Thursday, November 6, 2014

മറൈന്‍ ഡ്രൈവിലെ അരാഷ്ട്രീയ നിലവിളികള്‍

കോ‍ഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സ്വതന്ത്രമായ സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ക്ക്‌ സൗകര്യമൊരുക്കുന്നു എന്നാരോപിച്ച്  ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച ഹോട്ടല്‍ ആക്രമിച്ച് തകര്‍ത്തത് കേരളത്തില്‍ പലതരം ചര്‍ച്ചകള്‍ക്കാണ്  തുടക്കമിട്ടത്. ഒരു മലയാളം ചാനല്‍ വാര്‍ത്തയില്‍ ഹോട്ടലിലേതെന്ന പേരില്‍ കാണിച്ച ദെശ്യങ്ങളാണ് ഈ ഗുണ്ടായിസത്തിന്‍റെ  അനുമതിക്കുള്ള ആധികാരിക രേഖയായി യുവമോര്‍ച്ച സ്വയം പരിഗണിച്ചത്. യുവമോര്‍ച്ചയും അതിന്‍റെ സഹോദര സംഘടനകളും  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഫാസിസ്റ്റ് സംഘമാണെന്നും വര്‍ഗീയതയാണ് അതിന്‍റെ പ്രധാന പ്രയോഗ രീതിയെന്നും സൈദ്ധാന്തികമായും  Ûപായോഗികമായും പലവട്ടം തെളിയിച്ചവരാണ്. അവരുടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ സമാധാനപരമായ പങ്കാളിത്തവും പുറത്ത്  നടത്തുന്ന രക്തരൂക്ഷിതമായ അക്രമങ്ങളും ഒരുപോലെ വര്‍ഗീയതയുമായി പ്രത്യക്ഷ ബന്ധമുള്ളവയുമാണ്. മറിച്ചൊരു ചരിത്രം ഈ  സംഘടനകള്‍ക്ക്‌ ഇതുവരെയുണ്ടായിട്ടുമില്ല.

അതുകൊണ്ടുതന്നെയാണ്, കോ‍ഴിക്കോട്ട് ആക്രമിക്കപ്പെട്ട കടയുടെ ഉടമകള്‍ യുവമോര്‍ച്ച സംഘത്തിന്‍റെ പ്രഖ്യാപിത ശÛതുക്കളായ  മുസ്ലിം സമുദായാംഗങ്ങളാണ് എന്നത് കേളീയരെ ഒട്ടും അത്ഭുതപ്പെടുത്താതിരുന്നത്. എന്നാല്‍ ഈ സംഭവം നിരവധി  വിവാദങ്ങളാണ് കേരളീയ സമൂഹത്തില്‍ ഉയര്‍ത്തിവിട്ടത്. സ്വാഭാവികമായും ഫാസിസവും വര്‍ഗീയതയും അതില്‍ Ûപാധാന്യപൂര്‍വം  തന്നെ ഉന്നയിക്കപ്പെട്ടു. കോഫീഷോപ് അടിച്ചുതകര്‍ത്തതിന്‍റെ പെട്ടെന്നുള്ള കാരണമായി യുവമോര്‍ച്ച തന്നെ ഉന്നയിച്ചത് സദാചാര  ലംഘനമായിരുന്നു എന്നതിനാല്‍ സംഭവം സദാചാര ഗുണ്ടായിസമെന്ന അര്‍ഥത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. അകമം നടന്നതിന്‍റെ  പിറ്റേന്നാണ് 'ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞു വീ‍ഴുമെന്ന് ഭയപ്പെടുന്ന സകല സദാചാര വാദികളെയും ക്ഷണിച്ച്, ചുംബനം  ഹോമോസോപിയന്‍സ് എന്ന സ്പീഷില്‍പെട്ട ജീവികള്‍ കൈമാറുന്ന സംവേദന മാര്‍ഗമാണ് എന്ന് ബോധ്യപ്പെടുത്താന്‍ കോ‍ഴിക്കോട്ട്  ചുംബനക്കൂട്ടായ്മ സംഘടിപ്പിക്കാം' എന്ന് നിര്‍ദശിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ വരുന്നന്നത്. ഇതാണ് പിന്നീട് മറൈന്‍  ഡ്രൈവിലെ കിസ്സ് ഓഫ് ലൗ ആയി രൂപാന്തരം Ûപാപിച്ചതും കേരളത്തെ പിടിച്ചുലച്ച സമരമായി മാറിയതും. 

ഒരു സമരമുറ എന്ന നിലയില്‍ വിപ്ലവകരവും നൂതനവുമായിരുന്നു ചുംബനക്കൂട്ടായ്മ എന്ന  ആശയം. വരുന്നവരെല്ലാം  ഉമ്മവക്കണമെന്നതായിരുന്നില്ല അതിÓന്‍റ സങ്കല്‍പം. മറിച്ച്, ഫാസിസത്തിനും വര്‍ഗീയതക്കും സദാചാര ഗുണ്ടായിസത്തിനുമെതിരായ  ഒരു ഒത്തുചേരലായിരുന്നു അത് ലക്ഷ്യമിട്ടത്. എന്നാല്‍ യുവമോച്ച അക്രമം നടന്ന കോ‍ഴിക്കോട്ടുനിന്ന് കൂട്ടായ്മ കൊച്ചയിലേക്ക്‌  എത്തുമ്പോള്‍ ഫാസിസവും വര്‍ഗീയതയും അതിÓന്‍റ പ്രമേയത്തില്‍ നിന്ന് അപ്രത്യക്ഷമായി. അത് സദാചാര ഗുണ്ടായിസ വിരുദ്ധ  സമരമായി മാത്രം അറിയപ്പെടാനും തുടങ്ങി. സംഭവബഹുലമായി പര്യവസാനിച്ച സമരത്തെ, അത് രൂപപ്പെട്ടുവന്ന പശ്ചാത്തലത്തില്‍  നിന്ന് ഇപ്പോള്‍ വിലയിരുത്തുമ്പോള്‍, അതൊരു അരാഷ്ട്രീയമായ നിലവിളിയായാണ് അനുഭവപ്പെടുന്നത്. ഫാസിസത്തെയും  വര്‍ഗീയതയെയും പ്രതിനിധീകരിക്കുന്ന യുവമോര്‍ച്ചയുടെ ഡൗണ്‍ ടൗണ്‍ അക്രമം സ്ത്രീ വിരുദ്ധതയോ സ്ത്രീ-പുരുഷ  സൗഹൃദത്തോടുള്ള അമര്‍ഷമോ മാത്രമായിരുന്നില്ല. അതിന്‍റെ പ്രത്യയശാസ്ത്രാടിത്തറ ഫാസിസം തന്നെയാണ്. അത്  പ്രയോഗവല്‍കരിക്കാന്‍ കോ‍ഴിക്കോട്ട് സ്ഥലം തെരഞ്ഞെടുത്തതിലുള്ളത് തികഞ്ഞ വര്‍ഗീയതയുമാണ്. അവിടെ നടന്നുവെന്ന്  പറയപ്പെടുന്ന 'സദാചാര ലംഘനം' അക്രമം സംഘടിപ്പിക്കാന്‍ നിമിത്തമാക്കിയ പെട്ടെന്നുള്ള കാരണം മാത്രമായിരുന്നു. എന്നാല്‍  മറൈന്‍ ഡ്രൈവിലെ പ്രതിഷേധം കേരളത്തില്‍ നിലനില്‍ക്കുന്ന സദാചാര പൊതുബോധത്തെ മാത്രമാണ് പ്രശ്നവല്‍കരിച്ചത്.  സമരത്തിന് കാരണമായി മാറിയ ഫാസിസം/വര്‍ഗീയത, എന്ന സുപ്രധാന ഘടകം സമരത്തിന്‍റെ സാക്ഷാല്‍കാരത്തില്‍  ദുര്‍ബലമാക്കപ്പെട്ടു. അതോടെ വലിയൊരു ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധ സമരമായി മാറേണ്ടിയിരുന്ന ഒരു കൂട്ടായ്മ കേവല സദാചാര  പ്രശ്നമായി വ‍ഴിമാറിപ്പോവുകയായിരുന്നു. ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധതയെന്ന രാഷ്ട്രീയ കൃത്യത ഉറപ്പാക്കാന്‍ അതിന്‍റെ  സംഘാകര്‍ക്കും പിന്തുണക്കാര്‍ക്കും ക‍ഴിഞ്ഞില്ല. എന്നല്ല, അവര്‍ക്കും മുഖ്യ വിഷയം സദാചാരം തന്നെയായി മാറുകയും ചെയ്തു. ഒരു  സമരം രൂപപ്പെടുത്തുന്ന/അനിവാര്യമാക്കുന്ന രാഷ്ട്രീയ സന്ദര്‍ഭത്തെ കൃത്യതയോടെ അഭിമുഖീകരിക്കാനുള്ള പക്വതയില്ലായ്മ, എത്ര  സവിശേഷമായ പ്രക്ഷോഭത്തെയും വിപ്ലവകരമായ സമരാവിഷ്കാരങ്ങളെയും ഫലത്തില്‍ അരാഷ്ട്രീയമാക്കി മാറ്റും. ഫാസിസം  തന്നെയായിരിക്കും അതിന്‍റെയും ഗുണഭോക്താക്കള്‍. 

ഡൗണ്‍ ടൗണ്‍ അക്രമം ഉയര്‍ത്തിയ പല വിഷയങ്ങളില്‍ സദാചാര ഗുണ്ടായിസം അപ്രധാനമാണ് എന്ന് ഇതിനര്‍ഥമില്ല. മറിച്ച്,  കോ‍ഴിക്കോട്ടുണ്ടായ വര്‍ഗീയതയും സദാചാര ഗുണ്ടായിസവും കേവലം അവ രണ്ടും മാത്രമായിരുന്നില്ല എന്നതാണ് പ്രധാനം. അത്  കൃത്യമായും ഇന്ത്യയില്‍ (വിശേഷിച്ചും ഇപ്പോള്‍ കേരളത്തില്‍) അധീശത്വം നേടിക്കൊണ്ടിരിക്കുന്ന  ഫാസിസത്തിന്‍റെ രണ്ട് പ്രയോഗ  രൂപങ്ങളാണ്. ഇവയെ നേരിടുന്നതിലെ ഒന്നാമത്ത രാഷ്ട്രീയ കൃത്യത എന്നത് ഫാസിസത്തിനെതിരായ പ്രതിരോധമാണ്. ഈ  സമരത്തെ പിന്തുണച്ച പലരും, ഇതില്‍സൂക്ഷ്മാര്‍ഥത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധത ഉള്ളടങ്ങിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.  അതില്‍ ശരിയുമുണ്ട്. എന്നാല്‍ കോ‍ഴിക്കോട് സംഭവത്തിÓന്‍റ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയായിട്ടുപോലും അതിനെ  പിന്തുണക്കാന്‍ സൂക്ഷ്മാര്‍ഥത്തിലെ ഫാസിസ്റ്റ് വിരുദ്ധത തേടിപ്പോകേണ്ടി വരുന്നത് തന്നെ അതിലെ അരാഷ്ട്രീയ ഉള്ളടക്കമെത്രയെന്ന്  വ്യക്തമാക്കുന്നുണ്ട്. ഈയര്‍ഥത്തില്‍ പിന്തുണച്ചവരിലേറെയും, 
ഫാസിസത്തെയും സദാചാര ഗുണ്ടായിസത്തെയും ഒരേ ഗ്രൗണ്ടില്‍ നേരിടാമെന്ന് കരുതിയവരുമാണ്. കേരളത്തിന്‍റെ സദാചാര  പൊതുബോധം, ഇവിടുത്തെ സാംസ്കാരിക-കുടുംബ-സാമൂഹിക പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നവരിലെല്ലാം രൂപപ്പെടുന്ന  സ്വാഭാവികമായ ധാരണകളാണ്. രാഷ്ട്രീയ-മത ആശയങ്ങള്‍ അതിനെ പലയളവില്‍ സ്വാധീനിച്ചിട്ടുണ്ടാകാം. കാലങ്ങളായി  പിന്തുടരുകയോ ശീലിക്കുകയോ കണ്ട് പരിചയിക്കുകയോ ചെയ്ത അനുഭവങ്ങളാണ് ഓരോരുത്തരുടെയും സദാചാരബോധത്തിന്  അതിര്‍ത്തി നിര്‍ണയിക്കുന്നത്. അതിന് ഓരോ തലമുറയുടെയും സംസ്കാരവും വിദ്യാഭ്യാസവുമൊക്കെയായി അഭേദ്യമായ  ബന്ധവുമുണ്ട്. ഇതുപോലെ കേരളത്തിന്‍റെ സാംസ്കാരിക-കുടുംബ-സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് സ്വാഭാവികമായി  രൂപപ്പെടുന്ന ഒന്നല്ല ഇന്ത്യന്‍ ഫാസിസം. എന്നല്ല, സദാചാരം പോലുള്ള ഭൂരിപക്ഷ പൊതുബോധങ്ങളെ വളര്‍ച്ചയുടെ ഉപകരണമാക്കി  മാറ്റിയതാണ് ഇന്ത്യന്‍ ഫാസിസത്തിന്‍റെ ചരിത്രം. ഈ സാമൂഹ്യ യാഥാര്‍ഥ്യം വിസംമരിച്ചാണ് സദാചാര ഗുണ്ടായിസത്തെയും  വര്‍ഗീയതയെയും ഒരേ സിദ്ധാന്തം/പ്രയോഗം കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. സദാചാര ബോധത്തെ  ഗുണ്ടായിസമാക്കുന്നതിനെയും ഫാസിസത്തെയും ഒന്നിച്ച് പ്രതിരോധിക്കേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ ഏതിനെയാണ് ഒന്നാമതായി  നേരിടേണ്ടതെന്ന കാര്യത്തില്‍ ആശയക്കു‍ഴപ്പമുണ്ടായപ്പോ‍ഴാണ് ചുംബന സമരത്തിന്‍റെ സന്ദര്‍ഭോചിതമായ രാഷ്ട്രീയ പ്രസക്തി  അപ്രസക്തമായത്. സദാചാര ഗുണ്ടായിസത്തെയും ഫാസിസത്തെയും രാഷ്ട്രീയ കൃത്യതയില്ലാതെ ഒരേ ഗ്രൗണ്ടില്‍  പ്രതിരോധിക്കാനാവില്ലെന്നതിന്‍റെ മികച്ച ഉദാഹരണമായി മാറുകയായിരുന്നു ചുംബന സമരം. 

ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ക്കും  പിന്തുണച്ചവര്‍ക്കും വ്യത്യസ്തമായ കാരണങ്ങളുണ്ടായിരുന്നു. ഈ വൈവിധ്യം അതിന്‍റെ  ആശയത്തെ ശാക്തീകരിക്കുന്നതിന് പകരം, ദുര്‍ബലമാക്കുകയാണ് ചെയ്തത്. സദാചാര ഗുണ്ടായിസം പലപ്പോ‍ഴായി നടപ്പാക്കിയിട്ടുള്ള  ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ ഈ സമരത്തിലെ ഫാസിസ്റ്റ് വിരുദ്ധതയുടെ പേരില്‍ സദാചാര ഗുണ്ടായിസത്തിന്‍റെ  പ്രതിരോധക്കാരായും ഫാസിസത്തിന്‍റെ Ûപായോജകരായ യുവമോര്‍ച്ച പോലുള്ള സംഘടനകള്‍ കേരളത്തിലെ ഭൂരിപക്ഷം പിന്തുടരുന്ന  സദാചാര പൊതുബോധത്തിന്‍റെ സംരക്ഷകരായും മാറിയ വിചിത്ര കാ‍ഴ്ചയാണ് സമരാനന്തര കേരളത്തിലുള്ളത്. കേരളത്തിലെ ഏത്  സംഘടനയും ഏതെങ്കിലും സമരത്തിനിറങ്ങിയാല്‍ എതിരാളികളില്‍ നിന്ന് ആദ്യം നേരിടേണ്ടി വരുന്ന വിമര്‍ശം അവര്‍ക്ക്‌ ആ സമരം  ചെയ്യാനുള്ള ധാര്‍മികതയായിരിക്കും. കേരളത്തിന്‍റെ സാമൂഹ്യ വിമര്‍ശ രീതി തന്നെ അങ്ങിനെയാണ് വികസിച്ചിരിക്കുന്നത്. എന്നാല്‍  മറൈന്‍ ഡ്രൈവിലെത്തിയ യുമോര്‍ച്ചക്കാര്‍ അവിടെ നിര്‍വഹിച്ച ദൗത്യത്തെ സംശയിക്കാന്‍ കേരളത്തിലെ 'സദാചാര വിശ്വാസികള്‍ക്ക്‌'  ക‍ഴിഞ്ഞിട്ടില്ല. കടുത്ത ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധരായവര്‍പോലും സദാചാര പൊതുബോധത്താല്‍ ആ സന്ദര്‍ഭത്തിലെ അവരുടെ  സാന്നിധ്യത്തെ പരോക്ഷമായി പിന്തുണക്കുന്നു. മറുഭാഗത്ത്, സമരത്തെ പിന്തുണച്ച ഡിവൈഎഫ്ഐയെ പോലുള്ളവരെ സദാചാര  ഗുണ്ടായിസ വിരുദ്ധതയില്‍ തീവ്ര നിലപാടെടുക്കുന്നവര്‍ പോലും സംശയിക്കുന്നില്ല. ആ സമരം അത്രമേല്‍ അരാഷ്ട്രീയ സ്വഭാവം  കൈവരിച്ചിരുന്നതിനാലാകണം ഇത്തരം രാഷ്ട്രീയ സംശയങ്ങള്‍ പോലും ഉന്നയിക്കാന്‍ കേരളീയ സമൂഹത്തിന് ക‍ഴിയാതിരുന്നത്.

(6..11..14)

Sunday, September 14, 2014

മാനസ്ബാലിലെ പെണ്‍കുട്ടിയും അന്‍ജും സംറൂദും

ശ്രീനഗറില്‍ നിന്ന് വാടകക്കെടു്ധ പഴകിപ്പൊളിയാറായ ടെമ്പോട്രാവലിലേക്ക് മാനസ്ബാലിലെ ഒരു വളവില്‍ നിന്ന് അവള്‍ ഓടിക്കയറിയത് ഇരുള്‍ വീണുതുടങ്ങിയ ഒരു സന്ധ്യയിലായിരുന്നു. പട്ടാളക്യാമ്പ് കണ്ട് മടങ്ങുന്ന ഒരുകൂട്ടം അപരിചിതര്‍ക്കിടയിലേക്ക് മറയില്ലാതെ ചിരിച്ച് കയറിവന്നപ്പോള്‍ മുന്‍നിരയിലിരുന്നവര്‍ കേരളീയമായ അസഹിഷ്ണുതയോടെ  'ഇത് റൂട്ട് ബസ്സല്ലെ'ന്ന് ചൊടിച്ചു. ആ ഉള്‍ഗ്രാമ്ധില്‍നിന്ന് ശ്രീനഗറിലേക്ക് ഒ്ധുകിട്ടിയ വണ്ടിയില്‍നിന്ന് ഇറങ്ങിമാറാന്‍ മാത്രം ആ കമന്റിലൊന്നുമില്ലെന്ന് കണ്ണുകാട്ടി ചിരിച്ച് കിട്ടിയ സ്ഥല്ധത്ത് അവളിരുന്നു. ഒറ്റക്കൊരു പെണ്‍കുട്ടി 'അസമയ്ധ്' ഒട്ടൊരു കൂസലുമില്ലാതെ മഹാഭൂരിഭാഗം പുരുഷന്‍മാരയ അപരിചിത സംഘ്േധാടൊപ്പം യാത്രക്ക് ചേര്‍ന്നതിലെ അമ്പരപ്പും ആശ്ചര്യവും അവിശ്വസിനീയതയും വിട്ടൊഴിയാതെ നിശ്ശബ്ദരായിപ്പോയവര്‍ക്കിടയിലേക്ക് അവള്‍ പിന്നെ ചോദ്യങ്ങളും ഉ്ധരങ്ങളുമായി ഇറങ്ങിവന്നു. കശ്മീരി ഗ്രാമീണതയുടെ സ്‌നേഹ സൗന്ദര്യങ്ങളാല്‍ നിമിഷങ്ങള്‍ക്കകം മലയാളികളുടെ കപട ഗൗരവങ്ങളെ ആ നഴ്‌സിംഗ് വിദ്യാര്‍ഥിനി കു്ധിമറിച്ചു. സ്വന്തം വിശേഷങ്ങള്‍ മറയില്ലാതെ പറഞ്ഞു. അതിഥികളുടെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വന്തം വീട്ടുകാര്‍ക്കായി കൈയ്യില്‍ കരുതിയിരുന്ന ആപ്പിള്‍പൊതിയഴിച്ച് ബസില്‍ വിരുന്നൊരുക്കി. പിന്നെ പാട്ടുപാടിയും താളം പിടിച്ചും യാത്ര ആഘോഷമാക്കി. പാട്ടില്‍ കൂട്ടുചേരാ്ധവരോട് കശ്മീരിയും ഉറുദുവും കലര്‍ന്ന ഹിന്ദിയില്‍ പരിഭവിച്ചു. മുന്‍നിരയേക്കാള്‍ പിന്‍സീറ്റില്‍ പാട്ടുകാര്‍ സജീവമായപ്പോള്‍ ഇടക്കങ്ങോട്ട് സ്വയം മാറി. ആ യാത്രാസംഘ്ധിലൊരാളായി, വന്നവരെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ച് ഒടുവില്‍ യാത്രപറയുമ്പോള്‍ തുടക്ക്ധില്‍ മുഖം കനപ്പിച്ചവരുടെ പോലും മനസ്സുനിറഞ്ഞിരുന്നു.

അവള്‍ പാടിയ പാട്ടില്‍ കശ്മീരിന്റെ ചരിത്രവും വര്‍്ധമാനങ്ങളുമുണ്ടായിരുന്നു. വസന്തം വന്നിട്ടും കശ്മീരിന്റെ സൗന്ദര്യ്ധില്‍ ലയിച്ച് അലസരായിരിക്കുന്ന യുവത്വ്െധ പരിഹസിക്കുന്ന പാരമ്പരാഗത ഗാനമുണ്ടായിരുന്നു. തെരുവാകെ നിറഞ്ഞ പൂക്കള്‍കണ്ട് നിലച്ചുപോയ ചരി്രത്െധപ്പറ്റി പാടിയിരുന്നു. കശ്മീരികളുടെ ജീവിതവും അതിജീവനവും അടയാളപ്പെടു്ധുന്ന ഈരടികളുണ്ടായിരുന്നു. എന്നാല്‍ അതിലേറെ, അരമണിക്കൂര്‍ ബസ് ജീവിതം കൊണ്ട് ആ പെണ്‍കുട്ടി വരച്ചിട്ട സംസ്‌കാരമായിരുന്നു കശ്മീരിന്റെ സൗന്ദര്യം. നാട്യങ്ങളില്ലാ്ധ നിഷ്‌കളങ്കമായ ജീവിതം. അപരിചിതരോടും ഉള്ളുതുറന്ന് ചിരിക്കുന്ന നൈര്‍മല്യം. പോരാട്ടവും പ്രതിരോധവുമായി കശ്മീരിനെ കലുഷിതമാക്കിയ തോക്കുധാരികളുടെ ഭീതിതമായ ചലനങ്ങള്‍ക്കിടയില്‍ ഇത്ര ലാഘവ്േധാടെ അവരാടിപ്പാടി ജീവിക്കുന്നത് അവിശ്വസിനീയമായ കാഴ്ചയായിരുന്നു.

തടാക്ധിലെ കല്ല്യാണം

ആ പാട്ടും പെണ്‍കുട്ടിയും ഒരു അപവാദമായിരുന്നില്ല. അത് കശ്മീരിന്റെ ജീവതാളമായിരുന്നുവെന്ന് അടിവരയിടുന്നതായിരുന്നു കശ്മീര്‍ കാഴ്ചകള്‍. ദാല്‍തടാക്ധിലെ ഹൗസ്‌ബോട്ടില്‍ നടന്ന കല്ല്യാണ വിരുന്ന് കാണാന്‍ കൗതുകം തോന്നിയപ്പോള്‍ കര്‍ക്കശമായ മതാചാരങ്ങളുടെ നിയന്ത്രണരേഖകള്‍ക്കിടയില്‍ 'അടിച്ചമര്‍്ധപ്പെട്ട' സ്ത്രീ ജന്മങ്ങളായിരുന്നു അകക്കണ്ണില്‍ നിറഞ്ഞത്. എന്നാല്‍ മൈലാഞ്ചിപ്പാട്ടുകള്‍ പാടിയും നൃ്ധം വച്ചും ജീവിതം ആഘോഷിക്കുന്ന കശ്മീരി പെണ്ണുങ്ങളായിരുന്നു അവിടെ ക്ഷണിക്കാതെ ചെന്നവരെ സ്വീകച്ചത്. ഒരുമുഷിപ്പുമില്ലാതെ അവര്‍ വന്നവരുടെ കൈകള്‍ ചേര്‍്ധുപിടിച്ചു. വിശ്വാസച്ചരടുകള്‍ പൊട്ടിക്കാതെ ലിംഗഭേദമില്ലാതെ അവര്‍ ഒന്നിച്ചുചുവടുവച്ചു. കല്ല്യാണം കാണാനെ്ധിയവരെ ഒപ്പം പാടാനും ആടാനും ചിത്രമെടുക്കാനും ക്ഷണിച്ചു.  ഇഴയടുപ്പമുള്ള സ്‌നേഹവും സൗഹൃദവുമായിരുന്നു അതിന്റെ സ്ധ. സ്‌നേഹ സംഘാതങ്ങളുടെയും ഈടുറ്റ ആത്മബന്ധങ്ങളുടെയും സൂക്ഷ്മാംശങ്ങള്‍ ഉള്‍ചേര്‍്ധ വര്‍ണക്കാഴ്ചയായിരുന്നു ആ ആഘോഷം. അതിലെ സമൃദ്ധമായ അ്ധാഴ വിരുന്നും. കശ്മീരിനെപ്പോലെ ഓരോ അണുവിലും സുന്ദരമായിരുന്നു അവരുടെ പെരുമാറ്റം.

അപരിചിതരോട് നിരങ്കുശമായ സ്‌നേഹഭാവങ്ങളാല്‍ ഇണങ്ങിച്ചേരുന്നതിലെ കശ്മീരികളുടെ അസാമാന്യമായ വേഗവും നിഷ്‌കളങ്കതയും അമ്പരിപ്പിക്കുന്നത് തന്നെ. ആതിഥ്യ മര്യാദയിലുമുണ്ട് അ്രതതന്നെ തെളിമ. ആണും പെണ്ണും കുഞ്ഞും കുട്ടിയുമെല്ലാം അതില്‍ ഒരുപോലെ. യുദ്ധവും കലാപങ്ങളും അശാന്തമാക്കിയ ഒരുദേശ്ധ് ഇത്രമേല്‍ സൗഹൃദ്േധാടെ ആഘോഷിക്കപ്പെടുന്ന ജീവിതം ഒരുപക്ഷെ കശ്മീരിന്റെ മാത്രം സവിശേഷതയാകാം. ഇടക്കിടെ പൊട്ടിച്ചിതറുന്ന മനുഷ്യക്കോലങ്ങളുടെ എട്ടുകോളം ചിത്രങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന മലയാളി മാധ്യമ സംഘ്ധിന് അത് അമ്പരിപ്പിക്കുന്ന അനുഭവമായിരുന്നു.

പട്ടാളക്കാരുടെ കശ്മീര്‍

കശ്മീരിനുമേല്‍ അമ്പരപ്പും അവിശ്വാസവുമുണ്ടാക്കുന്നതില്‍ വലിയ പങ്ക് അവിടെ തമ്പടിച്ച പട്ടാള്ധിനും പോലിസിനുമാണ്. ഹരിതാഭമായ പ്രകൃതിയും വസന്തം വര്‍ണാഭമാക്കിയ തെരുവുകളും പുഞ്ചിരിയൊഴിയാ്ധ മനുഷ്യരും ഇഴകോര്‍്ധ കശ്മീരിന്റെ സ്‌നിഗ്ദതകളില്‍ ഒട്ടും ചേരാ്ധത് മുക്കിലും മൂലയിലുമുള്ള പട്ടാളക്ക്യാമ്പുകളും പരുക്കന്‍ കുപ്പായമിട്ട തോക്കേന്തിയ സൈനികരും തന്നെ. എപ്പോഴും പൊട്ടിെ്ധറിക്കാവുന്ന പൂക്കള്‍ക്കിടയലൂടെയാണ് നിങ്ങള്‍ ചുവടുവക്കുന്നത് എന്ന് അവരുടെ സാന്നിധ്യം അതുവഴി പോകുന്നവരെയെല്ലാം ഓര്‍മിപ്പിക്കുന്നു. വിഘടനവാദ്ധിന്റെ ചരിത്രങ്ങളാകാം ഈ സാന്നിധ്യതിനുള്ള ന്യായ വാദങ്ങൾ. എന്നാല്‍ അങ്ങേയറ്റം അരുചി തികട്ടുന്ന അവഗണനയോടെയാണ് ഓരോ കശ്മീരിയും ഈ പട്ടാളപ്പോയിന്റുകള്‍ കടന്നുപോകുന്നത്. സന്ദര്‍ശകരിലാകട്ടെ അത് ഭയകവചിതമായ (വ്യാജ) സുരക്ഷിതത്വ ബോധമാണ്.  

പക്ഷെ കശ്മീരിയോടുള്ള സൈനീക സമീപനം അതിക~ിനമാണ്. മാനസ്ബാൽ രാഷ്ട്രീയ റൈഫിളിലെ കമാന്റിംഗ് ഓഫീസര്‍ പറഞ്ഞതില്‍ അതുണ്ട്: 'കശ്മീരില്‍ ശത്രുവിനെ തിരിച്ചറിയുക എളുപ്പമല്ല. മുന്നിലെ്ധുന്ന ഓരോ ആളും ശത്രുവാകാം. അതിനാല്‍ സംശയം തോന്നിയാല്‍ ഉടന്‍ വെടിയാണ്. സിവിലയന്‍ പരിഗണന അപ്പോള്‍ കൊടുക്കാന്‍ കഴിയണമെന്നില്ല. എന്നാലും അന്യായമായതൊന്നും ഇവിടെ സംഭവിക്കുന്നില്ല. മറിച്ചുകേള്‍ക്കുന്നതെല്ലാം തെറ്റായ വാര്‍്ധകള്‍ മാത്രം. ഇവിടെ ദാരിദ്ര്യം തീരെയില്ല. എന്നാല്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്'. മറിച്ചുകേള്‍ക്കുന്നതെല്ലാം തെറ്റെന്ന് തീര്‍്ധുപറയാനുള്ള ഈ ആത്മവിശ്വാസമാണ് കശ്മീരിലെ നീതിയും നിയമവും.

ഗൊണ്ടോളയിലെ കുതിരക്കാരന്‍

തൊഴിലില്ലായ്മ രൂക്ഷമായിട്ടും സമ്പന്നരായി കഴിയുന്നതിന്റ സാമ്പ്ധിക ശാസ്ത്രം സൈന്യ്ധിന്റെ കണക്കുപുസ്തക്ധിലുണ്ടായിരിക്കാം. എന്നാല്‍ 'ഒട്ടും ദാരിദ്ര്യമില്ലാ്ധ' കശ്മീരിലെ ടൂറിസ്റ്റുകേന്ദ്രങ്ങളിലെല്ലാം മുഷിഞ്ഞുനാറുന്ന കീറിപ്പറിഞ്ഞ നീളന്‍ കുപ്പായമിട്ട മനുഷ്യക്കോലങ്ങളാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. കുതിര സവാരി നട്ധാനും വളയും മാലയും മധുരവും പുതപ്പും തൊട്ട് താമരപ്പൂമൊട്ട് വരെ വിറ്റ് അരവയര്‍ നിറക്കാന്‍ പാഞ്ഞുനടക്കുന്നവര്‍. വലിയ ആട്ടിന്‍കൂട്ടങ്ങളുമായി മലകയറുന്ന ചെറുപ്പക്കാരും ദാല്‍ തടാക്ധില്‍ പുലര്‍കാല തണുപ്പ് തുഴഞ്ഞുകടക്കുന്ന ശിക്കാറകളിലെ കച്ചവടക്കാരികളും വസന്തകാല്ധും ഉറഞ്ഞുകിടക്കുന്ന ഗൊണ്ടോളയിലെ മഞ്ഞുമലക്കരികെ ചായ്ധട്ടുമായി കാ്ധിരിക്കുന്ന വൃദ്ധരുമെല്ലാമാം അക്കൂട്ട്ധിലുണ്ട്.

13,000 അടി ഉയരയെുള്ള ഗൊണ്ടോളയില്‍ കേബിള്‍കാര്‍ യാത്ര തീരുന്നിട്ധത്ത് കുതിരകളുമായി സന്ദര്‍ശകരെ കാ്ധിരിക്കുന്നത് ഇരുനൂറോളം പേരാണ്. വലിയ വിലപറഞ്ഞും തര്‍ക്കിച്ചാല്‍ ഭൂമിയോളം വിലകുറച്ചും അവര്‍ കൂട്ടുവരും. മലഞ്ചെരുവിലെ മഞ്ഞുമലയിലേക്ക് വഴി കാണിച്ച അറുപതുകാരനായ മഖ്ബൂല്‍ ഇബ്രാഹിം കുതിരക്കൊപ്പം നടക്കുന്നതിനിടെ അയാളുടെ ജീവിതം പറഞ്ഞു: 'വീട്ടില്‍ ആറുമക്കളടക്കം എട്ടുപേര്‍. നാല് പേര്‍ വിദ്യാര്‍ഥികള്‍. ഗുല്‍മാര്‍ഗിലെ മുതലാളിയില്‍ നിന്ന് കുതിരയെ വാടകക്കെടു്ധിരിക്കുന്നു. ദിവസ വാടക അഞ്ഞൂറ് രൂപ. ഒരുദിവസം ഒരു യാത്രക്കാരനെ കിട്ടിയാലായി. മഴയും മഞ്ഞും വന്നാല്‍ അത്രപോലും കിട്ടില്ല. ഇന്നുച്ചവരെ കാ്ധുനിന്നിട്ട് ആദ്യ്െധയാള്‍ നിങ്ങളാണ്. പല ദിവസങ്ങളിലും വെറും കൈയോടെ മടങ്ങും.' ഗൊണ്ടോളയില്‍ നിന്ന് ആഞ്ഞുനടന്നാല്‍ ഇന്ത്യനതിര്‍്ധിയിലെ്ധാം. ഈ കഷ്ടപ്പാടുവിട്ട് പാക്കിസ്ഥാന്‍ പിടിച്ചുകൂടെ എന്ന ചോദ്യ്ധിന് അയാള്‍ നിസ്സംഗമായി ചിരിച്ചു: 'അവിടെയും ഇതുതന്നെയായിരിക്കും ജീവിതം. പട്ടിണി എല്ലായിട്ധും ഒന്നല്ലേ, സാബ്?'

കശ്മീരിലെ ഇന്ത്യ

എല്ലാ കശ്മീരികളും പക്ഷെ ഇത്രതന്നെ സ്വസ്ഥരല്ല. കശ്മീരിനുമേല്‍ അവര്‍ക്ക് പലതരം സ്വപ്‌നങ്ങളുണ്ട്. 'മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എങ്ങനെ'യുണ്ടെന്ന ചോദ്യ്ധിന് ശ്രീനഗറില്‍ നഗരം ചുറ്റാന്‍ വാടകക്കെടു്ധത്ത ഇന്നോവയുടെ ചെറുപ്പക്കാരനായ ഡ്രൈവര്‍ രാജ് ഒറ്റവാക്കില്‍ മറുപടി പറഞ്ഞു: 'ഒന്നിനും കൊള്ളില്ല.' അപ്പോള്‍ ഉമറിന്റെ വാപ്പയോ? ഉ്ധരം: 'അത് അത്രപോലും തികയില്ല. മഹാമോശം.' പിന്നെയാരുണ്ട് മെച്ചം എന്ന ചോദ്യ്ധിനും അതേതാള്ധില്‍ തന്നെ മറുപടി: 'ആരുമില്ല. ആര്‍ക്കും കശ്മീരിനോട് താല്‍പര്യമില്ല. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്നു. ഇന്ത്യക്കുമില്ല ഇവിടെ താല്‍പര്യം. ഇന്ത്യ ഒന്നും ഇവിടെ ചെയ്യുന്നില്ല.  ഒരുറയില്‍വേ പോലും ഇതുവരെ ശ്രീനഗറിന് തന്നിട്ടില്ല. അവര്‍ ഒന്നും തരില്ല. പട്ടാള്െധയും പോലിസിനെയുമല്ലാതെ.' ഇന്ത്യയോടുള്ള അരിശ്ധില്‍ പാക്കിസ്ഥാനോടുള്ള പ്രണയമുണ്ടെന്ന് സംശയിച്ചപ്പോള്‍ വീണ്ടും അതേമട്ടില്‍ മറുപടി: 'പാക്കിസ്ഥാനായിട്ടും കാര്യമൊന്നുമില്ല. അവര്‍ക്ക് വേണ്ടത് ഈ നാട് മാത്രമാണ്. അവര്‍ക്കിത് യുദ്ധ്ധിനും ഭീകര പ്രവര്‍്ധനങ്ങള്‍ക്കുമുള്ള സ്ഥലമാണ്. കശ്മീര്‍ കശ്മീരികളുടേതാണ്. അവര്‍ക്ക് മാത്രമുള്ളതാകണം.' ഇതിനെ ചരിത്രം 'സ്വതന്ത്ര കശ്മീര്‍' വാദം എന്നും വിളിക്കുന്നുണ്ട്.

പക്ഷെ കശ്മീരില്‍ ഇന്ത്യക്ക് വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട്. കലാപ കലുഷിതമായിരുന്ന ആ നാട് മൂന്നുനാല് വര്‍ഷമായി ശാന്തമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരു്ധല്‍. മടക്കയാത്രയില്‍ ദല്‍ഹിയില്‍ കണ്ടപ്പോള്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി അത് പറഞ്ഞു: 'റെക്കോര്‍ഡ് സന്ദര്‍ശകരാണ് ഈ വര്‍ഷം കശ്മീരില്‍ വന്നത്. വിദേശ ടൂറിസ്റ്റുകളും ധാരാളം. വിദേശികള്‍ ഏറെക്കാലമായി അവിടേക്ക് വരാറില്ല. പല രാജ്യങ്ങളിലും ഔദ്യോഗിക വിലക്കുപോലുമുണ്ട്. എന്നാല്‍ അതെല്ലാം മാറി്ധുടങ്ങുന്നു. അത് നല്ല ലക്ഷണമാണ്.' ലക്ഷണം തികയുന്ന കശ്മീരില്‍ നിന്ന് കേള്‍ക്കുന്ന ആരവങ്ങളില്‍ പക്ഷെ ഇത്രമേല്‍ ശുഭകരമല്ലാ്ധ ചിലതുകൂടിയുണ്ട്.

ദേവദാരു പൂക്കുംകാലം

കശ്മീരിപ്പോള്‍ താരതമ്യേന ശാന്തമാണ്. ദേവദാരുവും പൈന്‍മരങ്ങളും നിറഞ്ഞ താഴ്‌വാര്ധിന്റെ കാവ്യാത്മകത ആ ജനത ജീവിത്ധിലേക്ക് പതിയെ തിരിച്ചുപിടിക്കുന്നുണ്ട്.നിറയെ സന്ദര്‍കരുണ്ടായിരുന്ന സമൃദ്ധമായ പൂര്‍വ കാല്േധക്ക് മടങ്ങിപ്പോകുന്നതിന്റെ സന്തോഷം മുതിര്‍ന്നവരുടെ മുഖ്ധുണ്ട്. സംഘര്‍ഷമൊഴിഞ്ഞ വര്‍്ധമാന്ധിന്റെ ആശ്വാസം പുതുതലമുറയിലും. ഉയര്‍ന്ന ബിരുദം നേടിയിട്ടും ദാല്‍ തടാകക്കരയില്‍ കച്ചവടക്കാരനാകേണ്ടി വന്ന ഇരുപ്െധട്ടുകാരന്‍ റമീസ് ഖാതിം ആ ആശ്വാസം പങ്കിട്ടു: 'പഴയകാലം തിരിച്ചുവന്നുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗമായി നില്‍ക്കുകയാണ് നല്ലതെന്ന ധാരണ വ്യാപിക്കുന്നു. ഹിതപരിശോധന ഇനി അപ്രായോഗികമാണ്. സ്വതന്ത്ര കശ്മീരും നടക്കാനിടയില്ലാ്ധ സ്വപ്‌നം.' പക്ഷെ, കശ്മീരിന്റ ആഴങ്ങളും ഉള്‍വഴികളുമെത്ര അശാന്തമാണെന്നളക്കുക വയ്യെന്ന ആധിയും റമീസിന്റെ വാക്കുകളില്‍ തെളിഞ്ഞു: 'പട്ടാളം കയറിയിറങ്ങാ്ധ ഒരു വീടുപോലും കശ്മീരില്‍ ഇല്ല. പലതരം അനുഭവങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ട്. അത് നേരിൽ അനുഭവിച്ചു വളര്ന്ന തലമുറയാണ് ഇപ്പോൾ ഉള്ളത്. ഇന്നും പലരും പല രീതിയില്‍ അനുഭവിക്കുന്നുണ്ട്.' ഒഴുക്കറ്റ് മാലിന്യം കുമിയുന്ന ദാല്‍ തടാക്ധിന്റെ പുറം മോടി കണ്ട് മടങ്ങുന്നവര്‍ക്ക് ഊഹിച്ചറിയാന്‍ പോലും കഴിയാ്ധത്രയും വേവലാതികളെ നിറഞ്ഞ പുഞ്ചിരിയാല്‍ അവര്‍ മഞ്ഞുപുതപ്പിട്ടുറക്കുന്നുണ്ടാകണം.

കശ്മീര്‍ യാത്ര കഴിഞ്ഞ് കേരള്ധിലെ്ധുന്ന ദിവസങ്ങളിലാണ് ദല്‍ഹിയില്‍  'പീപ്പിള്‍സ് ഹിയറിംഗ് ഓണ്‍ ഫാബ്രിക്കേറ്റഡ്' നടന്നത്. അതില്‍ അന്‍ജും സംറൂദ് ഹബീബുമുണ്ടായിരുന്നു. സത്രീ സംഘടനയുണ്ടാക്കുക വഴി ഹുര്‍റിയ്യ്ധ് കോണ്‍ഫറന്‍സിലെ്ധിയ അപൂര്‍വം വനിതാ നേതാക്കളിലൊരാള്‍. എന്നാല്‍, കശ്മീരി തടവുകാരുടെ കുടുംബാംഗങ്ങളുടെ സംഘടനയുടെ സ്ഥാപകയും അധ്യക്ഷയുമായാണവര്‍ ഏറെ അറിയപ്പെടുന്നത്. മാനസ്ബാലിലെ പെണ്‍കുട്ടിയെപ്പോലെ ഒരിക്കല്‍ അവളും തെരുവുകളില്‍ പാട്ടുപാടി നടന്നിരുന്നു. കശ്മീരില്‍ സമാധാന്ധിന്റെയും സമൃദ്ധിയുടെയും ശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് ആശ്വസിച്ചിരുന്നു. അക്കാല്ധാണ് 2003ല്‍ പോട്ട ചുമ്ധി അവളെ നമ്മുടെ നിയമം അഞ്ചുവര്‍ഷം ജയിലിലടച്ചത്. ഇപ്പോള്‍ ജീവിത്ധില്‍ നിന്ന് തന്നെപ്പോലെ പാട്ടും പുഞ്ചിരിയും മാഞ്ഞ ഒരുപിടി കശ്മീരി സ്ത്രീകളുടെ സാമാന്യ നീതിക്ക് വേണ്ടി പോരാടുന്നു. ഈണമുടഞ്ഞുപോയ ഇ്ധരം മനുഷ്യരുടെ സ്വപ്‌നങ്ങളും ദേവദാരുവിനൊപ്പം പൂക്കുന്ന കാലം കൂടി  കശ്മീരിന്റെ ശുഭ ലക്ഷണങ്ങളില്‍ ഉണ്ടാകണം. അല്ലെങ്കില്‍, മാനസ്ബാലിലെ ആ പെണ്‍കുട്ടിയുടെ പാട്ടും താളവുമെല്ലാം അന്‍ജും സംറൂദിന്റെ അഭയകേന്ദ്രങ്ങളില്‍ ചെന്നുപതിച്ച് നിശ്ചലമാകും.


(madhyamam sunday suppliment, October 2012)

മനുഷ്യാവകാശ പോരാട്ട്ധിന്റെ പുതിയ ഭൂമികകള്‍


ജനാധിപത്യ ഇന്ത്യയുടെ വര്‍്ധമാനകാല രാഷ്ട്രീയ പദാവലികള്‍ പ്രകാരം 'ഭീകര' മേല്‍വിലാസം പതിച്ചുകിട്ടിയവരുടെ പതിവ് ദുരിതങ്ങളും പ്രതിരോധങ്ങളും പഴയപടി തുടരുമെന്ന മുന്നറിയിപ്പോടെയാണ് രാജ്യം പുതിയൊരു വര്‍ഷ്േധക്ക് കടക്കുന്നത്. ഭരണകൂടാതിക്രമങ്ങളുടെയും പൗരാവകാശ കൈയ്യേറ്റങ്ങളുടെയും ചരിത്ര്ധിന് ഒരുമാറ്റവുമില്ല. വികസന വായ്്ധാരികളാല്‍ ദുര്‍ബലരെയും അവരുടെ ആവാസ വ്യവസ്ഥകളെയും ആക്രമിച്ച് തകര്‍ക്കുന്നവരുടെ കൈയ്യൂക്കിനും കുറവുണ്ടായിട്ടില്ല. അബ്ദുന്നാസില്‍ മഅ്ദനി മുതല്‍ ദയാമണി ബാര്‍ല വരെയുള്ളവരുടെ സ്വാതന്ത്ര്യ പോരാട്ടവും കൂടംകുളം മുതല്‍ ബസ്തര്‍ വരെയുള്ള പാര്‍ശ്വവല്‍കൃതരുടെ അതിജീവന പോരാട്ടങ്ങളും അധികാരമുഷ്‌ക്കിന് മുന്നില്‍ തോറ്റുപോകുന്നതിന്റെ നിസ്സഹായതയാണ് പിന്നിടുന്ന വര്‍ഷ്െധ അടയാളപ്പെടു്ധുന്നത്. എങ്കിലും ഇ്ധരം പോരാട്ടങ്ങള്‍ ശക്തിപ്പെടുകയും അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുപോലും വേട്ടയാടപ്പെടുന്നവര്‍ക്ക് വേണ്ടി ഒച്ചയുയരുകയും ചെയ്തുവെന്നത് ആശ്വാസകരമാണ്. 

ദല്‍ഹിയിലും ഉ്ധരേന്ത്യന്‍ സംസ്ഥാനങ്ങളിലും അഭ്യസ്തവിദ്യരയ ചെറുപ്പക്കാരുടെ വന്‍ നിരയെയാണ് കള്ളക്കേസുകളുടെ മറവില്‍ പോയവര്‍ഷവും ജയിലറകളില്‍ തള്ളിയത്. നരേന്ദ്രമോഡിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ദല്‍ഹി പോലിസ് ഐ.എസ്.ഐ ചാരനാക്കി മാറ്റിയ ഇംറാന്‍ മുതല്‍ ചിന്നസ്വാമി സ്‌റ്റേഡിയം തകര്‍ക്കാന്‍ ശ്രമിച്ചെന്ന പേരില്‍ സൗദിയില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന ഫസീഹ് മഹ്മൂദ് വരെ നിരവധിപേര്‍. ഇന്ത്യന്‍ ഗവണ്‍മെന്റ് തന്നെ പാസ്‌പോര്‍ട്ടും വിസയും നല്‍കിയ ഇംറാന്‍ പാക് ഭീകരനാണെന്ന പോലിസ് വാദം കേട്ട് ആദ്യം ഞെട്ടിയത് കോടതിയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ഭീകരവല്‍കരിക്കപ്പെട്ടവരുടെയും അവര്‍ക്കുവേണ്ടി വാദിക്കുന്നവരുടെയും ശബ്ദം ഉച്ച്ധിലുയര്‍ന്നുവെന്നതാണ് ഇ്ധരം കെട്ടുകേസുകള്‍ സമീപകാല്ധ് നേരിട്ട ഏറ്റവും വലിയ തിരിച്ചടി. മക്ക മസ്ജിദ് മുതല്‍ മലേഗാവ് വരെ സംഭവങ്ങളില്‍ ജയലിലടക്കപ്പെട്ട മുസ്‌ലിം യുവത്വം നിരപരാധിത്വം തെളിയിച്ച് പുറ്െധ്ധുകയും പകരം ഹിന്ദുത്വ ഭീകരര്‍ തടവറകളിലേക്ക് അയക്കപ്പെടുകയും ചെയ്തത് ഇ്ധരം എതിര്‍ ശബ്ദങ്ങള്‍ക്ക് കരു്ധ് പകര്‍ന്നു. എന്നിട്ടും മുസ്‌ലിം വേട്ടക്ക് അറുതിയുണ്ടായില്ല. പത്രപ്രവര്‍്ധകരെ വധിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ബാംഗ്ലൂരില്‍ പ്രൊഫഷണലുകളായ നാല് മുസ്‌ലിം ചെറുപ്പക്കാരെയാണ് പോലിസ് ഭീകരരാക്കിയത്. ഇവരുടെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകളും സാഹചര്യ തെളിവുകളും പുറ്ധുവന്നിട്ടും ഭരണകൂട്ധിന് അത് ബോധ്യപ്പെട്ടിട്ടില്ല. 

മുസ്‌ലിം വേട്ടയുടെ പോയവര്‍ഷ്െധ ഏറ്റവും വലിയ പ്രതീകമാണ് ദല്‍ഹിയിലെ അറിയപ്പെടുന്ന പത്രപ്രവര്‍്ധകനായ മുഹമ്മദ് അഹമ്മദ് കാസിമി. ഇസ്രായേല്‍ എംബസി സ്‌ഫോടന കേസില്‍ കുറ്റം ആരോപിച്ച് ദല്‍ഹി പോലിസ് പിടികൂടിയ കാസിമിയെ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് വരെ ചോദ്യം ചെയ്തു. ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങളെ പരസ്യമായി പരിഹസിക്കുംവിധം ഭരണകൂടം കാണിച്ച ഈ ഇസ്രായേല്‍ ദാസ്യം ദല്‍ഹി ഹൈക്കോടതിയുടെ കടു്ധ വിമര്‍ശ്ധിന് വഴിവച്ചിരുന്നു. ഇസ്രായേല്‍-അമേരിക്കന്‍ നയങ്ങളുടെ വിമര്‍ശകനായ കാസിമിയുടെ അറസ്റ്റ് അന്തര്‍ദേശീയ ഗൂഡാലോചകര്‍ക്ക് വേണ്ടി ഇന്ത്യ സംവിധാനം ചെയ്ത നാടകമായിരുന്നുവെന്ന് പിന്നീട് പുറ്ധുവന്ന വിവരങ്ങള്‍ അടിവരയിട്ടു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെങ്കിലും കാസിമി സംഭവം, മുസ്‌ലിം വേട്ടയുടെ ഭീകരത പൊതുസമൂഹ്െധ ബോധ്യപ്പെടു്ധി. അണിയറക്ക് പിന്നില്‍ ചരടുവലിച്ചിരുന്ന ഇസ്രായേല്‍-അമേരിക്കന്‍ ഭീകരക്കൂട്ട് ഇന്ത്യന്‍ പൗരസമൂഹ്െധ നേരിട്ട് വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സഖ്യകക്ഷിയായി പരസ്യ പ്രവര്‍്ധനം തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് ഈ സംഭവം രാജ്യ്െധ മനുഷ്യാവകാശ പോരാളികളെ ബോധ്യപ്പെടു്ധിയത്. 'ഭീകരത' നേരിടാന്‍ യു.എസ് സേന ഇന്ത്യക്കൊപ്പം പ്രവര്‍്ധിക്കുന്നുവെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവിട്െധ സേനാതലവന്‍ മൊഴി നല്‍കിയത് ഇതോട് ചേര്‍്ധ് വായിക്കണം. 

രാജ്യം കണ്ട ഏറ്റവും കടു്ധ പൗരാവകാശ ധ്വംസന്ധിനിരയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി കക്ഷിഭേദമേന്യ കേരളവും രാജ്യ്െധ നീതിബോധമുള്ള പൗരാവലിയും ശക്തമായി രംഗ്ധുവന്നിട്ടുണ്ട്. ഈ നീക്കങ്ങള്‍ക്കിപ്പോള്‍ മുമ്പെന്ന്േധക്കാളും കരു്ധും വേഗതയുമുണ്ട്. കോയമ്പ്ധൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പതിറ്റാണ്ട് നീണ്ട ജയില്‍ വാസം കഴിഞ്ഞ് നിരപരാധിയായി പുറ്െധ്ധിയ മഅ്ദനിയെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍്ധാണ് വീണ്ടും ജയിലിലാക്കിയത്. മനുഷ്യത്വരഹിതമായ നീതി വ്യവസ്ഥകള്‍ ദുരുപയോഗിച്ച് ഭരണകൂടവും ശത്രുക്കളും ഒന്നുചേര്‍ന്ന് കവര്‍ന്നെടു്ധ ജീവിതം തിരിച്ചുകൊടുക്കാന്‍ കഴിയാതെ ആ മനുഷ്യന്റെ സഹനങ്ങള്‍ക്കുമുന്നില്‍ നാണംകെട്ട് രാജ്യമാകെ തലതാഴ്്ധി നില്‍ക്കുമ്പോഴാണ് പ്രത്യക്ഷ്ധില്‍ തന്നെ കെട്ടിച്ചമച്ചതെന്ന് തോന്നാവുന്ന ആരോപണങ്ങളുമായി വീണ്ടും 'നിയമം' വരുന്നത്. നിയമപരമായ അവകാശങ്ങള്‍ക്ക് പരോക്ഷ വിലേക്കര്‍പെടു്ധിയും അതിമാരകമായ രോഗങ്ങള്‍ക്ക് അനിവാര്യമായ ചികില്‍സ നിഷേധിച്ചും ഭരണകൂടം മഅ്ദനിയെ അപ്രഖ്യാപിത വധശിക്ഷക്ക് വിധേയനാക്കുകയാണ്. ഇതിനടയിലാണ് മുസ്‌ലിംകള്‍ രാജ്യ്െധ വന്‍ നഗരങ്ങളില്‍ അതിഭീകരമായ പാര്‍പ്പിട വിവേചന്ധിനിര (ഹൗസിംഗ് അപ്പാര്‍തീഡ്) യാകുന്നുവെന്ന വിവരം പുറ്ധുവന്നത്. ദല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് നഗരങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ആരും വീടുകള്‍ നല്‍കാന്‍ തയാറാകുന്നില്ലെന്നും ഭൂമി വില്‍ക്കുന്നില്ലെന്നും 'ദി ഹിന്ദു'വിന്റെ അന്വേഷണം കണ്ടെ്ധി. വിദ്യാസമ്പന്നരുടെ ഹൗസിംഗ് കോളനികളിലാണ് ഏറ്റവും തീവ്രമായ വംശീയ വിവേചനം അനുഭവപ്പെടുന്നത്. അസമില്‍ മുസ്‌ലിം സുഹൃ്ധിനെ വിവാഹം ചെയ്ത വനിതാ എം.എല്‍.എയെ ആള്‍കൂട്ടം തല്ലിച്ചത് ഈയിടെയായിരുന്നു. കേരള്ധില്‍ ഹിന്ദുത്വ വര്‍ഗീയ വാദികളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് നിര്‍മിച്ചെടു്ധ മുസ്‌ലിം വിരുദ്ധ അപവാദക്കഥയായ ലൗ ജിഹാദ് പച്ചനുണയായിരുന്നുവെന്ന് ഔദ്യോഗികമായി സ്ഥികരീകരിച്ചതും ഇതേസമയ്ധാണ്. 

അന്യായമായ മുസ്‌ലിം വേട്ടയില്‍ കേരളവും ഒട്ടും പിന്നിലല്ല. പത്രപ്രവര്‍്ധകരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എഴു്ധുകാരുമടക്കം കേരള്ധിലെ മുന്നോറോളം പേരുടെ ഇ മെയില്‍ ചോര്‍്ധാന്‍ കള്ളക്കഥ മെനഞ്ഞ പോലിസ്-ഭരണകൂട ഗൂഡാലോചനാവിവരം കേട്ട ഞെട്ടലിലാണ് മലയാളകിള്‍ കഴിഞ്ഞ പുതുവര്‍ഷംക്കാലം പിന്നിട്ടത്. ഇ മെയില്‍ ചോര്‍്ധപ്പെട്ടവരില്‍ 10 പേരൊഴികെയെല്ലാം മുസ്‌ലിംകളായി എന്നത് യാദൃശ്ചികമാകാനിടയില്ല. ഇപ്പണി ചെയ്ത ഉദ്യോഗസ്ഥന് സമ്പൂര്‍ണ സംരക്ഷണമൊരുക്കിയ സര്‍ക്കാര്‍, വിവരം ചോര്‍്ധിയെന്നാരോപിച്ച് ഒരു  മുസ്‌ലിം പോലിസ് ഉദ്യോഗസ്ഥനെയും അയാളുടെ പരിചയക്കാരെയും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സംഭവ്ധില്‍ പോലിസിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടും ഉ്ധരവാദികള്‍ക്കെതിരെ നടപടിക്ക് തയാറായില്ല എന്നത് ഭരണകൂട ചാരക്കണ്ണുകളുടെ ഉറവിടം മറ്റെങ്ങോ ആണെന്ന സംശയം ബലപ്പെടു്ധുന്നു.   

ഇതിനേക്കാള്‍ ഭീകരമാണ് രാജ്യ്െധ ദലിത്-ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന അതിക്രമങ്ങളും അന്യായങ്ങളും. നക്‌സല്‍ വേട്ടയുടെ പേരില്‍ അത്യന്തം ഭീതിജനകവും അസമാനവുമായ ഭരണകൂട-പോലിസ് കൈയ്യേറ്റങ്ങള്‍ക്കാണ് ഇവര്‍ രാജ്യമെമ്പാടും ഇരയാകുന്നത്. ച്ധീസ്ഗഡില്‍ മാവോയിസ്റ്റുകളെന്ന് മുദ്രയടിച്ച് 20 ഗ്രാമീണരെ ബീജാപൂര്‍ ജില്ലയിലെ ബസ്തര്‍ മേഖലയില്‍ പോലിസ് വധിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. പ്രായപൂര്‍്ധിയാകാ്ധ കുട്ടികള്‍ വരെ ഇക്കൂട്ട്ധിലുണ്ടായിരുന്നു. കോയമ്പ്ധൂരിലെ ധര്‍മപുരിയില്‍ ദലിത് വീടുകള്‍ തീയിട്ട് നശിപ്പിച്ചാണ് സവര്‍ണ വംശീയത അതിന്റെ ഭീകരത വെളിപ്പെടു്ധിയത്. രണ്ടായിര്േധാളം പേരെ അഭയാര്‍ഥികളാക്കി മാറ്റി ഈ അക്രമം. ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ പ്രവര്‍്ധിച്ചതിനാണ് ദയാമണി ബാര്‍ലെയെ പോലിസ് പിടികൂടി ജയിലിലടച്ചത്. അവര്‍ നേരിട്ടതും മാവോയിസ്‌റ്റെന്ന ആരോപണം തന്നെ. മധ്യപ്രദേശില്‍ പര്‍തി സമുദായ്ധിന് വേണ്ടി കര്‍ഷക സമരം നയിച്ച ഡോ. സുനിലവും ഇപ്പോള്‍ അക്ധാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പോലിസും പട്ടാളവുമാണ് നീതിയും ന്യായവും. അവരുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കാന്‍ ഇറോം ശര്‍മിള നട്ധുന്ന ഐതിഹാസികമായ നിരാഹാര സമര്ധിന് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ജനപിന്തുണയാണ് സമീപകാല്ധ് കിട്ടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ ദിനംപ്രതി പുറ്െധ്ധുന്നു. അതിനേക്കാള്‍ ഭയാനകമാണ് വംശീയതയും ജാതി വിവേചനവും. ഖാപ് പഞ്ചായ്ധ് പോലുള്ള പ്രാകൃതമായ ഗോത്രനീതിയുടെ ഇരകളാകുന്നതും സ്ത്രീകളും ദലിതരും തന്നെ. ഈ വംശീയതയുടെ തുടര്‍ച്ചയായിരുന്നു അസം കലാപം. സദാചാര പോലിസിന്റെ കുപ്പായമിട്ട ഹിന്ദുത്വ ഭീകരര്‍ പെണ്‍കുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യ്ധിനുമേല്‍ വരെ കാവി നിയമം അടിച്ചേല്‍പിക്കുന്ന നിരവധി സംഭവങ്ങള്‍ക്കും രാജ്യം സാക്ഷിയായി. റോഡിലും ബസിലും ബാറിലും പാര്‍ക്കിലുമെല്ലാം അഴിഞ്ഞാടുന്ന ഈ കാവി ഭീകരത വെര്‍ച്വല്‍ ലോക്ധും ഗുണ്ടായിസം നടപ്പാക്കാന്‍ ശ്രമിച്ചത് ബാല്‍താക്കറേയുടെ മരണ്േധാടെ ലോകം കണ്ടു. 

വന്‍കിട കോര്‍പറേറ്റുകളുടെയും അവരുടെ ഏജന്റുമാരായ ഭരണകൂടങ്ങളുടെയും കൈയ്യേറ്റങ്ങളില്‍നിന്ന് മണ്ണും വെള്ളവും ആവാസ സംവിധാനങ്ങളും സംരക്ഷിക്കാന്‍ നട്ധുന്ന അതിജീവന സമരങ്ങള്‍ക്കും പോയവര്‍ഷം ഒട്ടും കുറവുണ്ടായില്ല. ഖനന വിരുദ്ധ സമരങ്ങളും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും ഏറെ സജീവമായിരുന്നു. കൂടങ്കുളം ആണവ വിരുദ്ധ സമര്െധ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ സംയുക്തമായി നട്ധിയ നീക്കങ്ങള്‍ ലോകശ്രദ്ധ നേടി. സര്‍വസജ്ജമായ ഭരണകൂട സംവിധാനങ്ങള്‍ക്കെതിരെ ഊണും ഉറക്കവുമുപേക്ഷിച്ച് ദരിദ്ര മല്‍സ്യ്െധാഴിലാളികള്‍ നട്ധുന്ന സമരം അതിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. അമാന്യമായ ആരോപണങ്ങളുന്നയിച്ച് ജനങ്ങളെ വെല്ലുവിളിച്ച പ്രധാനമന്ത്രി നടപടിയെടുക്കാന്‍ കഴിയാതെ സ്വയം പരിഹാസ്യനായി. കരയിലും കടലിലും ഒരുപോലെ പോരാടാനിറങ്ങിയ നാട്ടുകാരെ മാത്രമല്ല, അവര്‍ക്ക് പിന്തുണയുമായി പോയവരെയെല്ലാം പോലിസും പട്ടാളവും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തു. സമര്ധിന് കേരള്ധിലും ഇക്കാല്ധ് വലിയ പിന്തുണ ലഭിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധം അട്ടിമറിക്കാന്‍ നട്ധിയ നീക്കങ്ങളും കേന്ദ്ര സര്‍ക്കാറിനെ പൊതുസമൂഹ്ധില്‍ അപഹാസ്യമാക്കി. ഇതിനിടെയാണ് രാജ്യ്െധ പരിസ്ഥിതി പ്രവര്‍്ധകര്‍ക്ക് കരു്ധും കര്‍മശേഷിയും പകര്‍ന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനമധ്യ്ധിലെ്ധിയത്. പശ്ചിമഘട്ട്െധ സംരക്ഷിക്കാന്‍ അനുരഞ്ജനമില്ലാ്ധ നടപടികള്‍ ശിപാര്‍ശ ചെയ്ത റിപ്പോര്‍ട്ടിനെതിനെ വ്യവസായികളും കൈയ്യേറ്റക്കാരും കച്ചവടക്കാരും ഒറ്റക്കെട്ടായി രംഗ്ധിറങ്ങി.  കേരള സര്‍ക്കാറാകട്ടെ കണ്ണടച്ചുതുറക്കും വേഗ്ധില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് വികസന വ്യവസായികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. രാജ്യമാകെ പരിസ്ഥിതി സംവാദ്ധിന്റെ പുതിയ അധ്യാമാണ് ഇത് തുറന്നിട്ടത്. കേരള്ധിലാകട്ടെ, ഇ്ധരം ചര്‍ച്ചകള്‍ ഹരിത എം.എല്‍.എമാരെന്ന പുതിയ പ്രതിഭാസ്ധിന് തന്നെ നിമി്ധമായി. 

കേരള്ധിലെ ജീവിത പരിസര സംരക്ഷണ പോരാട്ടങ്ങള്‍ക്ക് തീപിടിച്ച കാലം കൂടിയായിരുന്നു ഇത്. നഗരമാലിന്യ നിക്ഷേപങ്ങള്‍ക്കെതിരെ ഗ്രാമങ്ങളിലുയര്‍ന്ന പ്രതിരോധ പോരാട്ടം സംസ്ഥാന്ധുടനീളം ശക്തിപ്രാപിച്ചു. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷഭരിതമായ ഏറ്റുമുട്ടലിന് ഗ്രാമവാസികളൊന്നടങ്കം വിളപ്പില്‍ശാലയില്‍ രംഗ്ധിറങ്ങി. ആ സമരം നയിക്കുന്നവരെ കള്ളക്കേസെടു്ധും നിയമം പറഞ്ഞ് വേട്ടയാടിയും ഭരണകൂടം പകതീര്‍്ധുകൊണ്ടിരിക്കുന്നു. അതിവേഗ റയില്‍, ദേശീയപായ വികസനം, ആറന്മുള വിമാന്ധാവളം, അതിരപ്പള്ളി തുടങ്ങിയ സമരങ്ങള്‍ പുതിയ വഴികളിലെ്ധി. മുല്ലപ്പെരിയാറിന്റെ പേരില്‍ ഭരണകൂടം തന്നെ സൃഷ്ടിച്ച ഭൂകമ്പം പരിസ്ഥിതി പ്രവര്‍്ധകരുടെ അതിജാഗ്രതക്ക് മുന്നില്‍ 'നഷ്ടക്കച്ചവടമായി' മാറി. എന്നാല്‍ തോട്ടഭൂമിയുടെ ഭാഗിക പരിവര്‍്ധന്ധിനും വനം കൈയ്യേറ്റക്കേസുകളുടെ ഇളവിനും തണ്ണീര്‍്ധടം നിക്ധല്‍ സാധൂകരിക്കുന്നതിനും യുക്തിരഹിതമായ നിയനമനിര്‍മാണങ്ങളാണ് സംസ്ഥാന്ധ് നടന്നത്. ഇതിനതെിരായ വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ദേശീയാടിസ്ഥാന്ധില്‍ തന്നെ നദീ സംയോജന പദ്ധതി വന്നത്. 

എന്നാല്‍ പരിസ്ഥിതി പോരാട്ടങ്ങള്‍ തൊട്ട് ട്രേഡ് യൂണിയന്‍ പ്രവര്‍്ധനം വരെ ഭീകരതയായി വ്യാഖ്യാനിക്കാവുന്ന അത്യന്തം പ്രതിലോമകരമായ നിയമ നിര്‍മാണ്ധിന് സാക്ഷ്യംവഹിച്ചാണ് 2012 ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുന്നത്. ടാഡക്കും പോട്ടക്കുമെതിരായ ജനകീയ മുന്നേറ്റം വിജയംകണ്ടതിന്റെ ആശ്വാസമാറും മുമ്പ് അതേ വകുപ്പുകള്‍ പഴയ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിച്ചേര്‍്ധിരിക്കുന്നു. രാജ്യ്െധ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കിയ വകുപ്പുകള്‍ പുതിയ രൂപ്ധില്‍ ആവര്‍്ധിക്കപ്പെടുകയാണിവിടെ. ഇതിനിടയിലും  മുമ്പെന്ന്േധക്കാളും ശക്തമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കതിരെ സംഘടിത പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട് എന്നത് ത്രീക്ഷാനിര്‍ഭരമായ സാമൂഹിക മാറ്റമാണ്. ദല്‍ഹിയില്‍ വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് നട്ധിയ ജനകീയ തെളിവെടുപ്പുകളും പ്രതിഷേധ കൂട്ടായ്മകളും സാമൂഹിക പ്രവര്‍്ധകരുടെ ഇടപെടലുകളും ഭരണകൂട വേട്ടകളുടെ നിജസ്ഥിതി രാജ്യ്ധിന് മുമ്പാകെ തുറന്നുവച്ചു. അവിചാരിതവും അപ്രതീക്ഷിതവുമായ വഴികളിലൂടെ ഇരകള്‍ക്ക് വേണ്ടി ശബ്ദമുയരുന്നതിനും രാജ്യം സാക്ഷിയായി. മാലേഗാവ് കേസില്‍ സിമിയുടെ പേരുപറയാന്‍ എസ്.പി നിര്‍ബന്ധിച്ചുവെന്ന് മാപ്പുസാക്ഷി തന്നെ വെളിപ്പെടു്ധി. മഅ്ദനിയേക്കാള്‍ മുമ്പ് അതേകേസില്‍ ജയിലില്‍ കഴിയുന്ന സക്കരിയ്യക്കെതിരായ പരാമര്‍ശങ്ങള്‍ 'പോലിസിന്റെ സാക്ഷി' തന്നെ നിഷേധിച്ചു. 1996ലെ ദല്‍ഹി ലജ്പത് നഗര്‍ സ്‌ഫോടന്ധിന് ഏര്‍പെടു്ധിയിരുന്ന വധശിക്ഷ റദ്ദാക്കിയ കോടതി 'ഭീകര വിരുദ്ധ വേട്ടയുടെ' വീഴ്ചയിലേക്ക് വിരല്‍ചൂണ്ടി. എവിടെയെങ്കിലും പടക്കം പൊട്ടിയാല്‍ രാജ്യ്ധുടനീളം മുസ്‌ലിം യുവാക്കളുടെ വീടുകള്‍ കയറിനിരങ്ങുന്ന പോലിസ് ശീല്ധിന് അല്‍പം കുറവുണ്ടായി. ശിവസേന വിരുദ്ധ പരാമര്‍ശം നട്ധിയ ണ്ട് പെണ്‍കുട്ടികളെ  മുംബെ പോലിസ് പിടികൂടിതിനെതിരെ അസാധാരണമായ പ്രതികരണമാണ് രാജ്യ്ധുണ്ടായത്. 

ദല്‍ഹിയില്‍ ബലാല്‍സംഘ്ധിനിരയായ പെണ്‍കുട്ടിയുടെ ദൈന്യത നഗര വാസികളില്‍ സൃഷ്ടിച്ച അരക്ഷിതബോധം വന്‍ ബഹുജന പ്രതിഷേധമായി തലസ്ഥാന്െധ വിറപ്പിച്ച ദിവസങ്ങളിലൂടെയാണ് ഈയാണ്ട് അവസാനിക്കുന്നത്. ജനകീയ പോരാട്ട്ധിന്റെ പുതിയ പ്രവാഹം തലസ്ഥാന്െധ അതീവ സുരക്ഷാമേഖലകളെ ലക്ഷ്യമിട്ടപ്പോള്‍ ഭരണകൂടം നിരായുധരായി. എന്നാല്‍ പ്രതിഷേധങ്ങളുടെ വര്‍ഗസ്വഭാവവും വിവേചന സംസ്‌കാരവും വെളിപ്പെടു്ധുന്ന തര്ധിലേക്ക് ദല്‍ഹി സംഭവ്ധിന്റെ ചര്‍ച്ചകള്‍  വികസിച്ചു.  'പട്ടാള്ധിന്റെയും  പോലിസിന്റെയും കാര്‍മികത്വ്ധില്‍ നിരവധി നിരപരാധികള്‍ ബലാല്‍സംഘം ചെയ്യപ്പെട്ടപ്പോഴില്ലാ്ധ രോഷമുണ്ടായത് ദല്‍ഹിയിലെ ഇര സമ്പന്ന-ഉന്നതകുല ജാതയും പ്രതികള്‍ സാധാരണക്കാരുമായതിനാലാണ്. കശ്മീരിലും മണിപ്പൂരടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പോലിസും ഭരണകൂട ആയുധമായി ബലാല്‍സംഘം ഉപയോഗിക്കുന്നുണ്ട്. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാ്ധവര്‍ ദല്‍ഹിയില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ട്ധാപ്പാണ്' എന്ന അരുന്ധതി റോയിയുടെ വിശകലനമാണ് രാജ്യ്െധ അതിദൈന്യതപേറുന്ന ജനവിഭാഗങ്ങള്‍ക്കെതിരായ അതികമ്രങ്ങളോട് നിശ്ശബ്ദത പാലിക്കുന്ന പൊതുബോധ്ധിന്റെ കാപട്യങ്ങള്‍ക്കുനേരെ വിരല്‍ചൂണ്ടിയത്. ദല്‍ഹി സമര്ധിന്റെ ന്യായവാദങ്ങള്‍ ആര്‍ക്കും നിരകാരിക്കാനാകില്ല. എന്നാല്‍ അത്രതന്നെ സുപ്രധാനമാണ് അരുന്ധതിയുടെ നിരീക്ഷണങ്ങളും. ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ട്ധിന് ബോധപൂര്‍വമായ ചില ഭൂമികകള്‍ നിശ്ചയിക്കേണ്ടതുണ്ട് എന്ന് രാജ്യ്െധ ബോധ്യപ്പെടു്ധിയാണ് ദല്‍ഹി സമരവും ഒരാണ്ടറുതിയും ചരിത്ര്ധിലേക്ക് പിന്‍വാങ്ങുന്നത്.

(മാധ്യമം 2013 പുതുവര്ഷ പതിപ്പിൽ എഴുതിയത് )




Saturday, August 9, 2014

പഠിക്കാനുള്ള അവകാശത്തെ കണക്കുകള്‍കൊണ്ട് വേട്ടയാടുന്നവര്‍

വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മുന്നേറിയെന്ന് മേനി നടിക്കുന്ന കേരളത്തില്‍ വലിയൊരു വിഭാഗം കുട്ടികളും രക്ഷിതാക്കളും ഉപരിപഠനത്തിന് അവസരം തേടി നടത്തുന്ന അക്കാദമിക് ഭിക്ഷാടനത്തിന്‍റെ ദയനീ യാനുഭവങ്ങളിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നത്. കേരളത്തിലെ സ്കൂളുകളുടെ വിന്യാസത്തില്‍ സംഭവിച്ച ഭൂമിശാസ്ത്രപരമായ അസന്തുലിതത്വവും വിവേചനവുമാണ് ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചത്. കേരളത്തില്‍ പ്ലസ് ടു പഠന രീതി സാര്‍വÛതികമാക്കിയ അന്നുതൊട്ട് ആരംഭിച്ച വിവേചനത്തിന്‍റെ പ്രത്യാഘാതം ഇപ്പോള്‍ അതിന്‍റെ ഏറ്റവും ഭീകരമായ അവസ്ഥയിലെത്തിയിരിക്കുന്നു. എറണാംകുളം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളാണ് പ്രതിസന്ധി ഏറ്റവുമേറെ അനുഭവിക്കുന്നത്. ഇക്കാര്യം മാറിമാറി വരുന്ന മുന്നണി സര്‍ക്കാറുകള്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടും ഇത് അപരിഹാര്യമായി തുടരുന്നതിന് പിന്നില്‍ രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ ഘടകങ്ങളുണ്ട്. യു ഡി എഫ് ഭരണത്തില്‍ കാലങ്ങളായി വിദ്യാഭ്യാസ വകുപ്പ് Óകെകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്‍റെ ശക്തി കേന്ദ്രമാണ് ഈ പ്രദശങ്ങളിലേറെയും. ഇത് പ്രശ്ന പരിഹാരത്തിന് സഹായകരമാകുന്നതിന് പകരം ഈ മേഖലയിലെ ജനങ്ങള്‍ക്ക്‌ ബാധ്യതയായി മാറുകയാണ് ചെയ്യുന്നത്. ഏത് വിഷയത്തിലും നീതിബോധത്തോടെ തീരുമാനമെടുക്കാനുള്ള ശേഷിയും വിശ്വാസ്യതയും സ്വന്തം കര്‍മഫലത്താല്‍ നഷ്ടപ്പെട്ട  മുസ്ലിംലീഗിന്‍റെ അധീരത ഒരു ഭാഗത്ത്. ഈ നിസ്സഹായത മുതലെടുത്ത് വിലപേശുന്ന സ്വന്തം മുന്നണിയിലെ, സാമുദായിക സംഘനകളുടെ Ûപാതിനിധികള്‍ മാത്രമായി മാറുന്ന കോണ്‍ഗ്രസ് മന്ത്രിമാരടക്കമുള്ളവര്‍ മറുവശത്ത്. മുസ്ലിം ലീഗിന് Ûപാമുഖ്യമുള്ള സര്‍ക്കാറിന്‍റെ ഏതുതീരുമാനത്തിലും വര്‍ഗീയതയും മുസ്ലിം Ûപീണനവും ആരോപിച്ച് കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കുന്ന സാമുദായിക സംഘടനകളും അവരുടെ Óകെയ്യാളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും മറ്റൊരിടത്ത്. ഇതിനിടയില്‍ പിടഞ്ഞ് തീരുകയാണ് വടക്കന്‍ കേരളത്തിലെ കുട്ടികളുടെ വിലാപങ്ങളത്രയും.

134 സ്കൂള്‍ വന്ന വ‍ഴി

കേരളത്തിന്‍റെ തെക്ക്‌-വടക്ക്‌ മേഖലകളില്‍ നിലനില്‍ക്കുന്ന വിവേചനത്തിന്‍റെ ആ‍ഴം വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ കണക്കുകള്‍ നിരത്തി ബോധ്യപ്പെടുത്തിയപ്പോ‍ഴാണ് ഭരണകൂടം സമീപകാലത്ത് ഈ ഭാഗത്തേക്ക്‌ മുഖം തിരിക്കുന്നത്. ക‍ഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറിയ ചില നടപടികളെടുത്തുവെങ്കലും പ്ലസ് ടു വ്യാപകമാക്കിയ ഇ കെ നായനാര്‍ സര്‍ക്കാര്‍ വരുത്തിവച്ച അസന്തുലിതത്വം ഫലപ്രദമായി പരിഹരിക്കാനുള്ള മാന്യത എം എ ബേബിയും കാണിച്ചില്ല. അവരെ തടഞ്ഞുനിര്‍ത്തിയ സാമുദായികതാ പേടിയെ കൂടുതല്‍ ശക്തമായി പിന്തുടരുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ചെയ്യുന്നത്. എറണാംകുളം മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ പ്ലസ് ടു സീറ്റ് ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറവാണെന്ന യാഥാര്‍ഥ്യം വിദ്യാഭ്യാസ വകുപ്പിന് സ്വന്തം കണക്കുകളില്‍ നിന്ന് ബോധ്യമായതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പുതിയ ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ അനുവദിക്കാന്‍ ക‍ഴിഞ്ഞവര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ സംഘടിതവും ആസൂÛതിതവുമായ പ്രചാരണങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ അ‍ഴിച്ചുവിട്ടത്. മലബാര്‍ വിരുദ്ധതയും അതിന്‍റെ ചുവടൊപ്പിച്ച് പ്രചരിപ്പിച്ച സാമുദായിക വിദ്വേഷവുമായിരുന്നു ഈ പ്രചാരണങ്ങളുടെ അടിത്തറ. പതിവുപോലെ സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും, തീരുമാനം നടപ്പാക്കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ പുതിയ സ്കൂളുകള്‍ അനുവദികേണ്ടതില്ലെന്നാണ് യുഡിഎഫ് സര്‍ക്കാറെടുത്ത തീരുമാനം. യുഡിഎഫ് ഉപസമിതിയും മന്ത്രിസഭാ ഉപസമിതിയും തലപുകച്ച് കണ്ടെത്തിയ കാരണം സാമുദായിക സന്തുലനം തന്നെ. നേരത്തെയുണ്ടാക്കിയ അസന്തുലിതത്വം പരിഹരിക്കാന്‍ മറ്റുവ‍ഴികളില്ലെന്ന് അറിയാമായിരുന്നിട്ടും യുഡിഎഫ് പിന്‍വാങ്ങുകയായിരുന്നു. പകരം സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ നിന്നും പുതിയ അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചു. ഇതിനെതിരായ പരാതിയിലുണ്ടായ കോടതി വിധിയാണ് ഇപ്പോള്‍ സീറ്റ് ചര്‍ച്ച വീണ്ടും ചൂടുപിടിപ്പിച്ചത്. സ്കൂള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും സ്കൂള്‍ അനുവദിക്കണമെന്നാണ് വിധി. ഇത് Ûപാദശിക അസന്തുലിതത്വം ഉണ്ടാക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി തളളിക്കളഞ്ഞു. ഇതോടെ 134 പഞ്ചായത്തുകളില്‍ പുതിയ സ്കൂള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ അനുവദിച്ച ഈ സ്കൂളുകള്‍പോലും മലബാറിÓന്‍റ പ്രശ്നങ്ങള്‍ക്ക്‌ അല്‍പം പോലും പരിഹാരമാകില്ല. എന്നിട്ടും ഇതിനായി രണ്ടുതവണ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കാന്‍ ക‍ഴിയാതെ പിരിഞ്ഞു. കോടതി വിധിയുള്ളതിനാല്‍ സ്കൂള്‍ അനുവദിക്കുക എന്ന നിര്‍ബന്ധിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് പിന്നീട് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തത്. ഈ ഗൂഡാലോചനയില്‍ വേവിച്ചെടുത്ത സീറ്റ് കണക്കുകളായിരുന്നു അന്തിമ തീരുമാനമടുത്ത മൂന്നാം മന്ത്രിസഭ ചേരുന്നതിന് തൊട്ടുമുമ്പായി ഏഷ്യാനെറ്റ്, മാതൃഭൂമി, കൈരളി പീപ്പിള്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താ ചാനലുകള്‍ വ‍ഴി പുറത്തുവന്നത്. ഇതുപിന്നെ കോണ്‍ഗ്രസ് മുഖപ്രത്രം ഏറ്റുപിടിക്കുകയും ചെയ്തു. ഈ കണക്കുകളുടെ യാഥാര്‍ഥ്യം പരിശോധിച്ചാലറിയാം, വടക്കന്‍ കേരളം നേരിടുന്ന പ്രതിസന്ധിയുടെ ആ‍ഴവും പരപ്പും; അവര്‍ വേട്ടയാടപ്പെടുന്ന രീതികളും.

സര്‍ക്കാറിന്‍റെ പരിഹാരങ്ങള്‍

നാല് പരിഹാര മാര്‍ഗങ്ങളായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റെ പരിഗണനയിലുണ്ടായിരുന്നത്. ഒന്ന്, ഇപ്പോള്‍ പ്രഖ്യാപിച്ച 134 സ്കൂള്‍. നേരത്തെ നടപ്പാക്കിയ 20 ശതമാനം സീറ്റ് വര്‍ധനയാണ് രണ്ടാമത്തേത്. നിലവിലുള്ള സ്കൂളുകളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കുകയും നിലവിലുള്ള ഹൈസ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുകയുമാണ് മറ്റുവ‍ഴികള്‍. എന്നാല്‍ ഈ നാല് പോംവ‍ഴികള്‍കൊണ്ടും പരിഹരിക്കാവുന്നതല്ല നിലവിലെ പ്രതിസന്ധി. സംസ്ഥാനത്ത് ഇത്തവണ 5,12,000 വിദ്യാര്‍ഥികളാണ് പ്ലസ് വണിന് അപേക്ഷിച്ചത്. അതില്‍ 25,000ല്‍ അധികം അപേക്ഷ സാങ്കേതിക കാരണങ്ങളാല്‍ വിവിധ ജില്ലകളിലായി നിരസിക്കപ്പെട്ടു. അവശേഷിക്കുന്ന 4,87,366 അപേക്ഷര്‍ക്കായി സംസ്ഥാനത്ത് നിലിവിലുള്ളത് 3,26,980 പ്ലസ് വണ്‍ സീറ്റുകള്‍. 1,60,386 വിദ്യാര്‍ഥികള്‍ പ്രവേശ നടപടിയുടെ Ûപാഥമിക ഘട്ടം പോലുമെത്താതെ പുറന്തള്ളപ്പെട്ടു. സ്കൂള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്‍ററി അനുവദിച്ചാല്‍ മാത്രം ഇതിന് പരിഹാരമാകില്ല. സംസ്ഥാനത്ത് ആകെയുള്ളത് 770 സര്‍ക്കാര്‍ സ്കൂളടക്കം 1,452 ഹയര്‍സെക്കന്‍ററികളാണ്. ഇവിവടെയെല്ലാം അധിക ബാച്ച് അനുവദിക്കാന്‍ തീരുമാനിച്ചാല്‍ പോലും പുറത്തുനില്‍ക്കുന്നവരെ മു‍ഴുവന്‍ ഉള്‍കൊള്ളണമെങ്കില്‍ 1,203 ബാച്ച് പുതുതായി വേണം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യമുള്ള സ്കൂളുകള്‍ സംസ്ഥാനത്ത് നന്നേ കുറവാണ്. മലപ്പുറം ജില്ലയില്‍ 154 സ്കൂളുകളില്‍ അമ്പതില്‍ അധികം സ്ഥാപനങ്ങള്‍ പുതിയ ബാച്ചിന് അപേക്ഷിച്ചിട്ടുപോലുമില്ല.


20 ശതമാനം സീറ്] വര്‍ധന

ഒരു ക്ലാസില്‍ 50ല്‍ അധികം കുട്ടികള്‍ പാടില്ലെന്ന വിദഗ്ദ സമിതി ശിപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എല്ലാ കൊല്ലവും പ്രവേശം തുടങ്ങിയാല്‍ പതിവുള്ള 20 ശതമാനം സീറ്റ് വര്‍ധന ഇക്കൊല്ലം മുതല്‍ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ പ്രവേശ പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചു. ഇതോടെ 65,396 സീറ്റുകള്‍ കൂടി അധികം വന്നു. ഒന്നാം വര്‍ഷ പ്രവേശത്തിന്‍റെ ആദ്യ അലോട്ടമെന്‍റുകള്‍ പൂര്‍ത്തിയായ ശേഷമാണ് സീറ്റ് വര്‍ധന നടപ്പാക്കിയത്. സംസ്ഥാനം നേരിടുന്ന ഉപരി പഠന പ്രതിസന്ധി ഈ സീറ്റ് വര്‍ധന കൊണ്ടും പരിഹരിക്കപ്പെടില്ല. അതേസമയം തന്നെ, പുറത്തുനില്‍ക്കുന്ന 1.60 ലക്ഷം വിദ്യാര്‍ഥികളില്‍ നിന്ന് 65,396 പേരെക്കൂടി സ്കൂളില്‍ എത്തിക്കാന്‍ ഇതുവ‍ഴി സാധിക്കും. അപ്പോ‍ഴും 96,983 അപേക്ഷകര്‍ക്ക്‌ മുന്നില്‍ കൈമലര്‍ത്താനേ സര്‍ക്കാറിന് ക‍ഴിയൂ. പത്താം തരം ക‍ഴിഞ്ഞവര്‍ക്ക്‌ ഉപരി പഠന സാധ്യതയുള്ള പോളി ടെക്നിക്, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററികളാണ് ഇവരുടെ മുന്നിലുള്ള ഒരു വ‍ഴി. പോളികളില്‍ സംസ്ഥാനത്ത് ആകെയുള്ളത് 9,740 സീറ്റ് മാത്രം. വി.എച്ച്.എസ്.ഇകളില്‍ 27,300 സീറ്റും. ആകെ 37,040 സീറ്റ്. ഇവയെല്ലാം കണക്കാക്കിയാല്‍ പോലും 59,943 കുട്ടികള്‍ പുറത്തുതന്നെ നില്‍ക്കേണ്ടി വരും. (പട്ടിക കാണുക). നിരസിക്കപ്പെട്ട അപേക്ഷകള്‍ കൂടി പരിഗണിച്ചാല്‍ കുട്ടികളുടെ എണ്ണം 83,460 ആയി ഉയരും. ഇതില്‍ മലപ്പുറത്ത് പുറത്തുനില്‍ക്കുന്നവര്‍ 20,166ഉം കോ‍ഴിക്കോട് 10,043ഉം ആയി മാറും. ഈ യാഥാര്‍ഥ്യം മറച്ചുവച്ചാണ് കോണ്‍ഗ്രസിനൊപ്പം, വാര്‍ത്താ ചാനലുകള്‍ സീറ്റ് ബാക്കിയിരിക്കുന്നു എന്ന കഥ മെനഞ്ഞത്. അതിന് അവ ആധാരമാക്കിയത് 20 ശതമാനം വര്‍ധന നടപ്പാക്കിയപ്പോള്‍ ലഭിച്ച അധിക സീറ്റിന്‍റെ കണക്കും.

ജില്ലകളിലെ അസന്തുലിതത്വം

സംസ്ഥാനം ഇത്ര രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോ‍ഴും മൂന്ന് ജില്ലകളില്‍ അപേക്ഷകരേക്കാള്‍ കൂടുതല്‍ ഉപരി പഠന സാധ്യത നിലനില്‍ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍. ഈ അസന്തുലിതത്വം സൃഷ്ടിച്ച ഇകെ നായനാര്‍ സര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രി പിജെ ജോസഫായിരുന്നു എന്ന് ഓര്‍ക്കുമ്പോ‍ഴാണ് വിവേചനത്തിലെ രാഷ്ട്രീയം വ്യക്തമാകുക. അതേ ജോസഫുകൂടി ഇരിക്കുന്ന മന്ത്രിസഭയില്‍, അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും അവരുടെ കൈയിയലുള്ള ധനവകുപ്പുമാണ് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഏറ്റവുമേറെ തടസ്സം നില്‍ക്കുന്നത് എന്നതും അത്ര നിസ്സാരമല്ല. ഇവരുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ കോണ്‍ഗ്രസിÓന്‍റ പിന്തുണയുമുണ്ട്. ബാര്‍ ലൈസന്‍സ് വിവാദത്തില്‍ വി എം സുധീരനെ പിന്തുണച്ച മുസ്ലിം ലീഗിനോടുള്ള കൊതിക്കെറുവും ഇതിന് പിന്നിലുണ്ടെന്നാണ് അധികാര കേന്ദ്രങ്ങളിലെ അണിയറച്ചര്‍ച്ച. ഇതുപക്ഷെ വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയെയാണ് ഇരുട്ടിലാക്കിയത്.
പട്ടിക പരിശോധിച്ചാല്‍ ഓരോ ജില്ലകളിലെയും സ്ഥിതിവിവരക്കണക്ക്‌ മനസ്സിലാക്കാം. ഇപ്പോള്‍ ലഭ്യമായ മു‍ഴുവന്‍ സീറ്റിനേക്കാള്‍ 16,784 അപേക്ഷകരാണ് മലപ്പുത്ത് കൂടിതലുള്ളത്. പാലക്കാട് 9,796 പേരും കോ‍ഴിക്കോട് 7,608 പേരും കൂടുതല്‍. അതേസമയം പത്തനംതിട്ടയില്‍ 1267 സീറ്റ് കൂടുതലുണ്ട്. ഇടുക്കിയില്‍ 185ഉം കോട്ടയത്ത് 541ഉം സീറ്റ് അധികമാണ്. ഈ സീറ്റ് ലഭ്യതയുടെ അടിസ്ഥാനത്തിലാണ് ഓരോ ജില്ലയിലും ആവശ്യമായ ബാച്ചുകളുടെ എണ്ണം കണക്കാക്കുന്നത്. മൂന്ന് ജില്ലകളില്‍ ഒറ്റ അധിക ബാച്ചും വേണ്ട. എന്നാല്‍ മലപ്പുറത്ത് 336 ബാച്ച് ഉണ്ടായാല്‍ മാത്രമേ അവിടെ പുറത്തുനില്‍ക്കുന്ന മു‍ഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കൂ. പാലക്കാട് 196 ബാച്ചും കോ‍ഴിക്കോട് 153 ബാച്ചും പുതുതായി വേണം.
ഇത്രയും ബാച്ച് അനുവദിക്കാന്‍ സംസ്ഥാനത്ത് ആകെ ലഭ്യമായ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളുടെ എണ്ണം 1452 ആണ്. ഇതില്‍ തിരുവനന്തപുരത്ത് വേണ്ടത് വെറും 47 ബാച്ചാണ്. ഇവിടെ 120 സ്കൂള്‍ ലഭ്യമാണ്. കൊല്ലം, ആലപ്പു‍ഴ, എറണാംകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആവശ്യമായ ബാച്ചുകളേക്കാള്‍ അധികം സ്കൂളുകള്‍ ധാരാളമുണ്ട്. 45 ബാച്ച് വേണ്ട വയനാട്ടില്‍ അത്രതന്നെ സ്കൂളുകളുമുണ്ട്. എന്നാല്‍ പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട് ജില്ലകളില്‍ ആവശ്യമായ ബാച്ചുകളേക്കാള്‍ കുറവാണ് സ്കൂളുകളുടെ എണ്ണം. 336 ബാച്ചുവേണ്ട മലപ്പുറത്ത് ആകെയുള്ളത് വെറും 154 സ്കൂള്‍ മാത്രം. കോ‍ഴിക്കോട് 131 സ്കൂളും പാലക്കാട് 112 സ്കൂളും. ഈ ജില്ലകളില്‍ വേണ്ടത് യഥാക്രമം 153, 196 ബാച്ചുകള്‍. പുതിയ ബാച്ച് അനുവദിക്കാന്‍ മതിയായ സ്കൂളുകള്‍ പോലുമില്ല എന്നത് മലബാര്‍ വിവേചനം കാലങ്ങളായി കേരളം പിന്തുടരുന്ന പൊതുസമീപനമാണെന്ന വിമര്‍ശത്തിന് അടവരയിടുന്നതാണ്.

എല്ലാ പഞ്ചായത്തിലും സ്കൂള്‍

ഹയര്‍സെക്കന്‍ററികളില്ലാത്ത 134 പഞ്ചായത്തുകളില്‍ സ്കൂള്‍ അനുവദിക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സ്കൂളുകളില്ലാത്ത പഞ്ചായത്തുകള്‍ ഏറ്റവുമധികമുള്ളത് നിലവില്‍ ഉപരിപഠന സൗകര്യം വേണ്ടത്രയുള്ള തെക്കന്‍ ജില്ലകളിലാണ്. ഇപ്പോള്‍ തന്നെ 541 സീറ്റ് അധികമുള്ള കോട്ടയത്ത് 14 പഞ്ചായത്തുകളിലാണ് പുതിയ സ്കൂള്‍ വരുന്നത്. ഒരു സ്കൂളില്‍ മൂന്ന് ബാച്ച് വീതം അനുവദിച്ചാല്‍ 2,520 സീറ്റ് കൂടി കോട്ടയത്തിന് കിട്ടും. ഇവിടെ പഠിക്കാന്‍ എവിടെനിന്ന് കുട്ടികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ തന്നെ സര്‍ക്കുലര്‍ ഇറക്കേണ്ടി വരും. ഇടുക്കിയിലും (11 പഞ്ചായത്ത്), പത്തനംതിട്ടയിലും (17 പഞ്ചായത്ത്)ഇതുതന്നെയാണ് അവസ്ഥ. കേരള കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ മുന്‍ സര്‍ക്കാറുകള്‍ ഹയര്‍സെക്കന്‍ററികള്‍ വാരിക്കോരി കൊടുത്തപ്പോള്‍ അതില്‍ മിനിമം സൂക്ഷിക്കേണ്ട സാമാന്യ മര്യാദപോലും പാലിച്ചില്ലെന്നാണ് സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളുടെ എണ്ണം ഈ ജില്ലകളില്‍ ഇത്രയേറെ ഉണ്ടായതില്‍ നിന്ന് വ്യക്തമാകുന്നത്. 2,324 കുട്ടികള്‍ മാത്രം അധികമുള്ള തിരുവനന്തപുരത്ത് 15 പഞ്ചായത്തില്‍കൂടി സ്കൂള്‍ വരും. കൊല്ലത്ത് 13ഉം ആലപ്പു‍ഴ 19ഉം. നാലായിരത്തിലധികം കുട്ടികള്‍ പുറത്തുനില്‍ക്കുന്ന എറണാംകുളത്ത് പുതിയ 24 സ്കൂളും തൃശൂരില്‍ 5 സ്കൂളും പുതുതായി വരും. എറണാംകുളം മുതല്‍ വടക്കന്‍ ജില്ലകളില്‍ സ്കൂളുകള്‍ അപ്ഗ്രേഡ് (8 മുതല്‍ 19 വരെ സ്കൂളുകള്‍)ചെയ്യുന്നുമുണ്ട്. പുതിയ സ്കൂളുകളില്‍ മൂന്നോ-നാലോ ബാച്ച് വീതം അനുവദിക്കുന്നതോടെ എട്ട് ജില്ലകളിലെ ഉപരി പഠന പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും. നിലവിലെ സ്കൂളുകളില്‍ ഏതാനും ബാച്ചുകള്‍ കൂടി അനുവദിക്കുക വ‍ഴി ഇവിടെ അവശേഷിക്കുന്ന പ്രതിസന്ധിയും മറികടക്കാനാകും. എന്നാല്‍ ഇതുകൊണ്ടും തീരില്ല മലപ്പുറം, കോ‍ഴിക്കോട്, പാലക്കാട് ജില്ലകളിലെ പ്രതിസന്ധി. സ്കൂള്‍ ഇല്ലാത്ത പഞ്ചായത്ത് എന്ന ഏക മാനദണ്ഡം മാത്രം ആധാരമാക്കുകയും സ്കൂള്‍ അനുവദിക്കുന്നതിന് അടിസ്ഥാനപരമായി പരിഗണിക്കേണ്ട വിദ്യാര്‍ഥികളുടെ എണ്ണം, നിലവിലെ സീറ്റ് ലഭ്യത, ജില്ലയിലെ ജനസംഖ്യ തുടങ്ങിയ ഘടകങ്ങള്‍ ബോധപൂര്‍വം ഒ‍ഴിവാക്കുകയും ചെയ്തതിലൂടെയുണ്ടായ അശാസ്ത്രീയതയാണ് ഇത്രയേറെ സ്കൂളുകള്‍ അനുവദിച്ചിട്ടും ചില ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുന്നതിന് കാരണം.

വേണം, പ്രത്യേക പാക്കേജ്

മലപ്പുറത്തും കോ‍ഴിക്കോടും രണ്ടു പഞ്ചായത്ത് വീതവും പാലക്കാട് അഞ്ച് പഞ്ചായത്തുമാണ് ഇനിയും സ്കൂള്‍ ഇല്ലാത്ത സ്ഥലങ്ങള്‍. നിലവിലുള്ള സ്കൂള്‍ അപ്ഗ്രഡേഷന് പരിഗണിക്കുന്നത് മലപ്പുറത്ത്19, കോ‍ഴിക്കോട് 15, പാലക്കാട് 9. ഇങ്ങനെ മലപ്പുറത്ത് ആകെ പുതുതായി വരുന്നത് 21 സ്കൂള്‍ മാത്രം. എന്നാല്‍ ജില്ലയില്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്നത് 16,784 കുട്ടികളാണ്. പുതിയ സ്കൂളുകളില്‍ മൂന്ന് ബാച്ച് വീതം അനുവദിച്ചാല്‍ 3,250 സീറ്റാണ് ഇവിടെ അധികം കിട്ടുക. അപ്പോ‍ഴും 13,534 പേര്‍ സ്കൂളിന്‍റെ പടിക്ക്‌ പുറത്തുതന്നെ നില്‍ക്കണം. കോ‍ഴിക്കോട് ആകെ 17 സ്കൂളാണ് പുതുതായി കിട്ടുക. പുറത്തുനില്‍ക്കുന്നവര്‍ 7,608. ഇവിടെ അധികം ലഭിക്കുന്നത് 2,550 സീറ്റ്. 5,058 പേര്‍ പുറത്തുതന്നെ.  14 സ്കൂള്‍ മാത്രം ലഭിച്ച പാലക്കാട് ഇപ്പോള്‍ തന്നെ 9,796 കുട്ടികള്‍ പുറത്താണ്. പുതിയ സീറ്റുകള്‍ കൂടി പരിഗണിച്ചാലും 7,696 പേര്‍ പുറത്തു നില്‍ക്കണം. നിരസിക്കപ്പെട്ട അപേക്ഷകരെക്കൂടി പരിഗണിച്ചാല്‍ എണ്ണം ഇനിയും ഉയരും.
ഈ കണക്കനുസരിച്ച് പ്രതിസന്ധി മറികടക്കാന്‍ മലപ്പുറത്ത് മാത്രം 311 ബാച്ച് വേണം. കോ‍ഴിക്കോട് 102ഉം പാലക്കാട് 154ഉം ബാച്ചുകള്‍ അനുവദിക്കണം. എന്നാല്‍ മലബാറില്‍ ആകെ 200ല്‍ താ‍ഴെ ബാച്ച് അനുവദിക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന നിര്‍ദശം. ഭരണ മുന്നണിയിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ വിധേയമായാണ് സര്‍ക്കാര്‍ ബാച്ച് എണ്ണം പരിമിതപ്പെടുത്തുന്നത്. എന്നാല്‍ ഇത്രയെറെ ബാച്ച് അനുവദിക്കാനുള്ള അടിസ്ഥാന സൗകര്യം ഈ ജില്ലകളിലെ സ്കൂളുകളില്‍ ഇല്ല എന്നതും യാഥാര്‍ഥ്യമാണ്. വിദ്യാര്‍ഥി സാന്ദ്രത അടിസ്ഥാനമാക്കി ആവസ്യമുളളിടങ്ങളില്‍ പുതിയ സ്കൂളുകള്‍ സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള ഏക പോംവ‍ഴി. അത് സര്‍ക്കാര്‍ മേഖലയില്‍ തന്നെ ആരംഭിക്കണം. അതുവരെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് പുറത്തിനില്‍ക്കേണ്ടി വരുന്നവരുടെ പഠനം സര്‍ക്കാര്‍ ഉറപ്പാക്കണം. പതിനായിരങ്ങള്‍ മുടക്കി സ്വാശ്രയ സ്കൂളുകളില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ പഠനച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുണം. കുട്ടികളുടെ Ûപാഥമിക പഠനം ഉറപ്പാക്കാന്‍ ഇത്തരത്തില്‍ സ്വാശ്രയ ഫീസ് സര്‍ക്കാര്‍ നല്‍കുന്നതിന്  വിദ്യാഭ്യാസ അവകാശ നിയമം തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ മലബാര്‍ മേഖലയിലെ പ്രശ്നങ്ങള്ക്ക്‌ ദീര്‍ഘകാല പദ്ധതിയും അടിയന്തിര Ûപാധാന്യമുള്ളവക്ക്‌ താല്‍ക്കാലിക പരിഹാരവും ഉറപ്പുവരുത്തുന്ന പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കണം. അതല്ലാതെ വ്യാജ കണക്കുകള്‍കാട്ടിയും സാമുദായികത പറഞ്ഞ് ഭീഷണിപ്പെടുത്തിയും പാതി കേരളത്തെ വേട്ടയാടുന്നവര്‍ക്ക്‌ മുന്നില്‍ പതിവുപോലെ നിശ്ശബ്ദരായാല്‍ അതിന്‍റെ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന് മലബാറില്‍ നിന്ന് ജയിച്ചുപോയി ഭരിക്കാനിരിക്കുന്നവരെങ്കിലും ഓര്‍ക്കുന്നത് നന്ന്.

(മാധ്യമം...19&20-July-2014) 

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...