Sunday, September 14, 2014

മനുഷ്യാവകാശ പോരാട്ട്ധിന്റെ പുതിയ ഭൂമികകള്‍


ജനാധിപത്യ ഇന്ത്യയുടെ വര്‍്ധമാനകാല രാഷ്ട്രീയ പദാവലികള്‍ പ്രകാരം 'ഭീകര' മേല്‍വിലാസം പതിച്ചുകിട്ടിയവരുടെ പതിവ് ദുരിതങ്ങളും പ്രതിരോധങ്ങളും പഴയപടി തുടരുമെന്ന മുന്നറിയിപ്പോടെയാണ് രാജ്യം പുതിയൊരു വര്‍ഷ്േധക്ക് കടക്കുന്നത്. ഭരണകൂടാതിക്രമങ്ങളുടെയും പൗരാവകാശ കൈയ്യേറ്റങ്ങളുടെയും ചരിത്ര്ധിന് ഒരുമാറ്റവുമില്ല. വികസന വായ്്ധാരികളാല്‍ ദുര്‍ബലരെയും അവരുടെ ആവാസ വ്യവസ്ഥകളെയും ആക്രമിച്ച് തകര്‍ക്കുന്നവരുടെ കൈയ്യൂക്കിനും കുറവുണ്ടായിട്ടില്ല. അബ്ദുന്നാസില്‍ മഅ്ദനി മുതല്‍ ദയാമണി ബാര്‍ല വരെയുള്ളവരുടെ സ്വാതന്ത്ര്യ പോരാട്ടവും കൂടംകുളം മുതല്‍ ബസ്തര്‍ വരെയുള്ള പാര്‍ശ്വവല്‍കൃതരുടെ അതിജീവന പോരാട്ടങ്ങളും അധികാരമുഷ്‌ക്കിന് മുന്നില്‍ തോറ്റുപോകുന്നതിന്റെ നിസ്സഹായതയാണ് പിന്നിടുന്ന വര്‍ഷ്െധ അടയാളപ്പെടു്ധുന്നത്. എങ്കിലും ഇ്ധരം പോരാട്ടങ്ങള്‍ ശക്തിപ്പെടുകയും അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുപോലും വേട്ടയാടപ്പെടുന്നവര്‍ക്ക് വേണ്ടി ഒച്ചയുയരുകയും ചെയ്തുവെന്നത് ആശ്വാസകരമാണ്. 

ദല്‍ഹിയിലും ഉ്ധരേന്ത്യന്‍ സംസ്ഥാനങ്ങളിലും അഭ്യസ്തവിദ്യരയ ചെറുപ്പക്കാരുടെ വന്‍ നിരയെയാണ് കള്ളക്കേസുകളുടെ മറവില്‍ പോയവര്‍ഷവും ജയിലറകളില്‍ തള്ളിയത്. നരേന്ദ്രമോഡിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ദല്‍ഹി പോലിസ് ഐ.എസ്.ഐ ചാരനാക്കി മാറ്റിയ ഇംറാന്‍ മുതല്‍ ചിന്നസ്വാമി സ്‌റ്റേഡിയം തകര്‍ക്കാന്‍ ശ്രമിച്ചെന്ന പേരില്‍ സൗദിയില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന ഫസീഹ് മഹ്മൂദ് വരെ നിരവധിപേര്‍. ഇന്ത്യന്‍ ഗവണ്‍മെന്റ് തന്നെ പാസ്‌പോര്‍ട്ടും വിസയും നല്‍കിയ ഇംറാന്‍ പാക് ഭീകരനാണെന്ന പോലിസ് വാദം കേട്ട് ആദ്യം ഞെട്ടിയത് കോടതിയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ഭീകരവല്‍കരിക്കപ്പെട്ടവരുടെയും അവര്‍ക്കുവേണ്ടി വാദിക്കുന്നവരുടെയും ശബ്ദം ഉച്ച്ധിലുയര്‍ന്നുവെന്നതാണ് ഇ്ധരം കെട്ടുകേസുകള്‍ സമീപകാല്ധ് നേരിട്ട ഏറ്റവും വലിയ തിരിച്ചടി. മക്ക മസ്ജിദ് മുതല്‍ മലേഗാവ് വരെ സംഭവങ്ങളില്‍ ജയലിലടക്കപ്പെട്ട മുസ്‌ലിം യുവത്വം നിരപരാധിത്വം തെളിയിച്ച് പുറ്െധ്ധുകയും പകരം ഹിന്ദുത്വ ഭീകരര്‍ തടവറകളിലേക്ക് അയക്കപ്പെടുകയും ചെയ്തത് ഇ്ധരം എതിര്‍ ശബ്ദങ്ങള്‍ക്ക് കരു്ധ് പകര്‍ന്നു. എന്നിട്ടും മുസ്‌ലിം വേട്ടക്ക് അറുതിയുണ്ടായില്ല. പത്രപ്രവര്‍്ധകരെ വധിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ബാംഗ്ലൂരില്‍ പ്രൊഫഷണലുകളായ നാല് മുസ്‌ലിം ചെറുപ്പക്കാരെയാണ് പോലിസ് ഭീകരരാക്കിയത്. ഇവരുടെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകളും സാഹചര്യ തെളിവുകളും പുറ്ധുവന്നിട്ടും ഭരണകൂട്ധിന് അത് ബോധ്യപ്പെട്ടിട്ടില്ല. 

മുസ്‌ലിം വേട്ടയുടെ പോയവര്‍ഷ്െധ ഏറ്റവും വലിയ പ്രതീകമാണ് ദല്‍ഹിയിലെ അറിയപ്പെടുന്ന പത്രപ്രവര്‍്ധകനായ മുഹമ്മദ് അഹമ്മദ് കാസിമി. ഇസ്രായേല്‍ എംബസി സ്‌ഫോടന കേസില്‍ കുറ്റം ആരോപിച്ച് ദല്‍ഹി പോലിസ് പിടികൂടിയ കാസിമിയെ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് വരെ ചോദ്യം ചെയ്തു. ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങളെ പരസ്യമായി പരിഹസിക്കുംവിധം ഭരണകൂടം കാണിച്ച ഈ ഇസ്രായേല്‍ ദാസ്യം ദല്‍ഹി ഹൈക്കോടതിയുടെ കടു്ധ വിമര്‍ശ്ധിന് വഴിവച്ചിരുന്നു. ഇസ്രായേല്‍-അമേരിക്കന്‍ നയങ്ങളുടെ വിമര്‍ശകനായ കാസിമിയുടെ അറസ്റ്റ് അന്തര്‍ദേശീയ ഗൂഡാലോചകര്‍ക്ക് വേണ്ടി ഇന്ത്യ സംവിധാനം ചെയ്ത നാടകമായിരുന്നുവെന്ന് പിന്നീട് പുറ്ധുവന്ന വിവരങ്ങള്‍ അടിവരയിട്ടു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെങ്കിലും കാസിമി സംഭവം, മുസ്‌ലിം വേട്ടയുടെ ഭീകരത പൊതുസമൂഹ്െധ ബോധ്യപ്പെടു്ധി. അണിയറക്ക് പിന്നില്‍ ചരടുവലിച്ചിരുന്ന ഇസ്രായേല്‍-അമേരിക്കന്‍ ഭീകരക്കൂട്ട് ഇന്ത്യന്‍ പൗരസമൂഹ്െധ നേരിട്ട് വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സഖ്യകക്ഷിയായി പരസ്യ പ്രവര്‍്ധനം തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് ഈ സംഭവം രാജ്യ്െധ മനുഷ്യാവകാശ പോരാളികളെ ബോധ്യപ്പെടു്ധിയത്. 'ഭീകരത' നേരിടാന്‍ യു.എസ് സേന ഇന്ത്യക്കൊപ്പം പ്രവര്‍്ധിക്കുന്നുവെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവിട്െധ സേനാതലവന്‍ മൊഴി നല്‍കിയത് ഇതോട് ചേര്‍്ധ് വായിക്കണം. 

രാജ്യം കണ്ട ഏറ്റവും കടു്ധ പൗരാവകാശ ധ്വംസന്ധിനിരയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി കക്ഷിഭേദമേന്യ കേരളവും രാജ്യ്െധ നീതിബോധമുള്ള പൗരാവലിയും ശക്തമായി രംഗ്ധുവന്നിട്ടുണ്ട്. ഈ നീക്കങ്ങള്‍ക്കിപ്പോള്‍ മുമ്പെന്ന്േധക്കാളും കരു്ധും വേഗതയുമുണ്ട്. കോയമ്പ്ധൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പതിറ്റാണ്ട് നീണ്ട ജയില്‍ വാസം കഴിഞ്ഞ് നിരപരാധിയായി പുറ്െധ്ധിയ മഅ്ദനിയെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍്ധാണ് വീണ്ടും ജയിലിലാക്കിയത്. മനുഷ്യത്വരഹിതമായ നീതി വ്യവസ്ഥകള്‍ ദുരുപയോഗിച്ച് ഭരണകൂടവും ശത്രുക്കളും ഒന്നുചേര്‍ന്ന് കവര്‍ന്നെടു്ധ ജീവിതം തിരിച്ചുകൊടുക്കാന്‍ കഴിയാതെ ആ മനുഷ്യന്റെ സഹനങ്ങള്‍ക്കുമുന്നില്‍ നാണംകെട്ട് രാജ്യമാകെ തലതാഴ്്ധി നില്‍ക്കുമ്പോഴാണ് പ്രത്യക്ഷ്ധില്‍ തന്നെ കെട്ടിച്ചമച്ചതെന്ന് തോന്നാവുന്ന ആരോപണങ്ങളുമായി വീണ്ടും 'നിയമം' വരുന്നത്. നിയമപരമായ അവകാശങ്ങള്‍ക്ക് പരോക്ഷ വിലേക്കര്‍പെടു്ധിയും അതിമാരകമായ രോഗങ്ങള്‍ക്ക് അനിവാര്യമായ ചികില്‍സ നിഷേധിച്ചും ഭരണകൂടം മഅ്ദനിയെ അപ്രഖ്യാപിത വധശിക്ഷക്ക് വിധേയനാക്കുകയാണ്. ഇതിനടയിലാണ് മുസ്‌ലിംകള്‍ രാജ്യ്െധ വന്‍ നഗരങ്ങളില്‍ അതിഭീകരമായ പാര്‍പ്പിട വിവേചന്ധിനിര (ഹൗസിംഗ് അപ്പാര്‍തീഡ്) യാകുന്നുവെന്ന വിവരം പുറ്ധുവന്നത്. ദല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് നഗരങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ആരും വീടുകള്‍ നല്‍കാന്‍ തയാറാകുന്നില്ലെന്നും ഭൂമി വില്‍ക്കുന്നില്ലെന്നും 'ദി ഹിന്ദു'വിന്റെ അന്വേഷണം കണ്ടെ്ധി. വിദ്യാസമ്പന്നരുടെ ഹൗസിംഗ് കോളനികളിലാണ് ഏറ്റവും തീവ്രമായ വംശീയ വിവേചനം അനുഭവപ്പെടുന്നത്. അസമില്‍ മുസ്‌ലിം സുഹൃ്ധിനെ വിവാഹം ചെയ്ത വനിതാ എം.എല്‍.എയെ ആള്‍കൂട്ടം തല്ലിച്ചത് ഈയിടെയായിരുന്നു. കേരള്ധില്‍ ഹിന്ദുത്വ വര്‍ഗീയ വാദികളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് നിര്‍മിച്ചെടു്ധ മുസ്‌ലിം വിരുദ്ധ അപവാദക്കഥയായ ലൗ ജിഹാദ് പച്ചനുണയായിരുന്നുവെന്ന് ഔദ്യോഗികമായി സ്ഥികരീകരിച്ചതും ഇതേസമയ്ധാണ്. 

അന്യായമായ മുസ്‌ലിം വേട്ടയില്‍ കേരളവും ഒട്ടും പിന്നിലല്ല. പത്രപ്രവര്‍്ധകരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എഴു്ധുകാരുമടക്കം കേരള്ധിലെ മുന്നോറോളം പേരുടെ ഇ മെയില്‍ ചോര്‍്ധാന്‍ കള്ളക്കഥ മെനഞ്ഞ പോലിസ്-ഭരണകൂട ഗൂഡാലോചനാവിവരം കേട്ട ഞെട്ടലിലാണ് മലയാളകിള്‍ കഴിഞ്ഞ പുതുവര്‍ഷംക്കാലം പിന്നിട്ടത്. ഇ മെയില്‍ ചോര്‍്ധപ്പെട്ടവരില്‍ 10 പേരൊഴികെയെല്ലാം മുസ്‌ലിംകളായി എന്നത് യാദൃശ്ചികമാകാനിടയില്ല. ഇപ്പണി ചെയ്ത ഉദ്യോഗസ്ഥന് സമ്പൂര്‍ണ സംരക്ഷണമൊരുക്കിയ സര്‍ക്കാര്‍, വിവരം ചോര്‍്ധിയെന്നാരോപിച്ച് ഒരു  മുസ്‌ലിം പോലിസ് ഉദ്യോഗസ്ഥനെയും അയാളുടെ പരിചയക്കാരെയും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സംഭവ്ധില്‍ പോലിസിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടും ഉ്ധരവാദികള്‍ക്കെതിരെ നടപടിക്ക് തയാറായില്ല എന്നത് ഭരണകൂട ചാരക്കണ്ണുകളുടെ ഉറവിടം മറ്റെങ്ങോ ആണെന്ന സംശയം ബലപ്പെടു്ധുന്നു.   

ഇതിനേക്കാള്‍ ഭീകരമാണ് രാജ്യ്െധ ദലിത്-ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന അതിക്രമങ്ങളും അന്യായങ്ങളും. നക്‌സല്‍ വേട്ടയുടെ പേരില്‍ അത്യന്തം ഭീതിജനകവും അസമാനവുമായ ഭരണകൂട-പോലിസ് കൈയ്യേറ്റങ്ങള്‍ക്കാണ് ഇവര്‍ രാജ്യമെമ്പാടും ഇരയാകുന്നത്. ച്ധീസ്ഗഡില്‍ മാവോയിസ്റ്റുകളെന്ന് മുദ്രയടിച്ച് 20 ഗ്രാമീണരെ ബീജാപൂര്‍ ജില്ലയിലെ ബസ്തര്‍ മേഖലയില്‍ പോലിസ് വധിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. പ്രായപൂര്‍്ധിയാകാ്ധ കുട്ടികള്‍ വരെ ഇക്കൂട്ട്ധിലുണ്ടായിരുന്നു. കോയമ്പ്ധൂരിലെ ധര്‍മപുരിയില്‍ ദലിത് വീടുകള്‍ തീയിട്ട് നശിപ്പിച്ചാണ് സവര്‍ണ വംശീയത അതിന്റെ ഭീകരത വെളിപ്പെടു്ധിയത്. രണ്ടായിര്േധാളം പേരെ അഭയാര്‍ഥികളാക്കി മാറ്റി ഈ അക്രമം. ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ പ്രവര്‍്ധിച്ചതിനാണ് ദയാമണി ബാര്‍ലെയെ പോലിസ് പിടികൂടി ജയിലിലടച്ചത്. അവര്‍ നേരിട്ടതും മാവോയിസ്‌റ്റെന്ന ആരോപണം തന്നെ. മധ്യപ്രദേശില്‍ പര്‍തി സമുദായ്ധിന് വേണ്ടി കര്‍ഷക സമരം നയിച്ച ഡോ. സുനിലവും ഇപ്പോള്‍ അക്ധാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പോലിസും പട്ടാളവുമാണ് നീതിയും ന്യായവും. അവരുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കാന്‍ ഇറോം ശര്‍മിള നട്ധുന്ന ഐതിഹാസികമായ നിരാഹാര സമര്ധിന് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ജനപിന്തുണയാണ് സമീപകാല്ധ് കിട്ടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ ദിനംപ്രതി പുറ്െധ്ധുന്നു. അതിനേക്കാള്‍ ഭയാനകമാണ് വംശീയതയും ജാതി വിവേചനവും. ഖാപ് പഞ്ചായ്ധ് പോലുള്ള പ്രാകൃതമായ ഗോത്രനീതിയുടെ ഇരകളാകുന്നതും സ്ത്രീകളും ദലിതരും തന്നെ. ഈ വംശീയതയുടെ തുടര്‍ച്ചയായിരുന്നു അസം കലാപം. സദാചാര പോലിസിന്റെ കുപ്പായമിട്ട ഹിന്ദുത്വ ഭീകരര്‍ പെണ്‍കുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യ്ധിനുമേല്‍ വരെ കാവി നിയമം അടിച്ചേല്‍പിക്കുന്ന നിരവധി സംഭവങ്ങള്‍ക്കും രാജ്യം സാക്ഷിയായി. റോഡിലും ബസിലും ബാറിലും പാര്‍ക്കിലുമെല്ലാം അഴിഞ്ഞാടുന്ന ഈ കാവി ഭീകരത വെര്‍ച്വല്‍ ലോക്ധും ഗുണ്ടായിസം നടപ്പാക്കാന്‍ ശ്രമിച്ചത് ബാല്‍താക്കറേയുടെ മരണ്േധാടെ ലോകം കണ്ടു. 

വന്‍കിട കോര്‍പറേറ്റുകളുടെയും അവരുടെ ഏജന്റുമാരായ ഭരണകൂടങ്ങളുടെയും കൈയ്യേറ്റങ്ങളില്‍നിന്ന് മണ്ണും വെള്ളവും ആവാസ സംവിധാനങ്ങളും സംരക്ഷിക്കാന്‍ നട്ധുന്ന അതിജീവന സമരങ്ങള്‍ക്കും പോയവര്‍ഷം ഒട്ടും കുറവുണ്ടായില്ല. ഖനന വിരുദ്ധ സമരങ്ങളും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും ഏറെ സജീവമായിരുന്നു. കൂടങ്കുളം ആണവ വിരുദ്ധ സമര്െധ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ സംയുക്തമായി നട്ധിയ നീക്കങ്ങള്‍ ലോകശ്രദ്ധ നേടി. സര്‍വസജ്ജമായ ഭരണകൂട സംവിധാനങ്ങള്‍ക്കെതിരെ ഊണും ഉറക്കവുമുപേക്ഷിച്ച് ദരിദ്ര മല്‍സ്യ്െധാഴിലാളികള്‍ നട്ധുന്ന സമരം അതിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. അമാന്യമായ ആരോപണങ്ങളുന്നയിച്ച് ജനങ്ങളെ വെല്ലുവിളിച്ച പ്രധാനമന്ത്രി നടപടിയെടുക്കാന്‍ കഴിയാതെ സ്വയം പരിഹാസ്യനായി. കരയിലും കടലിലും ഒരുപോലെ പോരാടാനിറങ്ങിയ നാട്ടുകാരെ മാത്രമല്ല, അവര്‍ക്ക് പിന്തുണയുമായി പോയവരെയെല്ലാം പോലിസും പട്ടാളവും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തു. സമര്ധിന് കേരള്ധിലും ഇക്കാല്ധ് വലിയ പിന്തുണ ലഭിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധം അട്ടിമറിക്കാന്‍ നട്ധിയ നീക്കങ്ങളും കേന്ദ്ര സര്‍ക്കാറിനെ പൊതുസമൂഹ്ധില്‍ അപഹാസ്യമാക്കി. ഇതിനിടെയാണ് രാജ്യ്െധ പരിസ്ഥിതി പ്രവര്‍്ധകര്‍ക്ക് കരു്ധും കര്‍മശേഷിയും പകര്‍ന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനമധ്യ്ധിലെ്ധിയത്. പശ്ചിമഘട്ട്െധ സംരക്ഷിക്കാന്‍ അനുരഞ്ജനമില്ലാ്ധ നടപടികള്‍ ശിപാര്‍ശ ചെയ്ത റിപ്പോര്‍ട്ടിനെതിനെ വ്യവസായികളും കൈയ്യേറ്റക്കാരും കച്ചവടക്കാരും ഒറ്റക്കെട്ടായി രംഗ്ധിറങ്ങി.  കേരള സര്‍ക്കാറാകട്ടെ കണ്ണടച്ചുതുറക്കും വേഗ്ധില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് വികസന വ്യവസായികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. രാജ്യമാകെ പരിസ്ഥിതി സംവാദ്ധിന്റെ പുതിയ അധ്യാമാണ് ഇത് തുറന്നിട്ടത്. കേരള്ധിലാകട്ടെ, ഇ്ധരം ചര്‍ച്ചകള്‍ ഹരിത എം.എല്‍.എമാരെന്ന പുതിയ പ്രതിഭാസ്ധിന് തന്നെ നിമി്ധമായി. 

കേരള്ധിലെ ജീവിത പരിസര സംരക്ഷണ പോരാട്ടങ്ങള്‍ക്ക് തീപിടിച്ച കാലം കൂടിയായിരുന്നു ഇത്. നഗരമാലിന്യ നിക്ഷേപങ്ങള്‍ക്കെതിരെ ഗ്രാമങ്ങളിലുയര്‍ന്ന പ്രതിരോധ പോരാട്ടം സംസ്ഥാന്ധുടനീളം ശക്തിപ്രാപിച്ചു. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷഭരിതമായ ഏറ്റുമുട്ടലിന് ഗ്രാമവാസികളൊന്നടങ്കം വിളപ്പില്‍ശാലയില്‍ രംഗ്ധിറങ്ങി. ആ സമരം നയിക്കുന്നവരെ കള്ളക്കേസെടു്ധും നിയമം പറഞ്ഞ് വേട്ടയാടിയും ഭരണകൂടം പകതീര്‍്ധുകൊണ്ടിരിക്കുന്നു. അതിവേഗ റയില്‍, ദേശീയപായ വികസനം, ആറന്മുള വിമാന്ധാവളം, അതിരപ്പള്ളി തുടങ്ങിയ സമരങ്ങള്‍ പുതിയ വഴികളിലെ്ധി. മുല്ലപ്പെരിയാറിന്റെ പേരില്‍ ഭരണകൂടം തന്നെ സൃഷ്ടിച്ച ഭൂകമ്പം പരിസ്ഥിതി പ്രവര്‍്ധകരുടെ അതിജാഗ്രതക്ക് മുന്നില്‍ 'നഷ്ടക്കച്ചവടമായി' മാറി. എന്നാല്‍ തോട്ടഭൂമിയുടെ ഭാഗിക പരിവര്‍്ധന്ധിനും വനം കൈയ്യേറ്റക്കേസുകളുടെ ഇളവിനും തണ്ണീര്‍്ധടം നിക്ധല്‍ സാധൂകരിക്കുന്നതിനും യുക്തിരഹിതമായ നിയനമനിര്‍മാണങ്ങളാണ് സംസ്ഥാന്ധ് നടന്നത്. ഇതിനതെിരായ വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ദേശീയാടിസ്ഥാന്ധില്‍ തന്നെ നദീ സംയോജന പദ്ധതി വന്നത്. 

എന്നാല്‍ പരിസ്ഥിതി പോരാട്ടങ്ങള്‍ തൊട്ട് ട്രേഡ് യൂണിയന്‍ പ്രവര്‍്ധനം വരെ ഭീകരതയായി വ്യാഖ്യാനിക്കാവുന്ന അത്യന്തം പ്രതിലോമകരമായ നിയമ നിര്‍മാണ്ധിന് സാക്ഷ്യംവഹിച്ചാണ് 2012 ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുന്നത്. ടാഡക്കും പോട്ടക്കുമെതിരായ ജനകീയ മുന്നേറ്റം വിജയംകണ്ടതിന്റെ ആശ്വാസമാറും മുമ്പ് അതേ വകുപ്പുകള്‍ പഴയ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിച്ചേര്‍്ധിരിക്കുന്നു. രാജ്യ്െധ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കിയ വകുപ്പുകള്‍ പുതിയ രൂപ്ധില്‍ ആവര്‍്ധിക്കപ്പെടുകയാണിവിടെ. ഇതിനിടയിലും  മുമ്പെന്ന്േധക്കാളും ശക്തമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കതിരെ സംഘടിത പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട് എന്നത് ത്രീക്ഷാനിര്‍ഭരമായ സാമൂഹിക മാറ്റമാണ്. ദല്‍ഹിയില്‍ വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് നട്ധിയ ജനകീയ തെളിവെടുപ്പുകളും പ്രതിഷേധ കൂട്ടായ്മകളും സാമൂഹിക പ്രവര്‍്ധകരുടെ ഇടപെടലുകളും ഭരണകൂട വേട്ടകളുടെ നിജസ്ഥിതി രാജ്യ്ധിന് മുമ്പാകെ തുറന്നുവച്ചു. അവിചാരിതവും അപ്രതീക്ഷിതവുമായ വഴികളിലൂടെ ഇരകള്‍ക്ക് വേണ്ടി ശബ്ദമുയരുന്നതിനും രാജ്യം സാക്ഷിയായി. മാലേഗാവ് കേസില്‍ സിമിയുടെ പേരുപറയാന്‍ എസ്.പി നിര്‍ബന്ധിച്ചുവെന്ന് മാപ്പുസാക്ഷി തന്നെ വെളിപ്പെടു്ധി. മഅ്ദനിയേക്കാള്‍ മുമ്പ് അതേകേസില്‍ ജയിലില്‍ കഴിയുന്ന സക്കരിയ്യക്കെതിരായ പരാമര്‍ശങ്ങള്‍ 'പോലിസിന്റെ സാക്ഷി' തന്നെ നിഷേധിച്ചു. 1996ലെ ദല്‍ഹി ലജ്പത് നഗര്‍ സ്‌ഫോടന്ധിന് ഏര്‍പെടു്ധിയിരുന്ന വധശിക്ഷ റദ്ദാക്കിയ കോടതി 'ഭീകര വിരുദ്ധ വേട്ടയുടെ' വീഴ്ചയിലേക്ക് വിരല്‍ചൂണ്ടി. എവിടെയെങ്കിലും പടക്കം പൊട്ടിയാല്‍ രാജ്യ്ധുടനീളം മുസ്‌ലിം യുവാക്കളുടെ വീടുകള്‍ കയറിനിരങ്ങുന്ന പോലിസ് ശീല്ധിന് അല്‍പം കുറവുണ്ടായി. ശിവസേന വിരുദ്ധ പരാമര്‍ശം നട്ധിയ ണ്ട് പെണ്‍കുട്ടികളെ  മുംബെ പോലിസ് പിടികൂടിതിനെതിരെ അസാധാരണമായ പ്രതികരണമാണ് രാജ്യ്ധുണ്ടായത്. 

ദല്‍ഹിയില്‍ ബലാല്‍സംഘ്ധിനിരയായ പെണ്‍കുട്ടിയുടെ ദൈന്യത നഗര വാസികളില്‍ സൃഷ്ടിച്ച അരക്ഷിതബോധം വന്‍ ബഹുജന പ്രതിഷേധമായി തലസ്ഥാന്െധ വിറപ്പിച്ച ദിവസങ്ങളിലൂടെയാണ് ഈയാണ്ട് അവസാനിക്കുന്നത്. ജനകീയ പോരാട്ട്ധിന്റെ പുതിയ പ്രവാഹം തലസ്ഥാന്െധ അതീവ സുരക്ഷാമേഖലകളെ ലക്ഷ്യമിട്ടപ്പോള്‍ ഭരണകൂടം നിരായുധരായി. എന്നാല്‍ പ്രതിഷേധങ്ങളുടെ വര്‍ഗസ്വഭാവവും വിവേചന സംസ്‌കാരവും വെളിപ്പെടു്ധുന്ന തര്ധിലേക്ക് ദല്‍ഹി സംഭവ്ധിന്റെ ചര്‍ച്ചകള്‍  വികസിച്ചു.  'പട്ടാള്ധിന്റെയും  പോലിസിന്റെയും കാര്‍മികത്വ്ധില്‍ നിരവധി നിരപരാധികള്‍ ബലാല്‍സംഘം ചെയ്യപ്പെട്ടപ്പോഴില്ലാ്ധ രോഷമുണ്ടായത് ദല്‍ഹിയിലെ ഇര സമ്പന്ന-ഉന്നതകുല ജാതയും പ്രതികള്‍ സാധാരണക്കാരുമായതിനാലാണ്. കശ്മീരിലും മണിപ്പൂരടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പോലിസും ഭരണകൂട ആയുധമായി ബലാല്‍സംഘം ഉപയോഗിക്കുന്നുണ്ട്. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാ്ധവര്‍ ദല്‍ഹിയില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ട്ധാപ്പാണ്' എന്ന അരുന്ധതി റോയിയുടെ വിശകലനമാണ് രാജ്യ്െധ അതിദൈന്യതപേറുന്ന ജനവിഭാഗങ്ങള്‍ക്കെതിരായ അതികമ്രങ്ങളോട് നിശ്ശബ്ദത പാലിക്കുന്ന പൊതുബോധ്ധിന്റെ കാപട്യങ്ങള്‍ക്കുനേരെ വിരല്‍ചൂണ്ടിയത്. ദല്‍ഹി സമര്ധിന്റെ ന്യായവാദങ്ങള്‍ ആര്‍ക്കും നിരകാരിക്കാനാകില്ല. എന്നാല്‍ അത്രതന്നെ സുപ്രധാനമാണ് അരുന്ധതിയുടെ നിരീക്ഷണങ്ങളും. ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ട്ധിന് ബോധപൂര്‍വമായ ചില ഭൂമികകള്‍ നിശ്ചയിക്കേണ്ടതുണ്ട് എന്ന് രാജ്യ്െധ ബോധ്യപ്പെടു്ധിയാണ് ദല്‍ഹി സമരവും ഒരാണ്ടറുതിയും ചരിത്ര്ധിലേക്ക് പിന്‍വാങ്ങുന്നത്.

(മാധ്യമം 2013 പുതുവര്ഷ പതിപ്പിൽ എഴുതിയത് )




No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...