അതേസമയം ക്യാമ്പുകളില്‍ അധ്യാപകര്‍ അവധിയെടുക്കുന്നത് വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. അവധിയും ഇരട്ട മൂല്യ നിര്‍ണയവും കാരണം ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയാണിപ്പോള്‍. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിലാണ് ഇരട്ട മൂല്യനിര്‍ണയം നടക്കുന്നത്. ഇത് ഈ വിഷയങ്ങളില്‍ കുട്ടികളുടെ വിജയം കുറക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇത് മറികടക്കുകയാണ് മാര്‍ക്ക് ദാന ലക്ഷ്യം. 10-14 മാര്‍ക്ക് വരെ കിട്ടുംവിധമാണ് രണ്ടാംവര്‍ഷ മൂല്യനിര്‍ണയം നടത്തുന്നത്. ചില സ്ഥലത്തെ ക്യാമ്പുകളില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായിരുന്ന കെമിസ്ട്രിക്ക് 14 മാര്‍ക്ക് കൊടുക്കണമെന്ന് നിര്‍ദേശവുമുണ്ടായി. എന്നാല്‍ എന്‍ട്രി ലെവല്‍ മാര്‍ക്കാണ് നല്‍കുന്നതെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം. ഇതനുസരിച്ച് ചോദ്യ നമ്പര്‍ രേഖപ്പെടുത്തി, ഉത്തരമെഴുതാന്‍ ശ്രമിച്ചാല്‍ മാര്‍ക്ക് നല്‍കാം. ഇതല്ലാതെ വെറുതെ മാര്‍ക്ക് നല്‍കുന്ന അവസ്ഥയില്ലെന്നാണ് വാദം. ഇങ്ങനെ കിട്ടാവുന്ന മാര്‍ക്ക് 14 വരെ ആകുന്നതിനാല്‍ മാര്‍ക്ക് ദാനമെന്ന് പറയുകയാണത്രെ. എന്നാല്‍ ഇതാണെങ്കില്‍ തന്നെ ഫലത്തില്‍ മാര്‍ക്ക് ദാനമാണ് സംഭവിക്കുന്നത്. രണ്ടാംവര്‍ഷം കൂട്ട മോഡറേഷന്‍ നല്‍കാനും ആലോചനകള്‍ നടക്കുന്നുണ്ട്. മികച്ച വിജയം ഉറപ്പാക്കുംവിധം ഇത് നല്‍കാമെന്നാണത്രെ ധാരണ. എന്‍ജിനീയറിങ് പ്രവേശനത്തിന് ഈ മാര്‍ക്ക് പരിഗണിക്കുന്നതിനാല്‍ തോല്‍വി മാത്രമല്ല, മാര്‍ക്ക് കുറയുന്നത് പോലും വന്‍ വിമര്‍ശത്തിനിടയാക്കുമെന്ന വിലയിരുത്തലാണ് കൂട്ട മോഡറേഷന്‍ ആലോചനക്ക് പിന്നില്‍. ഒന്നാംവര്‍ഷ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്ന പ്രവണതയും തുടങ്ങിയിട്ടുണ്ട്. ഫലം രണ്ട് മാര്‍ക്കും ചേര്‍ത്തായതിനാല്‍, ഒന്നാം കൊല്ലം ഉയര്‍ന്ന മാര്‍ക്ക് നേടിയാല്‍ രണ്ടാംവര്‍ഷം എളുപ്പം വിജയം ഉറപ്പാക്കാന്‍ കഴിയും. ഇരട്ട മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അടുത്ത കൊല്ലം നേരിടാവുന്ന ഭീഷണി മുന്‍കൂട്ടി തടയുകയാണ് ഇതുവഴി. രണ്ടാംവര്‍ഷ മൂല്യനിര്‍ണയം ആദ്യവട്ടം പൂര്‍ത്തിയായ ക്യാമ്പുകളില്‍ ഒന്നാംവര്‍ഷത്തേത് കൂടുതല്‍ ഉദാരമാക്കിക്കഴിഞ്ഞു. അതേസമയം ക്യാമ്പുകളില്‍ വന്‍ തോതില്‍ അധ്യാപകര്‍ അവധിയെടുക്കുന്ന പ്രവണത ഇപ്പോഴുണ്ട്. ഇത് ഫലപ്രഖ്യാപനത്തെ ബാധിക്കുംവിധമായിക്കഴിഞ്ഞു എന്ന് ഹയര്‍സെക്കന്‍ഡറി കേന്ദ്രങ്ങള്‍ തന്നെ പറയുന്നു. ചില ക്യാമ്പുകളില്‍ ചില വിഷയങ്ങള്‍ പകുതിപോലും പൂര്‍ത്തിയാകാത്ത അസ്ഥയുണ്ട്. തൃശൂരിലെ ക്യാമ്പിലേക്കുള്ള പൊളിറ്റിക്കല്‍ സയന്‍സിന്റെ 5,000 പേപ്പര്‍ മലപ്പുറം എടരിക്കോട്ടെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തൃശൂരില്‍ അധ്യാപകര്‍ കുറഞ്ഞതാണ് കാരണം. ഇതോടെ മലപ്പുറം ക്യാമ്പ് വൈകുമെന്ന അവസ്ഥയായി. ഈരീതിയില്‍ പലയിടത്തും പേപ്പറുകള്‍ മാറ്റി അയച്ചിട്ടുണ്ട്. അധ്യാപക അവധി വലിയ പരാതിയായിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനനടപടി എടുക്കേണ്ട അവസ്ഥയാണുള്ളതെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. അധ്യാപക ക്ഷാമവും ഇരട്ട മൂല്യനിര്‍ണയവും ഫലപ്രഖ്യാപനം വൈകിപ്പിക്കുന്നത് ഒഴിവാക്കാന്‍ ഫലപ്രദമായ നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Saturday, April 30, 2011
Friday, April 29, 2011
മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി
ന്യുദല്‍ഹി: ബംഗളൂരു സ്‌ഫോടനത്തില്‍ റിമാന്റില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മഅ്ദനി എട്ട് വര്‍ഷം ജയിലില്‍ കിടന്നതാണെന്നും ഒടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍ കോടതിയെ അറിയിച്ചു. ബംഗളൂരു സ്‌ഫോടനത്തില്‍ തന്നെ ഒന്നും രണ്ടും കുറ്റപത്രത്തില്‍ മഅ്ദനിയുടെ പേര് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ശാന്തിഭൂഷന്‍ അഭ്യര്‍ഥിച്ചു. അതേസമയം, അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങളിലും മഅ്്ദനിക്ക് പങ്കുണ്ടെന്നും ഒരു കാലില്ലാത്തത് ഗൂഡാലോചനക്ക് തടസ്സമായില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ജാമ്യപേക്ഷയെ കര്‍ണാടക എതിര്‍ത്തു.
തുടര്‍ന്ന് കേസ് മാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
Thursday, April 28, 2011
സ്ത്രീ കൊലപാതകം: മുന്നില്‍ തിരുവനന്തപുരം
Wednesday, April 27, 2011
എന്ഡോസള്ഫാന് :പ്രധാനമന്ത്രി കേരളത്തെ കബളിപ്പിച്ചു
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തെ കബളിപ്പിച്ചു. കേരളത്തില്‍ നിന്ന് കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് വാഗ്ദാനം ചെയ്ത പോലെ എന്‍ഡോസള്‍ഫാന്‍ പഠനത്തിന് പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പഠന സമിതി അധ്യക്ഷന്‍ കൂടിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ ജനറല്‍ വിശ്വ മോഹന്‍ കടോച് വെളിപ്പെടുത്തി.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കണ്ട ശേഷം പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിയും വേഗം പഠനം പൂര്‍ത്തിയാക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പട്ടത്. പ്രത്യേക സമയപരിധി പ്രധാനമന്ത്രി നിര്‍ദേശിക്കുകയോ തന്നോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മൂന്ന് വര്‍ഷം വരെ പഠനം നീണ്ടേക്കുമെന്ന് പ്രധാനമന്ത്രിയോട് പ്രതികരിച്ചതായും കടോച് പറഞ്ഞു.
പഠനത്തിന്റെ സങ്കീര്‍ണത ചൂണ്ടിക്കാട്ടിയാണ് പഠനം ഏറെ നീളുമെന്ന് പറഞ്ഞത്. കേരളം, കര്‍ണാടക, ബിഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഠനം നടത്തണം. ഇവിടെയെല്ലാം മറ്റേതൊക്കെ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം പരിശോധിക്കും. നേരത്തെ വല്ല കീടനാശിനികളും ഉപയോഗിച്ചോ എന്നും അന്വേഷിക്കും. ഉപയോഗിച്ചത് എന്‍ഡോസള്‍ഫാന്‍ തന്നെയാണെങ്കില്‍ അതിന്റെ അളവ് കൂടിയത് കൊണ്ടാണോ എന്ന് പരിശോധിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചെയ്യാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ സമയം വേണ്ടി വരും. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര കൃഷി, പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കും.
കേരളത്തില്‍ ഇരകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള പരിപാടി ആവിഷ്‌ക്കരിക്കുന്നതിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ഐ.സി.എം.ആര്‍ ചുമതലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും തള്ളിയ കേരളത്തിന്റെ ഔദ്യോഗിക എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടിന് സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ജനീവ സമ്മേളനത്തില്‍ സ്വീകാര്യത ലഭിച്ച ദിവസമാണ് പുതിയ പഠനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയും കോണ്‍്രഗസ് നേതാക്കളും ചേര്‍ന്ന് സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തല്‍.
സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരകളുടെ യാതന ഗൗനിക്കാതെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിച്ചാണ് ഇന്ത്യ എന്‍ഡോസള്‍ഫാന് വേണ്ടി കാമ്പയിന്‍ നടത്തുന്നതെന്ന കേരളത്തിന്റെ നിലപാടിനുള്ള തെളിവായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ജനീവയിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി പ്രതിനിധികളുമായി നടത്തിയ കുടിയാലോചന. നാലോ അഞ്ചോ തവണ കൂടിക്കാഴ്ച ആവര്‍ത്തിച്ചതോടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി മേധാവി ഗണേശന്‍ ഹാളിലേക്ക് വരുമ്പോഴെല്ലാം 'ഇന്ത്യന്‍ ബോസ്' എന്ന് സമ്മേളന പ്രതിനിധികള്‍ പരിഹാത്തോടെ വിളിക്കാന്‍ തുടങ്ങിയിരുന്നു.
ഇന്റര്‍നെറ്റില്‍ സിനിമ; പൊലീസ് കര്‍ശന നടപടിക്ക്
കൊച്ചി: പുതിയ സിനിമകള്‍ റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ച് പൊലീസ് കര്‍ശന നടപടിക്ക്. ഇതിന് സിനിമാ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി ഉന്നതതല യോഗം ഈ മാസം 28ന് കൊച്ചിയില്‍ ചേരും. വ്യാജ സീഡി നിര്‍മാണവും വിതരണവും ഇത്രയും കാലം വീഡിയോ പൈറസി ആക്ടില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഐ.ടി ആക്ടില്‍ കൂടി ചേര്‍ത്ത് വിപുലീകരിക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പോലും ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി എസ്.ശ്രീജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ബോധവത്കരണം നടത്താന്‍ കൂടി ഉദ്ദേശിച്ചാണ് ഉന്നതതല യോഗം. സിനിമാ നിര്‍മാതാക്കളെയും ടെക്‌നിക്കല്‍ ജീവനക്കാരെയുംകൂടി ഉള്‍പ്പെടുത്തും. വ്യാജ സീഡി നിര്‍മാണവുമായി ബന്ധപ്പെട്ട കണ്ണികള്‍ തന്നെയാണ് പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. ഇതിലേറെയും തിയറ്ററുകളില്‍വെച്ച് തന്നെ രഹസ്യമായി പകര്‍ത്തപ്പെടുന്നതാണെന്നാണ് കരുതുന്നത്. അടുത്ത ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമയില്‍ തിയറ്ററിലെ ആരവങ്ങള്‍ കേട്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ ചൂണ്ടിക്കാട്ടി. തിയറ്ററില്‍ കാം കോഡുകള്‍ എന്ന ചെറുകാമറകള്‍ ഉപയോഗപ്പെടുത്തി പകര്‍ത്തിയശേഷം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇത്തരം കാമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന സിനിമകളാണ് ഏതാനും വര്‍ഷങ്ങളായി വ്യാജ സീഡികളായി പ്രത്യക്ഷപ്പെടുന്നത്. സിനിമ അപ്‌ലോഡ് ചെയ്താല്‍ പണം വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലുള്ളവര്‍ക്കുതന്നെ ഇതില്‍ പങ്കുണ്ടെന്ന സംശയവും വ്യാപകമാണ്. ചില താരങ്ങളുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ വേറെ ചില താരങ്ങള്‍ പണം മുടക്കുന്നതായും സംശയങ്ങളുമുണ്ട്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമ 43 സൈറ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പല സൈറ്റിലും ബന്ധപ്പെട്ടവര്‍ ഡിലീറ്റ് ചെയ്‌തെങ്കിലും വീണ്ടും കൂടുതല്‍ സൈറ്റുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. ഉറുമി, ആഗസ്റ്റ് 15, ഡബിള്‍സ് സിനിമകളും ഇത്തരത്തില്‍ നിരവധി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. 'പ്രാഞ്ചിയേട്ടന്‍' കേബഌലൂടെ സംപ്രേഷണം ചെയ്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി എടുക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി ശ്രീജിത്ത് പറഞ്ഞു. സിനിമാ ലോകത്തെ ഇളക്കി മറിച്ച 'അവതാര്‍' സിനിമയുടെ വ്യാജ സീഡികള്‍ സിനിമ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ മുംബൈയില്‍ ലഭ്യമായത് ബന്ധപ്പെട്ടവരെ ഞെട്ടിച്ചിരുന്നു. അന്ന് മുതലാണ് ശക്തമായ പ്രതിരോധ നടപടികളുമായി സിനിമാ ലോകം മുന്നിട്ടിറങ്ങിയത്. മോസര്‍ ബെയര്‍, യു.ടി.വി, എം.പി.എ, റിലയന്‍സ് എന്നീ വന്‍കിട നിര്‍മാതാക്കള്‍ 50 ലക്ഷം വീതം മുടക്കി വ്യാജ സീഡി നിര്‍മാണത്തിനെതിരെ സംവിധാനമുണ്ടാക്കിയെങ്കിലും ഫലപ്രദമായില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തിയും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുമാണ് ഇവര്‍ സംവിധാനം ഒരുക്കിയത്. സിനിമ റിലീസ് ചെയ്ത് 100 ദിവസം തികയും മുമ്പുതന്നെ ഒറിജിനല്‍ സീഡി പുറത്തിറക്കിയും വ്യാജ സീഡി പ്രതിരോധത്തിനായി ശ്രമിക്കുന്നുണ്ട്. ഇതിനെയും കടത്തിവെട്ടിയാണ് ഇപ്പോള്‍ റിലീസ് ദിവസം തന്നെ സീഡിയും ഇന്റര്‍നെറ്റിലും പുതിയ സിനിമ പ്രചരിക്കപ്പെടുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാജ സീഡി നിര്‍മാണം ഗുണ്ടാനിയമത്തിന്റെ പരിധിയിലാണ്്. ഇതുപോലുള്ള നിയമം കേരളത്തിലും വേണമെന്നാണ് ആവശ്യം.
Tuesday, April 26, 2011
അത്ലറ്റ് സോനു ട്രെയിനില്‍ നിന്ന് ചാടിയതാണെന്ന് റെയില്‍വേ
ലഖ്നോ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കാല്‍ നഷ്ടപ്പെട്ട ദേശീയ കായിക തകരം സോനു സിന്‍ഹയെ ആരും ബലം പ്രയോഗിച്ച് തള്ളിയിട്ടതല്ലെന്ന് റെയില്‍വേ പൊലീസ്. സോനു ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയോ യാദൃശ്ചികമായി അപകടം സംഭവിച്ചതോ ആണെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യം സോനു നിഷേധിച്ചു. മൂന്നംഗ കവര്‍ച്ച സംഘം തന്റെ സ്വര്‍ണമാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അതിനിടെ ട്രാക്കിലേക്കവര്‍ തന്നെ തള്ളിയിടുകയായിരുന്നുവെന്നും സോനു ആവര്‍ത്തിച്ചു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചതായും സോനു പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ സോനു അപകടത്തില്‍ പെട്ടതോ ആത്മഹത്യക്ക് ശ്രമിച്ചതോ ആണെന്നാണ് മനസ്സിലായത്. ആരെങ്കിലും ബലമായി തള്ളിയതിന് തെളിവൊന്നും ലഭിച്ചില്ല. അതിനുള്ള സാക്ഷികളെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ഏപ്രില്‍ 11 ന് നോയിഡയില്‍ ഐ.ടി.ബി.പിയുടെ ശാരീരിക ക്ഷമതാ പരീക്ഷ ഉണ്ടായിരുന്നില്ലെന്നും അതിന് പോയതായാണ് സോനു പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
ട്രാക്കില്‍ നിന്ന് 16 അടി ദൂരത്താണ് സോനു കിടന്നിരുന്നത്. തള്ളിയിട്ട ഒരാള്‍ അത്രയും അകലെയെത്താന്‍ സാധ്യതയില്ല. അപകട സമയത്ത് ട്രെയിന്‍ നല്ല വേഗതയിലായിരുന്നുവെന്നാണ് സോനു പറഞ്ഞത്. എന്നാല്‍ ബെല്ലാരിയിലെ ചാനയ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 250 മീറ്റര്‍ മാത്രമുള്ള അപകടം നടന്നിടത്തേക്ക് അത്ര വേഗത്തില്‍ ട്രെയിന്‍ ഓടുകയില്ല. അങ്ങനെയെങ്കില്‍ വേഗത മണിക്കൂറില്‍ എട്ട് കിലോമീറ്ററില്‍ കൂടുകയില്ലെന്നും പൊലീസ് പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ്: മുന്‍ ജഡ്ജിമാര്‍ക്ക് നോട്ടിസ്
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണ കുറുപ്പ് എന്നിവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.
മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇരു ജഡ്്ജിമാര്‍ക്കും പണം നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫാണ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ എ.ഡി.ജി.പി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി. ഈ സംഘമാണ് ഇരു ജഡ്ജിമാര്‍ക്കും നോട്ടിസ് നല്‍കിയത്. അന്വേഷണ സംഘം ഇതേവരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി, അന്വേഷി പ്രസിഡന്റ് കെ. അജിത, കെ.എ. റഊഫ്, ജമീല മാങ്കാവ്, ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ചാര്‍ജ് എം.പി. ബഷീര്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
(madhyamam/http://www.madhyamam.com/news/72983/110426)
Monday, April 25, 2011
മുസ്‌ലിംകളെ സംരക്ഷിക്കരുതെന്ന് മോഡിയുടെ ഓഫിസ് ആവശ്യപ്പെട്ടു
ShareThis
കച്ച്: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഓഫിസര്‍ രംഗത്ത്. മോഡിക്കെതിരെ മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയതിനു തൊട്ടുടനെയാണ് പുതിയ വെളിപ്പെടുത്തല്‍. തന്റെ സഹോദരനും ഐ.പി.എസ് ഓഫിസറുമായ കുല്‍ദീപ് ശര്‍മയെ തേടി കലാപവേളയില്‍ മോഡിയുടെ ഓഫിസില്‍നിന്ന് ഫോണ്‍ വന്നതായും മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും കലാപകാരികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും നിര്‍ദേശിച്ചതായുമാണ് ഐ.എ.എസ് ഓഫിസര്‍ പ്രദീപ് ശര്‍മയുടെ വെളിപ്പെടുത്തല്‍. ഗോധ്രാനന്തര കലാപ സമയത്ത് ജാംനഗറിലെ മുനിസിപ്പല്‍ കമീഷണര്‍ ആയിരുന്ന പ്രദീപ് ഭൂമി അഴിമതിയില്‍പ്പെട്ട് ജയിലില്‍ കഴിയുകയാണിപ്പോള്‍. ആരോപണം ഉന്നയിച്ചു പ്രത്യേകാന്വേഷണ സംഘം അധ്യക്ഷന്‍ ആര്‍.കെ. രാഘവന് ഇദ്ദേഹം കത്തയക്കുകയായിരുന്നു. സഹോദരനുള്ള ഫോണ്‍ ലഭിച്ചത്തനിക്കായിരുന്നു. ആ സമയത്ത് അഹ്മദാബാദ് മേഖലയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്ന കുല്‍ദീപിനോട് കലാപത്തിനിടെ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന ഒരുവിധ നടപടിയും കൈക്കൊള്ളരുതെന്ന് പറയാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു -പ്രദീപ് പറയുന്നു. തന്നെ വിളിച്ച ഉദ്യോഗസ്ഥന്റെ പേര് എസ്.ഐ.ടി മുമ്പാകെ വെളിപ്പെടുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്രിസ് വന്‍ നാഗരിഗകത ആകാമെന്ന് നിഗമനം; കൊടുങ്ങല്ലൂരിലും ഗവേഷണം
മാമ്പഴം പെറുക്കാന്‍ ഈ ഉണ്ണി വരില്ല
Sunday, April 24, 2011
നടപ്പാക്കിയ നയങ്ങള്‍ക്ക് പിന്‍വാതില്‍ അംഗീകാരം (ജലനയം... രണ്ടാം ഭാഗം)
വരുന്നൂ, ജലനയം ലോക ബാങ്കിന് വേണ്ടി (ഒന്നാം ഭാഗം)
വിലക്കയറ്റം അഥവ ആഗോളവല്‍കരണകാലത്തെ ജഴ്സി പശു വിപ്ലവം
Saturday, April 23, 2011
അട്ടപ്പാടിയില്‍ ഞെട്ടിപ്പിക്കുന്ന ലൈംഗിക ചൂഷണം
സ്കൂള്‍ പ്രവേശം: പ്രതിസന്ധി സൃഷ്ടിച്ചത് സര്‍ക്കാറിന്റെ രാഷ്ട്രീയനീക്കം
പി.പി.പി: ആഗോളീകരണ കാലത്തെ കോര്‍പറേറ്റ് കുറുക്കുവഴി
സ്നേഹത്തണലില്‍ സുറയ്യക്ക് അന്ത്യനിദ്ര
കണ്ണീര്‍ പട്ടില്‍ പൊതിഞ്ഞ് സുറയ്യയെ അനന്തപുരി ഏറ്റുവാങ്ങി
എരിതീയിലണഞ്ഞു ആ വെയില്‍ പക്ഷി
മരണപ്പെട്ടവന്റെ വിലാസത്തില്‍ അയ്യപ്പന് ഗാഢനിദ്രയുടെ നാലാം രാത്രി
പലായകരുടെ പറുദീസ
ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...
-
1956ലെ ഭാഷാ സംസ്ഥാന രൂപീകരണത്തോടെയാണ് ഇന്നത്തെ കേരളും രൂപപ്പെട്ടത്. പൌരാണിക ചരിത്രത്തെക്കുറിച്ച് പൊതുസ്വീകാര്യമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടി...
-
ശ്രീമൂലം പ്രജാസഭയുടെ അയ്യന് കാളി പങ്കെടുത്ത ആദ്യ അഷ്ടമയോഗം നടന്നത് 1912 ല്‍. ആ യോഗത്തിന്റെ ഏഴാം ദിവസം മാര്‍ച്ച് 4 ന് നടത്തിയ പ്രസംഗത്തി...
-
ആശയം രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ അടിമുടി അഴിച്ചുപണിയുന്ന തരത്തിലുള്ള സമഗ്രമായ വിദ്യാഭ്യാസ നയം മാറ്റത്തിന് രണ്ടാം മോദി സര്ക്കാ...