Sunday, September 14, 2014

മാനസ്ബാലിലെ പെണ്‍കുട്ടിയും അന്‍ജും സംറൂദും

ശ്രീനഗറില്‍ നിന്ന് വാടകക്കെടു്ധ പഴകിപ്പൊളിയാറായ ടെമ്പോട്രാവലിലേക്ക് മാനസ്ബാലിലെ ഒരു വളവില്‍ നിന്ന് അവള്‍ ഓടിക്കയറിയത് ഇരുള്‍ വീണുതുടങ്ങിയ ഒരു സന്ധ്യയിലായിരുന്നു. പട്ടാളക്യാമ്പ് കണ്ട് മടങ്ങുന്ന ഒരുകൂട്ടം അപരിചിതര്‍ക്കിടയിലേക്ക് മറയില്ലാതെ ചിരിച്ച് കയറിവന്നപ്പോള്‍ മുന്‍നിരയിലിരുന്നവര്‍ കേരളീയമായ അസഹിഷ്ണുതയോടെ  'ഇത് റൂട്ട് ബസ്സല്ലെ'ന്ന് ചൊടിച്ചു. ആ ഉള്‍ഗ്രാമ്ധില്‍നിന്ന് ശ്രീനഗറിലേക്ക് ഒ്ധുകിട്ടിയ വണ്ടിയില്‍നിന്ന് ഇറങ്ങിമാറാന്‍ മാത്രം ആ കമന്റിലൊന്നുമില്ലെന്ന് കണ്ണുകാട്ടി ചിരിച്ച് കിട്ടിയ സ്ഥല്ധത്ത് അവളിരുന്നു. ഒറ്റക്കൊരു പെണ്‍കുട്ടി 'അസമയ്ധ്' ഒട്ടൊരു കൂസലുമില്ലാതെ മഹാഭൂരിഭാഗം പുരുഷന്‍മാരയ അപരിചിത സംഘ്േധാടൊപ്പം യാത്രക്ക് ചേര്‍ന്നതിലെ അമ്പരപ്പും ആശ്ചര്യവും അവിശ്വസിനീയതയും വിട്ടൊഴിയാതെ നിശ്ശബ്ദരായിപ്പോയവര്‍ക്കിടയിലേക്ക് അവള്‍ പിന്നെ ചോദ്യങ്ങളും ഉ്ധരങ്ങളുമായി ഇറങ്ങിവന്നു. കശ്മീരി ഗ്രാമീണതയുടെ സ്‌നേഹ സൗന്ദര്യങ്ങളാല്‍ നിമിഷങ്ങള്‍ക്കകം മലയാളികളുടെ കപട ഗൗരവങ്ങളെ ആ നഴ്‌സിംഗ് വിദ്യാര്‍ഥിനി കു്ധിമറിച്ചു. സ്വന്തം വിശേഷങ്ങള്‍ മറയില്ലാതെ പറഞ്ഞു. അതിഥികളുടെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വന്തം വീട്ടുകാര്‍ക്കായി കൈയ്യില്‍ കരുതിയിരുന്ന ആപ്പിള്‍പൊതിയഴിച്ച് ബസില്‍ വിരുന്നൊരുക്കി. പിന്നെ പാട്ടുപാടിയും താളം പിടിച്ചും യാത്ര ആഘോഷമാക്കി. പാട്ടില്‍ കൂട്ടുചേരാ്ധവരോട് കശ്മീരിയും ഉറുദുവും കലര്‍ന്ന ഹിന്ദിയില്‍ പരിഭവിച്ചു. മുന്‍നിരയേക്കാള്‍ പിന്‍സീറ്റില്‍ പാട്ടുകാര്‍ സജീവമായപ്പോള്‍ ഇടക്കങ്ങോട്ട് സ്വയം മാറി. ആ യാത്രാസംഘ്ധിലൊരാളായി, വന്നവരെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ച് ഒടുവില്‍ യാത്രപറയുമ്പോള്‍ തുടക്ക്ധില്‍ മുഖം കനപ്പിച്ചവരുടെ പോലും മനസ്സുനിറഞ്ഞിരുന്നു.

അവള്‍ പാടിയ പാട്ടില്‍ കശ്മീരിന്റെ ചരിത്രവും വര്‍്ധമാനങ്ങളുമുണ്ടായിരുന്നു. വസന്തം വന്നിട്ടും കശ്മീരിന്റെ സൗന്ദര്യ്ധില്‍ ലയിച്ച് അലസരായിരിക്കുന്ന യുവത്വ്െധ പരിഹസിക്കുന്ന പാരമ്പരാഗത ഗാനമുണ്ടായിരുന്നു. തെരുവാകെ നിറഞ്ഞ പൂക്കള്‍കണ്ട് നിലച്ചുപോയ ചരി്രത്െധപ്പറ്റി പാടിയിരുന്നു. കശ്മീരികളുടെ ജീവിതവും അതിജീവനവും അടയാളപ്പെടു്ധുന്ന ഈരടികളുണ്ടായിരുന്നു. എന്നാല്‍ അതിലേറെ, അരമണിക്കൂര്‍ ബസ് ജീവിതം കൊണ്ട് ആ പെണ്‍കുട്ടി വരച്ചിട്ട സംസ്‌കാരമായിരുന്നു കശ്മീരിന്റെ സൗന്ദര്യം. നാട്യങ്ങളില്ലാ്ധ നിഷ്‌കളങ്കമായ ജീവിതം. അപരിചിതരോടും ഉള്ളുതുറന്ന് ചിരിക്കുന്ന നൈര്‍മല്യം. പോരാട്ടവും പ്രതിരോധവുമായി കശ്മീരിനെ കലുഷിതമാക്കിയ തോക്കുധാരികളുടെ ഭീതിതമായ ചലനങ്ങള്‍ക്കിടയില്‍ ഇത്ര ലാഘവ്േധാടെ അവരാടിപ്പാടി ജീവിക്കുന്നത് അവിശ്വസിനീയമായ കാഴ്ചയായിരുന്നു.

തടാക്ധിലെ കല്ല്യാണം

ആ പാട്ടും പെണ്‍കുട്ടിയും ഒരു അപവാദമായിരുന്നില്ല. അത് കശ്മീരിന്റെ ജീവതാളമായിരുന്നുവെന്ന് അടിവരയിടുന്നതായിരുന്നു കശ്മീര്‍ കാഴ്ചകള്‍. ദാല്‍തടാക്ധിലെ ഹൗസ്‌ബോട്ടില്‍ നടന്ന കല്ല്യാണ വിരുന്ന് കാണാന്‍ കൗതുകം തോന്നിയപ്പോള്‍ കര്‍ക്കശമായ മതാചാരങ്ങളുടെ നിയന്ത്രണരേഖകള്‍ക്കിടയില്‍ 'അടിച്ചമര്‍്ധപ്പെട്ട' സ്ത്രീ ജന്മങ്ങളായിരുന്നു അകക്കണ്ണില്‍ നിറഞ്ഞത്. എന്നാല്‍ മൈലാഞ്ചിപ്പാട്ടുകള്‍ പാടിയും നൃ്ധം വച്ചും ജീവിതം ആഘോഷിക്കുന്ന കശ്മീരി പെണ്ണുങ്ങളായിരുന്നു അവിടെ ക്ഷണിക്കാതെ ചെന്നവരെ സ്വീകച്ചത്. ഒരുമുഷിപ്പുമില്ലാതെ അവര്‍ വന്നവരുടെ കൈകള്‍ ചേര്‍്ധുപിടിച്ചു. വിശ്വാസച്ചരടുകള്‍ പൊട്ടിക്കാതെ ലിംഗഭേദമില്ലാതെ അവര്‍ ഒന്നിച്ചുചുവടുവച്ചു. കല്ല്യാണം കാണാനെ്ധിയവരെ ഒപ്പം പാടാനും ആടാനും ചിത്രമെടുക്കാനും ക്ഷണിച്ചു.  ഇഴയടുപ്പമുള്ള സ്‌നേഹവും സൗഹൃദവുമായിരുന്നു അതിന്റെ സ്ധ. സ്‌നേഹ സംഘാതങ്ങളുടെയും ഈടുറ്റ ആത്മബന്ധങ്ങളുടെയും സൂക്ഷ്മാംശങ്ങള്‍ ഉള്‍ചേര്‍്ധ വര്‍ണക്കാഴ്ചയായിരുന്നു ആ ആഘോഷം. അതിലെ സമൃദ്ധമായ അ്ധാഴ വിരുന്നും. കശ്മീരിനെപ്പോലെ ഓരോ അണുവിലും സുന്ദരമായിരുന്നു അവരുടെ പെരുമാറ്റം.

അപരിചിതരോട് നിരങ്കുശമായ സ്‌നേഹഭാവങ്ങളാല്‍ ഇണങ്ങിച്ചേരുന്നതിലെ കശ്മീരികളുടെ അസാമാന്യമായ വേഗവും നിഷ്‌കളങ്കതയും അമ്പരിപ്പിക്കുന്നത് തന്നെ. ആതിഥ്യ മര്യാദയിലുമുണ്ട് അ്രതതന്നെ തെളിമ. ആണും പെണ്ണും കുഞ്ഞും കുട്ടിയുമെല്ലാം അതില്‍ ഒരുപോലെ. യുദ്ധവും കലാപങ്ങളും അശാന്തമാക്കിയ ഒരുദേശ്ധ് ഇത്രമേല്‍ സൗഹൃദ്േധാടെ ആഘോഷിക്കപ്പെടുന്ന ജീവിതം ഒരുപക്ഷെ കശ്മീരിന്റെ മാത്രം സവിശേഷതയാകാം. ഇടക്കിടെ പൊട്ടിച്ചിതറുന്ന മനുഷ്യക്കോലങ്ങളുടെ എട്ടുകോളം ചിത്രങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന മലയാളി മാധ്യമ സംഘ്ധിന് അത് അമ്പരിപ്പിക്കുന്ന അനുഭവമായിരുന്നു.

പട്ടാളക്കാരുടെ കശ്മീര്‍

കശ്മീരിനുമേല്‍ അമ്പരപ്പും അവിശ്വാസവുമുണ്ടാക്കുന്നതില്‍ വലിയ പങ്ക് അവിടെ തമ്പടിച്ച പട്ടാള്ധിനും പോലിസിനുമാണ്. ഹരിതാഭമായ പ്രകൃതിയും വസന്തം വര്‍ണാഭമാക്കിയ തെരുവുകളും പുഞ്ചിരിയൊഴിയാ്ധ മനുഷ്യരും ഇഴകോര്‍്ധ കശ്മീരിന്റെ സ്‌നിഗ്ദതകളില്‍ ഒട്ടും ചേരാ്ധത് മുക്കിലും മൂലയിലുമുള്ള പട്ടാളക്ക്യാമ്പുകളും പരുക്കന്‍ കുപ്പായമിട്ട തോക്കേന്തിയ സൈനികരും തന്നെ. എപ്പോഴും പൊട്ടിെ്ധറിക്കാവുന്ന പൂക്കള്‍ക്കിടയലൂടെയാണ് നിങ്ങള്‍ ചുവടുവക്കുന്നത് എന്ന് അവരുടെ സാന്നിധ്യം അതുവഴി പോകുന്നവരെയെല്ലാം ഓര്‍മിപ്പിക്കുന്നു. വിഘടനവാദ്ധിന്റെ ചരിത്രങ്ങളാകാം ഈ സാന്നിധ്യതിനുള്ള ന്യായ വാദങ്ങൾ. എന്നാല്‍ അങ്ങേയറ്റം അരുചി തികട്ടുന്ന അവഗണനയോടെയാണ് ഓരോ കശ്മീരിയും ഈ പട്ടാളപ്പോയിന്റുകള്‍ കടന്നുപോകുന്നത്. സന്ദര്‍ശകരിലാകട്ടെ അത് ഭയകവചിതമായ (വ്യാജ) സുരക്ഷിതത്വ ബോധമാണ്.  

പക്ഷെ കശ്മീരിയോടുള്ള സൈനീക സമീപനം അതിക~ിനമാണ്. മാനസ്ബാൽ രാഷ്ട്രീയ റൈഫിളിലെ കമാന്റിംഗ് ഓഫീസര്‍ പറഞ്ഞതില്‍ അതുണ്ട്: 'കശ്മീരില്‍ ശത്രുവിനെ തിരിച്ചറിയുക എളുപ്പമല്ല. മുന്നിലെ്ധുന്ന ഓരോ ആളും ശത്രുവാകാം. അതിനാല്‍ സംശയം തോന്നിയാല്‍ ഉടന്‍ വെടിയാണ്. സിവിലയന്‍ പരിഗണന അപ്പോള്‍ കൊടുക്കാന്‍ കഴിയണമെന്നില്ല. എന്നാലും അന്യായമായതൊന്നും ഇവിടെ സംഭവിക്കുന്നില്ല. മറിച്ചുകേള്‍ക്കുന്നതെല്ലാം തെറ്റായ വാര്‍്ധകള്‍ മാത്രം. ഇവിടെ ദാരിദ്ര്യം തീരെയില്ല. എന്നാല്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്'. മറിച്ചുകേള്‍ക്കുന്നതെല്ലാം തെറ്റെന്ന് തീര്‍്ധുപറയാനുള്ള ഈ ആത്മവിശ്വാസമാണ് കശ്മീരിലെ നീതിയും നിയമവും.

ഗൊണ്ടോളയിലെ കുതിരക്കാരന്‍

തൊഴിലില്ലായ്മ രൂക്ഷമായിട്ടും സമ്പന്നരായി കഴിയുന്നതിന്റ സാമ്പ്ധിക ശാസ്ത്രം സൈന്യ്ധിന്റെ കണക്കുപുസ്തക്ധിലുണ്ടായിരിക്കാം. എന്നാല്‍ 'ഒട്ടും ദാരിദ്ര്യമില്ലാ്ധ' കശ്മീരിലെ ടൂറിസ്റ്റുകേന്ദ്രങ്ങളിലെല്ലാം മുഷിഞ്ഞുനാറുന്ന കീറിപ്പറിഞ്ഞ നീളന്‍ കുപ്പായമിട്ട മനുഷ്യക്കോലങ്ങളാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. കുതിര സവാരി നട്ധാനും വളയും മാലയും മധുരവും പുതപ്പും തൊട്ട് താമരപ്പൂമൊട്ട് വരെ വിറ്റ് അരവയര്‍ നിറക്കാന്‍ പാഞ്ഞുനടക്കുന്നവര്‍. വലിയ ആട്ടിന്‍കൂട്ടങ്ങളുമായി മലകയറുന്ന ചെറുപ്പക്കാരും ദാല്‍ തടാക്ധില്‍ പുലര്‍കാല തണുപ്പ് തുഴഞ്ഞുകടക്കുന്ന ശിക്കാറകളിലെ കച്ചവടക്കാരികളും വസന്തകാല്ധും ഉറഞ്ഞുകിടക്കുന്ന ഗൊണ്ടോളയിലെ മഞ്ഞുമലക്കരികെ ചായ്ധട്ടുമായി കാ്ധിരിക്കുന്ന വൃദ്ധരുമെല്ലാമാം അക്കൂട്ട്ധിലുണ്ട്.

13,000 അടി ഉയരയെുള്ള ഗൊണ്ടോളയില്‍ കേബിള്‍കാര്‍ യാത്ര തീരുന്നിട്ധത്ത് കുതിരകളുമായി സന്ദര്‍ശകരെ കാ്ധിരിക്കുന്നത് ഇരുനൂറോളം പേരാണ്. വലിയ വിലപറഞ്ഞും തര്‍ക്കിച്ചാല്‍ ഭൂമിയോളം വിലകുറച്ചും അവര്‍ കൂട്ടുവരും. മലഞ്ചെരുവിലെ മഞ്ഞുമലയിലേക്ക് വഴി കാണിച്ച അറുപതുകാരനായ മഖ്ബൂല്‍ ഇബ്രാഹിം കുതിരക്കൊപ്പം നടക്കുന്നതിനിടെ അയാളുടെ ജീവിതം പറഞ്ഞു: 'വീട്ടില്‍ ആറുമക്കളടക്കം എട്ടുപേര്‍. നാല് പേര്‍ വിദ്യാര്‍ഥികള്‍. ഗുല്‍മാര്‍ഗിലെ മുതലാളിയില്‍ നിന്ന് കുതിരയെ വാടകക്കെടു്ധിരിക്കുന്നു. ദിവസ വാടക അഞ്ഞൂറ് രൂപ. ഒരുദിവസം ഒരു യാത്രക്കാരനെ കിട്ടിയാലായി. മഴയും മഞ്ഞും വന്നാല്‍ അത്രപോലും കിട്ടില്ല. ഇന്നുച്ചവരെ കാ്ധുനിന്നിട്ട് ആദ്യ്െധയാള്‍ നിങ്ങളാണ്. പല ദിവസങ്ങളിലും വെറും കൈയോടെ മടങ്ങും.' ഗൊണ്ടോളയില്‍ നിന്ന് ആഞ്ഞുനടന്നാല്‍ ഇന്ത്യനതിര്‍്ധിയിലെ്ധാം. ഈ കഷ്ടപ്പാടുവിട്ട് പാക്കിസ്ഥാന്‍ പിടിച്ചുകൂടെ എന്ന ചോദ്യ്ധിന് അയാള്‍ നിസ്സംഗമായി ചിരിച്ചു: 'അവിടെയും ഇതുതന്നെയായിരിക്കും ജീവിതം. പട്ടിണി എല്ലായിട്ധും ഒന്നല്ലേ, സാബ്?'

കശ്മീരിലെ ഇന്ത്യ

എല്ലാ കശ്മീരികളും പക്ഷെ ഇത്രതന്നെ സ്വസ്ഥരല്ല. കശ്മീരിനുമേല്‍ അവര്‍ക്ക് പലതരം സ്വപ്‌നങ്ങളുണ്ട്. 'മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എങ്ങനെ'യുണ്ടെന്ന ചോദ്യ്ധിന് ശ്രീനഗറില്‍ നഗരം ചുറ്റാന്‍ വാടകക്കെടു്ധത്ത ഇന്നോവയുടെ ചെറുപ്പക്കാരനായ ഡ്രൈവര്‍ രാജ് ഒറ്റവാക്കില്‍ മറുപടി പറഞ്ഞു: 'ഒന്നിനും കൊള്ളില്ല.' അപ്പോള്‍ ഉമറിന്റെ വാപ്പയോ? ഉ്ധരം: 'അത് അത്രപോലും തികയില്ല. മഹാമോശം.' പിന്നെയാരുണ്ട് മെച്ചം എന്ന ചോദ്യ്ധിനും അതേതാള്ധില്‍ തന്നെ മറുപടി: 'ആരുമില്ല. ആര്‍ക്കും കശ്മീരിനോട് താല്‍പര്യമില്ല. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്നു. ഇന്ത്യക്കുമില്ല ഇവിടെ താല്‍പര്യം. ഇന്ത്യ ഒന്നും ഇവിടെ ചെയ്യുന്നില്ല.  ഒരുറയില്‍വേ പോലും ഇതുവരെ ശ്രീനഗറിന് തന്നിട്ടില്ല. അവര്‍ ഒന്നും തരില്ല. പട്ടാള്െധയും പോലിസിനെയുമല്ലാതെ.' ഇന്ത്യയോടുള്ള അരിശ്ധില്‍ പാക്കിസ്ഥാനോടുള്ള പ്രണയമുണ്ടെന്ന് സംശയിച്ചപ്പോള്‍ വീണ്ടും അതേമട്ടില്‍ മറുപടി: 'പാക്കിസ്ഥാനായിട്ടും കാര്യമൊന്നുമില്ല. അവര്‍ക്ക് വേണ്ടത് ഈ നാട് മാത്രമാണ്. അവര്‍ക്കിത് യുദ്ധ്ധിനും ഭീകര പ്രവര്‍്ധനങ്ങള്‍ക്കുമുള്ള സ്ഥലമാണ്. കശ്മീര്‍ കശ്മീരികളുടേതാണ്. അവര്‍ക്ക് മാത്രമുള്ളതാകണം.' ഇതിനെ ചരിത്രം 'സ്വതന്ത്ര കശ്മീര്‍' വാദം എന്നും വിളിക്കുന്നുണ്ട്.

പക്ഷെ കശ്മീരില്‍ ഇന്ത്യക്ക് വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട്. കലാപ കലുഷിതമായിരുന്ന ആ നാട് മൂന്നുനാല് വര്‍ഷമായി ശാന്തമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരു്ധല്‍. മടക്കയാത്രയില്‍ ദല്‍ഹിയില്‍ കണ്ടപ്പോള്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി അത് പറഞ്ഞു: 'റെക്കോര്‍ഡ് സന്ദര്‍ശകരാണ് ഈ വര്‍ഷം കശ്മീരില്‍ വന്നത്. വിദേശ ടൂറിസ്റ്റുകളും ധാരാളം. വിദേശികള്‍ ഏറെക്കാലമായി അവിടേക്ക് വരാറില്ല. പല രാജ്യങ്ങളിലും ഔദ്യോഗിക വിലക്കുപോലുമുണ്ട്. എന്നാല്‍ അതെല്ലാം മാറി്ധുടങ്ങുന്നു. അത് നല്ല ലക്ഷണമാണ്.' ലക്ഷണം തികയുന്ന കശ്മീരില്‍ നിന്ന് കേള്‍ക്കുന്ന ആരവങ്ങളില്‍ പക്ഷെ ഇത്രമേല്‍ ശുഭകരമല്ലാ്ധ ചിലതുകൂടിയുണ്ട്.

ദേവദാരു പൂക്കുംകാലം

കശ്മീരിപ്പോള്‍ താരതമ്യേന ശാന്തമാണ്. ദേവദാരുവും പൈന്‍മരങ്ങളും നിറഞ്ഞ താഴ്‌വാര്ധിന്റെ കാവ്യാത്മകത ആ ജനത ജീവിത്ധിലേക്ക് പതിയെ തിരിച്ചുപിടിക്കുന്നുണ്ട്.നിറയെ സന്ദര്‍കരുണ്ടായിരുന്ന സമൃദ്ധമായ പൂര്‍വ കാല്േധക്ക് മടങ്ങിപ്പോകുന്നതിന്റെ സന്തോഷം മുതിര്‍ന്നവരുടെ മുഖ്ധുണ്ട്. സംഘര്‍ഷമൊഴിഞ്ഞ വര്‍്ധമാന്ധിന്റെ ആശ്വാസം പുതുതലമുറയിലും. ഉയര്‍ന്ന ബിരുദം നേടിയിട്ടും ദാല്‍ തടാകക്കരയില്‍ കച്ചവടക്കാരനാകേണ്ടി വന്ന ഇരുപ്െധട്ടുകാരന്‍ റമീസ് ഖാതിം ആ ആശ്വാസം പങ്കിട്ടു: 'പഴയകാലം തിരിച്ചുവന്നുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗമായി നില്‍ക്കുകയാണ് നല്ലതെന്ന ധാരണ വ്യാപിക്കുന്നു. ഹിതപരിശോധന ഇനി അപ്രായോഗികമാണ്. സ്വതന്ത്ര കശ്മീരും നടക്കാനിടയില്ലാ്ധ സ്വപ്‌നം.' പക്ഷെ, കശ്മീരിന്റ ആഴങ്ങളും ഉള്‍വഴികളുമെത്ര അശാന്തമാണെന്നളക്കുക വയ്യെന്ന ആധിയും റമീസിന്റെ വാക്കുകളില്‍ തെളിഞ്ഞു: 'പട്ടാളം കയറിയിറങ്ങാ്ധ ഒരു വീടുപോലും കശ്മീരില്‍ ഇല്ല. പലതരം അനുഭവങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ട്. അത് നേരിൽ അനുഭവിച്ചു വളര്ന്ന തലമുറയാണ് ഇപ്പോൾ ഉള്ളത്. ഇന്നും പലരും പല രീതിയില്‍ അനുഭവിക്കുന്നുണ്ട്.' ഒഴുക്കറ്റ് മാലിന്യം കുമിയുന്ന ദാല്‍ തടാക്ധിന്റെ പുറം മോടി കണ്ട് മടങ്ങുന്നവര്‍ക്ക് ഊഹിച്ചറിയാന്‍ പോലും കഴിയാ്ധത്രയും വേവലാതികളെ നിറഞ്ഞ പുഞ്ചിരിയാല്‍ അവര്‍ മഞ്ഞുപുതപ്പിട്ടുറക്കുന്നുണ്ടാകണം.

കശ്മീര്‍ യാത്ര കഴിഞ്ഞ് കേരള്ധിലെ്ധുന്ന ദിവസങ്ങളിലാണ് ദല്‍ഹിയില്‍  'പീപ്പിള്‍സ് ഹിയറിംഗ് ഓണ്‍ ഫാബ്രിക്കേറ്റഡ്' നടന്നത്. അതില്‍ അന്‍ജും സംറൂദ് ഹബീബുമുണ്ടായിരുന്നു. സത്രീ സംഘടനയുണ്ടാക്കുക വഴി ഹുര്‍റിയ്യ്ധ് കോണ്‍ഫറന്‍സിലെ്ധിയ അപൂര്‍വം വനിതാ നേതാക്കളിലൊരാള്‍. എന്നാല്‍, കശ്മീരി തടവുകാരുടെ കുടുംബാംഗങ്ങളുടെ സംഘടനയുടെ സ്ഥാപകയും അധ്യക്ഷയുമായാണവര്‍ ഏറെ അറിയപ്പെടുന്നത്. മാനസ്ബാലിലെ പെണ്‍കുട്ടിയെപ്പോലെ ഒരിക്കല്‍ അവളും തെരുവുകളില്‍ പാട്ടുപാടി നടന്നിരുന്നു. കശ്മീരില്‍ സമാധാന്ധിന്റെയും സമൃദ്ധിയുടെയും ശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് ആശ്വസിച്ചിരുന്നു. അക്കാല്ധാണ് 2003ല്‍ പോട്ട ചുമ്ധി അവളെ നമ്മുടെ നിയമം അഞ്ചുവര്‍ഷം ജയിലിലടച്ചത്. ഇപ്പോള്‍ ജീവിത്ധില്‍ നിന്ന് തന്നെപ്പോലെ പാട്ടും പുഞ്ചിരിയും മാഞ്ഞ ഒരുപിടി കശ്മീരി സ്ത്രീകളുടെ സാമാന്യ നീതിക്ക് വേണ്ടി പോരാടുന്നു. ഈണമുടഞ്ഞുപോയ ഇ്ധരം മനുഷ്യരുടെ സ്വപ്‌നങ്ങളും ദേവദാരുവിനൊപ്പം പൂക്കുന്ന കാലം കൂടി  കശ്മീരിന്റെ ശുഭ ലക്ഷണങ്ങളില്‍ ഉണ്ടാകണം. അല്ലെങ്കില്‍, മാനസ്ബാലിലെ ആ പെണ്‍കുട്ടിയുടെ പാട്ടും താളവുമെല്ലാം അന്‍ജും സംറൂദിന്റെ അഭയകേന്ദ്രങ്ങളില്‍ ചെന്നുപതിച്ച് നിശ്ചലമാകും.


(madhyamam sunday suppliment, October 2012)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...