Saturday, June 29, 2013

രൂപയുടെ ഇടിവ്; വിലകുറഞ്ഞിട്ടും ഒമാന്‍ സ്വര്‍ണ വിപണിയില്‍ അനക്കമില്ല

മസ്കത്ത്: സ്വര്‍ണ വിലയില്‍ വലിയ കുറവുണ്ടായിട്ടും ഒമാന്‍ വിപണിയില്‍ കാര്യമായ ചലനമില്ല. ഇന്ത്യന്‍ രൂപയുടെ വിലയിടിവാണ് സ്വര്‍ണ വിപണിക്ക് തിരിച്ചടിയായത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒമാന്‍ വിപണിയിലെ പ്രധാന സ്വര്‍ണ ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യശോഷണം മുതലടുത്ത് ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കാനാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. 
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലക്കുറവാണ് ഇപ്പോള്‍ സ്വര്‍ണത്തിനുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് മുതലാക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്ന പ്രവണതക്ക് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നു. രൂപയുടെ വിനിമയ നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി അത് ഒരു റിയാലിന് 150 രൂപക്ക് മുകളില്‍ ഉണ്ട്. ഇത് 157 വരെ എത്തുകയും ചെയ്തു. 154.23 രൂപയാണ് വെളിയാഴ്ചയിലെ നിരക്ക്. ഇത്രയേറെ വിലയിടിഞ്ഞതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കാനാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. സ്വര്‍ണ വില കുറഞ്ഞാല്‍ സാധാരണ വ്യാപാരം വലിയ തോതില്‍ നടക്കുക പതിവാണ്. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വലിയ കുറവ് അനുഭവപ്പെട്ടിട്ടും സ്വര്‍ണ വിപണിയില്‍ അതിന്‍െറ പ്രതിഫലനം ഉണ്ടാകുന്നില്ല. 
കഴിഞ്ഞ മേയ് മാസം മുതലാണ് സ്വര്‍ണത്തിന് വിലയിടിയാന്‍ തുടങ്ങിയത്. ഉയര്‍ന്ന വിലയിലായിരുന്ന സമയത്തുണ്ടായ ഈ വിലക്കുറവ് വിപണിയില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്. സ്വര്‍ണ വ്യാപാരത്തില്‍ ഇത് വലിയ മുന്നേറ്റമുണ്ടാക്കി. പിന്നീട് വിലയിടിവ് പ്രവണതയായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇതോടെ വന്‍തോതിലുള്ള കച്ചവടത്തിന് മാറ്റം വന്നെങ്കിലും വിലക്കുറവ് സൃഷ്ടിച്ച കച്ചവടം ഏറെക്കുറെ മന്നോട്ടുപോകുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റിയിരുന്നവര്‍ നാട്ടിലേക്ക് പണം അയക്കാന്‍ തുടങ്ങി. കുറഞ്ഞ മൂല്യം കാരണം വന്‍ തുകയുടെ അപ്രതീക്ഷിത നേട്ടമാണ് ഇപ്പോള്‍ പ്രവാസികള്‍ക്ക് രൂപ വിനിമയത്തിലൂടെ ലഭിക്കുന്നത്. രൂപയുടെ മൂല്യശേഷാണം പണ്ടെങ്ങുമില്ലാത്ത വിധം രൂക്ഷമായത് തിരിച്ചടിയയതാകട്ടെ ഒമാനിലെ സ്വര്‍ണ വിപണിക്കും. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയിലത്തെിയിട്ടും അതിന്‍െറ നേട്ടം അവര്‍ക്ക് കിട്ടുന്നില്ളെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനേക്കാള്‍ വിലയുണ്ടായിരുന്ന മേയ് മാസത്തെ വ്യാപാരത്തിന്‍െറ അടുത്തുപോലും ഇപ്പോള്‍ കച്ചവടം നടക്കുന്നില്ളെന്ന് ഒമാനിലെ പ്രമുഖ സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. 
അതേസമയം കച്ചവടത്തിലെ കുറവ് രൂപയുടെ വിലയിടിവിനാല്‍ മാത്രമല്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അവധിക്കാലം, ഈ സമയത്തെ ടിക്കറ്റ് നിരക്ക് വര്‍ധന, മേയ് മാസത്തിലുണ്ടായ വന്‍ കച്ചവടം, ഇനിയും വില കുറഞ്ഞേക്കാമെന്ന പ്രതീക്ഷ, എന്നിവയും ഇതില്‍ ഘടകങ്ങളാണെന്ന് ഡമാസ് ജ്വല്ലറി കണ്‍ട്രി മാനേജര്‍ രാജേഷ് പറഞ്ഞു. രൂപയുടെ മൂല്യ ശോഷണം കച്ചവടത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അതിനാല്‍ മാത്രം വന്‍ തോതിലുള്ള കുറവ് സംഭവിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. 
അതേമസയം രൂപയുടെ വിലയിടിവുണ്ടായിട്ടും ഇന്ത്യയിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായിട്ടില്ല. എന്നാല്‍ അയക്കുന്ന തുകയില്‍ വന്‍ വര്‍ധനയുണ്ടായി. മാസാവസാനം ആയതിനാലാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ അസവരം മുതലെടുത്ത് പലിശക്ക് പണമെടുത്ത് ഇന്ത്യയിലേക്ക് അയക്കുന്നവരുമുണ്ട്. ഈ മാസാദ്യം വിനിമയത്തില്‍ വര്‍ധനയുണ്ടായിരുന്നു. മാസം പകുതി വരെ ഈ പ്രവണത നിലനിന്നു. അതിന് ശേഷം അല്‍പം കുറവുണ്ടായി. ആ സമയത്താണ് മൂല്യത്തകര്‍ച്ച രൂക്ഷമായത്. ശമ്പളത്തീയതികളത്തെുന്നതോടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

(gulf madhyamam)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...