Showing posts with label അപ്ഡേറ്റ്. Show all posts
Showing posts with label അപ്ഡേറ്റ്. Show all posts

Monday, July 8, 2013

ദുഖമില്‍ കപ്പലുകള്‍ക്കായി ഒമാന്‍ ഓയിലിന്റെ ഇന്ധന ടെര്‍മിനല്‍

മസ്‌കത്ത്: ദുഖം തുറമഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നിറക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ടെര്‍മിനല്‍ നിര്‍മിക്കും. ഒമാന്‍ ഓയില്‍ നിര്‍മിക്കുന്ന ഈ ടെര്‍മിനല്‍ എല്ലാതരം കപ്പലുകള്‍ക്കും വന്നുപോകാവുന്ന തരത്തില്‍ വലുതായിരിക്കും. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ബിസിനസ് വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നതെന്ന് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ ഉമര്‍ അഹ്മദ് ഖത്തന്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

്പപത്ത് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഒമാനിലെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച ഇതിന് ഏറെ സഹായകരമായി. ഈ നേട്ടത്തിന്റെ ഒരു ഭാഗം ഒമാനില്‍ തന്നെ കമ്പനി നിക്ഷേപിക്കും. മൂന്ന് പ്രധാന പദ്ധതികളാണ് ഇപ്പോള്‍ ഒമാന്‍ ഓയിലിന്റെ പരിഗണനയിലുള്ളത്. ഒന്ന് മസ്‌കത്ത് ഗ്യാസ് ഏറ്റെടുക്കലാണ്. അതിന്റെ നടപടികള്‍ ഏറെക്കുറെ മുന്നോട്ടുപോയിക്കഴിഞ്ഞു. രണ്ടാമത്തേത് ദുഖം തുറമുഖ വികസന പദ്ധതികളാണ്. ദുഖമില്‍ കപ്പുലുകള്‍ക്ക് ഇന്ധനം നിറക്കാര്‍ കഴിയുന്ന ഫില്ലിംഗ് സ്‌റ്റേഷനോടുകൂടിയ ടെര്‍മിനലാണ് ലക്ഷ്യമിടുന്നത്. ദുഖം വഴി കടന്നുപോകുന്ന കപ്പലുകള്‍ക്കും ഇവിടെയെത്തുന്ന കപ്പലുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ടെര്‍മിനലാകും നിര്‍മിക്കുക. എല്ലാതരം കപ്പലുകള്‍ക്കും വന്നുപോകാന്‍ കഴിയുന്നതാകുമത്. രണ്ട് മുതല്‍  നാല് വരെ വര്‍ഷങ്ങള്‍ക്കകം പൂര്‍ത്തയാക്കാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്. സോഹാര്‍ തുറമുഖത്തും കമ്പനി പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇവിടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ജര്‍മന്‍ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. സോഹാറിലും ദുഖമിലും ഇന്ധന സംഭരണ കേന്ദ്രങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം ഏതാണ്ട് 10 സ്‌റ്റേഷനുകള്‍ ആരംഭിക്കുക എന്നതാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യംവക്കുന്നത്. നിലവില്‍ 145 സ്‌റ്റേഷനുകളുണ്ട്. എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന കേന്ദ്രങ്ങളാണ് കമ്പനി ലക്ഷ്യം വന്നത്. ഒമാന്‍ ഓയില്‍ ശൃംഖല വ്യാപിപ്പിക്കും. ബിസിനസ് വൈവിധ്യവല്‍കരണത്തിനും കമ്പനി ഉദ്ദേശിക്കുന്നു. മസ്‌ക്കറ്റ് ഗ്യാസ് ഏറ്റെടുത്തത് അതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

2003ല്‍ ആരംഭിച്ച ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി ഒമാനിലെ ഇന്ധന വിപണിയിലെ മുഖ്യ പങ്കാളിയാണ്. തദ്ദേശീയ കമ്പനി എന്ന നിലയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒമാന്‍ ഓയില്‍ ഗ്രാമീണ മേഖലയിലും തമായ വിതരണ ശൃംഖലയുള്ള സ്ഥാപനമാണ്. ജനറല്‍ മാനേജര്‍മാരായ ഫൈസല്‍ അബ്ദുല്‍ അസീസ് ഷന്‍ഫാറി, നബീല്‍ സലീം റുവൈദി, അഹ്മദ് കാമില്‍, മുഹമ്മദ് അമോര്‍, രാജ ഷഹ്‌റീന്‍, ഹുസെന്‍ ഒമാല്‍ അല്‍ ഇസ്ഹാഖി എനിനവരടങ്ങിയ സംഘമാണ് ഇപ്പോള്‍ ഒമാന്‍ ഓയിലിനെ നയിക്കുന്നത്.

(gulfmadhyamam 04..07..13)

Friday, July 8, 2011

സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയില്‍ ദലിത് ഉദ്യോഗസ്ഥയെ തരംതാഴ്ത്തി

തിരുവനന്തപുരം: തിരുവന്തപുരം പബ്ലിക് ലൈബ്രറിയില്‍ ദലിത് ഉദ്യോഗസ്ഥയെ തരംതാഴ്ത്തി താഴെ തസ്തികയിലെ ജോലികള്‍ക്ക് നിയോഗിച്ചു. ലൈബ്രറിയിലെ സീനിയര്‍ ഡപ്യൂട്ടി ലൈബ്രേറിയന്‍ പി.കെ ശോഭനയെയാണ് സ്റ്റേറ്റ് ലൈബ്രേറിയന്‍ തരംതാഴ്ത്തിയത്. മെയ് 18 മുതല്‍ ബാധകമായ ഉത്തരവ് ലൈബ്രററിയുടെ പ്രവര്‍ത്തനങ്ങളെ തന്നെ ബാധിച്ചുതുടങ്ങി. വൈകുന്നേരം ഷിഫ്റ്റില്‍ ഉത്തരവാദിത്തമുള്ള ജീവനക്കാരില്ല എന്ന കാരണം പറഞ്ഞാണ് ഇവരെ തരംതാഴ്ത്തിയത്. ഡപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയനെതിരായ നീക്കങ്ങളുടെ ഭാഗമായാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടെ ചുമതലയേറ്റ സമയത്ത് ഇവരെ സീറ്റ് നല്‍കാതെ പീഡിപ്പിച്ചത് മുമ്പ് വിവാദമായിരുന്നു. നിയമ പ്രകാരം അടുത്ത സ്റ്റേറ്റ് ലൈബ്രേറിയന്‍ ആകേണ്ട ദലിത് ഉദ്യോഗസ്ഥയെ അതില്‍ നിന്ന് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ഉത്തരവിറക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തന്റെ അധികാരം വിനിയോഗിക്കുന്നത് പലതവണ സ്റ്റേറ്റ് ലൈബ്രേറിയന്‍ തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് പുതിയ ഉത്തരവിനെതിരെ സര്‍ക്കാറിന് നല്‍കിയ പരാതിയില്‍ ശോഭന പറയുന്നു.
സീനിയര്‍ ഡപ്യൂട്ടി ലൈബ്രേറിയന്റെ ചുമതലകളും അധികാരങ്ങളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതനുസരിച്ച് വിപുലമായ അധികാരങ്ങളുള്ള സീനിയര്‍ ഡപ്യുട്ടി ലൈബ്രേറിയനെ ഷിഫ്റ്റ് ചുമതല മാത്രമുള്ള ഡ്യുട്ടി ലൈബ്രേറിയന്റെ ജോലികള്‍ നിര്‍വഹിക്കാനാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 2001ല്‍ ഫസ്റ്റ് ഗ്രേഡ്ലൈബ്രേറിയനായി സര്‍വീസില്‍ പ്രവേശിച്ച കാലത്ത് നിര്‍വഹിച്ച ജോലികളാണ് പുതിയ ഉത്തരവ് വഴി ശോഭന വീണ്ടും ചെയ്യേണ്ടിവരുന്നത്. സീനിയര്‍ ഡപ്യുട്ടി ലൈബ്രേറിയന്‍ എന്ന നിലയില്‍ ഇവര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക മുറിയില്‍ നിന്നും ഇവര്‍ ഇതോടെ പുറത്തായി. പേരെഴുതിവച്ച മുറിയുടെ മുന്നില്‍ മറ്റൊരു സീറ്റിലിരുന്ന് ജോലി ചെയ്യുകയാണിപ്പോള്‍. സര്‍ക്കാര്‍ ഉത്തരവ് വഴി നര്‍ണയിച്ച് നല്‍കിയ ഡലഗേഷന്‍ ഓഫ് പവര്‍ ഗവണ്‍മെന്റ് അനുമതിയില്ലാതെ ഭേദഗതി വരുത്തി, ലൈബ്രേറിയന്‍മാരെ പുനര്‍വിന്യസിക്കാന്‍ അധികാരമുള്ള ഡപ്യൂട്ടി ലൈബ്രേറിയന്‍ അറിയാതെ ഇതിനായി നടപടികളെടുത്തു തുടങ്ങിയ പരാതികളും സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.
ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയന്‍മാരാണ് ഷിഫ്റ്റ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. കാലങ്ങളായി തുടരുന്ന ഈ രീതി മാറ്റിയാണ് സ്റ്റേറ്റ് ലൈബ്രേറിയന് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥയെ ഇതിന് നിയോഗിച്ചത്. മുഴുവന്‍ ഷിഫ്റ്റുകളുടെയും ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥയാണിവര്‍. വൈകുന്നേരത്തെ ഷിഫ്റ്റില്‍ ഉത്തരവാദപ്പെട്ടവരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ലൈബ്രേറിയന്റെ നടപടി. ഗസറ്റഡ് തസ്തികയായ ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയന്‍മാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല എന്ന് ലൈബ്രേറിയന്‍ തന്നെ പരോക്ഷമായി സമ്മതിക്കുകയാണ് ഈ ഉത്തരവില്‍ ചെയ്യുന്നത്. എന്നാല്‍ അവരുടെ വീഴ്ച പരിഹരിക്കാന്‍ നടപടികള്‍ എടുക്കാതെ, പകരം സീനിയര്‍ ഉദ്യോഗസ്ഥയെ താഴെ തസ്തികയിലുള്ളവരുടെ ജോലികൂടി ഏല്‍പിക്കുകയാണ് ചെയ്തത്.
ഉത്തരവിനെതിരെ പി.കെ ശോഭന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഇവര്‍ക്കെതിരായാണ് റിപ്പോര്‍ട്ടുണ്ടായതെന്നാണ് വിവരം. പ്രമുഖ സി.പി.എം നേതാവിന്റെ ഏറ്റവുമടുത്ത ബന്ധുവായ സ്റ്റേറ്റ് ലൈബ്രേറിയന് അനുകൂലമായി രാഷ്ട്രീയ ഇടപെടുലുകള്‍ ഉണ്ടായതായും പറയപ്പെടുന്നു. സ്റ്റേറ്റ് ലൈബ്രേറിറയനും ഡപ്യുട്ടി ലൈബ്രേറിയനും അംഗങ്ങളായ ഉദ്യോഗസ്ഥ യൂനിയനും വിഷയത്തില്‍ ഇടപെടാന്‍ ഇതുവരെ തയാറായിട്ടില്ലത്രെ. ഉത്തരവിനെതിരെ വീണ്ടും പരാതി നല്‍കാനുള്ള നീക്കത്തിലാണ് ശോഭന. ഇതിനിടെ ഒരു ദലിത് സംഘടന എസ്.എസി^എസ്.ടി കമീഷനും പരാതി നല്‍കിയിട്ടുണ്ട്.

(madhyamam...08..07..11)

Friday, May 27, 2011

ഗോവിന്ദച്ചാമിയെ ചാര്‍ളിയാക്കിയ സംഘം പ്രാര്‍ഥനകളുമായി സൗമ്യയുടെ വീട്ടില്‍

തൃശൂര്‍: ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട 'ആകാശപ്പറവകള്‍' കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെ നിത്യസന്ദര്‍ശകര്‍. എന്നാല്‍ ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കിയത്'ആകാശപ്പറവകളാ'ണെന്ന ആരോപണങ്ങളെക്കുറിച്ചോ അവരുടെ സംഘത്തില്‍പെട്ടവരാണ് നിത്യമെന്നോണം വീട്ടിലെത്തി പ്രാര്‍ഥനകള്‍ നടത്തുന്നതെന്നോ അറിയാതെയാണ് നിഷ്‌കളങ്കരായ വീട്ടുകാര്‍ ഇവരുടെ പ്രാര്‍ഥനകളുമായി സഹകരിക്കുന്നത്.

സൗമ്യവധക്കേസില്‍ പ്രതിയായ ചാര്‍ളി തോമസ് അറസ്റ്റിലായതിന് പിറകെയാണ് ദല്‍ഹി കേന്ദ്രമായ ഗ്രൂപ്പിന്റെ എറണാകുളം ശാഖയിലുള്ളവര്‍ സൗമ്യയുടെ വീട്ടിലെത്തിയത്. നാലുവര്‍ഷം മുമ്പ് മതംമാറിയ ചാര്‍ളി തോമസിനെ രക്ഷിക്കാന്‍ ആകാശപ്പറവകളാണ് അഡ്വ.ബി.എ.ആളൂരിനെക്കൊണ്ട് കേസ് ഏറ്റെടുപ്പിച്ചതെന്നും ആരോപണമുണ്ട്. 'ആകാശപ്പറവകളാ'ണ് തന്നെ കേസ് ഏല്‍പിച്ചതെന്ന ആരോപണം നിഷേധിച്ച അഡ്വ.ആളൂര്‍, തന്റെ പിന്നില്‍ തമിഴ്‌നാട്ടിലെ ഒരു ക്രിമിനല്‍ സംഘമാണെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയ ഇദ്ദേഹം, ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന സാമൂഹികപ്രതിബദ്ധതയാണ് കേസ് ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ആദ്യം പറഞ്ഞത്. തൃശൂര്‍ ജില്ലാ അതിവേഗ കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതോടെ ഹൈകോടതിയെ സമീപിക്കുമെന്ന് മാധ്യമങ്ങളോട് പറയുന്നതിനിടെ, ഗോവിന്ദച്ചാമിയുടെ വീട്ടുകാരും ബന്ധുക്കളും അഭ്യര്‍ഥിച്ചതോടെയാണ് കേസ് ഏറ്റെടുത്തതെന്നാണ് വെളിപ്പെടുത്തിയത്. ദക്ഷിണ റെയില്‍വേയില്‍ മോഷണമുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നും അയാള്‍ക്കുവേണ്ടി കേസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി അറസ്റ്റിലായതിന്റെ രണ്ടാംനാള്‍ തമിഴ്‌നാട്ടില്‍ നിന്ന് തനിക്ക് ഫോണ്‍ വന്നുവെന്നാണ് ആളൂരിന്റെ പുതിയ പ്രതികരണം. അതേസമയം, സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയുടെയും സഹോദരന്‍ സന്തോഷിന്റെയും വിശ്വാസം പിടിച്ചുപറ്റി പ്രാര്‍ഥനകളും മറ്റുമായി ആകാശപ്പറവകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് അഡ്വ.ആളൂര്‍ പ്രത്യക്ഷപ്പെട്ടത്. സൗമ്യയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ആളൊഴിഞ്ഞതുമുതലാണ് മതപരിവര്‍ത്തനസംഘം ഷൊര്‍ണൂരിലെത്തിയത്. പ്രദേശത്തെ മറ്റുസാമുദായിക സംഘടനകളുമായി ചേര്‍ന്ന് സമൂഹപ്രാര്‍ഥനയെന്നപേരിലായിരുന്നു തുടക്കം. സൗമ്യയുടെ വേര്‍പാടിനുശേഷം നിരന്തരം ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യുന്ന 'ആകാശപ്പറവകളുടെ കൂട്ടുകാരാണ്' ഞങ്ങള്‍ക്ക് ഇപ്പോള്‍ സാന്ത്വനം നല്‍കുന്നതെന്ന് അമ്മ സുമതി പറയുന്നു. ഇപ്പോള്‍ കുറച്ചുദിവസമായി അവരെ കാണാനില്ല. ഏറണാകുളത്തെ പള്ളിയില്‍ എന്തോ ചടങ്ങുനടക്കുന്നതിനാലാണ് വരാത്തതെന്ന് കരുതുന്നു-'ആകാശപ്പറവകളുടെ കൂട്ടുകാര്‍' എന്നപേരില്‍ പുറത്തിറങ്ങിയ പുസ്തകം മറച്ചുനോക്കി അവര്‍ പറഞ്ഞു. 'ദിവ്യകാരുണ്യ ചിരിറ്റബിള്‍ ട്രസ്റ്റ്' എന്ന പേരില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന 'സ്വര്‍ഗ ദ്വാര്‍ ആശ്രമ്' സ്ഥാപകന്‍ ഫാ.ജോര്‍ജ് കുറ്റൂര്‍ എഡിറ്റര്‍ ആയിട്ടുള്ളതാണ് പുസ്തകം. കടന്നുപോകുന്ന ട്രെയിനിനൊപ്പം സൗമ്യയുടെ ചിത്രം ആലേഖനം ചെയ്ത പുസ്തകത്തില്‍ 'നിന്റെ സഹോദരി സൗമ്യമോള്‍ എവിടെ?' എന്ന എഡിറ്റോറിയലുമുണ്ട്. ഫാ.ജോര്‍ജ് കുറ്റൂര്‍ എഴുതിയ എഡിറ്റോറിയലില്‍ 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയര്‍ത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല'. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ?. പ്രാര്‍ഥനയും ഉപവാസവും നോമ്പും വഴി നമ്മളില്‍ തന്നെ മറഞ്ഞുകിടക്കുന്ന ദുരാശകള്‍ക്കും ദുര്‍വാസനകള്‍ക്കും എതിരെ നമുക്ക് പോരാടാം' എന്ന് ചേര്‍ത്തിരിക്കുന്നു. ഗോവിന്ദച്ചാമി ദല്‍ഹിയിലെ ആകാശപ്പറവകളുടെ ഗ്രൂപ്പില്‍വെച്ച് ചാര്‍ളി തോമസായതെന്ന ആരോപണം ശക്തമായിരിക്കെയാണ്, ഇയാളോട് പൊറുക്കണമെന്ന പ്രാര്‍ഥനയുമായി സംഘം സൗമ്യയുടെ വീട്ടുകാരെ സാന്ത്വനിപ്പിക്കുന്നത്.

(madhyamam....27/05/12)

Tuesday, May 3, 2011

ഉസാമ യെ കൊന്നത് അംഗരക്ഷകനെന്ന് റിപ്പോര്‍ട്ട്


ഇസ്‌ലാമാബാദ്:അല്‍ ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിനെ കൊന്നത് സ്വന്തം അംഗരക്ഷകന്‍ തന്നെയായിരിക്കാമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ പിടിയിലാകുന്നത് തടയാന്‍ വേണ്ടി ഉസാമയുടെ ആഗ്രഹപ്രകാരം അംഗരക്ഷകന്‍ തന്നെ വെടിവെച്ചതാകാമെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാകിസ്ഥാനിലെ 'ഡോണ്‍'പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വെടിവെപ്പ് നടന്ന സ്ഥലം സൂക്ഷമമായി പരിശോധിച്ചാല്‍ ചെറുത്തുനില്‍പ്പിനിടയില്‍ ഇത്ര അടുത്ത്‌നിന്ന് ഉസാമക്ക് വെടിയേല്‍ക്കാന്‍ സാധ്യതയില്ല.-ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അമേരിക്കന്‍ സംഘം സ്ഥലം വിട്ടശേഷം ഉസാമയുടെ താവളം നേരിട്ട് പരിശോധിച്ച പാക് ഉദ്യോഗസ്ഥന്‍ പറയുന്നു. ഉയരത്തിലുള്ള ചുമരിനാല്‍ ചുറ്റപ്പെട്ട ഉസാമയുടെ വിശാലമായ വളപ്പിലെ അമേരിക്കന്‍ റെയ്ഡിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണം.

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ അബെറ്റാബാദില്‍ പാക് സൈനിക അക്കാദമിക്ക് സമീപത്തെ കൂറ്റന്‍ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ കമാന്‍ഡോ ആക്രമണത്തില്‍ നെറ്റിയില്‍ വെടിയേറ്റാണ് ബിന്‍ലാദന്‍ മരിച്ചതെന്നാണ് അമേരിക്ക ലോകത്തെ അറിയിച്ചത്. ഉസാമയുടെ മനുഷ്യകവചമായി ഉപയോഗിച്ച ഒരു മകനും രണ്ടു സന്ദേശവാഹകരും ഒരു സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ പങ്കെടുത്ത രണ്ടു ഹെലികോപ്ടറുകളില്‍ ഒന്ന് തകര്‍ന്നത് താഴെ നിന്നുള്ള റോക്കറ്റാക്രമണത്തിലോ വെടിവെപ്പിലോ അല്ലെന്നും പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാഹചര്യത്തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നത് ഹെലികോപ്ടര്‍ സാങ്കേതികതകരാര്‍ മൂലം വീണതാണെന്നാണ്. ഓപ്പറേഷനിടയില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ടത് ഈ ഹെലികോപ്ടര്‍ അമേരിക്കന്‍ സേന തന്നെ നശിപ്പിച്ചതിന്റെയാകാം. അമേരിക്കന്‍ വാദത്തിന് വിരുദ്ധമായി ബിന്‍ ലാദിന്റെ മൂന്നു അംഗരക്ഷകര്‍ കൊല്ലപ്പെട്ടതായി പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിയെന്ന് കരുതുന്ന ഒരാളുടെ മൃതദേഹം വീട്ടുവളപ്പിലും രണ്ടു അംഗരക്ഷകരുടെ മൃതദേഹം വീട്ടിനകത്തും കിടക്കുകയായിരുന്നു. ഉസാമയുടെ മൃതദേഹം മാത്രമെടുത്ത് അമേരിക്കന്‍ സേന സ്ഥലംവിട്ടു. വീട്ടിലുണ്ടായിരുന്ന വനിതകളെയും കുട്ടികളെയുമെന്നും അവര്‍ ശ്രദ്ധിച്ചില്ല- ഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Friday, April 29, 2011

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി


ന്യുദല്‍ഹി: ബംഗളൂരു സ്‌ഫോടനത്തില്‍ റിമാന്റില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മഅ്ദനി എട്ട് വര്‍ഷം ജയിലില്‍ കിടന്നതാണെന്നും ഒടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍ കോടതിയെ അറിയിച്ചു. ബംഗളൂരു സ്‌ഫോടനത്തില്‍ തന്നെ ഒന്നും രണ്ടും കുറ്റപത്രത്തില്‍ മഅ്ദനിയുടെ പേര് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ശാന്തിഭൂഷന്‍ അഭ്യര്‍ഥിച്ചു. അതേസമയം, അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങളിലും മഅ്്ദനിക്ക് പങ്കുണ്ടെന്നും ഒരു കാലില്ലാത്തത് ഗൂഡാലോചനക്ക് തടസ്സമായില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ജാമ്യപേക്ഷയെ കര്‍ണാടക എതിര്‍ത്തു.

തുടര്‍ന്ന് കേസ് മാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്.

(madhyamam)

Thursday, April 28, 2011

സ്ത്രീ കൊലപാതകം: മുന്നില്‍ തിരുവനന്തപുരം



തിരുവനന്തപുരം: തലസ്ഥാന ജില്ല സ്ത്രീ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലെന്ന് കണക്കുകള്‍. 2010 ഏപ്രില്‍ ഒന്നു മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീകളുടെ ദുരൂഹമരണങ്ങളില്‍ ഏറ്റവും അധികം നടന്നത് തിരുവനന്തപുരത്താണ്.
ജില്ലയില്‍ 23 സ്ത്രീകളാണ് ഇക്കാലയളവില്‍ ദുരൂഹമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ 102 സ്ത്രീകള്‍ ദുരൂഹമായി കൊല്ലപ്പെട്ടു. കേരള വനിതാ കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം. കാസര്‍കോട് ജില്ല സ്ത്രീകളുടെ ദുരൂഹ മരണങ്ങളുടെ കാര്യത്തില്‍ അല്‍പ്പം ആശ്വാസം പകരുന്നു. ഒരാളുടെ മരണം മാത്രമേ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. തിരുവനന്തപുരത്തിന് തൊട്ട് പിന്നാലെ പാലക്കാടാണ്. പാലക്കാട്ട് 12 മരണങ്ങള്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ട് 10ഉം കൊല്ലത്ത് എട്ടും ആലപ്പുഴയില്‍ ഏഴും സ്ത്രീകള്‍ ദുരൂഹമായി കൊല്ലപ്പെട്ടു.2009 ല്‍ 103 സ്ത്രീകളും 2008 ല്‍ 124 സ്ത്രീകളും ദുരൂഹമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേരളത്തില്‍ 329 സ്ത്രീകളാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷം വയനാട് മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. കോട്ടയത്ത് ആറും എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അഞ്ചു വീതവും തൃശൂരില്‍ നാലും കണ്ണൂരില്‍ ആറും മലപ്പുറത്ത് ഏഴും സ്ത്രീകളാണ് കൊല്ലപ്പെട്ടത്. വനിതാ കമീഷനില്‍ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ മാത്രമേ ഇതില്‍ പെടൂ. കമീഷനില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്.അത് ചേര്‍ക്കുമ്പോള്‍ എണ്ണം ഇതിലും വര്‍ധിക്കും.
ഇതു കൂടാതെ 389 സ്ത്രീ പീഡന കേസുകളും കഴിഞ്ഞ വര്‍ഷം വനിതാ കമീഷനു ലഭിച്ചു. ഇതിലും തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 97 സ്ത്രീപീഡന കേസുകളാണ് തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിനു പുറമേ 2009^2010 വര്‍ഷത്തില്‍ കമീഷന് മുന്നിലെത്തിയ കേസുകളില്‍ അധികവും തിരുവനന്തപുരത്ത് നിന്നാണ്. 2183കേസുകളാണ് തിരുവനന്തപുരത്ത് നിന്ന് രജിസ്റ്റര്‍ ചെയ്തത്.മറ്റൊരു ജില്ലയും ആയിരത്തിന് മേല്‍ പോയിട്ടില്ല. കേസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയില്‍ നിന്ന് 622 കേസുകളാണ് കമീഷന് മുമ്പാകെ എത്തിയിട്ടുള്ളത്.
ഏറ്റവും കുറവ് പരാതികളുള്ളത് വയനാട്ടില്‍ നിന്നാണ്. 96 പരാതികള്‍ മാത്രമാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ (516), പത്തനം തിട്ട (302), ഇടുക്കി (300), കോട്ടയം (555), എറണാകുളം (572), തൃശൂര്‍ (289), പാലക്കാട്, (292), മലപ്പുറം (317), കോഴിക്കോട് (294), കണ്ണൂര്‍ (238), കാസര്‍കോട് (133) എന്നിങ്ങനെയാണ് കഴിഞ്ഞ കൊല്ലം വനിതാ കമീഷനിലെത്തിയ പരാതികള്‍.

(മാധ്യമം/28...04...11)

Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍ :പ്രധാനമന്ത്രി കേരളത്തെ കബളിപ്പിച്ചു


ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തെ കബളിപ്പിച്ചു. കേരളത്തില്‍ നിന്ന് കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് വാഗ്ദാനം ചെയ്ത പോലെ എന്‍ഡോസള്‍ഫാന്‍ പഠനത്തിന് പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പഠന സമിതി അധ്യക്ഷന്‍ കൂടിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ ജനറല്‍ വിശ്വ മോഹന്‍ കടോച് വെളിപ്പെടുത്തി.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കണ്ട ശേഷം പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിയും വേഗം പഠനം പൂര്‍ത്തിയാക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പട്ടത്. പ്രത്യേക സമയപരിധി പ്രധാനമന്ത്രി നിര്‍ദേശിക്കുകയോ തന്നോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മൂന്ന് വര്‍ഷം വരെ പഠനം നീണ്ടേക്കുമെന്ന് പ്രധാനമന്ത്രിയോട് പ്രതികരിച്ചതായും കടോച് പറഞ്ഞു.

പഠനത്തിന്റെ സങ്കീര്‍ണത ചൂണ്ടിക്കാട്ടിയാണ് പഠനം ഏറെ നീളുമെന്ന് പറഞ്ഞത്. കേരളം, കര്‍ണാടക, ബിഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഠനം നടത്തണം. ഇവിടെയെല്ലാം മറ്റേതൊക്കെ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം പരിശോധിക്കും. നേരത്തെ വല്ല കീടനാശിനികളും ഉപയോഗിച്ചോ എന്നും അന്വേഷിക്കും. ഉപയോഗിച്ചത് എന്‍ഡോസള്‍ഫാന്‍ തന്നെയാണെങ്കില്‍ അതിന്റെ അളവ് കൂടിയത് കൊണ്ടാണോ എന്ന് പരിശോധിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചെയ്യാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ സമയം വേണ്ടി വരും. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര കൃഷി, പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കും.

കേരളത്തില്‍ ഇരകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള പരിപാടി ആവിഷ്‌ക്കരിക്കുന്നതിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ഐ.സി.എം.ആര്‍ ചുമതലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും തള്ളിയ കേരളത്തിന്റെ ഔദ്യോഗിക എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടിന് സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ജനീവ സമ്മേളനത്തില്‍ സ്വീകാര്യത ലഭിച്ച ദിവസമാണ് പുതിയ പഠനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയും കോണ്‍്രഗസ് നേതാക്കളും ചേര്‍ന്ന് സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തല്‍.

സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരകളുടെ യാതന ഗൗനിക്കാതെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിച്ചാണ് ഇന്ത്യ എന്‍ഡോസള്‍ഫാന് വേണ്ടി കാമ്പയിന്‍ നടത്തുന്നതെന്ന കേരളത്തിന്റെ നിലപാടിനുള്ള തെളിവായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ജനീവയിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി പ്രതിനിധികളുമായി നടത്തിയ കുടിയാലോചന. നാലോ അഞ്ചോ തവണ കൂടിക്കാഴ്ച ആവര്‍ത്തിച്ചതോടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി മേധാവി ഗണേശന്‍ ഹാളിലേക്ക് വരുമ്പോഴെല്ലാം 'ഇന്ത്യന്‍ ബോസ്' എന്ന് സമ്മേളന പ്രതിനിധികള്‍ പരിഹാത്തോടെ വിളിക്കാന്‍ തുടങ്ങിയിരുന്നു.

(മാധ്യമം/ഹസനുല്‍ ബന്ന/28...04...11)

ഇന്റര്‍നെറ്റില്‍ സിനിമ; പൊലീസ് കര്‍ശന നടപടിക്ക്



കൊച്ചി: പുതിയ സിനിമകള്‍ റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ച് പൊലീസ് കര്‍ശന നടപടിക്ക്. ഇതിന് സിനിമാ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി ഉന്നതതല യോഗം ഈ മാസം 28ന് കൊച്ചിയില്‍ ചേരും. വ്യാജ സീഡി നിര്‍മാണവും വിതരണവും ഇത്രയും കാലം വീഡിയോ പൈറസി ആക്ടില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഐ.ടി ആക്ടില്‍ കൂടി ചേര്‍ത്ത് വിപുലീകരിക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പോലും ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി എസ്.ശ്രീജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ബോധവത്കരണം നടത്താന്‍ കൂടി ഉദ്ദേശിച്ചാണ് ഉന്നതതല യോഗം. സിനിമാ നിര്‍മാതാക്കളെയും ടെക്‌നിക്കല്‍ ജീവനക്കാരെയുംകൂടി ഉള്‍പ്പെടുത്തും. വ്യാജ സീഡി നിര്‍മാണവുമായി ബന്ധപ്പെട്ട കണ്ണികള്‍ തന്നെയാണ് പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. ഇതിലേറെയും തിയറ്ററുകളില്‍വെച്ച് തന്നെ രഹസ്യമായി പകര്‍ത്തപ്പെടുന്നതാണെന്നാണ് കരുതുന്നത്. അടുത്ത ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമയില്‍ തിയറ്ററിലെ ആരവങ്ങള്‍ കേട്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ ചൂണ്ടിക്കാട്ടി. തിയറ്ററില്‍ കാം കോഡുകള്‍ എന്ന ചെറുകാമറകള്‍ ഉപയോഗപ്പെടുത്തി പകര്‍ത്തിയശേഷം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇത്തരം കാമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന സിനിമകളാണ് ഏതാനും വര്‍ഷങ്ങളായി വ്യാജ സീഡികളായി പ്രത്യക്ഷപ്പെടുന്നത്. സിനിമ അപ്‌ലോഡ് ചെയ്താല്‍ പണം വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലുള്ളവര്‍ക്കുതന്നെ ഇതില്‍ പങ്കുണ്ടെന്ന സംശയവും വ്യാപകമാണ്. ചില താരങ്ങളുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ വേറെ ചില താരങ്ങള്‍ പണം മുടക്കുന്നതായും സംശയങ്ങളുമുണ്ട്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമ 43 സൈറ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പല സൈറ്റിലും ബന്ധപ്പെട്ടവര്‍ ഡിലീറ്റ് ചെയ്‌തെങ്കിലും വീണ്ടും കൂടുതല്‍ സൈറ്റുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. ഉറുമി, ആഗസ്റ്റ് 15, ഡബിള്‍സ് സിനിമകളും ഇത്തരത്തില്‍ നിരവധി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. 'പ്രാഞ്ചിയേട്ടന്‍' കേബഌലൂടെ സംപ്രേഷണം ചെയ്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി എടുക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി ശ്രീജിത്ത് പറഞ്ഞു. സിനിമാ ലോകത്തെ ഇളക്കി മറിച്ച 'അവതാര്‍' സിനിമയുടെ വ്യാജ സീഡികള്‍ സിനിമ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ മുംബൈയില്‍ ലഭ്യമായത് ബന്ധപ്പെട്ടവരെ ഞെട്ടിച്ചിരുന്നു. അന്ന് മുതലാണ് ശക്തമായ പ്രതിരോധ നടപടികളുമായി സിനിമാ ലോകം മുന്നിട്ടിറങ്ങിയത്. മോസര്‍ ബെയര്‍, യു.ടി.വി, എം.പി.എ, റിലയന്‍സ് എന്നീ വന്‍കിട നിര്‍മാതാക്കള്‍ 50 ലക്ഷം വീതം മുടക്കി വ്യാജ സീഡി നിര്‍മാണത്തിനെതിരെ സംവിധാനമുണ്ടാക്കിയെങ്കിലും ഫലപ്രദമായില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തിയും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുമാണ് ഇവര്‍ സംവിധാനം ഒരുക്കിയത്. സിനിമ റിലീസ് ചെയ്ത് 100 ദിവസം തികയും മുമ്പുതന്നെ ഒറിജിനല്‍ സീഡി പുറത്തിറക്കിയും വ്യാജ സീഡി പ്രതിരോധത്തിനായി ശ്രമിക്കുന്നുണ്ട്. ഇതിനെയും കടത്തിവെട്ടിയാണ് ഇപ്പോള്‍ റിലീസ് ദിവസം തന്നെ സീഡിയും ഇന്റര്‍നെറ്റിലും പുതിയ സിനിമ പ്രചരിക്കപ്പെടുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാജ സീഡി നിര്‍മാണം ഗുണ്ടാനിയമത്തിന്റെ പരിധിയിലാണ്്. ഇതുപോലുള്ള നിയമം കേരളത്തിലും വേണമെന്നാണ് ആവശ്യം.

(മാധ്യമം/എം.ഷറഫുല്ലാഖാന്‍/http://www.madhyamam.com/news/73046/110426)

Tuesday, April 26, 2011

അത്ലറ്റ് സോനു ട്രെയിനില്‍ നിന്ന് ചാടിയതാണെന്ന് റെയില്‍വേ


ലഖ്നോ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കാല്‍ നഷ്ടപ്പെട്ട ദേശീയ കായിക തകരം സോനു സിന്‍ഹയെ ആരും ബലം പ്രയോഗിച്ച് തള്ളിയിട്ടതല്ലെന്ന് റെയില്‍വേ പൊലീസ്. സോനു ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയോ യാദൃശ്ചികമായി അപകടം സംഭവിച്ചതോ ആണെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യം സോനു നിഷേധിച്ചു. മൂന്നംഗ കവര്‍ച്ച സംഘം തന്റെ സ്വര്‍ണമാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അതിനിടെ ട്രാക്കിലേക്കവര്‍ തന്നെ തള്ളിയിടുകയായിരുന്നുവെന്നും സോനു ആവര്‍ത്തിച്ചു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചതായും സോനു പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ സോനു അപകടത്തില്‍ പെട്ടതോ ആത്മഹത്യക്ക് ശ്രമിച്ചതോ ആണെന്നാണ് മനസ്സിലായത്. ആരെങ്കിലും ബലമായി തള്ളിയതിന് തെളിവൊന്നും ലഭിച്ചില്ല. അതിനുള്ള സാക്ഷികളെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ഏപ്രില്‍ 11 ന് നോയിഡയില്‍ ഐ.ടി.ബി.പിയുടെ ശാരീരിക ക്ഷമതാ പരീക്ഷ ഉണ്ടായിരുന്നില്ലെന്നും അതിന് പോയതായാണ് സോനു പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.

ട്രാക്കില്‍ നിന്ന് 16 അടി ദൂരത്താണ് സോനു കിടന്നിരുന്നത്. തള്ളിയിട്ട ഒരാള്‍ അത്രയും അകലെയെത്താന്‍ സാധ്യതയില്ല. അപകട സമയത്ത് ട്രെയിന്‍ നല്ല വേഗതയിലായിരുന്നുവെന്നാണ് സോനു പറഞ്ഞത്. എന്നാല്‍ ബെല്ലാരിയിലെ ചാനയ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 250 മീറ്റര്‍ മാത്രമുള്ള അപകടം നടന്നിടത്തേക്ക് അത്ര വേഗത്തില്‍ ട്രെയിന്‍ ഓടുകയില്ല. അങ്ങനെയെങ്കില്‍ വേഗത മണിക്കൂറില്‍ എട്ട് കിലോമീറ്ററില്‍ കൂടുകയില്ലെന്നും പൊലീസ് പറഞ്ഞു.


(മധ്യമം /http://www.madhyamam.com/news/72997/൧൧൦൪൨൬)

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: മുന്‍ ജഡ്ജിമാര്‍ക്ക് നോട്ടിസ്

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: മുന്‍ ജഡ്ജിമാര്‍ക്ക് നോട്ടിസ്

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണ കുറുപ്പ് എന്നിവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.

മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇരു ജഡ്്ജിമാര്‍ക്കും പണം നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫാണ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ എ.ഡി.ജി.പി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി. ഈ സംഘമാണ് ഇരു ജഡ്ജിമാര്‍ക്കും നോട്ടിസ് നല്‍കിയത്. അന്വേഷണ സംഘം ഇതേവരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി, അന്വേഷി പ്രസിഡന്റ് കെ. അജിത, കെ.എ. റഊഫ്, ജമീല മാങ്കാവ്, ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ചാര്‍ജ് എം.പി. ബഷീര്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്.

(madhyamam/http://www.madhyamam.com/news/72983/110426)

Monday, April 25, 2011

മുസ്‌ലിംകളെ സംരക്ഷിക്കരുതെന്ന് മോഡിയുടെ ഓഫിസ് ആവശ്യപ്പെട്ടു


കച്ച്: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഓഫിസര്‍ രംഗത്ത്. മോഡിക്കെതിരെ മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയതിനു തൊട്ടുടനെയാണ് പുതിയ വെളിപ്പെടുത്തല്‍. തന്റെ സഹോദരനും ഐ.പി.എസ് ഓഫിസറുമായ കുല്‍ദീപ് ശര്‍മയെ തേടി കലാപവേളയില്‍ മോഡിയുടെ ഓഫിസില്‍നിന്ന് ഫോണ്‍ വന്നതായും മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും കലാപകാരികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും നിര്‍ദേശിച്ചതായുമാണ് ഐ.എ.എസ് ഓഫിസര്‍ പ്രദീപ് ശര്‍മയുടെ വെളിപ്പെടുത്തല്‍. ഗോധ്രാനന്തര കലാപ സമയത്ത് ജാംനഗറിലെ മുനിസിപ്പല്‍ കമീഷണര്‍ ആയിരുന്ന പ്രദീപ് ഭൂമി അഴിമതിയില്‍പ്പെട്ട് ജയിലില്‍ കഴിയുകയാണിപ്പോള്‍. ആരോപണം ഉന്നയിച്ചു പ്രത്യേകാന്വേഷണ സംഘം അധ്യക്ഷന്‍ ആര്‍.കെ. രാഘവന് ഇദ്ദേഹം കത്തയക്കുകയായിരുന്നു. സഹോദരനുള്ള ഫോണ്‍ ലഭിച്ചത്തനിക്കായിരുന്നു. ആ സമയത്ത് അഹ്മദാബാദ് മേഖലയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്ന കുല്‍ദീപിനോട് കലാപത്തിനിടെ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന ഒരുവിധ നടപടിയും കൈക്കൊള്ളരുതെന്ന് പറയാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു -പ്രദീപ് പറയുന്നു. തന്നെ വിളിച്ച ഉദ്യോഗസ്ഥന്റെ പേര് എസ്.ഐ.ടി മുമ്പാകെ വെളിപ്പെടുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

(മാധ്യമം /26...04..11/http://www.madhyamam.com/news/72661/110426)

മാമ്പഴം പെറുക്കാന്‍ ഈ ഉണ്ണി വരില്ല



കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ കോളിയടുക്കം തെക്കേക്കരയിലെ തോട്ടലക്കാന വീട്ടുമുറ്റത്തെ മാവ് സമൃദ്ധമാണ്. എന്നാല്‍, മാമ്പഴം വീഴുമ്പോള്‍ ഓടിയെത്തി പെറുക്കേണ്ട ഉണ്ണി അകത്ത് ഒന്നുമറിയാതെ കിടപ്പിലാണ്. കരയാനും ചിരിക്കാനും മാത്രം അറിയുന്ന, സംസാരിക്കാനാവാത്ത അഭിലാഷ് എന്ന 10 വയസ്സുകാരന്റെ ലോകത്തിനപ്പുറമാണ് ഈ മാമ്പഴക്കാലവും.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ നൂറുകണക്കിന് കുഞ്ഞുങ്ങളില്‍ ഒരാളാണ് അഭിലാഷ്. ഈ കുഞ്ഞിന്റെ തല അനിയന്ത്രിതമായി വളരുകയാണ്. പരസഹായമില്ലാതെ അനങ്ങാന്‍ പോലും കഴിയാത്ത കുട്ടിയുടെ തലക്ക് 10 കിലോയിലധികം ഭാരം.
ബാലസുബ്രഹ്മണ്യന്റെയും കെ. ശ്രീവിദ്യയുടെയും മകനായി 2001 സെപ്റ്റംബര്‍ 21നായിരുന്നു അഭിലാഷിന്റെ ജനനം. ഗര്‍ഭം ധരിച്ച് ആദ്യത്തെ മൂന്നുമാസത്തോടെ ജനിതക തകരാറ് പരിശോധനയില്‍ കണ്ടിരുന്നു. ഇവരുടെ രണ്ടാമത്തെ കുട്ടിയാണ് അഭിലാഷ്. ആദ്യത്തെ കുട്ടി ഏഴാം മാസത്തില്‍ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ മരിച്ചു. 1999ലായിരുന്നു ഇത്. ഈ കുട്ടിയും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായിരുന്നു. എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന പ്രദേശങ്ങള്‍ക്ക് സമീപത്തെ കൊട്ടംകുഴിയിലായിരുന്നു ബാലസുബ്രഹ്മണ്യന്റെ വീട്. പിന്നീടാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാത്ത പ്രദേശമായ ഭാര്യ ശ്രീവിദ്യയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികിത്സാ സഹായങ്ങളോ മറ്റാനുകൂല്യങ്ങളോ ഇതുവരെ ഈ കുടുംബത്തിന് കിട്ടിയിട്ടില്ല. ഒരുമാസം മുമ്പാണ് സര്‍ക്കാറിന്റെ 'സ്നേഹ സാന്ത്വനം' കാര്‍ഡ് കിട്ടിയത് തന്നെ. കര്‍ഷകനായ ബാലസുബ്രഹ്മണ്യന്റെ വരുമാനം മുഴുവനും കുട്ടിയുടെ ചികിത്സക്കായാണ് ചെലവഴിക്കുന്നത്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലാണ് ചികിത്സ.
ആറ്റുനോറ്റുണ്ടായ രണ്ടു കുട്ടികളും മാരക വിഷത്തിന്റെ ഇരകളായതോടെ ഇനിയൊരു കുട്ടി വേണ്ടെന്ന തീരുമാനത്തിലാണ് ഈ ദമ്പതികള്‍. ഭയം കൊണ്ടാണ് ഇങ്ങനെ തീരുമാനിച്ചതെന്ന് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.


(മാധ്യമം/മട്ടന്നൂര്‍ സുരേന്ദ്രന്‍/25...04...11)

Saturday, April 23, 2011

അട്ടപ്പാടിയില്‍ ഞെട്ടിപ്പിക്കുന്ന ലൈംഗിക ചൂഷണം


അഗളി: അട്ടപ്പാടിയില്‍ ലൈംഗിക ചൂഷണത്തിനിരയായ ആദിവാസി സ്ത്രീകളില്‍നിന്ന് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ നടത്തിയ തെളിവെടുപ്പില്‍ ലൈഗിംക ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശനിയാഴ്ച അഹാഡ്‌സ് ട്രെയിനിങ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ 25 അവിവാഹിത ആദിവാസി അമ്മമാരാണ് എത്തിയത്. ഇവരുടെ പരാതികള്‍ പരിഗണിച്ചശേഷം 18 കേസെടുക്കുമെന്ന് തെളിവെടുപ്പിന് നേതൃത്വം നല്‍കിയ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ നോഡല്‍ ഓഫിസറും ക്രൈംബ്രാഞ്ച് ഡി.ഐ.ജിയുമായ എ. ശ്രീജിത്ത് അറിയിച്ചു.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അട്ടപ്പാടിയിലെ ഊരുകളില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്.കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യയുടെ മുഖ്യ ഉദ്ദേശ്യലക്ഷ്യം പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമസഹായങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുകയാണ്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി അട്ടപ്പാടിയിലെ ഇരുപതോളം ആദിവാസി ഊരുകളില്‍ മഹിളാ സമഖ്യയുടെ പ്രവര്‍ത്തകരായ സിന്ധു, സുലോചന എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇവര്‍ ഇവിടെ 48 അവിവാഹിതരായ ആദിവാസി അമ്മമാരെ കണ്ടെത്തിയിരുന്നു. ഇതില്‍ 25പേരാണ് തെളിവെടുപ്പിനെത്തിയത്. അട്ടപ്പാടിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 103 പീഡന കേസുകളാണ് ഉള്ളത്. എന്നാല്‍, ആകെ വരുന്ന ആദിവാസി ഊരുകളില്‍ 20 എണ്ണം മാത്രം പരിശോധിച്ചപ്പോള്‍ ഇത്തരക്കാര്‍ 500ലധികം വരുമെന്ന് സമഖ്യയുടെ പ്രവര്‍ത്തകര്‍ പറയുന്നു. പീഡനത്തിന് ഇരയായ 48 ആദിവാസികളായ അമ്മമാരില്‍, 25 പേര്‍ ആദിവാസികളായ പുരുഷന്മാരില്‍നിന്നും 23 പേര്‍ ആദിവാസികള്‍ അല്ലാത്തവരില്‍നിന്നുമാണ് ചൂഷണത്തിനിരയായത്. എന്നാല്‍, ആദിവാസി മേഖലകളില്‍ നടക്കുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ പോവുകയാണെന്ന് ഡി.ഐ.ജി ശ്രീജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രായപൂര്‍ത്തി ആവുന്നതിനുമുമ്പേ ഇത്തരം അപകടത്തില്‍പെടുന്ന അമ്മമാര്‍ക്ക് എങ്ങനെ പ്രതികരിക്കണമെന്നറിയാത്തതും ഒരു കാരണമാണ്. പുതിയ നടപടിപ്രകാരം പരാതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഒരുലക്ഷം രൂപയുടെ ധനസഹായം ഇരകള്‍ക്ക് ലഭ്യമാകും. കേസുകള്‍ കുറയാന്‍ കാരണം പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് പരാതിയില്ല എന്നതാണ്. പട്ടികവര്‍ഗ-പട്ടികജാതി കമീഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 587 കേസുകളാണ് ഇത്തരത്തിലുള്ളത്. യഥാര്‍ഥ കണക്ക് ഇതിലും ഇരട്ടിയാവാമെന്ന് ഡി.ഐ.ജി പറഞ്ഞു.
ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിക്കുന്നതിനായി ശ്രമിക്കും. അട്ടപ്പാടിയില്‍ ബാക്കിയുള്ള മുഴുവന്‍ ഊരുകളിലും അന്വേഷണം നടത്തും. ഇനിമുതല്‍ പൊലിസ് അങ്ങോട്ടെത്തി പരാതി സ്വീകരിക്കും. പരാതികള്‍ മുഴുവന്‍ അട്ടപ്പാടിയിലെ പൊലീസില്‍ പ്രത്യേക വിഭാഗമുണ്ടാക്കി അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ആര്‍. മണിയന്‍, അഗളി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി എം.കെ. ഗോപാലകൃഷ്ണന്‍, അഗളി സി.ഐ സി.എസ്. വിനോദ്, എസ്.ഐ വി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

(മാധ്യമം/http://www.madhyamam.com/news/71901/110424)

പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ?

 കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരു പദ്ധതി നടപ്പാക്കി. പേര് ലേണേഴ്സ്. ലക്ഷ്യം കുട്ടികളെ മലയാളത്തില...