Showing posts with label യാത്രയെഴുത്ത്. Show all posts
Showing posts with label യാത്രയെഴുത്ത്. Show all posts

Friday, July 21, 2023

പലായകരുടെ പറുദീസ


ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷരാർഥത്തിൽ ധരംശാലയാണ്. ചൈനീസ് ഏകാധിപത്യത്തിന്റെ ചെങ്കുത്തേറ്റ് പിടഞ്ഞോടിയ നിസ്സഹായരുടെ  രാജ്യാതിർത്തികൾ പിളർന്നെത്തിയ നിലവിളിക്ക് അഭയംനൽകിയ ചരിത്ര ഭൂമി. ധരംശാലയുടെ പ്രാചീന ചരിത്രത്തിൽ തന്നെ വന്നുപോകുന്നവരുടെ അടയാളങ്ങളുണ്ട്. വ്യത്യസ്ത ഭരണ സംവിധാനങ്ങളുടെ അനുഭവ പാഠങ്ങളുണ്ട്. ധരംശാലയിലെ തദ്ദേശീയ ജനത തന്നെ ദേശാന്തരങ്ങളിലലഞ്ഞു ജീവിച്ചവരായിരുന്നു.


ലാഹോർ ആസ്ഥാനമായി ഭരിച്ച സിഖ് രാജവംശത്തിന് കീഴിലായിരുന്ന ധരംശാല ബ്രിട്ടീഷ് ഭരണകാലമായപ്പോൾ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായി. ഹിമാചൽ പ്രദേശിലും കശ്മീരിലും കാണപ്പെടുന്ന ഗദ്ദിസ് എന്ന് വിളിക്കുന്ന ഗോത്ര വിഭാഗമായിരുന്നു 1800കളിൽ ഇവിടത്തെ തദ്ദേശീയർ. നാടോടികളെപ്പോലെ അലഞ്ഞും കാലികളെ മേച്ചും കൃഷി ചെയ്തും ജീവിച്ചവർ. കാലികൾക്കിണങ്ങിയ പുൽത്തകിടികൾ തേടി നടന്നവർ. അവരുടെ ദേശാന്തര യാത്രകൾക്കിടെ ധരംശാലയിൽ ബ്രിട്ടീഷുകാരും പിന്നാലെ ഗൂർഖകളും എത്തി. അവരുടെ ആവാസ സംവിധാനം വിരുന്നുവന്നവർ കവർന്നെടുത്തപ്പോൾ അവർ പതിയെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് നിഷ്ക്രമിച്ചു. 1850ൽ ആഗ്ലോ സിഖ് യുദ്ധത്തിന്റെ ഭാഗമായി ധരംശാലയെ ബ്രിട്ടീഷുകാർ സൈനിക താവളമാക്കി. പത്ത് കൊല്ലം പിന്നിട്ടപ്പോൾ അത് ഗൂർഖ സൈനിക വിഭാഗത്തിന്റെ കേന്ദ്രമായി. എന്നാൽ 1905ൽ ഉണ്ടായ ഭൂകമ്പം ധരംശാലയെ സമ്പൂർണമായി തകർത്തു. ഇരുപതിനായിരത്തോളം മനുഷ്യർ മരിച്ചു. ധരംശാലയെ ബ്രിട്ടീഷിന്ത്യയുടെ ഗ്രീഷ്മകാല ആസ്ഥാനമാക്കാനുള്ള പദ്ധതി ഭൂകമ്പത്തെത്തുടർന്നാണ് ഷിംലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.  എന്നാൽ ഈ ദുരനുഭവങ്ങളിൽ നിന്ന് അര നൂറ്റാണ്ടിന് ശേഷം ധരംശാല പുതിയ മേൽവിലാസത്തിലേക്ക് ഉയിർത്തെഴുന്നേറ്റു.  ചൈനീസ് അധിനിവേശത്തിൽ അഭയാർഥികളായി മാറിയ തിബത്തുകാർക്ക് ഇന്ത്യ നൽകിയ അഭയ സ്ഥാനമായി മാറി ധരംശാല. 1959ൽ ആയിരുന്നു ഇത്. ലാസയിലെ തിബത്തൻ ഭരണ കേന്ദ്രം ആക്രമിക്കപ്പെട്ട രാത്രി അടുത്ത അനുയായികളോടൊപ്പം പലായനം തുടങ്ങിയ പതിനാലാം ദലൈലാമ പടുത്തുയർത്തിയ ബഹിഷ്കൃതരുടെ ഭരണകൂടം ഇവിടെയാണ് പ്രവർത്തിക്കുന്നത്. നാനാദിക്കിലേക്ക് ചിതറിയോടിയ തിബത്തുകാരുടെ ആഗോള ഭരണ കേന്ദ്രമാണിത്.


ഇപ്പോൾ ധരംശാലയിലേക്കുള്ള വഴികൾ താരതമ്യേന മികച്ചതും അനായാസം എത്തിപ്പെടാൻ കഴിയുന്നതുമാണ്. മലമുകളിലേക്ക് ഒഴുകിക്കയറുന്ന റോഡുകളാണെങ്കിലും അവ യാത്രാക്ഷമമാണ്. അസാധാരണമായ പ്രകൃതി ഭംഗിയാൽ ഇരുവോരങ്ങളും കാഴ്ചാ സമൃദ്ധമാകയാൽ റോഡ് യാത്ര ആകർഷകവും അതീവ ഹൃദ്യവുമാണ്. എന്നാൽ ധരംശാലക്ക് പുതിയ മേൽവിലാസമുണ്ടാക്കിയവർ ഇത്രയെളുപ്പം ഇവിടെ എത്തിച്ചേർന്നവരല്ല.  കഠിനതരമായ വഴികൾ താണ്ടിയും മരണമുഖത്തുനിന്ന് കുതറിയോടിയും വന്നുചേർന്നവരാണവർ. 24-ാം വയസ്സിൽ ഒരു രാജ്യത്തിന്റെ നായക സ്ഥാനം ഉപേക്ഷിച്ച് അധികാമില്ലാത്ത ഭരണാധിപനായി മാറേണ്ടിവന്ന ദലൈലാമ തന്നെ ആ സഞ്ചാരവഴികൾ വിവരിക്കുന്നുണ്ട്: 'നോർബുലിങ്ക വിടുമ്പോഴും, യാത്രയുടെ ആദ്യഘട്ടത്തിലെ ഈ ധൃതികൾക്കിടയിലും, നേരെ ഭാരതത്തിലേക്ക് പോകേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ടിബറ്റിൽത്തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് താമസിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ലാസയിൽ നിന്ന് തെക്കേട്ടും കിഴക്കോട്ടുമായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. ആ പ്രദേശങ്ങൾ മിക്കതും ഖമ്പകളുടെയും ഒളിപ്പോരാളികളായി അവർക്കൊപ്പം ചേർന്ന ഇതര ടിബറ്റുകാരുടെയും ശക്തിദുർഗങ്ങളായിരുന്നു. ആ ഗിരിനിരകളുടെ ഹൃദയാന്തർഭാഗത്തുനിന്ന് പുറപ്പെട്ട് ഹിമാലയത്തിന്റെ പ്രധാന പർവത പംക്തി കടന്ന് ഭൂട്ടാനിലും ഇന്ത്യയിലും എത്തിച്ചേരുന്ന പാതകളുണ്ട്.... അർധരാത്രി 12 മണിയോടെ ഞങ്ങൾ ചീലായുടെ അടിവാരത്തിലെത്തി. അതിരാവിലെ മലന്പാതയിലേക്ക് കുത്തനെയുള്ള കയറ്റം കയറാൻ ആരംഭിക്കുമ്പൾ പർവത നിരകളുടെ തണലുണ്ടായിരുന്നു. വഴി തികച്ചും പരുക്കനും ദുർഘടവും. ഹിമവിതാനത്തിനും മുകളിലൂടെ അത് ഞങ്ങളെക്കൊണ്ടുപോയി..... മൈലുകൾ താണ്ടിയപ്പോൾ നദിക്കക്കരെ ഒരു ചെറു ഗ്രാമത്തിലെത്തി. പേര് കിഷോങ്. കിഷോങ് എന്നാൽ സന്തോഷത്താഴ്വാരം.അന്ന് രാത്രി അവിടെ തങ്ങി. അപ്പോഴേക്കും യാത്രാ സംഘം നൂറായി വളർന്നു. സംരക്ഷകരായി നാനൂറോളം പടയാളികളും. അടുത്ത അഞ്ച് ദിവസം പൂർണമായി പുരാതന ടിബറ്റിന്റെ പ്രത്യേകതയായ ഇടുങ്ങിയ ചരൽപ്പതകളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചു. ലുൻസെസോങ് എത്തുംവരെ യാത്ര തുടരാൻ ഈ സമയത്താണ് തീരുമാനിച്ചത്.' (എന്റെ നാടും എന്റെ ജനങ്ങളും - ദലൈലാമയുടെ ആത്മകഥ- അധ്യായം 11ൽ നിന്ന്).


1959 മാർച്ച് 17ന് രാത്രിയാണ് ദലൈലാമയും അടുത്ത അനുയായികളും കുടുംബാംഗങ്ങളുമായി 20 പേരുടമങ്ങുന്ന സംഘം ലാസയിൽ നിന്ന് ചൈനീസ് സൈനിക വേഷമണിഞ്ഞ് പലായനം തുടങ്ങുന്നത്. നടന്നും കുതിരപ്പുറത്തേറിയും പകലൊളിച്ചും രാത്രിയുണർന്ന് നടന്നും ദിവസങ്ങൾ നീണ്ട യാത്രക്ക് ശേഷം അവർ ഇന്ത്യനതിർത്തിയെത്തി. കഠിനതരമായ ആ യാത്ര ഒരു വർഷത്തിന് ശേഷമാണ് ഇന്ത്യൻ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരത്തോടെ ധരംശാലയിൽ തമ്പടിക്കുന്നത്. ആസ്ഥാനമാക്കിയത് മക്‍ലോഡ് ഗഞ്ച് എന്ന അപ്പർ ധരംശാലയും. അവരവിടെ അവരുടേതായ ഒരു സന്തോഷത്താഴ്വര പണിതു. മക്‍ലോഡ് ഗഞ്ച് ഇപ്പോൾ വെറുമൊരു ഗ്രാമമല്ല, അതൊരു രാജ്യം തന്നെയാണ്. ഇന്ത്യക്കകത്തെ ഒരു 'അഭയ രാജ്യം'. 


ധരംശാലയെ അന്താരാഷ്ട്ര പ്രശസ്തകമാക്കിയത് മക്‍ലോഡ് ഗഞ്ചിലെ ദലൈലാമ ആശ്രമം തന്നെയാണ്. സുഗ്‍ലാക് ഖാങ് എന്നറിയപ്പെടുന്ന ബുദ്ധമത തീർഥാടന കേന്ദ്രം തേടി പതിനായിരങ്ങളാണ് ഓരോ വർഷവും ധരംശാലയിലെത്തുന്നത്. ദലൈലാമയുടെ സ്വകാര്യ ആശ്രമമെന്ന് അറിയപ്പെടുന്ന നംഗ്യാൽ മൊണാസ്ട്രിയും മുഖ്യ ആകർഷണമാണ്. രണ്ടാം ദലൈലാമ സ്ഥാപിച്ച  നംഗ്യാൽ മൊണാസ്ട്രി,  1959ലാണ് ധരംശാലയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. തിബത്തൻ ചരിത്രത്തിന്റെ ബൃഹദ് ശേഖരവും സൂക്ഷിപ്പ് കേന്ദ്രവുമായി പ്രവർത്തിക്കുന്ന ലൈബ്രറി ഓഫ് ടിബറ്റൻ വർക്സ് ആന്റ് ആർകൈവ്സ്  (LTWA) 1970ൽ സ്ഥാപിതമായതാണ്. തിബത്ത് ചരിത്രവും സംസ്കാരവും രേഖപ്പെടുത്തിയ കൈയ്യെഴുത്തു പ്രതികളും ചരിത്ര ഗ്രന്ഥങ്ങളും അടക്കം 80,000ൽ അധികം രേഖകൾ ഇവിടെയുണ്ട്. ടാങ്‍ക എന്നറിയപ്പെടുന്ന തിബത്തൻ പെയിന്റിങ്ങുകളുടെ അപൂർവ ശേഖരം. ബുദ്ധ പാരമ്പര്യം അടയാളപ്പെടുത്തുന്ന  പ്രതിമകൾ, കരകൗശല വസ്തുക്കൾ. 10,000ൽ അധികം ചിത്രങ്ങൾ. ഇത്തരം ചരിത്ര രേഖകളുടെ മറ്റൊരു കേന്ദ്രമാണ് 1998ൽ സ്ഥാപിച്ച ടിബറ്റ് മ്യൂസിയം. ചൈനീസ് അധിനിവേശത്തിന്റെ നേർ ചിത്രങ്ങളും തിബത്തൻ പോരാട്ടത്തിന്റെ വീരകഥകളും കേൾക്കാൻ ഇവിടെയെത്തണം. മ്യൂസിയത്തിൽ 30,000 ൽ അധികം ചിത്രങ്ങളുമുണ്ട്. ലാസയിൽ നിന്ന് ധരംശാലവരെയെത്തിയ തിബത്തുകാരുടെ അഭയാർഥി ജീവിതം ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പ്രദർശനം ദിവസവും നടക്കും. അധിനിവേശകർക്കെതിരെ പൊരുതിമരിച്ചവരുടെ ഓർമക്കായി രക്തസാക്ഷി സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്.  മുഷ്ടി ചുരുട്ടി പോരാടാനുറച്ചുനിൽക്കുന്ന തിബത്തുകാരുടെ ചിത്രം ഒരുപക്ഷെ മറ്റെവിടെയും കാണാനായെന്ന് വരില്ല. ലോകമാകെ ചിതറിപ്പിരിഞ്ഞ തിബത്തുകാരുടെ പ്രവാസി സർക്കാറും ഇവിടെ പ്രവർത്തിക്കുന്നു. അതിനാൽ അന്താരാഷ്ട്ര അതിഥികളുടെയും നയതന്ത്ര പ്രതിനിധികളുടെയും വിദേശകാര്യ വിദഗ്ധരുടെയും പതിവ് സന്ദർശന സ്ഥലംകൂടിയാണ് ധരംശാല. സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ എന്ന പേരിൽ പ്രവർത്തിക്കുന്ന ബഹിഷ്കൃതരുടെ സർക്കാറിന് താങ്ങായി ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലജിസ്ലേറ്റിവും ഇവരുടേതായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തലവൻ ദലൈലാമ തന്നെ. 

അനാകായിരങ്ങളുടെ ജീവത്യാഗവും ചോരപ്പാടുകളും ത്യാഗാർപ്പണങ്ങളും കൂട്ടിച്ചേർത്താണ് തിബത്തുകാർ ഈ ബഹിഷ്കൃതരുടെ രാജ്യം പണിതുയർത്തിയത്. ദലൈലാമ ആത്മകഥയിൽ എഴുതുന്നു: 'ചെന്യെയിൽ നിന്ന് പുറപ്പെട്ട ശേഷമാണ് ആദ്യമായി ലാസയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. സായുധ പോരാട്ടത്തിൽനിന്ന് ഖമ്പകളെ പിന്തിരിപ്പിക്കാൻ മന്ത്രിസഭ നിയോഗിച്ച ഡപ്പോൺ നാംസെലിങിൽനിന്നാണ് ആദ്യ വിവരം ലഭിച്ചത്. ചർച്ചക്ക് പയ നാംസെലിങ് പിന്നീട് ഖമ്പകൾക്കൊപ്പം ചേർന്നിരുന്നു. അധികം വൈകാതെ എന്റെ പ്രൈവറ്റ് സെക്രട്ടറി ഖഞ്ചുങ് താരയിൽ നിന്ന് വിശദമായ കത്ത് ലഭിച്ചു. നോർബുലിങ്കക്ക് അകത്തായിരുന്നിട്ട് കൂടി വെടിവപ്പിൽ അദ്ദേഹത്തിന് മുറിവേറ്റു. തടഞ്ഞുനിർത്താൻ ഞാൻ ആവതുശ്രമിച്ച മഹാവിനാശത്തിന്റെ കഥ ഞങ്ങൾക്ക് പൂർണമായി ഗ്രഹിക്കാനായി. മാർച്ച് 20ന് പുലർച്ചെ രണ്ട് മണിക്കാണ് വെടി ആരംഭിച്ചത്. അതായത് ഞാൻ പോന്നുകഴിഞ്ഞ് 48 മണിക്കൂറുകൾക്ക് ശേഷം. അതും ഞാൻ പുറപ്പെട്ട വിവരം ചൈനക്കാർ കണ്ടുപിടിക്കും മുമ്പ്. ആ ദിവസം മുഴുവൻ അവർ നോർബുലിങ്കക്ക് നേരെ വെടിവച്ചുകൊണ്ടിരുന്നു. അതിന് ശേഷം നഗരത്തിലേക്കും പോടാല, ക്ഷേത്രം, വിഹാരങ്ങൾ എന്നിവയിലേക്കും വെടിക്കോപ്പുകൾ തിരിച്ചുവച്ചു. ലാസയിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് പറയാൻ സാധ്യമല്ല. ആയിരക്കണക്കിന് മൃതദേഹങ്ങങൾ നോർബുലിങ്കക്ക് അകത്തും പുറത്തുമായി കാണപ്പെട്ടു. നോർബുലിങ്കക്കുള്ളിലെ പ്രധാനകെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു. നഗരത്തിനുള്ളിലെ വീടുകൾ ഇടിച്ചുനിരത്തുകയോ തീവക്കുകയോ ചെയ്തിരുന്നു. ഞാൻ ഉപയോഗിച്ചിരുന്ന മുറികളുടെ ഏതാനും ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. പതിമൂന്നാം ദലൈലാമയുടെ സ്വർണനിർമിത ശവകുടീരം സൂക്ഷിച്ച മുറിയിൽ ഷെല്ലുകൾ പതിച്ചു. ചാക്പോറി മെഡിക്കൽ കോളജ് നിലംപരിശായി. പുകയും മൃതശരീരങ്ങളും നിറഞ്ഞുകുമിഞ്ഞ നശിച്ച വിജനമായ നോർബുലിങ്കയിലേക്ക് ആദ്യദിവസത്തിന്റെ അവസാനം ചീനക്കാർ പ്രവേശിച്ചു. അവർ ഓരോ മൃതദേഹത്തിന്റെയും - പ്രത്യേകിച്ച് സന്യാസിമാരുടെ- മുഖം പരിശോധിച്ചു. ഞാൻ അപ്രത്യക്ഷമായി എന്ന് അന്ന് രാത്രി അവർ സ്ഥിരീകരിച്ചു. ഞാൻ അവിടെയില്ലെന്ന് കണ്ടുപിടിച്ച ശേഷവും നഗരവും വിഹാരങ്ങളും തകർക്കുന്നത് അവർ തുടർന്നു. ഞങ്ങളുടെ സാധാരണ ജനത മുവുവൻ വിദേശാധിപത്യം അംഗീകരിക്കില്ലെന്ന് ചീനക്കാരെ ബോധ്യപ്പെടുത്തി. അതുകൊണ്ട് നിർദയമായ കശാപ്പുകൊണ്ട് അതംഗീകരിപ്പിക്കാൻ അവർ ശ്രമിച്ചു. ലുൻസെൻ സോങിലേക്ക് യാത്ര തുടർന്ന ഞങ്ങൾ അവിടെ ഭരണകേന്ദ്രം സ്ഥാപിക്കാമെന്ന ആശയിലായിരുന്നു അപ്പോഴും.' (അതേ പുസ്തകം, അതേ അധ്യായം).


ഇത്രമേൽ യാതനാപൂർണമായ രാജ്യഭ്രഷ്ട് അനുഭവിച്ചവർക്ക് അപരരാജ്യം പണിയാൻ പ്രകൃതി പ്രത്യേകം അണിയിച്ചൊരുക്കിയ താഴ്വാരമാണിതെന്ന് ധരംശാല കണ്ടാൽ തോന്നിപ്പോകും. തിബത്തൻ സാന്നിധ്യത്താലാണ് അത്  അന്താരാഷ്ട്ര പ്രശസ്തമായതെങ്കിലും പ്രകൃതി സൗന്ദര്യത്തിൽ ധരംശാല ലേകത്തേറ്റവും മനോഹരമായ മലടയടിവാരങ്ങളിലൊന്നാണ്. ഹിമാലയൻ സാനുക്കളിലെ ധലാധൗർ  മലനിരകളുടെ താഴ്വാരത്താണ് ഈ സ്വപ്ന ഭൂമി. ഹിമാചലിനെ ചുറ്റിവളഞ്ഞ് മഞ്ഞുമേലാപ്പുപോലെ അനേക മൈൽ ദൂരത്തിൽ തലയുയർത്തി നിൽക്കുന്നതാണ് ധലാധൗർ നിരകൾ. 3,500 മീറ്റർ മുതൽ 6,000 മീറ്റർ വരെ ഉയരമുള്ള ധലാധൗർ ഹിമാചലിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയെല്ലാം തൊട്ടുനിൽക്കുന്ന മലനിരയാണ്. മലകയറ്റക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ട്രിയുണ്ട് ധലാധൗറിൽപെട്ട സ്ഥലമാണ്. ധരംശാലയിൽ നിന്ന് 7 കിലോമീറ്റർ അകലെ ഗല്ലു ക്ഷേത്രം എന്ന സ്ഥലത്തുനിന്നാണ് ട്രിയുണ്ടിലെ മഞ്ഞുവര തേടിയുള്ള മലകയറ്റം തുടങ്ങുന്നത്. ധരംശാലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഭാഗ്സു വെള്ളച്ചാട്ടത്തിനരികിലൂടെ മലയകയറാവുന്ന ഒരുവഴിയുണ്ട്. ട്രക്കിങ് വഴികളിലെ ഏറ്റവും മനോഹരമായ പാതയിതാണ്. പക്ഷെ ആ ഭംഗിയോളംതന്നെ അത് ദുഷ്കരവും അപകടകരവുമാണ്. കുത്തനെയുള്ള കയറ്റമാണ് ഇതിന്റെ സവിശേഷത. ട്രക്കിങ്ങിനുള്ള വഴി വ്യക്തവും കൃത്യവുമാണ് എന്നത് വഴിതെറ്റാനുള്ള സാധ്യതയില്ലാതാക്കുന്നു. വഴിയിൽ ഒന്നുരണ്ടിടത്ത് ചായക്കടകളും ചെറിയ വിശ്രമ കേന്ദ്രങ്ങളുമുണ്ട്. മലകയറ്റത്തിന്റെ അവസാന ഭാഗം ചെങ്കുത്തായ കയറ്റമാണ്.   അത് സ്നോ ലൈനിലേക്ക് അടുക്കുന്തോറും അതീവ കഠിനതരവും അത്യന്തം അപകടകരവുമായിക്കൊണ്ടിരിക്കും. ധരംശാലയിലേക്കുള്ള യാത്രയും അത്രതന്നെ കാഴ്ചാസമൃദ്ധമാണ്. പൈൻ മരങ്ങൾ ആകാശത്തും ചായത്തോട്ടങ്ങൾ ഭൂമിയിലും പച്ചപ്പ് വിരിച്ച് യാത്രികരെ സ്വീകരിക്കും. വളഞ്ഞുതിരിഞ്ഞുയർന്ന് മുകളിലേക്ക് കയറുന്ന റോഡിലെ ഭയാനകത ഇരുവശത്തെയും കാഴ്ചകളിലലിഞ്ഞില്ലാതാകും. ധരംശാലയിൽ നിന്ന് മക്‍ലോഡ് ഗഞ്ചിലേക്കുള്ള  കേബിൾ കാർ ഈ കാഴ്ചകളുടെ വേറിട്ട ദൃശ്യത നൽകും. ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം, നഡ്ഢി വ്യൂ പോയിന്റ്, കാംഗ്ര താഴ്വര, ഭാഗ്സുനാഥ് ക്ഷേത്രം തുടങ്ങി മറ്റേറെ കാഴ്ചാ കേന്ദ്രങ്ങളും ധരംശാലയിലുണ്ട്. പക്ഷെ സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ട ഒരു ജനവിഭാഗത്തിന്റെ അതിജീവനപ്പരീക്ഷണങ്ങളും അതിന്റെ അടയാളങ്ങളും തന്നെയാണ് ഈ നഗരത്തെ ആകർഷണീയമാക്കുന്നത്.  

 

' രണ്ടാം ദിവസം രാവിലെയും കുതിരപ്പുറത്ത് സഞ്ചരിക്കാൻ കഴിയാത്ത വിധം അസഖത്തിലായിരുന്നെങ്കിലും യാത്ര തുടരാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. എന്റെ അനുയായികൾ എന്നെ ഒരു സോവിന്റെ പരപ്പുള്ള പുറത്തേറ്റി. യാക്കും പശുവും ചേർന്നുള്ള സങ്കര സൃഷ്ടിയായ സോ, ശാന്ത പ്രകൃതിയും മൃദു ചലനവുമുള്ള ഒരു മൃഗമാണ്. അങ്ങനെ, ടിബറ്റിലെ ആ പ്രാചീന വാഹനത്തിലേറി ഞാൻ എന്റെ നാടുവിടുകയായി. അതിർത്തി കടന്നപ്പോൾ നാടകീയമായ യാതൊന്നും തന്നെ സംഭവിച്ചില്ല. ഭൂപ്രദേശം ഇരുഭാഗത്തും ഒരേവിധം വിസ്തൃതവും ആവാസശൂന്യവുമായിരുന്നു. അസുഖത്തിന്റെയും തളർച്ചയുടെയും മൂച്ഛയോടെ, അനിർവചനീയമാംവിധം അഗാധമായ വിഷാദത്തോടെ ഞാനതു നോക്കിക്കണ്ടു' - പലായനത്തിന്റെ ചരിത്രം ദലൈലാമ ഉപസംഹരിക്കുന്നത് ഇങ്ങിനെയാണ്. അനുഭവിച്ചറിഞ്ഞ ഏതുനാട് വഴിയിലുപേക്ഷിക്കുമ്പോഴും ഓരോ യാത്രികന്റെയുള്ളിലും  ഈ വിഷാദം നിറയും. പക്ഷെ മേൽവിലാസമില്ലാതാകുന്നുവെന്ന്  തീർച്ചപ്പെട്ട നിമിഷാർധത്തിൽ  പുറപ്പെട്ടു പോരേണ്ടിവരുന്നവരുടെ അനന്വിതമായ അനിശ്ചിതത്ത്വങ്ങളാൽ വിഷാദഭരിതമായ ധരംശാലയോട് വിടപറയുമ്പോൾ  അത് പലായകരെപ്പോലെത്തന്നെ ഓരോ സഞ്ചാരിയെയും വിടാതെ പിന്തുടരും. 

(ഹിമാചൽ പ്രദേശിനെക്കുറിച്ച പ്രത്യേക പുസ്തകത്തിന് വേണ്ടി തയാറാക്കിയത്.)

Wednesday, January 25, 2023

പോഖറ: വിസ്മയിപ്പിക്കുന്ന മലഞ്ചെരിവ്, ജീവനെടുക്കുന്ന ആകാശം

 


കഴിഞ്ഞ സെപ്തംബറിൽ പോഖറ യാത്രക്ക് വേണ്ടി കാഠ്മണ്ഡു വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരിക്കുന്നതിനിടെ  ആവർത്തിച്ചുകേട്ട സന്ദേശം '..... വിമാനം റദ്ദാക്കി' എന്നതാണ്.  ഏതാണ്ട് ഒന്നര മണിക്കൂറിനിടെ റദ്ദാക്കിയത് മൂന്ന് സർവീസ്. എല്ലാത്തിനും കാരണം ഒന്നുതന്നെ: മോശം കാലാവസ്ഥ. സെപ്തംബർ താരതമ്യേന നേപ്പാളിൽ മെച്ചപ്പെട്ട കാലാവസ്ഥയാണ്. ആഗസ്റ്റ് വരെ നീളുന്ന മൂന്ന് മാസത്തെ  വർഷകാലം പിന്നിട്ട് താരതമ്യേന തെളിഞ്ഞ കാലാവസ്ഥയുണ്ടാകുന്ന, തിരക്കേറിയ വിനോദസഞ്ചാര സീസണിലേക്ക് കടക്കുന്ന സമയം. അപ്പോഴാണ് തുടരെത്തുടരെ കൺമന്നിൽ വിമാനങ്ങൾ റദ്ദാകുന്നത്. 

കാലാവസ്ഥ മോശമായതിനാൽ യാത്ര മുടങ്ങുമോ എന്ന ആശങ്കയിൽ വിമാനത്താവളത്തിനകത്തെ യതി എയർലൈൻ കൗണ്ടറിൽ ചെന്നപ്പോൾ വളരെ സ്വാഭാവികമായ മറുപടി: 'വിമാനം ഇതിനകം അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ടെങ്കിൽ പ്രശ്നമില്ല. പോഖറയിലാണ് കാലാവസ്ഥ പ്രശ്നം. നിങ്ങളുടെ ഫ്ലൈറ്റ് ഇവിടെ ഇറങ്ങിയാൽ എന്തായാലും തിരിച്ചുപോകും'. അതുവരെയുണ്ടായിരുന്ന ആത്മധൈര്യം കൂടി അതോടെ കൈവിട്ടു. എങ്കിൽ അവിടെ ഇറങ്ങാൻ തടസ്സമുണ്ടാകില്ലേ എന്ന ആധിയെ ആ ജീവനക്കാരി അനായാസം നേരിട്ടു: 'ഇവിടന്ന് പുറപ്പെട്ട് അവിടെ എത്തുമ്പോഴേക്കും കാലാവസ്ഥ ഒക്കെ ശരിയാകും. ഇത് പതിവാണ്.' കാഠ്മണ്ഡുവിൽനിന്ന് പോഖറയിലേക്ക് ആകെ യാത്രാ സമയം 25 മിനിറ്റാണ്. ഇത്ര ഗുരുതരമായ കാലാവസ്ഥ അത്രമേൽവേഗം ശാന്തമാകുമോയെന്ന തീരാസംശയവുമായി യതി എയർവേയ്സിന്റെ കൗണ്ടറിൽ നിന്ന് മടങ്ങുമ്പോൾ ഓർമവന്നത് തലേരാത്രി കാഠ്മണ്ഡുവിലെ ഹോട്ടൽ ഹിമാലയ ജീവനക്കാരൻ തന്ന ഉപദേശമാണ്: 'പോഖറയിലേക്ക് റോഡ് യാത്ര ദുഷ്കരമാണ്. 200 കിലോമീറ്റർ ദൂരമാണെങ്കിലും 10 മണിക്കൂറിലധികം ചിലപ്പോൾ വേണ്ടിവന്നേക്കും. വിമാനയാത്രക്ക്  സമയം ലാഭവും ചിലവ് കുറവുമാണ്. എന്നാൽ ഏത് സമയവും അത് റദ്ദാക്കപ്പെടാം. കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും വരെ കൂടുതലുമാണ്. എന്നാലും രണ്ട് ദിവസത്തെ നിങ്ങളുടെ പ്നാനിന് വിമാനം തന്നെയാണ് ഏകവഴി'. പോഖറയെക്കുറിച്ച എല്ലാ അന്വേഷണങ്ങളിലും നേപ്പാളികളുമായുള്ള അലോചനകളിലുമെല്ലാം ഈ അനിശ്ചിതത്വവും ആശങ്കകളും കൂടുതലായിരുന്നു എന്നത് ഓർമയിലെത്തിയത് പെട്ടെന്നാണ്. കാഠ്മണ്ഡുവിൽ വച്ച് പരിചയപ്പെട്ട ഏതാനും മാധ്യമ പ്രവർത്തകരുടെ വാക്കുകളിലാകട്ടെ ഈ ആശങ്ക അൽപം അധികമുണ്ടായിരുന്നു. മോശം കാലാവസ്ഥയാണെന്ന് ഉറപ്പായതിനാൽ യാത്ര റദ്ദാക്കണോ എന്ന ആശയക്കുഴപ്പം വിട്ടൊഴിഞ്ഞുമില്ല. പക്ഷെ എല്ലാ ഭയാശങ്കകൾക്കും മേലെ പോഖറയിലെ കാഴ്ചകൾ ഒരു പ്രലോഭനമായി വന്നുപൊതിഞ്ഞു.





നേപ്പാളിലെ ഏറ്റവും ആകർഷണീയമായ വിനോദ സഞ്ചാര കേന്ദ്രമാണ് പോഖറ. 2700 അടി ഉയരത്തിൽ തടാകങ്ങളാൽ വലയം ചെയ്യപ്പെട്ട നഗരം. മഞ്ഞുമൂടുന്ന മലഞ്ചെരുവുകളിലൂടെ ഹിമാലയ നിരകൾ കണ്ടുനടക്കാൻ കഴിയുന്ന അപൂർവനഗരമാണ് പോഖറ. ഹിമാലത്തിൽ 26,300 അടിവരെ ഉയരമുള്ള അന്നപൂർണ പർവതനിരകലിലേക്ക് യാത്ര ചെയ്യുന്ന സാഹസികരുടെ പ്രവേശന കവാടമാണ് പോഖറ. ഈ കൂറ്റൻ മലത്തലപ്പുകളുടെ വിസ്മയകരമായ കാഴ്ചാനുഭവം പോഖറയുടെ സവിശേഷതയാണ്.  അതുവഴി കടന്നുപോകുന്നവരെയാകെ വരിഞ്ഞുചുറ്റുംപോലെ അരികിലേക്ക് പടർന്നെത്തുന്ന ഹിമാലയൻ പർവതശിഖരങ്ങളിൽ ആകാശഭൂമിക്കിടയിൽ കൊളുത്തിവച്ച സ്വപ്നത്താഴ്വരയാണ് ആ മലഞ്ചെരുവ്.  ഈ പർവതനിരകൾ പോലെത്തന്നെ താഴ്വാരമത്രയും ചുറ്റിക്കിടക്കുന്ന തടാകങ്ങളുമുണ്ട്. എട്ട് തടാകങ്ങളാണ് പോഖറയിലുള്ളത്. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാര പാതയായിരുന്ന പോഖറയിൽ ബുദ്ധമത ബന്ധം  അടയാളപ്പെടുത്തുന്ന വിവിധ ചരിത്ര സ്മാരകങ്ങളും കാണാം. നഗരകേന്ദ്രത്തിൽ നിന്ന് മാറി നിർമിച്ച ശാന്തി സ്തൂപം അത്യാകർഷകമാണ്. ഹിമാലയൻ മലനിരകളും പോഖറ നഗരവും ഫേവ തടാകവും ഒറ്റക്കാഴ്ചയിലൊതുക്കാനാകുന്ന അപൂർവസ്ഥലം. പിന്നെയുമേറെ അത്ഭുതക്കാഴ്ചകൾ ഈ നഗരപരിധിയിലുണ്ട്. 




ഇത്രയേറെ ആകർഷണീയതകളും അപൂർവതകളുമുണ്ടെങ്കിലും പോഖറയിലേക്കുള്ള വിമാന യാത്ര അത്യന്തം അപകടം നിറഞ്ഞതാണ്. നേപ്പാൾ പൊതുവെ വിമാനയാത്രികരുടെ പേടിസ്വപ്നമാണ്.  പോഖറ അതിൽ ഇത്തിരി മുന്നിൽ നിൽക്കും. കഴിഞ്ഞ വർഷം മെയിൽ 22 പേർ മരിച്ച വിമാന അപകടമുണ്ടായത് പോഖറ റൂട്ടിലാണ്. കഴിഞ്ഞ 60 വർഷത്തിനിടെ (1962-2022) 67 വിമാനാപകടങ്ങളാണ് നേപ്പാളിലുണ്ടായത്. ഇതിൽ 818 പേർ മരിച്ചു. യന്ത്രത്തകരാറ്, പക്ഷിയിടി, നിയന്ത്രണം നഷ്ടമാകൽ, കാലാവസ്ഥ തുടങ്ങിയവയാണ് പൊതുവെ വിമാനാപകടങ്ങൾക്ക് കാരണമാകാറുള്ളത്. എന്നാൽ നേപ്പാൾ വിമാനാപകടങ്ങളിലെ പകുതിയും കാലാവസ്ഥ കാരണമാണ് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ആകെ മരിച്ചവരിൽ 92 ശതമാനവും അപകടത്തിൽപെട്ടത് കാലാവസ്ഥ കാരണമുണ്ടായ അപകടങ്ങളിലാണ്. അതിനർഥം നേപ്പാളിലെ വലിയ വിമാനദുരന്തങ്ങൾക്കെല്ലാം കാലാവസ്ഥയാണ് മുഖ്യകാരണം എന്നാണ്.  

നിമിഷങ്ങൾകൊണ്ട് മാറിമറിയുന്ന കാലാവസ്ഥയാണ് നേപ്പാളിലേത്. പൊടുന്നനെയുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വിമാനത്തിന്റെ സഞ്ചാരം ക്രമീകരിക്കുന്നതിൽ വരുന്ന വീഴ്ച പലപ്പോഴും അപകടകാരണമായിട്ടുണ്ട്. മലനിരകളെ മേഘങ്ങൾ മൂടി കാഴ്ച മറയ്ക്കുന്നതിനാൽ ഉണ്ടായ അപകടങ്ങളും കുറവല്ല. ഇങ്ങിനെ അടിക്കടിയുണ്ടാകുന്ന അതിവേഗ മാറ്റം കൃത്യമായി രേഖപ്പെടുത്താനും വിമാനങ്ങൾക്ക് കൈമാറാനും കഴിയുന്ന സാങ്കേതിക സംവിധാനവും നേപ്പാളിലില്ല. 2019ൽ നേപ്പാൾ ഏവിയേഷൻ അഥോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. 'കാലാവസ്ഥയിലെ വൈവിധ്യവും അപകടകരമായ പ്രകൃതിഘടനയും ചെറുവിമാനങ്ങളുടെ ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമാകുന്നു' എന്നാണ് കണ്ടെത്തൽ. 



എന്നാൽ പോഖറയിൽ ഇപ്പോഴത്തെ അപകടത്തിന് കാലാവസ്ഥ കാരണമായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാലാവസ്ഥയാകട്ടെ താരതമ്യേന വ്യക്തവും വിമാനയാത്രക്ക് അനുയോജ്യവുമായിരുന്നുവെന്നാണ് ഇപ്പോഴത്തെ നിഗമനം. വിമാനത്തിന്റെ പഴക്കവും സാങ്കേതിക പരിമിതകളുമാകാം കാരണമെന്ന് സംശയിക്കുന്നുമുണ്ട്. 15 കൊല്ലം പഴക്കമുള്ളതാണ് അപകടത്തിപെട്ട വിമാനം. ഇന്ത്യയിലുണ്ടായിരുന്ന കിങ്ഫിഷർ കമ്പനിയുടെ വിമാനങ്ങളാണ് യതി എയർലൈനായി മാറിയത്. കിങ്ഫിഷറിൽനിന്ന് തായ്ലന്റ് വിമാനക്കമ്പനി വാങ്ങിയ വിമാനങ്ങൾ  ഇവർ വഴിയാണ് യതി എർലൈനായി നേപ്പാളിലെത്തുന്നത്. പഴഞ്ചൻ സാങ്കേതിക സംവിധാനങ്ങളാണ് ഇതിൽ. ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ അത്രകണ്ട് വിശ്വസിനീയമല്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. 

കാലാവസ്ഥ കാരണമായുണ്ടാകുന്ന അപകടങ്ങൾ നേപ്പാളിൽ ഇതുവരെ ജനുവരിയിൽ സംഭവിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ 60 വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരിക്കൊപ്പം, ഏപ്രിൽ, ജൂൺ, നവംബർ മാസങ്ങളിലും കാലാവസ്ഥ കാരണം അപകമുണ്ടായിട്ടില്ല. അതിനാൽ ഇത്തവണയുണ്ടായതും ഈ ഗണത്തിൽപെടാനുള്ള സാധ്യത വളരെ കുറവാണ്. മെയ്, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ഇത്തരം വിമാനദുരന്തങ്ങൾ ഏറെയും സംഭവിച്ചിരിക്കുന്നത്. വിമാനത്തിൽ മാത്രമല്ല, വിമാനത്താവളങ്ങിലും ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. വിമാനം ലാന്റ് ചെയ്ത ശേഷം നിർത്തിയിടുന്നതിന് മുമ്പ് തന്നെ യാത്രക്കാർ വിമാനത്തിനരികിലേക്ക് ഓടിയടുക്കുന്നത് പോഖറ വിമാനത്താവളത്തിലെ കൗതുകക്കാഴ്ചയാണ്. നമ്മുടെ നാട്ടിൽ ബസിൽ കയറാൻ വിരനിൽക്കുംപോലെ ആളിറങ്ങുന്നതുവരെ വിമാനവാതിലിൽ കൂട്ടംകൂടി കാത്തുനിൽക്കുന്ന യാത്രക്കാരെ ലോകത്ത് മറ്റെവിടെയും കാണാനായെന്ന് വരില്ല. തദ്ദേശീയരായ ആഭ്യന്തര യാത്രക്കാരുടെ അമിതസാന്നിധ്യം ഈ പ്രവണത വർധിക്കാനും കാരണമായിട്ടുണ്ടാകാം. 

നേപ്പാൾ വിമാനാപകട ചരിത്രം കൂടി  വായിച്ചറിഞ്ഞാണ് സെപ്തംബറിലെ ആ തണുത്ത പുലരിയിൽ  കാഠ്മണ്ഡുവിൽനിന്ന് യാത്ര തുടങ്ങുന്നത്.  തുടങ്ങിയപ്പോൾ തന്നെ അസാധാരണ രീതിയിൽ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും പറന്നുയരുന്ന യാത്രാനുഭവം അപൂർവമാണ്. നേപ്പാൾ അപകടക്കഥകളുടെ അകമ്പടി വിവരങ്ങൾ ഓർമയിലേക്ക് ഇരച്ചെത്തുന്നതിനാൽ ഉള്ളിലെ ആധിയും ആശങ്കയും ഹിമാലയത്തോളം ഉയരത്തിലെത്തിയിരുന്നു. ഓരോ ചെറിയ കുലുക്കവും ഒപരകടം അതിജീവിച്ച ആശ്വാസം നൽകി. ഈ പേടിമറികടക്കാനാണ് അടുത്തിരുന്ന ചെറുപ്പക്കാരനോട് കുശലം ചോദിച്ചത്. ദീപക് ഥാപ്പയെന്ന ആ പഴയ ഗൾഫ് പ്രവാസി യാത്രാ വഴിയിലെ മലനിരകളോരോന്നും ചൂണ്ടി ഓരോ ഹിമാലയൻ രഹസ്യങ്ങൾ പകർന്നുതന്നു. ഓരോ കഥക്കും അനുബന്ധമായി പക്ഷെ ഓരോ വിമാനാപകട കഥകൂടി ആ ചെറുപ്പക്കാരൻ ചേർത്തുവച്ചു. മരിച്ചവരുടെ കഥ മാത്രമല്ല, മേഘക്കാടുകളിലേക്ക് പറന്നുപോയി അപ്രത്യക്ഷമായ വിമാനങ്ങളുടെ കഥകൾ കൂടി അങ്ങിനെ അടുത്തറിഞ്ഞു.  അവിടെ കാണാതാകുന്ന വിമാനങ്ങൾ കണ്ടെത്തുക ദുഷ്കരമാണത്രെ.  ഇന്നലെ വിമാനദുരന്തമുണ്ടായപ്പോഴും ആ ചെറുപ്പക്കാരൻ അവിടെ ഓടിയെത്തിയിരുന്നു. പേടിച്ചരണ്ട സഹയാത്രികരോട് വിമാനത്തിലരുന്ന് സെതി നദിയുടെ കഥപറയുമ്പോൾ ഇനി  ഈ 72 പേരെക്കൂടി അയാളോർക്കും.




ഈ കഥകൾ കേട്ട് ഉള്ളുവിറച്ചിരിക്കുന്നതിനിടെയാണ്, പെട്ടെന്ന് ഗട്ടറിന് മുന്നിൽവച്ച് ബൈക്ക് വെട്ടിത്തിരിക്കുംപോലെ വിമാനം കുലുങ്ങിയത്. ആ ആഘാതത്തിൽ നിലവിളിച്ച അയർലണ്ടുകാരന് അരികിലേക്ക് ഓടിയെത്തിയ വിമാന ജീവനക്കാരി അയാളെ ആശ്വസിപ്പിച്ചു: 'പേടിക്കേണ്ട, 10 മിനിറ്റിനകം നമ്മൾ നിലംതൊടും.' പാതിചിരിച്ചും പാതി കണ്ണുമിഴിച്ചുമായിരുന്നു അതിനയാളുടെ മറുപടി: 'ലാന്റിങ് സമയം എനിക്കറിയാം. അതിൽ പേടിയില്ല. പക്ഷെ അതുണ്ടാകുമോ എന്ന കാര്യത്തിലേ എനിക്ക് പേടിയുള്ളൂ.' വേവലാതി ഇഴചേർത്ത് അപ്പോഴുയർന്ന കൂട്ടച്ചിരിയാണ്  ആ വിമാന യാത്രക്കിടയിൽ കിട്ടിയ ഏക ആശ്വാസം. ആത്മാവിലേക്ക് നവചൈതന്യം പകരുന്നതാണ് പോഖറ കാഴ്ചകൾ. അവിടേക്കുള്ള വിമാനയാത്രയാകട്ടെ, അക്ഷരാർഥത്തിൽ പുനർജനിയുമാണ്.

(മീഡിയവൺ വെബ്, 16 ജനുവരി 2023) 


Tuesday, July 10, 2018

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND)

തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം. ഏതാനും കുട്ടികളെ ഇതിനകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. അതുപോലൊരു ഗുഹയുണ്ട് ഉത്തരാഖണ്ഡില്‍. അത്രതന്നെ ദുര്‍ഘടവും അപകടകരവുമല്ല, ഈ ഇന്ത്യന്‍ ഗുഹ. ആഴവും നീളവും അതിന്റെ നാലിലൊന്ന് വരില്ല. എങ്കിലും വെള്ളമുയര്‍ന്നാല്‍ രക്ഷപ്പെടാന്‍ വഴികളില്ലാത്ത ഗുഹയാണിതും. ഡെറാഡൂണില്‍നിന്ന് എട്ട് കിലോമീറ്റര്‍ ദൂരെ അനര്‍വാല എന്ന ഗ്രാമത്തില്‍.
തുറസ്സായ സ്ഥലത്തുനിന്ന് ഗുഹാമുഖത്തെത്തിയാല്‍ പിന്നെ പിന്നിടേണ്ടത് 600 മീറ്റര്‍ ദൂരം. ഒരാള്‍ക്ക് കടന്നുപോകാവുന്നത്ര വീതിയില്‍ ഒരിടവഴി. വഴിയെന്നാല്‍ വെറുംവഴിയല്ല. പുഴതന്നെയാണ്. വെള്ളെമില്ലാത്തപ്പോള്‍ മാത്രം നടക്കാവുന്ന വഴി. ഇരുഭാഗത്തും കൂറ്റന്‍ പാറകള്‍, ഒരുമഹാശില പിളര്‍ന്നുകീറിയപോലെ. അതിന് 10 മീറ്റര്‍ ഉയരം വരും. അകത്തേക്ക് പോകുംതോറും ഇരുവശത്തുനിന്നും മഹാമലകള്‍ നമ്മെ ഇറുകിപ്പുണര്‍ന്നേക്കുമെന്ന് തോന്നിപ്പിക്കുംവിധം ചെറുതായി ചെറുതായിത്തീരുന്ന വഴി. ഇരുളും ഇടക്ക് മേലേനിന്ന് അബദ്ധത്തിലെന്നപോലെ തെറിച്ചുവീഴുന്ന വെളിച്ചവും ഇടകലര്‍ന്ന ആ വഴിയിലൂടെ നടന്നാല്‍ ഒടുവിലെത്തുന്നത് വെള്ളംകുത്തിയിറങ്ങുന്ന ഗുഹാമുഖത്ത്. അതിനപ്പുറം നിഗൂഡമായ നിശ്ശബ്ദദതയാണ്. കെട്ടിടത്തിന്റേതെന്ന് തോന്നിക്കുന്ന അവശിഷ്ടം വിദൂരകാഴ്ചയില്‍ കാണാം.





കൊള്ളക്കാരുടെ ഗുഹ എന്നാണ് ഇതറിയപ്പെടുന്നത്. കൊള്ളസംഘം സാധനങ്ങല്‍ സൂക്ഷിക്കാനും ഒളിച്ചിരിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലം എന്ന കഥയാണ് ഈ ഗുഹയുടെ നാടന്‍ചരിത്രം. അതുകൊണ്ട് തന്നെ പേരും അങ്ങിനെയായി - റോബേഴ്സ് കേവ്. കൊള്ളക്കാരുടെ ഭീതിതമായ കഥകള്‍ക്കിണങ്ങുന്ന വാമൊഴികള്‍ ധാരാളമുണ്ട് ഇവിടെ. അതുവഴി പോകാന്‍ ശ്രമിച്ചവരുടെ തലയറുത്തത് മുതല്‍ വികൃതമായ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വരെ പലതരം‍. ഒന്നിനും ഒരാധികാരികതയും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്പോഴും ആ കഥകള്‍ ഒരുകാലത്ത് അവരെയാകമാനം ഭയചകിതരാക്കിയിരുന്നുവെന്ന് അവരുടെ മുഖഭാവം പറയും. പണ്ട്, ഇവിടെ നിന്ന് പ്രദേശത്തെ ബ്രീട്ടീഷ് സൈനിക ക്യാന്പിലേക്ക് ജലവിതരണ ലൈന്‍ സ്ഥാപിച്ചിരുന്നുവെന്നും അതിന്റെ അവശിഷ്ടമാകാം അവിടെ കാണുന്ന കെട്ടിടമെന്നും കരുതുന്നവരുമുണ്ട്. അതിലൊരുതീര്‍പുണ്ടാക്കാന്‍ ആ കെട്ടിടാവശിഷ്ടത്തോളം എത്താന്‍ ഇന്ന് വഴികളൊന്നുമില്ലത്രെ. ഗുഹക്ക് മുകളില്‍ ചെറിയൊരു ചായക്കടയുണ്ട്. ഗുഹയിലെത്തുന്നവരില്‍, സാഹസികമായി മുകളിലെത്താന്‍ കഴിയുന്നവര്‍ക്ക് മാത്രം ചായകുടിക്കാന്‍ പറ്റുന്നയിടം. അതും വേനല്‍കാലത്ത് മാത്രം. ഗുഹാവഴികളില്‍ വെള്ളം കയറിയാല്‍ അതുവഴിയെങ്കിലും രക്ഷപ്പെടാനാകുമെന്ന ഒരു പ്രതീക്ഷ ബാക്കിവക്കുന്നുണ്ട്, ഈ വഴി. പ്രതീക്ഷ മാത്രം! കാരണം വെള്ളം വന്നാല്‍ അവിടയും മുങ്ങുമത്രെ.
വേനല്‍കാലത്ത് മാത്രമാണ് ഇവിടെ സന്ദര്‍ശകര അനുവദിക്കുക. എന്നാല്‍ മഴയാസ്വദിക്കാനെത്തുന്നവരും കുറവല്ല. 2016ലും 2018ലും വെള്ളം കയറി ഇവിടെ സന്ദര്‍ശകര്‍ കുടുങ്ങിയിട്ടുണ്ട്. രണ്ട് സമയത്തും ഗുഹയിലെത്തുംമുന്നെ ആളുകളെ രക്ഷിക്കാനായി എന്നതിനാല്‍ അപകടമുണ്ടായില്ല. ടോണ്‍സ് നദിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നതാണ് ഗുഹാവഴിയില്‍ വെള്ളം നിറച്ചത്. രാവിലെ തുടങ്ങിയ മഴ പൊടുന്നനെ ശക്തിപ്പെട്ടു. ജലനിരപ്പ് അസാധാരണ വേഗത്തിലുയര്‍ന്നു. ഉച്ചയോടെ യാത്ര അസാധ്യമായി. 15 പേരാണ് അന്ന് കുടുങ്ങിയത്. എല്ലാവരെയും രക്ഷപ്പെടുത്തി. കഴിഞ്ഞ മാസവും സമാനമായ അപകടാവസ്ഥയുണ്ടായി. 25 പേരെ രക്ഷപ്പെടുത്തി.
ഏത് നിമിഷവും വെള്ളം കുത്തിയൊഴുകിയെത്തിയേക്കാമെന്ന ഉള്‍ഭയം ഓരോചുവടിലുമുണ്ടാകും. ഈ പേടിയാണ് ജലവഴിയിലെ ആ കാല്‍നടയാത്രയെ സാഹസികമാക്കുന്നത്. ഒടുവില്‍ തിരിച്ചെത്തുന്പോള്‍, വെള്ളമെന്നെ വിഴുങ്ങിയില്ലല്ലോ എന്ന ആശ്വാസവും.

(FB post on July 8, 2018)

Sunday, September 14, 2014

മാനസ്ബാലിലെ പെണ്‍കുട്ടിയും അന്‍ജും സംറൂദും

ശ്രീനഗറില്‍ നിന്ന് വാടകക്കെടു്ധ പഴകിപ്പൊളിയാറായ ടെമ്പോട്രാവലിലേക്ക് മാനസ്ബാലിലെ ഒരു വളവില്‍ നിന്ന് അവള്‍ ഓടിക്കയറിയത് ഇരുള്‍ വീണുതുടങ്ങിയ ഒരു സന്ധ്യയിലായിരുന്നു. പട്ടാളക്യാമ്പ് കണ്ട് മടങ്ങുന്ന ഒരുകൂട്ടം അപരിചിതര്‍ക്കിടയിലേക്ക് മറയില്ലാതെ ചിരിച്ച് കയറിവന്നപ്പോള്‍ മുന്‍നിരയിലിരുന്നവര്‍ കേരളീയമായ അസഹിഷ്ണുതയോടെ  'ഇത് റൂട്ട് ബസ്സല്ലെ'ന്ന് ചൊടിച്ചു. ആ ഉള്‍ഗ്രാമ്ധില്‍നിന്ന് ശ്രീനഗറിലേക്ക് ഒ്ധുകിട്ടിയ വണ്ടിയില്‍നിന്ന് ഇറങ്ങിമാറാന്‍ മാത്രം ആ കമന്റിലൊന്നുമില്ലെന്ന് കണ്ണുകാട്ടി ചിരിച്ച് കിട്ടിയ സ്ഥല്ധത്ത് അവളിരുന്നു. ഒറ്റക്കൊരു പെണ്‍കുട്ടി 'അസമയ്ധ്' ഒട്ടൊരു കൂസലുമില്ലാതെ മഹാഭൂരിഭാഗം പുരുഷന്‍മാരയ അപരിചിത സംഘ്േധാടൊപ്പം യാത്രക്ക് ചേര്‍ന്നതിലെ അമ്പരപ്പും ആശ്ചര്യവും അവിശ്വസിനീയതയും വിട്ടൊഴിയാതെ നിശ്ശബ്ദരായിപ്പോയവര്‍ക്കിടയിലേക്ക് അവള്‍ പിന്നെ ചോദ്യങ്ങളും ഉ്ധരങ്ങളുമായി ഇറങ്ങിവന്നു. കശ്മീരി ഗ്രാമീണതയുടെ സ്‌നേഹ സൗന്ദര്യങ്ങളാല്‍ നിമിഷങ്ങള്‍ക്കകം മലയാളികളുടെ കപട ഗൗരവങ്ങളെ ആ നഴ്‌സിംഗ് വിദ്യാര്‍ഥിനി കു്ധിമറിച്ചു. സ്വന്തം വിശേഷങ്ങള്‍ മറയില്ലാതെ പറഞ്ഞു. അതിഥികളുടെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വന്തം വീട്ടുകാര്‍ക്കായി കൈയ്യില്‍ കരുതിയിരുന്ന ആപ്പിള്‍പൊതിയഴിച്ച് ബസില്‍ വിരുന്നൊരുക്കി. പിന്നെ പാട്ടുപാടിയും താളം പിടിച്ചും യാത്ര ആഘോഷമാക്കി. പാട്ടില്‍ കൂട്ടുചേരാ്ധവരോട് കശ്മീരിയും ഉറുദുവും കലര്‍ന്ന ഹിന്ദിയില്‍ പരിഭവിച്ചു. മുന്‍നിരയേക്കാള്‍ പിന്‍സീറ്റില്‍ പാട്ടുകാര്‍ സജീവമായപ്പോള്‍ ഇടക്കങ്ങോട്ട് സ്വയം മാറി. ആ യാത്രാസംഘ്ധിലൊരാളായി, വന്നവരെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ച് ഒടുവില്‍ യാത്രപറയുമ്പോള്‍ തുടക്ക്ധില്‍ മുഖം കനപ്പിച്ചവരുടെ പോലും മനസ്സുനിറഞ്ഞിരുന്നു.

അവള്‍ പാടിയ പാട്ടില്‍ കശ്മീരിന്റെ ചരിത്രവും വര്‍്ധമാനങ്ങളുമുണ്ടായിരുന്നു. വസന്തം വന്നിട്ടും കശ്മീരിന്റെ സൗന്ദര്യ്ധില്‍ ലയിച്ച് അലസരായിരിക്കുന്ന യുവത്വ്െധ പരിഹസിക്കുന്ന പാരമ്പരാഗത ഗാനമുണ്ടായിരുന്നു. തെരുവാകെ നിറഞ്ഞ പൂക്കള്‍കണ്ട് നിലച്ചുപോയ ചരി്രത്െധപ്പറ്റി പാടിയിരുന്നു. കശ്മീരികളുടെ ജീവിതവും അതിജീവനവും അടയാളപ്പെടു്ധുന്ന ഈരടികളുണ്ടായിരുന്നു. എന്നാല്‍ അതിലേറെ, അരമണിക്കൂര്‍ ബസ് ജീവിതം കൊണ്ട് ആ പെണ്‍കുട്ടി വരച്ചിട്ട സംസ്‌കാരമായിരുന്നു കശ്മീരിന്റെ സൗന്ദര്യം. നാട്യങ്ങളില്ലാ്ധ നിഷ്‌കളങ്കമായ ജീവിതം. അപരിചിതരോടും ഉള്ളുതുറന്ന് ചിരിക്കുന്ന നൈര്‍മല്യം. പോരാട്ടവും പ്രതിരോധവുമായി കശ്മീരിനെ കലുഷിതമാക്കിയ തോക്കുധാരികളുടെ ഭീതിതമായ ചലനങ്ങള്‍ക്കിടയില്‍ ഇത്ര ലാഘവ്േധാടെ അവരാടിപ്പാടി ജീവിക്കുന്നത് അവിശ്വസിനീയമായ കാഴ്ചയായിരുന്നു.

തടാക്ധിലെ കല്ല്യാണം

ആ പാട്ടും പെണ്‍കുട്ടിയും ഒരു അപവാദമായിരുന്നില്ല. അത് കശ്മീരിന്റെ ജീവതാളമായിരുന്നുവെന്ന് അടിവരയിടുന്നതായിരുന്നു കശ്മീര്‍ കാഴ്ചകള്‍. ദാല്‍തടാക്ധിലെ ഹൗസ്‌ബോട്ടില്‍ നടന്ന കല്ല്യാണ വിരുന്ന് കാണാന്‍ കൗതുകം തോന്നിയപ്പോള്‍ കര്‍ക്കശമായ മതാചാരങ്ങളുടെ നിയന്ത്രണരേഖകള്‍ക്കിടയില്‍ 'അടിച്ചമര്‍്ധപ്പെട്ട' സ്ത്രീ ജന്മങ്ങളായിരുന്നു അകക്കണ്ണില്‍ നിറഞ്ഞത്. എന്നാല്‍ മൈലാഞ്ചിപ്പാട്ടുകള്‍ പാടിയും നൃ്ധം വച്ചും ജീവിതം ആഘോഷിക്കുന്ന കശ്മീരി പെണ്ണുങ്ങളായിരുന്നു അവിടെ ക്ഷണിക്കാതെ ചെന്നവരെ സ്വീകച്ചത്. ഒരുമുഷിപ്പുമില്ലാതെ അവര്‍ വന്നവരുടെ കൈകള്‍ ചേര്‍്ധുപിടിച്ചു. വിശ്വാസച്ചരടുകള്‍ പൊട്ടിക്കാതെ ലിംഗഭേദമില്ലാതെ അവര്‍ ഒന്നിച്ചുചുവടുവച്ചു. കല്ല്യാണം കാണാനെ്ധിയവരെ ഒപ്പം പാടാനും ആടാനും ചിത്രമെടുക്കാനും ക്ഷണിച്ചു.  ഇഴയടുപ്പമുള്ള സ്‌നേഹവും സൗഹൃദവുമായിരുന്നു അതിന്റെ സ്ധ. സ്‌നേഹ സംഘാതങ്ങളുടെയും ഈടുറ്റ ആത്മബന്ധങ്ങളുടെയും സൂക്ഷ്മാംശങ്ങള്‍ ഉള്‍ചേര്‍്ധ വര്‍ണക്കാഴ്ചയായിരുന്നു ആ ആഘോഷം. അതിലെ സമൃദ്ധമായ അ്ധാഴ വിരുന്നും. കശ്മീരിനെപ്പോലെ ഓരോ അണുവിലും സുന്ദരമായിരുന്നു അവരുടെ പെരുമാറ്റം.

അപരിചിതരോട് നിരങ്കുശമായ സ്‌നേഹഭാവങ്ങളാല്‍ ഇണങ്ങിച്ചേരുന്നതിലെ കശ്മീരികളുടെ അസാമാന്യമായ വേഗവും നിഷ്‌കളങ്കതയും അമ്പരിപ്പിക്കുന്നത് തന്നെ. ആതിഥ്യ മര്യാദയിലുമുണ്ട് അ്രതതന്നെ തെളിമ. ആണും പെണ്ണും കുഞ്ഞും കുട്ടിയുമെല്ലാം അതില്‍ ഒരുപോലെ. യുദ്ധവും കലാപങ്ങളും അശാന്തമാക്കിയ ഒരുദേശ്ധ് ഇത്രമേല്‍ സൗഹൃദ്േധാടെ ആഘോഷിക്കപ്പെടുന്ന ജീവിതം ഒരുപക്ഷെ കശ്മീരിന്റെ മാത്രം സവിശേഷതയാകാം. ഇടക്കിടെ പൊട്ടിച്ചിതറുന്ന മനുഷ്യക്കോലങ്ങളുടെ എട്ടുകോളം ചിത്രങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന മലയാളി മാധ്യമ സംഘ്ധിന് അത് അമ്പരിപ്പിക്കുന്ന അനുഭവമായിരുന്നു.

പട്ടാളക്കാരുടെ കശ്മീര്‍

കശ്മീരിനുമേല്‍ അമ്പരപ്പും അവിശ്വാസവുമുണ്ടാക്കുന്നതില്‍ വലിയ പങ്ക് അവിടെ തമ്പടിച്ച പട്ടാള്ധിനും പോലിസിനുമാണ്. ഹരിതാഭമായ പ്രകൃതിയും വസന്തം വര്‍ണാഭമാക്കിയ തെരുവുകളും പുഞ്ചിരിയൊഴിയാ്ധ മനുഷ്യരും ഇഴകോര്‍്ധ കശ്മീരിന്റെ സ്‌നിഗ്ദതകളില്‍ ഒട്ടും ചേരാ്ധത് മുക്കിലും മൂലയിലുമുള്ള പട്ടാളക്ക്യാമ്പുകളും പരുക്കന്‍ കുപ്പായമിട്ട തോക്കേന്തിയ സൈനികരും തന്നെ. എപ്പോഴും പൊട്ടിെ്ധറിക്കാവുന്ന പൂക്കള്‍ക്കിടയലൂടെയാണ് നിങ്ങള്‍ ചുവടുവക്കുന്നത് എന്ന് അവരുടെ സാന്നിധ്യം അതുവഴി പോകുന്നവരെയെല്ലാം ഓര്‍മിപ്പിക്കുന്നു. വിഘടനവാദ്ധിന്റെ ചരിത്രങ്ങളാകാം ഈ സാന്നിധ്യതിനുള്ള ന്യായ വാദങ്ങൾ. എന്നാല്‍ അങ്ങേയറ്റം അരുചി തികട്ടുന്ന അവഗണനയോടെയാണ് ഓരോ കശ്മീരിയും ഈ പട്ടാളപ്പോയിന്റുകള്‍ കടന്നുപോകുന്നത്. സന്ദര്‍ശകരിലാകട്ടെ അത് ഭയകവചിതമായ (വ്യാജ) സുരക്ഷിതത്വ ബോധമാണ്.  

പക്ഷെ കശ്മീരിയോടുള്ള സൈനീക സമീപനം അതിക~ിനമാണ്. മാനസ്ബാൽ രാഷ്ട്രീയ റൈഫിളിലെ കമാന്റിംഗ് ഓഫീസര്‍ പറഞ്ഞതില്‍ അതുണ്ട്: 'കശ്മീരില്‍ ശത്രുവിനെ തിരിച്ചറിയുക എളുപ്പമല്ല. മുന്നിലെ്ധുന്ന ഓരോ ആളും ശത്രുവാകാം. അതിനാല്‍ സംശയം തോന്നിയാല്‍ ഉടന്‍ വെടിയാണ്. സിവിലയന്‍ പരിഗണന അപ്പോള്‍ കൊടുക്കാന്‍ കഴിയണമെന്നില്ല. എന്നാലും അന്യായമായതൊന്നും ഇവിടെ സംഭവിക്കുന്നില്ല. മറിച്ചുകേള്‍ക്കുന്നതെല്ലാം തെറ്റായ വാര്‍്ധകള്‍ മാത്രം. ഇവിടെ ദാരിദ്ര്യം തീരെയില്ല. എന്നാല്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്'. മറിച്ചുകേള്‍ക്കുന്നതെല്ലാം തെറ്റെന്ന് തീര്‍്ധുപറയാനുള്ള ഈ ആത്മവിശ്വാസമാണ് കശ്മീരിലെ നീതിയും നിയമവും.

ഗൊണ്ടോളയിലെ കുതിരക്കാരന്‍

തൊഴിലില്ലായ്മ രൂക്ഷമായിട്ടും സമ്പന്നരായി കഴിയുന്നതിന്റ സാമ്പ്ധിക ശാസ്ത്രം സൈന്യ്ധിന്റെ കണക്കുപുസ്തക്ധിലുണ്ടായിരിക്കാം. എന്നാല്‍ 'ഒട്ടും ദാരിദ്ര്യമില്ലാ്ധ' കശ്മീരിലെ ടൂറിസ്റ്റുകേന്ദ്രങ്ങളിലെല്ലാം മുഷിഞ്ഞുനാറുന്ന കീറിപ്പറിഞ്ഞ നീളന്‍ കുപ്പായമിട്ട മനുഷ്യക്കോലങ്ങളാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. കുതിര സവാരി നട്ധാനും വളയും മാലയും മധുരവും പുതപ്പും തൊട്ട് താമരപ്പൂമൊട്ട് വരെ വിറ്റ് അരവയര്‍ നിറക്കാന്‍ പാഞ്ഞുനടക്കുന്നവര്‍. വലിയ ആട്ടിന്‍കൂട്ടങ്ങളുമായി മലകയറുന്ന ചെറുപ്പക്കാരും ദാല്‍ തടാക്ധില്‍ പുലര്‍കാല തണുപ്പ് തുഴഞ്ഞുകടക്കുന്ന ശിക്കാറകളിലെ കച്ചവടക്കാരികളും വസന്തകാല്ധും ഉറഞ്ഞുകിടക്കുന്ന ഗൊണ്ടോളയിലെ മഞ്ഞുമലക്കരികെ ചായ്ധട്ടുമായി കാ്ധിരിക്കുന്ന വൃദ്ധരുമെല്ലാമാം അക്കൂട്ട്ധിലുണ്ട്.

13,000 അടി ഉയരയെുള്ള ഗൊണ്ടോളയില്‍ കേബിള്‍കാര്‍ യാത്ര തീരുന്നിട്ധത്ത് കുതിരകളുമായി സന്ദര്‍ശകരെ കാ്ധിരിക്കുന്നത് ഇരുനൂറോളം പേരാണ്. വലിയ വിലപറഞ്ഞും തര്‍ക്കിച്ചാല്‍ ഭൂമിയോളം വിലകുറച്ചും അവര്‍ കൂട്ടുവരും. മലഞ്ചെരുവിലെ മഞ്ഞുമലയിലേക്ക് വഴി കാണിച്ച അറുപതുകാരനായ മഖ്ബൂല്‍ ഇബ്രാഹിം കുതിരക്കൊപ്പം നടക്കുന്നതിനിടെ അയാളുടെ ജീവിതം പറഞ്ഞു: 'വീട്ടില്‍ ആറുമക്കളടക്കം എട്ടുപേര്‍. നാല് പേര്‍ വിദ്യാര്‍ഥികള്‍. ഗുല്‍മാര്‍ഗിലെ മുതലാളിയില്‍ നിന്ന് കുതിരയെ വാടകക്കെടു്ധിരിക്കുന്നു. ദിവസ വാടക അഞ്ഞൂറ് രൂപ. ഒരുദിവസം ഒരു യാത്രക്കാരനെ കിട്ടിയാലായി. മഴയും മഞ്ഞും വന്നാല്‍ അത്രപോലും കിട്ടില്ല. ഇന്നുച്ചവരെ കാ്ധുനിന്നിട്ട് ആദ്യ്െധയാള്‍ നിങ്ങളാണ്. പല ദിവസങ്ങളിലും വെറും കൈയോടെ മടങ്ങും.' ഗൊണ്ടോളയില്‍ നിന്ന് ആഞ്ഞുനടന്നാല്‍ ഇന്ത്യനതിര്‍്ധിയിലെ്ധാം. ഈ കഷ്ടപ്പാടുവിട്ട് പാക്കിസ്ഥാന്‍ പിടിച്ചുകൂടെ എന്ന ചോദ്യ്ധിന് അയാള്‍ നിസ്സംഗമായി ചിരിച്ചു: 'അവിടെയും ഇതുതന്നെയായിരിക്കും ജീവിതം. പട്ടിണി എല്ലായിട്ധും ഒന്നല്ലേ, സാബ്?'

കശ്മീരിലെ ഇന്ത്യ

എല്ലാ കശ്മീരികളും പക്ഷെ ഇത്രതന്നെ സ്വസ്ഥരല്ല. കശ്മീരിനുമേല്‍ അവര്‍ക്ക് പലതരം സ്വപ്‌നങ്ങളുണ്ട്. 'മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എങ്ങനെ'യുണ്ടെന്ന ചോദ്യ്ധിന് ശ്രീനഗറില്‍ നഗരം ചുറ്റാന്‍ വാടകക്കെടു്ധത്ത ഇന്നോവയുടെ ചെറുപ്പക്കാരനായ ഡ്രൈവര്‍ രാജ് ഒറ്റവാക്കില്‍ മറുപടി പറഞ്ഞു: 'ഒന്നിനും കൊള്ളില്ല.' അപ്പോള്‍ ഉമറിന്റെ വാപ്പയോ? ഉ്ധരം: 'അത് അത്രപോലും തികയില്ല. മഹാമോശം.' പിന്നെയാരുണ്ട് മെച്ചം എന്ന ചോദ്യ്ധിനും അതേതാള്ധില്‍ തന്നെ മറുപടി: 'ആരുമില്ല. ആര്‍ക്കും കശ്മീരിനോട് താല്‍പര്യമില്ല. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്നു. ഇന്ത്യക്കുമില്ല ഇവിടെ താല്‍പര്യം. ഇന്ത്യ ഒന്നും ഇവിടെ ചെയ്യുന്നില്ല.  ഒരുറയില്‍വേ പോലും ഇതുവരെ ശ്രീനഗറിന് തന്നിട്ടില്ല. അവര്‍ ഒന്നും തരില്ല. പട്ടാള്െധയും പോലിസിനെയുമല്ലാതെ.' ഇന്ത്യയോടുള്ള അരിശ്ധില്‍ പാക്കിസ്ഥാനോടുള്ള പ്രണയമുണ്ടെന്ന് സംശയിച്ചപ്പോള്‍ വീണ്ടും അതേമട്ടില്‍ മറുപടി: 'പാക്കിസ്ഥാനായിട്ടും കാര്യമൊന്നുമില്ല. അവര്‍ക്ക് വേണ്ടത് ഈ നാട് മാത്രമാണ്. അവര്‍ക്കിത് യുദ്ധ്ധിനും ഭീകര പ്രവര്‍്ധനങ്ങള്‍ക്കുമുള്ള സ്ഥലമാണ്. കശ്മീര്‍ കശ്മീരികളുടേതാണ്. അവര്‍ക്ക് മാത്രമുള്ളതാകണം.' ഇതിനെ ചരിത്രം 'സ്വതന്ത്ര കശ്മീര്‍' വാദം എന്നും വിളിക്കുന്നുണ്ട്.

പക്ഷെ കശ്മീരില്‍ ഇന്ത്യക്ക് വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട്. കലാപ കലുഷിതമായിരുന്ന ആ നാട് മൂന്നുനാല് വര്‍ഷമായി ശാന്തമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരു്ധല്‍. മടക്കയാത്രയില്‍ ദല്‍ഹിയില്‍ കണ്ടപ്പോള്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി അത് പറഞ്ഞു: 'റെക്കോര്‍ഡ് സന്ദര്‍ശകരാണ് ഈ വര്‍ഷം കശ്മീരില്‍ വന്നത്. വിദേശ ടൂറിസ്റ്റുകളും ധാരാളം. വിദേശികള്‍ ഏറെക്കാലമായി അവിടേക്ക് വരാറില്ല. പല രാജ്യങ്ങളിലും ഔദ്യോഗിക വിലക്കുപോലുമുണ്ട്. എന്നാല്‍ അതെല്ലാം മാറി്ധുടങ്ങുന്നു. അത് നല്ല ലക്ഷണമാണ്.' ലക്ഷണം തികയുന്ന കശ്മീരില്‍ നിന്ന് കേള്‍ക്കുന്ന ആരവങ്ങളില്‍ പക്ഷെ ഇത്രമേല്‍ ശുഭകരമല്ലാ്ധ ചിലതുകൂടിയുണ്ട്.

ദേവദാരു പൂക്കുംകാലം

കശ്മീരിപ്പോള്‍ താരതമ്യേന ശാന്തമാണ്. ദേവദാരുവും പൈന്‍മരങ്ങളും നിറഞ്ഞ താഴ്‌വാര്ധിന്റെ കാവ്യാത്മകത ആ ജനത ജീവിത്ധിലേക്ക് പതിയെ തിരിച്ചുപിടിക്കുന്നുണ്ട്.നിറയെ സന്ദര്‍കരുണ്ടായിരുന്ന സമൃദ്ധമായ പൂര്‍വ കാല്േധക്ക് മടങ്ങിപ്പോകുന്നതിന്റെ സന്തോഷം മുതിര്‍ന്നവരുടെ മുഖ്ധുണ്ട്. സംഘര്‍ഷമൊഴിഞ്ഞ വര്‍്ധമാന്ധിന്റെ ആശ്വാസം പുതുതലമുറയിലും. ഉയര്‍ന്ന ബിരുദം നേടിയിട്ടും ദാല്‍ തടാകക്കരയില്‍ കച്ചവടക്കാരനാകേണ്ടി വന്ന ഇരുപ്െധട്ടുകാരന്‍ റമീസ് ഖാതിം ആ ആശ്വാസം പങ്കിട്ടു: 'പഴയകാലം തിരിച്ചുവന്നുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗമായി നില്‍ക്കുകയാണ് നല്ലതെന്ന ധാരണ വ്യാപിക്കുന്നു. ഹിതപരിശോധന ഇനി അപ്രായോഗികമാണ്. സ്വതന്ത്ര കശ്മീരും നടക്കാനിടയില്ലാ്ധ സ്വപ്‌നം.' പക്ഷെ, കശ്മീരിന്റ ആഴങ്ങളും ഉള്‍വഴികളുമെത്ര അശാന്തമാണെന്നളക്കുക വയ്യെന്ന ആധിയും റമീസിന്റെ വാക്കുകളില്‍ തെളിഞ്ഞു: 'പട്ടാളം കയറിയിറങ്ങാ്ധ ഒരു വീടുപോലും കശ്മീരില്‍ ഇല്ല. പലതരം അനുഭവങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ട്. അത് നേരിൽ അനുഭവിച്ചു വളര്ന്ന തലമുറയാണ് ഇപ്പോൾ ഉള്ളത്. ഇന്നും പലരും പല രീതിയില്‍ അനുഭവിക്കുന്നുണ്ട്.' ഒഴുക്കറ്റ് മാലിന്യം കുമിയുന്ന ദാല്‍ തടാക്ധിന്റെ പുറം മോടി കണ്ട് മടങ്ങുന്നവര്‍ക്ക് ഊഹിച്ചറിയാന്‍ പോലും കഴിയാ്ധത്രയും വേവലാതികളെ നിറഞ്ഞ പുഞ്ചിരിയാല്‍ അവര്‍ മഞ്ഞുപുതപ്പിട്ടുറക്കുന്നുണ്ടാകണം.

കശ്മീര്‍ യാത്ര കഴിഞ്ഞ് കേരള്ധിലെ്ധുന്ന ദിവസങ്ങളിലാണ് ദല്‍ഹിയില്‍  'പീപ്പിള്‍സ് ഹിയറിംഗ് ഓണ്‍ ഫാബ്രിക്കേറ്റഡ്' നടന്നത്. അതില്‍ അന്‍ജും സംറൂദ് ഹബീബുമുണ്ടായിരുന്നു. സത്രീ സംഘടനയുണ്ടാക്കുക വഴി ഹുര്‍റിയ്യ്ധ് കോണ്‍ഫറന്‍സിലെ്ധിയ അപൂര്‍വം വനിതാ നേതാക്കളിലൊരാള്‍. എന്നാല്‍, കശ്മീരി തടവുകാരുടെ കുടുംബാംഗങ്ങളുടെ സംഘടനയുടെ സ്ഥാപകയും അധ്യക്ഷയുമായാണവര്‍ ഏറെ അറിയപ്പെടുന്നത്. മാനസ്ബാലിലെ പെണ്‍കുട്ടിയെപ്പോലെ ഒരിക്കല്‍ അവളും തെരുവുകളില്‍ പാട്ടുപാടി നടന്നിരുന്നു. കശ്മീരില്‍ സമാധാന്ധിന്റെയും സമൃദ്ധിയുടെയും ശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് ആശ്വസിച്ചിരുന്നു. അക്കാല്ധാണ് 2003ല്‍ പോട്ട ചുമ്ധി അവളെ നമ്മുടെ നിയമം അഞ്ചുവര്‍ഷം ജയിലിലടച്ചത്. ഇപ്പോള്‍ ജീവിത്ധില്‍ നിന്ന് തന്നെപ്പോലെ പാട്ടും പുഞ്ചിരിയും മാഞ്ഞ ഒരുപിടി കശ്മീരി സ്ത്രീകളുടെ സാമാന്യ നീതിക്ക് വേണ്ടി പോരാടുന്നു. ഈണമുടഞ്ഞുപോയ ഇ്ധരം മനുഷ്യരുടെ സ്വപ്‌നങ്ങളും ദേവദാരുവിനൊപ്പം പൂക്കുന്ന കാലം കൂടി  കശ്മീരിന്റെ ശുഭ ലക്ഷണങ്ങളില്‍ ഉണ്ടാകണം. അല്ലെങ്കില്‍, മാനസ്ബാലിലെ ആ പെണ്‍കുട്ടിയുടെ പാട്ടും താളവുമെല്ലാം അന്‍ജും സംറൂദിന്റെ അഭയകേന്ദ്രങ്ങളില്‍ ചെന്നുപതിച്ച് നിശ്ചലമാകും.


(madhyamam sunday suppliment, October 2012)

Saturday, September 14, 2013

പച്ചമലയിലെ കല്ലുഗ്രാമങ്ങള്‍


ജബല്‍ അല്‍അഖ്ദര്‍ ഒരു ദൃശ്യം
ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്.
കൊടുംചൂടില്‍ വരണ്ടുകീറിക്കിടക്കുന്ന മലഞ്ചരിവുകളിലൂടെ ചുറ്റിവളഞ്ഞത്തെുന്ന പര്‍വതശിഖരത്തില്‍ ഇളംകാറ്റും കുളിരുകോരുന്ന തണുപ്പും. വഴികളുടെ ഇരുകരകളിലും താഴേക്കും മേലേക്കും താളത്തിലുയര്‍ന്നുതാഴ്ന്ന് നോക്കത്തൊദൂരേക്ക് പരന്നുകിടക്കുന്ന മണല്‍കൂനകള്‍. നിറവും ആകൃതിയുമെല്ലാം ഒന്നിനൊന്ന് വേറിട്ടുനില്‍ക്കുന്ന പാറക്കെട്ടുകള്‍. മലമടക്കുകളില്‍ കല്ലുകള്‍ വെട്ടിയും കളിമണ്ണുകൊണ്ട് കെട്ടിയും പണിത കുടിലുകള്‍. മനുഷ്യഗന്ധം വിട്ടൊഴിഞ്ഞിട്ടില്ലാത്ത പ്രാചീനമായ നടവഴികള്‍. പൗരാണിക ശില്‍പസൗന്ദര്യം സൃഷ്ടിച്ച ഗുഹാമുഖങ്ങള്‍. ആകാശത്തേക്ക് കുതിക്കുന്ന പര്‍വതങ്ങള്‍. ലോകം തലകുനിച്ചുപോകുന്ന മണലറകള്‍. മരുഭൂമിയുടെ ചൂടൊഴിഞ്ഞ മണ്ണുമേടകള്‍. പനിനീരുവെള്ളത്താല്‍ ലോകത്തെയാകെ സുഗന്ധമയമാക്കുന്ന ഗ്രാമങ്ങള്‍. നടന്നത്തൊനാകുമോയെന്ന് കണ്ണുകള്‍ ക്ഷോഭിക്കുമാറത്രയും വിദൂരതയില്‍, കാലുകള്‍ പിന്തിരിഞ്ഞേക്കാവുന്നത്രയും ഉയരത്തില്‍ പണിത കല്ലുകൊട്ടാരങ്ങള്‍. പര്‍വതങ്ങളുടെ മുകളറ്റങ്ങളില്‍ മഹാകോട്ടകള്‍ കെട്ടിയവരുടെ ധീരത ഓരോ ചുവടിലും വിസ്മയമായി നെഞ്ചിലുടക്കുന്ന സഞ്ചാരപഥങ്ങള്‍. ഒമാനികളിതിനെ പ്രണയപൂര്‍വം ഹരിതപര്‍വതമെന്ന് വിളിക്കും. കൊടുംചൂടിലും അരുവിയൊഴുക്കുകയും വസന്തകാലത്ത് വിസ്മയാവഹമായ വര്‍ണവൈവിധ്യമണിഞ്ഞ് പൂത്തുലയുകയും ചെയ്യുന്ന ‘ജബല്‍  അല്‍അഖ്ദര്‍’. സമുദ്രനിരപ്പില്‍നിന്ന് 7500 അടിയോളം ഉയരം. തലസ്ഥാനമായ മസ്കത്തില്‍നിന്ന് 160 കിലോമീറ്റര്‍ ദൂരെയുള്ള പര്‍വതനിര.
കല്ലുവീടുകള്‍
മലമുകളിലെ ചെറുഗ്രാമമാണ് അല്‍ഐന്‍. 50ഓളം വീടുകളുള്ള ഒരു മലഞ്ചരിവ്. എല്ലാം മണ്ണും ചുണ്ണാമ്പും കളിമണ്ണുമൊക്കെ ഉപയോഗിച്ച് കെട്ടിയവ. അല്‍മിയാല്‍ കുടുംബത്തിന്റെ ‘തറവാടാ’ണീ ഗ്രാമം. പക്ഷേ, ഇപ്പോള്‍ ഇവിടെയുള്ളത് രണ്ടേ രണ്ട് വീട്ടുകാര്‍ മാത്രം. മെസൂണ്‍  ഇലക്ട്രിസിറ്റി കമ്പനിയില്‍ എന്‍ജിനീയറായ സലീം ഖല്‍ഫാമിന്റെയും അമ്മാവന്റെയും കുടുംബങ്ങള്‍. സലീമിന്റെ ഇപ്പോഴത്തെ വീടിന് 250 വര്‍ഷത്തെ പഴക്കമുണ്ടത്രെ. ചെറുവാതില്‍ തുറന്ന് ചെല്ലുന്നത് ഉയരത്തിലേക്ക് പടുത്ത വീട്ടിലേക്കാണ്. രണ്ടോ മൂന്നോ നാലോ നിലയെന്ന് പറയാനാകാത്ത വീട്. മുകളിലേക്ക് വളരുന്നു മണ്‍ഗോവണിക്കുചാരെയുള്ള ചെറുവാതിലുകള്‍ തുറക്കുന്നതെല്ലാം ഓരോ തട്ടിലേക്കാണ്. ഇങ്ങനെ ചെറുതും വലുതുമായ വീടുകള്‍. ഇത്തരം 20ഓളം ഗ്രാമങ്ങളാണ് ജബല്‍ അല്‍അഖ്ദറിലുള്ളത്. അമ്പതോ നൂറോ വീടുകളുള്ള ഒരു ചെറുസമൂഹമാണ് ഒരു ഗ്രാമം. ഒരു ഗ്രാമം ഒരു കുടുംബത്തിന്റെ താവളവും. എന്നാല്‍, പലതിലും ഇപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രം. മികച്ച ജോലിയും ജീവിതസൗകര്യങ്ങളും തേടിപ്പോകുന്നു പുതിയ തലമുറ. എന്നാല്‍, പൗരാണിക സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ ഉപേക്ഷിച്ചുപോകാനാകാത്തവര്‍ ഇന്നുമിവിടെ ജീവിക്കുന്നു.
പച്ചമലയുടെ സവിശേഷത അവിടത്തെ ആവാസവ്യവസ്ഥ തന്നെയാണ്. മണ്ണുകൊണ്ട് കെട്ടിയ വീടുകള്‍. ചിലത് പാറക്കല്ലുവെട്ടിയുണ്ടാക്കിയവ. വീടുകളുടെ വാതിലുകള്‍ തീരെ ചെറുതായിരിക്കും. ഉള്ളില്‍ അറപോലുള്ള മുറികള്‍. മണ്ണില്‍ തീര്‍ത്ത ചുവരലമാരകള്‍. വീട്ടുപകരണങ്ങളില്‍ പലതും മണ്‍ നിര്‍മിതം തന്നെ. കൂട്ടുകുടുംബ സങ്കല്‍പത്തിന്റെ പ്രാഗ്രൂപങ്ങളായി ഇടനാഴികള്‍ വേര്‍തിരിക്കുന്ന കൊച്ചുകൊച്ചു വീടുകള്‍. ചില കെട്ടിടങ്ങള്‍ കല്ലുകള്‍ അടുക്കിയുയര്‍ത്തിയതാണെന്ന് തോന്നും. അത്രമേല്‍ വിദഗ്ധമായ ശില്‍പശാസ്ത്രമാണതില്‍ പ്രയോഗിച്ചിരിക്കുന്നത്.
കൊച്ചുവീടുകളുണ്ടാക്കുന്ന അതേ തച്ചുരീതികളില്‍ വലിയ കെട്ടിടങ്ങളും കോട്ടകള്‍കണക്കെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ നിര്‍മിതികളും ഇവിടെയുണ്ട്. പലതും കാലപ്പഴക്കത്താല്‍ ഇടിഞ്ഞ് തകര്‍ന്നുകിടക്കുന്നു. താമസമുപേക്ഷിച്ചുപോയ ഈ കല്ലുവീടുകളില്‍നിന്ന് പക്ഷേ ഇനിയും മനുഷ്യഗന്ധമൊഴിഞ്ഞിട്ടില്ല. വീട്ടുപകരണങ്ങളുടെ അവശിഷ്ടങ്ങളും അങ്ങിങ്ങ് കാണാം. എല്ലാം മണ്ണില്‍ പണിതതിനാലാകണം, നശിച്ചുടഞ്ഞ് മണ്ണിലലിയാന്‍ മടിച്ചുനില്‍ക്കുംപോലെ. മലമുകളിലേക്കുള്ള ഓരോ യാത്രയും കല്‍വഴികളും മുള്‍ക്കൂനകളും കടന്നുപോകേണ്ട കഠിന തപസ്സാണ്. അപകടകരമായ ചരിവുകളിലൂടെയുള്ള നൂല്‍സഞ്ചാരം.

കുത്തനെയുയര്‍ന്ന മലയാണെങ്കിലും ജബല്‍ അല്‍അഖ്ദറിലേക്ക് പോകുന്നവര്‍ക്ക് പക്ഷേ, ഈ വഴിയനുഭവം ഇന്ത്യന്‍ ഗൃഹാതുരത മാത്രമായിരിക്കും. വീതിയേറിയ റോഡുകളും സുരക്ഷാസംവിധാനങ്ങളും വേണ്ടത്ര. എക്സ്പ്രസ് ഹൈവേ യാത്രപോലെ അനായാസകരമായ മലകയറ്റം. ബ്രേക്ഡൗണാകുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിത ലാന്‍ഡിങ് ഉറപ്പാക്കുന്ന ‘എസ്കേപ് ലൈനുകള്‍’. ഫോര്‍വീലര്‍ വാഹനങ്ങള്‍ മാത്രമേ ഇങ്ങോട്ട് കടത്തിവിടൂ. ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കുന്നു. അധികമാളുകള്‍ ഉണ്ടെങ്കില്‍ ചെക്പോസ്റ്റില്‍ ഇറക്കും. പക്ഷേ, തിരിച്ചയക്കില്ല. തൊട്ടടുത്തുവരുന്ന ആളുകുറവുള്ള വാഹനത്തില്‍ അവരെ പൊലീസ് തന്നെ കയറ്റിവിടും. ഇത്രയും സുഖകരമായ റോഡിന് പക്ഷേ, ഏഴു വര്‍ഷത്തെ ആയുസ്സേ ആയിട്ടുള്ളൂ. മറ്റേതൊരു മലയുംപോലെ കല്ലുപാകിയ ചെറുറോഡായിരുന്നു ഇവിടെയും. അതുതന്നെയുണ്ടായത് 1973ല്‍. പക്ഷേ, ഇവിടെയുള്ള ജനതക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.
വെള്ളവും വൈദ്യുതിയും ഇവിടെയത്തെിയതും വളരെയടുത്ത കാലത്താണെന്ന് സലീം പറയുന്നു. വെളിച്ചം വരുന്നത് 1997ല്‍ മാത്രം. കുടിവെള്ളമത്തെുന്നത് കിലോമീറ്ററുകള്‍ അകലെനിന്നുള്ള പൈപ്പ്ലൈന്‍ വഴി. താഴ്വരകളിലെയും ചെറിയ ജലാശയങ്ങളിലെയും വെള്ളം ആശ്രയിച്ചുകഴിഞ്ഞിരുന്ന ഈ മലനാട് മരുഭൂമിയില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാത്ത ഭൂപ്രദേശമാണ്. റോഡ് ചെന്നത്തെുന്നിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ജനവാസമുള്ളത്. പിന്നീടുള്ള ഗ്രാമങ്ങളെല്ലാം തകര്‍ന്നുകിടക്കുന്ന അവശിഷ്ടങ്ങള്‍ മാത്രം. വാഹനം ചെല്ലുന്നിടത്തിറങ്ങി, മലയിറങ്ങി താഴ്വാരത്തില്‍ ചെന്ന് വീണ്ടും കയറിയാല്‍ ഇത്തരം തകര്‍ന്ന ഗ്രാമങ്ങള്‍ കാണാം.
പൈതൃക ഗ്രാമങ്ങള്‍
ഒമാനിന്റെ ചരിത്രത്തില്‍ വീരചരിതമെഴുതിയ ഭരണാധികാരിയാണ് ഇമാം സെയ്ഫ് ബിന്‍ സുല്‍ത്താന്‍. പോര്‍ചുഗീസ് അധിനിവേശത്തെ ചെറുത്തുതോല്‍പിച്ച ഭരണാധികാരി. അക്കാലത്ത് നടന്ന പോര്‍ചുഗീസ് അധിനിവേശവും ഉപരോധവും ചെറുത്തുതോല്‍പിച്ച സെയ്ഫ് ബിന്‍ സുല്‍ത്താന്റെ വീരകഥകള്‍ ഇവിടെ തലമുറ കൈമാറുന്ന പടപ്പാട്ടുകളാണ്. ഈ സുല്‍ത്താന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ ഇന്നും സീഖില്‍ കാണാം. എ.ഡി 1690ലാണ് ഇവ നിര്‍മിച്ചതെന്ന് കരുതുന്നു.
ഇവിടെയുള്ള ഓരോ ഗ്രാമത്തിനും ഇത്തരം ചരിത്രങ്ങള്‍ പറയാനുണ്ട്. ഈ ആവാസമേഖലകളെ ഒമാന്‍ ഭരണകൂടം പൈതൃകഗ്രാമങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവുമേറെ കൃഷി നടന്നിരുന്ന ഗ്രാമമാണ് ബനീ ഹബീബ് താഴ്വര. ഗുഹാഗൃഹങ്ങളാല്‍ സമൃദ്ധമായിരുന്ന താഴ്വരയില്‍ ഇന്ന് പുത്തന്‍ വീടുകള്‍ ഉയരുന്നതു കാണാം. ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള വാദി ബനീ ഹബീബ്, ബദാമും മാതളനാരങ്ങയും അത്തിപ്പഴങ്ങളും വിരിയുന്ന കാര്‍ഷിക ഗ്രാമംകൂടിയാണ്. നിരവധി ഗ്രാമങ്ങളിലേക്ക് ഒറ്റ സ്നാപ്പില്‍ കാഴ്ചയൊരുക്കുന്ന ഗ്രാമമാണ് അല്‍ ഫയാദിയ്യ.
ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്. അതിപുരാതനമായ പള്ളികളും അത്യഗാധതയാല്‍ ‘അടിയില്ലാത്ത കിണര്‍’ എന്ന് വിളിപ്പേരുവീണ ആഴക്കിണറുകളും ചില ഗ്രാമങ്ങളില്‍ കാണാം.
പനിനീരു പെയ്യുന്ന മലകള്‍

ഒമാനിനെ കാര്‍ഷികസമൃദ്ധമാക്കുന്നതില്‍ ജബല്‍ അല്‍അഖ്ദറിന് വലിയ പങ്കുണ്ട്. ഏറ്റവുമേറെ പഴങ്ങള്‍ കൃഷിചെയ്യുന്നിടം. ബദാമും മാതളനാരങ്ങയും മുന്തിരിയും അത്തിപ്പഴവും ആപ്പിളും പ്ളമും ഒലിവുമെല്ലാം ഇവിടെയുണ്ട്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മാസങ്ങളാണ് വിളവെടുപ്പ് കാലം. 16 ഇനം പഴവര്‍ഗങ്ങള്‍ ഇക്കാലത്ത് ഇവിടെനിന്ന് കൊയ്തെടുക്കും. ഇവിടെ മാത്രം കാണപ്പെടുന്ന തദ്ദേശീയ പഴങ്ങള്‍ വേറെയുമുണ്ട്. ഇമാം സെയ്ഫ് ബിന്‍ സുല്‍ത്താനാണ് ഇവിടെ പഴവര്‍ഗകൃഷി ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇമാം സെയ്ഫിന്റെ ഭരണകാലത്തോടെ ഹരിതാഭമായി മാറിയ മലനിരകളെ പിന്നീട് ചരിത്രം ‘ജബല്‍ അല്‍അഖ്ദര്‍ (പച്ചപ്പര്‍വതം)’ എന്ന് വിളിക്കുകയായിരുന്നു. അതുവരെ റദ്വ പര്‍വതങ്ങളെന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
ജലവിശുദ്ധിയുടെ നിര്‍മലത ‘പനിനീരാ’ക്കി ലോകത്തേക്കൊഴുക്കിവിടുന്ന സുഗന്ധഗ്രാമങ്ങള്‍ ഈ മലമുകളിലാണ്. അല്‍ശരീഖ, അല്‍ഐന്‍, വാദി ബനീ ഹബീബ്, സീഖ് എന്നീ നാല് ഗ്രാമങ്ങളാണ് പനിനീരിന്‍െറ പ്രഭവ കേന്ദ്രങ്ങള്‍. മാര്‍ച്ച് മുതല്‍ മേയ് വരെ ഇവിടെ റോസാദലങ്ങളുടെ വിളവെടുപ്പുകാലമാണ്. ഈ സമയത്ത് മലഞ്ചരിവുകളാകെ റോസ് നിറമുടുത്ത് നില്‍ക്കും.

നിരവധി കുടുംബങ്ങളുടെ ജീവിതമാര്‍ഗമാണ് പനിനീരുല്‍പാദനം. തലമുറകള്‍ കൈമാറിവന്ന രുചിക്കൂട്ടും നിര്‍മാണവിദ്യയുമാണ് പച്ചമലയിലെ പനിനീരിനെ ലോകത്തിന് പ്രിയപ്പെട്ടതാക്കിയത്. വിവിധ ഘട്ടങ്ങള്‍ കടന്നുപോകുന്ന, ഒരു ദിവസം നീളുന്ന പരിണാമപ്രക്രിയകളിലൂടെ ഊറ്റിയെടുക്കുന്ന പനിനീര് ഒരു മാസത്തോളം കളിമണ്‍ കുടങ്ങളില്‍ അടച്ചുവെച്ചാണ് അതിന്റെ തെളിമയും മാധുര്യവും സ്വാംശീകരിക്കുന്നത്. ഈ പരമ്പരാഗത രീതി പതിയെ ആധുനീകരണത്തിലേക്ക് വഴിമാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, എല്ലാതരം യന്ത്രവത്കരണങ്ങളെയും അതിജയിച്ച് ഈ മലമുകളിലെ കല്ലുഗ്രാമങ്ങള്‍ ഇനിയും നൂറ്റാണ്ടുകള്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാണത്തിലെ ഈടും ചരിത്രത്തിലെ ഈടുവെപ്പുകളും അടിവരയിടുന്നത്.

(madhyamam, sunday suppliment. 18/aug/2013)

Saturday, April 23, 2011

പിച്ചവാരത്തെ ജലവഴികള്‍



വളന്തക്കാട്ടെ വികസന വാര്‍ത്തകള്‍ കേട്ട് രോമാഞ്ചമണിയുന്ന കാലത്ത് മലയാളിക്ക് വിശേഷപ്പെട്ട കാഴ്ചയാണ് തമിഴ്നാട്ടിലെ പിച്ചവാരം. മഹസമുദ്രം പോലെ നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന ചതുപ്പ് നിലം. വെള്ളം കണങ്കാലിനോളം മാത്രമേയുണ്ടാകൂ. വേലിയേറ്റമുണ്ടെങ്കില്‍ കാല്‍മുട്ട് നനക്കും. വള്ളവും ബോട്ടും സഞ്ചരിക്കുന്നത് പ്രത്യേക ചാലിലൂടെ. വഴി തെറ്റിയാല്‍ ചളിയിലുറയും. ചതുപ്പ് നിലത്തെ ഈ വെള്ളക്കെട്ടിനകത്ത് ഇടതൂര്‍ന്ന് വളര്‍ന്ന കണ്ടല്‍കാടുകളാണ്. അതി വിശിഷ്ടമായ ജൈവ വൈവിധ്യത്താല്‍ സമൃദ്ധമായ കാട്. ഇടവഴികള്‍ പോലെ കാടുകള്‍ക്കിടയില്‍ ചെറു ചെറു ജലവഴികളുണ്ട്. പുഴയായൊഴുകുന്ന ചതുപ്പിലെ കുറുക്കുവഴികള്‍. കൊടും ചൂടില്‍ ചുട്ടെരിഞ്ഞ് നില്‍ക്കുന്ന നടുപ്പുഴയിലെ തണലിടങ്ങള്‍കൂടിയാണീ വഴികള്‍. ഇടതൂര്‍ന്ന കുറ്റിക്കാടുകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കൈവഴികളും ലോകത്തിന്റെ നാനാ ദിക്കില്‍ നിന്ന് പറന്നെത്തുന്ന പക്ഷികളും വിശിഷ്ടമായ കണ്ടല്‍ചെടികളുമെല്ലാം ചേര്‍ന്ന ദൃശ്യ സൌന്ദര്യത്തിന്റെ അത്യപൂര്‍വമായ രൂപകല്‍പന. ഹരിതാഭമായ കുറ്റിക്കാടുകളും ചളിനിറം കലര്‍ന്ന ചെറുതിരകളും വര്‍ണവൈവിധ്യം വിസ്മയിപ്പിക്കുന്ന പറവക്കൂട്ടങ്ങളും വെയിലില്‍ തിളങ്ങുന്ന വെള്ളക്കെട്ടും കാടിനരികുചേര്‍ന്ന തണലോരങ്ങളും മോലപ്പുപോലെ കിടക്കുന്ന ആകാശവും ചേര്‍ന്ന അപൂര്‍വമായ വര്‍ണക്കൂട്ട്.
ഈ കാടും വെള്ളവും വഴികളുമെല്ലാം ചേര്‍ന്ന ആറായിരത്തോളം ഏക്കറാണ് പിച്ചവാരം. ഭൂ വിസ്തൃതതിയില്‍ ഇന്ത്യയിലെ മുന്‍നിര കണ്ടല്‍ കാടുകള്‍ക്കൊപ്പം നില്‍ക്കും. വേമ്പനാട്ടുകായലിന് നടുവിലെ വളന്തക്കാട് ദ്വീപ് വേദനിപ്പിക്കുന്ന അനുഭവമായ കേരളീയര്‍ക്ക് പിച്ചവാരം വിശേഷപ്പെട്ട കാഴ്ചയാകുന്നത് ഈ വിസ്തൃതികൊണ്ടു തന്നെ. വെറും 246 ഏക്കറുള്ള വളന്തക്കാട്ട് വികസന വ്യവസായികളുടെ ബുള്‍ഡോസറുകള്‍ കുഴിമാന്താന്‍ അടയാളമിട്ട് കഴിഞ്ഞിരിക്കുന്നു. അതിലേറെ ദൃശ്യ സൌന്ദര്യവും ഭൂ വിസ്തൃതിയും 'വികസന' സാധ്യതയുമുള്ള പിച്ചവാരം പക്ഷെ പിറന്നപടി കിടക്കുകയാണിപ്പോഴും. മീന്‍ പിടിച്ചും കക്കവാരിയും ഇതിന് ചുറ്റും ജീവിക്കുന്ന, സ്കൂള്‍ മുറ്റം ചവിട്ടിയില്ലാത്ത 'അപരിഷ്കൃതരായ' തമിഴരാണ് ഈ മണ്ണും മരവും വെള്ളവും കാക്കുന്നത്.

തമിഴ്നാട്ടിലെ കൂഡല്ലൂര്‍ ജില്ലയിലാണ് പരിസ്ഥിതി ശാസ്ത്രം വിസ്മയത്തോടെ നോക്കിക്കാണുന്ന പിച്ചവാരം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നടരാജ ക്ഷേത്രത്താല്‍ പ്രസിദ്ധമായ ചിദംബരം പട്ടണത്തില്‍ നിന്ന് 18 കിലോമീറ്ററപ്പും. വെള്ളാര്‍, കൊലേറൂണ്‍ അഴിമുഖങ്ങള്‍ക്കിടയില്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാന്തരം ചതുപ്പ്. പുഴകളുടെ സംഗമ സ്ഥാനം. മല്‍സ്യബന്ധനവും കൃഷിയും വഴി ഉപജീവനം കഴിക്കുന്നവരാണ് ചുറ്റും. ദാരിദ്യ്രവും അരപ്പട്ടിണിയുമാണ് കൈമുതലെന്ന് മുഖത്തെഴുതിവച്ച ഏതാനും ഗ്രാമങ്ങളെ ചുറ്റി, നാല് മണിക്കൂര്‍ ബോട്ട് യാത്രാ ദൂരമുള്ള കടലിനോടും അഴിമുഖത്തോടും ചേര്‍ന്ന് കിടക്കുന്ന സ്ഥലം. ചിദംബരത്തുനിന്ന് യാത്ര തിരിച്ചാല്‍ മിനുട്ടുകള്‍ക്കകം ഈ ചെടിക്കാടിന്റെ ചൂരും ചൂടും കിട്ടും. വലിയ പാടശേഖരങ്ങള്‍ക്കിടയിലൂടെ ഒറ്റയടിപ്പാതപോലെ നീണ്ടുകിടക്കുന്ന പഴയൊരു റോഡാണ് പ്രധാന വഴി. നന്നേ വീതികുറഞ്ഞ റോഡ്. മിക്കയിടത്തും അരികടര്‍ന്ന് ടാര്‍ മാറി നിലം തെളിഞ്ഞുകിടക്കുന്നു. തമിഴ്നാട്ടിലെ നീളമേറിയ ബസ് ഇതുവഴി കടന്നുപോകുമോയെന്ന് ഓരോ വളവിലും സംശയമുയരും.
ഈ റോഡിലേക്ക് കയറിയാലറിയാം ഗ്രാമീണ ദാരിദ്യ്രത്തിന്റെ ആഴവും പരപ്പും. വീടുകള്‍ ഇല്ല. ഭൂരിഭാഗവും ഓലക്കുടിലുകള്‍. ബാക്കി വൈക്കോല്‍ മേഞ്ഞതും. ഇതിന് കളിമണ്‍ ചുമര് കെട്ടിയവനാണ് ഇവിടുത്തെ പ്രമാണി. ഒറ്റപ്പെട്ട കോണ്‍ക്രീറ്റ് വീടുകളുണ്ടെങ്കിലും അതും വലിപ്പത്തില്‍ കുടിലിനൊപ്പമേയുള്ളൂ. കുടിവെള്ളം ഇല്ല. നഗരത്തില്‍ നിന്ന് കൊണ്ടുവന്ന് ഒരാള്‍ വില്‍ക്കുന്ന വെള്ളമാണ് ആശ്രയം. അവര്‍ ജനിച്ചുവീഴുന്നത് പിച്ചവാരത്തേക്കാണ്. അവിടെയാണ് അവന്റെ അന്നവും അതിജീവനവും. തലമുറകള്‍ കൈമാറി അവരാ പൈതൃകം സംരക്ഷിക്കുന്നു. ഈ ദുരിത ജീവിതത്തിനിടയിലും ഒരു കഷണം പ്ലാസ്റ്റിക് പോലും ഇവിടെയിടാതെ പിച്ചവാരത്തെ അവര്‍ കാത്തുപോരുന്നു. തമിഴന്റെ 'അഞ്ജത'യെ നമുക്ക് നമിക്കുക.

ജൈവ വൈവിധ്യത്തിന്റെ കലവറയാണ് പിച്ചവാരം. പിനാല് ഇനം കണ്ടല്‍ ചെടികള്‍ ഇവിടെയുണ്ട്. ദേശാടനപ്പക്ഷികളുടെ ഇഷ്ട സ്ഥലം. 51 ചെറു ദ്വീപുകളുടെ സഞ്ചയമാണിത്. ഇവക്കിടയിലാണ് ചെറു വഴികള്‍. മൊത്തം വിസ്തൃതി 5768.68 ഏക്കര്‍. തഴച്ചുവളര്‍ന്ന വിവിധയിനം കണ്ടല്‍ ചെടികളും ഓരു നിലങ്ങളും ചളിപ്പറമ്പുകളും കായല്‍പാടങ്ങളും ചേര്‍ന്ന പ്രദേശം. ഏതാണ്ട് മധ്യഭാഗത്തായാണ് കണ്ടലിന്റെ സമൃദ്ധ ശേഖരം. ഇതുമാത്രം 595.27 ഏക്കറുണ്ട്. വന്‍ മണല്‍ തിട്ടയാണ് കടലില്‍ നിന്ന് പിച്ചവാരത്തെ വേറിട്ടുനിര്‍ത്തുന്നത്.
1987ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇതിനെ റിസര്‍വ് ഫോറസ്റ്റായി പ്രഖ്യാപിച്ചു. കണ്ടല്‍ കാടുകളില്‍ ക്രമാനുഗതമായ വളര്‍ച്ച രേഖപ്പെടുത്തുന്നുവെന്നതാണ് പിച്ചവാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. പത്ത് വര്‍ഷത്തെ പഠനം ഇത് വ്യക്തമാക്കുന്നു. കണ്ടല്‍ വളര്‍ച്ചയെ ആസ്പദമാക്കി പിച്ചവാരത്തെ ആറ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ആറ് സസ്യ കുടുംബങ്ങളില്‍പെട്ട 14 ഇനം തനി കണ്ടല്‍ ചെടികളെയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഒമ്പതെണ്ണം കേരളത്തില്‍ വ്യാപകമായുള്ളവയാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) പഠന പ്രകാരം ഇതില്‍ ഇതില്‍ 10 ഇനം ലോകത്തുതന്നെ അപകടകരമായ നിലയില്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. മൂന്നെണ്ണം നിര്‍ണായകാവസ്ഥയിലും ഒന്ന് പ്രശ്ന സാധ്യത കുറഞ്ഞ വിഭാഗത്തില്‍ പെട്ടതുമാണ്.
കേരളത്തില്‍ പിരാന്തന്‍ കണ്ടല്‍ എന്നറിയപ്പെടുന്ന റിസോഫോറ മക്രൊനാറ്റ ഇവിടെ സമൃദ്ധമായി കാണപ്പെടുന്നുണ്ട്. ചെറിയ ആല്‍മരം പോലെ ചതുപ്പില്‍ വേരുകള്‍ ആഴ്ത്തി വളരുന്ന ഇവ 15 മീറ്റര്‍ വരെ നീളംവക്കും. ഇടതൂര്‍ന്ന ഇലച്ചാര്‍ത്തും കൂട്ടം ചേര്‍ന്ന് കുടപോലെ വളര്‍ന്ന് പന്തലിക്കുന്ന വേരുകളും കണ്ടാല്‍ തന്നെ ഇവയെ തിരിച്ചറിയാം. എക്കല്‍ അടിഞ്ഞ് പുതിയ കരകള്‍ രൂപപ്പെടുത്താന്‍ വരെ കഴിയുന്നവയാണ് പിരാന്തന്‍ കണ്ടല്‍. കാറ്റിനെയും തിരയെയും ഒരുപോലെ തടയാന്‍ കെല്‍പുണ്ട്. ഉപ്പ് ഊറ്റി വളരുന്നുവെന്ന അനുമാനത്തില്‍ ഉപ്പട്ടി എന്ന് പേര് കിട്ടിയ അവിസെന്നിയ ഒഫീസിനാലിസ്, ചെറു ഉപ്പട്ടി (അവിസെന്നിയ മരിന), വള്ളിക്കണ്ടല്‍ (റിസോഫോറ ആപിക്കുലേറ്റ), കണ്ണാമ്പൊട്ടി (ഇ. അഗലോഷ), കുറ്റിക്കണ്ടല്‍ (ബ്രുഗ്വേറിയ സിലിന്‍ഡ്രിക), പൂക്കണ്ടല്‍, കഴുത മുള്ള്, പരുതല തുടങ്ങിയവയും ഇവിടെ സമൃദ്ധമാണ്.
147 ഇനം മല്‍സ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 64 വര്‍ഗം ഉപ്പുവെള്ളത്തില്‍ വളരുന്നവയാണ്. പ്രതിവര്‍ഷം 200 ടണ്‍ മല്‍സ്യം ഇവിടെ നിന്ന് പിടിക്കുന്നുണ്ട്. ചെമ്മീനും കണമ്പുമാണ് മുഖ്യ ഇനം. 57 വിഭാഗം പക്ഷികള്‍ പിച്ചവാരത്തെത്തുന്നതായി കണ്ടെത്തിയിരുന്നു. വിദേശ പക്ഷികളടക്കം ഇവിടെ തമ്പടിക്കുന്നുണ്ട്. സെപ്തംബര്‍^എപ്രില്‍ കാലയളവാണ് ദേശാടനപക്ഷികളുടെ കാലം. നവംബറിനും ജനുവരിക്കുമിടയിലാണ് ദേശാടനം ഏറ്റവും സജീവമാകുക. ആഹാര ലഭ്യതയില്‍ ഏറെ സഹായകരമായ ആഴമില്ലാത്ത ചതുപ്പുകളും ചെറുപുഴകളുമാണ് ഇതിനെ പക്ഷികളുടെ ഇഷ്ട കേന്ദ്രമാക്കുന്നത്.

അപൂര്‍വ ചേരുവകളാല്‍ പണിതെടുത്ത ചതുപ്പുകളുടെ ഈ സഞ്ചയം പൊതുശ്രദ്ധയിലെത്തിയിട്ട് അധികനാളായിട്ടില്ല. എം.ജി.ആര്‍ നായകനായ സിനിമ 'ഇദയക്കനി'യാണ് പിച്ചവാരത്തെ ആദ്യമായി പുറംലോകം കാണിച്ചത്. 1975ല്‍ ആയിരുന്നു ഇത്. അന്നുതൊട്ട് സിനിമക്കാര്‍ക്ക് ഇത് മികച്ച ലൊക്കേഷനായി മാറി. പിന്നെ നിരവധി ചിത്രീകരണക്കാര്‍ ഇവിടെയെത്തി. ഒടുവില്‍ കമലഹാസന്റെ ദശാവതാരം വരെ.
സിനിമ വഴി തന്നെയാണ് പിച്ചവാരം തമിഴ്നാടിന്റെ ടൂറിസം മാപിലെത്തിയത്. 1985ല്‍ ഇത് ഔദ്യോഗിക ടൂറിസ്റ്റ് സെന്ററായി പ്രഖ്യാപിച്ചു. പിന്നെ സന്ദര്‍ശകര്‍ക്കായി വള്ളങ്ങളും ബോട്ടുകളും വന്നു. കാടും പുഴയും സംരക്ഷിക്കാന്‍ പദ്ധതികളായി. എന്നാല്‍ ഈ പദ്ധതികള്‍ക്കെല്ലാം അപ്പുറമാണ് അന്നാട്ടുകാരുടെ പ്രതിബദ്ധത. സൂനാമിയാണ് കേരളീയര്‍ക്ക് കണ്ടല്‍ സാക്ഷരത നല്‍കിയത്. അതുകേട്ടറിഞ്ഞ പാഠമായിരുന്നു. എന്നാല്‍ കൂഡല്ലൂരുകാര്‍ അത് നേരിട്ടറിഞ്ഞവരാണ്. തമിഴ്നാട് തീരങ്ങളെ ഏറെക്കുറെ സൂനാമി തിര തുടച്ചെടുത്തപ്പോള്‍ കൂഡല്ലൂര്‍ ആ തിരകളെ തടഞ്ഞുനിര്‍ത്തി. അതിന്റെ രഹസ്യം അവരിപ്പോള്‍ അനുഭവിച്ചറിയുന്നു. അന്നാട്ടുകാരനായ നിരക്ഷരനായ ബോട്ട് ഡ്രൈവറുടെ വാക്കുകളില്‍ ആ അറിവിന്റെ ആഴമുണ്ട്: 'ആയിരത്താണ്ടുകളിലൂടെ ഞങ്ങളുടെ മുന്‍ഗാമികള്‍ ഈ കാട് കാത്തു. ഒടുവില്‍ ഈ കാട് ഞങ്ങളെ കാത്തു; ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. ഇനിയും ഞങ്ങളിതിനെ പോറ്റും. അത് ഞങ്ങളെയും പോറ്റും.' സ്വന്തം ജീവിതത്തില്‍ നിന്നാണല്ലോ മലയാളിയല്ലാത്ത മനുഷ്യരൊക്കെയും പുതിയ പാഠങ്ങള്‍ പഠിക്കുക.

(വാരാദ്യ മാധ്യമം)

മേഘച്ചരുവിലെ മഞ്ഞുഗ്രാമം


ആകാശത്തേക്ക് വെട്ടിയ വഴിയിലൊരിടത്താണ് ലാച്ചന്‍. കിഴുക്കാംതൂക്കായ മലനിരകളെ കണ്ണികോര്‍ത്ത് കാട്ടരുവിയെപ്പോലെ വളഞ്ഞുപുളഞ്ഞ് മലഞ്ചരിവിലൂടെ വളര്‍ന്ന് പര്‍വതശിഖരങ്ങളിലേക്ക് പടരുന്ന ഒരു വഴിയോരത്തെ ചെറുപട്ടണം. മലയാളികളുടെ നഗര സങ്കല്‍പ പ്രകാരം ഇതൊരു കുഗ്രാമം പോലുമല്ല. എന്നാല്‍, മഞ്ഞുകാലത്ത് നാടൊഴിഞ്ഞും നാട്ടില്‍ വെയില്‍ വീഴുമ്പോള്‍ വീടണഞ്ഞും നാടോടികളെപ്പോലെ ജീവിച്ച് അന്നം തികക്കുന്നവര്‍ക്ക് ഇത് വലിയ പട്ടണമാണ്. അതിനാല്‍, അവരവിടെ മനുഷ്യപ്പറ്റുള്ള സംസ്കാരം പണിതു. അതിനൊത്തൊരു ഭരണവ്യവസ്ഥയുണ്ടാക്കി. മാനത്തോളം പൊക്കത്തിലേക്ക് പോകുന്ന റോഡിലൂടെ ഇന്ത്യാ രാജ്യത്തിന്റെ അതിരുകള്‍ തേടിയെത്തുന്നവര്‍ക്ക് അവരവിടെ ഇടത്താവളവുമൊരുക്കുന്നു.
ശ്വാസം നിലച്ചുപോകുന്നത്രയും ഉയരത്തിലാണ് ലാച്ചന്‍. മരക്കൊമ്പില്‍ കുരുങ്ങിയ പട്ടംപോലെ തലക്കുമുകളില്‍ തങ്ങിനില്‍ക്കുന്ന മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ വനവിഭവങ്ങള്‍കൊണ്ട് പണിത നാട്. മലഞ്ചരിവിലെ കല്‍തൂണുകളിലാണ് അതുയര്‍ന്ന് നില്‍ക്കുന്നത്. ഒരുഭാഗം അത്യഗാധമായ മലയടിവാരം. മറുഭാഗത്ത് കൂറ്റന്‍ മലനിരകളും. മലയെ അരമതിലാക്കി കല്‍തൂണുകള്‍ കെട്ടി, കെട്ടിടങ്ങളെ അതില്‍ അവര്‍ കുത്തിനിര്‍ത്തിയിരിക്കുന്നു. കുന്നിന്‍മുകളിലൂടെ ബുള്‍ഡോസര്‍ കടന്നുപോയ വഴിയിലെ ചക്രപ്പാടുകളാണ് ഇവിടത്തെ റോഡുകള്‍. അക്ഷരാര്‍ഥത്തില്‍ കല്ലും മുള്ളും നിറഞ്ഞ കനല്‍പാത. ഏത് നിമിഷവും ഉരുള്‍പൊട്ടി ഇത് തടസ്സപ്പെടാം. പുറംലോകത്തെത്താന്‍ വഴിയില്ലാതെ ദിവസങ്ങള്‍ കഴിയേണ്ടിവരുന്നത് ഇവിടെ പതിവാണ്. തിബത്തന്‍ അതിര്‍ത്തിയിലെ ഈ ഇന്ത്യന്‍ ജനവാസ കേന്ദ്രം ഈ വഴിയിലെ അവസാന പട്ടണമാണ്. ആള്‍വാസമില്ലാത്ത മരുപ്പറമ്പില്‍ അടയാളമില്ലാതെ അവസാനിക്കുന്ന റോഡിനൊപ്പം ഒരു രാജ്യത്തിന്റെ വഴികളും അവസാനിക്കും. അപ്പോഴേക്കും ലാച്ചന്‍ തിബത്തിനോളം വളര്‍ന്നിരിക്കും.

മലകളാല്‍ സമൃദ്ധമായ സിക്കിമിലെ ഏറ്റവും ഉയരം കൂടിയ മേഖലയാണ് വടക്കന്‍ സിക്കിം. എല്ലായിടത്തും കൂറ്റന്‍ മലനിരകള്‍. ഹിമാലയന്‍ നിരകളുടെ ശാഖകളും കാങ്ജന്‍ഗ്യാവ് മലകളുമടക്കം ഇത് ഏറെ വൈവിധ്യവുമാണ്. 5,000 മുതല്‍ 28,000 അടിയോളം ഉയരത്തിലുള്ള മേഖല. അന്താരാഷ്ട്ര അതിര്‍ത്തി കടക്കാനുള്ള മൂന്ന് അംഗീകൃത പാതകളും ഇവിടെയുണ്ട്. വന്‍പാറക്കെട്ടുകളാല്‍ നിര്‍മിതമായ വടക്കന്‍ സിക്കിമില്‍ ലാച്ചനിലും ലാച്ചൂങ്ങിലും മാത്രമാണ് കാര്യമായ ജനവാസമുള്ളത്. ഈ രണ്ട് മേഖലകളിലും സുംസ എന്നറിയപ്പെടുന്ന സ്വയംഭരണ സംവിധാനവുമുണ്ട്. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കില്‍നിന്ന് 126 കിലോമീറ്റര്‍ അകലെയാണ് ലാച്ചന്‍. സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍. ജനവാസം കുറവെങ്കിലും ഭൂവിസ്തൃതിയില്‍ ലാച്ചന്‍ സമ്പന്നമാണ്. ഇവിടെനിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ 14,000 അടി ഉയരത്തിലുള്ള തങ്കു എന്ന വളരെച്ചെറിയൊരു ഗ്രാമത്തിലെത്തും. മലമുകളിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറുന്നവര്‍ കാലാവസ്ഥയുമായി ഇഴചേരാന്‍ തങ്ങുന്ന ഇടം. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള ഗ്രാമമാണിതെന്ന് തദ്ദേശീയര്‍ പറയുന്നു.

മഞ്ഞുകാലത്തെ ലാച്ചന്‍ അത്യപൂര്‍വ കാഴ്ചയാണ്. ഇക്കാലത്ത് ഇവിടം കാണാന്‍ മാത്രമേ കഴിയൂ. നാടാകെ കടുത്ത മഞ്ഞിലുറയും. അതിസുന്ദരമായ മഞ്ഞുമേലാപ്പ് കൊണ്ട് അടച്ചുമൂടുന്ന ഇന്നാട്ടില്‍ അക്കാലത്ത് ജനവാസം അസാധ്യമാണ്. തടാകങ്ങളും ചെറുവെള്ളക്കെട്ടുകളുമെല്ലാം മഞ്ഞുകട്ടയാകും. തടാകങ്ങള്‍ക്കുമുകളിലൂടെ നടക്കാനാകുംവിധം അത് ആറുമാസത്തോളം മരവിച്ചുകിടക്കും. അതുകൊണ്ടുതന്നെ മഞ്ഞണിഞ്ഞ നാടിനെ കാഴ്ചക്കാര്‍ക്ക് വിട്ടുകൊടുത്ത് ഇന്നാട്ടുകാര്‍ സമീപ പ്രദേശങ്ങളിലേക്ക് കൂടുമാറും. ഏപ്രിലില്‍ തുടങ്ങും ഈ പലായനം. മേയ് മാസത്തോടെ ഇത് പൂര്‍ണമാകും. ഹിമപാതമടങ്ങുന്ന ഒക്ടോബറിലാണ് പിന്നീടിവര്‍ തിരിച്ചെത്തുക. ആളൊഴിഞ്ഞ ആ നാടത്രയുംനാള്‍ മഞ്ഞുകൂടാരമായി മാറും. വീടും മരങ്ങളും പുല്ലും പറമ്പുമെല്ലാം വെള്ളപ്പുതപ്പിലൊളിക്കും. ഈ പൊതിയഴിച്ചുവേണം തിരിച്ചെത്തുന്നവര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍. അങ്ങനെ ഓരോ മഞ്ഞുകാലവും അവരുടെ ജീവിതം പുതുക്കിപ്പണിയുന്നു. ഇതിന്റെ അസ്ഥിരത ഇവിടെ പ്രകടമാണ്. മഞ്ഞുകാലത്തെ പലായനം കടുത്ത ദാരിദ്യ്രത്തിലേക്കായിരിക്കും. കൃഷി നടക്കാത്ത കാലത്ത് മറുനാട്ടില്‍ ഇവര്‍ക്ക് നാടോടികളെപ്പോലെ ജീവിക്കേണ്ടിവരുന്നു. ഒമ്പതിനായിരം അടി ഉയരത്തില്‍ വരെ സമൃദ്ധമായ കൃഷിയുണ്ട്. പക്ഷേ, അത് നാട്ടില്‍ വെയില്‍ വീഴുംകാലത്ത് മാത്രമാണ്. ആണ്ടില്‍ പകുതി പട്ടിണി തന്നെ. തിബത്തുമായുണ്ടായിരുന്ന കച്ചവടവും പണ്ട് പ്രധാന വരുമാന സ്രോതസ്സായിരുന്നു. ചൈനീസ് അധിനിവേശത്തോടെ അത് നിലച്ചു.

17,800 അടി ഉയരത്തിലുള്ള ഗുരുദോങ്മാര്‍ തടാകം ലാച്ചനിലെ പ്രധാന സന്ദര്‍ശക കേന്ദ്രമാണ്. ഐതിഹ്യത്താല്‍ സമൃദ്ധമായ ഈ തടാകം ഹൈന്ദവര്‍ക്കും ബുദ്ധമതക്കാര്‍ക്കും സവിശേഷമാണ്. സിഖുകാര്‍ക്കുമുണ്ട് അവരുടേതായ ചരിത്രം. ഏത് കാലാവസ്ഥയിലും പാല്‍ നിറത്തില്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ അദ്ഭുത കഥകള്‍ക്കും കുറവില്ല. കടുത്ത മഞ്ഞുകാലത്ത് ഈ തടാകവും ഐസ് കട്ടയാകും. എന്നാല്‍, അപ്പോഴും ഒരുഭാഗം വെള്ളമായി തന്നെ കിടക്കും. ലോകത്തുതന്നെ ഏറ്റവും ഉയരത്തിലുള്ള തടാകങ്ങളിലൊന്നാണിത്. സിക്കിമിനെ ആകമാനം നനച്ച് ബംഗാളിലേക്ക് ഒഴുകുന്ന ടീസ്റ്റ നദിയുടെ ഉറവിടവും ഇതുതന്നെ. അതിര്‍ത്തി മേഖലയില്‍ സ്വാഭാവികമായ സൈനിക നിയന്ത്രണങ്ങള്‍ സന്ദര്‍ശകരുടെ സാന്നിധ്യം കുറക്കുന്നു. മുന്‍കൂര്‍ അനുമതിയെടുത്ത് വരുന്നവര്‍ക്കും ഗിയഗോങ്ങിലെ സൈനിക ചെക്പോസ്റ്റില്‍ കര്‍ക്കശ പരിശോധന നേരിടണം. ഗുരുദോങ്മാറിലെ പ്രാര്‍ഥനാലയത്തിന്റെ നിയന്ത്രണവും സൈന്യത്തിനാണ്. സൈനിക ആവശ്യങ്ങള്‍ക്കായി ഭൂമി എടുക്കുന്നതും വന നിയമങ്ങളും ഈ നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നു.
കൊണ്ടും കൊടുത്തും എല്ലാം പരസ്പരം പങ്കുവെച്ചും ജീവിക്കുന്ന അപൂര്‍വ ജനതയാണ് ലാച്ചനിലുള്ളത്. നാടോടി ജീവിതമാകണം പരസ്പരാശ്രിതത്വം അവരെ പഠിപ്പിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വയംഭരണ സംവിധാനമായ 'സുംസ'യുടെ അടിസ്ഥാന സങ്കല്‍പവും പങ്കുവെപ്പിന്റേത് തന്നെയാണ്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ സ്വയംഭരണ രീതി ഇവിടെ നിലവില്‍ വന്നത്. സിക്കിം സ്വതന്ത്ര രാജ്യമായി നിലനിന്നപ്പോഴും 1975ല്‍ ഇന്ത്യന്‍ യൂനിയനില്‍ ചേന്നപ്പോഴും അത് തുടര്‍ന്നു. പുതിയ വടക്കന്‍ സിക്കിം ലാച്ചനും ലാച്ചൂങ്ങുമായി വേറിട്ടപ്പോള്‍ രണ്ടിടത്തും സുംസയുമുണ്ടായി. സിക്കിമിലെ പല നിയമങ്ങളും ബാധകമല്ലാത്ത ഇവിടെ നിയമനിര്‍വഹണം മുതല്‍ ജുഡീഷ്യറി വരെ സുംസക്ക് കീഴിലാണ്. നികുതി പിരിക്കാനും ശിക്ഷ വിധിക്കാനും സുംസക്ക് അധികാരമുണ്ട്. 1985ല്‍ ഇന്ത്യയും ഇതിനെ ഔദ്യോഗികമായി അംഗീകരിച്ചു.

ഈ പ്രദേശത്തെ ലപ്ച്ച വിഭാഗക്കാരുടെ ഓരോ കുടുംബത്തിലെയും മുതിര്‍ന്ന ആണ്‍ 'തെയ്ന' എന്നുവിളിക്കുന്ന സുംസയുടെ ജനറല്‍ കൌണ്‍സിലില്‍ അംഗമാണ്. മുതിര്‍ന്ന ആണ്‍ ഇല്ലെങ്കില്‍ സ്ത്രീക്ക് അംഗമാകാം. എന്നാല്‍, ആണ്‍കുട്ടി മുതിര്‍ന്ന് കുടുംബ ചുമതല ഏറ്റെടുക്കുന്നതോടെ സ്ത്രീയുടെ അംഗത്വം നഷ്ടമാകും. ഒത്തുകൂടുന്ന സ്ഥലം എന്നര്‍ഥം വരുന്ന സുംസയുടെ തലവന്‍ പീപ്പന്‍ ആണ്. പീപ്പനെന്നാല്‍ നാട്ടുരാജാവെന്നര്‍ഥം. രണ്ടുപേരുണ്ടാകും ഈ പദവിയില്‍. തൊട്ടുതാഴെ ഉദ്യോഗസ്ഥര്‍ക്ക് തുല്യരായ ആറുപേര്‍. ഇവരെ 'ജംബോസ്' എന്ന് വിളിക്കും. ഈ രണ്ട് വിഭാഗത്തിനും നാട്ടില്‍ ഉത്തരവിറക്കാനുള്ള അധികാരമുണ്ട്. ഇവര്‍ക്ക് താഴെ രണ്ട് അക്കൌണ്ടന്റുമാര്‍. ഭരണസമിതിയിലെ ഏറ്റവും താഴെ രണ്ട് പേരുണ്ടാകും. നാട്ടുകാരെ വിവരങ്ങള്‍ അറിയിക്കുന്ന സന്ദേശവാഹകരാണ് ഇവര്‍. ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ പീപ്പനെ തെരഞ്ഞെടുക്കാന്‍ ബാലറ്റ് വഴി ചെയ്യുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനങ്ങള്‍ നിശ്ചയിക്കുക. കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ഒന്നാം പീപ്പനാകും. മറ്റുള്ളവര്‍ക്ക് വോട്ടുനില പ്രകാരം സ്ഥാനങ്ങള്‍ നല്‍കും. ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയവര്‍ സന്ദേശവാഹകരാകും. ഈ തെരഞ്ഞെടുപ്പ് ഇവിടത്തെ ലാമ അംഗീകരിച്ച ശേഷമാണ് ഔദ്യോഗിക ഭരണമേല്‍ക്കാനാവുക. നാമനിര്‍ദേശരീതി മാറ്റി 1978ല്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് ഏര്‍പ്പെടുത്തിയതോടെ സുംസ നാട്ടുപ്രമാണിമാരുടെ നിയന്ത്രണത്തില്‍നിന്ന് മുക്തമായി. ജനറല്‍ കൌണ്‍സിലില്‍ ഇപ്പോള്‍ 175 പേരുണ്ട്.

യോഗ അറിയിപ്പ് കിട്ടിയാല്‍ 30 മിനിറ്റിനകം അംഗങ്ങള്‍ സുംസ ഹൌസില്‍ ഒത്തുകൂടണം. മതാഘോഷങ്ങള്‍ തീരുമാനിക്കാനുള്ള സുംസയില്‍ ലാമമാരും പങ്കെടുക്കും. 1991ല്‍ തിബത്തന്‍ ഭാഷയില്‍ എഴുതിയുണ്ടാക്കിയ നിയമസംഹിതയാണ് ഭരണഘടന. ഏത് കുറ്റകൃത്യത്തിലും ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ അവര്‍ പരസ്യമായി മാപ്പ് പറയണമെന്ന സവിശേഷ നിയമമുണ്ടിവിടെ. അംഗകുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ ചിതയൊരുക്കാനുള്ള വിറക് മുതല്‍ സര്‍വ കാര്യങ്ങളിലും മറ്റെല്ലാ കുടുംബങ്ങളും അവരുടെ വിഹിതം നല്‍കണം. ഇത്തരം പരസ്രപാശ്രിത നിയമങ്ങളാണ് സുംസയുടെ കാതല്‍. കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് സുംസക്ക് സാമ്പത്തിക സഹായം കിട്ടും. സര്‍ക്കാര്‍ പ്രവൃത്തികളുടെ കരാര്‍ നിശ്ചയിക്കാനുള്ള അധികാരവും സുംസക്കാണ്. ഒരു വര്‍ഷ കാലാവധിയുള്ള സുംസ, ഭരണമൊഴിയും മുമ്പ് മുഴുവന്‍ കണക്കും അംഗങ്ങളെ ബോധ്യപ്പെടുത്തണം. പൊതു ഫണ്ടില്‍ ബാക്കിയാകുന്ന തുക എല്ലാവര്‍ക്കുമായി അവസാനം വീതിച്ചു നല്‍കും.
കക്ഷി രാഷ്ട്രീയത്തിനതീതമായ നാട്ടുകൂട്ടമെന്നതാണ് സുംസയുടെ സങ്കല്‍പം. എന്നാല്‍, സമീപകാലത്ത് ചില പാര്‍ട്ടികള്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. സുംസയില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടാണ് ഇവര്‍ ഇതിനെ പ്രതിരോധിച്ചത്. സുംസയില്‍ രാഷ്ട്രീയ ചര്‍ച്ച ഇപ്പോള്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. തിബത്ത്^നേപ്പാള്‍ ജീവിത സംസ്കാരങ്ങളോട് ഏറെ സാമ്യമുള്ള ലാച്ചന്‍ ഇന്ത്യയുടെ വൈവിധ്യത്തെ വര്‍ണാഭമാക്കുന്ന അത്യപൂര്‍വമായ സാമൂഹികവ്യവസ്ഥയും സംസ്കൃതിയുമാണ്. ദാരിദ്യ്രവും ദുരിതങ്ങളും മലയോളമുയരത്തില്‍ ജീവിതത്തെ മൂടിയ ഒരു ജനത പക്ഷേ, സംസ്കാരത്തില്‍ കാത്തുസൂക്ഷിക്കുന്ന നിഷ്കളങ്കതയും കുലീനതയും ആരെയും സ്പര്‍ശിക്കും. കാടിനും മലകള്‍ക്കുമിടയില്‍ മേഘച്ചോട്ടില്‍ സദാ കുളിരണിഞ്ഞുനില്‍ക്കുന്ന ഈ മഞ്ഞുഗ്രാമത്തില്‍ പ്രകൃതിയോളം നിഷ്കളങ്കമാകാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയുമായിരിക്കില്ല.


(വാരാദ്യ മാധ്യമം)
l

പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ?

 കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരു പദ്ധതി നടപ്പാക്കി. പേര് ലേണേഴ്സ്. ലക്ഷ്യം കുട്ടികളെ മലയാളത്തില...