Sunday, April 28, 2013

എസ്.എസ്.എല്‍.സി: ഐ.ടിയില്‍ തോല്‍വി ഗ്രാമങ്ങളില്‍



തിരുവനന്തപുരം: പത്താംതരം പഠനത്തില്‍ ഏതാനും വര്‍ഷം മുമ്പ് ഏര്‍പെടുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠനത്തില്‍ മലബാര്‍, മലയോര മേഖലകളും ഗ്രാമീണ മേഖലകളും പിന്നില്‍. എന്നാല്‍ നഗരങ്ങളിലും മധ്യവര്‍ഗ കേന്ദ്രിത പ്രദേശങ്ങളിലും വന്‍ വിജയമാണ് ഐ.ടിയിലുള്ളത്. വലിയ വിജയം രേഖപ്പെടുത്തിയ ഇത്തരം വിദ്യാഭ്യാസ ജില്ലകളില്‍ തന്നെ തോല്‍വിയുണ്ടായത് ഗ്രാമ പ്രദേശങ്ങളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഐ.ടി സൗകര്യങ്ങളും സംവിധാനങ്ങളും കുട്ടികള്‍ക്കുള്ള ഇവയുടെ ലഭ്യതയും നഗര-സമ്പന്ന മേഖലകളെ അപേക്ഷിച്ച് പിന്നാക്ക-ഗ്രാമീണ മേഖലകളില്‍ കുറവാണ് എന്നാണ് പത്താം തരം ഐ.ടി ഫലം വ്യക്തമാക്കുന്നത്.
സ്കൂളുകളില്‍ ഓണ്‍ലൈനായി നടന്ന ഐ.ടി പരീക്ഷയില്‍ സംസ്ഥാനത്തുടനീളം വലിയ വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം സ്കൂളുകളിലും വിജയം നൂറുശതമാനമാണ്. എന്നാല്‍ പരാജയം സംഭവിച്ച സ്കൂളുകളില്‍ മഹാ ഭൂരിഭാഗവും ഗ്രാമീണ-പിന്നാക്ക-മലയോര മേഖലകളിലാണ്. ഐ.ടിയില്‍ കൂടുതല്‍ എ പ്ളസ് നേടിയ വിദ്യാഭ്യാസ ജില്ലകളുടെ കണക്കെടുത്താലും നഗര കേന്ദ്രങ്ങള്‍ക്കാണ് മുന്‍ തൂക്കം. ഇക്കാര്യത്തില്‍ മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ ജില്ലകള്‍ ഏറെ പിന്നിലാണ്. മലയോര മേഖലകളിലും എ പ്ളസുകാര്‍ കുറവാണ്.
ഏറ്റവും കുടതല്‍ എ പ്ളസ് വിജയം ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറിലാണ് -2.36 ലക്ഷം. ഇതിന് തൊട്ടുതാഴെയാണ് ഐ.ടിയിലെ എ പ്ളസ് -1,92,386 പേര്‍. എന്നാല്‍ സംസ്ഥാന തലത്തിലെ ഈ അനുപാതം മറികടന്ന് 9 വിദ്യാഭ്യാസ ജില്ലകളില്‍ ഐ.ടിയിലാണ് കുടുതല്‍ എ പ്ളസ് വിജയമുണ്ടായത്. എറണാംകുളം, മുവാറ്റുപുഴ, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലകള്‍. തൃശൂര്‍, ഇരിങ്ങാലക്കുട, ചാവക്കാട്, ആലുവ, കോതമംഗലം, പാല, തിരുവല്ല വിദ്യാഭ്യാസ ജില്ലകളില്‍ ഏതാണ്ട് രണ്ടാം ഭാഷക്കൊപ്പം വിജയമത്തെിയിട്ടുണ്ട്. എറണാംകുളത്ത് രണ്ടാം ഭാഷയില്‍ എ പ്ളസുകാര്‍ 6,545 ആണെങ്കില്‍ ഐ.ടിയില്‍ 8,376 പേരാണ്. മാവേലിക്കരയില്‍ ഇത് യഥാക്രമം 4,653 പേരും 6,305 പേരുമാണ്.

                                                                                                                                                             
സംസ്ഥാനത്താകെയുള്ള 38 വിദ്യാഭ്യാസ ജില്ലകളില്‍ ബാക്കിയിടത്തെല്ലാം ഐ.ടിയിലെ എ പ്ളസ് നിരക്ക് രണ്ടാം ഭാഷയേക്കാള്‍ കുറവാണ്. ഇതില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, മലപ്പുറം, ഒറ്റപ്പാലം, പാലക്കാട്, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളില്‍ വന്‍ വ്യത്യാസമുണ്ട്. ഏതാണ്ട് പകുതിയോളം. വന്‍തോതില്‍ എ പ്ളസ് നേടിയ വിദ്യാഭ്യാസ ജില്ലകളില്‍ ഐ.ടിയില്‍ കുട്ടികള്‍ പരാജയപ്പെട്ടതും ഗ്രാമീണ-പിന്നാക്ക മേഖലകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ വിദ്യാഭ്യാസ ജില്ലകളിലും തോല്‍വി സംഭവിച്ചത് ഗ്രാമീണ മേഖലകളിലാണ്. പത്തനംതിട്ടയില്‍ ചിറ്റാര്‍ സ്കൂളിലാണ് ഏറ്റവും കുറഞ്ഞ വിജയം -97 ശതമാനം. വടശ്ശേരിക്കോണം, ഊട്ടുപാറ, മാങ്കോട്, കലഞ്ഞൂര്‍ സ്കൂളുകളിലും പരാജയമുണ്ട്. എന്നാല്‍ നഗര മേഖലകളില്‍ വിജയം 100 ശതമാനമാണ്. കോട്ടയത്ത് 99 ശതമാനമാണ് ഐ.ടി വിജയം. പരാജയം സംഭവിച്ചത് പായിപ്പാട്, പാമ്പാടി, തൃക്കോതമംഗലം സ്കൂളുകളില്‍. എറണാംകുളത്ത് കുമ്പളം, ചേരാനെല്ലൂര്‍, വെണ്ണല മേഖലകളില്‍ കുട്ടികള്‍ തോറ്റു. വയനാട്ടില്‍ വിജയം 99 ശതാമനമുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളിലെ 15 ശതാമനം സ്കൂളുകളില്‍ ഐ.ടിയില്‍ കുട്ടികള്‍ തോറ്റു. തീരദേശ മേഖലകളിലെ സ്കൂളുകളിലും സമാനമായ രീതിയില്‍ പരാിയം സംഭവിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് ഇക്കാര്യത്തില്‍ ഏറെ പിന്നാക്കമാണ്. 93 ശതമാനം മുതല്‍ 97 ശതാമനം വരെ മാത്രമാണ് ഇവിടെ വിജയം. ഐ.ടി മേഖലയില്‍ നഗര-സമ്പന്ന മേഖലകളില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ഗ്രാമീണ-പിന്നാക്ക മേഖലയിലെ കുട്ടികള്‍ക്ക് ലഭ്യമാകുന്നില്ല എന്നാണ് ഈ ഫലം നല്‍കുന്ന സൂചന. ഐ.ടി മേഖലയുമായി ഇടപെടാനും കുടുതല്‍ പരിചയം സമ്പാദിക്കാനും ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് അവസരം കുറവാണെന്നും കര്‍ക്കശമായ നിയന്ത്രണങ്ങളില്ലാതെ നടന്ന ഐ.ടി പരീക്ഷയിലെ ഈ ഫലം വിരല്‍ചൂണ്ടുന്നു.

(25...04...13)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...