Friday, May 27, 2011

ഗോവിന്ദച്ചാമിയെ ചാര്‍ളിയാക്കിയ സംഘം പ്രാര്‍ഥനകളുമായി സൗമ്യയുടെ വീട്ടില്‍

തൃശൂര്‍: ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട 'ആകാശപ്പറവകള്‍' കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെ നിത്യസന്ദര്‍ശകര്‍. എന്നാല്‍ ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കിയത്'ആകാശപ്പറവകളാ'ണെന്ന ആരോപണങ്ങളെക്കുറിച്ചോ അവരുടെ സംഘത്തില്‍പെട്ടവരാണ് നിത്യമെന്നോണം വീട്ടിലെത്തി പ്രാര്‍ഥനകള്‍ നടത്തുന്നതെന്നോ അറിയാതെയാണ് നിഷ്‌കളങ്കരായ വീട്ടുകാര്‍ ഇവരുടെ പ്രാര്‍ഥനകളുമായി സഹകരിക്കുന്നത്.

സൗമ്യവധക്കേസില്‍ പ്രതിയായ ചാര്‍ളി തോമസ് അറസ്റ്റിലായതിന് പിറകെയാണ് ദല്‍ഹി കേന്ദ്രമായ ഗ്രൂപ്പിന്റെ എറണാകുളം ശാഖയിലുള്ളവര്‍ സൗമ്യയുടെ വീട്ടിലെത്തിയത്. നാലുവര്‍ഷം മുമ്പ് മതംമാറിയ ചാര്‍ളി തോമസിനെ രക്ഷിക്കാന്‍ ആകാശപ്പറവകളാണ് അഡ്വ.ബി.എ.ആളൂരിനെക്കൊണ്ട് കേസ് ഏറ്റെടുപ്പിച്ചതെന്നും ആരോപണമുണ്ട്. 'ആകാശപ്പറവകളാ'ണ് തന്നെ കേസ് ഏല്‍പിച്ചതെന്ന ആരോപണം നിഷേധിച്ച അഡ്വ.ആളൂര്‍, തന്റെ പിന്നില്‍ തമിഴ്‌നാട്ടിലെ ഒരു ക്രിമിനല്‍ സംഘമാണെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയ ഇദ്ദേഹം, ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന സാമൂഹികപ്രതിബദ്ധതയാണ് കേസ് ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ആദ്യം പറഞ്ഞത്. തൃശൂര്‍ ജില്ലാ അതിവേഗ കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതോടെ ഹൈകോടതിയെ സമീപിക്കുമെന്ന് മാധ്യമങ്ങളോട് പറയുന്നതിനിടെ, ഗോവിന്ദച്ചാമിയുടെ വീട്ടുകാരും ബന്ധുക്കളും അഭ്യര്‍ഥിച്ചതോടെയാണ് കേസ് ഏറ്റെടുത്തതെന്നാണ് വെളിപ്പെടുത്തിയത്. ദക്ഷിണ റെയില്‍വേയില്‍ മോഷണമുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നും അയാള്‍ക്കുവേണ്ടി കേസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി അറസ്റ്റിലായതിന്റെ രണ്ടാംനാള്‍ തമിഴ്‌നാട്ടില്‍ നിന്ന് തനിക്ക് ഫോണ്‍ വന്നുവെന്നാണ് ആളൂരിന്റെ പുതിയ പ്രതികരണം. അതേസമയം, സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയുടെയും സഹോദരന്‍ സന്തോഷിന്റെയും വിശ്വാസം പിടിച്ചുപറ്റി പ്രാര്‍ഥനകളും മറ്റുമായി ആകാശപ്പറവകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് അഡ്വ.ആളൂര്‍ പ്രത്യക്ഷപ്പെട്ടത്. സൗമ്യയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ആളൊഴിഞ്ഞതുമുതലാണ് മതപരിവര്‍ത്തനസംഘം ഷൊര്‍ണൂരിലെത്തിയത്. പ്രദേശത്തെ മറ്റുസാമുദായിക സംഘടനകളുമായി ചേര്‍ന്ന് സമൂഹപ്രാര്‍ഥനയെന്നപേരിലായിരുന്നു തുടക്കം. സൗമ്യയുടെ വേര്‍പാടിനുശേഷം നിരന്തരം ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യുന്ന 'ആകാശപ്പറവകളുടെ കൂട്ടുകാരാണ്' ഞങ്ങള്‍ക്ക് ഇപ്പോള്‍ സാന്ത്വനം നല്‍കുന്നതെന്ന് അമ്മ സുമതി പറയുന്നു. ഇപ്പോള്‍ കുറച്ചുദിവസമായി അവരെ കാണാനില്ല. ഏറണാകുളത്തെ പള്ളിയില്‍ എന്തോ ചടങ്ങുനടക്കുന്നതിനാലാണ് വരാത്തതെന്ന് കരുതുന്നു-'ആകാശപ്പറവകളുടെ കൂട്ടുകാര്‍' എന്നപേരില്‍ പുറത്തിറങ്ങിയ പുസ്തകം മറച്ചുനോക്കി അവര്‍ പറഞ്ഞു. 'ദിവ്യകാരുണ്യ ചിരിറ്റബിള്‍ ട്രസ്റ്റ്' എന്ന പേരില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന 'സ്വര്‍ഗ ദ്വാര്‍ ആശ്രമ്' സ്ഥാപകന്‍ ഫാ.ജോര്‍ജ് കുറ്റൂര്‍ എഡിറ്റര്‍ ആയിട്ടുള്ളതാണ് പുസ്തകം. കടന്നുപോകുന്ന ട്രെയിനിനൊപ്പം സൗമ്യയുടെ ചിത്രം ആലേഖനം ചെയ്ത പുസ്തകത്തില്‍ 'നിന്റെ സഹോദരി സൗമ്യമോള്‍ എവിടെ?' എന്ന എഡിറ്റോറിയലുമുണ്ട്. ഫാ.ജോര്‍ജ് കുറ്റൂര്‍ എഴുതിയ എഡിറ്റോറിയലില്‍ 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയര്‍ത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല'. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ?. പ്രാര്‍ഥനയും ഉപവാസവും നോമ്പും വഴി നമ്മളില്‍ തന്നെ മറഞ്ഞുകിടക്കുന്ന ദുരാശകള്‍ക്കും ദുര്‍വാസനകള്‍ക്കും എതിരെ നമുക്ക് പോരാടാം' എന്ന് ചേര്‍ത്തിരിക്കുന്നു. ഗോവിന്ദച്ചാമി ദല്‍ഹിയിലെ ആകാശപ്പറവകളുടെ ഗ്രൂപ്പില്‍വെച്ച് ചാര്‍ളി തോമസായതെന്ന ആരോപണം ശക്തമായിരിക്കെയാണ്, ഇയാളോട് പൊറുക്കണമെന്ന പ്രാര്‍ഥനയുമായി സംഘം സൗമ്യയുടെ വീട്ടുകാരെ സാന്ത്വനിപ്പിക്കുന്നത്.

(madhyamam....27/05/12)

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. കുറ്റവാളികൾ ശിക്ഷിക്കപെടണം. മതം മാറ്റം അതിന് വിലങ്ങുതടിയാവരുത്. കാരണം ഭാവിയിൽ കുറ്റവാളികൾക്ക് രക്ഷപെടാനുള്ള മാർഗമായി മതം മാറ്റം ദുരൂപയോഗം ചെയ്യും.

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...