്ടെ എന്നത് വരേണ്യ മനോഭാവമാണ്. ഈ ഫ്യൂഡല്‍ അവഹേളനം അവസാനിപ്പിച്ചിട്ട് വേണം പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കാന്‍. ഭരണ സംവിധാനം നിയന്ത്രിക്കുന്നവരുടെ മക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന സൌകര്യങ്ങളുടെ പേരല്ല കേരളത്തിന്റെ പൊതു സംവിധാനമെന്നത് എന്ന് ഭരിക്കുന്നവരും അത് ചലിപ്പിക്കുന്നവരും അത് നിഷേധിക്കപ്പെടുന്നവരും തിരിച്ചറിയണം. എല്ലാവര്ക്കും ഒരുപോലെ തുല്യമായി ലഭ്യമാകാത്തതെല്ലാം വിവേചനവും അനീതിയുമാണ്. മലബാറിനോടുള്ള ഈ വിവേചനം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ സാര്‍വത്രികതയെ പരിഹാസ്യമാംവിധം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവും അന്യായവുമാക്കി മാറ്റുന്നുണ്ട്. </div><div><br /><br />(സുപ്രഭാതം ദിനപ്പത്രം, ജൂലൈ 10 - 2020)</div>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-1543231274169347022020-06-10T05:03:00.000-07:002020-06-10T05:03:23.275-07:00ഓണ്‍ലൈന്‍ പഠനം: സര്‍ക്കാര്‍ ന്യായ വാദങ്ങളിലെ ജാതി<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><div class="separator" style="clear: both; text-align: center;"><br /></div><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-WWCBtocvHPE/XuDK7iom4NI/AAAAAAAAG18/-Cu1MDcfUN0IBLQCBYdRGh4mF5_m0FG_QCK4BGAsYHg/s225/vict.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="225" data-original-width="225" src="https://1.bp.blogspot.com/-WWCBtocvHPE/XuDK7iom4NI/AAAAAAAAG18/-Cu1MDcfUN0IBLQCBYdRGh4mF5_m0FG_QCK4BGAsYHg/vict.png" /></a></div></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></span><div><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br />ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തിന്റെ പേരില്‍ ആതമഹത്യ ചെയ്ത വളാഞ്ചേരിയിലെ </span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ദേവികയുടെ മര</span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടി, വിദ്യാഭ്യാസ വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്നാണ്. ഈ ന്യായവാദത്തിന് ബലം പകരാന്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്തതായി മു</span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ഖ്യമന്ത്രി വിശദീകരിച്ച പ്രധാന നടപടികള്‍ ഇവയാണ്: 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൌകര്യമില്ല എന്ന് </span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">നേരത്തെ കണ്ടെത്തി, അക്കൂട്ടത്തില്‍ മരിച്ച ദേവികയുമുണ്ട്, ആ കുട്ടിയുടെ സ്ഥലത്തും പകരം സംവിധാനം ഏര്‍പെടുത്താനുള്ള നടപടി ആരംഭിച്ചിരുന്നു, ഇപ്പോള്‍ നടക്കുന്നത് ട്രയലാണ്, ഇതിനിയും തുടരും, പഠന സൌകര്യമില്ലാത്തവരുടെ പ്രശ്നങ്ങള്‍ രണ്ടാഴ്ചക്കകം പരിഹരിക്കും.</span></div><div><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">സര്‍ക്കാര്‍വക കൊലപാതകത്തിന്റെ പാപക്കറ കഴുകിക്കളയാന്‍ മരണശേഷം ഒരു ഭരണാധികാരി എടുത്തുപ്രയോഗിച്ച വെറുംന്യായങ്ങളായിരുന്നില്ല അത്. ഓണ്‍ലൈന്‍ പഠന പദ്ധതിയുടെ ആലോചനാഘട്ടം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന 'വര്‍ഗ' സിദ്ധാന്തങ്ങള്‍ തന്നെയാണ്. സര്‍ക്കാര്‍ വാദങ്ങളിലെല്ലാം നിഴലിട്ടുനില്‍ക്കുന്നത് പക്ഷെ ഫ്യൂഡല്‍ മനോഭാവമാണെന്ന് മാത്രം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><font size="4"><b>'പഠന സൌകര്യമില്ലാത്തവരെ കണ്ടെത്തി'</b></font></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">2.6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൌകര്യമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട് എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച ഭരണ നേട്ടം. അതിന് വേണ്ടി നടത്തിയ സര്‍വേയുടെ കാര്യക്ഷമതയില്ലായ്മയും സൂക്ഷ്മതക്കുറവും അത് സംഘടിപ്പിച്ചവര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍/ടിവി ഉണ്ടോ എന്നതായിരുന്നു ഏറ്റവും പ്രധാന ചോദ്യം. ഉണ്ട് എന്ന് മറുപടി നല്കിയ രക്ഷിതാക്കളുടെ എണ്ണം സര്‍ക്കാറിനെ സന്തോഷിപ്പിച്ചു. കുട്ടികളുടെ പഠനത്തിനാവശ്യമായ അധിക സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ, അത് ദീര്‍ഘ സമയം ഉപയോഗിക്കാന്‍ തക്ക ശേഷിയുള്ളതാണോ, അതിന് വേണ്ട ഡാറ്റാ ചിലവ് താങ്ങാന്‍ കഴിവുണ്ടോ, വീട്ടില്‍ നെറ്റ്വര്ക്കുണ്ടോ, പ്രവര്‍ത്തനക്ഷമമായ ടിവിയും അതിന് വിക്ടേഴ്സ് ചാനല്‍ ലഭിക്കുന്ന കണക്ഷനുമുണ്ടോ, ഫോണുള്ള രക്ഷിതാവിന് കുട്ടിക്കൊപ്പം ഇരുന്ന് പഠനത്തിന് പിന്തുണ നല്കാനാകുമോ, ഇല്ലെങ്കില്‍ അധിക ഫോണ്‍ ലഭ്യമാണോ തുട</span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ങ്ങിയ ചോദ്യങ്ങളൊന്നും ഉന്നയിക്കപ്പെട്ടില്ല. ഇത്തരം സൂക്ഷ്മ വിവരങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന വിവരം സൌകര്യമില്ലായ്മയുടെ ആഴം രൂക്ഷമാക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാറിന് വേണ്ടിയിരുന്നത് പഠിക്കാനാകാത്തവരുടെ എണ്ണം 'നഗ്ലിജിബിള്‍ എമൌ</span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ണ്ട്' ആയി നിലനിര്‍ത്താനാകുന്ന 'കണ്ടെത്തലായിരുന്നു' എന്നുവേണം മനസ്സിലാക്കാന്‍. എണ്ണം അവഗണിക്കാനാകാത്തതായി മാറി ഈ പരിപാടി ഉപേക്ഷിക്കേണ്ടിവന്നേക്കുമോ എന്ന ഭയാശങ്കയാല്‍ സൂക്ഷ്മ വിവരങ്ങളിലേക്ക് അന്വേഷണം പോകാതിരുന്നത് ഭരണനിര്‍വഹണത്തിലെ ജാതീയത കൊണ്ടാണ്.</span></div><div><br /></div><div><br /></div><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-mz7wF3UUm5I/XuDLFtEXbPI/AAAAAAAAG2I/7hoh_u0UMsYmnqHtqsfYolMWBzvCx7AwgCK4BGAsYHg/s299/devika.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="168" data-original-width="299" src="https://1.bp.blogspot.com/-mz7wF3UUm5I/XuDLFtEXbPI/AAAAAAAAG2I/7hoh_u0UMsYmnqHtqsfYolMWBzvCx7AwgCK4BGAsYHg/devika.jpg" /></a></div><div><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><font size="4"><b>അസൌകര്യ പരഹാര പദ്ധതി!</b></font></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">പഠനം തുടങ്ങും മുമ്പേ സൌകര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഒന്നും ചെയ്തില്ല. അധ്യയനം തുടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചില സര്‍ക്കുലറുകള്‍ അയച്ചു. ചില തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് ചില കുട്ടികള്‍ക്ക് സൌകര്യമൊരിക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഇതിലപ്പുറം, പരിധിക്ക് പുറത്തായവര്‍ ആരാണ്, അവരേതൊക്കെ തരത്തിലും തലത്തിലുമുള്ളവരാണ്, അവരുടെ സാന്പത്തികാവസ്ഥ, ജാതി, വര്‍ഗം, സാമൂഹികാസ്ഥാനം തുടങ്ങിയവ എന്താണ്, അവരെക്കൂടി ജൂണ്‍ ഒന്നിന് പാഠഭാഗം കാണാന്‍ പറ്റുന്നവരാക്കുന്നതെങ്ങനെയാണ് എന്നൊന്നും സര്‍ക്കാര്‍ ആലോചിച്ചില്ല. പുറത്താക്കപ്പെട്ടവരില്‍ ആരായിരിക്കും കൂടുതലുണ്ടാകുക എന്നും അവരെ ചേര്‍ത്തുപിടിക്കാന്‍ ഏറ്റവും ചുരുങ്ങിയ നടപടികള്‍ എന്തായിരിക്കണമെന്നും കേരളത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് സാമാന്യ ധാരണയുള്ള ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ഈ സാമാന്യ ധാര</span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ണ ഉണ്ടാകുമെന്നുറപ്പുള്ള സംസ്ഥാന സര്‍ക്കാര്‍ സംവിധാനം അസൌകര്യമുള്ളവരെക്കുറിച്ച വിശദ പഠനം നടത്തേണ്ടതില്ലെന്ന ധാരണയിലേക്ക് എത്തുന്നതിന് പിന്നിലെ പ്ര</span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ധാന ഘടകം ജാതീയതയാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><font size="4"><b>'ആദ്യം നടക്കുന്നത് ട്രയല്‍'</b></font></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ആദ്യ ആഴ്ച നടക്കുന്നത് ട്രയലാണെന്നും അതില്‍ ഉള്പെടാന് പറ്റാത്തവരുടെ പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കുമെന്നുമാണ് സര്‍ക്കാര്‍ ഒരാഴ്ചയിലേറെയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ട്രയലില്‍ ഉള്പെടാന് യോഗ്യരും അയോഗ്യരുമായി കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തെ വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.<i> </i></span><span style="background-color: white; font-family: Arial, Helvetica, sans-serif; font-size: small;"><font color="#d52c1f"><i>പഠന സൌകര്യമില്ലാത്തവര്‍ പരീക്ഷണ ഉപകരണങ്ങളായി. അവര്‍ പഠനത്തിന്റെ ഒന്നാം ദിവസം പുറത്താക്കപ്പെട്ടു. പരീക്ഷണത്തിനിരിക്കാന്‍ ഇവര്‍ അയോഗ്യരാണെന്ന് സര്‍ക്കാര്‍ വിധിച്ചതിന്റെ സാമൂഹിക മാനദണ്ഡം എന്താണ്? സാങ്കേതിക സൌകര്യം ഏര്‍പെടുത്താന്‍ സാന്പത്തിക ശേഷിയില്ലാത്തവര്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പദ്ധതിയുടെ തുടക്കത്തില്‍ പുറത്തുനില്‍ക്കണമെന്ന് തീരുമാനിക്കുന്നതെങ്ങനെയാണ്? അവസാനത്തെ മനുഷ്യനും പ്രാപ്യമാകുന്ന തുല്യ വികസനം അടിസ്ഥാന അവകാശമായ ഒരു ജനാധിപത്യരാജ്യത്ത് വിഭവ ശേഷിയില്ലാത്തവരെന്ന് പരസ്യമായി മുദ്രയടിച്ച് ഒരുസംഘത്തെ പുറത്തുനിര്‍ത്തിയ വിചിത്രമായ അനുഭവത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. </i></font></span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"> സാമൂഹിക മൂലധനമില്ലാത്തവരെ പുറത്തുനിര്‍ത്തിയാലോ പരീക്ഷണ വസ്തുവാക്കിയാലോ ഭരണകൂടത്തിന് നേരെ ചോദ്യമുയരില്ലെന്ന ആത്മവിശ്വാസം ഉള്ളിലെ ജാതീയതയാണ്.</span><div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><img border="0" data-original-height="283" data-original-width="540" src="https://1.bp.blogspot.com/-wpmYdRPIqPo/XuDIEeiuz4I/AAAAAAAAG0I/hodMNlhhjm4uBYGjevj_avUn1J_Pw5pUACK4BGAsYHg/s320/100690421_191893575414130_1713148186769489920_n.jpg" style="margin-left: auto; margin-right: auto;" width="320" /></td></tr><tr><td class="tr-caption" style="text-align: center;">Add caption<br /></td></tr></tbody></table><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></span></div><div><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></span></div><div><b><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">'</span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><font size="4">പരിഹാരം ഒരാഴ്ച കഴിഞ്ഞ്'</font></span></b></div><div><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">അസൌകര്യമുള്ളവരുടെ പ്രശ്നങ്ങള്‍ ഒരാഴ്ചത്തെ ട്രയല്‍ കഴിഞ്ഞ് പരിഹരിക്കുമെന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച മറ്റൊരു വാദം. (ഇന്നലെ മുതല്‍ മുഖ്യമന്ത്രി അത് രണ്ടാഴ്ചയാക്കിയിട്ടുണ്ട്.) എല്ലാവര്ക്കും ഒരുപോലെ നീതി ലഭ്യമാക്കുക എന്നത് ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന സങ്കല്പമാണ്. ഇവിടെയാണ് സാങ്കേതിക സൌകര്യങ്ങള്‍ ഇല്ലാത്തവര്‍ ഒരാഴ്ച മാറിനില്‍ക്കട്ടെ എന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുന്നത്. ഈ വിഭജനത്തിന്റെ മാനദണ്ഡം ഡിജിറ്റല്‍ സാങ്കേതികതയല്ല. മറിച്ച്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ഉള്ളവനും ഇല്ലാത്തവനുമെന്ന ഏറ്റവും ലളിതവും എന്നാല്‍ ഭയാനകവുമായ വിഭജനമാണ്. ഇങ്ങനെ പൌരന്മാരെ മനുഷ്യത്വ വിരുദ്ധമായി വിഭജിക്കാനും അവര്‍ക്കിടയില്‍ വിവേചനം പ്രയോഗിക്കാനും സര്‍ക്കാര്‍ തന്നെ തീരുമാനിക്കുന്നതും അത് പരസ്യമായി പ്രഖ്യാപിക്കുന്നതും ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. വിഭവ ശേഷിയില്ലാത്തവരുടെ അവകാശം ഒരാഴ്ച പിടിച്ചുവക്കാന്‍ ഭരണ നിര്‍വഹണ സംവിധാനത്തിന് ധൈര്യം നല്‍കുന്നത് ജാതീയതയാണ്.<br /></span><br /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><font size="4"><b>'ഉള്ളവര്‍ക്ക് തുടങ്ങട്ടെ'</b></font></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; font-family: Arial, Helvetica, sans-serif; font-size: small;"><font color="#222222">സാങ്കേതിക സൌകര്യം ഏര്‍പെടുത്താന്‍ ശേഷിയുള്ളവര്‍ക്ക് വേണ്ടി പഠനം തുടങ്ങുന്നു എന്നതാണ് സര്‍ക്കാര്‍ നടപടിയിലെ ആദ്യഘട്ടം. ശേഷിയില്ലാത്തവര്‍ക്ക് വേണ്ടി സൌകര്യമൊരുക്കാന്‍ രണ്ടാഴ്ച കഴിയട്ടെ എന്ന് തീരുമാനിച്ചവര്‍ക്ക്, പഠനം തുടങ്ങാ</font></span><font color="#222222" style="font-family: Arial, Helvetica, sans-serif; font-size: small;">ന് രണ്ടാഴ്ച കഴിയട്ടെ എന്നും തീരുമാനിക്കാമായിരുന്നു. എല്ലാവര്ക്കും ലഭ്യമാകുന്ന സൌകര്യം ഏര്‍പെടുത്തിയ ശേഷം ട്രയല്‍ നടത്തുക എന്നതായിരുന്നു ശരി. പക്ഷെ അത്ര ക്ഷമിക്കാന്‍ സര്‍ക്കാറിന് വയ്യ. കാരണം, </font><i style="font-family: Arial, Helvetica, sans-serif; font-size: small;"><font color="#b51200">വിഭവ ശേഷിയുള്ളവനെ തൃപ്തിപ്പെടുത്താനുള്ള തിടുക്കം, സൌകര്യമുള്ളവര്‍ക്ക് (ചിലപ്പോള്‍ അവര്‍ പോലും അറിയാതെ) സര്‍ക്കാര്‍ ഉറപ്പാക്കുന്ന പ്രത്യേക പരിഗണനകള്‍, അതുവഴി നടക്കുന്ന സര്‍ക്കാറിന്റെ പ്രതിച്ഛായാനിര്‍മാണം.. ഇതൊക്കെയാണ് ഭരണ സംവിധാനത്തിന്റെയും അതിന്റെ ഓരംപറ്റിനില്‍ക്കുന്ന സ്തുതിപാഠകരുടെയും മുന്‍ഗണനകള്‍. ഉള്ളവര്‍ക്ക് നല്കുന്ന പരിഗണനകളുടെയെല്ലാം അടിസ്ഥാനം ജാതിമനോഭാവവും വിവേചനവുമാണ്. ശേഷിയുള്ളവന് വേണ്ടി ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങാനുള്ള തിടുക്കം ഉള്ളിലുറങ്ങിക്കിടക്കുന്ന ജാതീയതയുടെ ഉപോത്പന്നമാണ്.<br /><br /><br /></font></i></div><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-7ZScEBF6ufY/XuDLYKj_CjI/AAAAAAAAG2c/cy0XIOL0wTAEF9Ln1bjiheFJUgr0cVYkgCK4BGAsYHg/s305/screen.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="165" data-original-width="305" src="https://1.bp.blogspot.com/-7ZScEBF6ufY/XuDLYKj_CjI/AAAAAAAAG2c/cy0XIOL0wTAEF9Ln1bjiheFJUgr0cVYkgCK4BGAsYHg/screen.jpg" /></a></div><div><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><font size="4"><b>'ജനകീയ മുന്നേറ്റം'</b></font></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">'ഇതൊരു ജനകീയ മുന്നേറ്റമായി മാറും. ജനങ്ങള്‍ </span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ഇതേറ്റെടുക്കും.'</span></div><div><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ദിവസവും വിദ്യാഭ്യാസ മന്ത്രി ചാനലുകളില്‍ വന്നിരുന്ന് ആവര്‍ത്തിച്ച് പറഞ്ഞ കാര്യം ഇതാണ്. ജനങ്ങള്‍ ഏറ്റെടുക്കും, തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യും എന്നൊക്കെയുള്ള പ്രത്യാശ മാത്രമാണ് സര്‍ക്കാര്‍ നയം എന്നാണ് ആവര്‍ത്തിച്ചുള്ള ഈ പറച്ചിലില്‍ നിന്ന് ബോധ്യപ്പെടുക. കുട്ടികളുടെ യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ പരിഹാരം കാണാനോ തന്റെയോ സര്‍ക്കാറിന്റെയോ കൈവശം ഒരുപായവുമില്ല എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മന്ത്രി. ഞങ്ങള്‍ രണ്ടുതരം വിദ്യാര്ഥിക്കൂട്ടങ്ങളെയുണ്ടാ</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ക്കിയിട്ടുണ്ട്, അവരെ ഒന്നാക്കിത്തീര്‍ക്കേണ്ട ഉത്തരവാദിത്തം ഇനി നിങ്ങള്‍ക്കാണ് എന്നാണ് മന്ത്രി പറയുന്നതിന്റെ അര്‍ഥം. ജനകീയമായ പരിഹാരത്തിന് വേണ്ടി സര്‍ക്കാര്‍ വ്യവസ്ഥാപിതമായി എന്തുചെയ്തു എന്ന ചോദ്യ</span><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ത്തിനും മന്ത്രിക്ക് മറുപടിയില്ല. വിഭവശേഷിയില്ലായ്മയാല്‍ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെടുകയും തുല്യാവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നവരെ, 'ജനകീയത' എന്ന പ്രയോഗത്തിന്റെ മറവിലൂടെ തികഞ്ഞ അനിശ്ചിതത്വത്തിലേക്ക് എറിഞ്ഞുകൊടുക്കാമെന്ന ഭരണകൂടത്തിന്റെ ആത്മവിശ്വാസവും ജാതിയാണ്. </span></div><div><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ദേവികയുടെ മരണത്തിന് മുന്‍പ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മരണ ശേഷം മുഖ്യമന്ത്രിയും പറയുന്നത്. ഈ വിതണ്ഡവാദങ്ങള്‍ നേരത്തെതന്നെ നിരത്തിയിരുന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ അധിക ന്യായം. പഠിക്കാന്‍ ശേഷിയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ജീവന്‍കവര്‍ന്നെടുത്തിട്ടും വിവേചനപൂര്‍ണവും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ മുട്ടുന്യായങ്ങള്‍ ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. മുഖ്യധാരയുടെ പരിധിക്ക് പുറത്താക്കപ്പെട്ട സാധാരണ പൌരന്മാരോടുള്ള 'പുരോഗമന'കേരളത്തിന്റെ ഫ്യൂഡല്‍ മനോഭാവമാണ് സര്‍ക്കാറിന്റെ എല്ലാ ന്യായീകരണങ്ങളിലും പ്രകടമാകുന്നത്. അതുകൊണ്ടാണ്, 54 ശതമാനം ജനങ്ങള്‍ക്ക് മാത്രം (IAMAI report 2019- ദി ഹിന്ദു) ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൌകര്യമുള്ള കേരളത്തിലെ, ഒരു ദലിത് പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ജനാധിപത്യ രാജ്യത്തെ ഒരു മുഖ്യമന്ത്രിക്ക് ഇത്ര ലാഘവത്തോടെ സംസാരിക്കാന്‍ കഴിയുന്നത്. <br /><br />(2020 ജൂണ്‍ 20, മീഡിയവണ്‍ വെബ്)</span></div><div class="separator" style="clear: both; text-align: center;"><br /></div><div class="separator" style="clear: both; text-align: center;"><br /></div></div>N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-45730813745262301842020-05-01T00:44:00.000-07:002020-05-01T00:44:00.818-07:00മുഹമ്മദ് സലായുടെ സുജൂദും സോനുനിഗമിന്റെ ട്വീറ്റും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-CwLNJrvePRM/XqvRBq__XxI/AAAAAAAAGm4/ghcRz4qGNAYXFFMi93CIQuNAdSWaUWf2QCEwYBhgL/s1600/93958764_532680677404841_438506836547600384_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="249" data-original-width="476" height="208" src="https://1.bp.blogspot.com/-CwLNJrvePRM/XqvRBq__XxI/AAAAAAAAGm4/ghcRz4qGNAYXFFMi93CIQuNAdSWaUWf2QCEwYBhgL/s400/93958764_532680677404841_438506836547600384_n.jpg" width="400" /></a></div>
<div style="text-align: right;">
<i><b style="background-color: white;"><span style="color: blue;">പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്ത് നടത്തുന്ന ഏതുപ്രതികരണവും അതത് രാജ്യങ്ങളുടെ സംസ്കാരത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സലാ ഇഫക്ട് ഉദ്ദരിച്ച് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും. സോഷ്യല്‍മീഡിയയില്‍ പ്രവാസി സംഘികള്‍ സൃഷ്ടിക്കുന്ന വിദ്വേഷക്കാറ്റ് ഏതുദിശയിലാണ് തിരിഞ്ഞടിക്കുക എന്നത് അപ്രവചനീയമായിരിക്കും.</span></b></i></div>
<div style="text-align: right;">
<br /></div>
<div style="text-align: right;">
<br /></div>
<div style="text-align: left;">
ഇസ്‍ലാമികാരാധാനക്രമമായ നമസ്കാരത്തിന്റെ ഭാഗമായി നടക്കുന്ന ബാങ്കുവിളിക്കും (അദാന്‍) പ്രവാചകന് മുഹമ്മദിനുമെതിരെ മൂന്നുവര്‍ഷം മുന്‍പാണ് പ്രശസ്ത ഇന്ത്യന്‍ ഗായകന് സോനുനിഗം വിദ്വേഷവും വെറുപ്പും കലര്‍ന്ന വര്‍ഗീയ സ്വഭാവമുള്ള ഒരു ട്വിറ്റര്‍ പ്രതികരണം നടത്തുന്നത്. എന്നാല്‍ ഏതാനും ദിവസം മുന്‍പ് അത് വൈറലായി. ബിജെപി-സംഘ്പരിവാര്‍ നേതാക്കളുടെ മുസ്ലിം വിരുദ്ധ വര്‍ഗീയ പ്രസ്താവനകളും അറബ് വംശജരായ സ്ത്രീകളെക്കുറിച്ച് ബിജെപി നേതാവ് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളും ഗള്‍ഫ് ലോകത്തുണ്ടാക്കിയ അതിരൂക്ഷമായ പ്രതികരണത്തിന്റെ തുടര്‍ച്ചയായാണ് സോനുനിഗമിന്റെ പോസ്റ്റ് വീണ്ടും പൊങ്ങിയത്. ദുബൈയില്‍ പഠിക്കുന്ന മകനെക്കാണാന്‍ കുടുംബ സമേതം അവിടെയെത്തി ലോക്ക്ഡൌണില്‍ കുടുങ്ങിക്കിടക്കുന്നതിനിടെ, ഈ ഇന്ത്യന്‍ ഗായകന് അതികഠിനമായ എതിര്‍പ് നേരിട്ട് ട്വിറ്റര്‍ അക്കൌണ്ട് ഉപേക്ഷിക്കേണ്ടി വന്നു. ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഗള്‍ഫില്‍ ജോലിയും താമസവും തുടരുന്നതിനിടെ തന്നെ അന്നാട്ടുകാരുടെ മതപരവും വൈവകാരികവുമായ വിശ്വാസ ആചാരങ്ങളെ വിദ്വേഷപൂര്‍വം ആക്ഷേപിക്കുന്നത് വ്യാപകമാണെന്ന തദ്ദേശവാസികളുടെ തിരിച്ചറിവാണ് അസാധാരണമായ പ്രതിഷേധം ഉയര്‍ത്തിവിട്ടത്. അതുപിന്നെ ഇന്ത്യയിലെ ഇസ്ലാംഭീതിയും കാവിഭീകരതയും ലോക വ്യാപക ചര്‍ച്ചയാക്കുകയും അന്താരാഷ്ട്ര സംഘടനകളുടെ ഗൌരവതരമായ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്രയും വിപുലമായ സോഷ്യല്‍മീഡിയ പ്രചാരണമായി മാറുകയും ചെയ്തു.</div>
<br />
ഒരു രാജ്യത്ത് താമസിക്കുന്ന വിദേശികളോട് തദ്ദേശീയര്‍ക്കുണ്ടാകുന്ന എതിര്‍പ്/വിരോധം/വിവേചനം/വിദ്വേഷം തുടങ്ങിയവയെക്കുറിച്ച് ലോകവ്യാപകമായി പലതരം പഠനങ്ങള്‍ നടക്കുന്നുണ്ട്. xenophobia അഥവ പരദേശിസ്പര്‍ധ എന്നാണ് ഇതിനെ പൊതുവെ വിളിക്കുന്നത്. മനുഷ്യരുടെ കുടിയേറ്റം ഏതെങ്കിലും തരത്തില്‍ നടക്കുന്ന രാജ്യങ്ങളിലെല്ലാം പലതലത്തില്‍ പരദേശി സ്പര്‍ധ പ്രവര്‍ത്തിക്കുന്നുണ്ട്. മതം, വംശം, വര്‍ണം, തൊഴില്‍, സാന്പത്തികാന്തരം, സാമൂഹിക പദവി തുടങ്ങിയവയെല്ലാം പരദേശിസ്പര്‍ധക്ക് കാരണമാണ്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പരദേശി സ്പര്‍ധ മനുഷ്യാവകാശ ലംഘനമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇതിനെതിരെ ലോകത്താകെ പലതരം മുന്നറ്റങ്ങളും സാമൂഹിക പ്രതിരോധ പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നുമുണ്ട്. തദ്ദേശീയര്‍ക്ക് വിദേശ തൊഴിലന്വേഷകരോടുണ്ടാകുന്ന വിദ്വേഷമാണ് ഇത്. എന്നാല്‍ ഇതിന് നേരെ വിപരീതാവസ്ഥയിലുള്ള കുറ്റകൃത്യമാണ് ഗള്‍ഫ് രാജ്യത്തെ പൌരന്മാര് ഇന്ത്യക്കാരില്‍നിന്ന് നേരിട്ടത്. ഒരു രാജ്യത്ത് തൊഴിലന്വേഷിച്ചെത്തി, അവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ തന്നെ അതേ രാജ്യത്തിന്റെ സംസ്കാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മനുഷ്യര്‍ക്കും സ്ത്രീകള്‍ക്കും എതിരെ ക്രിമിനല്‍ സ്വഭാവത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തുകയാണ്. ലോകത്ത് ഇതുവരെ പ്രകടമായിട്ടില്ലാത്ത തരം വിദ്വേഷക്കുറ്റം! ലോകത്ത് അത്രപരിചിതമല്ലാത്ത തരത്തിലുള്ള ഈ വംശീയാതിക്രമം ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യേകതയായിരിക്കണം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-7FWRq4Lb1MI/XqvRB3QCZcI/AAAAAAAAGmw/r_WyUOqP7QksR0n84F9s8ZuzRpKAl2DLwCEwYBhgL/s1600/Salah.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="534" data-original-width="503" height="320" src="https://1.bp.blogspot.com/-7FWRq4Lb1MI/XqvRB3QCZcI/AAAAAAAAGmw/r_WyUOqP7QksR0n84F9s8ZuzRpKAl2DLwCEwYBhgL/s320/Salah.PNG" width="301" /></a></div>
<br />
<br />
എങ്കിലും പരദേശി സ്പര്‍ധ ഒരു നാട്ടിലെ പൌരന്മാര്ക്കിടയില് രൂപപ്പെടാനിടയാകുന്ന സാഹചര്യങ്ങളെക്കുറിച്ച പഠനം ഈ സന്ദര്‍ഭത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പ്രാഥമികമായി സാന്പത്തിക കാരണങ്ങളാണ് അതിന് പറയുന്നത്. സെനോഫോബിയ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ കുടിയേറ്റ തൊഴിലാളികളുടെ ക്രിമിനല്‍ സ്വഭാവവും അത്തരമാളുകളില്‍നിന്ന് തദ്ദേശീയര്‍ക്കുണ്ടാകുന്ന അനുഭവങ്ങളും സുപ്രധാന കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 31 ശതമാനം ആളുകളില്‍ പരദേശി സ്പര്‍ധയുണ്ടാക്കുന്നത്, കുടിയേറ്റത്തൊഴിലാളികളുടെ ക്രിമിനല്‍ സ്വഭാവവും അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും രാജ്യത്ത് അവര്‍ നടത്തുന്ന തട്ടിപ്പുകളുമാണെന്നാണ് ഡര്‍ബനിലെ ക്വാസുലു-നാറ്റല്‍ സര്‍കലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.<br />
സെനോഫോബിയയുണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാന കാരണങ്ങളില്‍ രണ്ടാമത്തേതും ഇതുതന്നെ. 10 ശതമാനത്തോളം തദ്ദേശീയരില്‍ സെനഫോബിയയുണ്ടാക്കുന്നത്‍, അവരുടെ സംസ്കാരത്തില്‍ വിദേശികളുണ്ടാക്കുന്ന ആഘാതമാണ്. അറബികളുടെ സംസ്കാരത്തിനും മതവിശ്വാസങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍, മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരായ തദ്ദേശീയ വികാരം സൃഷ്ടിക്കപ്പെടാന്‍ കാരണമായേക്കും.<br />
<br />
കുടിയേറ്റ തൊഴിലാളികളോട് ഏറ്റവും സൌഹാര്‍ദപരവും സഹിഷ്ണുതാപൂര്‍ണവുമായ സമീപനം സ്വീകരിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങളിലെ പൌരന്മാര്. ഒരു രാജ്യത്തെ സെനോഫോബിയയുടെ തോത് അളക്കാന്‍ ഗവേഷകര്‍ സ്വീകരിക്കുന്ന മാനദണ്ഡം അവിടത്തെ Migration Acceptance Index (MAI) ആണ്. കുടിയേറ്റ തൊഴിലാളികളോട് ഒരു രാജ്യം എത്രത്തോളം സഹിഷ്ണുത കാണിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. അഥവ എം എ ഐ കൂടുതലായ രാജ്യങ്ങള്‍ കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യവും അന്യരാജ്യ തൊഴിലാളികള്‍ ഏറ്റവും സുരക്ഷിതവുമായ രാഷ്ട്രങ്ങളായിരിക്കും എന്നര്‍ഥം. ഇതിന്റെ ആഗോള ശരാശരി 5.29/9 ആണ്. ജി സി സി രാജ്യങ്ങളുടെ ആകെ ഇന്‍ഡക്സ് 6.11 ഉം. വിദേശ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ജി സി സിയെന്നര്‍ഥം. ലോകത്തില്‍ തന്നെ വിദേശികളോടുള്ള സഹിഷ്ണുതയില്‍ നാലാം സ്ഥാനമാണിത്. യൂറോപ്പും യുറോപ്യന്‍ യൂണിയനുമെല്ലാം ഇതിന് പിറകിലേ വരൂ. ഇത്തരമൊരു മേഖലയിലാണ് ഇന്ത്യന്‍ വംശീയവാദികള്‍, മുവുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരായി വളര്‍ന്നേക്കാവുന്ന തരത്തില്‍ തദ്ദേശീയരുടെ വൈകാരികത ആളിക്കത്തിക്കുന്നത് എന്നതാണ് വിചിത്രം. 'നിങ്ങള്‍ നിശ്ചയമായും വിദ്വേഷം കാണിക്കേണ്ട തരത്തിലുള്ള ക്രിമിനിലുകളാണ് ഞങ്ങള്‍' എന്നാണ് ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് അവര്‍ക്കെതിരെ വംശീയാക്രമണം നടത്തുന്നവര്‍ അന്നാട്ടുകാര്‍ക്ക് ഇന്ത്യന്‍ പ്രവാസികളെക്കുറിച്ച് നല്കുന്ന സന്ദേശം. സ്വന്തം രാജ്യത്തപ്പോലും ഒറ്റുകൊടുക്കുന്ന ഈ വിചിത്ര സ്വഭാവവും ഇന്ത്യന്‍ ഫാസിസത്തിന്റെ മാത്രം സവിശേഷതായാകും.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-8NyNe7AILjQ/XqvRBzyBLcI/AAAAAAAAGnA/lTAL7boc5L0z56uzS0wxB-CA9BNEoVQGgCEwYBhgL/s1600/sonu_nigam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="927" data-original-width="792" height="320" src="https://1.bp.blogspot.com/-8NyNe7AILjQ/XqvRBzyBLcI/AAAAAAAAGnA/lTAL7boc5L0z56uzS0wxB-CA9BNEoVQGgCEwYBhgL/s320/sonu_nigam.jpg" width="273" /></a></div>
<br />
<br />
ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റ് രാജ്യങ്ങളിലുള്ളതുപോലുള്ള പരദേശി സ്പര്‍ധ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബ്രൂണെ സര്‍വകലാശാലയിലെ ഡോക്ടര്‍ എ കെ എം അഹ്സനുല്ലയുടെ നേതൃത്വത്തില്‍ നാലംഗ സംഘം നടത്തിയ പഠനം പറയുന്നത്. തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ വലിയ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യന്‍ സന്പദ് വ്യവസ്ഥയുടെയും കേരളം പോലുള്ള സംസ്ഥാനങ്ങളുടയെും നട്ടെല്ല് തന്നെ ഗള്‍ഫ് പ്രവാസികളാണ്. അവിടെ സ്വയം കുഴികുത്തുകയാണ് കാവിഭീകരര്‍. ലോകരാഷ്ട്രീയത്തിലെ ബലാബലത്തെക്കുറിച്ചും ശാക്തിക ചേരികളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതിലെ നയതന്ത്ര പദ്ധതികളെക്കുറിച്ചും ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലെ പാരസ്പര്യത്തെക്കുറിച്ചും പരസ്പരാശ്രിതത്വക്കുറിച്ചും അല്പംപോലും വിവരമില്ലാതെയാണ് വിഢ്ഢികളുടെ 'മോഡി സ്വര്‍ഗ'ത്തിലരുന്ന് ഇന്ത്യന്‍ സംഘികള്‍ വാചകമടിക്കുന്നത്. വിദ്വേഷ രാഷ്ട്രീയവും നുണഫാക്ടറികളും കൊണ്ട് ലോകത്തിന് മുന്നില്‍ ഇന്ത്യ നാണംകെടുകയാണെന്ന തിരിച്ചറിവ് പോലും അവര്‍ക്കില്ലാത്തത്, ഗള്‍ഫിനെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് വിദൂര ഭാവിയില്‍ തിരിച്ചടിയായി മാറുക. ഇതിനെതിരായ പ്രതിരോധം മതേതര ഹിന്ദുസമൂഹത്തില്‍നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-Ld9tjPd8Xkg/XqvRjfOjCLI/AAAAAAAAGnI/1yM9mtxzGLMEeXryUOs0qLsZ1o5XS5sxACLcBGAsYHQ/s1600/download.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="177" data-original-width="285" src="https://1.bp.blogspot.com/-Ld9tjPd8Xkg/XqvRjfOjCLI/AAAAAAAAGnI/1yM9mtxzGLMEeXryUOs0qLsZ1o5XS5sxACLcBGAsYHQ/s1600/download.jpg" /></a></div>
<br />
മാഡ്രിഡില്‍ നടന്ന ഒരു മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഗ്രൌണ്ടില് നെറ്റി ചേര്‍ത്തുവച്ച് നമസ്കാരത്തില്‍ സുജൂദ് ചെയ്യുംപോലെ സാഷ്ടാംഗം പ്രണമിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലെ ഇസ്ലാം ഭീതി ഗണ്യമായി കുറക്കുന്നതില്‍ സലായുടെ ഈ ആഹ്ലാദപ്രകടനം വലിയ പങ്കുവഹിച്ചുവെന്നാണ് കണ്ടെത്തല്‍. 2017ല്‍ ലിവര്‍പൂളുമായി സലാഹ് കരാര്‍ ഒപ്പുവച്ചതില്‍പിന്നെ ലിവര്‍പൂളിലും ഈ നഗരമുള്‍പെടുന്ന മെര്‍സെസിഡ് കൌണ്ടിയിലും മുസ്ലിംകള്ക്കെതിരായ വംശവെറിയും വിദ്വേഷക്കുറ്റങ്ങളും കുത്തനെ കുറഞ്ഞുവെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മറ്റ് കുറ്റകൃത്യങ്ങളുടെ തോത് അതേപടി തുടരുന്പോഴും മുസ്ലിംവിരുദ്ധ വിദ്വേഷക്കുറ്റം 18 ശതമാനമാണ് ഒറ്റവര്‍ഷംകൊണ്ട് കുറഞ്ഞത്. ലണ്ടനിലെ ഫുട്ബോള്‍ ആരാധകരുടെ 15 മില്ല്യണ്‍ ട്വീറ്റുകള്‍ പരിശോധിച്ച പഠനം, ലിവര്‍പൂള്‍ ആരാധകരുടെ മുസ്ലിം വിരുദ്ധ ട്വീറ്റുകള്‍ പകുതിയായി കുറഞ്ഞതായി കണ്ടെത്തി. യു എന്നിന്റെ ഏറ്റവും പുതിയ വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ ഈ പ്രതിഭാസത്തെ സലാഹ് ഇഫക്ട് എന്ന പേരില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒരു സെലിബ്രിറ്റിയുടെ സാമൂഹിക പ്രതികരണം ജനങ്ങള്‍ക്കിടയിലുണ്ടാക്കുന്ന പ്രതിഫലനമെത്രയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്ത് നടത്തുന്ന ഏതുപ്രതികരണവും അതത് രാജ്യങ്ങളുടെ സംസ്കാരത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സലാ ഇഫക്ട് ഉദ്ദരിച്ച് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും. ഗള്‍ഫിലെ സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും - സെലിബ്രിറ്റിയായാലും സാധാരണക്കാരനായാലും- ഇപ്പോള്‍ കണ്ണുതുറന്ന് കാണേണ്ട യാഥാര്‍ഥ്യമാണിത്. സോഷ്യല്‍മീഡിയയില്‍ പ്രവാസി സംഘികള്‍ സൃഷ്ടിക്കുന്ന വിദ്വേഷക്കാറ്റ് ഏതുദിശയിലാണ് തിരിഞ്ഞടിക്കുക എന്നത് അപ്രവചനീയമായിരിക്കുമെന്ന് ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും ഓര്‍ത്താല്‍ നന്ന്.<br /><br />(25-04-202, മീഡിയവണ്‍ വെബ്)</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-16866110966039201862020-04-25T06:43:00.001-07:002020-04-25T06:43:28.653-07:00വിദ്യാഭ്യാസ നയം: ആശയം, അനുഭവം, ആശങ്ക <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-0o-SP0sPsSw/XqQ-JudCM6I/AAAAAAAAGlI/jc3voRAE9fM73CoPO1KVBb7yUA5ETn1ywCLcBGAsYHQ/s1600/download.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="168" data-original-width="300" height="358" src="https://1.bp.blogspot.com/-0o-SP0sPsSw/XqQ-JudCM6I/AAAAAAAAGlI/jc3voRAE9fM73CoPO1KVBb7yUA5ETn1ywCLcBGAsYHQ/s640/download.jpg" width="640" /></a></div>
<br />
<br />
<br />
<h3>
<ul style="text-align: left;">
<li><span style="color: red;">ആശയം</span></li>
</ul>
</h3>
<br />
<br />
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ അടിമുടി അഴിച്ചുപണിയുന്ന തരത്തിലുള്ള സമഗ്രമായ വിദ്യാഭ്യാസ നയം മാറ്റത്തിന് രണ്ടാം മോദി സര്‍ക്കാര്‍ തറക്കല്ലിട്ട് കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെ എല്ലാ തലത്തിലും പൂര്‍ണാര്‍ഥത്തിലുള്ള തരംമാറ്റമാണ് വരുന്നത്. അധ്യയന ഘടന, പഠന മാധ്യമം, പാഠ്യപദ്ധതി, മൂല്യനിര്‍ണയം, പരീക്ഷ തുടങ്ങി പുതിയനയം തിരുത്തല്‍ നിര്‍ദേശിക്കാത്ത മേഖലകളൊന്നുമില്ല. വിദ്യാഭ്യാസത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുകയും എല്ലാവര്ക്കും ലഭ്യമാകും വിധം അത് സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കുകയും ചെയ്യുകയാണ് കരട് നയരേഖ മുന്നോട്ടുവക്കുന്ന അടിസ്ഥാന ആശയം. വിദ്യാഭ്യാസ മേഖലയെ ഏറെക്കുറെ സമഗ്രമായി സമീപിക്കുകയും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും ഒട്ടുമിക്ക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുന്ന കരട് നയരേഖ ഏറെക്കുറെ സ്വതന്ത്രമായ സമീപനമാണ് പിന്തുടരുന്നത്. ബജറ്റ് വിഹിതം 20 ശതമാനമാക്കി ഉയര്‍ത്തണമെന്നത് മുതല്‍ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ 50 ശതമാനത്തില്‍ എത്തിക്കണമെന്നതുവരെയുള്ള ശിപാര്‍ശകള്‍ ഈ സമീപനത്തിന് അടവരയിടുന്നു.<br />
<br />
എല്ലാവര്ക്കും തുല്യ അവസരം നല്‍കുക (ഇക്വിറ്റി), എല്ലാവര്ക്കും പ്രാപ്യമായിരിക്കുക (ആക്സസ്), എല്ലാവര്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക (ക്വാളിറ്റി) എന്നീ ആശയങ്ങളാണ് കരട് രേഖയിലൂടെ മുന്നോട്ടുവക്കുകുന്നത്. ഇവക്ക് താരതമ്യേന പ്രായോഗികമായ വഴികള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുമുണ്ട്. അത് കുട്ടികളുടെ പ്രായംതൊട്ടേ തുടങ്ങുന്നു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറുവയസ്സുമുതലാണ് നിര്‍ബന്ധിത വിദ്യാഭ്യാസം. പുതിയ നയം ഇത് മൂന്ന് വയസ്സ് മുതല്‍ എന്നാക്കി തിരുത്തുന്നു. രണ്ട് തരത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിനായുണ്ടാക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു. ഒന്ന് 0-3 പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളെയും അങ്കണവാടി അധ്യാപകരെയും ലക്ഷ്യമിട്ടും രണ്ടാമത്തേത് 3 മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയും.<br />
അരനൂറ്റാണ്ടിലേറെയായി രാജ്യം പിന്തുടരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണം. മൂന്ന് വയസ്സ് മുതല്‍ ആരംഭിച്ച് 18 വയസ് വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ 4 ഘട്ടമായാണ് അത് പുനക്രമീകരിക്കുന്നത്. ഇതിനെ Foundational stage, Preparatory/Latter Primary stage, Middle/Upper Primary stage, High/Secondary stage എന്നിങ്ങനെ തരംതിരിക്കുന്നു. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയാണ് സ്കൂള്‍ മേഖലയിലാകെ നടപ്പാക്കുക.<br />
<br />
ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, ആട്സ്, വൊക്കേഷണല്‍ വിഷയങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള 'ശത്രുതാപരമായ' വേര്‍തിരിവ് ഇല്ലാതാക്കണം. എല്ലാവര്ക്കും എല്ലാ വിഷയവും പഠിക്കാവുന്ന തരത്തിലുള്ള ഉദാര പാഠ്യപദ്ധതി വേണം. പാഠ്യ-പാഠ്യേതര മേഖല, അക്കാമദിക്-വൊക്കേഷണല്‍ മേഖല എന്നിങ്ങനെ നിലവിലുള്ള വ്യത്യസ്ത ധാരകളും ഇല്ലാതാക്കും. കായികം മുതല്‍ പൂന്തോട്ട നിര്‍മാണം വരെ എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. പരീക്ഷാ രീതിയിലും ഘടനയിലും സമൂലമായ അഴിച്ചുപണിയാണ് കരട് നയരേഖ ശിപാര്‍ശ ചെയ്യുന്നത്. അതിന് മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്: വ്യത്യസ്ത വിഷയങ്ങള്‍ പരീക്ഷക്ക് വേണ്ടി നിശ്ചയിക്കണം. ഇതില്‍നിന്ന്, ഒരു വിദ്യാര്‍ഥിക്ക് അവന്റെ അഭിരുചിക്കിണങ്ങുന്ന പരീക്ഷക്കായി തെരഞ്ഞെടുക്കാം. പരീക്ഷ, വിഷയത്തിന്റെ മര്‍മം മാത്രം പരിശോധിക്കുന്നതും വിദ്യാര്‍ഥിക്ക് അനായാസം നേരിടാന്‍ കഴിയുന്നതും ആകണം. തരക്കേടില്ലാതെ പഠിക്കുന്നവര്‍ക്ക് അനായാസം വിജയിക്കാന്‍ കഴിയണം. പരീക്ഷക്ക് സജ്ജനാണെന്ന് കുട്ടിക്ക് ബോധ്യമായാലാണ് പരീക്ഷ നടത്തേണ്ടത്. കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സ്കൂള്‍ ഫൈനല്‍ പരീക്ഷ തന്നെ ബോര്‍ഡ് പരീക്ഷയായി കണക്കാക്കാം. ബോര്‍ഡ് പരീക്ഷ കോര്‍ വിഷയങ്ങളില്‍ മാത്രം. കന്പ്യൂട്ടറൈസ്ഡ് അഡാപ്റ്റിവ് ടെസ്റ്റ് വ്യാപകമാക്കണം.<br />
<br />
നിലവിലെ സര്‍വകലാശാല-അഫിലിയേറ്റഡ് കോളജ് സങ്കല്പം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്ന് എടുത്തുകളയുന്നതാണ് നയരേഖ. ഗവേഷണ സര്‍വകലാശാലകള്‍ (research universities), അധ്യാപന സര്‍വകലാശാലകള്‍ (teaching universities), കോളജുകള്‍ എന്നിങ്ങനെ മൂന്നുതരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പകരം വരുന്നത്. എല്ലാം സ്വയം ഭരണാധികാരമുള്ളവ. ഭരണപരമായും അക്കാദമുകമായും സ്വയം ഭരണം ഉണ്ടാകും. കരിക്കുലം മുതല്‍ ഫീസ് വരെ എല്ലാം അരവര്‍ക്ക് നിശ്ചയിക്കാം. 2032 ന് ശേഷം രാജ്യത്ത് അഫിലിയേറ്റഡ് കോളജുകളോ അഫിലിയേറ്റിങ് സര്‍വകലാശാലകളോ ഉണ്ടാകില്ല. 12 കൊല്ലത്തിനകം ഇങ്ങിനെ മാറാത്ത കോളജുകളെ അഡല്‍റ്റ് എജുക്കേഷന്‍ കേന്ദ്രങ്ങളോ ലൈബ്രറികളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റും. ബിരുദ പഠനം കൂടുതല്‍ ഉദാരമാക്കണം. നാല് വര്‍ഷ ബിരദു കോഴ്സുകള്‍ ആരംഭിക്കണം. അതില്‍ ഒന്നിലധികം വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിയണം. അഥവ ഒരേ വിഷയത്തില്‍ സ്പെഷലൈസേഷനോടുകൂടി പഠിക്കുന്ന നിലവിലെ രീതിക്ക് പകരം, കുറേ വിഷയങ്ങള്‍ (multi disciplinary) പഠിക്കുകയും അതില്‍ നിന്ന് കൂടുതല്‍ താത്പര്യമുള്ള വിഷയം ആഴത്തില്‍ പഠിക്കുകയും ചെയ്യുക. ഗവേഷണ രംഗത്ത് യു ജി സി ഇല്ലാതാക്കുകയും പകരം നാ,ണല്‍ റിസര്‍ച്ച് ഫൌണ്ടേഷന് സ്ഥാപിക്കുകയും ചെയ്യും. ഇത്രയുമാണ് കരട് നയരേഖ മൊത്തത്തില്‍ നിര്‍ദേശിക്കുന്ന സുപ്രധാന മാറ്റങ്ങള്‍.<br />
<br />
<br />
<h3>
<ul style="text-align: left;">
<li><span style="color: red;">അനുഭവം</span></li>
</ul>
</h3>
<br />
<br />
ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത് താരതമ്യേന മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ കരട് നയ രേഖ മുന്നോട്ടുവക്കുന്ന പല നിര്‍ദേശങ്ങളും കേരളത്തില്‍ നടപ്പാക്കിയതോ നടപ്പാക്കിക്കൊണ്ടിരിക്കുന്നതോ ആണ്. 2007ലെ കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് (പാഠ്യപദ്ധതി ചട്ടക്കൂട്) തന്നെ അതില്‍ പ്രധാനം. പ്രവര്‍ത്തനാധിഷ്ഠിത പഠനവും വിമര്‍ശനാത്മക ബോധനശാസ്ത്രവും നിരന്തര മൂല്യനിര്‍ണയവുമെല്ലാം കേരളം പരീക്ഷിച്ചു. കളിച്ച് പഠിക്കുക എന്ന സങ്കല്പമായിരുന്നു ഡിപിഇപി. എന്നാല്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനം എന്ന തത്വം അങ്ങേയറ്റം വികലവും അശാസ്ത്രീയവുമായാണ് കേരളത്തില്‍ നടപ്പാക്കിയത്. അക്ഷരാഭ്യാസമില്ലാത്ത തലമുറയാണ് ഈ പാഠ്യക്രമത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന വിമര്‍ശം ഇപ്പോള്‍ ശക്തമാണ്. പ്രവര്‍ത്തനാധിഷ്ഠിത പഠനം എന്ന സങ്കല്പവും നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി വിജയിച്ചില്ല.<br />
<br />
സ്വയം ഭരണത്തിലും കേരളം മികച്ച പരീക്ഷണശാലയാണ്. പ്രധാന സര്‍ക്കാര്‍ കോളജുകള്‍ പോലും സ്വയംഭരണത്തിലേക്ക് നീങ്ങുകയും ഫീസിലടക്കം അതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. സ്വയംഭരണമില്ലാത്ത സ്വാശ്രയ കോളജുകളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നട്ടം തിരിയുകയും താങ്ങാനാകാത്ത ഫീസ് കാരണം പഠനമികവുള്ള കുട്ടികള്‍ക്ക് വരെ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് നിലവിലെ സ്ഥിതി വിശേഷം. കേരളത്തില്‍ ഇതിനകം നിലവില്‍വന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു അനുഭവം. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒരേനിയമം ബാധകമാക്കണമെന്ന നിര്‍ദേശം കരടിലുണ്ട്. എന്നാല്‍ ഇതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക തള്ളിക്കളയാനാകില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടനിടയിലെ കേരളത്തിലെ മാത്രം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുന്നവര്‍ക്ക് അത് എളുപ്പം ബോധ്യപ്പെടും. സര്‍ക്കാര്‍ പണം മുടക്കുന്ന പബ്ലിക് സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖല പോലെ കേരളത്തിലും മറ്റും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് നയത്തില്‍ വ്യക്തതയില്ല. ഇവയുടെ ഭാവിയും സര്‍ക്കാര്‍ ധനസഹായ സാധ്യതകളും എത്രവരെയെന്ന ആശയക്കുഴപ്പവും നയം ബാക്കിവക്കുന്നു.<br />
<br />
സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും വിഭവ ശേഷിയും പങ്കിട്ട് ഉപയോഗിക്കുന്നതിനായി ഒരു പ്രദേശത്തെ സമീപ സ്കൂളുകള്‍ ചേര്‍ത്ത് സ്കൂള്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം കരട് രേഖയിലുണ്ട്. കേരളത്തില്‍ ക്ലസ്റ്റര്‍ കോളജുകളെന്ന പേരില്‍ സമാനമായൊരു പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഇത് ഏറെക്കുറെ പരാജയമായി മാറിയ പരീക്ഷണമാണ്. ഈ പരിപാടിയാണ് ഇപ്പോള്‍ മറ്റൊരു പേരില്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. നിരവധി പ്രായോഗിക കടന്പകള്‍ അവശേഷിക്കുന്ന ഈ പദ്ധതി ഫലത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും. ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ ഏതുതരം നയം രൂപീകരിച്ചിട്ടും ഫലമുണ്ടാകില്ല.<br />
<br />
വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഒട്ടുമിക്ക പരീക്ഷണങ്ങളും അതിന്റെ നടത്തിപ്പിലെ വീഴ്ചകള്‍കൊണ്ട് മാത്രം പരാജയമായപ്പെട്ടവയാണ്. കാര്യക്ഷമതയില്ലാത്ത ഭരണ സംവിധാനങ്ങളാണ് അതില്‍ പ്രധാനം. അവിടെയാണ് പരീക്ഷയും പഠനവുമെല്ലാം അത്യന്തം ഉദാരവും വിദ്യാര്‍ഥി സൌഹൃദവുമാക്കുന്നത്. ഇതുവരെയുള്ള അനുഭവങ്ഹല്‍ മുന്നില്‍വച്ച് ആലോചിച്ചാല്‍ പുതിയ മാറ്റങ്ങല് വിപരീതഫലം ചെയ്യുമെന്നേ കരുതാനാകൂ. മറിച്ച് സംഭവിക്കാന്‍ അത്രമേല്‍ സൂക്ഷ്മമവും ജാഗ്രത്തുമായ നിര്‍വഹണ സംവിധാനം കൂടി ഇതോടൊപ്പം ആവിഷ്കരിക്കണം.<br />
<br />
<br />
<h3>
<ul style="text-align: left;">
<li><span style="color: red;">ആശങ്ക</span></li>
</ul>
</h3>
<br />
<br />
1986ല്‍ നിലവില്‍ വന്ന നയപ്രകാരമാണ് ഇപ്പോള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല നിലനില്ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. രാഷ്ട്രഘടനയെ ശാക്തീകരിക്കുകയും വഴിനടത്തുകയും ചെയ്യുന്ന ഭരണാഘടനാ മൂല്യങ്ങളിലധിഷ്ഠിതമായ നയരേഖയാണ് അന്നത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഏറെക്കുറെ ആ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുതകുന്ന തരത്തിലുള്ള പാഠ്യപദ്ധതി തന്നെയാണ് പിന്നീട് നിലവില്‍വന്നതും. എന്നാല്‍ പുതിയ കരട് നയം അത്തരമൊരു വീക്ഷണമല്ല മുന്നോട്ടുവക്കുന്നത്. എന്ന് മാത്രമല്ല, ആധുനികവും ഭരണഘടനാധിഷ്ഠിതവുമായ മൂല്യ സങ്കല്പങ്ങളോട് നിശ്ചിത ദൂരം പാലിക്കാന്‍ നയരേഖ അതിന്റെ വരികളിലുടനീളം ശ്രദ്ധിക്കുന്നുമുണ്ട്. പുരാതന ഇന്ത്യയിലാണ് അതിന് കൂടുതല്‍ താത്പര്യം. മത്സരാധിഷ്ഠിത ലോക കന്പോളത്തിനും തൊഴില്‍ വിപണിക്കും ഇണങ്ങുന്ന മനുഷ്യ ഫാക്ടറികള്‍ സ്ഥാപിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന സന്ദേശമാണ് നയരേഖ പുറത്തേക്ക് നല്‍കുന്നത്. അതിനിണങ്ങുന്ന പൌര സമൂഹത്തെയും മാനവവിഭവ ശേഷിയെയും സൃഷ്ടിക്കുന്ന തരത്തിലാണ് പലപദ്ധതികളും ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലേക്ക് അപകടകരാംവിധം വികസിക്കാന്‍ വേണ്ട എല്ലാ വഴികളും ഉള്ളടങ്ങിയതാണ് അതിന്റെ ആശയാടിത്തറ. കരട് നയ രേഖയിലെ ഭാഷാ പഠനവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷമാകുന്നത്.<br />
<br />
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജ്യമാകെ ഹിന്ദി വിരുദ്ധ പ്രക്ഷോഭമുയര്‍ന്നു. ഭാഷാ വൈവിധ്യത്തെ നിരാകരിച്ച് നയം ഹിന്ദി അടിച്ചേല്പിക്കാന് ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. ഹിന്ദിയേതര സംസ്ഥാനങ്ങളിലെല്ലാം എതിര് ശബ്ദങ്ങളുയര്‍ന്നു. വലിയ പ്രതിഷേധമവും അരങ്ങേറി. ഹിന്ദി നിര്‍ബന്ധമാക്കില്ലെന്നും നിലവില്‍ പിന്തുടരുന്ന ത്രിഭാഷാ പഠന പദ്ധതി തന്നെയാണ് പുതിയ നയവും പിന്തുടരുക എന്നും സര്‍ക്കാറിന് തിരുത്തേണ്ടിവന്നു. അത് മുഖവിലക്കെടുത്താല്‍ പോലും പുതിയ നയത്തിലൂടനീളം ഭാഷ, ഒരു പ്രശ്നമേഖലയായി നിറഞ്ഞുനില്‍ക്കുന്നവെന്ന ആശങ്ക അവഗണിക്കാനാകില്ല. ഇംഗ്ലീഷിനെ ഒഴിവാക്കുകയും പ്രാദേശിക ഭാഷയിലേക്ക് വ്യവഹാരം ചുരുക്കുകയും ചെയ്യുക എന്നതിനാണ് കരട് നയം ഊന്നല്‍ നല്‍കുന്നത്. വികസിത രാജ്യങ്ങളെ മാതൃകയാക്കി ഇംഗ്ലീഷ് വിരുദ്ധ, ഇന്ത്യന്‍ ഭാഷാ വാദമാണ് കരട് നയം ശിപാര്‍ശ ചെയ്യുന്നത്. അത്തരംരാജ്യങ്ങളിലെല്ലാം ഒരു പൊതുഭാഷയുണ്ട് എന്നും ഇന്ത്യക്ക് അങ്ങിനെയൊന്നില്ല എന്നും ഭാഷാ വൈവിധ്യമാണ് രാജ്യത്തിന്റെ സവിശേഷതയെന്നുമുള്ള വസ്തുത നയം കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യക്കാരന് അതിജീവനത്തിന് അന്താരാഷ്ട്ര ഭാഷ അനിവാര്യമാണെന്ന വസ്തുതയും കരട് രേഖയുണ്ടാക്കിയവര്‍ മറച്ചുവക്കുന്നു.<br />
<br />
ഭാഷാ പഠനം എന്നാല്‍ സംസ്കാരവും സാഹിത്യവും പഠിക്കല്‍ കൂടിയാണ്. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളോട് കഠിനമായ വിയോജിപ്പും ഇന്ത്യന്‍ ഭാഷകളില്‍ അമതിമായ ഊന്നലുമാണ് നയത്തില്‍. ഭാഷാ പഠനത്തിലൂടെ തുറക്കപ്പെടുന്ന സാംസ്കാരിക വിനിമയ സാധ്യതകളെക്കൂടി ഇത് ഇല്ലാതാക്കും. ആഗോള നിലവാരവും സാധ്യതയുമുള്ള വിദ്യാഭ്യാസം സ്വപ്നംകാണുന്ന നയത്തിന് പക്ഷെ, ഭാഷയുടെ കാര്യത്തില്‍ ഈ വിശാല വീക്ഷണമില്ല. ഇംഗ്ലീഷിനോട് ശത്രുതാപരമായ നിലപാടാണ് കരട് നയം സ്വീകരിക്കുന്നത്. ഇംഗ്ലീഷിന്റെ പ്രാമുഖ്യം മറികടക്കണം, ഇംഗ്ലീഷ് ഇന്ത്യന്‍ ഉപരിവര്‍ഗത്തിന്റെ ഭാഷയാണ്, മറ്റുള്ളവരെ അത് അരികുവത്കരിക്കുന്നു, വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്ഡമായി മാറുന്നു, ഇംഗ്ലീഷറിയാത്തവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ നഷ്ടമാകുന്നു, പ്രതിഭകള്‍ക്ക് വളരാന്‍ ഇംഗ്ലീഷ് തടസ്സമാകുന്നു, രക്ഷിതാക്കളില്‍ ഇംഗ്ലീഷ് ഭ്രമം സൃഷ്ടിക്കുന്നു തുടങ്ങി അതിരൂക്ഷമായ ഭാഷയില്‍ ഇംഗ്ലീഷിനെതിരെ ദീര്‍ഘമായ ഒരു കുറ്റപത്രം തന്നെ കരട് നയത്തിലുള്‍പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ആധിപത്യം അവസാനിപ്പിക്കണം, ഇന്ത്യന്‍ ഭാഷകളുടെ പ്രതാപം തിരിച്ചുപിടിക്കണം, ഭാഷാ-സാഹിത്യ പഠനം ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാകണം എന്നിങ്ങനെ ഒരു കര്‍മ പദ്ധതിയും കരട് മുന്നോട്ടുവക്കുന്നു. ഇന്ത്യക്കാര്‍ തമ്മിലെ ആശയ വിനിമയം ഇന്ത്യന്‍ ഭാഷയിലായിരിക്കണം എന്നതാണ് നയരേഖ മുന്നോട്ടുവക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ഇതെല്ലാം പരോക്ഷമായ ഹിന്ദിവത്കരണത്തിനുള്ള നീക്കമാണെന്ന ആരോപണം വസ്തുതാപരമായി നിഷേധിക്കാനോ ഹിന്ദേയതര സംസ്ഥാനങ്ങളുന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാനോ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.<br />
<br />
മലയാളിയോ തമിഴനോ മറാഠിയോ ഗുജറാത്തിയോ മണിപ്പൂരിയോ അവരവരുടെ സംസ്ഥാനത്തിന് പുറത്തുപോയാല്‍ പിന്നെ പൊതുവായ ആശയവിനിമയത്തിന് ആശ്രയിക്കുന്നത് ഇംഗ്ലീഷിനെയാണ് എന്ന വസ്തുത ഹിന്ദി ഭ്രമത്തിനിടെ കസ്തൂരിരംഗന്‍ കമ്മിറ്റി വിസ്മരിച്ചു. ഒരു രാജ്യം ഒരൊറ്റ ഭാഷ എന്ന തത്വമാണ് കരട് നയത്തിലെ പരോക്ഷമായ സമീപനം. അധ്യയന മാധ്യമം പ്രാദേശിക ഭാഷയാകണമെന്ന നിബന്ധനക്കൊപ്പം, സംസ്കൃത്തതിന് മുന്‍ഗണന നല്‍കണമെന്നും പറയുന്നു. എല്ലാ അറിവുകളുടെയും സ്രോതസ്സാണ് സംസ്കൃതം എന്ന ധ്വനി നയരേഖയുടെ വരികള്‍ക്കിടയില്‍ കാണാം. സംസ്കൃതം അടക്കം ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതിലെ സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ശാസ്ത്രവും ഗണിത ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഒക്കെയുള്ള സംസ്കൃതം പഠിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കണം. മറ്റ് സ്കൂള്‍ വിഷയങ്ങളുമായി സംസ്കൃതത്തെ ബന്ധിപ്പിക്കണം. ഹിന്ദി വിട്ടാല്‍ പിന്നെ സംസ്കൃതത്തിലാണ് കരട് നയത്തിന്റെ ശ്രദ്ധ.<br />
<br />
എന്നാല്‍ ഏറ്റവും കനത്ത ആശങ്ക നിലനില്‍ക്കുന്നത് പുതിയ നയം നടപ്പാക്കുന്നതിന് കമ്മിറ്റി മുന്നോട്ടുവക്കുന്ന അതികേന്ദ്രിത സംവിധാനത്തിലാണ്. ഗവേഷണമടക്കം വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ മാറ്റങ്ങളുടെയും നിയന്ത്രണം പ്രധാനമന്ത്രിയിലായിരിക്കണമെന്നാണ് കരടിലെ ശിപാര്‍ശ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ അധികാരമുള്ള കണ്‍കറന്റ് പട്ടികയില്‍ പെട്ട വിദ്യാഭ്യാസം, പുതിയ നയം നടപ്പാക്കുന്നതോടെ ഏറെക്കുറെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് മാറും. നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് നയം വിഘാതം സൃഷ്ടിക്കും. അത് നടപ്പാക്കാനുള്ള ഭരണസംവിധാനത്തിന്റെ ഘടനയും രൂപകല്പനയും വീകേന്ദ്രീകരണം എന്ന തത്വത്തെ നിരാകരിക്കുന്നതും സംസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ്. ദേശീയ വിദ്യാഭ്യാസ കമ്മീഷന് (എന്‍ ഇ സി) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കായിരിക്കും ഇതിന്റെ ചുമതല. സമിതിയുടെ തലവനാകട്ടെ പ്രധാനമന്ത്രിയും. വിദ്യാഭ്യാസ മേഖലയിലെ ഏത് പദ്ധതിയും ഏത് സമയത്തും പുനരാലോചിക്കാനും പരിഷ്കരിക്കാനും കമ്മീഷന് അധികാരമുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏത് സ്ഥാനപത്തിന്റെയും ബഡ്ജറ്റും ധനവിനിയോഗം അടക്കം എല്ലാ സാന്പത്തിക ഇടപാടുകളും കമ്മീഷന് നിയന്ത്രിക്കാം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കാനുള്ള നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഗവേണിങ് ബോഡിയെ നിയമിക്കുന്നതും എജുക്കേഷന്‍ കമ്മീഷനായിരിക്കും. ഫലത്തില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് പൂര്‍ണാധികാരവും അവസരവും നല്കുന്ന, രാഷ്ട്രീയ അജണ്ടകള്‍ അനായാസം നടപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് ദേശീയ കമ്മീഷന്റെ രൂപകല്പന.<br />
<br />
അനിയന്ത്രിതമായ സ്വകാര്യവത്കരണത്തിന് വഴിവക്കുന്ന തരത്തിലുള്ള സന്പൂര്‍ണ സ്വയംഭരണം ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് കരട് നയ രേഖയിലെ ആശങ്കയുയര്‍ത്തുന്ന മറ്റൊരു മേഖല. എല്ലാവര്ക്കും എല്ലായിടത്തും ലഭ്യമാകുന്ന തരത്തില്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ പൊതുപണം ചിലവിടുന്നതിന്റെ തോത് വര്‍ധിപ്പിക്കണമെന്നും കരട് രേഖ നിര്‍ദേശിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും സ്വയംഭരണം വേണമെന്നതിലാണ് നയത്തിന്റെ ഊന്നല്‍. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തടയിട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളാണ് സ്വയംഭരണമെന്ന ആശയത്തിന് തടസ്സമായതെന്ന വിമര്‍ശം നയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നവീനമായ ആശയങ്ങള്‍ കൊണ്ടുവരുന്നതിന് വിഘാതമായി. ഈ പ്രതിബന്ധം മറികടക്കാന്‍ സ്വയംഭരണത്തോട് ഉദാര സമീപനം സ്വീകരിക്കണമെന്നാണ് ശിപാര്‍ശ. സ്വകാര്യ നിക്ഷേപത്തില്‍ ചെറു നിയന്ത്രണങ്ങള്‍ മതി.<br />
<br />
സന്പൂര്‍ണ സ്വയംഭരണമാണ് നയം വിഭാവനം ചെയ്യുന്നത്. അത് അക്കാദമികമായ സ്വയം ഭരണം മാത്രമല്ല. ഫീസ് നിര്‍ണയിക്കാനും ശന്പളം നിശ്ചയിക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനുമുള്ള പൂര്‍ണ അധികാരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ പാഠ്യപദ്ധതി സ്വയം നിശ്ചയിക്കാം. അവര്‍ക്കുവേണ്ട ഫീസും ഈടാക്കാം. അധ്യാപക പരിശീലനത്തിലടക്കം സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കണം. എല്ലാവര്ക്കും എത്തിപ്പിടിക്കാവുന്ന വിദ്യാഭ്യാസ സംവിധാനമെന്ന എന്ന നയരേഖ തന്നെ മുന്നോട്ടുവക്കുന്ന സങ്കല്പത്തെ അപ്പാടെ അട്ടിമറിക്കുന്നതാണ് ഈ സ്വാശ്രയവത്കരണം. ക്രമേണ എല്ലാ സ്ഥാപനങ്ങളും സ്വയംഭരണത്തിലെത്തണമെന്ന് നയം സ്വപ്നം കാണുന്നു. സ്വകാര്യ മേഖലയെ ചൂഷണരഹിതമാക്കി മാറ്റാനുതകുന്ന ഒന്നും നയത്തിലില്ല. വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണം നിലനിര്‍ത്തുന്നിനെപ്പറ്റി നയത്തില്‍ വ്യക്തതയില്ല. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ കാര്യത്തില്‍ പലയിടത്തും പരാമര്‍ശമുണ്ട്. സ്വകാര്യവത്കരണം ശക്തമാകുന്നതോടെ സാമൂഹികമായി ദുര്‍ബലരായവര്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് അതിവേഗം പുറന്തള്ളപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതും അപ്രാപ്യമായതും അതുവഴി തുല്യാവസരം നിഷേധിക്കപ്പെടുന്നതുമായി വിദ്യാഭ്യാസം മാറും.<br />
<br />
ഇതുവരെയുള്ള അനുഭവങ്ങള്‍ കൂടി മുന്നിര്ത്തിയാല് ആശങ്കകള്‍ക്കൊപ്പം ഒരുതരം അവിശ്വാസംകൂടി നയരേഖയെക്കുറിച്ചുണ്ടാകുന്നുണ്ട്. കരട് പങ്കുവക്കുന്ന നയങ്ങള്‍ രൂപീകരിക്കപ്പെട്ട ആശയാടിത്തറ വരികള്‍ക്കിടയിലൂടെ വ്യക്തമാണ്. ഈ സൈദ്ധാന്തിക ചട്ടക്കൂടും ആശയാടിത്തറയും ജനാധിപത്യത്തെയും മേതതരത്വത്തെയും പിന്തുടരുന്നവരെ ഭയപ്പെടുത്തുന്നുമുണ്ട്.<br />
നയം നടപ്പാക്കാനുള്ള സംവിധാനവും അതിനുണ്ടാക്കേണ്ട കമ്മീഷനുകളും വഴി ഫലത്തില്‍ അധികാരം കേന്ദ്ര സര്‍ക്കാറില്‍ കേന്ദ്രീകരിക്കുകയാണ്. അതാകട്ടെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും. ഹിന്ദുത്വ അജണ്ടക്ക് അനുസൃതമായ തരത്തില്‍ നയ നിലപാടുകളെ വ്യാഖ്യാനിച്ച് നടപ്പാക്കാന്‍ ശേഷിയുള്ളവരാണ് ഇന്ന് ഇന്ത്യന്‍ ഭരണരംഗത്തും അതിന്റെ അനുബന്ധവേദികളിലും എത്തുന്നത് എന്നത് ഈ ആശങ്കയെ ഇരട്ടിയാക്കുന്നു. കരട് നയരേഖ തുടങ്ങുന്നത് ഡോ. അംബേദ്കറെ ഉദ്ദരിച്ച് കൊണ്ടാണ്: 'ഭരണഘടന എത്രനല്ലതാണെങ്കിലും നടപ്പാക്കുന്നത് മോശം ആളുകളാണെങ്കില്‍ അത് മോശമാകും' എന്നാണ് ആമുഖത്തിലെ ഉദ്ദരണി. നയം നടപ്പാക്കുന്നവരെക്കുറിച്ചും ഇതുതന്നെയാണ് പറഞ്ഞുവക്കേണ്ടത്.<br />
<br />
(രിസാല വാരിക, 2019 ജൂലൈ)</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-56359786046253083652020-04-19T05:55:00.001-07:002020-04-19T05:55:57.990-07:00കൊറോണകേറാ തുരുത്തുകള്‍<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-e24P5xlwWLI/XpxGm57VepI/AAAAAAAAGj8/S02y9-_5Zy8cX8cMVFquJQbwlk_GGabIACLcBGAsYHQ/s1600/Tuvalu-guardian.PNG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="853" data-original-width="1249" height="436" src="https://1.bp.blogspot.com/-e24P5xlwWLI/XpxGm57VepI/AAAAAAAAGj8/S02y9-_5Zy8cX8cMVFquJQbwlk_GGabIACLcBGAsYHQ/s640/Tuvalu-guardian.PNG" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ടുവാലു ദ്വീപ് സമൂഹത്തിലെ ഒരു പ്രദേശം- ഗൂഗ്ള്‍ ചിത്രം</td></tr>
</tbody></table>
<br />
<h3 style="text-align: center;">
<b><span style="color: cyan;"> <span style="background-color: blue;">രാജ്യങ്ങള്‍</span></span></b></h3>
<blockquote class="tr_bq">
<blockquote class="tr_bq">
<h4 style="text-align: left;">
<ul style="text-align: left;">
<li style="text-align: justify;"><span style="background-color: white;"><span style="color: red;">ടുവാലു. </span></span><span style="color: blue;">സമോവ. </span><span style="color: magenta;">ടോങ്ക.</span> <span style="color: purple;">ലസോതോ</span></li>
</ul>
<ul style="text-align: left;">
<li style="text-align: justify;"><span style="color: purple;">കിരിബാസ്.</span> <span style="color: magenta;">കൊമോറോസ്.</span> <span style="color: blue;">നഊറു. </span></li>
</ul>
<ul style="text-align: left;">
<li style="text-align: justify;"><span style="background-color: white;"><span style="color: orange;">പലാവു.</span></span> <span style="background-color: white;"><span style="color: blue;">വനുവാറ്റു. </span></span><span style="color: red;">മൈക്രൊനേഷ്യ. </span></li>
</ul>
<ul style="text-align: left;">
<li style="text-align: justify;"><span style="color: #20124d;">മാര്‍ഷല്‍ ഐലന്റ്സ്.</span> <span style="color: #e06666;">സോളമന് ഐലന്റ്സ്.</span></li>
</ul>
</h4>
</blockquote>
</blockquote>
<br />
ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ മനുഷ്യരെല്ലാം അടിയറവ് പറഞ്ഞുകഴിഞ്ഞു. കരയും കടലും ആകാശവുമെല്ലാം അടച്ചുകെട്ടിയിട്ടും എല്ലാ വന്‍കരകളിലും കൊറോണ വൈറസ് നിശ്ശബ്ദം നടന്നെത്തിയിരിക്കുന്നു. മരണമായും മഹാമാരിയായും അത് ചുടലനൃത്തം ചവിട്ടുകയാണ്. ലോകമാകെ ചാന്പലാക്കാന്‍ ശേഷിയുള്ള ആയുധപ്പുരകളുടെ കാവലുണ്ടെന്ന് വീരസ്യം പറഞ്ഞിരുന്നവര്‍പോലും നെഞ്ചില്‍ തീപിടിച്ച് പരക്കംപായുന്നു. വാക്ക് മുട്ടിയവരുടെ നിസ്സാഹയമായ നിലവിളികളും രക്ഷാവഴികളടഞ്ഞവരുടെ നിരാശാഭരിതമായ നെടുവീര്പുകളും മരണമുറച്ചവരുടെ നിശ്ശബ്ദതയുമെല്ലാം ഇഴചേര്‍ന്ന് രൂപപ്പെട്ട ഭയത്തിന്റെ കരിന്പടത്തില് പൊതിഞ്ഞ ഒരു സെമിത്തേരിയാണിന്ന് ലോകം. ഇത്തരമൊരു ലോകത്ത് ഇനിയും കോവിഡ് ആക്രമണത്തിനിരയാകാത്ത ഒരു രാജ്യമുണ്ടോ എന്ന ചോദ്യത്തിലെ അവിശ്വസനീയത ആരെയും വിസ്മയിപ്പിക്കും.<br />
<br />
പക്ഷെ, അങ്ങനെയുമുണ്ട് രാജ്യങ്ങള്‍. ഒന്നല്ല, പന്ത്രണ്ട് രാജ്യം!! പേരുകേട്ട വന്പന്മാരെല്ലാം കീഴടങ്ങിയിട്ടും പിടിച്ചുനില്ക്കുന്നവര്. ഒരുപക്ഷെ കോവിഡ് വന്നില്ലായിരുന്നെങ്കില്‍ മലയാളികള്‍ അവരുടെ ജീവിതത്തിനിടെ പേരുപോലും കേള്‍ക്കാനിടയില്ലാത്ത രാജ്യങ്ങള്‍. ജനസംഖ്യ തീരെ കുറഞ്ഞ കൊച്ചുകൊച്ചു രാജ്യങ്ങളാണവ. ഇതുവരെ കോവിഡ് ബാധിച്ചില്ലെങ്കിലും ഇനി വൈറസ് വന്നുകയറില്ലെന്ന അമിതമായ ആത്മവിശ്വാസമൊന്നും ഇവര്‍ക്കില്ല. പലരും വന്പന് രാജ്യങ്ങളെ വെല്ലുന്ന മുന്‍കരുതലുകളെടുത്തിട്ടുമുണ്ട്. എല്ലാവരും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ്. പരിമതിമായ ആരോഗ്യ അടിസ്ഥാന സൌകര്യവും ദരിദ്രമായ സാന്പത്തികാവസ്ഥയുമാണ് പല കുട്ടിരാജ്യങ്ങളിലുമുള്ളത്. ഇതില്‍ ഒന്നൊഴികെ എല്ലാ രാജ്യങ്ങളും ചിതറിക്കിടക്കുന്ന ചെറു ദ്വീപുകളുടെ സംഘാതമാണ്. വിദഗ്ധ ചികിത്സക്ക് വിദേശത്തെ ആശ്രയിക്കേണ്ടവര്‍. എന്നിട്ടും മറ്റെല്ലാ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് ഈ 12 കുഞ്ഞു രാഷ്ട്രങ്ങള്‍ ആത്മവിശ്വാസത്തോടെ കൊറോണയെ അകറ്റിനിര്‍ത്തുകയാണ്.<br />
<br />
<h3 style="text-align: left;">
<span style="color: magenta;">പുറം മനുഷ്യരെത്താത്ത മണ്ണ്</span></h3>
ഭൂവിസ്തൃതിയില്‍ ലോകത്തെ രണ്ടാമത്തെ ചെറു രാജ്യമാണ് നഊറു. ജനസംഖ്യ പതിനായിരം. രാജ്യത്താകെയുള്ളത് ഒരു ആശുപത്രി. വെന്റിലേറ്റര്‍ സൌകര്യമേയില്ല. ആരോഗ്യ വിദഗ്ധരും നന്നേ കുറവ്. കൊറോണയെങ്ങാനും വന്നാല്‍ പിന്നെ രക്ഷയില്ലെന്നര്‍ഥം. അതിനാല്‍ രാജ്യമൊന്നാകെ വൈറസ് പടികടക്കാതെ കാക്കുകയാണ്. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചും വിദേശങ്ങളില്‍നിന്ന് വരുന്ന നാട്ടുകാരെ കര്‍ശനമായ ഏകാന്തവാസത്തിനയച്ചും അവര്‍ ജാഗ്രതപാലിച്ചു. ഇതിപ്പോഴും തുടരുന്നുമുണ്ട്. സാന്പിളെടുത്താല്‍ പരിശോധനക്ക് ആസ്ത്രേലിയയില്‍ പോകണം. എങ്കിലും ഇതുവരെ എല്ലാം ഭദ്രം. 1968ല്‍ നിലവില്‍ വന്ന രാജ്യാണെങ്കിലും ഭൂമിയില്‍ ഏറ്റവും കുറവ് മനുഷ്യര്‍ പുറത്തുനിന്നെത്തുന്ന രാജ്യമാണിത്. ഒരുവര്‍ഷം ഇവിടെ വരുന്നത് ശരാശരി നൂറ് വിദേശ സന്ദര്‍ശകര്‍ മാത്രം. അതുകൊണ്ട് തന്നെ ഇനി രോഗം ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയും തീരെ കുറവ്.<br />
<br />
<h3 style="text-align: left;">
<span style="color: magenta;">പൊണ്ണത്തടിയോട് മുട്ടാനില്ല</span></h3>
<br />
കിങ്ഡം ഓഫ് ടോങ്കയാണ് കൊറോണക്ക് ബാലികേറാമലയായ മറ്റൊരു രാജ്യം. 748 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള രാജ്യം 169 ദ്വീപുകള്‍ ചേര്‍ന്നതാണ്. 1970ല്‍ സ്വതന്ത്രമായി. തുറമുഖങ്ങള്‍ അടച്ചും കര്‍ശനമായ യാത്രാവിലക്ക് ഏര്‍പെടുത്തിയും കോവിഡിനെ തടയാന്‍ നടത്തിയ നീക്കങ്ങള്‍ ഇവിടെ ഫലംകണ്ടു. കൊറോണയെ പുല്ലുപോലെ നേരിടുന്ന ടോങ്കക്കാര്‍ പക്ഷെ പൊണ്ണത്തടിയോട് മുട്ടാന്‍ നില്‍ക്കില്ല. ലോകാരോഗ്യ സംഘനയുടെ കണക്ക് പ്രകാരം രാജ്യത്തെ 60 ശതമാനം മനുഷ്യരും പൊണ്ണത്തടിയന്മാരാണ്. ലോകത്തില്‍ ഏറ്റവുമേറെ പൊണ്ണത്തടിയന്മാരുള്ള രാജ്യങ്ങളുടെ മുന്‍നിരിയിലുണ്ട് ടോങ്ക.<br />
<br />
<span style="color: magenta;">ഓര്‍മയിലുണ്ട് മഹാമാരി</span><br />
<br />
ന്യൂസിലാന്റില്‍നിന്ന് സ്വാതന്ത്ര്യം നേടിയ നാല് ദ്വീപുകളുടെ കൂട്ടമാണ് സമൊവ എന്ന രാജ്യം. 1.95 ലക്ഷമാണ് ജനസംഖ്യ. സമൊവക്ക് പക്ഷെ പകര്‍ച്ചവ്യാധിയുടെ ഒരു ഭീകരചരിത്രമുണ്ട്. 1918 ല്‍ ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന പകര്‍ച്ചപ്പനിയില്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് മനുഷ്യര്‍ മരിച്ചിരുന്നു. ആ ഓര്‍മകള്‍കൂടിയുണ്ട്, അവരുടെ കോവിഡ് മുന്കരുതലുകളില്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു എന്നൊരു വ്യാജ ഫേസ്ബുക്ക് പ്രചാരണമാണ് സമൊവയില്‍ ആദ്യമെത്തിയത്. ഒരു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വകുപ്പില്‍ ഇതിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മഹമാരിയുടെ ഓര്മയുള്ള നാട്ടില്‍ നടപടികള്‍ക്ക് ഒരിളവുമുണ്ടാകില്ലെന്നുറപ്പ്. കോവിഡ് രഹിത രാജ്യങ്ങളില്‍ താരതമ്യേന അല്പം മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ളത് ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രൊനേഷ്യയിലാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വര്‍ണാന്ധത ബാധിച്ചവരുള്ളത് ഈ രാജ്യത്തെ പോണ്‍പെ സ്റ്റേറ്റിലാണ്.<br />
<br />
<h4 style="text-align: left;">
<span style="color: magenta;">തെരഞ്ഞെടുപ്പില്‍ കലക്കും</span></h4>
<br />
പസിഫിക് ഓഷ്യനിലെ ദ്വീപ് രാജ്യങ്ങളിലൊന്ന് ടുവാലു. ജനസംഖ്യ 11,192 ആണെങ്കിലും രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലവിലുണ്ട്. 15 അംഗ പാര്‍ലമെന്റും. ഭരണഘടനയും നിയമ വ്യവസ്ഥയും ഭദ്രമായ രാജ്യത്ത് 2023ല്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും. കൊറോണ കയറാതെ രാജ്യത്തെ സംരക്ഷിച്ച പ്രധാനമന്ത്രിക്ക് അതൊരു ഭരണ നേട്ടമാകാതെ തരമില്ല. എന്നാല്‍ ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദവും കാര്‍ന്നുതിന്നുന്ന സമൂഹമാണ് ടുവാലു ജനത. എല്ലാ പൌരന്മാര്ക്കും ചികിത്സ സൌജന്യമാണെങ്കിലും മരണനിരക്ക് ഇത്തിരി ഉയര്‍ന്നതാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കാകട്ടെ 25/1000 ആണ്.<br />
<br />
<h4 style="text-align: left;">
<span style="color: magenta;">പുകവലിയാണ് പേടി</span></h4>
ഗില്‍ബേര്‍ട്ട് ഐലന്റ് രണ്ട് രാജ്യങ്ങളായി പിരിഞ്ഞാണ് ടുവാലു പിറന്നത്. ഒപ്പം പിറന്നത് കിരിബാസ്. ടുവാലുവിനെപ്പോലെ തന്നെ കിരിബാസിലും കൊറോണക്ക് കയറാനായിട്ടില്ല. 32 ദ്വീപുകളടങ്ങിയതാണ് കിരിബാസ്. ആകെ ജനസംഖ്യ 1.10 ലക്ഷം. രാജ്യത്തെ 54 ശതമാനം ജനങ്ങളും പുകവലിക്കാരാണ്. പുകവലിക്കാര്‍ക്ക് കോവിഡ് വലിയ ഭീഷണിയാണെന്ന കഥകള്‍ ഇവിടെയുമുണ്ട്. അതിന്റെ പേടിയും. ഏതാണ്ട് 25 ഡോക്ടര്‍മാര്‍ മാത്രമുള്ള രാജ്യത്തെ, കൊറോണ വരാതെ സംരക്ഷിക്കല്‍ തന്നെയാണ് നല്ലത്.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-a1Be8k9VhLU/XpxJ0vGFctI/AAAAAAAAGkI/LGe-lJ-hmc8SfWcptmXIhDK_crjS1r_gACLcBGAsYHQ/s1600/Comoros-Chomoni-village-official%2Bsite.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="766" data-original-width="1170" height="261" src="https://1.bp.blogspot.com/-a1Be8k9VhLU/XpxJ0vGFctI/AAAAAAAAGkI/LGe-lJ-hmc8SfWcptmXIhDK_crjS1r_gACLcBGAsYHQ/s400/Comoros-Chomoni-village-official%2Bsite.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കൊമോറോസിലെ ഒരു തീരം</td></tr>
</tbody></table>
<span style="color: magenta;"><br /></span>
<h4 style="text-align: left;">
<span style="color: magenta;">ഡോക്ടര്‍മാരെ വേണം</span></h4>
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹ രാജ്യമാണ് ജസ്റുല്‍ ഖമര്‍. ഇംഗ്ലീഷില്‍ കൊമോറോസ് എന്നറിയപ്പെടുന്ന ഈ രാജ്യത്ത് ആകെ ജനം 8.55 ലക്ഷം. അതി ദരിദ്ര രാജ്യാണെങ്കിലും ആഘോഷത്തിന് ഇവിടെ ഒരുകുറവുമില്ല. അത്യാഡംബരപൂര്‍വം വിവാഹം നടത്തുന്നവര്‍ക്ക് മാത്രം ധരിക്കാന്‍ അനുമതിയുള്ള പ്രത്യേക രീതിയിലുള്ള ചില ദേശീയ വസ്ത്രങ്ങള്‍ വരെ ഇവിടെയുണ്ടത്രെ. ലോക്ക്ഡൌണും ക്വാറന്റൈനും നടപ്പാക്കുന്ന കാര്യത്തിലും ജസ്റുല്‍ ഖമര്‍ ഇത്തിരി ആര്ഭാടത്തിലാണ്. അനിശ്ചിതകാലത്തേക്കാണ് ലോക്ക്ഡൌണ്‍. രാജ്യത്താകെയുള്ളത് 100-120 ഡോക്ടര്‍മാര്‍ മാത്രം. ആശുപത്രി സൌകര്യങ്ങളും പരിമിതം. അപ്പോള്‍ കല്യാണം പോലെത്തന്നെ ലോക്ക്ഡൌണും അല്പം അധികമാകുന്നതില്‍ തെറ്റില്ല.<br />
<br />
<h4 style="text-align: left;">
<span style="color: magenta;">ആണവ വികിരണത്തോളമില്ല വൈറസ്</span></h4>
കോവിഡ് സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്തിയ രണ്ട് രാജ്യങ്ങളാണ് പലാവുവും മാര്‍ഷല്‍ ഐലന്റ്സും. രണ്ടിടത്തും പരിശോധിച്ച കേസുകള്‍ നഗറ്റിവ് ആയി. 17,907 മനുഷ്യരാണ് ആകെ പലാവുവിലുള്ളത്. ഇന്ത്യയുടെ പ്രായമുള്ള ഈ രാജ്യം പക്ഷെ കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. ഒരാശുപത്രി മറ്റെല്ലാ രോഗ ചികിത്സകളും കുറച്ച് കോവിഡ് സാഹചര്യം നേരിടാന്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. 29 ദ്വീപുകളുണ്ടെങ്കിലും മാര്‍ഷല്‍ ഐലന്റില്‍ ആകെ ജനസംഖ്യ 58,000 മാത്രം. 1954ല്‍ അമേരിക്ക നടത്തിയ തെര്‍മോന്യൂക്ലിയര്‍ പരീക്ഷണത്തിന് വേദിയായ ദ്വീപാണിത്. അതിന്റെ വികിരണത്തിനിരയായവരുടെ പിന്‍തലമുറയാണ് ഈ ദ്വീപിലെ ഒരുവിഭാഗം. ആണവ പരീക്ഷണത്തിന്റെ ദുരിതം വേട്ടയാടുന്നവര്‍ക്ക് കോവിഡ് ഒരു വെല്ലുവിളിയേ ആകാനിടയില്ല!<br />
<br />
<h4 style="text-align: left;">
<span style="color: magenta;">വാര്‍ത്തകള്‍ക്ക് വിലക്ക്</span></h4>
80 ദ്വീപുകളിലായി കഴിയുന്ന രണ്ടുലക്ഷം മനുഷ്യരുടെ രാജ്യമാണ് വനുവാറ്റു എങ്കിലും ചൈനയില്‍ രോഗം വന്നപ്പോള്‍ തന്നെ അവര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. വ്യാജ പ്രചാരണം തടയാന്‍ വാര്‍ത്താ പ്രസിദ്ധീകരണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ദുരന്തനിവാരണ വിഭാഗമാണ് പ്രസിദ്ധീകരണാനുമതി നല്‍കുക. ഇതിനെതിരെ രാജ്യത്ത് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വനുവാറ്റു കഴിഞ്ഞ വര്‍ഷം സോളമന് ഐലന്റില്‍നിന്ന് നഴ്സുമാരെ വാടകക്കെടുത്തിരുന്നു. സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ളവരാണ് സോളമന് ഐലന്റിലെ ഒരുവിഭാഗം ജനങ്ങള്‍. 900ല്‍ അധികം ദ്വീപുകളിലായി 6.50 ലക്ഷംപേര്‍ വസിക്കുന്ന സോളമന് ഐലന്റും ഇതുവരെ കോവിഡ് രഹിത രാജ്യമാണ്. വളരെ നേരത്തെ തുടങ്ങിയ ബോധവത്കരണ പരിപാടികളാണ് ഇവിടെ വിജയംകണ്ടത്.<br />
<br />
<h4 style="text-align: left;">
<span style="color: magenta;">ആഫ്രിക്കയിലെ ഐ.സി.യു</span></h4>
ദക്ഷിണാഫ്രിക്കയുടെ ഉള്ളില്‍ കുടുങ്ങിപ്പോയ ഒരു കൊച്ചു രാജ്യമാണ് ലസോതോ. 20 ലക്ഷം ജനങ്ങള്‍. ചുറ്റും ഒരൊറ്റ രാഷ്ട്രം അതിരിടുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളിലൊന്ന്. അടിക്കടിയുണ്ടാകുന്ന വരള്‍ച്ചയേക്കാള്‍ അവര്‍ക്ക് വലുതല്ല കോവിഡ്. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും രോഗാതുരതയാല്‍ ലോകത്തിന്റെ മരണ മുനന്പാണീ രാജ്യം. എച്ച് ഐ വി/എയിഡ്സ് രോഗ ബാധയിലും ക്ഷയരോഗ ബാധയിലും ലോകത്തെ രണ്ടാംസ്ഥാനക്കാര്‍. മരണനിരക്കില്‍ ലസോതോക്ക് മുന്നിലുള്ളത് സൌത്ത് സുഡാന് മാത്രം. ഇവിടെ കൊറോണ വന്നാല്‍ എളുപ്പം മടങ്ങില്ലെന്നര്‍ഥം. കോവിഡ് ബാധിച്ച് ഇതിനകം 25പേര് മരിച്ചുകഴിഞ്ഞ ദക്ഷിണാഫ്രിക്കയോട് ഒട്ടിക്കിടക്കുന്പോഴും കണിശമായ നിയന്ത്രണങ്ങളേര്‍പെടുത്തിയാണ് ലസോതോയുടെ പ്രതിരോധം. <br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-3azYHDu5sjM/XpxKMD3cldI/AAAAAAAAGkQ/GhczhTYG1NASl5aF702QhQF7ViRbhFu3gCLcBGAsYHQ/s1600/No%2BCOVID%2BCOUNTIRES.PNG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="883" data-original-width="603" height="320" src="https://1.bp.blogspot.com/-3azYHDu5sjM/XpxKMD3cldI/AAAAAAAAGkQ/GhczhTYG1NASl5aF702QhQF7ViRbhFu3gCLcBGAsYHQ/s320/No%2BCOVID%2BCOUNTIRES.PNG" width="218" /></a></div>
വൈറസെത്തിയാല്‍ പിടിവിട്ടുപോകുമെന്നുറപ്പുള്ളവയാണ് ഈ പന്ത്രണ്ട് രാജ്യങ്ങളും. അത്രമേല്‍ ദുര്‍ബലമാണ് അവിടങ്ങളിലെ അടിസ്ഥാന സൌകര്യം. അതുകൊണ്ട് തന്നെ വൈറസിനെ അകറ്റിനിര്‍ത്തുക എന്നതുമാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക പോംവഴി. ഇവയില്‍ ഒന്നൊഴികെയെല്ലാ രാജ്യങ്ങളും ദ്വീപ് സമൂഹ രാഷ്ട്രങ്ങളാണ്. മഹാസമുദ്രങ്ങള്‍ക്കിടയില്‍ പ്രകൃതിതന്നെ ഒരുക്കിയ സ്വാഭാവികമായ ഐസൊലേഷനില്‍ ആജന്മം കഴിയുന്നവര്‍. അതും അവരുടെ കോവിഡ് പ്രതിരോധ രഹസ്യങ്ങളിലൊന്നാകാം. മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നതിന്റെ വേവലാതി ഈ കുഞ്ഞുരാജ്യങ്ങള്‍ക്ക് ഇപ്പോള്‍ സ്വകാര്യ അഹങ്കാരമാണ്. ആഗോളഗ്രാമമായി മാറിയ ലോകത്ത് ഇങ്ങിനെയും ചില തുരുത്തുകള്‍ സാംസ്കാരികമായും സാമൂഹികമായും അവശേഷിക്കുന്നുണ്ട് എന്നതും ആശ്ചര്യകരം തന്നെ.<br />
<br />
<span style="color: blue;">(ഉത്തരകൊറിയ, തജിക്കിസ്താന്, തുര്ക്ക്മെനിസ്താന് എന്നീ രാജ്യങ്ങളും കോവിഡ് ഇല്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.) </span><br /><br />
<div style="text-align: left;">
(മാധ്യമം വാരാദ്യ പതിപ്പ്, 19-04-2020)</div>
</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-59570120051069027762020-04-18T03:43:00.001-07:002020-04-18T03:43:14.458-07:00കാസര്‍കോട്ടുകാര്‍ യുദ്ധം ചെയ്യേണ്ടത് ആരോട്?<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
</div>
<blockquote class="tr_bq">
<ul style="text-align: left;">
<li><span style="color: red;"><b>കോവിഡ് </b></span></li>
<li><span style="color: red;"><b>കര്‍ണാടക </b></span></li>
<li><span style="color: red;"><b>കേരളം</b></span></li>
</ul>
</blockquote>
തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച ലോ ഫ്ലോര്‍ ബസില്‍ പുറപ്പെട്ട ഒരുമെഡിക്കല്‍ സംഘത്തിന് കേരളത്തിന്റെ പല ഭാഗത്തും വലിയ സ്വീകരണങ്ങള്‍ നല്‍കിയത് വാര്‍ത്തയായിരുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കാസര്‍കോട്ടേക്ക് പ്രത്യേക സേവനത്തിന് നിയോഗിക്കപ്പെട്ടവരായിരുന്നു ആ സംഘം. ലോക്ക്ഡൌണായതിനാല്‍ ഗതാഗത തടസ്സ സാധ്യതകള്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും വഴിയിലുടനീളം പൊലീസ് അവര്‍ക്ക് സുരക്ഷയും സുഗമമായ യാത്രാ സൌകര്യവും ഉറപ്പാക്കിക്കൊണ്ടിരുന്നു. സാധാരണ കേരളത്തിലുടനീളം ഇങ്ങനെ ഗതാഗതം നിയന്ത്രിച്ച് വണ്ടി കടത്തിവിടാന്‍ സൌകര്യം ഒരുക്കാറുള്ളത് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കൊ കൊച്ചിയിലേക്കോ പോകുന്ന ആംബുലന്‍സുകള്‍ക്കാണ്. അത്യാസന്ന നിലയില്‍ അടിയന്തര ചികിത്സ വേണ്ട രോഗിയുമായി മരണപ്പാച്ചില്‍ പായുന്ന ആംബുലന്‍സുകളായിരിക്കുമത്. ഒറ്റക്കൊറ്റക്കുള്ള രോഗികളെ തെക്കോട്ട് കൊണ്ടുപോകുന്ന പതിവിന് പകരം ഡോക്ടര്‍മാരെയും ആരോഗ്യ ജീവനക്കാരെയും കൂട്ടത്തോടെ വടക്കോട്ടേക്ക് കൊണ്ടുവരേണ്ടി വന്നുവെന്നതാണ് ഇത്തവണയുണ്ടായ വ്യത്യാസം. അതിന് കാരണം ഒരുനാടിനാകെ പനിപിടിച്ചുവെന്നതുതന്നെ. വണ്ടി തെക്കോട്ടേക്കോടിയാലും വടക്കോട്ടേക്കോടിയാലും അതത് സമയത്തെ സര്‍ക്കാറുകള്‍ക്കും മാധ്യമങ്ങള്‍ക്കും അതൊരു ആഘോഷമാണ്. ഈ ആഘോഷത്തിനപ്പുറം കാസര്‍കോടുകാരുട മരണപ്പാച്ചിലിന്റെ യഥാര്‍ഥ കാരണങ്ങളിലേക്ക് ഭരണകൂടവും കേരളീയ പൊതു സമൂഹവും ഒരിക്കലും ഇറങ്ങിച്ചെല്ലാറില്ല.<br />
<br />
കോവിഡ് ബാധിച്ച് കേരളത്തില്‍ ഇതുവരെ ആകെ മരിച്ചത് രണ്ടുപേരാണ്. എന്നാല്‍ ലോക്ക്ഡൌണ്‍ തുടങ്ങി 10 ദിവസത്തിനകം ചികിത്സകിട്ടാതെ കാസര്‍കോട്ട് ഒന്പതുപേര് മരിച്ചുകഴിഞ്ഞു. അതിന്റെ കാരണക്കാരായി കേരള സര്‍ക്കാറും പൊതുസമൂഹവും കണ്ടെത്തിയത് മംഗലാപുരത്തേക്ക് കടക്കാനാകാതെ അതിര്‍ത്തിയടച്ച കര്‍ണാടകയെയാണ്! <span style="background-color: white;"><span style="color: red;">കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസനം ലോകമാതൃകയാണെന്നാണ് കേരള സര്‍ക്കാറിന്റെയും മലയാളികളുടെയും അവകാശവാദം. ഇത് ശരിയാണെങ്കില്‍ കര്‍ണാടക അതിര്‍ത്തിയടച്ചാല്‍ ചികിത്സ കിട്ടാതെ എന്തിനാണ് മലയാളികള്‍ മരിച്ചുതീരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം.</span> </span>എന്നാല്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ പോലും കാസര്‍കോടേതര കേരളം സന്നദ്ധമല്ല. മറ്റൊരു ജില്ലയിലുമില്ലാത്തവിധം കോവിഡ് പരന്ന കാസര്‍കോട്ട് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇപ്പോഴും ഒരു ഡി എം ഒ ഇല്ല. കാസര്‍കോടിനോടുള്ള ഭരണകൂടത്തിന്റെ പൊതുസമീപനം വ്യക്തമാക്കുന്നതാണ് ഇത്. വിഭവ വിതരണത്തിലെ വിവേചനവും ആരോഗ്യ സൌകര്യ വികസനത്തിലെ അസന്തുലിതത്വവുമാണ് കാസര്‍കോട് നേരിടുന്ന അടിസ്ഥാന പ്രശ്നം. ഇതിന് ഇതുവരെ അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാറുകളും അവരവരുടേതായ പങ്ക് സംഭാവന ചെയ്തിട്ടുണ്ട്.<br />
<br />
ജനസംഖ്യയില്‍ കാസര്‍കോടിന്റെ തൊട്ടുതാഴെ നില്ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതിന് താഴെ ഇടുക്കി. കാസര്‍കോടിന്റെ തൊട്ടുമുകളിലുള്ളത് കോട്ടയവും. കാസര്‍കോട് ജനസംഖ്യ 13.07 ലക്ഷം. പത്തനംതിട്ടയില്‍ 11.97 ലക്ഷം. ഇടുക്കിയില്‍ 11.08 ലക്ഷം. കോട്ടയത്ത് 19.74 ലക്ഷം. ഈ നാല് ജില്ലകളിലെയും ആരോഗ്യമേഖലയിലെ അടിസ്ഥാന സൌകര്യവികസനവും വിഭവശേഷിയും താരതമ്യം ചെയ്താല്‍ കാസര്‍കോട് നേരിടുന്ന ഞെട്ടിക്കുന്ന വിവേചനം വ്യക്തമാകും. 12 ലക്ഷത്തോളം ജനസംഖ്യയുള്ള കാസര്‍കോട്ട് ആകെ സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം 304 (ഇതില്‍ ആശുപത്രി 57. ബാക്കി 247 സബ്സെന്ററുകളാണ്). ഇടുക്കിയില്‍ അത് 371 ആണ്. ജനസംഖ്യാനുപാതികമായ വിഹിതം കാസര്‍കോടിന് കിട്ടിയില്ല എന്നത് പോട്ടെ. അവിടത്തേക്കാള്‍ കുറഞ്ഞ ജനസംഖ്യയുള്ള ജില്ലകള്‍ക്ക് അനുവദിച്ച അത്രയെണ്ണം പോലും കാസര്‍കോടിന് ലഭിച്ചിട്ടില്ല. ജില്ലാ ആശുപത്രികള്‍ മുതല്‍ പി എച്ച് എസി വരെയുള്ള പത്ത് പൊതുവിഭാഗം ആശുപത്രികളും അഞ്ച് പ്രത്യേക വിഭാഗം ആശുപത്രികളും ചേര്‍ന്നതാണ് ഈ കണക്ക്.<br />
<br />
ജനറല്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണമെടുത്താല്‍ വ്യത്യാസം ഇതിലേറെ രൂക്ഷമാണ്. പത്തനംതിട്ടയില്‍ രണ്ട് ജില്ലാ ആശുപത്രികളിലായി 714 കിടക്കകളും കോട്ടയത്ത് അഞ്ചിടത്തായി 1064 കിടക്കകളുമുണ്ടെങ്കില്‍ കാസര്‍കോട്ട് അത് 212 കിടക്കയുള്ള ഒരു ആശുപത്രി മാത്രമാണ്. സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലാ ആസ്ഥാന ആശുപത്രിയും കാസര്‍കോട്ടേതാണ്. വലിപ്പത്തിലും സൌകര്യത്തിലും. താലൂക്ക് ആസ്ഥാന ആശുപത്രികള്‍ പത്തനംതിട്ടയില്‍ നാലെണ്ണമുണ്ട്. അതില്‍ ആകെ കിടക്കകള്‍ 432. ഇടുക്കിയില്‍ മൂന്ന് ആശുപത്രികളിലായി 224 കിടക്ക. എന്നാല്‍ കാസര്‍കോട്ട് ആകെയുള്ളത് 89 കിടക്ക മാത്രം. അതും മൂന്നിടത്തായി. ഇത്ര ദയനീയമായ അപര്യാപ്തത കേരളത്തിലെ മറ്റൊരു ജില്ലയിലുമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യം ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ്. പത്തനംതിട്ടയില്‍ 33 പി എച്ച് സികളിലായി 192 കിടക്കയുണ്ട്. ഇടുക്കിയില്‍ 25 പി എച്ച് സികളിലായി 108 കിടക്ക. കാസര്‍കോടെത്തുന്പോള്‍ പി എച്ച് സികളുടെ എണ്ണം 26. അതില്‍ ഒരിടത്തും കിടത്തി ചിക്തിസാ സൌകര്യം ഇല്ല! കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കണക്കും സമാനമാണ്. പത്തനംതിട്ട 8 എണ്ണം, 120 കിടക്ക. ഇടുക്കി 6 എണ്ണം, 62 കിടക്ക. കാസര്‍കോട് ഏഴിടത്തായി ആകെയുള്ളത് 24 കിടക്ക. ശരാശരി ഒരു ആശുപത്രിയിലുള്ളത് 3.43 കിടക്ക മാത്രം!! കാസര്‍കോട് ജില്ലയില്‍ ആകെ ആശുപത്രികളിലായി മൊത്തം ലഭ്യമായ കിടക്കകളുടെ എണ്ണം 1087. കേരളത്തില്‍ ഏറ്റവും കുറഞ്ഞ കിടത്തി ചികിത്സാ സൌകര്യമുള്ള ജില്ലയാണിത്. സംസ്ഥാനത്ത് ജനസംഖ്യ ഏറ്റവും കുറഞ്ഞ വയനാട്ടില്‍ പോലും 1357 കിടക്കകളുണ്ട്. പത്തനംതിട്ടയില്‍ ആകെ കിടക്ക 1938 ഉം കോട്ടയത്ത് 2817ഉം ആണ്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-kkUBVgiwvrw/XprZaJYwYyI/AAAAAAAAGjs/WSCfRnHm5OQaHirhf82oExFHdAjAWjpBQCLcBGAsYHQ/s1600/madhyamam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="687" data-original-width="590" height="320" src="https://1.bp.blogspot.com/-kkUBVgiwvrw/XprZaJYwYyI/AAAAAAAAGjs/WSCfRnHm5OQaHirhf82oExFHdAjAWjpBQCLcBGAsYHQ/s320/madhyamam.jpg" width="274" /></a></div>
<br />
<br />
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടെണ്ണമുണ്ട്. ഇടുക്കിയില്‍ ജില്ലാ ആശുപത്രി രണ്ടെണ്ണമാണ്. കാസര്‍കോട് ഇവ രണ്ടും ഓരോന്ന് മാത്രം. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പത്തനംതിട്ടയില്‍ നാലും കാസര്‍കോട്ട് മൂന്നുമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും 12 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വീതം പ്രവര്‍ത്തിക്കുന്പോള്‍ കാസര്‍കോട്ട് അത് ആറെണ്ണം മാത്രമാണ്. എട്ട് ലക്ഷം മാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ ഇത് ഒന്പതെണ്ണമുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമകിരോഗ്യ കേന്ദ്രങ്ങള്‍ ഇടുക്കിയില്‍ ഒന്‍പതും കാസര്‍കോട് ഏഴുമാണ്. പി എച്ച് സികള്‍ യഥാക്രമം 33 ഉം 26ഉം ആണ്. പ്രത്യക്ഷത്തില്‍ തന്നെ ജനസംഖ്യാനുപാതികമായ പരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ തന്നെ ഈ ഔദ്യോഗിക കണക്കുകള്‍. കാസര്‍കോട്ടേക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അവിടെ ജോലി ചെയ്യാന്‍ തയാറാകാതെ അവധിയില്‍പോകുന്നുവെന്ന പരാതിക്ക് ആ ജില്ലയോളം പഴക്കമുണ്ട്. ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്.<br />
<br />
കാസര്‍കോട് ജില്ലക്ക് അനുവദിക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം 198 ആണ്. ജില്ലയില്‍ ഡോക്ടര്‍- ബെഡ് അനുപാതം 5.49 ആണ്. പത്തനംതിട്ടയില്‍ 280 ഡോക്ടര്‍മാരും ഇടുക്കിയില്‍ 219 ഡോക്ടര്‍മാരുമുള്ളപ്പോഴാണിത്. ഇടുക്കിയിലെ ഡോക്ടര്‍- ബെഡ് അനുപാതം 5.00 ആണ്. കിടത്തി ചികിത്സാ സൌകര്യം സാധാരണ വിലയിരുത്തുക ജനസംഖ്യാനുപാതികമായാണ്. ഇനുസരിച്ച് കാസര്‍കോട്ട് ഒരു ബെഡിന് 1203 പേരുണ്ട്. ഒരുബെഡിന് 879 പേര് എന്നതാണ് സംസ്ഥാന ശരാശരി. പത്തനംതിട്ടയില്‍ ഈ അനുപാതം ഒരു ബെഡിന് 615 പേരും കോട്ടയത്ത് 702 പേരുമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. 2016-17ലെ കണക്കനുസരിച്ച് മെറ്റേണല്‍ മോര്‍ട്ടാലിറ്റി റേഷ്യോ 42 ആണ്. പത്തനംതിട്ടയില്‍ ഇത് 15 മാത്രം. നവജാത ശിശു മരണ നിരക്കും കാസര്‍കോടിന്റെ കാര്യത്തില്‍ ഒരു സൂചികയാണ്. 2016-17ല്‍ IMR കാസര്‍കോട് 10 ഉം പത്തനംതിട്ടയില്‍ മൂന്നുമാണ്. കാസര്‍കോടിന്റെ സാമൂഹിക ആരോഗ്യം എത്രമേല്‍ ദുര്‍ബലമാണെന്ന് ഈ കണക്കുകളില്‍നിന്ന് വ്യക്തമാകും.<br />
<br />
കണക്കില്‍ കാണുന്ന ഈ ആശുപത്രികളിലെ സൌകര്യങ്ങളും സംവിധാനങ്ങളും എത്രത്തോളമുണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ആരോഗ്യ മേഖലയുടെ ഘടന മൂന്ന് തട്ടായാണ് ക്രമീകരിച്ചിരിക്കുന്നത്. പി എച്ച് സികളും സബ്സെന്ററുകളും ഉള്‍കൊള്ളുന്ന പ്രൈമറി ലവല്‍. ഇവിടെ നിന്ന് റഫര്‍ ചെയ്യുന്നവര്‍ ചികിത്സ തേടേണ്ട സെക്കന്ററി ലവല്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാതരം മെഡിക്കല്‍ പരിശോധനാ സൌകര്യങ്ങളും ഇതില്‍ ഉണ്ടാകണം. മെഡിക്കല്‍ കോളജ് പോലെയുള്ള സ്പെഷ്യാലിറ്റി ചികിത്സാ സൌകര്യങ്ങളാണ് ലെവല്‍ മൂന്നില്‍ വേണ്ടത്. ഈ മൂന്ന് തട്ടിലും മതിയായ സംവിധാനങ്ങള്‍ കാസര്‍കോട്ടില്ല. സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആയി കേരളത്തില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്ത ഏക ജില്ലയാണ് കാസര്‍കോട്. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയ വിഭാഗങ്ങളില്‍ ആശുപത്രികള്‍ ഉണ്ടെങ്കിലും അവിടെയും സൌകര്യങ്ങള്‍ പരിമിതമാണ്. കാസര്‍കോട് താലൂക്ക് ആശുപത്രി അപ്ഗ്രേഡ് ചെയ്തതാണ് ജില്ലയിലെ ഏക ജനറല്‍ ആശുപത്രി. താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ മുതല്‍ കിടക്കകളുടെ എണ്ണം വരെ ഏറെക്കുറെ അതേപടി നിലനിര്‍ത്തിയാണ് ജില്ലാ ആശുപത്രിയാക്കി മാറ്റിയത്. ഫലത്തില്‍ മാറ്റം പേരില്‍ മാത്രം. ഇതുതന്നെയാണ് പല ആശുപത്രികളുടെയും പൊതു അവസ്ഥ. മതിയായ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാതെയാണ് പല ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. പി എച്ച് സികളിലെ കുറവ് പരിഹരിക്കാന്‍ സി എച്ച് സികളില്‍നിന്ന് താത്ക്കാലികമായി സംവിധാനമുണ്ടാക്കും. ഇതുപോലെ അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറി ഒപ്പിച്ച് കൊണ്ടുപോകുക എന്ന പരിപാടിയാണ് കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ പൊതുരീതി.<br />
<br />
അടിയന്തര-തീവ്ര പരിചരണ ചികിത്സകള്‍ക്കാവശ്യമായ മിനിമം ഉപകരണങ്ങളുടെ അഭാവം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് 'കാസര്‍കോടിനൊരിട'ത്തിന് വേണ്ടി ഡോ.മുഹമ്മദ് ഷമീം തയാറാക്കി സര്‍ക്കാറിന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ട്രോമകെയര്‍ പോലും ഇവിടെയില്ല. മികച്ച ചികിത്സ ഉറപ്പാക്കാന്‍ സഹായിക്കുന്ന റേഡിയോ-ഇമേജിങ് സംവിധാനങ്ങള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സി ടി സ്കാന്‍ സംവിധാനം, എം ആര് ഐ സൌകര്യം, അള്‍ട്രസോനോഗ്രഫി ആന്റ് ഡോപ്ലര്‍, 24 മണിക്കൂറും സേവനസജ്ജമായ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, പൂര്‍ണ സജ്ജമായ ബ്ലഡ് ബാങ്ക് തുടങ്ങിയവയുടെ അഭാവവും ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഇതുപരിഹരിക്കാന് ഒന്നാമതായി വേണ്ടത് ഭരണകൂടത്തിന്റെ സന്നദ്ധതയാണ്. ജില്ലയില്‍ മെഡിക്കല്‍ കോളജിനായി പണിത കെട്ടിടത്തില്‍ നാല് ദിവസം കൊണ്ടാണ് താത്ക്കാലിക സംവിധാനങ്ങളോടെ കോവിഡ് ആശുപത്രി സജ്ജീകരിച്ചത്. ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത എട്ട് കൊല്ലംമുന്പ് പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം ചെയ്യപ്പെടാത്ത കെട്ടിടമാണ് അത്. രാഷ്ട്രീയ അവകാശത്തര്‍ക്കങ്ങളില്‍ കുടുങ്ങി കാസര്‍കോട്ടുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ മെഡിക്കല്‍ കോളജ്. സര്‍ക്കാര്‍ മനസ്സുവച്ചാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ ക്ഷണനേരം മതിയെന്നതിനും തെളിവ് ഇതേ ആശുപത്രി തന്നെ.<br />
<br />
കോവിഡ് നിയന്ത്രണത്തിന് ലോക മാതൃക സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ കാസര്‍കോട് ജില്ല മാത്രം ഇതിനപവാദമായി രോഗബാധിതരാല്‍ നിറഞ്ഞു. അച്ചടക്ക രഹിതവും അമാന്യവുമായ പെരുമാറ്റത്താല്‍ അവര്‍ സ്വയം സൃഷ്ടിച്ച രോഗവ്യാപനമാണ് അതെന്ന തീര്‍പിലാണ് കാസര്‍കോടേതര കേരളമെത്തിയത്. പത്തനംതിട്ടയിലെ കുടുംബവും മൂന്നാറിലെ വിദേശിയും കണ്ണൂരിലെ പ്രവാസിയും പാലക്കാട്ടെ സാമൂഹിക പ്രവര്‍ത്തകനും കൊല്ലത്തെ സബ്കലക്ടറും ചെയ്തതില്‍ അപ്പുറമൊന്നും കാസര്‍കോട്ടെ രോഗബാധിതരില്‍നിന്ന് ഉണ്ടായിട്ടില്ല. എന്നിട്ടും കാസര്‍കോട്ടെ രോഗവ്യാപനം മാത്രം അവിടത്തുകാരുടെ കുറ്റകൃത്യം മാത്രമായി ചിത്രീകരിക്കപ്പെട്ടു. അവര്‍ ഈ പകര്‍ച്ചവ്യാധി അനുഭവിക്കേണ്ടവര്‍ തന്നെയെന്ന മനോഭാവത്തിലേക്ക് കേരളീയ പൊതുബോധം പെട്ടെന്നുമാറി. കാസര്‍കോട്ടുകാരോട് കാലങ്ങളായി 'ഇതര കേരളം' വച്ചുപുലര്‍ത്തുന്ന വംശീയതയോളം വളര്‍ന്ന അപര സമീപനത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് ഈ മനോഭാവം. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഏറെക്കുറെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞ കോവിഡ് 19 കാസര്‍കോടെത്തിയപ്പോള്‍ കൈവിട്ട് പോയതിന് അവിടത്തെ അപര്യാപ്തതകളും ആരോഗ്യകേരളത്തിന്റെ ഘടനാപരമായ അസന്തുലിതത്വവും കാരണമായോ എന്ന അന്വേഷണത്തിനുള്ള സാധ്യതപോലും ഈ മനോഭാവം ഇല്ലാതാക്കി. <span style="color: red;">ചികിത്സകിട്ടാതെ ജനം മരിച്ചുവീഴുന്നതിന് കാരണക്കാരായി കര്‍ണാടകയെ കണ്ടെത്തിയതോടെ ആ പ്രശ്നവും പരിഹരിച്ചമട്ടായി. അതിര്‍ത്തി തുറക്കാന്‍ അവരോട് കേരള സര്‍ക്കാര്‍ വാക് യുദ്ധവും കാസര്‍കോട്ടെ എംപി നിയമ യുദ്ധവും തുടങ്ങി. അയല്ക്കാരന്റെ പറന്പിലേക്ക് നോക്കി ബഹളംവക്കുന്നതിലൂടെ പൌരന്റെ അടിസ്ഥാനവാശ്യമായ ചികിത്സ ഉറപ്പാക്കുന്നതിലെ പരാജയം മൂടിവക്കാന് ഭരണകൂടങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ കാസര്‍കോട്ടുകാര്‍ കാലങ്ങളായി അനുഭവിക്കുന്ന വികസന വിവേചനത്തിന് അത് പരിഹാരമാകില്ല. അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വം പരിഹരിക്കുക മാത്രമേ ഇതിന് പോംവഴിയുള്ളു. അതിന് കര്‍ണാടകയോട് ഗുസ്തിപിടിച്ചിട്ട് കാര്യമില്ല. തലപ്പാടിയല്ല പോര്‍ക്കളമാകേണ്ടത്, തിരുവനന്തപുരമാണ്. യുദ്ധം ചെയ്യേണ്ടത് കേരളത്തോടാണ്. </span><br />
.....................<br />
<br />
(കണക്കുകള്‍ക്ക് അവംലംബം ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം 2017, 2018 വര്‍ഷങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍)<br /><br />(മാധ്യമം ദിനപ്പത്രം, 11-04-2020)</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-45536123058795111772020-04-13T04:26:00.000-07:002020-04-18T03:18:31.671-07:00കുഞ്ഞുമോന് മാസ്റ്ററുടെ വിദ്യാര്‍ഥി, നാട്ടുകാരുടെ ഹെഡ്മാഷ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-F1-zXENhSvM/XprT7lbpGkI/AAAAAAAAGjg/LNSRrgozfXIv3h6paS255gcDCyiIM3paACLcBGAsYHQ/s1600/afb40355-a9a1-4b0f-9199-6d7860b1b240.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="1280" height="320" src="https://1.bp.blogspot.com/-F1-zXENhSvM/XprT7lbpGkI/AAAAAAAAGjg/LNSRrgozfXIv3h6paS255gcDCyiIM3paACLcBGAsYHQ/s320/afb40355-a9a1-4b0f-9199-6d7860b1b240.jpg" width="320" /></a></div>
<span style="color: blue; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="background-color: white;"><br /><br /><br /><br /><br />അഭിമുഖം: എം കെ ഷംസുദ്ദീന് മാസ്റ്റര്‍. (റിട്ട. പ്രിന്‍സിപ്പല്‍, AIHSS, പാടൂര്‍)</span></span><br />
<br style="background-color: white; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: #93c47d; color: #0c343d;"><span style="font-family: "arial" , "helvetica" , sans-serif; font-size: x-small;">ഹൈസ്കൂളിലെ ഹെഡ്മാഷെന്നാല്‍ ഒരു ഭീകര ജീവിയാണെന്ന വാമൊഴിക്കഥകള്‍ കേട്ടുപേടിച്ചാണ് കാല്‍നൂറ്റാണ്ടിലേറെക്കാലം പാടൂരിലെ കുരുന്നുകള്‍ അവരുടെ സ്കൂള്‍ ജീവിതം തുടങ്ങിയിരുന്നത്. പ്രൈമറി സ്കൂളില്‍വച്ചുതന്നെ അത്തരം കഥകള്‍ കുട്ടികളുടെ ചെവിയിലെത്തും. എത്ര ഭയന്നാലും ആ വല ഭേദിക്കാനാകില്ലെന്നുറപ്പുള്ളതി</span><wbr style="font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="font-family: "arial" , "helvetica" , sans-serif; font-size: x-small;">നാല് മെല്ലെ മെല്ലെ ആ കഥയോടങ്ങിഴുകിച്ചേരും.</span><br style="font-family: Arial, Helvetica, sans-serif; font-size: small;" /><br style="font-family: Arial, Helvetica, sans-serif; font-size: small;" /><span style="font-family: "arial" , "helvetica" , sans-serif; font-size: x-small;">പ്രൈമറി സ്കൂളില്‍ പഠിക്കുന്പോള്‍ എല്ലാ വൈകുന്നേരവും എന്റെ ഇടത്താവളമായിരുന്ന കുഞ്ഞിപ്പാടെ വീട്ടിലെ (എന്‍ പി അബൂബക്കര്‍) സ്ഥിരം സന്ദര്‍ശകനായിരുന്നു ഷംസുദ്ദീന് മാഷ്. കുഞ്ഞിപ്പാടെ അടുത്ത സുഹൃത്തും. ഒട്ടുമിക്ക ദിവസവും ഞാനവിടെ നിന്ന് പോകുംമുന്‍പ് മാഷവിടെയെത്തും.</span><br style="font-family: Arial, Helvetica, sans-serif; font-size: small;" /><span style="font-family: "arial" , "helvetica" , sans-serif; font-size: x-small;">അടുത്തകൊല്ലം ഈ ഹെഡ്മാഷുടെ മുന്നിലേക്ക് പോകണമല്ലോ എന്ന ആധിയുമായി നടന്നിരുന്ന ഏഴാംക്ലാസുകാലത്ത് ഒരുകാരണവശാലും മാഷ്ക്ക് മുഖം കൊടുക്കാതിരക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മുഖപരിചയമുണ്ടാകാതിരിക്കാനുള്ള ഒടിവിദ്യ. അങ്ങിനെ ഭയന്നുഭയന്ന് എട്ടിലെത്തിയ ഞാന്‍ പിന്നെ കാണുന്നത് അസാധാരണമായ അധ്യാപന ശേഷിയുള്ള, സ്നേഹനിധിയായ ഒരധ്യാപകനെയാണ്. ഇടഞ്ഞും പിടഞ്ഞും കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ജീവിതത്തെ പലരീതിയില്‍ മാഷ് മാറ്റി മറിച്ചു. വഴിതെറ്റിയ തിരിവില്‍ എന്നേക്കാള്‍ മുന്പേയെത്തി കാത്തുനിന്ന് കൈപിടിച്ച് തിരികെ നടത്തി. എസ് എസ് എല്‍ സി പരീക്ഷാ തലേന്ന് ക്രിക്കറ്റ് കളിക്കളത്തില്‍നിന്ന് ഓടിച്ച് വീട്ടിലെത്തിച്ചതായിരുന്നു മാഷെന്ന നിലയില്‍ ഞങ്ങള്‍ തമ്മിലെ അവസാന ഔദ്യോഗിക ഇടപാട്! ഇതൊരാളുടെ മാത്രം കഥയാകില്ല. പാടൂരിലെയും സമീപ ഗ്രാമങ്ങളിലെയും അക്കാലത്തെ എല്ലാ കുട്ടികള്‍ക്കുമുണ്ടാകും ഇതുപോലുള്ള അനുഭവങ്ങള്‍. അതായിരുന്നു ഷംസുദ്ദീന് മാഷ്. നാട്ടുകാരുടെയാകെ ഹെഡ്മാഷ്.</span><br style="font-family: Arial, Helvetica, sans-serif; font-size: small;" /><br style="font-family: Arial, Helvetica, sans-serif; font-size: small;" /><span style="font-family: "arial" , "helvetica" , sans-serif; font-size: x-small;">ഒരുപ്രദേശത്തിന്റെയാകെ തലവര മാറ്റിവരച്ച അധ്യാപകനാണ് മാഷ്. പല തലമുറകളെ സ്വപ്നസമാനമായ ഭാവിയിലേക്ക് പറത്തിവിട്ട മാന്ത്രികന്. പാഠപുസ്തകത്തിലെ കെമിസ്ട്രിക്കപ്പുറം ജീവിതത്തിന്റെ രസതന്ത്രം പഠിപ്പിച്ച അധ്യാപകന്. സിലബസിന് പുറത്തെ സംസ്കാരവും മൂല്യബോധവുംകൊണ്ട് വേറിട്ടുനില്‍ക്കുന്നവരുടെ പുതിയൊരു ഭൂമിക മാഷ് പണിതുയര്‍ത്തി. ആ ഐതിഹാസികമായ ജീവിതകാലത്തെക്കുറിച്ച ഓര്‍മകളാണ് മാഷ് ഈ അഭിമുഖത്തില്‍ പങ്കുവക്കുന്നത്. ഒരധ്യാപകനോട്, ഒരു വിദ്യാര്‍ഥി ചോദിക്കാന്‍ പാടില്ലാത്ത തരത്തില്‍ അഭിമുഖത്തില്‍ ചോദിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെന്ന അമിത സ്വാതന്ത്ര്യമെടുത്ത് ഉന്നയിച്ച ആ ചോദ്യത്തോടും പക്ഷേ, അക്ഷോഭ്യനായി പുഞ്ചിരിച്ച് മറുപടി പറഞ്ഞു മാഷ്. ഈ സൌമ്യത തന്നെയാകാം അദ്ദേഹത്തെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാക്കുന്നതും. എക്കാലത്തും മാതൃകയാക്കാവുന്ന ഒരു തുറന്ന പുസ്തകമാണ് ആ ജീവിതം. ഈ അഭിമുഖം, അതിവിപുലമായ ആ ജീവിതാനുഭവങ്ങള്‍ക്കുള്ള ഒരടിക്കുറിപ്പ് മാത്രമേ ആകൂ.</span></span><br />
<span style="color: #0c343d;"><br /></span>
<span style="color: #0c343d;"><br /></span>
<span style="background-color: white; color: blue; font-family: "arial" , "helvetica" , sans-serif; font-size: x-small;">1. ചോദ്യം: എങ്ങിനെയാണ് ഈ സ്കൂളിലേക്ക് എത്തുന്നത്? എത്രകാലം പ്രവര്‍ത്തിച്ചു?</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="background-color: white; color: #222222;">ഉത്തരം: തികച്ചും അപ്രതീക്ഷിതമായാണ് പാടൂര്‍ സ്കൂളിലെത്തുന്നത്. പഠിച്ചത് സംസ്ഥാനത്തിന് പുറത്തായിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞ്, തൃശൂര്‍ സെന്റ് തോമാസില്‍ പ്രീഡിഗ്രി. പിന്നെ മൈസൂര്‍ റീജയണല്‍ കോളജില്‍ 4 വര്‍ഷ ഇന്റ്ഗ്രേറ്റഡ് കോഴ്സ്. ദക്ഷിണേന്ത്യയിലെ ഏക കോളജായിരുന്നു അത്. ഒരു സംസ്ഥാനത്തുനിന്ന് 16 കുട്ടികള്‍ക്ക് മാത്രമാണ് പ്രേവശനം കിട്ടുക. പഠനം കഴിഞ്ഞ്</span></span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ആന്ധ്രയില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായി പോയി. 4 കൊല്ലം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ആഗ്രഹവുമായി നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ഉപ്പാടെ ആഗ്രഹം എന്നെ നാട്ടില്‍ തന്നെ അധ്യാപകനാക്കണം എന്നായിരുന്നു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഒരുദിവസം ചൊവ്വല്ലൂര്‍പടിയിലെ ഭാര്യാവീട്ടന്റെ അടുത്തിരിക്കുന്പോള്‍ അബ്ദുറഹ്മാന് മാഷ്, ഇബ്രാഹിംകുട്ടിക്ക., ആലി അഹമദ്ക്ക എന്നിവര്‍ വന്നു. ഒരു രാത്രിയായിരുന്നു അത്. പുതിയൊരു സ്കൂളിന് അനുമതിയായിട്ടുണ്ട് എന്നും അതിന്റെ സാരഥ്യം ഏറ്റെടുക്കണമെന്നും അവരാണ് ആദ്യം ആവശ്യപ്പെടുന്നത്. ആവശ്യം കേട്ടപാടെ ഞാന്‍ ഞട്ടി. ഒരു സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കാനുള്ള മനാസികാവസ്ഥ അന്നുണ്ടായിരുന്നില്ല. ഉപ്പയോട് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അവരില്‍നിന്ന് രക്ഷപ്പെട്ടു. വീട്ടിലെത്തി വിവരം പറയുന്പോഴേക്ക്</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">സീതിതങ്ങള്‍ തന്നെ ഉപ്പാനെ കാണാന്‍ വന്നിരുന്നു. അന്ന് തങ്ങള്‍ എം എല്‍ എയാണ്. പിറ്റേന്ന് തങ്ങളെ കാണാന്‍ ഉപ്പയോടൊപ്പം പോയി. മറുപടിയെല്ലാം പറഞ്ഞത് ഉപ്പ തന്നെ. ഞാന്‍ കാര്യമായൊന്നും പറഞ്ഞില്ല. അന്നമുതല്‍- 1979 മുതല്‍ - 2006 വരെ 27 കൊല്ലം ഇവിടെത്തന്നെ പ്രവര്‍ത്തിച്ചു.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">പ്രയാസം നിറഞ്ഞ തുടക്കമായിരുന്നു. ഉപ്പ നല്ല അധ്യാപകനും നല്ല മാര്‍ഗദര്‍ശിയുമായിരുന്നു. അത് ജീവിതത്തിലുടനീളം തുണയായിട്ടുണ്ട്. അധ്യാപക ജീവിതം സന്പന്നമാണെന്നും കാലം അത് തെളിയിക്കുമെന്നും ഉപ്പ പറഞ്ഞത് വലിയ ആത്മവിശ്വാസം തന്നു. ജീവിതത്തില്‍ അത് അനുഭവിച്ചു.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">2. ഇവിടെയെത്തുന്നതിന് മുന്‍പ്, വിശാഖപട്ടണം കെ വിക്ക് പുറമേ വേറെ എവിടെയൊക്കെ ജോലി ചെയ്തു?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">മച്ചാട് ഗവ.ഹൈസ്കൂളിലായിരുന്നു തുടക്കം. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയുള്ള നിയമനം. അവിടെനിന്ന് ആന്ധ്രയിലെ വിശാഖപട്ടണം കേന്ദ്രീയ വിദ്യാലയത്തിലേക്ക് പോയി. അത് എല്‍ പി ആയിരുന്നു. പിന്നീട് ഏനാമാവ്, കാരാഞ്ചിര സ്കൂളുകളിലും പഠിപ്പിച്ചു. എന്നാല്‍ ഏറ്റവും നല്ല അനുഭവം മൈസൂരിലെ റീജിയണല്‍ കോളജ് ഓഫ് എജുക്കേഷനിലെ പഠനകാലമാണ്. യു ആര് അനന്തമൂര്‍ത്തിയെപോലുള്ള രാജ്യത്തെ ഏറ്റവും നല്ല അധ്യാപകര്‍. നാല് വര്‍ഷവും ട്രെയിനിങ്ങുണ്ടായിരുന്നു. ജോലിയിലിരിക്കെ എം എ ലിറ്ററേച്ചറും എം എഡും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവുമെടുത്തു.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഏങ്ങണ്ടിയൂര്‍ സെന്റ്തോമാസ് ഹൈസ്കൂളിലെ അവസാന ഇംഗ്ലീഷ് മീഡിയം ബാച്ച് വിദ്യാര്‍ഥിയായിരുന്നു. അന്ന് ഡോക്ടറാകാന്‍ ആയിരുന്നു ഉദ്ദേശം. മെഡിസിന് കിട്ടുമെന്ന് ഉറപ്പുള്ളതിനാല്‍ ഒരു വര്‍ഷം കാത്തിരുന്നു. എന്നാല്‍ പിഡിസിയുടെ മാര്‍ക്കില്‍ അരമാര്‍ക്കിന്റെ കുറവുണ്ടായിരുന്നതിനാല്‍ സീറ്റ് കിട്ടിയില്ല. അന്നൊരുപാട് കരഞ്ഞു. എന്നാല്‍ ആ അരമാര്‍ക്ക് പോയത് പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി മാറി. </span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">3. പാടൂര്‍ സ്കൂളില്‍ പ്രധാനാധ്യാപകനായി തന്നെയാണോ ആദ്യ നിയമനം?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">അതെ. തുടക്കം മുതല്‍ അങ്ങിനെയായിരുന്നു. പൂജ്യത്തില്‍നിന്നായിരുന്നു തുടക്കം. മതിയായ സര്‍വീസ് ഇല്ലാതിരുന്നതിനാല്‍ ടീച്ചര്‍ ഇന്‍ചാര്‍ജ് എന്ന തസ്തകയിലാണ് ആദ്യം നിയമനം ലഭിച്ചത്. 12 വര്‍ഷം കഴിഞ്ഞാണ് എച്ച് എം തസ്തികയിലെത്തുന്നത്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">4. വളരെ പരിമിതമായ സൌകര്യങ്ങളോടെ മദ്രയസിലാണല്ലോ സ്കൂളിന്റെ തുടക്കം? തുടക്കത്തില്‍ എത്ര കുട്ടികളുണ്ടായിരുന്നു? എങ്ങിനെയാണ് അക്കാലം മാനേജ് ചെയ്തത്?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">വളരെ ശരിയാണ്. വളരെ പരിമിതിമായ തുടക്കമായിരുന്നു. ആദ്യമായി എച്ച് എം ഇരിക്കുന്നത് ഒരു കൈയ്യില്ലാത്ത കസേരയിലാണ്. മദ്രസ കഴിഞ്ഞാലാണ് കസേര കിട്ടുക. അതുവരെ അത് മദ്രസയിലെ സദറിനുള്ള കസേരയാണ്. ആദ്യ കാലത്തെ അധ്യാപകര്‍ ഇരുന്നിരുന്നതും അതുപോലെ തന്നെ വളരെ ചെറിയ സൌകര്യത്തിലായിരുന്നു. </span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">മറ്റെല്ലാ സ്ഥലത്തും പ്രവേശനം കഴിഞ്ഞ് എവിടെയും കിട്ടാത്ത കുട്ടികളാണ ആദ്യ കൊല്ലം വന്നത്. കാരണം. മെയിലാണ് പ്രവേശനം. എന്നാല്‍ സ്കൂള്‍ അനുവദിച്ച് ഉത്തരവ് വന്നത് ജൂണ്‍ 6ന്. മറ്റിടത്തെല്ലാം ക്ലാസ് തുടങ്ങിയിരുന്നു. സ്കൂള്‍ വന്നു എന്നറിഞ്പ്പോള് കുറേ പേര് വന്നു. പാടൂര്‍ സെന്ററിലെ അബ്ബാസാണ് ആദ്യത്തെ വിദ്യാര്‍ഥി. പലരും എന്നേക്കാള്‍ ഉയരമുള്ള കുട്ടികള്‍. ഈ ആശങ്ക ഉപ്പയോട് പറഞ്ഞപ്പോള്‍ കിട്ടിയ ഉഫദേശം ഇതാണ്: ആകാരത്തിലല്ല, മനസ്സിലാണ് കാര്യം, ഹൃദയം കൊണ്ട് അടുത്താല്‍ അവരുടെ വലിപ്പം കുറയും, കുട്ടികള്‍ നിന്നിലേക്ക് വരും. അത് വളരെ ഫലപ്രദമായ ഉപദേശമായിരുന്നു.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ആദ്യ ബാച്ചില്‍ 181 കുട്ടികള്‍ ഉണ്ടായിരുന്നു എന്നാണോര്‍മ. മാനേജ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പ്രായം തന്നെ കൂടുതലായിരിക്കും. 16- 18 വയസ്സൊക്കെ. സാധാരണ 12 വയസ്ണല്ലോ. 23 -ാം വയസില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ വരെ അക്കാലത്തുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് മാനേജ് ചെയ്യാന്‍ പാടായിരുന്നു. ശക്തമായ സമീപനം കൊണ്ടാണ് പിടിച്ചുനിര്‍ത്തിയത്. ഈ കുട്ടികള്‍ക്കൊക്കെ പിന്നീട് ദേഷ്യമുണ്ടാകുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ ഒന്നുമുണ്ടായില്ല.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white;"><span style="font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">5. എങ്ങിനെയാണ് ആ മുതിര്‍ന്ന കുട്ടികളെയൊക്കെ മെരുക്കിയെടുത്തത്?</span></span></span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">കുട്ടികളുടെ വളര്‍ച്ചയെന്നാല്‍ സ്വഭാവ ശുദ്ധി തന്നെയാണ്. സ്ഥാപനത്തിന്റെ ഭൌതിക സൌകര്യമല്ല ആലോചിക്കേണ്ടത്. കുട്ടികള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്തിനാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. രക്ഷിതാക്കളുമായി ഉണ്ടാക്കിയ നിരന്തര സന്പര്‍ക്കം അതില്‍ വലിയ സഹായം ചെയ്തു. അധ്യാപകര്‍-രക്ഷിതാക്കള്‍-കുട്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ടികള്‍ - ഈ മൂന്ന് ഘടകങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുപോകാനാണ് ശ്രമിച്ചത്. അതില്‍ വിജയിച്ചു. അത് സ്ഥാപനത്തിന്റെ വിജയത്തിനും കാരണമായി. കുട്ടികളുടെ വീട്ടില്‍ പോയി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും അവരുടെ ചുറ്റുപാടുകള്‍ പഠിക്കുകയും ചെയ്തു. അക്കാലത്ത് ഞാന്‍ മാത്രമായിരിക്കും അങ്ങിനെ ചെയ്തിരുന്നത്. നാട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ തിരിച്ചുതന്ന സ്നേഹം അസാധാരണമായിരുന്നു. മനസ്സ് തളിര്‍ത്തുപോകുന്ന തരത്തില്‍ അതീവ ഹൃദ്യമായിരുന്നു അത്. പ്രധാനാധ്യാപകന് ചെല്ലുന്പോള്‍ കുട്ടികള്‍ക്ക് ഭയപ്പാടുണ്ടാകും. എല്ലാ പ്രശ്നങ്ങളും രക്ഷിതാക്കളോട് പറയും എന്ന പേടിയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരിച്ചായിരുന്നു ചെയ്തിരുന്നത്. ഇവന് നല്ല കുട്ടിയാണ്, പഠിച്ചാല്‍ മിടുക്കനാകും എന്നൊക്കെ പ്രോത്സാഹിപ്പിക്കും. പലരും പരാതിയായി</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">സീതി തങ്ങളുടെ അടുത്ത് എത്തും. എന്നാല്‍ എല്ലാം മാഷോട് പറയൂ പറഞ്ഞ് അവരെ തിരിച്ചയക്കും.</span><br />
<span style="color: blue;"><br style="background-color: white; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;">6. സീതി തങ്ങളുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">തങ്ങളായിരുന്നു യഥാര്‍ഥ ശക്തിയും പ്രചോദനവും. എല്ലാ ദിവസവും സ്കൂളില്‍ വരും. എന്ത് തിരക്കുണ്ടെങ്കിലും വന്ന്, ഓഫീസില്‍ അല്പനേരം ചിലവഴിച്ചേ പോകു. ഓഫീസിലെ എന്റെ സീറ്റിന്റെ അരരികിലെ കസേരയിലിരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ഞായറാഴ്ചയാണെങ്കില്‍ പോലും ഞാനുണ്ടെങ്കില് ഓഫീസില്‍ വരും, സംസാരിക്കും. എം എല്‍ എ സ്ഥാനം ഒഴിഞ്ഞ ശേഷവും പിന്നീട് ഔഷധി ചെയര്‍മാനായപ്പോഴും ഈ പതിവ് തെറ്റിച്ചിട്ടില്ല. ഈ അധ്വാനത്തിന് പ്രതിഫലമുണ്ടാകുമെന്ന് നിരന്തരം ഓര്‍മിപ്പിക്കും. അതുതന്നെ വലിയ പ്രോത്സാഹനമായിരുന്നു. പല കാര്യങ്ങളിലും നാട്ടുകാരും രക്ഷിതാക്കളും പരാതിയുമായി തങ്ങളുടെ അടുത്ത് ചെല്ലും. എന്നാല്‍ പരാതിക്കാരോട് മാഷുടെ അടുത്ത് തന്നെ ചെല്ലാനാകും തങ്ങള്‍ പറയുക. അത്രക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യവും തങ്ങള്‍ തന്നിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തെ അകറ്റി നിര്‍ത്താനായി എന്നതും സ്കൂളിന്റെ വിജയത്തിന് വലിയ കാരണമായിട്ടുണ്ട്. എം എസ് എഫിന് പ്രവര്‍ത്തനാനുമതി നല്കാന് വലിയ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ലീഗ് നേതാവായിട്ട് പോലും സീതി തങ്ങള്‍ അതിന് വഴങ്ങിയില്ല. അതെല്ലാം മാഷോട് സംസാരിച്ച് തീരുമാനമാനിച്ചോ എന്നായിരുന്നു തന്നെ സമീപിച്ചവരോട് തങ്ങള്‍ പറഞ്ഞ മറുപടി. അതോടെ അതും ഒഴിവായി. സര്‍ക്കാര്‍ കാര്യങ്ങള്‍ എളുപ്പം നടത്തിക്കിട്ടാന്‍ സീതിതങ്ങളും പ്രതിച്ഛായ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">7. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റുമായിരുന്നോ? അക്കാലത്തെ സൌകര്യങ്ങളെങ്ങിനെ ആയിരുന്നു?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഇല്ല. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റില്ലായിരുന്നു. സ്കൂളിന് കൂടുതല്‍ സ്ഥലം വേണം. സ്വന്തം സ്ഥലം വേണം. തൊട്ടടുത്ത വര്‍ഷം തന്നെ തങ്ങളുടെ സ്വന്തം സ്ഥലത്ത് കെട്ടിടം പണി തുടങ്ങി. എന്നാലും തുടക്ക കാലത്തെ സാന്പത്തിക സ്ഥിതിയും അടിസ്ഥാന സൌകര്യങ്ങളും വളരെ പരിതാപകരമായിരുന്നു. എസ് എസ് എല്‍ സി പരീക്ഷക്ക് പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ സ്കൂളില്‍ അടച്ചുറപ്പുള്ള ഒരു സേഫ് വേണമെന്ന് നിബന്ധനയുണ്ട്. ആദ്യ ബാച്ചിന്റെ സെന്ററിന് അപേക്ഷിക്കേണ്ട അവസാന ദിവസമാണ് ഒരു സേഫ് ലോക്കര്‍ സംഘടിപ്പിക്കാന്‍ പറ്റിയത്. പരീക്ഷാ കേന്ദ്രം കിട്ടിയില്ലെങ്കില്‍ പാവറട്ടി സ്കൂളില്‍ പോയി പരീക്ഷ എഴുതാമെന്ന് വരെ സീതിതങ്ങള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ആകെ വിഷമമായി. ഒരു ടീച്ചറുടെ കൈയിയില്‍നിന്ന് ആയിരം രൂപ വാങ്ങി, കുറച്ച് പണം സംഘടിപ്പിച്ച് ഞാന്‍ കോയന്പത്തൂരിലേക്ക് പോയി. അവിടെയുണ്ടായിരുന്ന, എന്റെ ഭാര്യയുടെ കുഞ്ഞിപ്പാനെ കൂട്ടി ഒരു കടയില്‍ പോയി 500 രൂപ കടം പറഞ്ഞ് സേഫ് വാങ്ങി. 2900 രൂപ വിലക്ക്. ഒരു പെട്ടി ഓട്ടോയില്‍ കയറ്റി. കൂടെ ഞാനും. വണ്ടി ഓടി ഇവിടെയെത്തിയത് അപേക്ഷ നല്‍കേണ്ട അവസാന ദിവസം രാവിലെ 6.30ന്. ഇറക്കാന്‍ ആളില്ലാത്തതിനാല്‍ കുട്ടികളെ തന്നെ വിളിച്ചുകൊണ്ടുവന്നു. അതേ പെട്ടി ഓട്ടോയില്‍ തന്നെ ഡി ഇ ഓ ഓഫീസില്‍ പോയി സേഫ് കൊണ്ടുവന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ വിവരം അപ്പോള്‍ തന്നെ ഫാക്സ് ചെയ്തു. അങ്ങിനെയാണ് ആദ്യ ബാച്ചിന് സ്കൂളില്‍ തന്നെ പരീക്ഷ എഴുതാന്‍ പറ്റിയത്. ഈ കാലമൊക്കെ കടന്നാണ് സ്കൂള്‍ വളര്‍ന്നത്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">8. മാനേജ്മെന്റ് മാറ്റം ഉണ്ടായത് എങ്ഹിനെയാണ്? മഹല്ല് കമ്മിറ്റിയും സീതി തങ്ങളും തമ്മില്‍ അന്നുണ്ടായ ധാരണ എന്താണ്?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ധാരണ എന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ മഹല്ല് കമ്മിറ്റിക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല. മൂന്നേക്കര്‍ സ്ഥലം ലവേണമായിരുന്നു അന്ന് സ്കൂള്‍ തുടങ്ങാന്‍. സ്ഥലമുണ്ടായിരുന്നത് സീതി തങ്ങള്‍ക്കായിരുന്നു. അങ്ങിനെയാണ് സ്കൂളിന്റെ പേരിലും ചെറിയ വ്യത്യാസം വന്നത്. തഅ്ലീമുല് ഇസ്ലാം എന്നാണ് മദ്രസയുടെ പേര്. അത് മാറ്റി, അലീമുല്‍ ഇസ്ലാം എന്നാക്കിയതും അങ്ങിനെയാണ്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">9. കെട്ടിടമുണ്ടാക്കാന്‍ മരം മുതല്‍ മണല്‍ വരെ നാട്ടുകാര്‍ കൊടുത്തതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു സ്കൂള്‍ സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ പങ്കാളിത്തവും താത്പര്യവും എത്രത്തോളമുണ്ടായിരുന്നു?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">നാട്ടുകാരുടെ പങ്കാളിത്തമെന്നത് വളരെ ശരിയാണ്. നാട്ടുകാര്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അബ്ദുറഹ്മാന് മാഷാണ് അതിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഇന്നത്തെ പോലെ അധ്യാപക നിയമനത്തിന് ഒരുപാട് പൈസയൊന്നും വാങ്ങാന്‍ പറ്റാത്ത കാലമാണ്. എനിക്ക് തോന്നുന്നു, കേരളത്തില്‍ സീതി തങ്ങളെ പോലെ ഇത്രയും കുറച്ച് പൈസവാങ്ങി നിയമനം നടത്തിയവര്‍ വേറെയുണ്ടാവില്ല. അവസാന കാലം വരെ അങ്ങിനെയായിരുന്നു. ഒരുരൂപോലും വാങ്ങാതെ നിയമനം കൊടുത്തവരും ഇവിടയുണ്ട്. ഒരു സ്വകാര്യ സ്കൂളിന് കെട്ടിടം പണിയാന്‍ നിയമനത്തിന് പണം വാങ്ങാതെ പറ്റില്ല എന്നത് നമുക്കറിയാവുന്ന കാര്യമാണ്. എന്നിട്ടും വളരെ കുറച്ചേ അന്ന് വാങ്ങിയിരുന്നുള്ളു. അതിന്റെ കുറവ് നികത്തിയത് നാട്ടുകാര്‍ തന്നെയാണ്. വിദേശത്തുള്ളവര്‍ പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അബ്ദുറഹ്മാന് മാഷ് പലരെയും കണ്ട്, വിഭവങ്ങള്‍ ശേഖരിച്ചു. തെങ്ങും മറ്റും മുറിച്ചു. മണലും സമിന്റും ഒക്ക തെന്നിരുന്നു. നാട്ടുകാരുടെ ആ പിന്തുണയാണ് അവിടെ പ്രവര്‍ത്തിക്കാന്‍ നമുക്കൊക്കെ പ്രചോദനമായിത്തീര്‍ന്നത്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">10. സ്കൂളിനെതിരെ എതിര്‍പുകള്‍ ഉണ്ടായിട്ടുണ്ടോ?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">അങ്ങിനെ എതിര്‍പുണ്ടായിട്ടില്ല. നാട്ടുകാര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. അത് പി ടി എ മീറ്റിങ് ഒക്കെ വിളിക്കുന്പോള്‍ പ്രകടമായിരുന്നു. ഒന്നുരണ്ട് മണിക്കൂറൊക്കെ സ്കൂളിന്റെ കാര്യം സംസാരിക്കുന്പോഴും പിടിഎ കമ്മിറ്റി ഉണ്ടാക്കുന്പോഴും ഒക്കെ വളരെ സൌഹാര്‍ദപരമായിരുന്നു നാട്ടുകാരുടെ സമീപനം. രാഷ്ട്രീയമായിട്ടുപോലും പ്രകടമായ എതിര്‍പ് ഉണ്ടായില്ല. തങ്ങളും ആ കാര്യത്തില്‍ നല്ല സമീപനമായിരുന്നു സ്വീകരിച്ചത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിച്ചത്. പാര്‍ട്ടി അനുവദിച്ച സ്കൂള്‍ എന്ന നിലപാട് എവിടെയും സ്വകീരിച്ചിട്ടില്ല.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">11. അക്കാലത്ത് സാമൂഹികമായും ഒരു പരിധി വരെ സാന്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു പ്രദേശത്ത് വരുന്ന സ്കൂളായിരുന്നല്ലോ ഇത്. എന്നിട്ടും കുട്ടികള്‍ പഠിക്കാനെത്തിയിരുന്നോ? കുട്ടികളുടെ എണ്ണവും ദിനംപ്രതിയുള്ള ഹാജരും ആദ്യ ബാച്ചുകളില്‍ എങ്ങിനെയായിരുന്നു?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">വളരെ പ്രസക്തമായ ചോദ്യമാണിത്. വളരെ പിന്നാക്കമായ പ്രദേശമായിരുന്നു. ആ പ്രദേശത്തെ കുറിച്ച് നല്ല അറിവുണ്ടാക്കാനായിരുന്നു അന്ന് ഞാന്‍ വീടുകള്‍ കയറിയിറങ്ങി നടന്നത്. അതും ഉപ്പാടെ ഉപദേശമായിരുന്നു. കുട്ടികളുടെ അവസ്ഥ അറിയാന്‍ അവരുടെ വീട്ടില്‍ പോയി അന്വേഷിക്കണം. പരീക്ഷക്ക് തോല്ക്കുന്നതും ഹാജര്‍ കുറയുന്നതുമൊക്കെ എന്തുകൊണ്ട് എന്ന് നേരിട്ട് അറിയണം. അതിന് വീടുമായി ബന്ധപ്പെടണം. അതൊരു വലിയ അനുഭവമായിരുന്നു. ഒരു പ്രധാന അധ്യാപകന് ചെയ്യേമ്ട വലിയ കാര്യമാണ്. പ്രശ്മനുണ്ടാകുന്പോള്‍ അല്ല പോകേണ്ടത്. അല്ലാത്തപ്പോള്‍ പോയി, വീട്ടിലെ പരിതസ്ഥിതി മനസ്സിലാക്കണം. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് മോശമായാല്‍ അതിനൊരു കാരണം ഉണ്ടാകും. അതറിയാന്‍ വീട്ടില്‍ തന്നെ പോകണം. എന്നിട്ടും പലരെയും അറിയാതെ ശിക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നുതന്നെ അവരുടെ വീട്ടില്‍ പോയാല്‍ അത് തീരും. ശിക്ഷയുടെ ആഘാതം ഒരുദിവസത്തില് കൂടുതല്‍ ഉണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. വീട്ടില്‍ പോകും, അതിന് പറ്റിയില്ലെങ്കില്‍ പിറ്റേന്ന് വിളിപ്പിച്ച് അതിന്റെ കാര്യകാരണം ബോധ്യപ്പെടുത്തും. അതുകൊണ്ട് തന്നെ പ്രകടമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ആ കാലത്ത് പാടൂരില കുട്ടികള്‍ വളരെ ദൂരെ പോയാണ് പഠിച്ചിരുന്നത്. ദൂരെയുള്ള കുട്ടികള്‍ പിന്നീട് ഇവിടെ വന്ന് പഠിക്കാന്‍ തുടങ്ങി. ഇന്നത്തെ പോലെ ഫോണ്‍ ഒന്നുമില്ലല്ലോ? കുട്ടികള്‍ മുടങ്ങിയാല്‍ പ്രത്യേകിച്ച് പത്താം ക്ലാസ് കുട്ടികള്‍ മുടങ്ങിയാല്‍ ഉടന്‍ ഞാന്‍ വീട്ടില്‍ പോകും. വീട്ടില്‍നിന്ന് പുറപ്പെട്ട് സ്കൂളിലെത്താത്തവരൊക്കെ ഉമ്ടാകും. അതുകൊണ്ടൊക്കെ കുട്ടികള്‍ വര്‍ധിക്കുകയാണ് ചെയ്തത്. എട്ടാം ക്ലാസിലേക്ക് പ്രവേശനം കൊടുക്കാന്‍ പ്രവേശന പരീക്ഷ നടത്തേണ്ടിവന്നിട്ടുണ്ട്. രണ്ട് വര്‍ഷം അത് ചെയ്തു. നാട്ടുകാരായ കുട്ടികളുടെ പ്രവേശനത്തെ തന്നെ അത് ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് അത് നിര്‍ത്തിയത്. 400ല്‍ അധികം കുട്ടികള്‍ പ്രവേശനം നേടിയ വര്‍ഷങ്ങളുണ്ടായിട്ടുണ്ട്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="color: blue;"><span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;">12. ആദ്യ കാലത്തെ പരീക്ഷാ ഫലങ്ങള്‍ എങ്ങിനെയായിരുന്നു? ആദ്യ ബാച്ചിന്റെ ഫലം?</span></span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ആദ്യബാച്ച് 1982 ല്‍ ആയിരുന്നു. അവരുടെ പരീക്ഷാഫലം തന്നെ ആഹ്ലാദകരമായിരുന്നു. സ്കൂളില്‍ തുടരണം എന്ന് എന്നെ തോന്നിപ്പിച്ച ഫലമായിരുന്നു അത്. അന്ന് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിജയം നേടിയ ആദ്യ നാല് സ്കൂളുകളിലൊന്നായി അന്ന്. ഹെഡ്മാസ്റ്റേഴ്സ് കോണ്‍ഫറന്‍സിലൊക്കെ ഇത് വലിയ ചര്‍ച്ചയായി. നമ്മുടെ ഒപ്പം അനുവദിക്കപ്പെട്ട കേച്ചേരി, ഒരുമനയൂര്‍ സ്കൂളുകള്‍ക്ക് അത്രമികച്ച വിജയം നേടാനായില്ല. 181 കുട്ടികളുണ്ടായിട്ടും 86 ശതമാനമായിരുന്നു വിജയം. സമീപ സ്കൂളുകളൊക്കെ 20- 30 ശതമാനമാണ്. കോണ്‍വെന്റ് സ്കൂളില്‍ 63 ശതമാനമായിരുന്നു. അക്കാലത്ത് സംസ്ഥാന വിജയം 33 ശതമാനമാണ്. ഇന്ന് സംസ്ഥാന വിജയം 98 ശതമാനമൊക്കെ ആയപ്പോഴാണ് നമ്മള് നൂറ് ശതമാനം വിജയത്തിലേക്ക് ഒക്കെ എത്തുന്നത്. അന്നത്തെ കുട്ടികളാകട്ടെ സാമൂഹികമായി പിന്നാക്കമായ ഒരു പ്രദേശത്തുനിന്ന് വരുന്നവരായിരുന്നു. ജനുവരി മുതല്‍ അധ്യാപകര്‍ നിരന്തരമായി പിന്തുടര്ന്ന് നടത്തിയ അധ്വാനമാണ് ഈ വിജയത്തിന് കാരണമായത്. ഒരു കൊല്ലം മാത്രമാണ് ഫലം അല്പം കുറഞ്ഞത്. 1988ല്‍ വിജയം 96 ശതമാനം വരെ എത്തി. ആദ്യമായി മിക്സ്ഡ് ക്ലാസ് കൊണ്ടുവന്ന വര്‍ഷം കൂടിയായിരുന്നു അത്. മിക്സ്ഡ് ആക്കിയാല്‍ കുട്ടികള്‍ മോശമാകുമെന്ന ആശങ്കയും എതിര്പും ഒക്കെ നിലനില്‍ക്കെയാണ് ആ പരീക്ഷണം നടത്തിയത്. നല്ല ഫലം കിട്ടിയതും അത്തരം വര്‍ഷങ്ങളിലാണ്. ഇന്നത്തെ പോലുള്ള പ്രശ്നങ്ങളും അന്നുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. വിരമിക്കുന്ന വര്‍ഷം 320 കുട്ടികള്‍ എഴുതിയിരുന്നു എന്നാണോര്‍മ. അന്നും 87 ശതമാനം വിജയം ഉണ്ടായിട്ടുണ്ട്. പരീക്ഷാ ഫലം തന്നെയാണ് എനിക്ക് ഏറ്റവും പ്രചോദനമായിരുന്നത്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">അന്ന് ഫലമറിയാന്‍ പത്രത്തില്‍ വരണം. അല്ലങ്കില്‍ തിരുവനന്തപുരത്ത് പോയി വാങ്ങി കൊണ്ടുവരണം. ആദ്യഫലം വരുന്ന ദിവസം കുറച്ച് കുട്ടികളേ സ്കൂളില്‍ വന്നിരുന്നുള്ളു. ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. പൂജ്യം എന്നും പുതിയ ചന്തപ്പുരയിലേക്ക് സ്വാഗതം എന്നും എഴുതിയ ബോര്‍ഡ് വരെ സ്കൂളിന് പുറത്ത് അന്ന് ചിലര്‍ സ്ഥാപിച്ചിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ആ ബോര്‍ഡിന് മുന്നില്‍ പോയി ആഹ്ലാദം പ്രകടിപ്പിച്ച് ആ ബോര്‍ഡ് തിരുത്തി എഴുതിയത് ഇപ്പോഴും ഓര്‍മയിലുണ്ട്. ഈ ഫലം ഉണ്ടാക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുംടെയും നാട്ടുകാരുടെയും പങ്ക് വലുതായിരുന്നു. അനുസരണയുള്ള കുട്ടികളുടെ പങ്കാണ് അതില്‍ ഏറ്റവും വലിയ ഘടകം. പഠനം നിര്‍ത്തിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പലരെയും വീട്ടില്‍ പോയി കൊണ്ടുവന്നതാണ്. അതിന് ശേഷമാണ് പാടൂരിലെ കുട്ടികള്‍ പൂര്‍ണമായി ഈ സ്കൂളിലേക്ക് എത്തിയത്. അതുവരെ മറ്റ് സ്കൂളുകളിലേക്ക് പോകുകയാരുന്നു പതിവ്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white;"><span style="color: blue;"><span style="font-family: "arial" , "helvetica" , sans-serif; font-size: x-small;">13. ഉയര്‍ന്ന വിജയ ശതമാനം ലഭിക്കുക എന്നത് വളരെ പ്രയാസകരമായിരുന്ന കാലത്ത് വലിയ നേട്ടം ഉണ്ടാക്കിയത് എങ്ങിനെയാണ്? എങ്ങിനെയായിരുന്നു പ്രവര്‍ത്തന രീതകിള്‍?</span></span></span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">പത്താം ക്ലാസുകാര്‍ക്ക് തുടക്കം മുതല്‍ സ്പെഷല്‍ ക്ലാസുകള്‍ വച്ചിരുന്നു. അത് പാടൂര്‍ സ്കൂളിലെ മാത്രം ഒരു പ്രവര്‍ത്തന രീതിയായിരുന്നു അന്ന്. രാവിലെ മുതല്‍ ടീച്ചര്മാര് വരും. മര്യാദക്ക് ബസ് പോലും ഇല്ലാതിരുന്ന സമയത്തും ടീച്ചര്മാര് മുല്ലശ്ശേരി മുതല്‍ നടന്ന് വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു. ഒരു ശനിയാഴ്ച പോലും വീട്ടിലിരിക്കാത്ത അധ്യാപകരുണ്ട്. ഒട്ടും അവധിയെടുക്കാത്തവര്‍ വരെയുണ്ട്. എല്ലാവരും വലയി പങ്ക് വഹിച്ചവരാണ് എന്നതിനാല്‍ ആരുടെയും പേര് പറയുന്നില്ല.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">റിസല്‍ട്ട് തന്നെയാണ് ഏത് സ്കൂളിന്റെയും നട്ടെല്ല്. എന്ത് കുറവുണ്ടെങ്കിലും പഠനമികവ് തന്നെയാണ് ഏറ്റവും വലുത്. പാഠ്യേതര രംഗത്തെ മികവിന് പോലും അത്രയെത്താന്‍ കഴിയില്ല. ഇതും ഉപ്പാടെ ഉപദേശമായിരുന്നു. </span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="color: blue;"><span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;">14. കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും അവരുടെ വീടുകളെയും അറിയുന്ന അധ്യാപകനായിരുന്നുവല്ലോ? ആ പ്രവര്‍ത്തന രീതിയെ പറ്റി, അതിന്റെ ഫലപ്രാപ്തിയെ പറ്റി മാഷ് പറഞ്ഞു. എങ്ങിനെയാണ് ഇത്തരമൊരു സൌഹൃദ പദ്ധതിയാക്കി അധ്യാപനത്തെ വികസിപ്പിച്ചത്?</span></span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഉത്തരം: എന്റെ അധ്യാപന ജീവിതത്തില്‍ ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം ഇതുതന്നെയായിരുന്നു. കുട്ടികളെയും അവരുടെ വീട്ടുകാരെയും അറിഞ്ഞ് പഠിപ്പിച്ചു എന്നത്. സ്വയമുണ്ടാക്കിയ രീതി തന്നെയാണ് ഇത്. ഒരു അധ്യാപകന് സ്വന്തമായി അജണ്ടയുണ്ടാക്കണം എന്ന് പഠിപ്പിച്ചത് എന്റെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അനന്തമൂര്‍ത്തി സാറായിരുന്നു. നിങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കാണാന്‍ കാത്തിരിക്കേണ്ടവരല്ല. അത് കാത്തിരുന്ന് നിങ്ങള്‍ ചെയ്യേണ്ടത് വൈകിപ്പിക്കരുത്. യുവര്‍ ഓണ്‍ ടൈം ടേബിള്‍ എന്നാണ് സാറ് പറയുക. ഇത് പ്രാവര്‍ത്തികമാക്കി. മിക്കവാറും രാത്രി വൈകിയാണ് വീട്ടില്‍ എത്തുക. ഓരോ ദിവസവും നാളത്തേക്ക് പുതിയ പദ്ധതികള്‍ ആലോചിക്കും. കുട്ടികളുടെ വീടുമായി ആത്മബന്ധമുണ്ടാക്കുന്നത് അങ്ങിനെയാണ്.</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഇന്ന് ഇല്ലാത്ത കാര്യവുമാണത്. ഇപ്പോള്‍ ഇത് തീരെയില്ലാതായി. അധ്യാപകര്‍ കുട്ടികളെ കൈയ്യൊഴിയുകയാണ്. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കണം. എന്നാല്‍ അവരില്‍ മാറ്റമുണ്ടാക്കാന്‍ അവരുടെ വീട്ടില്‍ പോകണ. കൂടുതല്‍ സൌഹൃദം ഉണ്ടാക്കണം. ഒരു സൌഹൃദ പദ്ധതി തന്നെയായിരുന്നു അത് . അധ്യാപക ജീവിതം വിജയകരമായത് അതുകൊണ്ട് മാത്രമാണ്. അധ്യാപക ജീവിതം ഇത്രക്ക് സന്പന്നമായതും അതുകൊണ്ടാണ്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="color: blue;"><span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;">15. കലാ, കായിക രംഗത്ത് വലിയ നേട്ടം സ്കൂള്‍ നടത്തിയിട്ടുണ്ട്. എന്തൊക്കെയായിരുന്നു അക്കാലത്തെ പരിപാടികള്‍?</span></span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">കുതിച്ചുചാട്ടം നടത്തിയെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍</span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">കലാകായിക രംഗത്ത് കുട്ടികളുടെ താത്പര്യം കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരിമിത സൌകര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിന് വലിയ സാന്പത്തിക ചിലവും ഉണ്ടായിരുന്നു. അത്രക്ക താങ്ങാവുന്ന അവസ്ഥയും അന്ന് സ്കൂളിന് ഉണ്ടായിരുന്നില്ല. നേട്ടങ്ങളുണ്ടാക്കിയതിന്റെ ക്രഡിറ്റ് മുഴുവന്‍ കുട്ടികള്‍ക്ക് ആണ്. അവരുടെ കഴിവുകള്‍ക്കാണ്. നമ്മള് അവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">16. എന്നാല്‍ ഈ രംഗത്തൊന്നും വലിയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശം ബാക്കിനില്‍ക്കുന്നില്ലെ?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഈ വിമര്‍ശനം ശരിയാകാം. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്ക് വേറെ ഒരു കാഴ്ചപ്പാടുകൂടിയുണ്ട്. കലാകായിക മികവിന് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടിവന്നാലും നേട്ടങ്ങള്‍ ഒന്നോ രണ്ടോ പേരിലൊതുങ്ങും, അതില്‍ അധ്യാപകര്‍ക്ക് റോള്‍ പരമിതമാണ്. കുട്ടികളുടെ പ്രാഗത്ഭ്യവും പ്രതിഭയുമാണ് പ്രധാനം. വലിയ പേരും പെരുമയും കിട്ടിയേക്കാം. എന്നാല്‍ പ്രധാന അധ്യാപകനെ സംബന്ധിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും സാമൂഹികവും സാസംകാരികവുമായ വളര്‍ച്ചയാണ് അതിലേറം പ്രധാനം. നമ്മുടെ ശ്രദ്ധ അവിടെ കേന്ദ്രീകരിച്ചില്ലെങ്കില്‍ പരാജയമാകും ഫലം, കായിക രംഗത്ത് നേട്ടമുണ്ടാക്കിയിട്ടും പഠന മികവില്ലാതെ, അച്ചടക്കമില്ലാതെ വന്നാല്‍ അത് ഫലം ചെയ്യില്ല. നല്ല കുട്ടികളെ വാര്‍ത്തെടുക്കുക എന്നതിലായിരുന്നു ഊന്നല്‍. ഈ വിമര്‍ശനം അന്നുമുണ്ടായിരുന്നു. നമ്മുടെ പരിമിതികളും അതിലൊരു ഘടകമായിരുന്നു. സ്കൂളിന് മേല്‍വിലാസം ഉണ്ടാക്കുന്ന തരത്തിലുള്ള താരങ്ങളുണ്ടായില്ല എന്നത് ശരിയാണ്. എന്നാല്‍ കലാ-കായിക ശേഷിയുള്ളവരെയന്നും ശ്രദ്ധിക്കാതെ വിട്ടിട്ടില്ല.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="color: blue;"><span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;">17. പഠന പാഠ്യേതര മേഖലകളിലെല്ലാം മികച്ചുനിന്ന ഒരു കാലം ഏത് സ്കൂളിനും ഉണ്ടാകും. നമ്മുടെ സ്കൂളിന്റെ പ്രതാപ കാലം ഏതായിരുന്നു? എങ്ങിനെയാണ് ആ ഒരു നിലയിലേക്ക് വളര്‍ന്നത്?</span></span><br />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഏതാണ്ടൊരു 1986 മുതല്‍ 2000 ഒക്കെ വരെ അത്തരമ1രു കാലമായിരുന്നു എന്ന് പറയാം. ഈ കാലഘട്ടത്തില്‍ ഓരോകൊല്ലവും അത്യധികം മികച്ചതായിരുന്നു. 96 ശതമാനം വരെ വിജയം വരിച്ച കാലമുണ്ടായിരുന്നു. ആ കൊല്ലം സംസ്ഥാന വിജയം 42 ശതമാനം മാത്രമാണ്. യുവജനോത്സവങ്ങളിലെ സാന്നിധ്യം. മാപ്പിളകലകളില്‍ എവിടെച്ചെന്നാലും പാടൂരിന്റെ പേര് കേട്ട കാലമുണ്ടായിരുന്നു. ഒരു രൂപ പോലും കുട്ടികളില്‍നിന്ന് പിരിക്കാതെ പരിമിതമായ സൌകര്യങ്ങളോടെയാണ് അതൊക്കെ ചെയ്തത്. അന്ന് കിട്ടാത്ത നേട്ടങ്ങള്‍ എനിക്ക് ശേഷവും സ്കൂളിന് ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെയും കുട്ടികളുടെയും പങ്ക് തന്നെയാണ് അതില്‍ പ്രധാനം. </span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">18. പിന്നീട് അതില്‍ ഇടിവ് സംഭവിച്ചോ? എങ്ങിനെയാണ് അത് സംഭവിച്ചത്? കുട്ടികളുടെ എണ്ണത്തില്‍ വരെ കുറവുണ്ടായി?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഇടിവ് സംഭവിച്ചോ എന്ന് ചോദിച്ചാല്‍, പിന്നില്‍ നില്ക്കുന്ന സ്കൂളുകള്‍ കയറിവരുന്പോള്‍ നമ്മള് കുറച്ച് പിന്നിലേക്ക് പോകുമല്ലോ? സാന്പത്തിക പരാധീനത ഉണ്ടായിരുന്നു. പലതും ചെയ്യാനാകാത്തതിന്റെ കാരണം അതായിരുന്നു. മാനേജ്മെന്റിന്റെ സാന്പത്തിക പിരമിതിയും കാരണമായിട്ടുണ്ട്. അധ്യാപകരുടെ സമീപനം കൊണ്ടല്ല അതുണ്ടായിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നില്ല. ഞാന്‍ പോരുന്പോള്‍ 27 ഡിവിഷന് വരെയുണ്ടായിരുന്നു. അതിന് ശേഷമാകാം പ്രവേശനം കുറഞ്ഞത്. അതും ഞാന്‍ പോന്നത് കൊണ്ടുണ്ടായ കുറവല്ല. എല്ലാ സ്ഥാപനങ്ങള്‍ക്കും അത് സംഭവിക്കാം. ബിസിനസ് പോലെ തന്നെയാണല്ലോ ഇതും. ചെറിയ ശ്രദ്ധക്കുറവുണ്ടായാല്‍ തളര്‍ച്ച സംഭവിക്കാം. അത് സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റം കാണുന്നുണ്ട്. മാനേജ്മെന്റ് മാറി. സാന്പത്തികമായി മെച്ചപ്പെട്ടു. പണ്ടത്തെപ്പോലെ തേക്കാത്ത ചുമരും ജനലുമൊന്നുമല്ല ഇന്നുള്ളത്. അന്ന് സ്കൂളിന് സുരക്ഷപോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">19. വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകും. നല്ലതും മോശവുമായ അനുഭവങ്ങള്‍. അങ്ങിനെ പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്നതേതാണ്?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">അനുഭവങ്ങള്‍ ഒരുപാടുണ്ട്. മറക്കാനാകാത്ത തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായിട്ടില്ല. ആകെ മനസില്‍ തങ്ങിനില്ക്കുന്നത് ഒരു കുട്ടിയുമായുണ്ടായ പ്രശ്നമാണ്. സ്കൂളില്‍ വാര്‍ത്ത വായിക്കുന്നതിനിടെ ഒരുദിവസം ഒരുകുട്ടി ഒരു നോട്ടീസ് വായിച്ചു. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നോട്ടീസായിരുന്നു. ആ കുട്ടി തെറ്റ് ഏറ്റുപറഞ്ഞു. പക്ഷെ വിവാദം തീര്‍ന്നില്ല. രണ്ട് മൂന്ന് മാസം വലിയ വിവാദമായിരുന്നു. ദിവസവും നോട്ടീസുകളിറങ്ങി. അതിന് മറുപടി നോട്ടീസുകളും ഇറങ്ങി. ഇതിനോടൊന്നും പ്രതികരിക്കരുത് എന്നായിരുന്നു നാട്ടുകാരുടെ ഉപദേശം. താനെ കെട്ടടങ്ങും, നിശ്ശബ്ദനായി ഇരിക്കൂ എന്നായിരുന്നു സീതിതങ്ങളും പറഞ്ഞത്. അത് വലിയ പാഠമായിരുന്നു. നോട്ടീസുകള്‍ ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ കൊല്ലം അവസാനം എല്ലാം കൂടി കത്തിച്ചുകളഞ്ഞു.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">സ്കൂളിന് നല്ല റിസല്‍ട്ട് ഉണ്ടാകുന്നതിനെക്കുറിച്ച് ചില ആക്ഷേപങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അത് രാഷ്ട്രീയമായിരുന്നു. മാനേജര്‍ മുസ്ലിം ലീഗ് നേതാവായതിനാലാണ് വലിയ വിജയശതമാനം ഉണ്ടാകുന്നത് എന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പോയി ഉണ്ടാക്കുകയാണെന്ന് വരെ പറഞ്ഞിരുന്നു. കോപ്പിയടിക്കാന്‍ സഹായിച്ചാണ് ഉയര്‍ന്ന ഫലമുണ്ടാക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. വലിയ വിഷമമം ഉണ്ടാക്കിയ ആരോപണമായിരുന്നു ഇതൊക്കെ. ഇത്രയേറെ അധ്വാനിച്ചിട്ടും ഇങ്ങിനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നായിരുന്നു വിഷമം. അതൊന്നും ഇപ്പോള്‍ ഒരു വിഷമവുമുണ്ടാക്കുന്നില്ല. അത്ര ചെറിയ സംഭവങ്ങളായിരുന്നു. വലിയ പിഴവ് പറ്റിയെന്ന് തോന്നുന്ന ഒരു അനുഭവവും ഉണ്ടായിട്ടില്ല. സ്വാഭാവികമായ ചില വീഴ്ചകളൊക്കെ സംഭവിച്ചിരിക്കാം. അതിലപ്പുറം ഒന്നുമുണ്ടായിട്ടില്ല.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">20. അവസാനകാലത്ത് മാനേജ്മെന്റ് മാറ്റവും മറ്റും വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോ?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">സങ്കീര്‍ണതകള്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ചില പ്രയാസങ്ങളൊക്കെ അതുണ്ടാക്കിയിട്ടുണ്ട് എന്നറിയാം. എന്റെ വിരമിക്കല്‍ കാലത്തായിരുന്നതിനാല്‍ ഞാനതിലേക്ക് വല്ലാതെ ഇറങ്ങിപ്പോയില്ല. പലപ്പോഴും നിശ്ശബ്ദനായി ഇരുന്നു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോവെന്ന് മറ്റുള്ളവര്‍ വിലയിരുത്തട്ടെ. ഒരുവിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്വാഭാവികമായി സംഭവിക്കാവുന്നത് എന്ന് മാത്രം ചിന്തിക്കുന്നതാകും കുറേക്കൂടി നല്ലത്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">21. അക്കാലത്ത് ചില വിവാദങ്ങള്‍ മാഷും നേരിട്ടിരുന്നല്ലോ? തനിക്ക് ശേഷം പ്രളയം എന്ന നിലപാടായിരുന്നു മാഷ് സ്വീകരിച്ചതെന്നും ആരോപണമുണ്ടായിരുന്നു. അതില്‍ വസ്തുതയുണ്ടോ?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">അതിനോട് ഇപ്പോള്‍ വിമര്‍ശനാത്മകമായി പ്രതികരിക്കേണ്ട. തനിക്ക് ശേഷം പ്രളയം എന്ന നിലപാട് ഒരു അധ്യാപകന് ഒരിക്കലും സ്വീകരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് എനിക്ക് കഴിയില്ല. കാരണം 27 വര്‍ഷം ഹൃദയത്തോട് ചേര്‍ത്തുവച്ച സ്ഥാപനമാണ്. അത് എന്നും നന്നായിക്കാണണമെന്ന മനസ്സാണ് അന്നുമിന്നും. ഇന്ന് ഭൌതികമായി സ്കൂള്‍ ഉയര്‍ന്നുകാണുന്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്. ഇപ്പോഴും ഞാനവിടെ പല പരിപാടികള്‍ക്കും പോകുന്നുണ്ട്. ഈ സന്തോഷവും അവിടെ പങ്കുവക്കാറുണ്ട്. പിന്നെ വിമര്‍ശനങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെ പോകാറില്ല.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">22. ആകെ സര്‍വീസ് കാലമെടുത്താല്‍ സംതൃപ്തനാണോ?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">വളരെ വളരെ സതൃപ്തനാണ്. ഇന്നും ഞാന്‍ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നത് പാടൂരിലെ പ്രധാനാധ്യാപകന് എന്ന നിലയിലാണ്. ഇപ്പോള്‍ ഓരോ ബാച്ചും ഒരുമിച്ചുകൂടുന്നു. പലതരം ചാരിറ്റി ചെയ്യുന്നു. ഇത്രയേറെ ചാരിറ്റി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് വേറെയുണ്ടോ എന്ന് സംശയമാണ്. ഇതൊക്കെ അവര്‍ക്ക് സ്കൂളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ മൂല്യബോധമാണ്. പിന്നെ, സാധാരണ പ്രധാനാധ്യാപകര്‍ എവിടെയും ക്ലാസ് എടുക്കാറില്ല. എന്നാല്‍ ഞാന്‍ എല്ലാ ബാച്ചിലും ക്ലാസെടുത്തിരുന്നു. കുട്ടികളുമായി നല്ല ബന്ധമുണ്ടായതിന്റെ കാരണവും അതാകാം. സഹപ്രവര്‍ത്തകരുടെ പിന്തുണയും അടുപ്പവും എടുത്ത് പറയണം. വ്യത്യസ്ത വീക്ഷണങ്ങളുള്ളവരായിട്ടും ഒരു കുടുംബം പോലെ കഴിഞ്ഞു. അതൊക്കെ സന്തോഷകരമായ അനുഭവമാണ്. സ്കൂളിന്റെ വിജയത്തിന് കാരണമായിട്ടുമുണ്ട്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">23. വിരമിച്ച ശേഷം പുറത്തുനിന്ന് സ്കൂളിനെ നോക്കിക്കാണുന്പോള്‍ എന്തുതോന്നുന്നു?</span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">വളരെ വളരെ സന്തോഷം. നമ്മള് വെള്ളവും വളവുമിട്ട് വളര്‍ത്തിയ സ്ഥാപനം പൂത്ത് തളിര്‍ത്ത് കായ്ച്ച് നില്‍ക്കുന്നത് കാണുന്പോള്‍ വളരെ സന്തോഷമുണ്ട്. ആ സന്തോഷവും ഇവിടെ പങ്കുവക്കട്ടെ.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif; font-size: x-small;"><span style="color: blue;">24. ഈ അഭിമുഖത്തിലെ ഏറെക്കുറെ എല്ലാ ചോദ്യങ്ങളുടെ ഉത്തരത്തിലും ഉപ്പയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് മാഷെ വഴികാട്ടിയായത് എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഉപ്പയുടെ പേരെന്താണ്? ആരായിരുന്നു? </span></span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">കുഞ്ഞിമോന് മാസ്റ്റര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആദ്യകാലത്തെ അധ്യാപകനായിരുന്നതിനാല്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. എന്നാല്‍ വളരെ നല്ല അധ്യാപകനായിരുന്നു. ഒരുപാട് അനുഭവങ്ങളുള്ള അധ്യാപകനായിരുന്നു. വെങ്കിടങ്ങ് മുപ്പട്ടിത്തറയിലായിരുന്നു വീട്. ഏനാമാവ് സ്കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഉപ്പതന്നെയായിരുന്നു എന്റെ വഴികാട്ടി. മൈസൂരിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ നാല് സ്ഥലത്ത് ജോലി കിട്ടി. ബാബാ ആറ്റമിക് റിസര്‍ച്ച് സെന്ററിലടക്കം. അതില്‍ എന്റെ അവസാന ഓപ്ഷനായിരുന്നു കേന്ദ്രീയ വിദ്യാലയം. ആറ്റമിക് സെന്ററില്‍ അന്ന് കയറിയിരുന്നെങ്കില്‍ എ പി ജെ കലാമിനൊപ്പം ജോലി ചെയ്യാമായിരുന്നു എന്നൊക്കെ ഞാന്‍ ഉപ്പാട് പറയുമായിരുന്നു. അധ്യാപക ജീവിതത്തിന്റെ മധുരം വരാനിരിക്കുന്നതേയുള്ളു എന്നാണ് അന്നും ഉപ്പ പറഞ്ഞ മറുപടി. ആ വാക്കുകള്‍ എത്ര ശരിയായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു.<br /><br />(പാടൂര്‍ എ ഐ എച്ച് എസ് എസ് നാല്പതാം വാര്‍ഷിക സുവനീര്‍ - 2020)</span></div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-49353912332695693542020-04-13T04:09:00.001-07:002020-04-13T04:10:10.080-07:00ഡല്‍ഹി: കേരളത്തിനുമുണ്ട് കണ്ടുപഠിക്കാന്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-pmybvKaoYdE/XpRIdaSD3CI/AAAAAAAAGik/sRBncoMI99g1c5RueINb42K4ZlKk8moewCLcBGAsYHQ/s1600/download.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="168" data-original-width="300" src="https://1.bp.blogspot.com/-pmybvKaoYdE/XpRIdaSD3CI/AAAAAAAAGik/sRBncoMI99g1c5RueINb42K4ZlKk8moewCLcBGAsYHQ/s1600/download.jpg" /></a></div>
<br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഹിന്ദുത്വ ഫാസിസത്തിനെതിരായ സമരവും രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നതില്‍ ഒരുതരത്തിലുള്ള സമാനതകളുമില്ലാത്ത സംസ്ഥാനങ്ങളാണ് കേരളവും ഡല്‍ഹിയും. ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ ഒരിക്കല്‍ പോലും അധികാര പങ്കാളിത്തം നേടാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. ഡല്‍ഹിയാകട്ടെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരെ ബിജെപിയെ വാരിപ്പുണര്‍ന്ന സംസ്ഥാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 7 സീറ്റും വന്‍ ഭൂരിപക്ഷത്തിനാണ് ബി ജെ പി നേടിയത്. ഇതില്‍ അഞ്ചിടത്ത് രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കടുത്ത ബിജെപി വിരുദ്ധ നിലപാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ പ്രകടമാകുന്നത്. എന്തുകൊണ്ടാണ് ദേശീയതലത്തില്‍ ബിജെപിക്ക് അധികാരം നല്കുന്ന അതേ ജനങ്ങള്‍ സംസ്ഥാനത്ത് അവരെ അകറ്റിനിര്‍ത്തുന്നത് എന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണ്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള വിയോജിപ്പല്ല ഡല്‍ഹിയിലെ ഭൂരിപക്ഷ വോട്ടര്‍മാരെ ബിജെപിക്കെതിരെ നിര്‍ത്തുന്നത് എന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്താല്‍ ബോധ്യമാകും. രാഷ്ട്രീയ സാഹചര്യവും പശ്ചാത്തലവും സമകാലീന രാഷ്ട്രാനുഭവങ്ങളുമെല്ലാം മുന്നില്‍ വച്ച് സന്ദര്‍ഭോചിതമായി ഏത് ഭാഗത്തേക്കും ചായുന്ന ഒരു വിഭാഗമാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് എന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ നിരീക്ഷിച്ചാല്‍ ബോധ്യമാകും. ഡല്‍ഹിയിലെ ഈ വിഭാഗം, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് ആശയപരമായ വിയോജിപ്പോ അതിരുവിട്ട ആഭിമുഖ്യമോ ഉള്ളവരാകില്ല. ഇവരെ എങ്ങിനെയാണ് ആം ആദ്മി പാര്‍ട്ടി അവരുടെ രാഷ്ട്രീയ പക്ഷത്തേക്ക് കൊണ്ടുവന്നത് എന്നത് പരിശോധിക്കേണ്ടതുണ്ട്. നിലപാടുകളിലെ രാഷ്ട്രീയ കൃത്യത എന്ന തത്വാധിഷ്ടിത സമീപനത്തില്‍ കാര്‍ക്കശ്യം ഒഴിവാക്കിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വന്തം അജണ്ട നിര്‍ണയിച്ച് അതിലേക്ക് എതിരാളികളെ കൊണ്ടെത്തിച്ചും ബിജെപി മുന്നോട്ടുവച്ച വര്‍ഗീയാജണ്ടകളെ അവഗണിച്ചും നിരാകരിച്ചുമാണ് ആം ആദ്മി പാര്‍ട്ടി ഇത് സാധ്യമാക്കിയത് എന്നുകാണാനാകും.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">വര്‍ഗീയ ധ്രുവീകരണം പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഏറ്റവുമെളുപ്പത്തില്‍ വോട്ട് സമാഹരിക്കാനുള്ള രാഷ്ട്രീയോപകരണം ആണെന്ന് പലവട്ടം തെളിയിച്ചവരാണ് ബി ജെ പി. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി അത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ വര്‍ഗീയ പരീക്ഷണത്തിന്റെ ഏറ്റവും ഭീകരമായ പതിപ്പാണ് ഇത്തവണ ഡല്‍ഹിയില്‍ അരങ്ങേറിയത്. രാജ്യംകണ്ട ഏറ്റവും വിഷലിപ്തമായ പ്രചാരണമായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. പ്രധാനമന്ത്രി, അതിനേക്കാള്‍ അധികാര ഗര്‍വോടെ ഭരിക്കുന്ന ആഭ്യന്തര മന്ത്രി, പച്ചക്ക വര്‍ഗീയത പറയുന്ന യോഗി ആദിത്യനാഥിനെപ്പോലെ ഒരുപിടി നേതാക്കള്‍, വേണ്ടത്ര പണം, കേന്ദ്ര ഭരണം, ഒരുപറ്റം മാധ്യമങ്ങളുടെ നിര്‍ലോഭമായ പിന്തുണ... ഇങ്ങിനെ എല്ലാ അര്‍ഥത്തിലുമുള്ള വിഭവശേഷിയും ഉപയോഗപ്പെടുത്തിയാണ് ബി ജെ പി പ്രചാരണം നയിച്ചത്. ബി ജെ പി എം പി പര്‍വേഷ് വെര്‍മയെ രണ്ട് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണത്തില്‍നിന്ന് വിലക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മൂന്ന് ദിവസത്തെ നിരോധനം ഏറ്റുവാങ്ങി. ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കെജ്രിവാള് വാഗ്ദാനം നല്‍കുന്നുവെന്ന പേരില്‍ വ്യാജ വീഡിയോ പുറത്തുവിട്ടത് ബി ജെ പി വക്താവ് സാംബിത് പത്ര. ശാഹീന്‍ ബാഗ് സമരം ബി ജെ പിയുടെ വലിയ ആയുധമായിരുന്നു. അവിടത്തെ സമരക്കാരായ സ്ത്രീകളെ കോണ്‍ഗ്രസ് സ്പോസണ്‍സര്‍ ചെയ്തതാണ് എന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് പരസ്യപ്രസ്താവന നടത്തിയത് ബിജെപി സോഷ്യല്‍മീഡിയ പ്രചാരണച്ചുമതല വഹിക്കുന്ന അമിത് മാളവ്യ. ഇത് പ്രമുഖ നേതാക്കളെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇതിന് അനുബന്ധമായാണ് ശാഹീന്‍ബാഗില്‍ കെജ്രിവാള് ബിരിയാണി വിളന്പുന്നുവെന്ന ആദിത്യനാഥിന്റെ പ്രസ്താവന വന്നത്. എന്നാല്‍ ഈ പ്രചാരണത്തെ ആപ് നേരിട്ടത് വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, വികസനം, പരിസ്ഥിതി തുടങ്ങി മനുഷ്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളുന്നയിച്ചാണ്. ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളെ അവഗണിക്കാനാണ് ആപ് കൂടുതല്‍ ജാഗ്രത കാട്ടിയത്. ഒരിക്കല്‍പോലും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ആപ് നേതാക്കള്‍ തയാറായില്ല. ശരീഅത്ത് വിഡിയോ പോലെ അതേ ദൃശ്യങ്ങള്‍ തന്നെ തെളിവാക്കി മാറ്റി മറുപടി പറയാവുന്ന വിഷയങ്ങളില്‍പോലും ആപ് ഇടപെട്ടില്ല. പകല്‍പോലെ ബോധ്യപ്പെടുന്ന പച്ച നുണകളും വ്യാജ കഥകളും അര്‍ധ സത്യങ്ങളുമെല്ലാം എളുപ്പത്തില്‍ പ്രതിരോധിക്കാമെന്നും അതേറ്റുപിടിച്ചാല്‍ ബി ജെ പിയെ നിരായുധരാക്കാമെന്നും തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള പ്രതിരോധത്തിലേക്കും അതുപയോഗിച്ചുള്ള ആക്രമണത്തിലേക്കും നീങ്ങുകയാണ് ബി ജെ പി വിരുദ്ധ ചേരി ഇതുവരെ പിന്തുടര്ന്നിരുന്ന രീതി. ഈ 'ജനപ്രിയ' രീതിക്ക് മാറ്റം വരുത്തിയ ആപ്, ബി ജെ പി മുന്നോട്ടുവച്ച അജണ്ടകളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി പകരം അവര്‍ ഉന്നയിക്കാനാഗ്രഹിച്ച വികസന-ജീവത് പ്രശ്നങ്ങളില്‍ ഉറച്ചുനിന്നു. ചര്‍ച്ചകളെ അതിലേക്ക് കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി അടക്കമുള്ളവരെ ഈ വിഷയങ്ങളില്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരാക്കാനും അവര്‍ക്ക് കഴിഞ്ഞു. തീവ്ര ദേശീയതയിലൂന്നിയ വര്‍ഗീയ പ്രചാരണങ്ങളെ സാധാരണക്കാരുടെ ജീവത്പ്രശ്നങ്ങള്‍ കൊണ്ട് പ്രതിരോധിക്കാനാവുമെന്നാണ് ആപ് തെളിയിച്ചത്. ഇത് രാജ്യത്ത് പുതിയൊരു തെരഞ്ഞെടുപ്പ് പ്രചാരണ മാതൃകയാണ്. വേറിട്ടൊരു രാഷ്ട്രീയ വഴിയുമാണ്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ശാഹീന്‍ബാഗ് വിഷയത്തില്‍ കെജ്രിവാള് പ്രതികരിക്കുന്നില്ല എന്നൊരു പ്രചാരണം ബി ജെ പിയും ബിജെപി അനുകൂല മാധ്യങ്ങളും ഇടക്ക് ശക്തമാക്കിയിരുന്നു. ആപിനെ പിന്തുണക്കുന്ന മുസ്ലിം വോട്ടര്‍മാര്‍ക്കിടയിലും ഹിന്ദു വോട്ട് ബാങ്കിലും ഒരുപോലെ ആഘാതം സൃഷ്ടിക്കാവുന്ന ഇരുതലമൂര്‍ച്ചയുള്ള വാളായിരുന്നു അത്. അതില്‍പോലും തന്ത്രപരമായ നിലപാട് സ്വീകരിച്ച് ചര്‍ച്ചകള്‍ വഴിമാറിപ്പോകാതെ സൂക്ഷിക്കാന്‍ കെജ്രിവാളിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കളത്തില്‍ രാഷ്ട്രീയ കൃത്യത പോലെത്തന്നെ പ്രധാനമാണ് രാഷ്ട്രീയ കുതന്ത്രങ്ങളെ നേരിടാനുള്ള വൈദഗ്ധ്യവും. ഡല്‍ഹിയില്‍ അപ്രസക്തരായിപ്പോകുമെന്ന് ഉറപ്പായിട്ടും കോണ്‍ഗ്രസും ഇത്തവണ ഈ രാഷ്ട്രീയ ജാഗ്രത കാണിച്ചു. ജയിക്കില്ലെങ്കിലും അതിശക്തമായ മത്സരത്തിനിറങ്ങാനുള്ള ശേഷി ഇപ്പോഴും ഡല്‍ഹിയില്‍ കോണ്‍ഗ്രസിനുണ്ട്. എന്നിട്ടും പേരിന് സാന്നിധ്യം നിലനിര്‍ത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസും ആപും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ട് എന്ന പ്രചാരണം ബി ജെ പി ശക്തമാക്കിയപ്പോഴും ഇരുപാര്‍ട്ടികളും അതേറ്റുപിടിച്ചില്ല. ബി ജെ പി മുന്നോട്ടുവക്കുന്ന വിഭജന മുദ്രാവാക്യങ്ങള്‍ക്ക് പ്രചാരണവും അതുപറയുന്നവര്‍ക്ക് ദൃശ്യതയും തങ്ങളിലൂടെ നല്‍കേണ്ടതില്ല എന്നതാണ് ആപ് സമീപനത്തിന്റെ സത്ത. മറുപടി പറയാന്‍ വേണ്ടി അതേറ്റുപിടിച്ചാലും വൈകാരിക വിഷയങ്ങളില്‍ വിഭാഗീയ രാഷ്ട്രീയത്തിനേ ആത്യന്തികമായി നേട്ടമുണ്ടാക്കാനാവൂവെന്ന തിരിച്ചറിവും ഈ സമീപനത്തിന് പിന്നില്‍ കാണാം.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഡല്‍ഹിയെപ്പോലെ ബി ജെ പിക്ക് സ്വീകാര്യത ലഭിച്ച സ്ഥലമല്ല കേരളം. ചരിത്രത്തിലിന്നുവരെ ആകെയൊരു എം എല്‍ എമാത്രമാണ് അവര്‍ക്കുണ്ടായിട്ടുള്ളത്. എന്നാല്‍ വോട്ടുവിഹിതത്തില്‍ ക്രമാനുഗതമായ വളര്‍ച്ച കേരളത്തില്‍ ബി ജെ പി രേഖപ്പെടുത്തുന്നുമുണ്ട്. ബിജെപി മുന്നോട്ടുവക്കുന്ന വിഭാഗീയ-വര്‍ഗീയ രാഷ്ട്രീയ അജണ്ടകളെ നേരിടുന്നതില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായിട്ടും, ഇതുവരെ ബി ജെ പിയുടെ വളര്‍ച്ചെയ പ്രതിരോധിക്കാനോ തളര്‍ത്താനോ കേരളത്തിന് കഴിഞ്ഞിട്ടില്ല. ബി ജെ പി നേതാക്കളുണ്ടാക്കുന്ന പരിഹാസ്യവും വിഷലിപ്തവുമായ പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളുണ്ടാക്കി അതിന്റെ ബാഹ്യ രസങ്ങളില്‍ അഭിരമിക്കുക എന്നതാണ് കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ പ്രധാന പ്രവര്‍ത്തന പരിപാടി. ബി ജെ പി തന്നെ ലക്ഷ്യംവക്കുന്ന പ്രചാരണ ആശയങ്ങളെ, അവരേക്കാള്‍ ഊക്കോടെ അവര്‍ക്ക് അപ്രാപ്യമായ ആളുകളിലേക്കുവരെ എത്തിക്കുന്നുവെന്നതാണ് ഇത്തരത്തില്‍ ബിജെപിയെ പ്രതിരോധിക്കാമെന്ന് കരുതുന്നവര്‍ ഫലത്തില്‍ നിര്‍വഹിക്കുന്ന ദൌത്യം. ഇത്തരം രാഷ്ട്രീയ അബദ്ധങ്ങളെയാണ്, അവഗണിക്കുക-മൌനംപാലിക്കുക-പറയാ</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">നുള്ളത് ഉറച്ച് പറയുക എന്ന സമീപനത്തിലൂടെ ആപ് തിരുത്തിയത്.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ശാഹീന്‍ബാഗ് ചര്‍ച്ചയില്‍ കെജ്രിവാളിനെ കുടുക്കാന്‍ ആവത് ശ്രമിച്ച് പരാജയപ്പെട്ട ബി ജെ പിക്ക് ഒടുവില്‍ ആ സമരത്തില്‍ തീവ്രവാദി ബന്ധം സ്ഥാപിക്കാന്‍ ഉപകരണമായതും കേരളം തന്നെയാണ് എന്നത് ഈ പശ്ചാത്തലത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പൌരത്വ വിരുദ്ധ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് സ്ഥാപിക്കാന്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഉദ്ദരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളെയാണ്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ പിണറായിയെ ഉദ്ദരിച്ച് മോദി പ്രസ്താവന നടത്തിയത് ഫെബ്രുവരി ആറിന്. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ്! അതിനോടും മലയാളികള്‍ (പിണറായിയെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും) അതിവൈകാരികമായി പ്രതികരിച്ചപ്പോള്‍, ഡല്‍ഹിയില്‍ ബി ജെ പി വിരുദ്ധ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നവര്‍ അതേറ്റുപിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കെജ്‍രിവാളിനെപ്പോലെത്തന്നെ പ്രത്യക്ഷത്തില്‍ ബിജെപി വിരുദ്ധ പ്രതിച്ഛായയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ ദുര്‍ബലമാക്കാതിരിക്കാന്‍ ഈ രണ്ട് മുഖ്യമന്ത്രിമാരും ഒരുപോലെ ജാഗ്രത കാണിക്കേണ്ടവരാണ്. എന്നാല്‍ അതിലൊരാളെ ബിജെപിക്ക് എളുപ്പത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കഴിയുന്നു; മറ്റേയാളാകട്ടെ ബിജെപിയുടെ എല്ലാ പ്രചാരണ കുതന്ത്രങ്ങളെയും എളുപ്പത്തില്‍ അതിജീവിക്കുന്നു. ബിജെപിക്ക് എതിരായ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇരുവരുടെയും രാഷ്ട്രീയ ജാഗ്രത ഏതളവില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ന് ഇതില്‍നിന്ന് വ്യക്തം. ഇതുതന്നെയാണ് കേരളവും ഡല്‍ഹിയും തമ്മിലെ വ്യത്യാസം. ഈ വ്യത്യാസമാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തെ പഠിപ്പിക്കുന്ന പ്രധാന പാഠം. എന്ത് പറയണം, എവിടെ പറയണം, എങ്ങിനെ പറയണം, ആരോട് പറയണം, ആരെക്കുറിച്ച് പറയണം എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയാണ് എന്ന് കേരളത്തിലെ ഹിന്ദുത്വ വിരുദ്ധ ചേരിയിലുള്ളവര്‍ ഡല്‍ഹിയില്‍നിന്ന് കണ്ടുപഠിക്കണം.</span><br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: x-small;">ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഷയെയും പ്രയോഗരീതികളേയും അതിന്റെ വിജയോപാധികളേയും അതേ ഫാസിസം തന്നെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന ആശങ്കാജനകമായ സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. എങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സുപ്രധാനമായ തെരഞ്ഞെടുപ്പ് വിജയം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ സമീപനം അനിവാര്യമാക്കി മാറ്റുന്ന സാമൂഹികാന്തരീക്ഷം രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ഥ്യവും തിരിച്ചറിയണം. ഹിന്ദുത്വ ഫാസിസം, അപ്രതിരോധ്യമെന്ന മട്ടില്‍ രാജ്യത്ത് കൈവരിച്ച വളര്‍ച്ചയാണ് ഈ സാമൂഹികാവസ്ഥ സൃഷ്ടിച്ചത്. അതിനെ നേരിടുന്പോള്‍ ദീര്‍ഘകാല പദ്ധതിപോലെ തന്നെ പ്രധാനമാണ് അടിയന്തര ഫലപ്രാപ്തിക്ക് വേണ്ട തന്ത്രപരമായ സമീപനങ്ങളും.<br /><br />(ജനപക്ഷം, മാര്‍ച്ച് 2020)</span></div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-27541240567696147132020-04-13T04:06:00.003-07:002020-04-13T04:06:20.151-07:00എന്‍.പി.ആര്: 118 കോടി പൌരന്മാരുടെ വിവരം ശേഖരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-WA5EhtQPonc/XpRHcJNYN2I/AAAAAAAAGic/krm_HLEAcc85ZNkvhEe1PXfWPX5hwoMegCEwYBhgLKs0DAMBZVoDMXzcEbyzkIUfVP0LsIO2wSsv8wsA5Dnl4tnUvqQACpA4yQtfJXWdqHtZIKhczqL59GAom3xf7Jc89zl4A7-4Nw8jH2eMtLHv3gjeyb5CjRWYWSsjp1PAZ-YCOx6u5DhTtBZZ8TDyEcFdQOmKW8MolAHqUTi1PgYXJocR_5a5AFMW4tBCo5t3Ij134iO1U-P8X2USdUcXhifh-wgTpqSJoyTCs_UCYgGFhGLrAzPVqulDti30Y7iN3GPV2HvBcIBtJAavAQENMNg7e9Zvo7TJSVfczTLR0C71DWoYflRal33c7s52-yGC5m0XokX35NJs3Ti491r0KtVI4bHgL4r7xNGR2EenZozYMyT8QHK6PZWMWG8sPxvKCJy5F_EM3pRJyMBunQWU7UyZtuxPviLThlddv5tWUH0N45Id9AjwMbuTjsuxOXhJo5OPaXqDUwRNdUPhirlPodLmgYDhQcwyAsltvKxbE8Fgb3G28GtTt5IXjLE7KgVp7lLjAYfc2YU5bTjI0Mb-sVR3AbouuIv-g39xUSLe2o2OcXQr0H7E9EX9SAiDYz40jtJPIiZVied77lla1zODFGJIJ-Ao4buj4yVpGK1DbLSQw5ZPR9AU/s1600/download.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="163" data-original-width="310" src="https://1.bp.blogspot.com/-WA5EhtQPonc/XpRHcJNYN2I/AAAAAAAAGic/krm_HLEAcc85ZNkvhEe1PXfWPX5hwoMegCEwYBhgLKs0DAMBZVoDMXzcEbyzkIUfVP0LsIO2wSsv8wsA5Dnl4tnUvqQACpA4yQtfJXWdqHtZIKhczqL59GAom3xf7Jc89zl4A7-4Nw8jH2eMtLHv3gjeyb5CjRWYWSsjp1PAZ-YCOx6u5DhTtBZZ8TDyEcFdQOmKW8MolAHqUTi1PgYXJocR_5a5AFMW4tBCo5t3Ij134iO1U-P8X2USdUcXhifh-wgTpqSJoyTCs_UCYgGFhGLrAzPVqulDti30Y7iN3GPV2HvBcIBtJAavAQENMNg7e9Zvo7TJSVfczTLR0C71DWoYflRal33c7s52-yGC5m0XokX35NJs3Ti491r0KtVI4bHgL4r7xNGR2EenZozYMyT8QHK6PZWMWG8sPxvKCJy5F_EM3pRJyMBunQWU7UyZtuxPviLThlddv5tWUH0N45Id9AjwMbuTjsuxOXhJo5OPaXqDUwRNdUPhirlPodLmgYDhQcwyAsltvKxbE8Fgb3G28GtTt5IXjLE7KgVp7lLjAYfc2YU5bTjI0Mb-sVR3AbouuIv-g39xUSLe2o2OcXQr0H7E9EX9SAiDYz40jtJPIiZVied77lla1zODFGJIJ-Ao4buj4yVpGK1DbLSQw5ZPR9AU/s1600/download.jpg" /></a></div>
<br /><br /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; font-family: Arial, Helvetica, sans-serif; font-size: x-small;"><span style="color: red;">*</span></span><span style="color: red;"><span style="background-color: white; font-family: Arial, Helvetica, sans-serif; font-size: x-small;"> റിപ്പോര്‍ട്ടിന്റെ പകര്‍പ് മീഡിയവണിന്</span><br style="background-color: white; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; font-family: Arial, Helvetica, sans-serif; font-size: x-small;">* തയാറാക്കിയ എന്‍ പി ആറില്‍ പ്രവാസികള്‍ ഇല്ല</span></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br /><br /><br /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ (എന്‍ പി ആര്) ഏറെക്കുറെ തയാറാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ. 2010ലെ സെന്‍സസിനൊപ്പമാണ് ഈ വിവരങ്ങള്‍ കൂടി ശേഖരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എന്‍ പി ആര്-സെന്‍സസ് നടപടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 118 കോടി പൌരന്മാരുടെ ഇലക്ട്രോണിക് വിവര ശേഖരണം പൂര്‍ത്തിയായി. ഇവരുടെ രജിസ്റ്റര്‍ തയാറാക്കി കഴിഞ്ഞു. ഇതില്‍ 25.80 കോടി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">രാജ്യത്തെ സെന്‍സസിന്റെയും എന്‍ പി ആറിന്റെയും ചുമതല വഹിക്കുന്ന രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ കീഴില്‍ നടക്കുന്ന വിവിധ കണക്കെടുപ്പുകളുടെ വിശദാംശങ്ങളും അതിന്റെ സംഗ്രഹ വിവരങ്ങളും ഉള്പെടുത്തിയ റിപ്പോര്‍ട്ടില്‍ 'സ്റ്റാറ്റസ് ഓഫ് എന്‍ പി ആര്/എന്‍ ആര് ഐ സി' എന്ന തലക്കെട്ടിന് കീഴിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. പൌരത്വ പട്ടിക തയാറാക്കുന്നതിന്റെ ആദ്യഘട്ടമാണ് എന്‍ പി ആര് എന്ന ആമുഖത്തോടെയാണ് വിവരശേഖരണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തഘട്ടത്തില്‍ ഇന്ത്യയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് പൌരത്വ പട്ടിക തയാറാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">2010ല്‍ എന്‍ പി ആറിന് വേണ്ടി എങ്ങിനെയാണ് വിവരങ്ങള്‍ ശേഖരിച്ചത് എന്ന് ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ അവരുടെ ഒദ്യോഗിക വെബ്സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. അതിപ്രകാരമാണ്: 2011 സെന്‍സസിനൊപ്പം (2010 ഏപ്രില്‍- സെപ്തംബര്‍ മാസങ്ങളില്‍) എന്യുമറേറ്റര്മാര് വീടുകള്‍ സന്ദര്‍ശിച്ച് എന്‍ പി ആര് 2010ന് വേണ്ട വിവരങ്ങള്‍ ശേഖരിച്ചു. വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോം സ്കാന്‍ ചെയ്ത് ഇലക്ട്രോണിക് ഡാറ്റാബേസില്‍ എത്തിച്ചു. ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കുന്ന എന്റോള്‍മെന്റ് ക്യാന്പുകള്‍ വഴി ഇതിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഫോട്ടോഗ്രാഫ്, വിരടലടയാളം, രണ്ട് കണ്ണുകളുടെയും ചിത്രം (ഐറിസ് പ്രിന്റ്) എന്നിവയാണ് ബോയമെട്രിക് വിവരങ്ങള്‍ക്കായി ശേഖരിക്കുന്നത്. എന്‍ പി ആര് തയാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍ ആര് ഐ നിര്‍വചനപ്രകാരം പ്രവാസികള്‍ ഇന്ത്യയിലെ താമസക്കാരല്ല. അതിനാല്‍ 2010ലെ എന്‍ പി ആറില്‍ അവരെ ഉള്‍പെടുത്തിയിട്ടില്ല. അവര്‍ തിരിച്ചുവന്ന് നാട്ടില്‍ താമസമാക്കിയാല്‍ എന്‍ പി ആറില്‍ ഉള്‍പെടുത്തുമെന്നും രജിസ്ട്രാര്‍ വിശദീകരിക്കുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">ഒരു വ്യക്തിയുടെ 15 വിവരങ്ങളാണ് ഇപ്പോള്‍ തയാറായിക്കഴിഞ്ഞ പോപുലേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിക്കുന്നത്. അവ: 1) വ്യക്തിയുടെ പേര്. 2) കുടുംബനാഥനുമായുള്ള ബന്ധം. 3) പിതാവിന്റെ പേര്. 4) മാതാവിന്റെ പേര്. 5) വിവാഹാവസ്ഥ. 6) വിവാഹിതരെങ്കില്‍ ഭാര്യ/ര്‍ത്താവിന്റെ പേര്. 7) ലിംഗം. 8) ജനനത്തിയതി. 9) ജനനസ്ഥലം. 10) പൌരത്വം (nationality). 11) ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം. 12) എത്ര നാളായി നിലവിലെ സ്ഥലത്ത് തിമസിക്കുന്നു? 13) സ്ഥിരം മേല്‍വിലാസം. 14) ജോലി. 15) വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമേയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">2020 ലെ എന്‍ പി ആറില്‍ 6 പുതിയ ചോദ്യങ്ങള്‍കൂടി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്‍ പി ആര് പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 74 ജില്ലകളില്‍ നടത്തിയ പൈലറ്റ് സര്‍വേയിലാണ് പുതിയ ചോദ്യങ്ങള്‍ ഇടംപിടിച്ചത്. മാതാപിതാക്കളുടെ ജനനത്തിയതി, ജനനസ്ഥലം, പാസ്പോര്‍ട്ട് വിവരങ്ങള്‍, ആധാര്‍,വോട്ടര്‍ ഐഡി, ലൈസന്‍സ് വിവരങ്ങള്‍ തുടങ്ങിയവയാണ് പുതുതായി ചേര്‍ത്തത്. ആകെ 21 ചോദ്യം. എന്നാല്‍ 2020 എന്‍ പി ആറിന്റെ ചോദ്യപ്പട്ടികയില്‍ ഇവ ഉള്‍പെടുത്തിയതായി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവ ഉള്പെടുത്തിയാലും ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ രേഖപ്രകാരം ഇപ്പോള്‍ അവരുടെ കൈവശമുള്ള വിവരങ്ങള്‍ പൌരത്വ പട്ടികയായി (എന്‍ ആര് സി) മാറ്റാന്‍ കഴിയുന്ന എന്‍ പി ആര് തന്നെയാണെന്ന് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ വെബ്സൈറ്റില്‍ 2010ലെ എന്‍ പി ആറിനെ കുറിച്ച് സംക്ഷിപ്ത വിവരണമുണ്ട്. അതില്‍ പറയുന്നത് 2011 സെന്‍സിനൊപ്പം വിവരങ്ങള്‍ ശേഖരിച്ചു, 2015ല്‍ വീടുകള്‍തോറും സര്‍വെ നടത്തി ഈ വിവരങ്ങള്‍ പുതുക്കി, അവ ഡിജിറ്റൈസ് ചെയ്തു എന്നുമാണ്. 2021ലെ സെന്‍സസിനൊപ്പം വീണ്ടും എന്‍ പി ആര് അപ്ഡേഷന് നടക്കുമെന്നും അതിന് കേന്ദ്ര സര്‍ക്കാര്‍ വിഞ്ജാപനം പുറപ്പെടുവിച്ചുവെന്നും വൈബ്സൈറ്റിലുണ്ട്. ഇത്തവണ നടക്കുന്നത് പുതിയ എന്‍ പി ആര് വിവര ശേഖരണമല്ല, മറിച്ച് പുതുക്കല്‍ (അപ്ഡേഷന്) മാത്രമാണ് എന്നാണ് ഇതിനര്‍ഥം. അഥവ എന്‍ പി ആര് നടപ്പാക്കില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ വാദവും എന്‍ പി ആര് നടപ്പാക്കരുത് എന്ന പ്രക്ഷോഭകരുടെ ആവശ്യവും അപ്രസക്തവും യുക്തിരഹിതവുമാണ് എന്നര്‍ഥം. ഇപ്പോള്‍ തന്നെ തയാറായിക്കഴിഞ്ഞ എന്‍ പി ആറിനെ പൌരത്വ പട്ടികയായി (എന്‍ ആര് സി) പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല. അങ്ങിനെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അവശേഷിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടത് പൌരത്വം ഉറപ്പാക്കേണ്ടവരുടെ നിയമപരമായ ബാധ്യതയും ഉത്തരവാദിത്തവുമായി മാറും.</span><br />( ഫെബ്: 4- 2020,<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
മീഡിയവണ്‍ വെബ്)</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-7699423254219207152019-07-18T03:35:00.001-07:002019-07-18T03:35:25.182-07:00വിദ്യാര്‍ഥികള്‍ക്കുമേല്‍ നടപ്പാകുന്ന ദേശീയ നയം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-TBSBUToYN94/XTBJBEayPiI/AAAAAAAAGIE/Wy3-8cUO4_8SJ2dLqzuDRYNtH7KEt5peQCLcBGAs/s1600/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="720" height="400" src="https://1.bp.blogspot.com/-TBSBUToYN94/XTBJBEayPiI/AAAAAAAAGIE/Wy3-8cUO4_8SJ2dLqzuDRYNtH7KEt5peQCLcBGAs/s400/1.jpg" width="300" /></a></div>
<br />
മൂന്നു പതിറ്റാണ്ടിന് ശേഷം രാജ്യം സന്പൂര്‍ണമായ വിദ്യാഭ്യാസ നയം മാറ്റത്തിന് ഒരുങ്ങുകയാണ്. ഒന്നാം മോദി സര്‍ക്കാര്‍ നിയോഗിച്ച കസ്തൂരി രംഗംന്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാറിന് സമര്‍പിച്ച കരട് റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം തേടി കേന്ദ്രം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഭരണ രംഗത്ത് അവസരം കിട്ടുന്പോഴെല്ലാം തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ പാഠപുസ്തകങ്ങളില്‍ തിരുകിക്കയറ്റാന്‍ ശ്രിമിച്ചുകൊണ്ടേയിരിക്കുന്ന ഹിന്ദുത്വ പാര്‍ട്ടി നടപ്പാക്കാനൊരുങ്ങുന്ന നയമെന്ന നിലയില്‍ വലിയ ആശങ്കകളോടെയാണ് രാജ്യമാകെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് രേഖയെ സമീപിച്ചത്. ഈ ആശങ്കകളെ പൂര്‍ണമായി ശരിവക്കുന്നതല്ല പ്രസിദ്ധീകരിക്കപ്പെട്ട നയം. എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്താണെന്ന് തീര്‍ത്ത് പറയാവുന്ന തതരത്തിലുമല്ല. വിദ്യാഭ്യാസ മേഖലയെ ഏറെക്കുറെ സമഗ്രമായി സമീപിക്കുകയും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും ഒട്ടുമിക്ക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുന്നുണ്ട് പുതിയ നയരേഖ. ഏറെക്കുറെ സ്വതന്ത്രവും ശാസ്ത്രീയവുമായ സമീപനമാണ് അത് മുന്നോട്ടുവക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ വിഹിതം ബജറ്റിന്റെ 20 ശതമാനമാക്കി ഉയര്‍ത്തണമെന്ന ശിപാര്‍ശ, സമിതിയുടെ വീക്ഷണം വ്യക്തമാക്കുന്നതാണ്. പാഠപുസ്തകങ്ങള്‍ തിരുത്തിയും സിലബസ് മാറ്റിമറിച്ചും മുരളീ മനോഹര്‍ ജോഷി തുടങ്ങിവച്ച പരസ്യമായ കാവിവത്കരണമെന്ന നിലപാട് പുതിയ നയരേഖയില്‍ പ്രത്യക്ഷത്തില്‍ ഇല്ല. രാഷ്ട്രീയ താത്പര്യങ്ങളേക്കാള്‍ അക്കാദമിക് താത്പര്യങ്ങളിലൂന്നിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നത്. ഏറെ കൊട്ടിഗ്ഘോഷിച്ച് കഴിഞ്ഞ മോദി സര്‍ക്കാറിന് വേണ്ടി അവരുടെ ഇഷ്ടക്കാര്‍ മാത്രമടങ്ങിയ ഒരു കമ്മിറ്റി തയാറാക്കിയ 2016ലെ വിദ്യാഭ്യാസ നയം, രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിട്ടത്. ആ പിഴവുകളില്‍നിന്നെല്ലാം സര്‍ക്കാര്‍ പാഠംപഠിച്ചുവെന്ന് കരുതാവുന്നത്ര സൂക്ഷ്മതയും അക്കാദമിക് സ്വഭാവവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കാണാം.<br />
<br />
ഒട്ടുമേ ആശങ്കളില്ലാത്ത, രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ പഴുതുകളില്ലാത്ത നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്ന് ഇതിനര്‍ഥമില്ല. അതേസമയം, ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന കാതലായ പ്രശ്നങ്ങളെ വിശകലന വിധേയമാക്കുകയും ഒരുപരിധിവരെ പ്രായോഗികവും ഫലപ്രദവുമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട് അത്. എല്ലാവര്ക്കും തുല്യ അവസരം ഉറപ്പാക്കുക (ഇക്വിറ്റി), എല്ലാവര്ക്കും ഒരുപോലെ പ്രാപ്യമായ വിദ്യാഭ്യാസ സന്പ്രദായം ഉറപ്പാക്കുക (ആക്സസ്), എല്ലാവര്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക (ക്വാളിറ്റി) എന്നീ ആശയങ്ങള്‍ കര്‍ക്കശമായി പിന്തുടരാന് പുതിയ നയം ശ്രമിക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ പൊതു പ്രശ്നങ്ങളായ Access, Equity, Quality എന്നിവക്ക് താരതമ്യേന പ്രായോഗികമായ വഴികള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ Affordability, Accountability എന്നിവ പരിഹരിക്കാന്‍ പറയുന്ന നിര്‍ദേശങ്ങള്‍ നിലവിലുള്ള പ്രശ്നങ്ങളെ മറികടക്കാന്‍ എത്രത്തോളം ഫലപ്രദമാണ് എന്ന സംശയം ബാക്കിനില്ക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് സാന്പത്തികമായി താങ്ങാവുന്ന വിദ്യാഭ്യാസ സംവിധാനം വേണമെന്നും അത് വാണിജ്യവത്കരിക്കരുതെന്നും നയം പറയുന്പോള്‍ തന്നെ ഇതിന് ആക്കം കൂട്ടുന്ന ശിപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.<br />
<br />
പ്രായവും ഘടനയും<br />
<br />
നിലവിലെ സ്കൂള്‍ വിദ്യാഭ്യാസ രീതിയില്‍ അടിമുടി പരിഷ്കാരം നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയരേഖ. കുട്ടികളുടെ പ്രായം മുതല്‍ വിവിധ ഘട്ടങ്ങളിലെ വിദ്യാഭ്യാസ സന്പ്രദായത്തില്‍ വരെ സമൂലമായ പിരഷ്കരണം ഇത് മുന്നോട്ടുവക്കുന്നു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറുവയസ്സുമുതലാണ് നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പാക്കുന്നത്. പുതിയ നയം ഇത് തിരുത്തുന്നു. മുന്ന് വയസ്സ് മുതല്‍ നിര്‍ബന്ധിത വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കുട്ടികളെ എത്തിക്കുന്ന തരത്തിലാണ് നയം ആവിഷ്കരിക്കുന്നത്. പ്രീ പ്രൈമറി വിദ്യാഭ്യാസം വ്യവസ്ഥാപിതവും ശാസ്ത്രീയവുമാക്കണമെന്ന വാദം കേരളത്തില്‍ തന്നെ വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ അതിന് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ മുന്പന്തിയില്നില്ക്കുന്ന കേരളത്തില്‍ പോലും ഇതുവരെ ആസൂത്രിതമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പദ്ധതിയാണ് വ്യവസ്ഥാപിതമായ പ്രീ പ്രൈമറി വിദ്യാഭ്യാസം. ചെറുപ്രായത്തില്‍ തന്നെ പഠനം തുടങ്ങല്‍. കളിയും പ്രവര്‍ത്തനവുമടങ്ങിയ പാഠ്യപദ്ധതിയാണ് ഇതിനായി നിര്‍ദേശിക്കുന്നത്. ജീവിതത്തിലുടനീളം പുലര്‍ത്താവുന്ന ഉത്തമ മൂല്യങ്ങള്‍ സഷ്ടിക്കാനുതകുംവിധമുള്ള പഠനമാണ് ഈ പ്രായത്തില്‍ നല്‍കുക. രണ്ട് തരത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിനായുണ്ടാക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു. ആദ്യത്തേത് 0-3 പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ്. രക്ഷിതാക്കളെയും അങ്കണവാടി അധ്യാപകരെയും ലക്ഷ്യമിട്ടാണ് ഇത് രൂപകല്പന ചെയ്യുക. രണ്ടാമത്തേത് 3 മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയും. അങ്കണവാടികളടക്കമുള്ള നിലവിലെ സ്ഥാപനങ്ങളെ പരിഷ്കരിച്ചോ ശാക്തീകരിച്ചോ പുതിയവ സ്ഥാപിച്ചോ ഉന്നത നിലവാരമുള്ള പ്രീ സ്കൂളുകള്‍ കൊണ്ടുവരണം.<br />
<br />
മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് ആഗോളതലത്തില്‍ പൊതുസ്വീകാര്യമായ പ്രായഘടനക്ക് വിരുദ്ധമാണ്. 4 മുതല്‍ 7 വരെയാണ് പ്രാഥമിക വിദ്യാഭ്യാസ കാലമായി പൊതുവെ കണക്കാക്കുന്നത്. ഇത് മൂന്ന് വയസ്സിലേക്ക് മാറ്റുന്നത് കുട്ടിയില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് പഠിക്കേണ്ടതുണ്ട്. ഗ്രേഡ് മൂന്നിലെത്തുന്പോള്‍ ഒന്നിലധികം ഭാഷയിലും ഗണിതത്തിലും പ്രാഥമിക ജ്ഞാനമാര്‍ജിക്കണമെന്നാണ് നയം നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിന് മുന്‍പുള്ള അടിസ്ഥാന ഘട്ടത്തില്‍ കളിച്ചുപഠിക്കലാണ് കരിക്കുലം. എങ്ങിനെ, ഏതളവില്‍ കുട്ടികള്‍ ഭാഷയും ഗണിതവും പഠിച്ചെത്തുമെന്ന കാര്യത്തില്‍ നയരേഖ ആശയക്കുഴപ്പവും അവ്യക്തതയുമാണ് ബാക്കിവക്കുന്നത്.<br />
<br />
അരനൂറ്റാണ്ടിലേറെയായി രാജ്യം പിന്തുടരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണമെന്ന്നയരേഖ ശിപാര്‍ശ ചെയ്യുന്നു. മൂന്ന് വയസ്സ് മുതല്‍ ആരംഭിച്ച് 18 വയസ് വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ 4 ഘട്ടമായാണ് അത് പുനക്രമീകരിക്കുന്നത്. 5+3+3+4 എന്ന രീതിയില്‍. Foundational stage, Preparatory/Latter Primary stage, Middle/Upper Primary stage, High/Secondary stage എന്നിങ്ങനെ അതിനെ തരംതിരിക്കുന്നു. 3 വയസ് മുതല്‍ 8 വയസുവരെയുള്ള 5 വര്‍ഷമാണ് അടിസ്ഥാന പഠന കാലമായി (foundational) കണക്കാക്കുന്നത്. ഇതില്‍ 3 കൊല്ലം പ്രീ പ്രൈമറി വിദ്യാഭ്യാസവും രണ്ട് കൊല്ലം 1, 2 ക്ലാസുകളുമാണ് ഉണ്ടാകുക. ക്ലാസുകളെ ഗ്രേഡ് എന്നാണ് നയരേഖ പരിചയപ്പെടുത്തുന്നത്. 8 മുതല്‍ 11 വരെ പ്രായത്തിലാണ് പ്രാരംഭ ഘട്ട വിദ്യാഭ്യാസം (preparatory stage) നടക്കുക. ഇതില്‍ പഠിക്കേണ്ടത് 3,4,5 ഗ്രേഡുകള്‍. 11-14 പ്രായമാണ് അടുത്ത ഘട്ടം. ഇതില്‍ 6,7,8 ഗ്രേഡുകള്‍. 14 മുതല്‍ 18 വരെ പ്രായത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളും.<br />
<br />
അടിസ്ഥാന ഘട്ടത്തിലെ പോലെ, പ്രാരംഭ ഘട്ടത്തിലും കളി-പ്രവര്‍ത്തനാധിഷ്ടിത പഠന രീതി തന്നെയാണ് ഉണ്ടാകുക. എന്നാല്‍ ഈ ഘട്ടത്തില്‍ വച്ചുതന്നെ ക്രമേണ ക്ലാസ് മുറികളിലെ ഔപചാരിക പഠന രീതിയിലേക്ക് മാറണം. പൊതു വിഷയങ്ങള്‍ക്കൊപ്പം കലയും ഭാഷയും പഠിപ്പിക്കും. സെക്കന്ററി ലവലില്‍ വിഷയാധിഷ്ടിത പഠനത്തിനാണ് ഊന്നല്‍. ഇതില്‍ സെമസ്റ്റര്‍ സന്പ്രദായമാകും പിന്തുടരുക. ഒരു വര്‍ഷം രണ്ട് സെമസ്റ്റര്‍ വീതം. ഒരു സെമസ്റ്ററില്‍ 5-6 വിഷയങ്ങള്‍. പൊതു വിഷയങ്ങളും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഇലക്ടീവ് വിഷയങ്ങളുമുണ്ടാകും. ഈ ഘട്ടത്തില്‍ മാത്രമാണ് പ്രധാന വിഷയങ്ങളില്‍ ബോര്‍ഡ് പരീക്ഷ നിര്‍ദേശിക്കുന്നത്. എല്ലാ തലത്തിലുമുള്ള പാഠ്യപദ്ധതിയും ഇന്ത്യന്‍ പാരന്പര്യങ്ങളെയും പ്രാദേശിക സാംസ്കാരങ്ങളെയും ഉള്‍കൊള്ളുന്നതും സാങ്കേതിക ജ്ഞാനം, ലോജിക്കല്‍ റീസണിങ്, എത്തിക്കല്‍ റീസണിങ്, ആശയവിനിമയ ശേഷി തുടങ്ങിയവയെയും അടിസ്ഥാനമാക്കിയാകണമെന്ന് നയരേഖ പറയുന്നു.<br />
<br />
പ്രവര്‍ത്തനം/പദ്ധതി അടിസ്ഥാനമാക്കിയ കരിക്കുലമാണ് സ്കൂളുകളിലേക്ക് നയം ശിപാര്‍ശ ചെയ്യുന്നത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, ആട്സ്, വൊക്കേഷണല്‍ വിഷയങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള കണിശമായ വേര്‍തിരിവ് ഇല്ലാതാക്കും. എല്ലാവര്ക്കും എല്ലാ വിഷയവും പഠിക്കാവുന്ന തരത്തിലുള്ള പാഠ്യപദ്ധതി വേണം. പാഠ്യ വിഷയങ്ങൾ വിദ്യാര്‍ഥികൾക്ക് തന്നെ തെരഞ്ഞെടുക്കാവുന്ന തരത്തില്‍ ഉദാരമായ പാഠ്യക്രമം രൂപകല്പന ചെയ്യും. അതേസമയം തന്നെ പാഠ്യപദ്ധതി കുട്ടികള്‍ക്ക് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ലളിതവും വിമര്‍ശനാത്മക ചിന്തയെ ഉദ്ദീപിപ്പിക്കുന്നതുമാകണം. പാഠ്യ -പാഠ്യേതര മേഖല, അക്കാമദിക്-വൊക്കേഷണല്‍ മേഖല എന്നിങ്ങനെ നിലവിലുള്ള വ്യത്യസ്ത ധാരകളും ഇല്ലാതാക്കും. കായികം മുതല്‍ പൂന്തോട്ട നിര്‍മാണം വരെ എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. ഇതിനനുസരിച്ച സിലബസ് എന്‍ സി ഇ ആര് ടി തയാറാക്കും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും പ്രത്യേകതകളും പരിഗണിച്ച് എസ് സി ഇ ആര് ടികള്‍ക്ക് ദേശീയ ചട്ടക്കൂടിന് അനുസൃതമായി മാറ്റങ്ങള്‍ വരുത്താം.<br />
<br />
സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും വിഭവ ശേഷിയും പങ്കിട്ട് ഉപയോഗിക്കുന്നതിനായി ഒരു പ്രദേശത്തെ സമീപ സ്കൂളുകള്‍ ചേര്‍ത്ത് സ്കൂള്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ട്. കേരളത്തില്‍ ക്ലസ്റ്റര്‍ കോളജുകളെന്ന പേരില്‍ സമാനമായൊരു പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഏറെക്കുറെ പരാജയമായി മാറിയ ഈ പരിപാടിയാണ് ഇപ്പോള്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. പ്രയോഗ സാധ്യത തീരെ കുറഞ്ഞ ഈ പദ്ധതി ഫലത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും. അടിസ്ഥാന സൌകര്യമില്ലാത്ത സ്വകാര്യ സ്കൂളുകളുടെ വ്യാപനത്തിനും ഇത് വഴിവക്കും. സ്വകാര്യ സ്കൂളുകളാകട്ടെ അവരുടെ വിഭവങ്ങള്‍ പങ്കുവക്കാന്‍ തയാറാകുകയുമില്ല. അധ്യാപകരില്ലാത്ത കാലത്തു ഉയര്‍ന്നുവന്ന സ്കൂള്‍ കോംപ്ലക്സ് എന്ന നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിപരീതഫലമാണ് സൃഷ്ടിക്കുക.<br />
<br />
പേടിയില്ലാത്ത പരീക്ഷ<br />
<br />
പാഠങ്ങള്‍ ചൊല്ലിപ്പഠിക്കുകയും അത് ഓര്‍ത്തെടുത്ത് പരീക്ഷയെഴുതുകയും ചെയ്യുന്ന രീതിയില്‍നിന്ന് മാറി, വിദ്യാര്‍ഥിയുടെ വിശകലന ശേഷി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനാധിഷ്ടിത പഠനമാണ് പുതിയ നയരേഖ മുന്നോട്ടുവക്കുന്ന സുപ്രധാന ആശയം. കാണാതെ പഠിക്കുക എന്നതില്‍നിന്ന് ആലോചിക്കാനും വിശകലനം ചെയ്യാനും പഠിക്കുക എന്നിടത്തേക്കുള്ള മാറ്റം. അതിനനുസൃതമായ പരീക്ഷാ രീതിയാണ് കസ്തൂരി രംഗന് കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നത്. കുട്ടികളുടെ സര്‍ഗാത്മകമായ വളര്‍ച്ചയെ സഹായിക്കുന്നതാകണം അവരെ വലിയിരുത്തുന്ന രീതി. നിരന്തര മൂല്യനിര്‍ണയത്തിലൂടെ വിമര്‍ശനാത്മക ചിന്താ ശേഷി, അപഗ്രഥന പാടവം തുടങ്ങിയവയാണ് വിലയിരുത്തേണ്ടത്. സ്കൂള്‍ പരീക്ഷ മുതല്‍ തൊഴില്‍ പരീക്ഷ വരെയുള്ള എല്ലായിടത്തും പരീക്ഷാര്‍ഥിയുടെ വിശകലന ശേഷി കണ്ടെത്താനാതുകുന്ന പരീക്ഷാ രീതി അവലംബിക്കണം.<br />
<br />
നിലവിലെ പരീക്ഷാ രീതിയും അതിന്റെ ഉപോത്പന്നമെന്ന നിലയില്‍ രൂപപ്പെട്ട ട്യൂഷന്-കോച്ചിങ് സംസ്കാരവും സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ ആഘാതം സൃഷ്ടിച്ചിച്ചുണ്ട് എന്ന് നയരേഖ പറയുന്നു. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ഥികളെ അസാധാരണമായ സമ്മര്‍ദത്തിലകപ്പെടുത്തുന്നു. ചിന്താ-വിശകലന ശേഷിയെ അപ്രസക്തമാക്കുംവിധം മനപ്പാഠം പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഏതാനും ചില വിഷയങ്ങളിലെ ഏതാനും ഭാഗം മാത്രം പഠിച്ച് 'ഉന്നത' വിജയം നേടാന്‍ അവര്‍ക്ക് കഴിയും. സ്കൂള്‍ കാലത്തുതന്നെ സ്പെഷലൈസേഷനിലേക്ക് പോകുന്നതിനാല്‍ അവരുടെ ഭാഷാ-ഗണിതാഭിരുചി-നൈപുണി തുടങ്ങിയവ അവഗണിക്കപ്പെടുകയാണ്. കുട്ടികളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഇത്തരം അഭിരുചികള്‍ ബഹുവിഷയ കേന്ദ്രിത (multidisciplinary) രീതികളിലൂടെ ഉറപ്പാക്കുകയും അതെല്ലാം നിരന്തര മൂല്യ നിര്‍ണയത്തിന് വിധേയമകാക്കുകയും വേണം. ഒന്നോ രണ്ടോ തവണ മാത്രം അവസരം ലഭിക്കുന്ന നിലവിലെ ബോര്‍ഡ് പരീക്ഷകള്‍ നയരേഖ മുന്നോട്ടുവക്കുന്ന ആശയം ദുര്‍ബലപ്പെടുത്തുന്നവയാണ്. അതുകൊണ്ട് നിലവിലെ പരീക്ഷാ രീതി പൂര്‍ണമായി പൊളിച്ചെഴുതണമെന്നാണ് ശിപാര്‍ശ. വിദ്യാര്‍ഥിയുടെ അറിവിനെ പലതരത്തില്‍ പരിശോധിക്കുന്ന പരീക്ഷാ സന്പ്രദായം ആവിഷ്കരിക്കണം. അതിനായി നയരേഖ മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്: വിദ്യാര്‍ഥിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വ്യത്യസ്ത വിഷയങ്ങള്‍ പരീക്ഷക്ക് വേണ്ടി നിശ്ചയിക്കണം. ഇതില്‍നിന്ന്, ഒരു വിദ്യാര്‍ഥിക്ക് അവന്റെ അഭിരുചിക്കിണങ്ങുന്ന വിഷയം തെരഞ്ഞെടുത്ത് അതില്‍ പരീക്ഷയെഴുതാന്‍ കഴിയണം. പരീക്ഷ, വിഷയത്തിന്റെ മര്‍മം മാത്രം പരിശോധിക്കുന്നതും വിദ്യാര്‍ഥിക്ക് അനായാസം നേരിടാന്‍ കഴിയുന്നതും ആകണം. ക്ലാസില്‍ കൊള്ളാവുന്ന തരത്തില്‍ പഠിക്കുന്നവര്‍ക്ക് അധിക അധ്വാനമില്ലാതെ വിജയിക്കാനാകണം. പരീക്ഷക്ക് സജ്ജനാണെന്ന് കുട്ടിക്ക് ബോധ്യമായാലാണ് പരീക്ഷ നടത്തേണ്ടത്. കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സ്കൂള്‍ ഫൈനല്‍ പരീക്ഷ തന്നെ ബോര്‍ഡ് പരീക്ഷയായി കണക്കാക്കിയാല്‍ പരീക്ഷകളുടെ എണ്ണം കുറക്കാനാകുമെന്നും നയരേഖ ചൂണ്ടിക്കാട്ടുന്നു.<br />
<br />
2022-ാടെ പരീക്ഷാ രീതികളില്‍ മാറ്റം വരുത്തണം. അതിനനുസൃതമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ എന്‍ സി ഇ ആര് ടിയെ കമ്മിറ്റി ചുമതലപ്പെടുത്തി. കോര്‍ വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുന്ന രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റും. കന്പ്യൂട്ടറൈസ്ഡ് അഡാപ്റ്റിവ് ടെസ്റ്റിങ് വ്യാപകമാക്കണമെന്നും എത്രതവണ വേണമെങ്കിലും കുട്ടികള്‍ക്ക് അവസരം നല്കാന് കഴിയുമെന്നും നയരേഖ നിര്‍ദേശിക്കിന്നു. കോളജ്/സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ നടത്താനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) രൂപവത്കരിക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ. എന്‍ ടി എ രാജ്യത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. പരമാവധി എല്ലാ ഭാഷകളിലും പരീക്ഷ നടത്തണം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-q_Ck1I2UzCg/XTBKAQC5QvI/AAAAAAAAGIM/-QAgmaTdvLsF6jPUipsMQyd4bMSUNW5eACLcBGAs/s1600/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="960" height="320" src="https://1.bp.blogspot.com/-q_Ck1I2UzCg/XTBKAQC5QvI/AAAAAAAAGIM/-QAgmaTdvLsF6jPUipsMQyd4bMSUNW5eACLcBGAs/s320/2.jpg" width="320" /></a></div>
<br />
<br />
മൂന്നുതരം സര്‍വകലാശാലകള്‍<br />
<br />
ഉന്നത വിദ്യാഭ്യാസ മേഖലലയിലും സമഗ്രമായ അഴിച്ചുപണിയാണ് നയം ശിപാര്‍ശ ചെയ്യുന്നത്. ബഹുവിഷയ കേന്ദ്രിതമായ പാഠ്യപദ്ധതി നിര്‍ദേശിക്കുന്ന നയം, 15 വര്‍ഷം കൊണ്ട് രാജ്യത്തെ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ (ജി ഇ ആര്) 50 ശതമാനമാക്കി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. രാഷ്ട്ര നിര്‍മാണ പ്രകൃയയില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുന്നതിനൊപ്പം സാമൂഹിക ബോധവും സംസ്കാരവുമുള്ള പൌരസമൂഹ രൂപീകരണവും സാധ്യമാകണം. വ്യക്തികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കലല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എന്നാല്‍ തൊഴില്‍ വിപണിയില്‍ അത്യാവശ്യമായ പലതരം ശേഷികള്‍ ആര്‍ജിക്കാവുന്ന വിധത്തില്‍ ആകുകയും വേണം. 800ല്‍ അധികം സര്‍വകലാശാലകളും 40,000-ാളം കോളജുകളുമാണ് ഇന്ന് രാജ്യത്തുള്ളത്. ഇതില്‍ പകുതിയോളം കോളജുകളും ഒരു വിഷയത്തില്‍ മാത്രം ഉന്നത പഠനം വാഗ്ദാനം ചെയ്യുന്നവയാണ്. ആകെ നാല് ശതമാനം കോളജുകളില്‍ മാത്രമാണ് 3000ല്‍ അധികം കുട്ടികള്‍ പഠിക്കാനെത്തുന്നത്. 20 ശതമാനം കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം 100ല്‍ താഴെയാണ്. അധ്യാപക ക്ഷാമമാകട്ടെ അതിഭീകരമാംവിധം രൂക്ഷവുമാണ്. ഇത്രയും വിഭവ ശേഷിയെ ആസൂത്രിതമായ പദ്ധതികളിലൂടെ പരമാവധി ഉപയോഗപ്പെടുത്തുന്ന പരിഷ്കാരമാണ് നയരേഖ മുന്നോട്ടുവക്കുന്നത്. ബഹുവിഷയ കേന്ദ്രിത കോളജുകളും സര്‍വകലാശാലകളും സ്ഥാപിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസത്തെ പല തട്ടിലും മട്ടിലുമാക്കി മുറിച്ചുമാറ്റിയ നിലവിലെ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുകയാണ് മുഖ്യ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു സര്‍വകലാശാല/കോളജ് 5000 കുട്ടികള്‍ എങ്കിലുമുള്ള സ്ഥാപനമാക്കി മാറ്റണം.<br />
<br />
ബിരുദ പഠനം കൂടുതല്‍ ഉദാരമാക്കണം. നിലവിലെ ത്രിവത്സര ബിരുദ പദ്ധതി ആവശ്യമുള്ളവര്‍ക്ക് തുടരാം. എന്നാല്‍ കൂടുതല്‍ സമഗ്രവും കാര്യക്ഷമവുമായ രീതിയില്‍ നാല് വര്‍ഷ ബിരദു കോഴ്സുകള്‍ ആരംഭിക്കണം. ഒന്നിലധികം വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിയുന്ന തരത്തിലാകും അതിന്റെ ഘടന. പൊതു വിഷയങ്ങളും ഉപ വിഷയങ്ങളും എന്ന രീതിയിലാകും സിലബസ്. അഥവ ഒരേ വിഷയത്തില്‍ സ്പെഷലൈസേഷനോടുകൂടി പഠിക്കുന്ന നിലവിലെ രീതിക്ക് പകരം, കുറേ വിഷയങ്ങള്‍ (multi disciplinary) പഠിക്കുകയും അതില്‍ നിന്ന് കൂടുതല്‍ താത്പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ പഠനം നടത്തുകയും ചെയ്യുന്ന തരത്തില്‍ ക്രമീകരിക്കുക. ലിബറല്‍ ആട്സ് പ്രോഗ്രാം എന്നുതന്നെയായിരിക്കും ബിരുദം അറിയപ്പെടുക. ഗവേഷണത്തെയും ബിരുദ പഠനത്തെയും കൂടുതല്‍ ഫലപ്രദമായി കൂട്ടിയിണക്കാനാണ് ഉദാര വിദ്യാഭ്യാസ സമീപനം ആവിഷ്കരിക്കുന്നത് എന്നാണ് നയരേഖ അവകാശപ്പെടുന്നത്. ഇതനായി ഗവേഷണ രംഗത്ത് അന്തര്‍സര്‍വകലാശാല തലത്തിലെ സഹകരണവും സംയുക്ത പദ്ധതികളും, ഭാഷ-തത്വശാസ്ത്രം, സാഹിത്യം, കല എന്നിവയിലെ ഗവേഷണവും പഠനവും, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുടെ സംസ്കാരം- ചരിത്രം എന്നിവയിലെ ഗവേഷണം, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലെ ഗവേഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കണമെന്ന് നയരേഖ ശിപാര്‍ശ ചെയ്യുന്നു. അക്കാദമികവും ഭരണപരവുമായ പൂര്‍ണ സ്വയംഭരണാധികാരമുള്ള സ്വതന്ത്ര ബോര്‍ഡുകള്‍ക്കായിരിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെയും വൈസ് ചാന്‍സിലറെയുമെല്ലാം നിശ്ചയിക്കാന്‍ മെറിറ്റ് മാത്രമാണ് മാനദണ്ഡമാക്കേണ്ടത്. സര്‍ക്കാര്‍ ഇടപെടലുകളോ ബാഹ്യ സമ്മര്‍ദങ്ങളോ ഇതലുണ്ടാകാന്‍ പാടില്ല. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ഒരൊറ്റ നിയന്ത്രണ സംവിധാനമാണ് വേണ്ടത്. പൊതു-സ്വകാര്യ സ്ഥാപനങ്ങളെയെല്ലാം ഒരേ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരണം. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം അവസാനിപ്പിക്കുന്നതോടൊപ്പം, മാനവികമായ വീക്ഷണത്തോടെ വരുന്ന സ്കാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വ്യക്തികളെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കണം.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-WakbCfWFOVs/XTBLNt5CqNI/AAAAAAAAGIY/D8kZQ_t8VrsvsmI5uussGFJlhljTa29vACLcBGAs/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="168" data-original-width="300" src="https://1.bp.blogspot.com/-WakbCfWFOVs/XTBLNt5CqNI/AAAAAAAAGIY/D8kZQ_t8VrsvsmI5uussGFJlhljTa29vACLcBGAs/s1600/3.jpg" /></a></div>
<br />
തുല്യാവസരവും പരമാവധി പ്രാപ്യതയും ഉറപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്നുതരം സര്‍വകലാശാലകള്‍ സ്ഥാപിക്കാനാണ് നയരേഖ ലക്ഷ്യമിടുന്നത്. 2030-ാടെ ഇത് യാഥാര്‍ഥ്യമാക്കണം. ഗവേഷണ സര്‍വകലാശാലകള്‍ (research universities), അധ്യാപന സര്‍വകലാശാലകള്‍ (teaching universities), കോളജുകള്‍ എന്നിങ്ങനെയാണ് വിഭജനം. ഗവേഷണത്തിലും അധ്യാപനത്തിലും ഒരുപോലെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളാണ് ഗവേഷണ സര്‍വകലാശാലകള്‍. പുതിയ അറിവുകള്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നല്കുന്ന കേന്ദ്രങ്ങള്‍ കൂടിയാകും ഇത്. ബിരുദാനന്തര കോഴ്സുകള്‍ മാത്രമല്ല, ബിരുദ പഠനം കൂടി ഇത്തരം സര്‍വകലാശാലകളിലുണ്ടാകും. 20 കൊല്ലംകൊണ്ട് ഇത്തരം 150-300 സര്‍വകലാശാലകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഗവേഷണത്തിലും പഠനത്തിലും രാജ്യത്തെ ഏറ്റവും മുന്തിയ സ്ഥാപനങ്ങളാക്കി ഇവയെ മാറ്റണം. 5000 മുതല്‍ 25,000 വരെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കും.<br />
<br />
ഉന്നത നിലവാരത്തിലുള്ള പഠനം ഉറപ്പുനല്കുന്നവയാണ് ടൈപ്പ് 2 വിഭാഗത്തിലെ സര്‍വകലാശാലകള്‍. ഇവിടെ ഗേവഷണത്തേക്കാല്‍ പഠനത്തിനാണ് പ്രാമുഖ്യം. രണ്ട് പതിറ്റാണ്ടുകൊണ്ട് ഇത്തരം 2000 സര്‍കലാശാലകള്‍ സ്ഥാപിക്കും. ഒരു സര്‍വകലാശാലയില്‍ 5000-25,000 കുട്ടികള്‍. രുണനിലവാരത്തില്‍ ഒന്നാം വിഭാഗത്തില്‍പെട്ട സര്‍വകലാശാലകളുടെ ഒപ്പം നില്ക്കുന്നവയാകും ടൈപ് 2 ല്‍ ഉള്ളവയും. ചിലതെങ്കിലും ഒന്നാം വിഭാഗത്തില്‍ ഉള്‍പെടുത്താവുന്നവയുമായിരിക്കണം. ബിരുദം, ഡിപ്ലോമ കോഴ്സുകൾ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ, പ്രൊഫഷണല്‍ കോഴ്സുകൾ തുടങ്ങിയവ നടത്തുന്ന കോളജുകളാണ് മൂന്നാം വിഭാഗത്തില്‍ (ടൈപ്പ് 3) വിഭാവനം ചെയ്യുന്നത്. രണ്ടായിരം മുതല്‍ അയ്യായിരം വരെ കുട്ടികള്‍ക്ക് പ്രവേശനം നല്കാവുന്ന ഇത്തരം 10,000 -ാളം സ്ഥാപനങ്ങള്‍ വേണമെന്ന് നയം നിര്‍ദേശിക്കുന്നു. സമ്പൂര്‍ണ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായിരിക്കും ഇവ. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്ന ഇവയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ നിക്ഷേപവും ആകാം. ഓരോ തലത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന് സന്പ്രദായം ഏര്‍പെടുത്തും. മൂന്ന് വിഭാഗം സ്ഥാപനങ്ങളും രാജ്യത്ത് എല്ലായിടത്തും തുല്യമായി സ്ഥാപിക്കപ്പെടണം. ഒരു ജില്ലയില്‍ മൂന്ന് വിഭാഗത്തിലും പെട്ട ഒരോ സ്ഥാപനങ്ങള്‍ അടുത്ത 5 വര്‍ഷത്തിനകം സ്ഥാപിക്കണം. ശ്രമകരമായ ഭൂ ഘടനയുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.<br />
<br />
ബിരുദ ദാനത്തിനുള്ള അധികാരം നിലവില്‍ സര്‍വകലാശാലകള്‍ക്കാണ്. സ്വയംഭരണ കോളജുകള്‍ക്ക് കൂടി ഈ അധികാരം നല്കുന്ന തരത്തില്‍ ഇത് പുനക്രമീകരിക്കണം. കോളജുകള്‍ക്ക് അവരവരുടെ പേരുകളില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. നിലവിലെ സര്‍വകലാശാലകള്‍ ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളായി മാറണം. കോളജുകള്‍ അഫിലിയേറ്റ് ചെയ്യുന്ന രീതി ഇല്ലാതാക്കും. എല്ലാ കോളജുകളും സ്വയംഭരണ കോളജുകളുമാക്കി മാറ്റും. അവക്ക് നിലവിലെ സര്‍വകലാശാലയില്‍ ലയിക്കുകയോ അല്ലെങ്കില്‍ സ്വയം ഒരു സര്‍വകലാശാലയായി മാറുകയോ ചെയ്യാം. 12 കൊല്ലത്തിനകം ഈ മാറ്റം പൂര്‍ത്തിയാക്കണം. 2032 ന് ശേഷം രാജ്യത്ത് അഫിലിയേറ്റഡ് കോളജുകളോ അഫിലിയേറ്റിങ് സര്‍വകലാശാലകളോ ഉണ്ടാകില്ല. 12 കൊല്ലത്തിനകം ഇങ്ങിനെ മാറാത്ത കോളജുകളെ അഡല്‍റ്റ് എജുക്കേഷന്‍ കേന്ദ്രങ്ങളോ ലൈബ്രറികളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റും.<br />
<br />
തുല്യതയും ലഭ്യതയും<br />
<br />
അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യം നടപ്പാക്കാനുതകുന്ന നിര്‍ദേശങ്ങള്‍ കരട് നയരേഖയിലെങ്ങും കാണാം. 2030-ാടെ ഇത് യാഥാര്‍ഥ്യമാക്കണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുന്നവരുടെ പ്രശ്നങ്ങളും അത് നേരിടേണ്ടി വരുന്ന സമൂഹങ്ങളുടെ സവിശേഷതകളും അക്കമിട്ട് നിരത്തുന്നു. സാന്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്തള്ളപ്പെടുന്നവരെ സവിശേഷമായി ഉള്‍കൊള്ളുന്ന തരത്തില്‍ സ്പെഷല്‍ എജുക്കേഷന്‍ സോണുകള്‍ സ്ഥാപിക്കണമെന്ന് നയരേഖ ശിപാര്‍ശ ചെയ്യുന്നു. ഇത്തരം മേഖലയില്‍പ്രകടമാകുന്ന അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ബദല്‍ വഴികള്‍ തേടാം. സവിശേഷ ശ്രദ്ധ വേണ്ട പ്രദേശങ്ങളില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം കുറക്കണം. വിദ്യാര്‍ഥികള്‍ക്ക് സാന്പത്തിക സഹായം നല്‍കണം. സ്കോളര്‍ഷിപ്പുകള്‍ ഉറപ്പാക്കണം. ഇതിനായി ദേശീയ തലത്തില്‍ പ്രത്യേക ഫണ്ട് സമാഹരിക്കും. പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ ജെന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ട് സ്ഥാപിക്കും. കൊഴിഞ്ഞുപോകുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി തയാറാക്കണം.<br />
<br />
കുട്ടികളോട് എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ പറ്റുന്നവരെ അധ്യാപകരായി നിയോഗിക്കണം. ഒരേവിഭാഗത്തില്‍പെട്ട കുട്ടികളാണെങ്കില്‍ അവരില്‍നിന്ന് തന്നെയുള്ള അധ്യാപകരെ നിയോഗിക്കാം. എല്ലാ തരത്തിലുമുള്ള വിവേചനം തടയുന്ന സംവിധാനം സ്കൂളുകളില്‍ നടപ്പാക്കും. സ്കൂളുകളില്‍നിന്ന് തന്നെ ലിംഗസമത്വത്തെക്കുറിച്ച അവബോധം സൃഷ്ടിക്കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സവിശേഷ സംരക്ഷണം നല്കുന്ന നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. പാഠശാലകള്‍, ഗുരുകുലം, മദ്രസകള്‍ തുടങ്ങിയ മതപഠന കേന്ദ്രങ്ങളെ സ്കൂള്‍ വിദ്യാഭ്യാസം നല്കുന്ന തരത്തില്‍ ദേശീയ വിദ്യാഭ്യാസ ചട്ടക്കൂടുമായി ബന്ധിപ്പിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ബോര്‍ഡ് പരീക്ഷ എഴുതാന്‍ അവസരം നല്‍കും. ഇങ്ങിനെ സമൂഹത്തിന്റെ നാനാതുറകളില്‍ പലകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോയ വിഭാഗങ്ങളുടെ പഠനത്തിന് സവിശേഷമായ പരിഗണനയാണ് നയരേഖ നല്‍കുന്നത്.<br />
<br />
ഇംഗ്ലീഷിനോട് അരിശം<br />
<br />
മറ്റ് വിഭാഗങ്ങളില്‍ നയരേഖ പ്രകടിപ്പിച്ച അക്കാദമികമായ ഔന്നത്യവും വിശാലതയും സൂക്ഷ്മതയുമെല്ലാം മാറ്റിവച്ചാണ് ഭാഷാ പഠനവുമായി ബന്ധപ്പെട്ട നിലപാടുകള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയ രേഖ പുറത്തിറക്കിയതിന് പിന്നാലെ രാജ്യമാകെ ഉയര്‍ന്ന ആരോപണം, അത് ഭാഷാ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേല്പിക്കാന് ശ്രമിക്കുന്നു എന്നതാണ്. ഹിന്ദിയേതര സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ നയ രേഖ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തി. വലിയ പ്രതിഷേധമവും അരങ്ങേറി. ഹിന്ദി അടിച്ചേല്പിക്കാന് ശ്രമിക്കുന്നു എന്നും ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നു എന്നും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ഈ വിവാദത്തിന് നിമിത്തമായത്. ഹിന്ദി മൌലികവാദം ഇല്ലെന്നും നിലവില്‍ പിന്തുടരുന്ന ത്രിഭാഷാ പഠന പദ്ധതി തന്നെ പുതിയ നയത്തിലും തുടരുമെന്നും സര്‍ക്കാറിന് വിശദീകരിക്കേണ്ടിവന്നു. എന്നാല്‍ പുതിയ നയത്തിലൂടനീളം ഭാഷ, ഒരു പ്രശ്നമേഖലയായി ഒളിഞ്ഞുകിടക്കുന്നുവെന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് കരട് രേഖ തയാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിനെ അവഗണിക്കുകയും പ്രാദേശിക ഭാഷയിലേക്ക് വ്യവഹാരം ചുരുക്കുകയും ചെയ്യുക എന്നതാണ് നയത്തിന്റെ കാതല്‍. വികസിത<br />
രാജ്യങ്ങളെല്ലാം അവരവരുടെ സ്വന്തം ഭാഷയിലാണ് അന്താരാഷ്ട്ര വിഷയങ്ങളടക്കം കൈകാര്യം ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കരട് നയം ഈ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യയല്ലാത്ത രാജ്യങ്ങള്‍ക്കെല്ലാം സ്വന്തമായി ഒരൊറ്റ പൊതുഭാഷയുണ്ട് എന്നും ഇന്ത്യക്ക് അങ്ങിനെയൊന്നില്ല എന്നുമുള്ള വസ്തുത നയരേഖ മറച്ചുവക്കുന്നു. മാത്രമല്ല, വികസിത രാജ്യങ്ങളിലെ പൌരന്മാര്ക്ക് അതിജീവനത്തിന് അവരുടെ ഭാഷയും രാജ്യവും തന്നെ ധാരാളമാണ്. ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ടുകൂടിയാണ് ഇന്ത്യക്കാരന് അന്താരാഷ്ട്ര ഭാഷ അനിവാര്യമാകുന്നത്. ഭാഷാ പഠനം എന്നാല്‍ സംസ്കാരവും സാഹിത്യവും പഠിക്കല്‍ കൂടിയാണ്. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളോട് കഠിനമായ വിയോജിപ്പും ഇന്ത്യന്‍ ഭാഷകളില്‍ അമതിമായ ഊന്നലും നല്‍കുന്നത് ഈ പ്രാധാന്യം മുന്നില്‍ കണ്ടുതന്നെയാകണം.<br />
<br />
ആഗോള നിലവാരവും സാധ്യതയുമുള്ള വിദ്യാഭ്യാസം സ്വപ്നംകാണുന്നുണ്ട് എങ്കിലും ഭാഷയുടെ കാര്യത്തില്‍ നയരേഖക്ക് ഈ വിശാല വീക്ഷണമില്ല. വിശേഷിച്ചും ഇംഗ്ലീഷിനോടുള്ള സമീപനത്തില്‍. 'ദൌര്‍ഭാഗ്യവശാല്‍ ഇംഗ്ലീഷ്, പഠന മാധ്യമം ആക്കുന്ന പ്രവണത രാജ്യത്തുടനീളമുണ്ട്' എന്ന് ആശങ്കയാണ് വിദ്യാഭ്യാസ നയരേഖ പങ്കുവക്കുന്നത്. നൂറ്റാണ്ടുകളിലൂടെ വികസിച്ച ഇന്ത്യന്‍ ഭാഷകള്‍, എല്ലാ തരത്തിലുള്ള ആശയവിനിമയവും സാധ്യമാക്കുന്നുണ്ട്. അവ ശാസ്ത്രീയ ഘടനയുള്ളതാണ്. സമൃദ്ധമായ സാഹിത്യശാഖകള്‍ ഉള്‍കൊള്ളുന്നതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളോട് ആത്മബന്ധമുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏതുവിഷയത്തിലും ഒരു പോലെ സംസാരിക്കാനും പഠിക്കാനും ആശയപ്രകാശനം നടത്താനും കഴിയുന്നവയാണ്. അത് ഒട്ടും സങ്കീര്‍ണതകളില്ലാത്ത, നിരന്തരം ഉപയോഗിക്കപ്പെടുന്ന വ്യാകരണപരമായ കാര്‍ക്കശ്യങ്ങളില്ലാത്തവയാണ് എന്നും നയരേഖ പരിചയപ്പെടുത്തുന്നു. ഇംഗ്ലീഷിന്റെ പ്രാമുഖ്യം മറികടക്കണമെന്ന് നിര്‍ദേശിക്കുന്നിടത്താണ് ഇന്ത്യന്‍ ഭാഷകളെക്കുറിച്ച ഈ ആത്മവിശ്വാസ പ്രകടനം എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ഇന്ത്യയിലെ ഉപരിവര്‍ഗത്തിന്റെ ഭാഷയാണ്, മറ്റുള്ളവരെ അത് അരികുവത്കരിക്കുന്നു, ഒരാളുടെ വിദ്യാഭ്യാസ നിലവാരം നിര്‍ണയിക്കാനുള്ള മാനദണ്ഡമായി ഇംഗ്ലീഷ് മാറുന്നു, ഇംഗ്ലീഷറിയാത്തവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ കിട്ടാതാകുന്നു, പല പ്രതിഭാശാലികള്‍ക്കും ഇംഗ്ലീഷ് തടസ്സമാകുന്നു, രക്ഷിതാക്കളില്‍ ഇംഗ്ലീഷ് ഭ്രമം സൃഷ്ടിക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഇംഗ്ലീഷിനെതിരെ കരട് രേഖ വലിയൊരു കുറ്റപത്രം തന്നെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇംഗ്ലീഷിന്റെ ഈ ആധിപത്യം അവസാനിപ്പിക്കണം, ഇന്ത്യന്‍ ഭാഷകള്‍ക്ക് നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കണം, ഇന്ത്യന്‍ ജനതയെ അവരുടെ വൈജാത്യങ്ങള്‍ക്കതീതമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഭാഷാപഠനം വ്യാപകമാക്കണം, ഇംഗ്ലീഷും പഠിപ്പിക്കാം പക്ഷെ ഭാഷാ-സാഹിത്യ പഠനം ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാകണം തുടങ്ങിയ നിര്‍ദേശങ്ങളും കരട് രേഖയിലുണ്ട്. ഇന്ത്യക്കാര്‍ തമ്മിലെ ആശയ വിനിമയം ഇന്ത്യന്‍ ഭാഷയിലായിരിക്കണം എന്നതാണ് നയരേഖ മുന്നോട്ടുവക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ് എന്ന യാഥര്‍ഥ്യം വിസ്മരിച്ചാണ് കസ്തൂരി രംഗന് കമ്മിറ്റി ഈ നിര്‍ദേശം മുന്നോട്ടുവക്കുന്നത്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ഭാഷാതിരുകള്‍ക്കതീതമായ ആശയവിനിമയം ഏറെക്കുറെ സാധ്യമാക്കുന്നത് ഇംഗ്ലീഷാണ്. മലയാളിയോ തമിഴനോ മറാഠിയോ ഗുജറാത്തിയോ അസമിയോ അവരവരുടെ സംസ്ഥാനത്തിന് പുറത്തുപോയാല്‍ പിന്നെ പൊതുവായ ആശയവിനിമയത്തിന് ആശ്രയിക്കുന്നത് ഇംഗ്ലീഷിനെയാണ്. ഹിന്ദി അവരുടെയൊന്നും മുന്‍ഗണനാ ഭാഷയാകുന്നുമില്ല. ഇത്തരം യാഥാര്‍ഥ്യങ്ങളെപ്പോലും പരിഗണിക്കാതെയാണ് ഇംഗ്ലീഷ് വിരുദ്ധ ഇന്ത്യന്‍ ഭാഷാ പ്രേമം നയരേഖ പ്രകടിപ്പിക്കുന്നത്. ഫലത്തില്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിയുടെ ആധിപത്യവും അപ്രമാധിത്തവും സ്ഥാപിക്കലായിരിക്കും ഇതിലൂടെ സംഭവിക്കുക. ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ എന്ന ആശയം പരോക്ഷമായി പറയുന്നുവെന്നാണ് ഭാഷയുമായി ബന്ധപ്പെട്ട കരട് രേഖയിലെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സയന്‍സും സാങ്കേതിക വിദ്യയും പഠിക്കാനും അതില്‍ ഗവേഷണങ്ങള്‍ നടത്താനും ഇംഗ്ലീഷ് തന്നെ ആകാമെന്ന് നയരേഖ പറയുന്നുമുണ്ട്!<br />
<br />
അധ്യയന മാധ്യമം പ്രാദേശിക ഭാഷയാകണമെന്ന കര്‍ക്കശമായ നിര്‍ദേശം നയം മുന്നോട്ടുവക്കുന്നു. സ്വതന്ത്രമായ ചിന്തക്കും അതിരുകളില്ലാത്ത ആലോചനകള്‍ക്കും മാതൃഭാഷയില്‍ പഠിക്കുക എന്നത് പ്രധാനമാണ്. ചെറു പ്രായത്തില്‍ തന്നെ ബഹുഭാഷാ പഠനത്തിന് കുട്ടികളെ സജ്ജമാക്കണം. ഭാഷാപഠനം ഏറ്റവും അനായാസം നടക്കുന്നുത് 2 മുതല്‍ 8 വയസ്സുവരെയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഗ്രേഡ് 8 വരെ പഠനം മാതൃഭാഷയിലായിരിക്കണം. ഇതില്‍ ഗ്രേഡ് 5 വരെ മാതൃഭാഷ/പ്രാദേശിക ഭാഷയല്ലാതെ മറ്റൊന്നും അധ്യയന മാധ്യമമാകാന്‍ പാടില്ല. സയന്‍സ് അടക്കമുള്ള എല്ലാ ടെക്സ്റ്റ് പുസ്തകങ്ങളും അതത് ഭാഷയില്‍ ലഭ്യമാക്കണം. അധ്യയന മാധ്യമത്തില്‍നിന്ന് വ്യത്യസ്തമായ പ്രാദേശിക ഭാഷയുള്ള കുട്ടികള്‍ ക്ലാസിലുണ്ടെങ്കില്‍ അധ്യാപകര്‍ ദ്വിഭാഷ രീതിയില്‍ പഠിപ്പിക്കണം. അതിനുവേണ്ട പഠന സാമഗ്രികളും ഉണ്ടാകണം. ഭാഷാധ്യാപകരെ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. സംസ്കൃതം അടക്കം ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതിലെ സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ശാസ്ത്രവും ഗണിത ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഒക്കെയുള്ള സംസ്കൃതം പഠിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കണം. മറ്റ് സ്കൂള്‍ വിഷയങ്ങളുമായി സംസ്കൃതത്തെ ബന്ധിപ്പിക്കണം. എല്ലാ അറിവുകളുടെയും സ്രോതസ്സാണ് സംസ്കൃതം എന്ന ധ്വനി നയരേഖയുടെ വരികള്‍ക്കിടയില്‍ കാണാം. പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നീ ഭാഷകളുടെ പരിപോഷണത്തിനായി പ്രത്യേക കമ്മീഷന് രൂപവത്കരിക്കണമെന്നും ശിപാര്‍ശയുണ്ട്.<br />
<br />
നിയന്ത്രണം പ്രധാനമന്ത്രിയില്‍<br />
<br />
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിവര്‍ത്തനം സാധ്യമാക്കുന്ന നയരൂപീകരണമാണ് കസ്തൂരി രംഗന് കമ്മിറ്റി ശിപാര്‍ശകളുടെ ആകത്തുക. അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം പുതുതലമുറക്ക് ഉറപ്പാക്കാനുതകുംവിധമുള്ള ഒരുപാട് ശിപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ കാണാം. കരട് രേഖ സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ഇത് രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ നയമായി മാറും. അക്കാദമികമായി നയ രേഖ പൊതുവെ സ്വീകാര്യവും പ്രതീക്ഷാ നിര്‍ഭരവുമാണ്. നയം പൊതുവായ ചില സമീപനങ്ങളും നിലപാടുകളും സങ്കല്പങ്ങളുമാണ്. എന്നാല്‍ അത് പ്രയോഗത്തില്‍ വരുത്താന്‍ സുവ്യക്തവും സുചിന്തിതവുമായ നടപടികളും സര്‍ക്കാര്‍ ഉത്തരുവകളും വേണം. ഇപ്പോള്‍ പ്രഖ്യാപിച്ച നയം തന്നെയും ഏത് തരത്തിലും വ്യാഖ്യാനിക്കാനാകുംവിധം വിശാലവും വിപുലവുമാണ്. അത് നടപ്പാക്കാന്‍<br />
വേണ്ട നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്പോഴാണ് രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രത്യക്ഷമാകുക. വിദ്യാഭ്യാസ രംഗത്ത് പ്രഖ്യാപിത അജണ്ടകളുള്ള രാഷ്ട്രീയ ഹിന്ദുത്വം അധികാരം വാഴുന്ന രാജ്യത്ത് ഒരു നയം ഏത് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് അധികം ആലോചിക്കേണ്ടതില്ല. <br />
<br />
എല്ലാ ശുഭ പ്രതീക്ഷകള്‍ക്കുമപ്പുറം ഉയര്‍ന്നുവരുന്ന ഈ ആശങ്ക അസ്ഥാനത്തല്ല എന്ന് അടിവരയിടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഭരണസംവിധാനത്തിന്റെ ഘടനയും രൂപകല്പനയും. ദേശീയ വിദ്യാഭ്യാസ കമ്മീഷന് (എന്‍ ഇ സി) എന്ന പേരില്‍ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കായിരിക്കും രാജ്യത്ത് ഈ നയം നടപ്പാക്കുന്നതിന്റെ പൂര്‍ണ ചുമതല. സംസ്ഥാനങ്ങളില്‍ ഇതേ മാതൃകയില്‍ സംസ്ഥാനതല കമ്മീഷനുകളുണ്ടാകും. <br />
പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാവുന്ന തരത്തിലാണ് എന്‍ ഇ സിയുടെ ഘടന. പ്രധാനമന്ത്രി ചെയര്‍മാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (മാനവവിഭവ ശേഷി വകുപ്പിന്റെ പുനര്‍നാമകരണം നയം നിര്‍ദേശിക്കുന്നുണ്ട്) വൈസ് ചെയര്‍മാനുമായിരിക്കും. ആകെ 20-30 അംഗങ്ങള്‍. അതില്‍ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് വൈസ് ചെയര്മാന്, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഊഴമിട്ട് കമ്മീഷനില്‍ അംഗത്വം വഹിക്കും. ഇവരെല്ലാമായിരിക്കും കമ്മീഷനിലെ പകുതി അംഗങ്ങള്‍. ബാക്കി 50 ശതമാനം പേര് വിദ്യാഭ്യാസ വിചക്ഷണരും വിവിധ മേഖലകളിലെ വിദഗ്ധരും മറ്റും. ഈ കമ്മീഷനെ നിയോഗിക്കുക പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി എന്നിവരടങ്ങിയ സമിതിയാകും.<br />
<br />
വിദ്യാഭ്യാസ മേഖലയിലെ ഏത് പദ്ധതിയും പരിപാടിയും ഏത് സമയത്തും പുനരാലോചിക്കാനും ഏതുതരം പരിഷ്കാരവും നടപ്പാക്കാനുമുള്ള അധികാരം കമ്മീഷനുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏത് സ്ഥാനപത്തിന്റെയും ബഡ്ജറ്റും ധനവിനിയോഗവും അടക്കം എല്ലാ സാന്പത്തിക ഇടപാടുകളും നിയന്ത്രിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ചുമതല നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനായിരിക്കും. ഫൌണ്ടേഷന് കീഴില്‍ രൂപവത്കരിക്കുന്ന നാല് ഡിവിഷനുകളാണ് ഗവേഷണത്തിന് അപേക്ഷ സ്വീകരിച്ച് വിഷയം അംഗീകരിക്കുക. ഇതിന് പണം നല്കുന്ന കാര്യം തീരുമാനിക്കാന്‍ സബ്ജക്ട് കമ്മിറ്റിയുമുണ്ടാകും. എന്നാല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഗവേണിങ് ബോഡിയെ നിയമിക്കുന്നത് എജുക്കേഷന്‍ കമ്മീഷനാണ്. ഫലത്തില്‍ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് പൂര്‍ണ അധികാരം കൈവരുന്ന, രാഷ്ട്രീയ താത്പര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന അധികാര ഘടനയിലാണ് ദേശീയ കമ്മീഷന് രൂപകല്പന ചെയ്യുന്നത്. അയഞ്ഞ ചട്ടക്കൂടിനുള്ളില്‍ രൂപപ്പെടുത്തിയ എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന ഉദാര വിദ്യാഭ്യാസ നയവും അതിനെ നിയന്ത്രിക്കാനായി രാഷ്ട്രീയാധിപത്യത്തോടെയുള്ള സമിതിയുമാണ് പുതിയ നയരേഖയിലൂടെ സ്ഥാപിക്കപ്പെടുന്നത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-rgTx1i-Iem8/XTBLV6Q2mLI/AAAAAAAAGIc/csHgiB_8r4Y-AV5ZvgkpdQZS1zCOCEUeACLcBGAs/s1600/4.PNG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="392" data-original-width="339" height="320" src="https://1.bp.blogspot.com/-rgTx1i-Iem8/XTBLV6Q2mLI/AAAAAAAAGIc/csHgiB_8r4Y-AV5ZvgkpdQZS1zCOCEUeACLcBGAs/s320/4.PNG" width="276" /></a></div>
<br />
<br />
നയം കേന്ദ്രീകൃതം<br />
<br />
എജുക്കേഷന്‍ കമ്മീഷന് അടക്കമുള്ള സംവിധാനങ്ങളിലൂടെ കടുത്ത കേന്ദ്രീകൃത നിയന്ത്രണമാണ് ഫലത്തില്‍ പുതിയ നയം മുന്നോട്ടുവക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ അധികാമുള്ള കണ്‍കറന്റ് പട്ടികയില്‍ പെട്ടതാണ് വിദ്യാഭ്യാസം എന്ന വസ്തുത പോലും നയരൂപീകരണ സമിതി പരിഗണിച്ചില്ല എന്ന് സംശയിക്കണം. കണ്‍കറന്റ് ലിസ്റ്റില്‍പെട്ടതിനാല്‍ ശ്രദ്ധാപൂര്‍വമായ ആസൂത്രണവും സംയുക്തമായ നടത്തിപ്പ് മേല്‍നോട്ടവും വേണമെന്ന് മാത്രമാണ് നയം പറയുന്നത്. നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം നയം അനുവദിക്കുന്നില്ല. പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തെക്കുറിച്ചും അവര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങളെക്കുറിച്ചും നയം വിശദമായി ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ അവരെ ഒഴിവാക്കി എന്ന് പറയാന്‍ പറ്റാത്ത തരത്തിലുള്ള പ്രാതിനിധ്യം നല്‍കിയിട്ടുമുണ്ട്. വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണാവകാശം സംരക്ഷിക്കുന്നതിനെപ്പറ്റിയും നയം മൌനംപാലിക്കുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ പ്രവേശനം ഉറപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ പലയിടത്തായി നയത്തില്‍ പറയുന്നുമുണ്ട്. <br />
<br />
കരട് രേഖ പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നാഴ്ചക്ക് ശേഷം ദി ഹിന്ദു പത്രം നടത്തിയ അഭിമുഖത്തില്‍ നയരൂപീകരണ സമിതി അധ്യക്ഷനായിരുന്ന കെ കസ്തൂരി രംഗനോട് ഇക്കാര്യം ചോദിക്കുന്നുണ്ട്. ദലിത്- പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി എന്തുകൊണ്ട് അരപേജ് മാത്രം എന്ന ചോദ്യത്തിന് അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടുമെന്നാണ് നല്കിയ വിശദീകരണം! സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണമെന്നും അതിലപ്പുറം തനിക്കൊന്നും പറയാനില്ലെന്നുമാണ് സംവരണത്തെക്കുറിച്ചുള്ള മറുപടി !! കേന്ദ്രവുമായി<br />
എപ്പോഴും ആശയവിനിമയം നടത്തേണ്ടി വരുമെങ്കിലും അത് നേരിട്ടുള്ള നിയന്ത്രണത്തിന് കാരണമാകില്ല എന്നാണ് കേന്ദ്രീകൃത നിയന്ത്രണത്തിന് പറയുന്ന ന്യായം !!! എങ്ങും തൊടാതെ അവ്യക്തമായി നല്കുന്ന ഈ അഴകൊഴമ്പന്‍ മറുപടികള്‍ കരട് നയത്തെയാകെ സംശയനിഴലില്‍ നിര്‍ത്തുന്നുണ്ട്.<br />
<br />
സ്വയംഭരണവും സ്വകാര്യവത്കരണവും<br />
<br />
വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥാപനങ്ങള്‍ക്ക് തന്നെയാണ് നരയരേഖ മുന്തിയ പ്രാധാന്യം നല്‍കുന്നത്. എല്ലാവര്ക്കും എല്ലായിടത്തും ലഭ്യമാകുന്ന തരത്തില്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് കരട് രേഖ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ പൊതുപണം ചിലവിടുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശം മുന്നോട്ടുവക്കുന്ന നയം, വിദ്യാഭ്യാസ മേ ഖലയെ വാണിജ്യാടിസ്ഥാനത്തിലുള്ള നിക്ഷേപ സാധ്യതാ പ്രദേശമായി മാറ്റുന്നതിനെതിരെ പലയിടത്തും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന കര്‍ക്കശ നിലപാട് നയത്തിലുടനീളം പ്രകടമാണ്. സര്‍ക്കാര്‍ പണം മുടക്കാത്ത സ്ഥാപനങ്ങളൊന്നും പേരിനൊപ്പം പബ്ലിക് എന്ന വാക്ക് ഉപയോഗിക്കരുത് എന്നുവരെ നിര്‍ദേശമുണ്ട്. അതേസമയം തന്നെ സ്വകാര്യ സ്ഥാപനങ്ങളെ ആവോളം പ്രോത്സാഹിപ്പിക്കണമെന്ന ഉദാര സമീപനവും കരട് നയത്തില്‍ കാണാം. ഉന്നതമായ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കണമെന്ന് നയം എടുത്തുപറയുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തടയിട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനും നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതിനും തടസ്സമായതെന്നാണ് കരട് രേഖയുടെ കണ്ടെത്തല്‍. ഈ തടസ്സം മറികടക്കണമെങ്കില്‍ ഉദാര സമീപനം സ്വീകരിച്ചേ പറ്റൂ. സ്വകാര്യ നിക്ഷേപത്തെക്കുറിച്ച് അതി സൂക്ഷ്മമായി മാത്രമാണ് നയം പറയുന്നത് എങ്കിലും ഫലത്തില്‍ അത് അതീവ ഉദാര നയമായി പരിണമിക്കുമെന്നുറപ്പ്. ശക്തമെങ്കിലും ചെറു നിയന്ത്രണങ്ങള്‍ ആകാമെന്നാണ് ഇതേപറ്റി നയം പറയുന്നത്. അഥവ നിലവിലുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖല അതേപടി തുടരുകയും ഒരുപടികൂടി മുന്നോട്ട് കുതിക്കുകയും ചെയ്യുമെന്ന് വ്യക്തം. സ്കോളര്‍ഷിപ്പുകള്‍, അടിസ്ഥാന സൌകര്യ വികസനം, അധ്യാപക നിയമനം, അധ്യാപക പരിശീലനം എന്നിവയാണ് സ്വകാര്യ മേഖലയിലെ സാധ്യതകളായി കരട് നയം പരിചയപ്പെടുത്തുന്നത്.<br />
<br />
സ്കൂളുകള്‍ക്ക് അവരുടെ ഫീസും പാഠ്യപദ്ധതിയും സ്വയം തെരഞ്ഞെടുക്കാനുള്ള സന്പൂര്‍ണമായ സ്വയംഭരണാധികാരം കരട് നയരേഖ അനുവദിക്കുന്നു. ഫീസ് മൂന്ന് കൊല്ലത്തിലൊരിക്കല് പുനര്‍നിര്‍ണയിക്കാം. എന്നാല്‍ അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കണം. അധ്യാപക പരിശീലനത്തിലും സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരെ പങ്കെടുപ്പിക്കണം. എന്നാല്‍ ഇതൊന്നും പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് വിഭവവും അവസരവും നിഷേധിച്ചുകൊണ്ടാകരുതെന്നും നയം പറയുന്നു.<br />
<br />
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം ഭരണ സ്ഥാപനങ്ങളായി മാറുന്ന ഭാവികാലമാണ് നയരേഖ സ്വപ്നം കാണുന്നത്. വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത്. സ്വയം ഭരണമെന്നാല്‍ അക്കാദമികമായ സ്വയം ഭരണം മാത്രമല്ല. ഫീസ് നിര്‍ണയിക്കാനും ശന്പളം നിശ്ചയിക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനുമുള്ള പൂര്‍ണ അധികാരമാണ്. അക്കാദമികമായ അധികാരം കൂടി കൈവരുന്നതോടെ ഇഷ്ടപ്രകാരമുള്ള ഫീസ് ഘടനയില്‍ അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന ഏത് കോഴ്സും പഠിപ്പിക്കാനാകും. ഫലത്തില്‍ ഇത് സന്പൂര്‍ണ സ്വാശ്രയവത്കരണത്തിലേക്കാണ് നയിക്കുക. എല്ലാവര്ക്കും പ്രാപ്യമായ വിദ്യാഭ്യാസം എന്ന നയരേഖ മുന്നോട്ടുവക്കുന്ന സങ്കല്പത്തെ പാടേ തകിടം മറിക്കുന്നതാകും ഈ സ്വാശ്രയവത്കരണം. കേരളത്തില്‍ ഇതിനകം നിലവില്‍വന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു എന്ന അനുഭവം നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്നുമുണ്ട്.<br />
<br />
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു വകുപ്പ് 12 (I) (c). ഓരോ സ്കൂളും അതിന്റെ ചുറ്റുവട്ടത്തുനിന്നുള്ള ദരിദ്ര-പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും പ്രവേശനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. ആകെ കുട്ടികളുടെ എണ്ണത്തിന്റെ 25 ശതമാനം ഇങ്ങിനെ പ്രവേശനം നല്‍കിയവരായിരിക്കണമെന്നും അവരുടെ ഫീസ് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ വിദ്യാലയം സാന്പത്തിക ശേഷിയുള്ളവര്‍ മാത്രം പഠിക്കുന്ന സ്ഥലമായി മാറാതിരിക്കാനും അവിടെ എല്ലാതരം വിദ്യാര്‍ഥികളുടെയും സാന്നിധ്യം ഉറപ്പാക്കാനുമായിരുന്നു ഈ നിര്‍ദേശം വച്ചത്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാനായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ കഴിഞ്ഞ ലോക്സഭയെ അറിയിച്ചിരുന്നു. വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് അത് നടപ്പാക്കിയത്. ഈ വ്യവസ്ഥ കര്‍ക്കശമായി നടപ്പാക്കണമെന്ന് കരട് നയം ശിപാര്‍ശ ചെയ്യുന്നുണ്ട്. പക്ഷെ അതിനും നയരേഖ മുന്നോട്ടുവക്കുന്ന ഉപായം, സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുക എന്നതാണ്.<br />
<br />
നിയമപരമായി നിര്‍ബന്ധമാക്കിയിട്ടും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത സങ്കല്പം, സ്ഥാപനങ്ങളെ കൂടുതല്‍ സ്വതന്ത്രമാക്കുന്നതിലൂടെ നടപ്പാക്കാന്‍ കഴിയുമെന്ന് കരുതാന്‍ ഒരുന്യായവുമില്ല. സ്വാകാര്യ സ്ഥാപനങ്ങളും സ്വയംഭരണ സങ്കല്പങ്ങളും ഇതനികം സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരിടാന്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവക്കാനില്ലാത്ത കരട് നയരേഖ, പരിഹാരമായി ആവര്‍ത്തിക്കുന്നത് കൂടുതല്‍ സ്വതന്ത്രമായ സ്വയം ഭരണമാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും വലിയ പോരായ്മയും ഇതുതന്നെയാണ്. സ്വകാര്യ മേഖലയെ ചൂഷണമുക്തമായ സംവിധാനമാക്കി മാറ്റുന്ന തരത്തിലുള്ള സംവിധാനം അനിവാര്യമാണ്. ഒപ്പം അവയെ വിദ്യാര്‍ഥി സൌഹൃദ സ്ഥാപനങ്ങളാക്കി മാറ്റാനുതകുന്ന മെക്കാനിസം കണ്ടെത്തിയേ തീരൂ. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം ഒരേനിയമം നടപ്പാക്കണമെന്ന നിര്‍ദേശം കരടിലുണ്ട്. എന്നാല്‍ ഇതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടനിടയിലെ കേരളത്തിലെ മാത്രം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. സര്‍ക്കാര്‍ പണം മുടക്കുന്ന പബ്ലിക് സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖല പോലെ കേരളത്തിലും മറ്റും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് നയത്തില്‍ വ്യക്തതയില്ല.<br />
<br />
സ്വാശ്രയവത്കരണം ശക്തമാകുന്നതോടെ വിദ്യാഭ്യാസം ക്രമേണ സാധാരണക്കാര്‍ക്ക് താങ്ങാന്‍ (affordable) കഴിയാത്തതായി മാറും. അത് വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ദുഷ്പ്രാപ്യമാക്കി (inaccessible)ത്തീര്‍ക്കുകയും അതോടെ നിരവധി പേര് പുറന്തള്ളപ്പെടുകയും (exclusion) ചെയ്യും. തുല്യഅവസരം (equity) എന്ന വിദ്യാഭ്യാസത്തിലെ പ്രാഥമിക തത്വം തന്നെ ഏറ്റവുമേറെ അട്ടിമറിക്കപ്പെടുന്നത് ഇങ്ങിനെയാണ്. അതുകൊണ്ട് തന്നെ സ്വയംഭരണവും സ്വാകാര്യവത്കരണവും അന്തിമമായ പരിഹാരമല്ല. എന്നാല്‍ അവയെ പൂര്‍ണമായി ഒഴിവാക്കുന്നത് യുക്തിസഹവുമല്ല. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍നിന്നുകൊണ്ട് അവയെ എങ്ങിനെ എല്ലാവര്ക്കും സ്വീകാര്യവും ആശ്രയിക്കാവുന്ന മേഖലയാക്കി മാറ്റാമെന്ന ആലോചനകളുണ്ടാകണം. ഈ ദിശയില്‍ ഫലപ്രദമായൊരു ചുവടുവക്കാന്‍ കരട് നയത്തിലൂടെ കഴിഞ്ഞിട്ടില്ല.<br />
<br />
മാറ്റത്തിന്റെ തുടക്കം<br />
<br />
കരട് നയ രേഖയില്‍ പലയിടത്തും അവ്യക്തതകളും വൈരുദ്ധ്യങ്ങളും പ്രകടമാണ്. വിദ്യാഭ്യാസം ഇന്ത്യാ കേന്ദ്രിതമാകണമെന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ നയം പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ എന്നതിന് കൃത്യതയുള്ള നിര്‍വചനം നയത്തിലില്ല. പുതിയ നയം നടപ്പാക്കുന്നവര്‍ അതിന് നല്കുന്ന നിര്‍വചനം എന്തായിരിക്കും എന്ന ആശങ്ക കരട് രേഖയുടെ വായനയിലുടനീളം അനുഭവപ്പെടും. 1986 മുതല്‍ പിന്തുടരുന്ന നിലവിലെ ദേശീയ നയത്തില്‍, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ശാക്തീകരിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി എടുത്ത് പറയുന്നുണ്ട്. 'രാജ്യം ദീര്‍ഘകാലമായി പിന്തുടരുന്ന ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്....വിദ്യാഭ്യാസം പല ഘടകങ്ങളെയും ഇണക്കിച്ചേര്‍ക്കുന്ന ഒന്നാണ്. അത് ദേശീയോദ്ഗ്രഥനമെന്ന വീക്ഷണത്തെയും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും നവീകരിക്കുകയും അതുവഴി ഭരണഘടനയിലെ വിശുദ്ധ തത്വങ്ങളായ സോഷ്യലിസം, ജനാധിപത്യം, മതേതരത്വം എന്നിവയെ പരിപോഷിപ്പിക്കുകയും ചെയ്യും' എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ പുതിയ നയത്തില്‍ മതേതരത്വം എന്ന വാക്ക് ഒരിടത്തുപോലും ഉപയോഗിച്ചിട്ടില്ല.<br />
<br />
ഭരണഘടനാധിഷടിതമായ ദേശീയബോധവും ഉത്തമ പൌരന്റെ രൂപീകരണവും 1986ലെ നയത്തിന്റെ സുപ്രധാന ലക്ഷ്യമായിരുന്നുവെന്ന് വരികളില്‍ വ്യക്തമാണ്. പുതിയ നയം പക്ഷെ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല, അത്തരം മൂല്യ സങ്കല്പങ്ങളോട് ബോധപൂര്‍വം അകലംപാലിക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നുമുണ്ട്. പുരാതന ഇന്ത്യയിലാണ് അതിന് കൂടുതല്‍ താത്പര്യം. മത്സരാധിഷ്ടിത കന്പോള ലോകത്തിന് ഇണങ്ങുന്ന 'ഉത്പന്നങ്ങളെ' സൃഷ്ടിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ താത്പര്യമെന്ന് പറയാതെ പറയുന്നുണ്ട് കരട് രേഖ. വിവര-തൊഴിലധിഷ്ഠിത സന്പദ്‍വ്യവസ്ഥയിലേക്കുള്ള മാറ്റവും അതിനിണങ്ങുന്ന തരത്തിലുള്ള പൌര സമൂഹ രൂപീകരണവുമാണ് ഇത് ലക്ഷ്യംവക്കുന്നത്. പോരായ്മകളുണ്ടെങ്കിലും താരതമ്യേന സ്വതന്ത്രമായിരുന്ന യുജിസി പോലുള്ള അക്കാദമിക് സ്ഥാപനങ്ങളെ ഇല്ലാതാക്കി പകരം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ക്ക് കീഴിലേക്ക് ഗവേഷണവും ഉന്നത വിദ്യാഭ്യാസവും കൊണ്ടുവരുന്നു എന്നതടക്കമുള്ള സുപ്രധാന നയം മാറ്റവും കരട് രേഖയില്‍ പ്രകടമാണ്. രാജ്യം പിന്തുടരുന്ന ഭരണഘടനാ മൂല്യങ്ങള്‍ക്കുസൃതമായ നയത്തില്‍നിന്നാണ് മാറ്റം തുടങ്ങുന്നത് എന്നാണ് കരട് രേഖ പരോക്ഷമായി പറയുന്നത്. അത് നടപ്പാക്കാനുള്ള സമയക്രമത്തിനാകട്ടെ അസാധാരണമായ വേഗവുമുണ്ട്.<br />
<br />
കേരള പാഠാവലി<br />
<br />
കരട് നയത്തില്‍ പറയുന്ന പല പദ്ധതികളും<br />
പല തരത്തിലും തലത്തിലുമായി കേരളത്തില്‍ പലപ്പോഴായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നയരേഖ മുന്നോട്ടുവക്കുന്ന പല നിര്‍ദേശങ്ങളും 2007ല്‍ കേരളം രൂപകല്പന ചെയ്ത കേരള കരിക്കുലം ഫ്രെയിംവര്‍ക്കില്‍ (പാഠ്യപദ്ധതി ചട്ടക്കൂട്) പ്രഖ്യാപിച്ചതാണ്. പ്രവര്‍ത്തനാധിഷ്ടിത പഠനവും വിമര്‍ശനാത്മക ബോധനശാസ്ത്രവും നിരന്തര മൂല്യനിര്‍ണയവും കേരളത്തില്‍ നടപ്പാക്കി. സ്വയംഭരണം എന്ന പരീക്ഷണം പലതരത്തില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നിട്ടും നയമുണ്ടാക്കിയ സമിതി കേരള അനുഭവങ്ങള്‍ പഠിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല.<br />
<br />
പ്രവര്‍ത്തനാധിഷ്ടിത പഠനം എന്ന സങ്കല്പം അതിന്റെ സത്തയുള്‍കൊണ്ട് നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി വിജയിച്ചില്ല എന്നാണ് പിന്നീടുണ്ടായ വിലയിരുത്തല്‍. മൂല്യനിര്‍ണയത്തില്‍ കുട്ടിയുടെ ചിന്താശേഷി കൂടി പരിഗണിക്കണമെന്ന നിര്‍ദേശം ഏറ്റവും പരിഹാസ്യമായ രീതിയില്‍ വരെ നടപ്പാക്കപ്പെട്ടു. ചോദ്യ നന്പര് ഉത്തരക്കടലാസിലെഴുതിയാല്‍ പാസ് മാര്‍ക്ക് നല്കുന്നതിനെയാണ് കുട്ടിയുടെ വിശകലന ശേഷി പരിശോധനയായി കേരളത്തിലെ അധ്യാപക ലോകം പരാവര്‍ത്തനം ചെയ്തത്. രാഷ്ട്രീയ താത്പര്യങ്ങള്‍ സിലബസില്‍ തിരുകിക്കയറ്റുന്നതിനും കേരള മാതൃകകളുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ ഒരു തലമുറ പിന്നിട്ടപ്പോള്‍ അക്ഷരാഭ്യാസമില്ലാത്ത, എഴുത്തും വായനയും അറിയാത്ത വിദ്യാര്‍ഥി സമൂഹമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന വിമര്‍ശനത്തിന് ഇനിയും വസ്തുനിഷ്ടമായ മറുപടി ഉണ്ടായിട്ടുമില്ല. എത്ര മഹത്തായ സങ്കല്പമാണെങ്കിലും കാര്യശേഷിയുള്ളവരിലൂടെ ഫലപ്രദവും ആസൂത്രിതവും സുതാര്യവുമായി നടപ്പാക്കിയില്ലെങ്കില്‍ അത് തിരിച്ചടിക്കുമെന്ന് തെളിയിച്ച പാഠാവലിയാണ് കേരളം. 'ഭരണഘടന എത്രനല്ലതാണെങ്കിലും നടപ്പാക്കുന്നത് മോശം ആളുകളാണെങ്കില്‍ അത് മോശമാകുമെ'ന്ന് അംബേദ്കറെ ഉദ്ദരിച്ച് കരട് നയരേഖ തന്നെ അതിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം യാഥാര്‍ഥ്യമാകുന്പോള്‍ അത് നടപ്പാക്കുന്നവരുടെ സത്യസന്ധതയും സുതാര്യതയും അത് കുട്ടികളില്‍ പ്രയോഗിക്കുന്നവരുടെ ഗുണവും നിലവാരവും സംശയരഹിതമായി ഉറപ്പാക്കേണ്ടതുണ്ട്.<br /><br />(മാധ്യമം ആഴ്ചപ്പതിപ്പ്- ജൂലൈ 2019)<br />
<div>
<br /></div>
</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-7315060959714861152019-03-15T03:13:00.003-07:002019-03-15T03:14:00.769-07:00കെ എ എസ് സന്പൂര്‍ണ സംവരണം: മുന്നാക്കക്കാര്‍ക്ക് വേണ്ടിയുള്ള മുന്‍കരുതല്‍<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസില്‍ സമ്പൂര്‍ണ സംവരണം ഏര്‍പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്. കെ എ എസിനെ മൂന്ന് ധാരയായി തിരിക്കാനും അതില്‍ രണ്ടെണ്ണത്തിലും സംവരണം ഒഴിവാക്കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ പിന്നാക്ക സമൂഹങ്ങള്‍ നിരന്തരമായ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടിട്ടും മാധ്യമങ്ങള്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചിട്ടും എസ് സി എസ് ടി കമ്മീഷന് അടക്കമുള്ള അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ ഉത്തരവിട്ടിട്ടും സ്വന്തം പാര്‍ട്ടിയിലെ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗം നേതാക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത സര്‍ക്കാറാണ് പെട്ടെന്ന് സംവരണ പ്രഖ്യാപനവുമായി രംഗപ്രവേശം ചെയ്തത്. സര്‍ക്കാറിനെ നയിക്കുന്ന സി പി എമ്മിന് സാമൂഹിക സംവരണത്തോടുള്ള കടുത്ത എതിര്പും സാമ്പത്തിക സംവരണത്തോടുള്ള അതിതാല്പര്യവും പരസ്യമാണെന്നതിനാല്‍ ഈ പ്രഖ്യാപനം കേരളത്തെ ശരിക്കും ഞെട്ടിച്ചു. പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സംവരണ അട്ടിമറി എന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. കേരളത്തിന്റെ സകല മേഖലകളിലും അധികാരം കൈയ്യാളുന്നത് സംവരണത്തെ ഏതുവിധേനയും തകര്‍ത്തുകളയണമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണ്. അതിനായി ഒളിഞ്ഞും തെളിഞ്ഞും അധ്വാനിക്കുന്നവരാണ്. സംവരണത്തിന് തുരങ്കംവക്കാന്‍ ലഭിക്കുന്ന ഏത് അവസരവും വിദഗ്ധമായി ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കേരള സര്‍വകലാശാല അതീവ രഹസ്യമായി ഒരു നിയമഭേദഗതി കൊണ്ടുവന്നു. ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു തസ്തിക മാത്രം വരുന്ന റീഡര്‍, പ്രൊഫസര്‍ പോലുള്ളവയെയും ഒരു ഒഴിവിലേക്ക് മാത്രം വിജ്ഞാപനം ചെയ്യുന്നവയെയും സിംഗിള്‍ പോസ്റ്റായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. സെനറ്റ് അജണ്ടയിലെ മറ്റ് കാര്യങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പെടുത്തി കൊണ്ടുവന്ന തിരുത്ത് ആരാലും ചോദ്യം ചെയ്യപ്പെടാതെ പാസാകുകയും ചെയ്തു. ഒരു വകുപ്പിലെ അല്ലെങ്കില്‍ സ്ഥാപനത്തിലെ ഡയറക്ടര്‍ പോലെ ഭരണച്ചുമതലയുള്ള ഏറ്റവും പ്രധാന തസ്തികയാണ് സര്‍വീസ് നിയമങ്ങള്‍ പ്രകാരം സാധാരണ സിംഗിള്‍ പോസ്റ്റ് എന്ന പ്രയോഗത്തിന്റെ പരിധിയില്‍ വരുന്നത്. ഈ തസ്തികയിലെ നിയമനത്തിന് സംവരണം ബാധകമല്ല. ഈ പഴുത് ഉപയോഗപ്പെടുത്തി നിയമന അട്ടിമറി നടത്താനാണ് കേരള സര്‍വകലാശാല നിയമ ഭേദഗതി കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ അന്നത്തെ സര്‍ക്കാറിന് അത് തിരുത്താന്‍ നിര്‍ദേശം കൊടുക്കേണ്ടിവന്നു. സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഫലിച്ചില്ല. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സംവരണ അട്ടിമറി നിയമം തിരുത്തിയിട്ടും പ്രയോഗത്തില്‍ അത് അംഗീകരിക്കാന്‍ ഇപ്പോഴും കേരള സര്‍വകലാശാലക്ക് മനസ്സ് വന്നിട്ടില്ല. പുതിയ നിയമപ്രകാരം, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തകികളിേലേക്ക് നിയമനം നടത്താന്‍ വിഞ്ജാപനം ഇറക്കിയപ്പോഴും സംവരണം ഒവിവാക്കി അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത വൈസ് ചാന്‍സിലര്‍ ഡോ. പി കെ രാധാകൃഷ്ണന്റെ നീതിബോധത്തിന് മുന്നില്‍ ഒടുവില്‍ സര്‍വകലാശാലക്ക് കീഴടങ്ങേണ്ടിവന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികളായി സര്‍വകലാശലാ ഭരണസമിതിയുലുള്ളവര്‍ ഒറ്റക്കെട്ടായി വി സി ക്കെതിരെ രംഗത്ത് വന്നു. സംവരണത്തില്‍ തോറ്റതിന് അവര്‍ പകവീട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു നിയമന കേസിലേക്ക് വിസിയെ വലിച്ചിഴച്ച് തേജോവധം ചെയ്തു. വൈസ് ചാന്‍സലര്‍ എന്ന ഏറ്റവും പ്രധാന തസ്തികയിലിരുന്നയാളുടെ നിലപാടായതിനാല്‍ മാത്രമാണ് അവിടെ അട്ടിമറി തടയാനായത്. വി സി വിരമിച്ചതോടെ ഈ നിയമനങ്ങളും നിലച്ചു. ഇത് കേരള സര്‍വകലാശാലയുടെ മാത്രം പ്രശ്നമല്ല. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന സമാനമായ സംവരണ അട്ടിമറി നീക്കം കടുത്ത മാധ്യമ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചത് രണ്ടാഴ്ച മുമ്പാണ്. മലയാളം സര്‍വകലാശാല രൂപീകരണ സമയത്ത് അതിന്റെ നിയമാവലിയില്‍ തന്നെ സംവരണരഹിതമായ നിയമനത്തിന് അതിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തിയ നീക്കവും പിടിക്കപ്പെട്ടിരുന്നു. ഇങ്ങിനെ അടിമുടി സംവരണ വിരുദ്ധമായ ഭരണ-നിര്‍വഹണ ഘടന നിലനില്‍ക്കുന്ന സംസ്ഥാനത്താണ് കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയമായി സാമൂഹിക സംവരണത്തെ എതിര്‍ക്കുന്ന സി പി എം നിയന്ത്രിത സര്‍ക്കാറായതിനാല്‍ അതിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പടുന്നുണ്ട്. മുന്നാക്ക സംവരണത്തിന് തൂക്കമൊപ്പിക്കാന്‍ നടത്തിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സംവരണത്തെയും സംവരണ വിഭാഗങ്ങളുടെ അവകാശങ്ങളെയും മാനിക്കുന്ന സര്‍ക്കാറുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇ എം എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള സവര്‍ണ മുഖ്യമന്ത്രിമാരുടെ കാലത്തായാലും ആര് ശങ്കര്‍ മുതല്‍ പിണറായി വിജയന് വരെയുള്ള ഈഴവ മുഖ്യമന്ത്രിമാരുടെ കാലത്തായാലും സംവരണ വിരുദ്ധ ചേരി പ്രബലമാണ്. സംവരണ നടപടികളിലെ പോരായ്മകള്‍ ഇല്ലാതാക്കാനോ പതിറ്റാണ്ടുകളായി അവര്‍ നേരിടുന്ന നീതി നിഷേധം പരിഹരിക്കാനോ ഇതുവരെ ഒരു സര്‍ക്കാറും ശ്രമിച്ചിട്ടില്ല. കേരളസര്‍വകലാശലയിലും മറ്റുമുണ്ടായതുപോലുള്ള അട്ടിമറി നീക്കങ്ങല്‍ മാത്രമല്ല, സംവരണ വിഭാഗങ്ങള്‍ക്ക് ന്യായമായി നല്‍കേണ്ട മിനിമം നീതി ഉറപ്പാക്കണമെങ്കില്‍ പോലും സവര്‍ണ ജാതി വിഭാഗങ്ങളുടെ പ്രകിലോമകരമായ താത്പര്യങ്ങള്‍ വരെ സംരക്ഷിക്കേണ്ടി വരുന്നു എന്നതാണ് കേരളത്തിന്റെ അനുഭവം. നരേന്ദ്രന് പാക്കേജ് അതിന്റെ മികച്ച ഉദാഹരണമാണ്. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സര്‍ക്കാര്‍ സര്‍വീസ് മുതല്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ളവയിലെ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയിട്ടും വന്‍തോതില്‍ പ്രാതിനിധ്യക്കുറവുണ്ടായി എന്നാണ് നരേന്ദ്രന് കമ്മീഷന് കണ്ടെത്തിയത്. എന്നാല്‍ അത് നികത്താനുള്ള വഴികള്‍ ശിപാര്‍ശ ചെയ്യാതിരുന്ന കമ്മീഷന് ആ തീരുമാനം സര്‍ക്കാറിന് വിട്ടു. കുറവ് നികത്താന്‍ സ്പെഷല്‍ റിക്രൂട്ട്മെന്റ് വേണമെന്ന ആവശ്യം സംവരണ വിഭാഗങ്ങള്‍ മുന്നോട്ടുവച്ചു. ഇതിനിടെയാണ് നരേന്ദ്രന് പാക്കേജ് എന്ന പേരില്‍ പുതിയൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സംവരണ തസ്തികയില്‍ യോഗ്യരായ ആളില്ലാതെ വന്നാല്‍, പിന്നാക്ക വിഭാഗങ്ങള്‍ തമ്മില്‍ കടംകൊടുക്കുന്ന രീതി ഒഴിവാക്കുന്നതായിരുന്നു അതിലെ പ്രധാന വ്യവസ്ഥ. നിശ്ചിത സമുദായത്തില്‍നിന്നുള്ള ആളെ കിട്ടുംവരെ വിജ്ഞാപനം ഇറക്കുക എന്ന രീതിയാണ് പകരം കൊണ്ടുവന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായോഗികമായി വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ രീതി. അവര്‍ക്കതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചുമില്ല. മൊത്തം സംവരണ വിഭാഗങ്ങള്‍ക്ക് ഗുണകരമായിരുന്ന വ്യവസ്ഥയാണ് മാറ്റിയത്.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സംവരണ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു രീതി പരിഷ്കരിക്കുന്നതിന്റെ പേരില്‍, ആ ഇടപാടില്‍ കക്ഷിയേ അല്ലാത്ത മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനമം വിദ്യാഭ്യാസ സംവരണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യഥാര്‍ഥത്തില്‍ നരേന്ദ്രന് കമ്മീഷന് കണ്ടെത്തിയ പ്രാതിനിധ്യക്കുറവ് തിരുത്താനായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നത്. അതിന് സര്‍ക്കാര്‍ തയാറായില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ നടപ്പാക്കുന്നതാണ് സ്പെഷല്‍ റിക്രൂട്ട്മെന്റ് എന്നുവരെ അക്കാലത്തെ മന്ത്രിമാര്‍ പറഞ്ഞുനടന്നു. അവിടെയും നിര്‍ത്തിയില്ല. ഒരു പ്രബല സവര്‍ണ ഹിന്ദു ജാതി സംഘടനക്ക്, ഈ നിയമ ഭേഗദതിയുടെ പേരില്‍ സര്‍ക്കാര്‍ കോടികളുടെ ഭൂ സ്വത്താണ് ഇഷ്ടദാനമായി നല്‍കിയത്. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
പിന്നാക്കക്കാരുടെ മാത്രം വിഷയമായിരുന്ന നരേന്ദ്രന് പാക്കേജ് നടപ്പാക്കുന്നതിന്റെ മറവില്‍ കേരളത്തിലെ സവര്‍ണ വിഭാഗങ്ങള്‍ക്ക് വന്‍ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതുവഴി സര്‍ക്കാര്‍ കോളജുകളില്‍ ഏര്‍പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഉത്തരവിലും വലിയൊരു കളി നടന്നു. എല്ലാ ഡ്രാഫ്റ്റുകളിലും സര്‍ക്കാര്‍ കോളജുകള്‍ എന്നുണ്ടായിരുന്നത് മാറ്റി, അന്തിമ ഉത്തരവില്‍ സര്‍ക്കാര്‍ എന്ന വാക്കൊഴിവാക്കി, കോളജുകളില്‍ എന്ന് മാത്രമാക്കി. ഇതോടെ ന്യൂനപക്ഷങ്ങള്‍ അടക്കം നടത്തുന്ന സ്വകാര്യ കോളജുകളിലും മുന്നാക്ക സംവരണം ബാധകമായി. പിന്നീട് സംഭവം വിവാദമായപ്പോള്‍ ഉത്തരവ് തിരുത്തിയിറക്കി. മുന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി 2015ല്‍ കൊണ്ടുവന്നപ്പോഴം അതിന്റെ നിയമിര്‍മാണത്തിന് നിയമസഭയില്‍ സമര്‍പിച്ച ബില്‍ തുടങ്ങിയിരുന്നത്, സംവരണ വിഭാഗങ്ങള്‍ സംവരണം വഴി മറ്റുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന മുഖവരയോടെയാണ്. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പെടുത്തിയത് നിലവിലെ ഇടതുസര്‍ക്കാറാണ്. ദേവസ്വം ബോര്‍ഡിലും ബോര്‍ഡിന്റെ ഇതര സ്ഥാപനങ്ങളിലും ഇപ്പോള്‍തന്നെ ദലത് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് ഏറ്റവും മിനിമം അവകാശം മാത്രമാണ്. സംവരണമില്ലാത്ത എയിഡഡ് കോളജുകല്‍ പോലുല്ള സ്ഥാപനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് അപ്രഖ്യാപിത അയിത്തവുമുണ്ട്. ഇതിനിടെയാണ് മുന്നാക്കക്കാര്‍ക്ക് തന്നെ സംവരണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
പിന്നാക്ക വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്ന പി എസ് സി റാങ്ക് ലിസ്റ്റുകള്‍ക്കെതിരെ വരെ അതി നിഗൂഡമായ നീക്കങ്ങള്‍ നടന്നതിന് കേരളത്തില്‍ എത്രയോ ചരിത്രമുണ്ട്. അത്തരത്തിലൊന്നാണ് 2014ലെ എസ് ഐ റാങ്ക് ലിസ്റ്റ്. എസ് ഐ തസ്തികയിലേക്ക് നടന്ന പരീക്ഷ തന്നെ അട്ടിമറിച്ച് റാങ്ക് ലിസറ്റ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സുപ്രിംകോടതി വരെ പോയാണ് ഉദ്യോഗാര്‍ഥികള്‍ തടഞ്ഞത്. പി എസ് സിക്ക് പുറമെ സര്‍ക്കാര്‍ തന്നെ പ്രത്യേക താത്പര്യമെടുത്ത് സുപ്രിംകോടതി വരെ കേസ് നടത്തി. 170 സംവരണ തസ്തിക നികത്തപ്പെടുമായിരുന്ന പട്ടികയില്‍, ഇടംപടിച്ചവരില്‍ ഭൂരിഭാഗവും സംവരണ സമുദായാംഗങ്ങളായിരുന്നുവെന്നതാ<wbr></wbr>ണ് ഈ ലിസ്റ്റിനെ നിയമക്കുരക്കിലാക്കിയതിന്റെ യഥാര്‍ഥ കാരണം. 2014 ജനുവരിയില്‍ നിലവില്‍ വന്ന ഡപ്യൂട്ടി കലക്ടര്‍ റാങ്ക് ലിസ്റ്റില്‍ പി എസ് സി തന്നെയാണ് വന്‍ അട്ടിമറി നടത്തി്. ഇതും പിന്നാക്കക്കാര്‍ വലിയ മുന്നേറ്റമുണ്ടാക്കിയ പട്ടികയായിരുന്നു. രണ്ട് എഴുത്തുപരീക്ഷയും അഭിമുഖവുമായിരുന്നു റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ നിശ്ചയിച്ചിരുന്ന്. രണ്ട് പരീക്ഷ കഴിഞ്ഞപ്പോള്‍ മുന്നില്‍ വന്നവരില്‍ 11 പേര് സംവരണ സമുദായാംഗങ്ങള്‍ (4 ഈഴവ, 7 മുസ്#ലിം). അഭിമുഖത്തിന് മുമ്പ് സംവരണ വിഭാഗക്കാരുടെ പേരില്‍ ചെറിയൊരു മാറ്റം പി എസ് സി വരുത്തിയപ്പോള്‍ മുന്നിലെത്തിയ 11 പിന്നാക്കക്കാര്‍ സപ്ലിമെന്ററി ലിസ്റ്റിലേക്ക് തെറിച്ചു. മെയിന്‍ ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയയാളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ 19 പേര് സപ്ലിമെന്ററി പട്ടികയിലായി. രണ്ട് പരീക്ഷകള്‍ നടത്തുന്ന മറ്റ് തസ്തികകളില്‍നിന്ന് വ്യത്യസ്തമായി ഇതിന് മാത്രം പ്രത്യേക മാനദണ്ഡം കൊണ്ടുവരികയാണ് പി എസ് സി ചെയ്തത്. രണ്ട് പരീക്ഷയുള്ള ചില തസ്തികയില്‍ സമാന രീതിയില്‍ അട്ടിമറി നടന്നപ്പാള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയും സംവരണ സമുദായാംഗങ്ങള്‍ അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നിട്ടും ഡപ്യൂട്ടി കലക്ടര്‍ പട്ടിക അട്ടിമറിക്കപ്പെട്ടു. ഡപ്യൂട്ടി കലക്ടര്‍ എന്നാല്‍ അടുത്ത പ്രൊമോഷനോടെ ഐ എ എസുകരായി മാറുന്ന തസ്തികയാണ് എന്നതുകൂടി ശ്രദ്ധിക്കണം. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സംവരണ തസ്തിക നിയമനത്തിലെ അപാകതകള്‍ കേരളത്തില്‍ എത്രയോ കാലമായി പിന്നാക്ക സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയമാണ്. ആദ്യ നിയമനങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ സംവരണ സമുദയാംഗങ്ങളെ പൂര്‍ണമായിസംവരണ ക്വാട്ടയിലേക്ക് മാറ്റുന്ന തരത്തിലാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. സുപ്രീംകോടതി വരെ നീണ്ട കേസുകള്‍ ഇതേപ്പറ്റിയുണ്ടായി. എന്നിട്ടും പി എസ് സിക്ക് അതിലെ അപാകത തിരുത്തണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. സംവരണ സമുദായങ്ങള്‍ക്ക് തസ്തിക നഷ്ടം വരുത്തുന്ന റൊട്ടേഷന്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന പരിമിതമായ ആവശ്യം പോലംു പരിഗണിക്കപ്പെട്ടിട്ടില്ല. നിലിവില്‍ 20 പോസ്റ്റ് ഒരു യൂണിറ്റായി കണക്കാക്കുന്നതിന് പകരം 100 പോസ്റ്റുകളുടെ യൂണിറ്റാക്കണമന്നാണ് ആവശ്യം. ഇതുപോലും തസ്തിക നഷ്ടം തടയാന്‍ പര്യാപ്തമല്ല. എങ്കിലും സംവരണ വിഭാഗക്കാ്#ക്ക് ഇപ്പോഴുണ്ടാകുന്ന തസ്തിക നഷ്ടത്തിന്റെ തോത് കുറക്കാന്‍ ഇത് സഹകരമാകും.1999ല്‍ പ്രൊ കെ എം ബഹാവുദ്ദീന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പി എസ് സിയുടെ ചട്ടമനുസരിച്ചാണ് നിയമനം നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി കേസ് തീര്‍പാക്കിയത്. ആ ചട്ടത്തിലെ അപാകതയാണ് ഉന്നയിക്കുന്നത് എന്നത് കോടതി പരിഗണിച്ചില്ല. 2006ല്‍ വീണ്ടും സമാനമായ കേസുണ്ടായി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍. ആ ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാര്‍ഥിയെ പോലും സംവരണ ക്വാട്ടയിലേക്ക് മാറ്റി. ഒരുനിയമത്തിനും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയാത്തവിധമുള്ള നഗ്നമായ അട്ടിമറി. ഹരജിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടായി. ജനറല്‍ വിഭാഗത്തില്‍ നിയമിക്കപ്പെടാന്‍ യോഗ്യനായ ഉദ്യോഗാര്‍ഥിയെ സംവരണ ക്വാട്ടയിലേക്ക് മാറ്റുന്നത് വഴി അയാളുടെ സമുദായത്തിന് അര്‍ഹമായ ഒരു തസ്തിക നഷ്ടമാകുന്നുവെന്ന് കോടതി കണ്ടെത്തി. ഇത് തിരുത്തണമെന്ന് കോടതി വിധിച്ചിട്ടും നടപ്പായില്ല. വിധിക്കെതിരെ ഡിവിഷന് ബഞ്ചിനെ സമീപിച്ചത് എന്‍ എസ് എസും സംസ്ഥാന സര്‍ക്കാറും. സുപ്രിംകോടതിയില്‍ അവസാനം ഒരു ഭാഗത്ത് പി എസ് സിയും മറുഭാഗത്ത് സര്‍ക്കാറും തമ്മില്‍ കേസ് നടത്തിയ വിചിത്രമായ സംഭവമായി അത് മാറി. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഇങ്ങിനെ കിട്ടാവുന്ന ഏത് അവസരത്തിലും സംവരണ നിഷേധത്തിന് പഴുത് നോക്കി നടക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് പൊടുന്നനെ കെ എ എസില്‍ മൂന്ന് ധാരയിലും സംവരണം പ്രഖ്യാപിക്കുന്നത്. നിയമസെക്രട്ടറി അടക്കം അതി ശക്തമായ രീതിയില്‍ നല്കിയ നിയമോപദേശവും പട്ടിക ജാതി കമ്മീഷന് അട്ക്കമുള്ള സംവിധാനങ്ങള്‍ നല്കിയ ഉത്തരവുകളും നിയമപരമായ താക്കീതുകളും പലതവണ ആവര്‍ത്തിച്ചിട്ടും അനങ്ങാത്ത സര്‍ക്കാരാണ് അപ്രതീക്ഷിത സമയത്ത് ഈ തീരുമാനമെടുത്തത്. പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക വിവേചനം പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് കരുതാന്‍ ന്യായമില്ല. ജാതി സംവരണം സാമൂഹിക നീതികൊണ്ടുവരില്ലെന്നും അതിന് സാമ്പത്തിക സംവരണം തന്നെ വേണമെന്നും സൈദ്ധാന്തികമായി വിശ്വസിക്കുകയും രാഷ്ട്രീയമായി നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇടതുപക്ഷം എന്നതുതന്നെ ഒന്നാമത്തെ കാരണം. ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിലനില്‍ക്കുന്ന സവര്‍ണാധിപത്യവും സംവരണ വിരുദ്ധതയുമാണ് മറ്റൊരു കാരണം. ഇവ പഴയപടി നിലനില്‍ക്കെ തന്നെ ഇത്തരമൊരു തീരുമാനമുണ്ടാകുമ്പോള്‍, സ്വാഭാവികമായും സവര്‍ണ വിഭാഗങ്ങള്‍ക്ക് തത്തുല്യമായ നേട്ടം വാഗ്ദാനംചെയ്യുന്ന ഭരണ നടപടി ഉണ്ടായിരക്കുമെന്ന് ഉറപ്പ്. ഇത്തവണ് ഇത് സാമ്പത്തിക സംവരണമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം കെ എ എസില്‍ കൂടി നടപ്പാക്കാനുള്ള തിടുക്കമാണ് ഈ തീരുമാനത്തിന് പിന്നില്‍. കെ എ എസിന്റെ മൂന്ന് ധാരകളിലും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെക്കുറിച്ച് ഇതിനകം ഭരണതലത്തില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പിന്നാക്ക സംവരണത്തിന് തടസ്സമായി സര്‍ക്കാറും ഉദ്യോഗസ്ഥരും പറഞ്ഞിരുന്ന ബൈ ട്രാന്‍സ്ഫര്‍, ഇരട്ട സംവരണം തുടങ്ങിയ സാങ്കേതിക തടസ്സങ്ങളൊന്നും എവിടെനിന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. ഇത്തരം തടസ്സവാദങ്ങളില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കണമെങ്കില്‍ ഇതുവരെ നിഷേധിച്ച പിന്നാക്കക്കാരുടെ അവകാശം വകവച്ചുകൊടുക്കേണ്ടിവരുമെന്ന് സര്‍ക്കാരിനറിയാം. ഇടതുസര്‍ക്കാറിന് വിശേഷിച്ചും. ഈ ഉപായമാണ് കെ എ എസില്‍ പൂര്‍ണ സംവരണം നടപ്പാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. പിന്നാക്കക്കാരുടെ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അതിശക്തമായ സമരങ്ങള്‍ സര്‍ക്കാറിന് ഒരുനിമിത്തമാകുകയും ചെയ്തു. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സര്‍ക്കാറിന് ഇക്കാര്യത്തില്‍ അതിതാല്‍പര്യമുണ്ടെന്ന് തെളിയിക്കുന്ന നടപടികള്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞിട്ടുമുണ്ട്. സംവരണം ഉണ്ടായ കാലം തൊട്ട് പിന്നാക്ക സംഘടനകള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ആവശ്യമാണ് റൊട്ടേഷന്‍ വ്യവസ്ഥയിലെ അപാകതമൂലമുണ്ടാകുന്ന സംവരണ നഷ്ടം. നരേന്ദ്രന് കമ്മീഷന് കണ്ടെത്തിയ പോലുള്ള വന്‍നഷ്ടങ്ങളിലേക്ക് പിന്നാക്ക വിഭാഗങ്ങളെ എത്തിച്ചതില്‍ ഈ റൊട്ടേഷന്‍ രീതിക്ക് വലിയപങ്കുണ്ട്. ഇതുനെതിരെ ഉയര്‍ന്ന മുറവിളികളെല്ലാം കോടതമുറികളില്‍പോലും നിശ്ശബ്ദമാക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍, മുന്നാക്ക സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭരണകൂടത്തിന് ഇക്കാര്യത്തിലും വിവേകമുണ്ടായി്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ ഇത്തരത്തില്‍ ചോര്‍ച്ചയുണ്ടാകരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് ജനുവരി 19ന് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഉണ്ടാകുന്ന ഒഴിവുകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന മാര്‍ഗരേഖക്ക് അനബന്ധമായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. പിന്നാക്കക്കാര്‍ പതിറ്റാണ്ടുകളായി നേരിടുന്ന പ്രശ്നം മുന്നാക്ക സംവരണം നടപ്പാക്കുമ്പോള്‍ സംഭവിക്കാതിരിക്കണമെന്ന് നിര്‍ദേശം നല്കാന് വരെ ഭരണസംവിധാനം ജാഗ്രത്താണ്. ഇക്കാര്യത്തില്‍ കേന്ദ്ര-കേരള വ്യത്യാസമൊന്നുമില്ല. ഈ ജാഗ്രത തന്നെയാണ് കേരളത്തില്‍ കെ എ എസില്‍ സമ്പൂര്‍ണ പിന്നാക്ക സംവരണം നടപ്പാക്കാന്‍ കാരണമായതും. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
(ജനപക്ഷം, ഫെബ്രുവരി 2019)</div>
</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-70513404580257386822019-02-27T23:51:00.000-08:002019-02-27T23:51:07.498-08:00മലപ്പുറത്തുകാരുടെ ആളോഹരി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-mJJ7mQRaAN4/XHeQ-yAig8I/AAAAAAAAGBY/5Kl--EUTxBgIfPRlCYNZkr20OstJojnsgCLcBGAs/s1600/111.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="688" height="320" src="https://1.bp.blogspot.com/-mJJ7mQRaAN4/XHeQ-yAig8I/AAAAAAAAGBY/5Kl--EUTxBgIfPRlCYNZkr20OstJojnsgCLcBGAs/s320/111.jpg" width="229" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കിഡ്നി രോഗബാധിതരെ സഹായിക്കാന്‍ മലപ്പുറം ജില്ലാപഞ്ചായത്ത് 12 കൊല്ലം മുമ്പ് നടപ്പാക്കിയ പദ്ധതി കേരള ചരിത്രത്തിലെ അത്യപൂര്‍വ മാതൃകകളിലൊന്നായരുന്നു. കിഡ്നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയില്‍ വിവിധ വകുപ്പുകളിലായി പ്രതിവര്‍ഷം മൂന്നരക്കോടിയുടെ സഹായമാണ് നല്കിക്കൊണ്ടിരുന്നത്. ജില്ലാപഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജനങ്ങള്‍ നല്കിയ സംഭാവനയാണ് ഈ പദ്ധതിയെ വിജയകരമാക്കിയത്. സ്കൂളകള്‍, പള്ളികള്‍, ഓട്ടോ-ടാക്സി-ബസ് അടക്കമുള്ള വിവിധ മേഖലകളിലെ തൊഴിലാളികള്‍, വ്യാപാരികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മദ്രസകള്‍ തുടങ്ങി പൊതുജനമൊത്തുചേരുന്ന സ്ഥലങ്ങളിലെല്ലാം ഇതിനായി ജനങ്ങള്‍ തന്നെ പണപ്പിരിവ് നടത്തി. അവര്‍ സ്വമേധയാ നല്കിയ ചെറുതുകകള്‍ മരുന്നായും ചികിത്സയായും സാമ്പത്തിക സഹായമായും ജില്ലയിലെ കിഡ്നി രോഗികളിലേക്കെത്തി. മലപ്പുറത്തുകാര്‍ ഇത്രയേറെ ആവേശത്തോടെ ഏറ്റെടുത്ത പദ്ധതി ഇപ്പോള്‍ ഏതാണ്ട് നിലച്ചമട്ടാണ്. പദ്ധതിയിലേക്ക് പണം നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. മലപ്പുറത്തുകാരനായ കെ ടി ജലീല്‍ തദ്ദേശ വകുപ്പ് മന്ത്രിയായതോടെയാണ്, സാങ്കേതികതയും ചട്ടപ്പടി നൂലാമാലകളും പറഞ്ഞ് പണംനല്‍കുന്നത് തടഞ്ഞത്! കടുത്ത ജനരോഷമുയര്‍ന്നതോടെ പണം നല്കാന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്തു. എന്നാല്‍ അതിന്, കര്‍ശന ഉപാധികള്‍ വച്ച് സുഗമമായ നടത്തിപ്പ് പ്രയാസകരമാക്കുന്ന തരത്തിലായിരുന്നു തിരുത്ത്. പിന്നീട് ഒരുകൊല്ലത്തോളം നാട്ടുകാര്‍ അത് മുന്നോട്ടുകൊണ്ടുപോയെങ്കിലും ഇപ്പോള്‍ പദ്ധതി ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്. ജില്ലാ ആശുത്രികള്‍ വഴി നാമമാത്രമായ ചികിത്സാ സൗകര്യമൊരുക്കുന്നതിലേക്ക് അത് ചുരുങ്ങി.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-Ho68SHhJq2g/XHeSUYhcF_I/AAAAAAAAGB4/arFqWaiuWAU4k-yHYJMqDoHCA9wYu-3DACEwYBhgL/s1600/4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="151" data-original-width="213" src="https://1.bp.blogspot.com/-Ho68SHhJq2g/XHeSUYhcF_I/AAAAAAAAGB4/arFqWaiuWAU4k-yHYJMqDoHCA9wYu-3DACEwYBhgL/s1600/4.jpg" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
മലപ്പുറം ജില്ലയില്‍ ജനക്ഷേമ പരിപാടികള്‍ നടപ്പാക്കുന്നതെങ്ങിനെയെന്നും അതിനോട് സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്നും വ്യക്തമാക്കുന്നതാണ് അങ്ങേയറ്റം സാധുക്കളായ രോഗികള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയുടെ അവസ്ഥ. ഇത് ഏതെങ്കിലും ഒരുപദ്ധതിയില്‍ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. മലപ്പുറത്തുകാരുടെ അതിജീവന പദ്ധതികളിലെല്ലാം കാണുന്ന പൊതുസ്വഭാവമാണ് ഭരണകൂട പങ്കാളിത്തത്തിന്റെ അഭാവവും ജന പങ്കാളിത്തത്തിന്റെ ആധിക്യവും. കൈയയച്ച് സഹായിക്കാനുള്ള മലപ്പുറത്തുകാരുടെ സന്നദ്ധതയെ ഇതിഹാസവത്കരിച്ച്, അതിന്റെ മറവില്‍ ഭരണകൂടം അവരുടെ ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറുകയും സംസ്ഥാനത്തിന്റെ വിഭവ വിതരണത്തില്‍ അന്നാട്ടുകാര്‍ക്ക് ലഭിക്കേണ്ട നീതിപൂര്‍വമായ വിഹിതം പോലും നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ജില്ലയുടെ വളര്‍ച്ചയും വികസനവും അടയാളപ്പെടുത്തുന്ന ഏത് മേഖലയെടുത്ത് പരിശോധിച്ചാലും ഒരു സംസ്ഥാനം അതിലെ ഒരു പ്രദേശത്തെ ജനതയോട് കാണിക്കുന്ന സമാനതകളില്ലാത്ത വിവേചനത്തിന്റെ തെളിവുകള്‍ ലഭിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാന സെന്‍സസ് പ്രകാരം 41.13 ലക്ഷം. 33.01 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരത്തേക്കാള്‍, മലപ്പുറത്ത് അധികമുള്ളത് 8 ലക്ഷത്തിലധികം ആളുകള്‍. ഈ രണ്ട് ജില്ലകളിലെ സാമൂഹിക സാഹചര്യങ്ങള്‍ താരതമ്യം ചെയ്താല്‍ അറിയാം ആ വിവേചനത്തിന്റെ ആഴം. പൊതുപണം ഉപയോഗിച്ചുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഒരുതാരതമ്യം പോലും അര്‍ഹിക്കാത്തവിധം പിന്നിലാണ് മലപ്പുറം. ജനസംഖ്യ തീരെ കുറഞ്ഞ പത്തനംതിട്ട (11.97 ലക്ഷം) പോലുള്ള ജില്ലകളോടും മലപ്പുറത്തെ താരതമ്യം ചെയ്യാനാവില്ല. ജനസംഖ്യ കൂടുന്നതോ കുറയുന്നതോ അല്ല, ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകളാണ് ഈ വിവേചനത്തിന്റെ അടിസ്ഥാനമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള ഭരണസംവിധാനത്തിന്റെ ജനിതക വൈകല്യമാണ് ഈ വിവേചനം. സംസ്ഥാന ഭരണത്തില്‍ നിര്‍ണായക പങ്കാളിത്തമുള്ള മലപ്പുറത്തെ നേതാക്കളോ മലപ്പുറം പാര്‍ട്ടിയോ അധികാരത്തിലില്ലാത്ത ഒരു സര്‍ക്കാറും ജില്ലാ രൂപീകരണ ശേഷം കേരളത്തിലുണ്ടായിട്ടില്ല. എന്നിട്ടും ജില്ലയുടെ തലവരക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കുട്ടികളെ പഠിപ്പിക്കുന്നതാര്?</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പത്താം തരം പരീക്ഷാഫലം പ്രഖ്യാപിച്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയോട് ഒരുചോദ്യമുന്നയിച്ചു. മലപ്പുറത്തെ പ്ലസ് ടു സീറ്റുകളുടെ എണ്ണം അനുസരിച്ച് നാല്പതിനായിരത്തോളം കുട്ടികള്‍ പുറത്താക്കപ്പെടുമല്ലോ, സര്‍ക്കാര്‍ ഇതിന് എന്താണ് പരിഹാരം കാണുന്നത് എന്നായിരുന്നു ചോദ്യം. അത്രയും കുട്ടികള്‍ പുറത്താക്കപ്പെടുമെന്ന വാദം തന്നെ തെറ്റാണ് എന്നായിരുന്നു അതിന് മന്ത്രിയുടെ ആദ്യ മറുപടി. സ്വന്തം വകുപ്പിന് കീഴിലെ അടിസ്ഥാന സൗകര്യവിതരണത്തിലെ അസന്തുലിതത്വത്തെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാതെയാണ് സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുന്ന മറുപടി. കണക്കുകള്‍ നിരത്തി മന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ സമര്‍ഥിച്ചപ്പോള്‍, ബാക്കിയുള്ളവര്‍ക്ക് പഠിക്കാന്‍ അണ്‍എയിഡഡ് സ്കൂളുകളും ഓപണ്‍ സ്കൂളുകളുമുണ്ട് എന്നായിരുന്നു വിശദീകരണം. അതെ, സ്വന്തം പണംമുടക്കി സ്വാശ്രയ സ്കൂളുകളുണ്ടാക്കി, അവിടെ അധിക പണം മുടക്കി പഠിച്ചോളൂ എന്ന്. എന്നിട്ടും ബാക്കിയുള്ളവരുണ്ടെങ്കില്‍ മുഖ്യധാര വിദ്യാഭ്യാസത്തിന്റെ പുറമ്പോക്കായ ഓപണ്‍ ധാരയില്‍ പഠിക്കട്ടെ എന്നും. സ്വാശ്രയ വിരുദ്ധ സമരം അധികാരാരോഹണത്തിനുള്ള മുഖ്യ മൂലധനമായി നിക്ഷേപിക്കുന്ന ഇടതുപക്ഷമാണ് ഇതുപറയുന്നത് എന്നതുകൂടി ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാഫലം പുറത്തുവരുന്നതിന് പിന്നാലെ കേരളത്തില്‍ ഉയരുന്ന ഏറ്റവും വലിയ ചര്‍ച്ച മലപ്പുറത്തെ കുട്ടികളുടെ ഹയര്‍സെക്കന്ററി ഉപരിപഠന സാധ്യതകളെക്കുറിച്ചാണ്. പത്താംതരം വിജയിക്കുന്നവരുടെ എണ്ണവും ജില്ലയിലെ ഹയര്‍സെക്കന്ററി സീറ്റുകളുടെ എണ്ണവും തമ്മിലെ അന്തരമാണ് ഈ ചര്‍ച്ചയുടെ മര്‍മം. ശരാശരി 75,000 പേര് വിജയിക്കുന്ന ജില്ലയില്‍ 25,000 പേരെങ്കിലും പൊതുവിദ്യാലയത്തില്‍നിന്ന് പുറത്താക്കപ്പെടുന്നുവെന്നതാണ് അവസ്ഥ. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി നടന്ന ബോധപൂര്‍വമായ ചില ഇടപെടലുകളുടെ ഫലമായാണ് ഇത് ഇത്രയെങ്കിലും എത്തിയത്. എന്നിട്ടും മറ്റ് ജില്ലകള്‍ക്ക് സമാനമായ പഠനാവസരം ഇവിടെ എത്തിയിട്ടില്ല.</div>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-B_3mR9zv4qg/XHeR9lTUG8I/AAAAAAAAGBg/BuD-0Bote-oxkUgs5Gr24JBvhbeowNtIgCLcBGAs/s1600/2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="540" data-original-width="660" height="261" src="https://2.bp.blogspot.com/-B_3mR9zv4qg/XHeR9lTUG8I/AAAAAAAAGBg/BuD-0Bote-oxkUgs5Gr24JBvhbeowNtIgCLcBGAs/s320/2.jpg" width="320" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സ്വാശ്രയ സ്കൂളുകളാണ് മലപ്പുറത്തെ വിദ്യാര്‍ഥികളുടെ പ്ലസ് ടു പഠനാവസരത്തിന് ഇപ്പോഴും തുണയാകുന്നത്. 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 82 സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളുകളുണ്ട്. അതിനേക്കാള്‍ 8 ലക്ഷം ആളുകള്‍ കൂടുതലുള്ള മലപ്പുറത്ത് അത് 86 എണ്ണം മാത്രമാണ്. 25 ലക്ഷം ജനസംഖ്യയുള്ള കണ്ണൂരില്‍ 81 സര്‍ക്കാര്‍ സ്കൂളുകളുണ്ട്. മലപ്പുറത്ത് ഈ വിഭാഗത്തില്‍ 73 അണ് എയിഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 48 സ്കൂളേയുള്ളൂ. അണ് എയിഡഡ് അടക്കം ആകെ 248 ഹയര്‍ സെക്കന്ററി സ്കൂളുകളുള്ള മലപ്പുറത്ത് ഇത്രയും സ്കൂളുകളിലായി ആകെയുള്ളത് 689 പ്ലസ് ടു ബാച്ചുകളാണ്. എന്നാല്‍ ആകെ 178 സ്കൂളുകളുള്ള തിരുവനന്തപുരത്താകട്ടെ 633 ബാച്ചുകളുണ്ട്. 200ന് അടുത്ത് സ്കൂളുകളുള്ള തൃശൂര്‍, എറണാകുളം ജില്ലകളിലും ബാച്ച് എണ്ണം ഏറെക്കുറെ മലപ്പുറത്തിന് ഒപ്പമാണ്. തിരുവനന്തപുരത്ത് ഒരു സ്കൂളില്‍ ശരാശരി 34 ബാച്ചാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ മലപ്പുറത്ത് അത് ഒരു സ്കൂളില്‍ 23 ബാച്ചാണ്. എണ്ണിത്തിട്ടപ്പെടുത്തുന്ന കണക്കുകള്‍കൊണ്ട് ജനസംഖ്യാനുപാതികമായി അര്‍ഹമായ വിഹിതം അട്ടിമറിക്കപ്പെടുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കുന്നതാണ് ബാച്ചുകളുടെ എണ്ണത്തിലെ ഈ അനുപാതം. കൂടുതല്‍ ബാച്ചുകള്‍ ഉള്‍കൊള്ളാനുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാത്തവയാ<wbr></wbr>ണ് മലപ്പുറത്തെ ഭൂരിഭാഗം സ്കൂളുകളുമെന്നുകൂടി വ്യക്തമാക്കുന്നു ഈ കണക്കുകള്‍.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
മതിയായ പഠന സൗകര്യമൊരുക്കണമെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുറവിളിക്ക്് ശക്തികൂടിയ ശേഷം പോലും ഭരണ നടപടികളില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. 1999-2019 കാലയളവില്‍ സംസ്ഥാനത്ത് പുതുതായി 68 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. ഈ 20 വര്‍ഷത്തിനിടെ മലപ്പുറം ജില്ലക്ക് കിട്ടിയത് വെറും 3 പുതിയ വിഎച്ച്എസ്സികളാണ്. 1999ല്‍ 24 സ്കൂളുണ്ടായിരുന്നത് ഇപ്പോള്‍ 27 ആയി. എന്നാല്‍ 1999ല്‍ 34 സ്കൂളുകളുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 7 പുതിയ സ്കൂള്‍ അനുവദിച്ചു. 17 സ്കൂളുണ്ടായിരുന്ന ആലപ്പുഴയില്‍ 10ഉം 43 സ്കൂളുണ്ടായിരുന്ന കൊല്ലത്ത് 9 ഉം സ്കൂളുകള്‍ പുതുതായി വന്നു. ജനസംഖ്യയില്‍ മലപ്പുറത്തിന്റെ പകുതി മാത്രമുള്ള കോട്ടയത്തിനുപോലും കിട്ടി ഇക്കാലയളവില്‍ 7 പുതിയ സകൂള്‍. അവിടെയാകട്ടെ നേരത്തെ തന്നെ 24 എണ്ണമുണ്ടായിരുന്നു. കോഴ്സകളുടെ എണ്ണത്തിലും ഈ വിവേചനം പ്രകടമാണ്. ഹയര്‍സെക്കന്ററി പഠന സൗകര്യം അങ്ങേയറ്റം പരിമിതമാണെന്ന് ബോധ്യപ്പെട്ട ശേഷവും മലപ്പുറത്തോട് സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണനക്ക് വേറെ കണക്കുകള്‍ വേണ്ടതില്ല. െ്രെപമറി സ്കൂളുകളുടെയും ഹൈസ്കൂളുകളുടെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മലപ്പുറത്ത് 49 അണ് എയിഡഡ് യു പി സ്കൂളുകളുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഇത് 5 മുതല്‍ പരമാവധി 29 വരെയാണ്. ഹൈസ്കൂളുകളാകട്ടെ 118 എണ്ണമാണ് അണ് എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് 50 എണ്ണമേ അണ് എയിഡഡിലുള്ളൂ. ഇവിടെ 126 സര്‍ക്കാര്‍ സ്കൂളും 94 എയിഡഡ് സ്കൂളും പ്രവര്‍ത്തിക്കുമ്പോള്‍ മലപ്പുറത്ത് അത് യഥാക്രമം 94ഉം 85 ഉം മാത്രം. മലപ്പുറത്ത് ഒരു ഹൈ സ്കൂളില്‍ ശരാശരി 1927 കുട്ടികള്‍ പഠിക്കേണ്ടി വരുമ്പോള്‍ പത്തനംതിട്ടയില്‍ ഇത് ശരാശരി 620 ആണ്. സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കി എന്നുമേനി പറയുന്ന സംസ്ഥാനത്താണ് വിഭവ വിതരണത്തിലെ ഈ അന്തരം പദ്ധതി ആസൂത്രണത്തില്‍ ഒട്ടും പരിഗണിക്കപ്പെടാതിരിക്കുന്നത്.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കേരളത്തില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ സ്വന്തമായി കെട്ടിടമില്ലാത്ത ആകെ 91 സ്കൂളുകളേ കേരളത്തിലുള്ളൂ. ഇതില്‍ 20ഉം മലപ്പുറത്താണ്! യുപി സ്കൂളുകളില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ജില്ലകളില്‍ സ്വന്തം കെട്ടിടമില്ലാത്ത ഒരൊറ്റ സ്കൂളുമില്ല. എന്നാല്‍ മലപ്പുറത്ത് ഇത്തരം നാലെണ്ണമുണ്ട്. സര്‍വശിക്ഷാ അഭിയാന് അടക്കമുള്ള പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കോടികള്‍ ചിലവിട്ട ഒരുസംസ്ഥാനത്താണ് ഒരൊറ്റ ജില്ലയില്‍ ഇത്രയും സ്കൂളകളെന്നതാണ് വിചിത്രം. സംസ്ഥാനത്താകെ 17 യുപി സ്്കൂളുകളേ ഇക്കൂട്ടത്തിലൂള്ളൂ എന്നും കാണണം. നാട്ടുകാര്‍ സ്വന്തം പണം മുടക്കി സ്ഥാപിക്കുന്ന സ്കൂളുകളുടെ എണ്ണത്തില്‍ മാത്രമാണ് മലപ്പുറത്തിന് മുന്നിലെത്താനാകുന്നത്. ഉന്നത പഠനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു കോളജ് എന്ന നിലയില്‍ കോളജുകളുടെ എണ്ണം ഉറപ്പാക്കാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച കോളജുകളില്‍ എട്ടെണ്ണം സ്ഥാപിക്കേണ്ടി വന്നത് മലപ്പുറത്താണ്. അതില്‍ തന്നെ നല്ല കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള കോളജുകള്‍ നന്നേ കുറവാണ്. നാട്ടുകാര്‍ പിരിവെടുത്ത് വാടക കൊടുത്തും സൗജന്യമായി സ്ഥലം കൊടുത്തുമൊക്കെയാണ് പലകോളജുകളും പ്രവര്‍ത്തിക്കുന്നത്. ഇങ്ങിനെ അനുവദിച്ചിട്ടും സംസ്ഥാനത്തെ ആകെ കോളജുകളുടെ വിന്യാസത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കപ്പെട്ടിട്ടില്ല. മലപ്പുറത്തെ ആകെ കോളജുകളുടെ എണ്ണം (സര്‍ക്കാര്‍എയിഡഡ്) ഇപ്പോഴും 20 ആണ്. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരും 22 വീതം കോളജുകളുണ്ട്. ഈ ജില്ലകളിലെ ജനസംഖ്യ കൂടി പരിഗണിച്ചാല്‍ ഈ അനുപാതത്തിലെ അന്യായം ബോധ്യപ്പെടും. ബിരുദ വിദ്യാഭ്യാസ പ്രായത്തിലുള്ളവരുടെ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ ഇത് കുറച്ചുകൂടി വ്യക്തമാകും. മലപ്പുറത്ത് 26 വിദ്യാര്‍ഥികള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ് ബിരുദ കോഴ്സുകളുടെ ലഭ്യത. കോട്ടയത്ത് ഇത് മൂന്ന് കുട്ടികള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ്! 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. 5 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയില്‍. തിരുവനന്തപുരത്ത് ഇത് 23 ലക്ഷത്തിനിടയിലാണ്. വിദ്യാര്‍ഥി പ്രായത്തിലേക്ക് കടക്കുന്നവരുടെ എണ്ണത്തിലെ ഈ ബാഹുല്യമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ വിവേചനം മലപ്പുറത്തോട് കാണിക്കാനാകില്ലായിരുന്നു. ഉന്നത പഠന മേഖലയിലേക്ക് കുട്ടികള്‍ എത്തിപ്പെടുന്നതിന് ഈ അപര്യാപ്തതകള്‍ വലിയ തടസ്സം സൃ്ഷ്ടിക്കുന്നുവെന്ന് ഔദ്യോഗിക പഠനങ്ങള്‍ തന്നെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ പോരായ്മകളെല്ലാം മലപ്പുറത്തുകാര്‍ മറികടക്കുന്നത് അവര്‍ തന്നെ വികസിപ്പിച്ച സ്വാശ്രയ കോളജുകളും സ്കൂളുകളും വഴിയാണ്.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
വണ്ടിയില്ല, ആരോഗ്യവും</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-emO-4hG7c8o/XHeSGBRAvQI/AAAAAAAAGBk/dTFZ1UElR1sW4tmCikNOnS9JM30puTEMACLcBGAs/s1600/3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="162" data-original-width="311" src="https://2.bp.blogspot.com/-emO-4hG7c8o/XHeSGBRAvQI/AAAAAAAAGBk/dTFZ1UElR1sW4tmCikNOnS9JM30puTEMACLcBGAs/s1600/3.jpg" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ പങ്കാളിത്തം അവഗണിക്കപ്പെട്ടത്. സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന സകല സേവന മേഖലകളിലും ഈ പ്രവണത കാണാം. എല്ലായിടത്തും സ്വകാര്യ സംരംഭകരും സേവന ദാതാക്കളുമാണ് മലപ്പുറത്തെ ചലിപ്പിക്കുന്നത്. അവര്‍കൂടി നികുതി നല്കി സമാഹരിക്കുന്ന പൊതുഖജാന മലപ്പുറത്തിന് വേണ്ടി തുറക്കുന്നത് അത്യപൂര്‍വമായി മാത്രമാണ്. മലപ്പുറത്തുകാര്‍ കൂട്ടത്തോടെ മന്ത്രിസഭയിലിരിക്കുന്ന കാലത്തും അന്നാട്ടുകാര്‍ക്ക് വേണ്ടി നീതിപൂര്‍വം അത് വിനിയോഗിക്കപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ പൊതുഗതാഗത സംവിധാനമായ കെ എസ് ആര് ടി സി സര്‍വീസുകളുടെ മലപ്പുറത്തെ പ്രാതിനിധ്യം നല്ല ഉദാഹരണമാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് കെ എസ് ആര് ടി സി ബസ് സര്‍വീസുള്ള രണ്ടാമത്തെ ജില്ലയാണ് മലപ്പുറം. ഇവിടെ ആകെയുള്ളത് 198 ബസ് മാത്രം. മലപ്പുറത്തിന് പിറകിലുള്ളത് കാസര്‍കോഡാണ് (147). കൊല്ലത്ത് 595ഉം പത്തനംതിട്ടയില്‍ 311ഉം കോട്ടയത്ത് 496ഉം ബസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരത്താകട്ടെ ഇത് 1383 ആണ്. എന്നിട്ടും ഈ ജില്ലകളേക്കാല്‍ ഭൂവിസ്തൃതിയിലും ജനസംഖ്യയിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മലപ്പുറത്ത് ബസുകളുടെ എണ്ണം നാമമാത്രം. ഇതില്‍തന്നെ എത്ര ബസുകള്‍ സര്‍വീസ് നടത്താന്‍ പ്രാപ്തമാണ് എന്നത്് വേറെ അന്വേഷിക്കണം. കെ എസ് ആര് ടി സി ഷെഡ്യൂളുകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തിരുവനന്തപുരത്ത് 1540ഉം കൊല്ലത്ത് 646ഉം ആലപ്പുഴയില്‍ 402ഉം കോട്ടയത്ത് 430ഉം എറണാകുളത്ത് 579ഉം ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യുമ്പോള്‍ മലപ്പുറത്ത് ആകെയുള്ളത് 210 ഷെഡ്യൂള്‍ മാത്രം.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
റൂട്ടുകളുടെ എണ്ണത്തിലും സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്തെ പരിഗണിച്ചിട്ടില്ല. പത്തനംതിട്ടയില്‍ 477 റൂട്ടും കോട്ടയത്ത് 531 റൂട്ടും എറണാകുളത്ത് 952 റൂട്ടും കൊല്ലത്ത് 969 റൂട്ടുമാണ് കെ എസ് ആര് ടി സി സര്‍വീസുള്ളത്. എന്നാല്‍ ഇത് മലപ്പുറത്തെത്തുമ്പോള്‍ 184 ആയി കുത്തനെ കുറയും. ഈ റൂട്ടുകളിലായി ആകെ സര്‍വീസ് നടത്തുന്നത് 12,611 കിലമീറ്റര്‍ ദൂരം മാത്രം. ഇക്കാര്യത്തിലും കാസര്‍കോട് മാത്രമേ മലപ്പുറത്തിന് പിറകിലുള്ളൂ. ആകെ ഓടിയത് 248 ലക്ഷം കിലോമീറ്ററും. തെക്കന്‍ കേരളത്തിലെ ഏത് ജില്ലയിലും 27,000 കിലമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസുണ്ട്. കെ എസ് ആര് ടിസി സര്‍വീസുകള്‍ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് ഈ കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാകില്ല. എന്നാല്‍, മലബാറിനോടും മലപ്പുറത്തോട് വിശേഷിച്ചുമുള്ള കടുത്ത വിവേചനം ഈ കണക്കുകള്‍ക്കിടയില്‍ ദൃശ്യമാണ്. പരിമിതമെങ്കിലും മലപ്പുറത്ത് നിലവിലുള്ള സര്‍വീസുകള്‍ വിജയകരമാണെന്നും കണക്കുകള്‍ പറയുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും ഫലപ്രദമായി സര്‍വീസ് നടത്തുന്നതിലും ഇത് ദൃശ്യമാണ്. ഒരുവര്‍ഷം ആകെ ഓപറേറ്റ് ചെയ്യേണ്ട ദൂരവും അതില്‍ ഫലപ്രദമായി ഓപറേഷന് നടന്ന ദൂരവും തമ്മിലെ അന്തരം പരിശോധിച്ചാല്‍ ഇതുകാണാം. സംസ്ഥാനത്ത് ഒരു ജില്ലയിലും ആകെ ഓടേണ്ട ദൂരത്തേക്കാള്‍ കൂടുതല്‍ ദൂരം ഓപറേഷന് നടത്തിയിട്ടില്ല, മലപ്പുറത്തൊഴികെ. യാത്രക്കാരുടെ എണ്ണത്തിലും കാണാം ഈ ആധിക്യം. ഇത്ര കുറവ് ബസുകളും ഇത്ര കുറഞ്ഞ ദൂരത്തെ സര്‍വീസുകളും ആണെങ്കിലും ഒരു വര്‍ഷം കെ എസ് ആര് ടി സി വഹിക്കുന്ന യാത്രക്കാരുടെ എണ്ണം 300 ലക്ഷമാണ്. 250 ബസുള്ള ഇടുക്കിയേക്കാളും 268 ബസുള്ള കാസര്‍കോട്ടേക്കാളും കൂടുതല്‍ യാത്രക്കാര്‍. മലപ്പുറത്തെ പൊതു ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതക്ക് അടിവരയിടുന്നതാണ് ഈ കണക്ക്. ഓപറേഷന് കേന്ദ്രങ്ങളുടെ കാര്യത്തിലും കാണാം ഈ ദൗര്‍ബല്യം. തിരുവനന്തപുരത്ത് 20ഉം കൊല്ലത്ത് 9ഉം കോട്ടയത്ത് 7ഉം കേന്ദ്രങ്ങളില്‍നിന്ന് സര്‍വീസുകള്‍ ഉണ്ടെങ്കില്‍ മലപ്പുറത്ത് അത് നാലെണ്ണം മാത്രമാണ്. യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ സ്വാകാര്യ വാഹനങ്ങളെ ഇത്രമേല്‍ ആശ്രയിക്കേണ്ടിവരുന്ന ജില്ല മറ്റൊന്നില്ല. റയില്‍വേയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
മുസ്ലിം ലീഗിന്റെ ഭരണ സ്വാധീനത്താല്‍ മലപ്പുറം ജില്ലയിലെ റോഡുകളെല്ലാം മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ സജജീകരിച്ചിട്ടുണ്ട് എന്നൊരു പ്രചാരണം സമീപകാലത്തുണ്ടായിരുന്നു. യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പ് മിക്കവാറും ലീഗിന് ലഭിക്കുന്നതിനാല്‍ പ്രത്യക്ഷത്തില്‍ ഇത് ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തിലും മറ്റ് ജില്ലകളേക്കാള്‍ പിന്നിലാണ് മലപ്പുറം. ജില്ലാ റോഡുകളുടെ കാര്യത്തിലും സ്റ്റേറ്റ് ഹൈവേകളുടെ കാര്യത്തിലും കൂടുതല്‍ മികച്ച റോഡുകളുള്ളത് കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും തൃശൂരുമാണ്. മലപ്പുറത്ത് ബിറ്റുമിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആകെ നിര്‍മിച്ചത് 2680 കിലോമീറ്ററാണെങ്കില്‍ കോട്ടയത്ത് അത് 3456 കി.മീ ആണ്. എറണാകുളത്ത് 3140കിലോമീറ്ററും. വ്യവസായങ്ങളുടെ കാര്യത്തിലും കാണാം സര്‍ക്കാര്‍ അവഗണനയുടെ ഞെട്ടിക്കുന്ന കണക്കുകള്‍. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ മലപ്പുറത്തില്ല. സംസ്ഥാന പൊതു മേഖലാ വ്യവസായങ്ങള്‍ രണ്ടെണ്ണമാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നത്. സഹകരണ സ്ഥാപനങ്ങളാണെങ്കിലും പരമ്പരാഗത വ്യവസായങ്ങളാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-idhfoYOXnHE/XHeSWfLX1pI/AAAAAAAAGB0/3Oofg2Vn5k4SJcKc2Z4u5FR5oY4IC6ZtgCLcBGAs/s1600/5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="425" data-original-width="745" height="182" src="https://2.bp.blogspot.com/-idhfoYOXnHE/XHeSWfLX1pI/AAAAAAAAGB0/3Oofg2Vn5k4SJcKc2Z4u5FR5oY4IC6ZtgCLcBGAs/s320/5.jpg" width="320" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കേരളത്തില്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്ലാത്ത 25,000ല്‍ അധികം ജനസംഖ്യയുള്ള ഏക ജില്ലയാണ് മലപ്പുറം. തിരുവനന്തപുരത്ത് അഞ്ചും ആലപ്പുഴയല്‍ നാലും കൊല്ലത്ത് രണ്ടും സര്‍ക്കാര്‍ വക സ്പെഷ്യാലിറ്റി ആശുപത്രികളുണ്ട്. മൂന്ന് ജില്ലാ ആശുപത്രികള്‍ മലപ്പുറത്തുണ്ടെങ്കിലും മൂന്നിലും ചേര്‍ത്ത് ആകെയുള്ളത് 483 കിടക്കകളാണ്. രണ്ട് ജില്ലാ ആശുപത്രിയുള്ള തിരുവനന്തപുരത്തും (562 കിടക്ക) ഒരോന്ന് മാത്രമുള്ള കൊല്ലത്തും (537 കിടക്ക) ആലപ്പുഴയിലും (487 കിടക്ക) പാലക്കാടും (544 കിടക്ക) വയനാടും (500 കിടക്ക) കണ്ണൂരും (616 കിടക്ക) ഇതിനേക്കാള്‍ അധികം കിടക്കകളുണ്ട്. താലൂക്ക് ആശുപത്രികളുടെ കാര്യത്തിലും കാണാം സമാനമായ സ്ഥിതിവിശേഷം. 6 താലൂക്ക് ആശുപത്രികളുണ്ടായിട്ടും ആകെയുള്ളത് 497 കിടക്ക മാത്രം. മൂന്നെണ്ണമുള്ള കോട്ടയത്ത് കിടക്കകളുടെ എണ്ണം 551 ആണ്. കണക്കുപുസ്തകത്തിലെ വലിപ്പം മലപ്പുറത്തിന്റെ കാര്യത്തില്‍ ഫലത്തിലുണ്ടാകില്ല എന്നതാണ് പൊതുതത്വം. അതുതന്നെയാണ് ജില്ലാ-താലൂക്ക് ആശുപത്രികളുടെ കണക്കിലുമുള്ളത്. ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നതാണ് കേരളത്തിലെ പൊതുമാനദണ്ഡം. എന്നാല്‍ നൂറോളം ഗ്രാമപഞ്ചായത്തുകളുള്ള മലപ്പുറത്ത് 65 പി എച്ച് എസികള്‍ മാത്രമാണുള്ളത്്. മൊത്തം ആശുപത്രികളുടെ എണ്ണം എടുത്താലും കാണാം ഈ വൈരുദ്ധ്യം. എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള ജില്ലയാണ് മലപ്പുറം 124. എന്നാല്‍ ആകെ കിടക്കകളുടെ എണ്ണം 2508! 118 ആശുപത്രികളുള്ള തിരുവനന്തപുരത്തുള്ളത് 4879 കിടക്കകള്‍!! 90 എണ്ണമുള്ള ആലപ്പുഴയില്‍ 3424!! 115 എണ്ണമുള്ള എറണാകുളത്ത് 4574!! 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് അത്യാവശ്യക്കാരുണ്ടെങ്കില്‍ പണം മുടക്കി ചികിത്സ തേടട്ടെ എന്നാണ് ഈ വിവേചനത്തിലൂടെ സര്‍ക്കാര്‍ നല്കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഈ മനോഭാവം സ്വാകാര്യ ആശുപത്രി വ്യവസായം തിരിച്ചറിഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്ത് ഏറ്റവുമേറെ സ്വകാര്യ ആശുപത്രികളുള്ള ജില്ലയായി മലപ്പുറം മാറിക്കഴിഞ്ഞു.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് പരിശോധിച്ചാല്‍ ഇതിനേക്കാള്‍ ഗുരുതരമാണ്. 2016ല കണക്ക് അനുസരിച്ച് 455 മെഡിക്കല്‍ ഓഫീസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അഥവ 9,000-10,000 വരെ പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസര്‍. തിരുവനന്തപുരത്ത് ഇത് 6,000-7,000 പേര്‍ക്ക് ഒരാള്‍ എന്നതാണ് കണക്ക്. പത്തനംതിട്ടയില്‍ 4,000-5,000 പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസറും കോട്ടയത്ത് 3,000-4,000 പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസറുമുണ്ട്. തെക്കന്‍ കേരളത്തിലെ ഒരു മലയാളി പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ നേര്‍പകുതിയാണ് മലപ്പുറത്തെ ഒരു മലയാളി പൗരന് ലഭിക്കുന്ന അവകാശമെന്നാണ് ഈ കണക്കുകള്‍ പറയുന്നത്. നഴ്സ് മുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വരെയുള്ളവരുടെ എണ്ണത്തിലുമുണ്ട് ഭീമമായ ഈ അന്തരം. മലപ്പുറത്ത് ഒരു മെഡിക്കല്‍ കോളജുണ്ടായതു തന്നെ അന്നാട്ടുകാരുടെ അധ്വാനംകൊണ്ടാണ്. അങ്ങേയറ്റം പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ചേരി ജില്ലാ ആശുപത്രിക്ക് നാട്ടുകാര്‍ പിരിവിട്ട് കെട്ടിടം നിര്‍മിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. വിപുലമായ സൗകര്യങ്ങളിലേക്ക് ആശുപത്രി വികസിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെ മെഡിക്കല്‍ കോളജായി പ്രഖ്യാപിച്ചു. അത്രതന്നെ. നാട്ടുകാര്‍ക്ക് നഷ്ടമായ ജില്ലാ ആശുപത്രിയുടെ സേവനത്തിന് പകരം സംവിധാനം വന്നുമില്ല. ഫലത്തില്‍ മെഡിക്കല്‍ കോളജ് വന്നതുകൊണ്ട് അധികമായി ഒരു പ്രയോജനവും അന്നാട്ടുകാര്‍ക്കുണ്ടായില്ല. ജനസംഖ്യാനുപാതികമായി ന്യായമായി ലഭിക്കേണ്ട ഏതവകാശത്തിന്റെ കാര്യമെടുത്താലും മലപ്പുറത്ത് ഈ വിവേചനം പ്രകടമാണ്. ഇത്രയൊക്കെ പരിമിതികളും സര്‍ക്കാര്‍ അവഗണനയും നേരിട്ടിട്ടും മലപ്പുറം അതിജീവിച്ചത് പ്രവാസത്തിലൂടെയാണ്. കടല്‍കടന്നുപോയവര്‍ അവരുടെ പിന്‍തലമുറക്ക് വേണ്ടി സൃഷ്ടിച്ച ബദല്‍ പദ്ധതികളാണ് അവരെ കൈപിടിച്ചുനടത്തിയത്. പ്രവാസികളെ ഒരുകാലത്ത് ജന്മനാടുമായി ഇണക്കിച്ചേര്‍ത്തിരുന്നത് ഇവിടത്തെ തപലാപ്പീസുകളാണ്. അതിന്റെ കാര്യത്തില്‍പോലുമുണ്ട് പക്ഷെ ഈ വിവേചനം! മലപ്പുറത്ത് ഒരു പോസ്റ്റോഫീസിന് കീഴിലുള്ളത് ശരാശരി 9407 പേര്. തൃശൂരില്‍ ഇത് 6400ഉം കോട്ടയത്ത് 4800ഉം പത്തനംതിട്ടയില്‍ 3795ഉം ആണ്!!</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
പുതിയ ജില്ല</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ജില്ലാ ആസ്ഥാനമായ മലപ്പുറത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ പോലും വിദൂര സ്ഥലങ്ങള്‍ ആസ്ഥാനമായ താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന വിചിത്രമായ റവന്യൂ ഘടനയാണ് ജില്ലക്കുള്ളത്. മലപ്പുറം നഗരത്തോട് ചേര്‍ന്ന മേല്‍മുറിയും പാണക്കാടും ഏറനാട് താലൂക്കിന്റെ ഭാഗമാണ്. മലപ്പുറത്തുനിന്ന് അത്രതന്നെ അകലത്തിലുള്ള കൂട്ടിലങ്ങാടി, കോഡൂര്‍, കുറുവ എന്നിവ പെരിന്തല്‍മണ്ണ താലൂക്കിലും. ഒതുക്കുങ്ങല്‍ തിരൂരങ്ങാടിയിലാണങ്കില്‍ പൊന്മള തിരൂര്‍ താലൂക്കില്‍. ജില്ലാ ആസ്ഥാനമായ നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍ ഇങ്ങിനെ വിദൂരസ്ഥമായ താലൂക്കുകളുമായി ചേര്‍ന്നുനില്‍ക്കേണ്ടിവരുന്ന സംസ്ഥാനത്തെ ഏക ജില്ലയായിരിക്കും മലപ്പുറം. ജനജീവിതത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സൂക്ഷ്മതലത്തില്‍ ബന്ധിപ്പിക്കുന്ന റവന്യു ഘടനയുടെ സങ്കീര്‍ണത സൃഷ്ടിക്കുന്ന ദുരിതം ചെറുതല്ല. ഇത് പുനസംഘടിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഭരണകൂടത്തിന് മുന്നില്‍ ഇപ്പോഴും അതൊരു ഗൗരവപ്പെട്ട വിഷയമായിട്ടില്ല. ഭൂവിസ്തൃതിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് മലപ്പുറം. 3550 ചതുരശ്ര കിലോമീറ്റര്‍. പാലക്കാടും ഇടുക്കിയുമാണ് ഇക്കാര്യത്തില്‍ മലപ്പുറത്തിന് മുന്നിലുള്ളത്. ഇടുക്കിയിലാകട്ടെ ഭൂരിഭാഗവും വനഭൂമിയാണ്.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
77 താലൂക്കുകളുള്ള സംസ്ഥാനത്ത് ഒരു താലൂക്കിലെ ശരാശരി ജനസംഖ്യ 4.33 ലക്ഷമാണ്. എന്നാല്‍ മലപ്പുറത്ത് ഇത് 5.87 ലക്ഷവും. 6 താലൂക്കുണ്ടായിരുന്ന ജില്ലയില്‍ പുതുതായി അനുവദിച്ച ഒന്നടക്കം ഇപ്പോള്‍ ഏഴെണ്ണമുണ്ട്. എന്നാല്‍ 8 ലക്ഷത്തിലധികം ജനസംഖ്യവരുന്ന തിരൂര്‍ താലൂക്ക് വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. കൂടുതല്‍ താലൂക്കുകള്‍ ഉണ്ടാക്കുക എന്നതിലുപരി മലപ്പുറം ജില്ല തന്നെ വിഭജിക്കണമെന്ന നിര്‍ദേശവും പ്രബലമാണ്. വള്ളുവനാട് കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം നേരത്തെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല എന്ന നിര്‍ദേശമാണ് മറ്റൊന്ന്. താരതമ്യേന ശാസ്ത്രീയമായ രീതിയില്‍ ജനസംഖ്യാ വിഭജനവും റവന്്യു ഘടനയും നടപ്പാക്കാന്‍ കഴിയുന്നതാണ് തിരൂര്‍ കേന്ദ്രീകരിച്ച് ജില്ല എന്ന ആശയം. രൂപീകരിക്കപ്പെട്ട ശേഷം ഇതുവരെ പുനസംഘടിപ്പിക്കാത്ത രണ്ട് ജില്ലകളേ കേരളത്തിലുള്ളൂ മലപ്പുറവും തിരുവനന്തപുരവും. തിരുവനന്തപുരം, തലസ്ഥാനം എന്ന നിലയിലെ എല്ലാ പരിഗണനയും ലഭിക്കുകയും അന്യായമായ തരത്തിലുള്ള വിഭവ കേന്ദ്രീകരണം നടക്കുകയും ചെയ്ത സ്ഥലമാണ്. അതുകൊണ്ട് തന്നെ അത് വിഭജിക്കണമെന്ന ആവശ്യം ഉയരാനേയിടയില്ല. എന്നാല്‍ മലപ്പുറത്തിന്റെ അവസ്ഥ നേരെ മറിച്ചാണ്. 1957ല്‍ ജില്ലകള്‍ പുനസ്സംഘടിപ്പിച്ച ശേഷം കേരളത്തിലെ എല്ലാ ജില്ലകളും വിഭജിക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴക്കും പത്തനംതിട്ടക്കും വേണ്ടി കൊല്ലം വിഭജിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് വേണ്ടി കോട്ടയം മൂന്ന് തവണ വിഭജിക്കപ്പെട്ടു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ രണ്ടുതവണയും പാലക്കാടും തൃശൂരും എറണാകുളവും ഓരോതവണയും വിഭജനത്തിന് വിധേയമായി. മലപ്പുറത്തെക്കുറിച്ച് ഇപ്പോഴും അത്തരമൊരു ചര്‍ച്ച ഭരണതലത്തില്‍ രൂപപ്പെട്ടിട്ടില്ല. മലപ്പുറത്തേക്കാള്‍ വിഭവ ശേഷിയുള്ള, എന്നാല്‍ ജനസംഖ്യയില്‍ മലപ്പുറത്തിനും പിന്നില്‍ മൂന്നാമതുള്ള എറണാകുളം വിഭജനമാണ് ഏറെക്കാലമായി കേരള സര്‍ക്കാറുകളുടെ മുന്നിലുള്ള ഏക പദ്ധതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഒരിക്കല്‍ അത് പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഏത് സൂചികകള്‍ പ്രകാരം അളന്നാലും കേരളത്തില്‍ ആദ്യം വിഭജിക്കേണ്ടത് മലപ്പുറമാണെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എന്നിട്ടും കേരളത്തില്‍ അധികാരത്തിലെത്തുന്നവരുടെ പരിഗണനാ വിഷയമായി മലപ്പുറം മാറുന്നില്ല. ജനസംഖ്യാനുപാതികമായി വിഭവ വിതരണം സാധ്യമാകണമെങ്കില്‍ മലപ്പുറത്തെ വിഭജിച്ച് പുതിയൊരു ജില്ല രൂപീകരിച്ചേ മതിയാകൂ.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-T9-XbSbMvEI/XHeS0YOtP-I/AAAAAAAAGCA/dX2j9IXNkq0WyWHSx-7WOBD5RVcmgtY9wCLcBGAs/s1600/6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="230" data-original-width="200" src="https://4.bp.blogspot.com/-T9-XbSbMvEI/XHeS0YOtP-I/AAAAAAAAGCA/dX2j9IXNkq0WyWHSx-7WOBD5RVcmgtY9wCLcBGAs/s1600/6.jpg" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ആളോഹരി അവകാശം</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
വിവേചനത്തിന്റെ കണക്കിനെക്കുറിച്ച ചോദ്യങ്ങളെ വസ്തുനിഷ്ടമായി നേരിടാന്‍ കേരളത്തിലെ ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം ഇതുവരെ തയാറായിട്ടില്ല. കൃത്യമായ ഇടവേളകളില്‍ അധികാരത്തില്‍ വലിയ പങ്കാളിത്തം ലഭിക്കുന്ന മലപ്പുറത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ മുസ്ലിം ലീഗ് ഇതുവരെ ഇത്തരമൊരു പ്രശ്നമുണ്ട് എന്ന് തുറന്ന് സമ്മതിക്കാന്‍ പോലും തയാറായിട്ടില്ല. ചില നേതാക്കളും വ്യക്തികളും അനുബന്ധ സംഘടനകളും ഉന്നയിക്കുന്നു എന്നതൊഴിച്ചാല്‍, ഇതൊരു രാഷ്ട്രീയ അജണ്ടയായി ലീഗ് പരിഗണിച്ചിട്ടില്ല. സിപിഎമ്മാകട്ടെ, ഇതുവരെ മലപ്പുറത്തിന് വേണ്ടി ചെയ്തതെല്ലാം തങ്ങളാണെന്ന പഴകിപ്പുളിച്ച അവകാശവാദം പൊടിതട്ടിയെടുത്താണ് ഈ പ്രശ്നത്തെ നേരിടുന്നത്. ഈ രണ്ട് വാദങ്ങളും മലപ്പുറത്തിന്റെ അതിജീവനത്തിന് ഒരുപോലെ ഭീഷണിയാണ്. സത്യസന്ധമായി പ്രശ്നങ്ങളെ നേരിടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാകാതെ ഇത് പരിഹരിക്കാനാകില്ല. കാരണം വിഭവ വിതരണത്തിലെ അസന്തുലിതത്വം, ഭരണനടപടികളിലെ സ്വാഭാവിക അലംഭാവം എന്നതിനപ്പുറം ബോധപൂര്‍വമായ വിവേചനത്തിന്റെ തലത്തിലെത്തിക്കഴിഞ്ഞിരിക്കുന്<wbr></wbr>നുവെന്നത് തന്നെ. മലപ്പുറത്തുകാരന്റെ ആളോഹരി അവകാശം, തെക്കന്‍ കേരളത്തിലെ മലയാളിയുടെ പകുതിമാത്രമാണെന്ന് ഓരോ മേഖലയിലെ കണക്കുകളും സര്‍ക്കാര്‍ രേഖകളും വിഭവ വിതരണത്തിലെ അന്തരവും അടിവരയിടുന്നു. ജനങ്ങള്‍ സ്വമേധയാ നല്കുന്ന സംഭാവനകളെ പാടിപ്പുകഴ്ത്തലല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. അത് മാറ്റിവച്ച്, അവര്‍ക്ക് അര്‍ഹമായ വിഹിതം നീതിപൂര്‍വം എത്തിച്ചുകൊടുക്കാന്‍ സംവിധാനമുണ്ടാക്കലാണ്. അധികാര കേന്ദ്രങ്ങളുടെ അഭിനന്ദനങ്ങളില്‍ അഭിരമിക്കുന്നതിന് പകരം അവകാശം ചോദിച്ചുവാങ്ങലാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന ബോധ്യം അന്നാട്ടുകാര്‍ക്കും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിനകത്ത് അപരവത്കരിക്കപ്പെട്ട ഒരുപദേശീയത മലപ്പുറത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും എളുപ്പത്തില്‍ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കാവുന്ന തരത്തിലാണ് അതിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കൊപ്പം, കേരളത്തിന്റെ സാംസ്കാരിക ആക്രമണങ്ങള്‍ക്കുകൂടി മലപ്പുറം ഇരയാകുന്നുണ്ട്. ആളോഹരി വിഹിതത്തില്‍ ഒരുകുറവുമില്ലാതെ കേരളം മലപ്പുറത്തുകാര്‍ക്ക് വകവച്ചുകൊടുത്തിട്ടുള്ളത് ചാപ്പയടിച്ച് പൈശാചികവത്കരിച്ച ഈ പ്രതിച്ഛായ മാത്രമാണ്. ആളോഹരി അവകാശം തിരിച്ചുപിടിച്ചുതുടങ്ങേണ്ടതും അവിടെനിന്നാണ്. മലപ്പുറത്തുകാരും മലയാളികളാണ് എന്ന് പറയുന്നിടത്തുനിന്നാണ്.</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
..............................<wbr></wbr>..............................<wbr></wbr>..</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
(* കണക്കുകള്‍ക്ക് അവലംബം: ഇക്കണോമിക് റിവ്യു-2016. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
* മാധ്യമം ആഴ്ചപ്പതിപ്പ്, 2019, ഫെബ്രുവരി 25) </div>
</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-51937844999456808032019-01-16T23:30:00.001-08:002019-01-16T23:30:32.616-08:00ദൈവത്തിന്റെ കരസ്പര്‍ശം<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-qviCkt_pD44/XEAuSpbtNqI/AAAAAAAAF_g/k4s3ENefPY8sloyJKLk_l66H3COEzUeEgCLcBGAs/s1600/Handing%2BOver%2Bcheque%2Bto%2BMinha%2BFathima%2BKalpetta.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1067" data-original-width="1600" height="213" src="https://3.bp.blogspot.com/-qviCkt_pD44/XEAuSpbtNqI/AAAAAAAAF_g/k4s3ENefPY8sloyJKLk_l66H3COEzUeEgCLcBGAs/s320/Handing%2BOver%2Bcheque%2Bto%2BMinha%2BFathima%2BKalpetta.JPG" width="320" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ചെറിയൊരു കടയുടെ വരുമാനംകൊണ്ട് സന്തോഷകരമായി ജീവിച്ചിരുന്ന മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുസ്തഫയുടെ കുടുംബത്തിന്റെ താളം തെറ്റിയത് അപൂര്‍വമായൊരു രോഗത്തിന്റെ വരവോടെയാണ്. ന്യുറോ മസേകുലര്‍ സിന്‍ഡ്രം. നട്ടെല്ല് വളഞ്ഞ് എഴുനേല്‍ക്കാന്‍ പോലും പറ്റാത്തതരത്തിലാവുന്ന അത്യപൂര്‍വ രോഗം. ലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന രോഗം മൂന്നുമക്കളുള്ള കുടുംബത്തിലെ മൂത്തയാളെത്തേടിയെത്തിയപ്പോള്‍ തന്നെ അവരെയത് ഒന്നാകെയുലച്ചു. കഴിയാവുന്ന വഴികളിലൂടെയെല്ലാം പണംകണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അതേ രോഗം മറ്റ് മക്കളെക്കൂടി പിടികൂടുന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തില്‍ ലോകത്ത് കാണപ്പെടുന്ന രോഗം ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് ബാധിക്കുക! അതിനാകട്ടെ ഒരു ശസ്ത്രക്രിയക്ക് മാത്രം ആറ് ലക്ഷത്തിലധികം രൂപ ചിലവ് വരുന്നത്രയും ഭീമമായ ചികിത്സാചിലവും. ഉണ്ടായിരുന്ന ചെറുകടകൂടി വിറ്റ് മക്കള്‍ക്കായി നെട്ടോട്ടമോടുന്ന മുസ്തഫയുടെ ജീവിതദുരിതത്തിന് സമാനതകളൊന്നുമില്ല. എഴുത്തീര്‍ക്കാന്‍ വാക്കുകളില്ലാതായി മാറിയ ആ സങ്കടക്കടല്‍ മലയാളക്കരയിലേക്ക് കാഴ്ചയായി ഒഴുകിപ്പരന്നു. ആ കഥകേട്ടവരെല്ലാം മുസ്തഫക്കും ഒരുപെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കള്‍ക്കും താങ്ങും തണലുമായി. ആഴ്ചകള്‍ക്കകം 20 ലക്ഷം രൂപ സമാഹരിച്ചു. ആ കുടുംബത്തെ നിവര്ന്നുനില്ക്കാനും നിവര്‍ന്ന് നടക്കാനും പ്രാപ്തരാക്കാനുള്ള മഹാദൗത്യം കേരളം ഏറ്റെടുത്തു. അതെ, അക്ഷരാര്‍ഥത്തില്‍ അത് മലയാളത്തിന്റെ സ്നേഹസ്പര്‍ശമായി. മീഡിയവണ്‍ ചാനലിന്റെയും. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഇങ്ങിനെ എത്രയെത്ര കുടുംബങ്ങള്‍. ആശയറ്റവര്. ആശ്രയമറ്റവര്‍. കൈവഴികളടഞ്ഞവര്‍. ഏകാന്തതയുടെ തടവറകളില്‍ സ്വയമെരിഞ്ഞ് തീരാന്‍ നിശ്ചയിച്ചവര്‍. ജീവിത ദുരിതങ്ങളുടെ അങ്ങേയറ്റമെത്തിയവര്‍. ഇനി മരണമാണേക വഴിയെന്നുറപ്പിച്ച് കണ്ണീരുറഞ്ഞുമങ്ങിയ കാഴ്ചകളുമായി സമയംകാത്തിരുന്നവര്‍. അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ അവരിലേക്ക് കടന്നുചെന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തുന്ന മാന്ത്രികതയാണിന്ന് സ്നേഹസ്പര്‍ശം. എട്ടുമാസത്തിനകം മലയാള ടെലിവിഷന്‍ പരിപാടികളുടെ തലവരെ തന്നെ മാറ്റിയെഴുതി മീഡിയവണ്‍ സംപ്രേഷണം ചെയ്യുന്ന സ്നേഹസ്പര്‍ശം. മലയാള പ്രേക്ഷകര്‍ക്ക് അത്രമേല്‍ പരിചിതമല്ലാത്ത കാഴ്ചാ അനുഭവമാണ് അത് സമ്മാനിച്ചത്. ദുരിതജീവിതം ചാനലുകളിലെ അപൂര്‍വ വിഷയമല്ല. പക്ഷെ ആ ദുരിതജീവിത്തോട് ചേര്‍ന്നുനില്‍ക്കുന്ന, അവര്‍ക്ക് കൈത്താങ്ങാകുന്ന, അവരെ കരകയറ്റണമെന്ന് നെഞ്ചുരുകി പ്രാര്‍ഥിക്കുന്ന, അതിന് സ്വന്തമെയതെല്ലാം സംഭാവന ചെയ്യുന്ന കാഴ്ചക്കാര്‍ കൂടിയുള്ള പരിപാടി മലയാളത്തില്‍ വേറെയില്ല. ഒരിടത്തുമുറക്കാതെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പായുന്ന കച്ചവടക്കാമറകളല്ല അത് പകര്‍ത്തുന്നത്. കണ്ടെത്തിയ കാഴ്ചകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവരെ കരകയറ്റുംവരെ അവിടേക്ക് തന്നെ വീണ്ടും വീണ്ടും തിരിച്ചുചെല്ലുന്ന മാനവികതയുടെ കാമറകളാണത്. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-uVB1SQMjnd4/XEAu0i-NweI/AAAAAAAAF_s/N88jHKkyjkQ4mXLimSeR-PfZ8QnC5bp0gCLcBGAs/s1600/Snehasparsham%2Blogo.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="550" data-original-width="907" height="194" src="https://4.bp.blogspot.com/-uVB1SQMjnd4/XEAu0i-NweI/AAAAAAAAF_s/N88jHKkyjkQ4mXLimSeR-PfZ8QnC5bp0gCLcBGAs/s320/Snehasparsham%2Blogo.jpg" width="320" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
2018ലെ വിഷുദിനത്തിലാണ് മീഡിയവണ്‍ ചാനല്‍ സ്നേഹസ്പര്‍ശം എന്ന പരിപാടി സംപ്രേഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരി കെ എസ് ചിത്ര ആദ്യമായി ചാനല്‍ അവതാരകയായി എത്തിയപ്പോള്‍ തന്നെ അത് വേറിട്ട കാഴ്ചയായി ശ്രദ്ധിക്കപ്പെട്ടു. അവതരിപ്പിക്കുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയോ അതിന് വഴികളൊരുക്കിക്കൊടുക്കുകയോ ചെയ്യുന്നു എന്നതാണ് സ്നേഹസ്പര്‍ശത്തെ മറ്റ് ടിവി പരിപാടികളില്‍നിന്ന് സവിശേഷമാക്കുന്നത്. സ്നേഹസ്പര്‍ശം വഴി മീഡിയവണ്‍ പുറത്തുകൊണ്ടുവന്ന ഒരു വിഷയത്തിനും ഇതുവരെ സഹായം ലഭിക്കാതിരുന്നിട്ടില്ല. അതില്‍ മാരക രോഗികള്‍ മാത്രമല്ല വന്നുപോയത്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യക്കുറവ് മുതല്‍ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന പെണ്‍കുട്ടിവരെ കടന്നുവന്നു. അതെല്ലാം മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 30 എപ്പിസോഡ് മാത്രം പിന്നിട്ട പരിപാടിയിലൂടെ ഒന്നേകാല്‍ കോടി രൂപ പലര്‍ക്കായി സമാഹരിച്ചു. വീടുകള്‍ വച്ചുകൊടുക്കുന്നത് മുതല്‍ നിശ്ചിത കാലത്തേക്ക് മാസാന്ത പെന്ഷന് വരെ ഏര്‍പടുത്താന്‍ കഴിയുന്ന തരത്തില്‍ സഹായം പ്രവഹിച്ചു. സന്നദ്ധ സംഘടനകള്‍ തൊട്ട് നാട്ടുകൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി കൂട്ടായ്മകളും വരെ സഹായവും പിന്തുണയുമായി രംഗത്തെത്തി. കേരളത്തിലെ 14 ജില്ലകളിലും ഇതിനകം സ്നേഹസ്പര്‍ശം ടീം സഞ്ചരിച്ചുകഴിഞ്ഞു. അവിടെനിന്നെല്ലാം മലയാളത്തെ ഞെട്ടിച്ച കാഴ്ചകള്‍ പുറത്തത്തിച്ചു. ഇത്രമേല്‍ ഭീതിതവും സങ്കടകരവുമായ സാഹചര്യങ്ങളില്‍, ഒരുകൈ സഹായത്തിനൊരു കുഞ്ഞിനെപ്പോലും കിട്ടാത്ത അനേകര്‍ പാര്‍ക്കുന്ന ഒറ്റപ്പെട്ടവരുടെ തുരുത്താണ് കേരളമെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യംകൂടിയാണ് സ്നേഹസ്പര്‍ശത്തിലൂടെ പുറത്തുവന്നത്. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white;"><span style="color: blue; font-family: "Times New Roman"; font-size: small;"><b>ചിത്ര ഇപ്പോള്‍ വെറുമൊരു ഗായികയല്ല</b></span></span><div style="font-family: "Times New Roman"; font-size: medium;">
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-guc3ZV8V8fo/XEAurRzmlHI/AAAAAAAAF_o/IuQYN0Mb-fgwBgtFXq2qzZMnYcAB8I4igCLcBGAs/s1600/Chithra%2Bwith%2BRanjini.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><br /><img border="0" data-original-height="1067" data-original-width="1600" height="213" src="https://2.bp.blogspot.com/-guc3ZV8V8fo/XEAurRzmlHI/AAAAAAAAF_o/IuQYN0Mb-fgwBgtFXq2qzZMnYcAB8I4igCLcBGAs/s320/Chithra%2Bwith%2BRanjini.JPG" width="320" /></a></div>
<div style="color: black;">
<span style="background-color: white;"><br /></span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;">കെ എസ് ചിത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. അവരുടെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍പോലും കഴിയാത്തവരെത്രയോയുണ്ട് ഈ ഭൂമിമലയാളത്തില്. അത്രമേല്‍ മലയാളിക്കാതുകളില്‍ ഇഴുകിച്ചേര്‍ന്ന സ്വരമാണത്. ആ ചിത്രയിപ്പോള്‍ വെറുമൊരു പാട്ടുകാരി മാത്രമല്ലാതായിരിക്കുന്നു. ടെലിവിഷന്‍ അവതാരകയെന്നതാണ് പുതിയ മേല്‍വിലാസം. ചിത്രയുടെ പാട്ടിനേക്കാള്‍ അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നവരായി മാറിയിരിക്കുന്നു മലയാളികള്‍. ഈ മാറ്റത്തിന് പിന്നില്‍ ചിത്രയുടെ വലിയ സമര്‍പണത്തിന്റെയും അസമാനമായ സഹാനുഭൂതിയുടെയും ചരിത്രംകൂടിയുണ്ട്. മലയാളികളെ അത്ഭുതപ്പെടുത്തുന്ന രഹസ്യമാണത്. </span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;"><br /></span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;">അണിയറക്ക് പിന്നില്‍നിന്ന് ഒഴുകിയെത്തുന്ന ആ മാസ്മര ശബ്ദം ആദ്യമായാണ് അവതാരക എന്ന നിലയില്‍ തിരശ്ശീലക്ക് മുന്നിലെത്തുന്നത്. സ്നേഹസ്പര്‍ശം പരിപാടിയുടെ ആശയവുമായി മീഡിയവണ്‍ സമീപിച്ചപ്പോള്‍ തന്നെ അതിന്റെ അണിയറ പ്രവര്‍ത്തകരേക്കാള്‍ താത്പര്യപൂര്‍വം അവരതേറ്റെടുത്തു. വെറുതെ അതില്‍ അവതരാകയാകുകയല്ല ചിത്ര. ആ പരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്ന ദുരിതജീവിതങ്ങള്‍ക്ക് താങ്ങും തണലുമാണ് അവര്‍. സ്നേഹസ്പര്‍ശത്തിലൂടെ കടന്നുപോയവര്‍ക്ക് ചിത്ര വെള്ളിത്തിരിയില്‍നിന്ന് ഇറങ്ങിവന്ന വാനമ്പാടിയാണ്. ഒരു എപ്പിസോഡില്‍ രണ്ട് വാര്‍ത്തകളോ സംഭവങ്ങളോ ആണ് അവതരിപ്പിക്കുക. ഈ രണ്ട് പേര്‍ക്കും മറ്റാരുടെ സഹായവും ലഭിച്ചില്ലെങ്കിലും അതിന്റെ അവതാരകയുടെ വക സഹായം ഉറപ്പാണ്. ഓരോ എപ്പിസോഡില്‍ വരുന്നവര്‍ക്കും പതിനായിരം രൂപ വീതം കെ എസ് ചിത്ര സഹായമായി നല്‍കും. അതവരുടെ നിശ്ചയമാണ്. മുപ്പത് എപ്പിസോഡ് പിന്നിടുന്ന സ്നേഹസ്പര്‍ശത്തില്‍ ഒരിക്കല്‍പോലും ചിത്ര ഇതിന് മുടക്കം വരുത്തിയിട്ടില്ല. </span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;"><br /></span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;">അവതരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലെ പരിചയപ്പെടുത്തുന്നവരുടെ ജീവിതത്തെ ഇത്രത്തോളം സ്വയം അനുഭവിക്കുന്ന ഒരുഅവതാരക മലയാളത്തില്‍ വേറെയുണ്ടാകില്ല. പല കഥകളും വായിച്ച് സങ്കടപ്പെട്ട് ചിത്രീകകരണം നടത്താന്‍പോലും കഴിയാതെ സ്തബ്ദയായിപ്പോയിട്ടുണ്ട് അവര്‍. കേവലമായ അവതരണം എന്നതിനപ്പുറം വൈകാരികമായ ഒരേറ്റെടുക്കലാണ് ചിത്രക്ക് ഓരോ എപ്പിസോഡും. കാമറക്ക് മുന്നിലെത്തിയാലും ആ വേദന അവരുടെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞുനില്ക്കുകയും ചെയ്യും. പ്രസന്നമായ ആ മുഖഭാവത്തിലെവിടെയോ ഒരുവിഷാദച്ഛായ വന്നുചേരും. ലക്ഷങ്ങള്‍ വാങ്ങുന്ന ഗായികക്ക് പക്ഷെ ഇപ്പോള്‍ മുഖ്യം സ്നേഹസ്പര്‍ശമായി മാറിക്കഴിഞ്ഞിരിക്കുന്നു. റെക്കോഡിങ് ഡേറ്റുകള്‍ മാറ്റിവച്ചും അവര്‍ സ്നേഹസ്പര്‍ശത്തിനായി ഓടിയെത്തും. വിദേശ യാത്രകളിലായിരിക്കുമ്പോള്‍ എത്തിപ്പെട്ട സ്ഥലത്തുനിന്ന് കാമറാമാനെ സംഘടിപ്പിച്ച് സ്വയം ചിത്രീകരിച്ച് എത്തിക്കും. മറ്റെല്ലാം മറന്ന് സഹജീവികള്‍ക്ക് സമര്‍പിക്കുന്ന ജീവിതമായി ചിത്രയും സ്വയം മാറിക്കഴിഞ്ഞിരിക്കുന്നു. അത്രമേല്‍ അവരെ തൊട്ടുകഴിഞ്ഞു ഈ സ്നേഹസ്പര്‍ശം. </span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;"><br /></span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;">പത്തനംതിട്ടയിലൊരു കൊച്ചു പാട്ടുകാരിയുണ്ട്, നൈഷാന. അരക്കുതാഴെ ചലനമറ്റ് കഴിയുന്ന പെണ്‍കുട്ടി. അവരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ചിത്രയെക്കുറിച്ചായിരുന്നു. വേദനമറക്കാന്‍ ആ കുട്ടിക്ക് വേണ്ടിയിരുന്നത് ചിത്രയും ശബ്ദമായിരുന്നു. ആ കുഞ്ഞിന്റം സ്വപ്നം സഫലമാക്കി അതറിഞ്ഞയുടന്‍ തന്നെ ചിത്ര ചെലഫോണില്‍ നൈഷാനയെ വിളിച്ചു. വിധിവശാല്‍ തളര്‍ന്നുപോയ ഒരു ജീവനെ എല്ലാ അര്‍ഥത്തിലും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കൈത്താങ്ങുകയാണ് ചിത്ര. മുപ്പത് എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊല്ലത്ത് സംഘടിപ്പിച്ച സ്നേഹ സംഗമത്തിലും ആദ്യാന്തം ചിത്രയുണ്ടായിരുന്നു. അതിഥിയായല്ല, ആതിഥേയയായി. അവരിലൂടെ ലോകമറിഞ്ഞും സഹായമെത്തിയും കരകയറിയ ജീവിതങ്ങള്‍ ആ ആതിഥ്യം സ്വീകരിച്ച് അവിടെയെത്തി. ഉമ്മവച്ചും കെട്ടിപ്പിടിച്ചും ഒന്നിച്ച് പാട്ട് പാടിയുമൊക്കെയാണ് സംഗമത്തിനെത്തിയവര്‍ ചിത്രയെ വരവേറ്റത്. </span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;"><br /></span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;">വയനാട്ടില്‍ നിന്ന് ജിഷ കൊല്ലത്തെത്തിയത് ചിത്രയെ കാണാന്‍ വേണ്ടി മാത്രമാണ്. വേദിയില്‍ കയറി അടുത്തിരുന്ന് കൈപിടിച്ച് അവള് തന്റെ അകക്കണ്ണുകൊണ്ട് ചിത്രയെ കണ്ടു. ജന്മനാ അന്ധയായ ജിഷക്ക് അത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു. എന്നും കേള്‍ക്കുന്ന മധുരശബ്ദം അടുത്തെത്തിയപ്പോള്‍ ജിഷക്ക് പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഏഴ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചയാളാണ് ജിഷയെന്നറിഞ്ഞതോടെ ചിത്രക്കും അത്ഭുതം. വയനാട്ടുകാരി മിന്‍ഷ ഫാത്തിമയും കോട്ടയത്തെ ജ്യോതിഷുമെല്ലാം സ്നേഹസംഗമത്തിനെത്തിയത് ഇതേ ലക്ഷ്യവുമായായിരുന്നു. കെ എസ് ചിത്രയെ കാണണം. അവര്‍ക്കുമുന്നില്‍ ഒരുപാട്ട് പാടണം. ചിത്രച്ചേച്ചിയുടെ പാട്ട് കേള്‍ക്കണം. പലതരത്തില്‍ ദുരിതമനുഭവിക്കുന്നവരാണ് ഇവിടെ ചിത്രക്ക് മുന്നിലെത്തിയത്. പാട്ട് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെല്ലാം വേണ്ടി അവര്‍ പാടി. ഏറെകാത്തിരുന്ന് ചിത്രക്ക് മുന്നിലെത്തിയ തിരുവനന്തപുരം കണിയാപുരത്തെ അസറുദ്ദീന് എന്ന കുട്ടി വാക്കുകളില്ലാതെ പൊട്ടിക്കരഞ്ഞു. മാനസികാരോഗ്യം കുറഞ്ഞ അസറുദ്ദീന് കാലങ്ങളായി കാത്തുവച്ച സന്തോഷമായിരുന്നു ആ കണ്ണുനീര്. ചിത്രച്ചേച്ചിക്കൊപ്പം പാടണമെന്ന നൈഷാനയുടെ ആ്ഗ്രഹവും ആ വേദിയില്‍ സഫലമായി. </span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white; color: #0b5394;"><br /></span></div>
<div style="font-family: Arial, Helvetica, sans-serif; font-size: small;">
<span style="background-color: white;"><span style="color: #0b5394;">ഒറ്റക്ക് നിന്നാല്‍ ഒന്നും നേടാനാകില്ല, മറിച്ച് ഒരുപാട് പേര് ഒന്നിച്ച് നിന്നാല്‍ വിജയിക്കാനാകുമെന്നതിന്റെ തെളിവാണ് സ്നേഹസ്പര്‍ശമെന്ന് ചിത്ര പറഞ്ഞു. നല്കുന്ന സഹായം കൃത്യമായ കരങ്ങളിലെത്തിക്കാനാകുന്നു. സ്നേഹസ്പര്‍ശത്തിന്റെ ഓരോ അധ്യായങ്ങളിലും ഓരോരുത്തരുടെയും ജീവിതാവസ്ഥകളാണ് അവതരിപ്പിക്കുന്നത്. അവരെയെല്ലാം ഒരുകുടക്കീഴില്‍ ഒന്നിച്ചു കാണാനായത് സന്തോഷകരമാണെന്നും ചിത്ര പറഞ്ഞു. ഗായിക എന്ന നിലയില്‍ മാത്രം മലയാളികള്‍ സ്നേഹിച്ചിരുന്ന ചിത്ര ഇപ്പോള്‍ അശരണരുടെ അത്താണിയാണ്. സ്നേഹപ്സര്‍ശത്തിലൂടെ സഹായംതേടി നിരവധിപേരാണ് ദിവസവും അവരെ സമീപിക്കുന്നത്. ഈ പുതിയ മേല്‍വിലാസം ചിത്രയും ഒരുപാടിഷ്ടപ്പെടുന്നുണ്ടിപ്പോള്‍<wbr></wbr>. </span></span></div>
</div>
</div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വൃദ്ധയായ വീട്ടമ്മയുടെ കഥ അത്തരത്തിലൊന്നാണ്. 50ഉം 45ഉം വയസ്സുള്ള രണ്ട് ആണ് മക്കളുള്ള കുടുംബം. രണ്ട് പേര്‍ക്കും മാനസികാരോഗ്യ പ്രശ്നം. അവരെ ഒറ്റക്കിട്ട് പുറത്തുപോകാന്‍ കഴിയാതായതോടെ വീട്ടില്‍ രണ്ട് തടവറകളുണ്ടാക്കി ഈ അമ്മ. മക്കളെ സെല്ലിലടച്ച് അന്നംതേടി പോകേണ്ടിവരുന്ന ഒരമ്മയുടെ വേദന സങ്കല്പത്തിനുമപ്പുറത്താണ്. അവരുടെ ജീവിതക്കാഴ്ചകള്‍ കണ്ട് നിരവധിപേരാണ് സഹായഹവുമായെത്തിയത്. മക്കളുടെ ചികിത്സാസഹായത്തിന് പണംകണ്ടെത്താന്‍ ഈ അമ്മക്കിനി പ്രയാസപ്പെടേണ്ടിവരില്ല. കേരളത്തില്‍ അവയം ദാനം ചെയ്ത ആദ്യ ദമ്പതികളെന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഓട്ടോ ഡ്രൈവറും ഭാര്യയുമുണ്ട് തിരുവനന്തപുരം ശ്രീകാര്യത്ത്. അവയവദാനത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഈ കുടുംബം. പല പരിപാടികളിലും ഇവര്‍ അതിഥികളായി. രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓട്ടോറിക്ഷ ഓടിക്കുകപോലും ചെയ്തിരുന്ന ഈ കുടുംബത്തെ രോഗം പിടികൂടിയപ്പോള്‍ ആഘോഷക്കമ്മിറ്റിക്കാര്‍ കൈവിട്ടു. വായ്പ തിരിച്ചടക്കാനാകാതെ ഓട്ടോറിക്ഷ ജപ്തി ചെയ്യപ്പെട്ടു. കിഡ്നി ദാനം ചെയ്ത കുടുംബനാഥന് മറ്റേ കിഡ്നിക്ക് രോഗബാധയായി. കരള്‍ കൊടുത്ത ഭാര്യക്ക് കാന്‍സറും. സാമ്പത്തികമായി തകര്‍ന്ന ഈ കുടുംബത്തിന്റെ ചികിത്സക്കും സ്നേഹസ്പര്‍ശം വഴിയൊരുക്കി. ഉപയോഗിച്ച് നശിച്ചുതീര്‍ന്ന ഇടുക്കി ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ബെഡുകളും മാറ്റി പുതിയത് നല്കിയതും കാസര്‍കോഡ് ജില്ലാ ആശുപത്രിയിലെ കുട്ടുകളുടെ വിഭാഗത്തില്‍ ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചതും ഇക്കൂട്ടത്തിലുണ്ട്. എറണാംകുളം വാരാപ്പിഴയിലെ മത്സ്യത്തൊഴിലാളിയുടെ മകളായ ഹരിതയെ അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിനയച്ചതും മലയാളികളുടെ ഈ കാരുണ്യ സ്പര്‍ശമാണ്. തുര്‍ക്കിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വിഷമിച്ച ഹരിതക്ക് ചിലവായ മുഴുവന്‍ തുകയും ഈ പരിപാടിയിലൂടെ കണ്ടെത്തി. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
വാര്‍ത്തകള്‍ നല്‍കുക വഴി പണം സമാഹരിക്കുക എന്നത് മാത്രമല്ല സ്നേഹസ്പര്‍ശം വഴി നടക്കുന്നത്. സന്നദ്ധ സംഘടനകളഉം സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഈ പരിപാടിക്കൊപ്പമുണ്ട്. ഇതുവരെ 10 വീടുകള്‍ക്കാണ് ഇതുവഴി തീരുമാനമായിരിക്കുന്നത്. സ്നേഹസ്പര്‍ശത്തിന്റെ ഫെസിലിറ്റേറ്റിങ് പാട്ണറായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടന തന്നെ ഒന്നിലധികം വൂടുകളുടെ നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ഷാജിയും കുടുംബവും അതിലൊന്നാണ്. ഭാര്യയും ഭര്‍ത്താവും മാരക രഗം ബാധിച്ച് കഴിയുന്ന ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമാക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന് തീരുമാനിച്ച് കഴിഞ്ഞു. സ്നേഹസ്പര്‍ശം വഴി ലഭിക്കുന്ന പണംകൂടി ചേര്‍ത്ത് അവര്‍ക്കുടന്‍ തന്നെ അന്തിയുറങ്ങാനിടം ഒറുങ്ങും. ഫൗണ്ടേഷേനില്‍ ഒതുങ്ങുന്നില്ല സന്നദ്ധ പ്രവര്‍ത്തകരുട പിന്തുണ. മാധ്യമം ദിനപ്പത്രം, താരസംഘടനയായ അമ്മയുമായി ചര്‍ന്ന് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതി വഴി രണ്ടിടത്ത് വീടവക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ കഞ്ഞിപ്പാടത്തെ 22 കാരനായ അജീഷിന്റെ കഥ കരളലിയിപ്പിക്കുന്നതാണ്. രണ്ട് കാലുകള്‍ക്കും ചലന ശേഷിയില്ലാത്ത അജീഷ് ആലപ്പുഴ എഡ് ഡി കോളജിലെ എം കോം വിദ്യാര്‍ഥിയാണ്. വീല്‍ ചെയര്‍ എത്തുന്നിടത്തോളം അമ്മയുടെ തോളിലേറി യാത്ര ചെയ്യേണ്ടിവരുന്ന ഈ ചെറുപ്പക്കാരന്റെ ജൂവിതത്തിന് കൈതാങ്ങാകുന്നത് അതേ കോളജിലെ കോമേഴ്സ് വിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍. മൈറ്റി കോമേഴ്സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മ 10 ലക്ഷം രൂപ ചിലവിട്ടാണ് അജീഷിന്റെ വീടുനിര്‍മിക്കുന്നത്. മലയാളി പ്രേക്ഷകര്‍ വഴിയൊരുക്കുന്ന ജീവിതങ്ങള്‍ക്ക് പക്ഷെ ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകള്‍ പരിമിതിയാകുന്നില്ല. കാന്‍സര്‍ രോഗബാധിതരായ കന്നഡ ദമ്പതികള്‍ക്ക് പ്രതിമാസ ചികതിത്സാ സഹായം നല്കുന്ന പദ്ധതി ആവിഷ്കരിക്കാനായത് അതിരുകളില്ലാത്ത ഈ മാനവികതകൊണ്ട് മാത്രമാണ്. വയനാട്ടിലെ തകരക്കുടിലില്‍ കഴിഞ്ഞിരുന്ന ഈ കുടുംബം യാദൃശ്ചികമായാണ് മീഡിയവണ്‍ ഫ്രെയിമിലേക്ക് എത്തുന്നത്. നട്ടെല്ല് വളഞ്ഞ് കൈകകള്‍ കുത്തി നടക്കേണ്ടിവരുന്ന കാസര്‍കോട്ടെ തുളു കുടുംബാംഗമായ വിമലയും അത്തരത്തിലൊരാളാണ്. ആശുപത്രിയില്‍ പോലും കിടത്താന്‍ കഴിയാത്ത തരത്തില്‍ ജീവിതം സഹികെട്ടുപോയ വിമലക്കും സ്നേഹസ്പര്‍ശമൊരുക്കിയത് സമാനമായ ചികിത്സാപദ്ധതി തന്നെ. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-oT89zIX-NN4/XEAvBu4fJoI/AAAAAAAAF_w/-uBADtyvSws3_Y2D8x-OUqyHUsV2Y57kwCLcBGAs/s1600/kollam%2Bsneha%2Bsangamam%2Baudience.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1067" data-original-width="1600" height="213" src="https://4.bp.blogspot.com/-oT89zIX-NN4/XEAvBu4fJoI/AAAAAAAAF_w/-uBADtyvSws3_Y2D8x-OUqyHUsV2Y57kwCLcBGAs/s320/kollam%2Bsneha%2Bsangamam%2Baudience.JPG" width="320" /></a></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
നിസ്സഹായരായ ജനതയോട് മുഖംതിരിഞ്ഞുനിന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ നേര്‍വഴിക്ക് കൊണ്ടുവരാനും സ്നേഹസ്പര്‍ശം വഴി കഴിഞ്ഞു. സര്‍ക്കാറാപ്പീസുകള്‍ കയറനിരങ്ങി മടുത്തവരെത്തേടി ഔദ്യോഗിക സംവിധാനങ്ങള്‍ ഇങ്ങോട്ടോടിയെത്തുംവിധത്തില്‍ അത് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. വയനാട് നൂല്‍പുഴയിലെ ഹനഷെറിനും കോഴിക്കോട് കോടഞ്ചേരിയിലെ ആദിത്യ പ്രദീപുമെല്ലാം ആശ്വാസക്കര കണ്ടത് അങ്ങിനെയാണ്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഹന ഷെറിന്റെ കുടുംബം കഴിഞ്ഞിരുന്നത് ടര്‍പോളിനും തകരഷീറ്റും കൊണ്ട് തട്ടിക്കൂട്ടിയ കുടിലിലായിരുന്നു. പഞ്ചായത്തിന്റെ സഹായത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സ്നേഹസ്പര്‍ശം വഴി ഇവര്‍ക്ക് വീടുവക്കാന്‍ തീരുമാനിച്ചപ്പോഴാണ് പഞ്ചായത്തും ഉണര്‍ന്നത്. പിന്നീട് ഗ്രമാപഞ്ചായത്തുതന്നെ അത് ഏറ്റെടുത്തു. അതിനേക്കാള്‍ ദയനീയമാണ് ആദിത്യ പ്രദീപിന്റെ ജീവിതം. പോളിയോ ബാധിച്ച് രണ്ടുകാലിനും ചലന ശേഷി നഷ്ടപ്പെട്ട ആദിത്യ താമസിക്കുന്നത് വീല്‍ചെയറില്‍പോലും എത്താന്‍ കഴിയാത്ത കുന്നിന്‍പുറത്ത്. മൂന്ന് കിലോമീറ്ററോളം കൊടിയദുരിതം സഹിച്ച് ദിവസവും സ്കൂളിലത്തുന്ന ഈ എട്ടാംക്ലാസുകാരിയുടെ കുടുംബവും സഹായത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. പക്ഷെ ഒന്നും തുറക്കപ്പെട്ടില്ല. എന്നാല്‍ സ്നേഹസ്പര്‍ശം ഇത് വാര്‍ത്തയാക്കിയപ്പോള്‍ സഹായവുമായി ആദ്യം രംഗത്തിറങ്ങിയതും പഞ്ചായത്തുതന്നെയായിരുന്നു. 12 ലക്ഷം രൂപ ചിലവിട്ടാണ് ഇവരുടെ വീട് നിര്‍മിക്കുന്നത്. കോട്ടയത്തെ ജ്യോതിഷ്, പത്തനംതിട്ടയിലെ നൈഷാന തുടങ്ങി നിരവധിപേരുടെ മുറവിളി ചെന്നുപതിക്കേണ്ടിടത്ത് തന്നെ അതെത്തിക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി അപരിഹാര്യമാംവിധം സങ്കീര്‍ണമാക്കിക്കളഞ്ഞ ഫയലുകളുടെ കെട്ടഴിച്ച് അതി്ലെ ജീവിതങ്ങളെ അസാധാരണമായ വേഗത്തിലും പൂര്‍ണതയിലും സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള സ്നേഹസ്പര്‍ശം നിര്‍ബന്ധിതമാക്കി. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ജനപിന്തുണ, നിര്‍ലോഭമായ പ്രതികരണം, അസാധാരണമായ സഹകരണം തുടങ്ങി പ്രേക്ഷക പങ്കാളിത്തത്തിന്റെ സകല പാരമ്പര്യങ്ങളെയും കീഴ്#വഴക്കങ്ങളെയും അതിലംഘിച്ച ഒരു പരിപാടിയായി സ്നേഹസ്പര്‍ശം മാറിക്കഴിഞ്ഞു. പരിമിതമായ പ്രതികരണങ്ങളോ നാമാത്രമായ സഹായവാഗ്ദാനങ്ങളോ മാത്രമായി ഒതുങ്ങിയിരുന്ന മലയാളി പ്രേക്ഷകരുടെ പ്രതികരണ രീതിയെ തന്നെ ഇത് മാറ്റിമറിച്ചു. അവര്‍ക്ക് മുന്നിലെത്തിയ വാര്‍ത്തയെ നിരന്തരം പിന്തുടരുന്ന, അതിലെ കഥാപാത്രങ്ങളുടെ അതിജീവനത്തിന്റെ ഓരോഘട്ടത്തിലും അവര്‍ക്കൊപ്പം നില്ക്കുന്ന, അവരുടെ ചെറുവിജയം പോലും സ്വന്തം നേട്ടമായി ആത്മാഭിമാനംകൊള്ളുന്ന ഒരുവിഭാഗം പ്രേക്ഷകരെ സൃഷ്ടിക്കാന്‍ സ്നേഹസ്പര്‍ശത്തിനായി. പ്രേക്ഷകരുടെ കാഴ്ചാശീലത്തെ തന്നെ മാറ്റിമറിച്ച്, കാഴ്ചയെ കേവലാസ്വാദനത്തിന്റെ തലത്തില്‍നിന്നുയര്‍ത്തി ഓരോ വാര്‍ത്തയെയും ആത്മാംശമുള്ള അനുഭവങ്ങളാക്കി മാറ്റുകയാണ് സ്നേഹസ്പര്‍ശം. അതെ, അത് ദൈവത്തിന്റെ കരസ്പര്ശമാണ്. </div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
(വാരാദ്യ മാധ്യമം, ജനുവരി 7 2019</div>
</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-28120832600740542512018-09-27T06:06:00.001-07:002018-09-27T06:06:22.118-07:00എസ് രാധാകൃഷ്ണന്റെ സ്വപ്നവും ഹരി ഗൌതമിന്റെ പദ്ധതിയും<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-RgToVlozItI/W6zVXXMnJMI/AAAAAAAAF28/aEro5vvgwaMqMdt6tUWQkABToc_5KbKswCLcBGAs/s1600/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="180" src="https://1.bp.blogspot.com/-RgToVlozItI/W6zVXXMnJMI/AAAAAAAAF28/aEro5vvgwaMqMdt6tUWQkABToc_5KbKswCLcBGAs/s320/1.jpg" width="320" /></a></div>
<br />
ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ പിരിച്ചുവിടുക എന്ന സുപ്രധാന തീരുമാനവുമായാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. യു ജി സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ആധാരമാക്കിയാണ് നടപടി. ആറുപതിറ്റാണ്ടായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് ഇതുവഴി ഇല്ലാതാക്കുന്നത്. ഓരോ ഭരണ നടപടികളും കുടിലമായ രാഷ്ട്രീയ അജണ്ടകളാല്‍ നിര്‍ണയിക്കപ്പെട്ടതാണെന്ന് ഇതിനകം തെളിയിച്ച ഒരു സര്‍ക്കാറാണ് അധികാരത്തിലിരിക്കുന്നത് എന്നത്, യുജിസി പരിഷ്കരണ പദ്ധതിയെയും സംശയാസ്പദമാക്കുന്നുണ്ട്. അതിലുപരി പകരം നിര്‍ദേശിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ കമ്മീഷന്, ഒട്ടും സ്വതന്ത്രമല്ലാത്ത, പൂര്‍ണമായി ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനമയായി മാറുമെന്ന ആശങ്കയും ശക്തമാണ്.<br />
<br />
എസ് രാധാകൃഷ്ണന്റെ സ്വപ്നം<br />
<br />
വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർവകലാശാല കമീഷനാണ് രാജ്യത്തുടനീളം പ്രവര്‍ത്തനപരിധിയുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് എന്ന ആശയം മുന്നോട്ടുവച്ചത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്തായിരിക്കണമെന്ന് വിശദമായി കമ്മീഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലൂടെ എസ് രാധാകൃഷ്ണന് രാജ്യത്തിന് കൈമാറിയ ആശയങ്ങളാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സങ്കല്പങ്ങള്ക്കും നയരൂപീകരണത്തിനും അടിത്തറപാകിയത്. സാമൂഹികവും സാംസ്കാരികവുമായ വികാസം പ്രാപിച്ച പുതിയ ഇന്ത്യയാണ് ഉന്നതവിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കേണ്ടതെന്ന വീക്ഷണം കമ്മീഷന് പങ്കുവച്ചു. അക്കാദമികമായ സാഹസികത, ജനാധിപത്യത്തെയും സാഹോദര്യത്തെയും ശാക്തീകരിക്കുക, സാമൂഹിക നീതിയും ഗ്രാമീണ വികസനവും, ദേശീയവും അന്തര്‍ദേശീയവുമായ സഹവര്‍ത്തിത്വം, സമത്വവും സ്വാതന്ത്ര്യവും തുടങ്ങിയവ ആര്‍ജിക്കാനുതകുന്നതാകണം വിദ്യാഭ്യാസമെന്നാണ് കമ്മീഷന്റെ സങ്കല്പം. വിദ്യാഭ്യാസ ലോകത്തും ഈ മൂല്യങ്ങളുണ്ടാകണം. ലോകത്തെ മുന്നില്‍നിന്ന് നയിക്കാന്‍ ഒരു രാജ്യത്തെയും അവിടത്തെ ജനതയയെും പ്രാപ്തമാക്കാനുതകുന്ന വിദ്യാഭ്യാസ സങ്കല്പം അവതരിപ്പിച്ചുകൊണ്ടാണ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് എന്ന ആശയം കമ്മീഷന് മുന്നോട്ടുവച്ചത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-r-Z7w21Ft4E/W6zVcV0G-ZI/AAAAAAAAF3A/GD4gJf1js-U1aNmGVDHb0j8K9tmxK9kWgCLcBGAs/s1600/2.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="304" height="320" src="https://2.bp.blogspot.com/-r-Z7w21Ft4E/W6zVcV0G-ZI/AAAAAAAAF3A/GD4gJf1js-U1aNmGVDHb0j8K9tmxK9kWgCLcBGAs/s320/2.png" width="202" /></a></div>
ഒന്‍പതുമാസത്തെ പഠനത്തിന് ശേഷം 1949 ആഗസ്തില്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പിച്ചു. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ ആക്ട് എന്ന പേരില്‍ 1956ല്‍ കൊണ്ടുവന്ന നിയമം വഴി യു ജി സി സ്ഥാപിതമാകുകയും ചെയ്തു. ഗ്രാന്റ് അനുവദിക്കുന്നതിന് പുറമെ പ്രവേശനം, നിയമനം, സേവന വ്യവസ്ഥകള്‍, യോഗ്യമായ സ്ഥാപനങ്ങളെ കണ്ടെത്തല്‍, അക്കാദമിക് മേഖലയെ ഉള്ളടക്കത്തിലും അടിസ്ഥാന സൌകര്യങ്ങളിലും ശാക്തീകരിക്കല്‍, ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സക്കാറുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കല് തുടങ്ങിയവയാണ് സ്വയംഭരണ സ്വഭാവമുള്ള യുജിസിയുടെ പ്രധാന ചുമതലകള്‍. ചെയര്‍മാനും വൈസ് ചെയര്‍മാനും അടക്കം 10 അംഗ സമിതിയാണ് യുജിസി എന്ന പേരില്‍ പ്രവര്‍ത്തിക്കുക. അംഗങ്ങളില്‍ രണ്ടുപേര്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാം. എന്നാല്‍ 10 പേരില്‍ പകുതി അംഗങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ സര്‍വീസിന് പുറത്തുനിന്നായിരിക്കണമെന്നാണ് വ്യവസ്ഥ. ബജറ്റ് വിഹിതം വഴി ഫണ്ട് ഉറപ്പാക്കാന്‍ വ്യവസ്ഥ വച്ച നിയമം, അത് ചിലവിടുന്നതില്‍ സ്വതന്ത്രാധികാരം യുജിസിക്ക് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ലാതെ അക്കാദമിക് താത്പര്യം മുന്‍നിര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കമ്മീഷനെ പ്രാപ്തമാക്കുന്ന തരത്തിലാണ് അത് രൂപകല്പന ചെയ്തത്. അതിന്റെ പ്രതിഫലനം യുജിസിയുടെ പ്രവര്‍ത്തനത്തിലുടനീളം പ്രകടമാകുകയും ചെയ്തു.<br />
<br />
ഈ തരത്തില്‍ സ്ഥാപിതമായ യുജിസി, പരിമിതികളും പരാധീനതകളുമുണ്ടങ്കിലും ദൌത്യനിര്‍വഹണത്തില്‍ അവര്‍ക്കാകുംവിധം മുന്നോട്ടുപോയി. രാജ്യത്ത് കോളജുകള്‍ വ്യാപകമായത് മുതല്‍ ഗവേഷണ മേഖല വൈവിവധ്യമാര്‍ന്ന തലങ്ങളിലേക്ക് പടര്‍ന്നത് വരെ യുജിസിയുടെ ഇടപെടലുകളുടെ ഫലമാണ്. ഒരു സമൂഹത്തെ അക്കാദമികമായും സാംസ്കാരികമായും ശാക്തീകരിക്കുന്ന തരത്തില്‍ മാനക വിഷയങ്ങളില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് യുജിസി നല്കിയ സംഭാവന ചില്ലറയല്ല. അരികുവത്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സാമൂഹിക ബഹിഷ്കരണത്തിന് വിധേയമായവരുടെയുമെല്ലാം ജീവിതപരിസരങ്ങളെ മാറ്റിപ്പണിയുന്നതിലും അവരുടെ മുന്നോട്ടുള്ള കുതിപ്പിന് ആത്മവിശ്വസാസം നല്‍കുംവിധം അവരെ അക്കാദമികമായി വളര്‍ത്തുന്നതിലും ഇത്തരം വിഷയങ്ങളില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചു. അധീശ വിഭാഗങ്ങള്‍ നിയന്ത്രിച്ചിരുന്ന അക്കാദമിക മേഖലയെ വലിയതോതില്‍ ജനാധിപത്യവത്കരിക്കുന്നതിനും യുജിസിയുടെ ഇത്തരം ഇടപെടലുകള്‍ വഴിതുറന്നു.<br />
<br />
യുജിസിക്ക് വേണ്ട തിരുത്ത്<br />
<br />
വിദ്യാഭ്യാസ പദ്ധതികളൊരുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനും അതിന് പണം നല്‍കേണ്ട ചുമതല യുജിസിക്കും എന്ന തരത്തിലാണ് സര്‍ക്കാര്‍-യുജിസി ബന്ധം നിര്‍ണയിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിനുള്ള പണം വിതരണം ചെയ്യുന്നതില്‍, അക്കാദമിക താത്പര്യത്തിനപ്പുറം ഭരണകൂട ഇടപെടലുകള്‍ ഇല്ലാതാക്കുക എന്നതാണ് ഈ വിഭജനത്തിലൂടെ ലക്ഷ്യമിട്ടത്. അതൊരുപരിധി വരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ യുജിസിയുടെ പ്രവര്‍ത്തനം അത് വിഭാവനം ചെയ്തത്രയും വൃത്തിയിലായിരുന്നില്ല നടന്നുവന്നത്. യുജിസിക്ക് അതിന്റെ ദൌത്യം പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശം പല വിദ്യാഭ്യാസ വിചക്ഷണരും പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. യുജിസി അംഗങ്ങള്‍ക്ക് കാര്യമായ അധികാരമൊന്നുമില്ലാത്ത തരത്തിലാണ് അതിന്റെ ഘടന. യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയാം എന്നതിനപ്പുറം, അംഗങ്ങള്‍ക്ക് എക്സിക്യുട്ടിവ് അധികാരങ്ങളില്ല. ഒരു വ്യാജ സര്‍വകലാശാലയെ കണ്ടെത്തിയാല്‍ അതിനെതിരെ നടപടിയെടുക്കാനുള്ള അധികാരംപോലും പരിമിതമാണ്.<br />
<br />
താരതമ്യേന സ്വതന്ത്രമാണെങ്കിലും അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകളില്‍നിന്ന് അത് പൂര്‍ണ വിമുക്തി നേടിയിരുന്നില്ല. എന്നല്ല, പലപ്പോഴും ആക്ഷേപാര്‍ഹമായ തരത്തിലുള്ള ഇടപടെലുകള്‍ സംഭവിച്ചിട്ടുമുണ്ട്. യുജിസി പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതത് കാലത്തെ മാനവ വിഭവ ശേഷി മന്ത്രാലയവും അതിനെ ഭരിച്ചവരും അവിടത്തെ ഉദ്യോഗസ്ഥരുമെല്ലാം പങ്ക്വഹിച്ചിട്ടമുണ്ട്. ഇത്തരം പ്രര്‍ത്തന വൈകല്യങ്ങളും പരിമിതികളും വിമര്‍ശനങ്ങളും മുന്‍നിര്‍ത്തിയാണ് യുജിസിയെ തന്നെ ഇല്ലാതാക്കുക എന്ന അജണ്ടയിലേക്ക് ഭരണകൂടം നീങ്ങിയത്. യുജിസി പ്രവര്‍ത്തനങ്ങളില്‍ കാലികമായ പരിഷ്കാരവും കാര്യക്ഷമമാക്കാനുള്ള നടപടികളും വേണമെന്ന വാദത്തെ ആരും എതിര്‍ക്കില്ല. 1956ല്‍ 20 സര്‍വകലാശാലകളുമായി തുടങ്ങിയ യുജിസി ഇന്ന് 900 സര്‍വകലാശാലകളുടെ മേല്‍ഘടകമായാണ് പ്രവര്‍ത്തിക്കുന്നത്. അന്നുണ്ടായിരുന്ന 500 കോളജുകളുടെ സ്ഥാനത്ത് ഇന്നുള്ളത് 40,000. കുട്ടികളുടെ എണ്ണമാകട്ടെ രണ്ട് ലക്ഷത്തില്‍നിന്ന് 3.5 കോടിയിലേക്ക് ഉയര്‍ന്നു. ഈ വളര്‍ച്ചക്കനുസരിച്ച വിപുലമായ സംവിധാനമാക്കി യുജിസിയെ മാറ്റേണ്ടതുമുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ആ സംവിധാനം തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാഷ്ട്രീയ ഇടപെടലുകള്‍ കുറക്കുകയും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക വഴി യുജിസിയെ ശാക്തീരിക്കുന്നതിന് പകരമാണ് പുതിയൊരു കമ്മീഷനെ പ്രതിഷ്ടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വതന്ത്രമാക്കിവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പാണ് ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സന്ദേശം. പുതുതായി നിര്‍ദേശിക്കപ്പെട്ട കമ്മീഷന്റെ ഘടന തന്നെ ഇതിന് അടിവരയിടുന്നതാണ്. <br />
<br />
സര്‍ക്കാര്‍ വക കമ്മീഷന്<br />
<br />
ഹയര്‍ എജുക്കേഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (എച്ച് ഇ സി ഐ) എന്ന പേരിലാണ് യുജിസിയുടെ ബദല്‍ സ്ഥാപനത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഏറ്റവും പ്രധാന വ്യത്യാസം യുജിസിക്ക് ഉണ്ടായിരുന്ന പണം അനുവദിക്കാനുള്ള അധികാരം പുതിയ കമ്മീഷനില്‍നിന്ന് പിന്‍വലിച്ചു എന്നതാണ്. ഫണ്ട് നല്‍കുക എന്നത് പൂര്‍ണമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അധികാരമാക്കി മാറ്റി. എച്ച് ഇ സി ഐയുടെ പ്രവര്‍ത്തനം അക്കാദമിക കാര്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് വിദ്യാഭ്യാസ മേഖലയുടെ ഭരണം കാര്യക്ഷമമാക്കുക, സ്ഥാപനങ്ങളിലെ 'ഇന്സ്പെക്ഷന് രാജ്' അവസാനിപ്പിക്കുക എന്നതുമെല്ലാം ഇതിന്റ ലക്ഷ്യമായി കേന്ദ്രം പറയുന്നു. സ്ഥാപനങ്ങള്‍ തുടങ്ങാനും പൂട്ടാനും സ്വയംഭരണമാക്കാനും അതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുമെല്ലാമുള്ള അധികാരമാണ് എച്ച് ഇ സി ഐക്ക് നല്‍കുക.<br />
<br />
ചെയര്‍മാനും വൈസ് ചെയര്‍മാനും 12 അംഗങ്ങളും അടങ്ങിയതായിരിക്കും ഉന്നത വിദ്യാഭ്യാസ കമ്മീഷന്. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. 12 അംഗങ്ങളില്‍ 3 പേര് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കും. നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍, കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ എന്നിവയുടെ അധ്യക്ഷന്മാര്, രണ്ട് അക്രഡിറ്റഡ് സമിതികളുടെ അധ്യക്ഷന്മാര്, രണ്ട് വൈസ് ചാന്‍സിലര്‍മാര്‍, രണ്ട് കോളജ് പ്രൊഫസര്‍മാര്‍, ഒരു വ്യവസായ പ്രതിനിധി എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രാതിനിധ്യം. കേന്ദ്ര സര്‍ക്കാറിന് എല്ലാ തരത്തിലും നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ഘടനയാണ് ഈ സമിതിക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കാന്‍ യുജിസിയുടെ സ്വതന്ത്ര സ്വഭാവം തന്നെ പരിമിതമാണെന്നും അത് നവീകരിക്കണമെന്നുമുള്ള വിമര്‍ശം ശക്തമായി ഉയരുന്നതിനിടെയാണ് ഉള്ള സ്വതന്ത്ര സ്വഭാവംകൂടി ഇല്ലാതാക്കുന്ന പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്.<br />
<br />
പണം ഇനി വിധേയര്‍ക്ക് മാത്രം?<br />
<br />
പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാകുക ഉന്നത വിദ്യാഭ്യാസ മേഖലയിലെ ധന വിതരണത്തിലാണ്. ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയിരുന്ന ഫണ്ട് വിതരണം പൂര്‍ണമായി രാഷ്ട്രീയാധികാരത്തിന് കീഴിലേക്ക് കൊണ്ടുവരികയാണ് കേന്ദ്രം. ഗവേഷണത്തിന് പണം അനുവദിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അപേക്ഷകള്‍ പരിശോധിക്കാനുമുള്ള അധികാരമാണ് വിദ്യാഭ്യാസ കമ്മീഷനുള്ളത്. തീരുമാനാധികാരം സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫണ്ട് എന്നത് കേവലമായ ബജറ്റ് വിഹിതമല്ല. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനംകൂടിയാണ്. ദുര്‍ബലര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പരിഗണനയും മുന്‍ഗണനയും നല്കി ശാക്തീകരിക്കാനും അരികുവത്കരിക്കപ്പെട്ടവരെക്കൂടി ഉള്‍കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതി യാഥാര്‍ഥ്യമാക്കാനുമുള്ള സുപ്രധാന ഉപാധിയുമാണ് അത്. സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസമാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. പൊതുവിദ്യാഭ്യാസമെന്ന ക്ഷേമ രാഷ്ട്ര സങ്കല്പത്തിലെ അടിസ്ഥാന തത്വമാണത് യാഥാര്‍ഥ്യമാക്കുന്നത്. ഗ്രാന്റ് നല്‍കുക എന്ന ഈ പരമപ്രധാന ചുമതല പൂര്‍ണമായി ഒഴിവാക്കിയാണ് -പേരില്‍നിന്ന് വരെ- പുതിയ കമ്മീഷന് വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നല്കുന്ന ധനസഹായത്തിന് സാമൂഹിക നീതി ഒരു മാനദണ്ഡമാകണമെന്നില്ല. അതത് കാലത്തെ സര്‍ക്കാറുകളുടെ സാന്പത്തിക നയങ്ങളാണ് അത് നിശ്ചയിക്കുക. ആഗോളീകരണാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ നയം, വിദ്യാഭ്യാസം സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്ന വീക്ഷണത്തിന് പകരം ലാഭാധിഷ്ടിത പരിപാടിയാണെന്ന നിലക്കാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ നയത്തോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെല്ലാം രാഷ്ട്രീയ അജണ്ടകള്‍ സമര്‍ഥമായി തിരുകിക്കയറ്റുന്ന ഭരണകൂടങ്ങളുടെ കൈകളിലേക്ക് ധനവിതരണാധികാരം എത്തുന്നതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ല. ഹിന്ദുത്വ രാഷ്ട്രീയം അധികാരം കൈയ്യാളുന്ന കാലത്ത് വിശേഷിച്ചും.<br />
<br />
സര്‍വകാലാശാലകളുടെയും കോളജുകളുടെയും സ്വയംഭരണം ഇല്ലാതാകുന്ന തരത്തിലുള്ള അധികാരങ്ങളാണ് കമ്മീഷന് വകവച്ചുകൊടുക്കുന്നത്. നിവലവിലുള്ള എല്ലാ കോളജുകളും വിദ്യാഭ്യാസ കമ്മീഷന്റെ പുതിയ അനുമതി വാങ്ങണമെന്നും എല്ലാതരം സര്‍വകലാശാലകളും പുതിയ മാനദണ്ഡമനുസരിച്ച് മൂന്ന് വര്‍ഷത്തിനകം പുതിയ അംഗീകാരം നേടണമെന്നും വ്യവസ്ഥ ചെയ്യുന്നു. കമ്മീഷന്റെ പ്രധാന പ്രവര്‍ത്തന പദ്ധതിയായി കേന്ദ്ര സര്‍ക്കാര്‍ തന്നെ പരിചയപ്പെടത്തുന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും സ്വയംഭരണം പ്രോത്സാഹിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസാവസരം ഉറപ്പാക്കുക എന്ന ഭരണകൂട ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പിന്മാറാനുള്ള ഊടുവഴിയാണ് സ്വയംഭരണമെന്ന വിമര്‍ശം ശക്തമാണ്. പൊതുവിദ്യാഭ്യാസത്തെ പതിയെപ്പതിയെ സ്വാശ്രയവത്കരിച്ചുകൊണ്ടിരിക്കുന്ന സ്വയംഭരണ സങ്കല്പത്തിനെതിരെ പലയിടത്തും പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. സ്വന്തമായി കോഴ്സ് രൂപകല്പന ചെയ്യാനും കരിക്കലും നിശ്ചയിക്കാനും അതിനിണങ്ങുന്ന ഫീസ് വാങ്ങാനും സ്വംയഭരണം അധികാരം നല്കുന്നു. പൊതുഫണ്ട് വിതരണത്തിലൂടെ, എല്ലാവര്ക്കും പ്രാപ്യമായ വിദ്യാഭ്യാസ സംവിധാനം ഉറപ്പാക്കുന്ന യുജിസിക്ക് പകരമാണ് സ്വയംഭരണ പ്രോത്സാഹന കമ്മീഷനെ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.<br />
<br />
സര്‍വകലാശാലകള്‍, അവരുടെ അക്കാദമിക് കൌണ്സിലുകള് വഴിയാണ് കരിക്കുലം തയാറാക്കുന്നതും പരീക്ഷകളും മറ്റും നടത്തുന്നതും. സര്‍വകലാശാലകള്‍ക്കുള്ള ഈ സ്വയംഭരണാധികാരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വന്തമായി ബിരുദങ്ങള്‍ നല്‍കുന്നതും. ഈ സ്വയംഭരണാധികാരമാണ് രാജ്യത്തെ സര്‍വകലാശാലകള്‍ക്ക്, അത് നിലനില്‍ക്കുന്ന പ്രദേശത്തിന്റെയും അതിന്റെ പ്രവര്‍ത്തന മണ്ഡലത്തിന്റെ സാമൂഹികാവസ്ഥകളുടെയും സവിശേഷതകള്‍ പരിഗണിച്ച് സ്വതന്ത്രമായ കരിക്കുലം വരെ തയാറാക്കാനുള്ള അവകാശം നല്‍കുന്നത്. രാജ്യത്തെ വൈവിധ്യപൂര്‍ണമായ സാംസ്കാരിക സവിശേഷതകള്‍ അക്കാദമിക തലത്തില്‍ പഠിപ്പിക്കപ്പെട്ടതും ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരളവോളം ജനാധിപത്യപരമാക്കിയതും ഈ സ്വയംഭരണാധികാരമാണ്. നിർദിഷ്ട ഉന്നത വിദ്യാഭ്യാസ കമീഷൻ നിയമമനുസരിച്ച്, ഏത് കോഴ്സിനും ഹയർ എജുക്കേഷൻ കൗൺസിലിന്റെ അംഗീകാരം വേണം. സർവകലാശാലകൾക്ക് സ്വന്തമായി ബിരുദങ്ങൾ നൽകുന്നതിലും നിയന്ത്രണം കൊണ്ടുവരാം. പ്രാദേശികമായ ആവശ്യങ്ങളും അനിവാര്യതയും പരിഗണിച്ചാകണം കോളജുകളും സര്‍വകലാശാലകളും ആരംഭിക്കേണ്ടതെന്ന തത്വം ഡോ. എസ് രാധാകൃഷ്ണന് കമ്മീഷന്റെ സുപ്രധാന ശിപാര്‍ശയായിരുന്നു. അത്തരമൊരു പരിഗണന ഇനിയുണ്ടാകില്ലെന്ന സൂചനയാണ് പുതിയ കമ്മീഷന്.<br />
<br />
അട്ടിമറിക്കാന്‍ പല വഴികള്‍<br />
<br />
യുജിസിയുടെ പരിമിതമായ സ്വാതന്ത്യം ഇല്ലാതാക്കാനും അതിന്റെ പ്രവര്‍ത്തങ്ങളില്‍ ഇടപെടുന്നതിലൂടെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ അജണ്ടകള്‍ക്ക് കീഴിലാക്കാനുമുള്ള നടപടികല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ സ്വീകരിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2013ല്‍ കൊണ്ടുവന്ന RUSA വഴി ധനസഹായം നല്‍കുന്നതിലെ വ്യവസ്ഥകള്‍ പരിഷ്കരിച്ച്, സര്‍ക്കാര്‍ ഫണ്ട് പൊതുവിദ്യാലയങ്ങല്‍ക്ക് എന്ന തത്വത്തില്‍ കേന്ദ്രം വെള്ളം ചേര്‍ത്തിരുന്നു. സര്‍ക്കാര്‍ കോളജുകള്‍ക്കും എയിഡഡ് സ്ഥാപനങ്ങള്‍ക്കുമായിരുന്നു ഇതുവരെ യുജിസി ഗ്രാന്റിന് അര്‍ഹതയുണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തി, RUSA വഴി സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫണ്ട് നല്‍കാനുള്ള ക്രമീകരണമാണ് കേന്ദ്രം വരുത്തിയത്.<br />
<br />
ഇതിനേക്കാള്‍ പ്രതിലോമകരമാണ്, വിദ്യാഭ്യാസ മേഖലയില്‍ നേരിട്ട് നടത്തിയ ഇടപെടലുകള്‍. ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനത്തില്‍ പഠിക്കുന്ന കുട്ടികളില്‍, സര്‍ക്കാര്‍ നയത്തെ പിന്തുണക്കുന്നവര്‍ക്ക് കൂടുതല്‍ ക്രഡിറ്റ് കൊടുക്കാന്‍ വരെ നിര്‍ദേശമുണ്ടായി. മോദി സര്‍ക്കാറിന്റെ കാഷ്ലസ് ഇക്കോണമിയുടെ പ്രചാരകരെ ഇതിന് പരിഗണിക്കണമെന്ന് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാല ഭരണസമിതി യോഗത്തിന്റെ അജണ്ടകള്‍ രമണ്ടാഴ്ച മുന്‍പ് മാനവ വിഭവ ശേഷി മന്ത്രാലയത്തിനും യുജിസിക്കും അയക്കണമെന്നായിരുന്നു മറ്റൊരു ഉത്തരവ്. സര്‍വകലാശാലയുടെ സ്വയംഭരണം അട്ടിമറിക്കുന്നതും സ്വതന്ത്രാധികാരത്തില്‍ നിയന്ത്രണം വരുത്തുന്നതുമായ ഉത്തരവുകളും സമീപകാലത്ത് യുജിസിയില്‍നിന്ന് ഉണ്ടായി. സര്‍വകലാശാലകളുടെ സേവന-വേതന സംബന്ധിയായ ഉത്തരവുകള്‍ക്ക് യുജിസിയുടെ അംഗീകാരം വേണമെന്നതായിരുന്നു അതിലൊന്ന്. നിയമന നോട്ടിഫിക്കേഷന്‍ ഇറക്കുംമുന്പ് സര്‍ക്കാര്‍ അനുമതി വാങ്ങണം, പ്രിന്‍സിപ്പല്‍മാരുടെ പുനര്‍നിയമനത്തിന് യുജിസി പ്രതിനിധി അടങ്ങിയ വിദഗ്ധ സംഘത്തിന്റെ അനുമതി വേണം തുടങ്ങിയ ഉത്തരവുകളും ഇതിനിടെ വന്നു. സ്ത്രീപക്ഷ വിഷയങ്ങളിലെ ഗവേഷണത്തിന് ഫണ്ട് വെട്ടിക്കുറച്ചതും അധ്യാപക നിയമനത്തില്‍ സംവരണ തസ്തികകള്‍ കുറക്കുന്ന തരത്തില്‍ പുതിയ വ്യവസ്ഥ നിര്‍ദേശിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍, സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ ഇടപെടാനും യുജിസിയുടെ സ്വതന്ത്ര സ്വഭാവം തകര്‍ക്കാനും നടത്തിയ ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ രൂപത്തില്‍ നടപ്പാക്കപ്പെടുന്നത്.<br />
<br />
ഹരിഗൌതമിന്റെ സങ്കല്പം<br />
<br />
ഡോ. ഹരി ഗൌതം, യു ജി സി ചെയര്‍മാനായിരിക്കെ 2001 ല്‍ പൂനെ സര്‍വകലാശാലയില്‍ ഒരിക്കല്‍ സവര്‍ക്കര്‍ സ്മാരക പ്രഭാഷണം നടത്തിയിരുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്ന വെല്ലുവിളികിള്‍ എന്നതായിരുന്നു വിഷയം. ആ പ്രസംഗത്തില്‍ അദ്ദേഹം മുന്നോട്ടുവച്ച വിദ്യാഭ്യാസ വീക്ഷണത്തിന്റെ ചുരുക്കം ഇതാണ്: 'ആസൂത്രണമില്ലാതെ സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നതും വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നതും കണിശമായി തടയണം. അര്‍ഹതയുള്ളവ മാത്രം അതിജീവിക്കുക എന്നതായിരിക്കണം അടിസ്ഥാന തത്വം. നിലവിലെ സ്ഥാപനങ്ങളെ നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കണം. ആവശ്യമില്ലെന്ന് തോന്നുന്നവയെല്ലാം അടച്ചുപൂട്ടണം. സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഗൌരവപൂര്‍വം പരിഗണിക്കണം. സ്വാശ്രയ സര്‍വകലാശാലകളും മികവിന്റെ (സ്വകാര്യ) കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം. രാഷ്ട്രീയം പഠിപ്പിക്കുന്നതിനും ഭരണം പഠിപ്പിക്കുന്നതിനുമൊക്കെ പ്രത്യേക അധ്യാപകര്‍ വേണം. അനധ്യാപകരായ അധ്യാപകരും സര്‍വകലാശാലകളില്‍ വേണം. സംസ്കൃതം രാജ്യത്തിന്റെ അടിസ്ഥാന ഭാഷയാകണം. പൌരാണിക രേഖകളിലെ നിഗൂഢത അത്ഭുതകരമാണ്. അതില്‍ ഗണിതമുണ്ട്, തത്വചിന്തയുണ്ട്, വൈദ്യശാസ്ത്രവും ശില്പശാസ്ത്രവും സാന്പത്തിക ശാസ്ത്രവും സാമഹിക ശാസ്ത്രവും നിയമവുമെല്ലാമുണ്ട്. ഇന്ത്യയുടെ ആത്മീയ പാരന്പര്യവും പൌരാണിക ശാസ്ത്രവും ആയി ബന്ധമില്ലാതെ വികസിച്ചതിനാല്‍ ഇവിടത്തെ ശാസ്ത്ര ജ്ഞാനം പാശ്ചാത്യവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രമെല്ലാം കെട്ടുകഥകള്‍പോലെയായി മാറി. സംസ്കൃതത്തിലെ ശാസ്ത്രത്തിന്റെ ഈ അക്ഷയ ഖനി തുറക്കണം. പുരാണങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന വിവരശേഖരം പുറത്തെത്തിക്കാനുള്ള ഗവേഷണമാണ് ഇവിടെ നടക്കേണ്ടത്. നമ്മള് ആരെയും പിന്തുടരേണ്ടവരല്ല, നയിക്കേണ്ടവരാണ്.'<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-qq6Vu4fA9rw/W6zVml0cmfI/AAAAAAAAF3E/EK1LO-8a-V8sLUO4aVDGcqtDitBwU9GjQCLcBGAs/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="344" data-original-width="267" height="320" src="https://2.bp.blogspot.com/-qq6Vu4fA9rw/W6zVml0cmfI/AAAAAAAAF3E/EK1LO-8a-V8sLUO4aVDGcqtDitBwU9GjQCLcBGAs/s320/3.jpg" width="248" /></a></div>
<br />
<br />
കുട്ടികളുടെ എണ്ണം കുറച്ചും സ്വകാര്യ വിദ്യാഭ്യാസ വ്യവസായികള്‍ക്ക് വാതില്‍തുറന്നുകൊടുത്തും ഗവേഷണം പുരാണത്തിലും സംസ്കൃതത്തിലും കേന്ദ്രീകരിച്ചും ഇന്ത്യന്‍ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കണെമന്ന് പ്രഖ്യാപിക്കുന്ന ഇതേ ഹരിഗൌതമിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. 2014 മെയില്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം മാസമെടുത്ത തീരുമാനമായിരുന്നു ഈ കമ്മിറ്റിയുടെ രൂപീകരണം. ഈ കമ്മിറ്റിയാണ്, യുജിസിയെ പൊളിച്ച് സര്‍ക്കാര്‍ നിയന്ത്രിത ഉന്നത വിദ്യാഭ്യാസ കമ്മീഷന് വേണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യുജിസിയെ പൊളിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷന് രൂപവത്കരിക്കുന്നത്. എല്ലാവരെയും ഉള്‍കൊള്ളുന്ന ഉന്നത വിദ്യാഭ്യാസമെന്നതായിരുന്നു ഡോ. എസ് രാധാകൃഷ്ണന്റെ സ്വപ്നം. അവിടെനിന്നാണ് കുട്ടികളുടെ എണ്ണം കൂടാതെ നോക്കണമെന്ന് വാദിക്കുന്ന ഹരിഗൌതമിന്റെ പദ്ധതിയിലേക്ക് ഇന്ത്യന്‍ വിദ്യാഭ്യാസ നയം പരിവര്‍ത്തിപ്പിക്കപ്പെടുന്നത്. അക്കാദമികമായ സാഹസികത എന്ന രാധാകൃഷ്ണന്റെ സ്വപ്നത്തില്‍നിന്ന്, പുരാണങ്ങളിലെ ഗവേഷണം എന്ന ആത്യന്തിക ഗൂഡ പദ്ധതിയിലേക്കാണ് മോദികാല വിദഗ്ധര്‍ ഇന്ത്യയെ നയിക്കുന്നത്. സാഹോദര്യവും ജനാധിപത്യവും ശാക്തീകരിക്കപ്പെടണമെന്ന സങ്കല്പത്തിന് പകരം ഹരിഗൌതം സംസാരിക്കുന്നത്, സംസ്കൃതത്തിലെ അക്ഷയഖനികള്‍ ഖനനം ചെയ്യുന്നതിനെക്കുറിച്ചാണ്. ഇതേസങ്കല്‍പങ്ങള്‍ തന്നെയാകും പ്രയോഗത്തില്‍വരിക എന്ന സൂചനയാണ്, ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് രേഖയുടെ വരികള്‍ക്കിടയില്‍ തെളിയുന്നത്.<br />
ഈ പരിഷ്കാരം കൊണ്ട് എന്താണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യംവക്കുന്നത് എന്നറിയാന്‍ രണ്ടുകാലഘട്ടങ്ങളില്‍, നയ രൂപീകരണത്തെ നയിച്ച ഈ രണ്ടുപേരുടെ സങ്കല്പങ്ങളിലെ വലിപ്പചെറുപ്പം മാത്രം മനസ്സിലാക്കിയാല്‍ മതി. യുജിസിയുടെ അധികാരങ്ങള്‍ ഗ്രാന്റ്, അക്കാദമികം എന്നിങ്ങനെ രണ്ടായി വിഭജിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് എന്നും രണ്ടുസമിതികളും സ്വയംഭരണ അധികാരമുള്ളതായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുടെ ഈ വിശദീകരണം മാത്രമാണ ഇതുവരെയുള്ള ഏക ആശ്വാസം. എന്നാല്‍ സംഘ്പരിവാറിന്റെ പ്രവര്‍ത്തന രീതികള്‍ കണ്ടറിഞ്ഞവര്‍ക്ക് ഇത് അത്രത്തോളം മുഖവിലക്കെടുക്കാനാകില്ല.<br />
ഉന്നതവിദ്യാഭ്യാസ കമ്മീഷന് ഗുണപരമായ എന്തുഫലം സൃഷ്ടിച്ചാലും അതുണ്ടാക്കുന്ന പ്രത്യാഘാതം ദീര്‍ഘകാല ഇന്ത്യക്ക് ദുരന്തമായി മാറുമെന്ന് കരുതാനേ ഇപ്പോള്‍ ന്യായമുള്ളു.<br /><br />(ജനപക്ഷം, 2018 ആഗസറ്റ് ലക്കം)</div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0tag:blogger.com,1999:blog-92753500838176469.post-65671661716806737152018-07-22T23:14:00.002-07:002018-07-22T23:14:31.004-07:00മീശ പിരിക്കേണ്ടത് ആര്‍ക്കുനേരെ?<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"><br /></span>
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-P5vu_Duuxk4/W1VyDdiIReI/AAAAAAAAFyA/BQ5ubjrB4HwcaAvW2iD7FCJxPiWqwQu6gCLcBGAs/s1600/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="947" data-original-width="728" height="320" src="https://2.bp.blogspot.com/-P5vu_Duuxk4/W1VyDdiIReI/AAAAAAAAFyA/BQ5ubjrB4HwcaAvW2iD7FCJxPiWqwQu6gCLcBGAs/s320/1.jpg" width="245" /></a></div>
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അധീശാധികാരമുള്ള സവര്‍ണ ഹിന്ദു പാരന്പര്യത്തിന്റെ സാംസ്കാരിക പിന്തുടര്ച്ച അവകാശപ്പെടുകയും അത് മൂലധനമാക്കി പ്രവര്‍ത്തിക്കുകയും അതിന്റെ പിന്‍ബലത്തില്‍ മാധ്യമ വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്ത സ്ഥാപനമാണ് മാതൃഭൂമി. കേരളീയത എന്നത്, സവര്‍ണ ഹിന്ദു ആചാരങ്ങളാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതില്‍, പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളെ അപരവത്കരിക്കുന്നതില്‍, പ്രതിലോമകരമായ ഹിന്ദുത്വ അജണ്ടകള്‍ക്ക് കേരളത്തില്‍ പൊതുസ്വീകാര്യത സൃഷ്ടിക്കുന്നതിലുമെല്ലാം നേതൃപരമായ പങ്കുവഹിക്കുന്ന സ്ഥാപനം. അപ്പണി ചെയ്യുന്പോള്‍ പോലും മതേതര-ലിബറല്‍ വേഷമണിഞ്ഞവരുടെ കൈയ്യടി നിര്‍ലോഭം ലഭിക്കുന്ന സ്ഥാപനം. അഥവ ഹിന്ദു വര്‍ഗീയവാദികളുടെയും അവരെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെയും പിന്തുണ ഒരേസമയം ഒരുപോലെ ഉറപ്പാക്കാന്‍ കഴിയുന്ന അപൂര്‍വ മാധ്യമ സ്ഥാപനം. അവരാണ് സംഘ്പരിവാര്‍ ഭീഷണിയുടെ പേരില്‍ എസ് ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചിരിക്കുന്നത്. നോവല്‍, എഴുത്തുകാരന് സ്വയംപിന്‍വലിച്ചതാണ് എന്ന മാതൃഭൂമിയുടെ ന്യായവാദം അത്രയെളുപ്പം വിഴുങ്ങാനാവില്ല. മാതൃഭൂമിയെപ്പോലെ കേരളത്തില്‍ ഇത്രമേല്‍ സ്വാധീനശേഷിയുള്ള ഒരു സ്ഥാപനം സ്വയം തീരുമാനിക്കാതെ ഹരീഷിനെപ്പോലൊരു എഴുത്തുകാരന് ഇങ്ങിനെ തോറ്റ് പിന്മാറേണ്ടിവരില്ല എന്നുറപ്പാണ്. ഇത്രമേല്‍ സാമൂഹിക മൂലധനമുള്ള മാതൃഭൂമി, ആ നോവല്‍ പ്രസിദ്ധീകരിക്കുക തന്നെചെയ്യുമെന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ ഈ അന്യായം സംഭവിക്കുകപോലുമില്ലായിരുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചത്. </span><br />
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-dWwZY9wGC7c/W1VyJMSYBsI/AAAAAAAAFyE/_yhksLdqPXo97INZXMAQ2akNW5QTCyRnwCLcBGAs/s1600/2.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="282" data-original-width="411" height="219" src="https://3.bp.blogspot.com/-dWwZY9wGC7c/W1VyJMSYBsI/AAAAAAAAFyE/_yhksLdqPXo97INZXMAQ2akNW5QTCyRnwCLcBGAs/s320/2.PNG" width="320" /></a></div>
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"><br /></span>
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"><br /></span>
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">ഹരീഷിനെതിരെ നടന്ന ആക്രമണങ്ങളോട് ഈ ദിവസങ്ങളിലെല്ലാം മാതൃഭൂമി കടുത്ത നിശ്ശബ്ദത പാലിച്ചു. നോവല്‍ പിന്‍വലിച്ച വാര്‍ത്തയില്‍പോലും ഭീഷണിയുയര്‍ത്തിയത് സംഘ്പരിവാറാണ് എന്ന് പറയാന്‍ തയാറായില്ല. ഹരീഷിനെതിരായ സംഘ്പരിവാര്‍ ആക്രമണങ്ങളെ മൌനംകൊണ്ട് പിന്തുണച്ച്, ആ നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരനെ നിര്‍ബന്ധിതമാക്കുകയാണ് മാതൃഭൂമി ചെയ്തത്. ആവിഷ്കാര സ്വാതന്ത്ര്യവും ഹിന്ദു ഫാഷിസവും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്പോള്‍ ഞങ്ങള്‍ തീവ്ര ഹിന്ദുത്വത്തിന് ഒപ്പമേ നില്‍ക്കൂവെന്നാണ് ഈ നടപടിയിലൂടെ മാതൃഭൂമി പ്രഖ്യാപിക്കുന്നത്. കേരളീയ പൊതുസമൂഹത്തിലേക്ക് പരസ്യമായും രഹസ്യമായും ഹിന്ദുത്വ വര്‍ഗീയതയെ കടത്തിവിടുന്ന മാതൃഭൂമിയുടെ ഒളിയജണ്ടകളെക്കൂടി ചോദ്യംചെയ്യാതെ ഹരീഷിന് വേണ്ടിയുള്ള ഐക്യദാര്‍ഡ്യം പൂര്‍ണമാകില്ല.</span><br />
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"><br /></span>
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;">(FB post on 21-07-18)</span></div>
N P JISHARhttp://www.blogger.com/profile/09161865663972852736noreply@blogger.com0