Monday, March 26, 2012

മാന്ദ്യകാലത്തും കേരള പ്രവാസി വരുമാനത്തില്‍ 6000 കോടിയുടെ വര്‍ധന

തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം ലോക തൊഴില്‍ വിപണിയില്‍ വന്‍ ആഘാതങ്ങള്‍ സൃഷ്ടിച്ച കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേരളത്തിലേക്കുള്ള വിദേശ വരുമാന വരവില്‍ ആറായിരം കോടി രൂപയുടെ വര്‍ധന. ഗള്‍ഫ് രാജ്യങ്ങളിലടക്കം മലയാളികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇക്കാലയളവിലും മാന്ദ്യം കേരളത്തിലെ മൊത്തം പ്രവാസി വരുമാനത്തെയും വിദേശ കുടിയേറ്റത്തെയും കാര്യമായി ബാധിച്ചില്ലെന്നാണ് പുതിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മലയാളികളുടെ തിരിച്ചുവരവും ഈ വര്‍ഷങ്ങളില്‍ കാര്യമായി സംഭവിച്ചില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തിനിടെ യു.എ.ഇയിലേക്കുള്ള മലയാളി കുടിയേറ്റം കുറഞ്ഞു. പകരം അതേയളവില്‍ സൗദി അറേബ്യന്‍ കുടിയേറ്റം വര്‍ധിച്ചു. മലപ്പുറം-പാലക്കാട് പ്രദേശം സംസ്ഥാനത്ത് ഏറ്റവും കുടിയേറ്റ പ്രവണതയുള്ള മേഖലയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിദേശ മലയാളികളിള്‍ നിന്നുള്ള പണം വരവ് 2008ല്‍ 43,288 കോടി രൂപയായിരുന്നു. 2011ല്‍ അത് 49,695 കോടിയായി. 6,407 കോടിയുടെ വര്‍ധന. വിദേശ തൊഴില്‍ വഴി ഒരു കുടുംബത്തിന് ലഭിക്കുന്ന ശരാശരി വരുമാനം 57,227 രൂപയില്‍ നിന്ന് 63,315 രൂപയായി വര്‍ധിച്ചു. പ്രവാസികളില്‍ പകുതിയോളം മുസ്‌ലിംകളാണ്- 45 ശതമാനം. ഹിന്ദു മത വിശ്വാസികള്‍ 37.5 ശതമാനവും ക്രൈസ്തവര്‍ 17.9 ശതമാനവുമുണ്ട്. ഹിന്ദുക്കളില്‍ പ്രവാസികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും (1998ല്‍ 29.5 ശതമാനം) ക്രൈസ്തവരില്‍ അതിന്റെ നിരക്ക് കുറയുകയാണ് (2003ല്‍ 25.1 ശതമാനം). മൊത്തം വരുമാനത്തിന്റെ 46.5 ശതമാനം മുസ്‌ലിംകളില്‍ നിന്നാണ്. ഹിന്ദു -36.4 ശതമാനം. ക്രിസ്ത്യന്‍ -17.1 ശതമാനം.

ഒരു പ്രവാസി മുസ്‌ലിം കുടുംബത്തിന് ശരാശരി 1.35 ലക്ഷം വാര്‍ഷിക വരുമാനമുണ്ട്. ഹിന്ദുക്കളില്‍ ഇത് 59,175 രൂപയും ക്രൈസ്തവരില്‍ 38,489 രൂപയും ആണ്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയില്‍ നിന്നാണ്. എന്നാല്‍ ഇവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. 12 വര്‍ഷത്തിനിടെ അഞ്ച് ശതമാനത്തോളം കുറഞ്ഞു. കേരള പ്രവാസികളില്‍ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇതില്‍ ഏറ്റവും മുന്നിലുള്ള യു.എ.എയില്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായി. സൗദിയില്‍ രണ്ട് ശതാമനം പ്രവാസികള്‍ കൂടുകയും ചെയ്തു.

സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും വിദേശ തൊഴില്‍ വിപണിയിലേക്കുള്ള കേരളീയരുടെ കുടിയേറ്റം വര്‍ധിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2008ല്‍ 21.9 ലക്ഷയിരുന്ന പ്രവാസികള്‍ 2011ല്‍ 22.8 ലക്ഷമായി. 12 വര്‍ഷത്തിനിടെ ഏതാണ്ട് 10 ലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളേക്കാന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2008ല്‍ 11.6 ലക്ഷം പേര്‍ തിരിച്ചുവന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 11.5 ലക്ഷമായി കുറഞ്ഞു. 2003-2007 കാലത്ത് എണ്ണം മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും 2007-08ല്‍ വന്‍ തോതില്‍ മടങ്ങിവരവ് സംഭവിച്ചിരുന്നു. ഇതില്‍ നിന്നുള്ള മാറ്റമാണ് ഇപ്പോള്‍ പ്രകടമാകുന്നത്.

എന്നാല്‍ ഇന്ത്യക്കകത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ വെറും 17,000 പേരാണ് കൂടിയത്. ഹൈന്ദവരാണ് ഇതില്‍ കൂടുതല്‍ -59.7 ശതമാനം. ക്രൈസ്തവര്‍ -26.7 ശതമാനം. മുസ്‌ലിംകള്‍ -13.7 ശതമാനം. ഇതില്‍ മൂന്ന് വര്‍ഷത്തിനിടെ ഹിന്ദു കുടിയേറ്റം രണ്ട് ശതമാനവും ക്രിസ്ത്യന്‍ കുടിയേറ്റം 4.2 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്‌ലിം കുടിയേറ്റം ഏതാണ്ട് ഇരട്ടി വര്‍ധിച്ചു. 6.3 (2008ല്‍ 7.4) ശതമാനം. പാലക്കാട് ജില്ലയില്‍ നിന്നാണ് അന്യ സംസ്ഥാന കുടിയേറ്റം കൂടുതല്‍. കോട്ടയം, കണ്ണൂര്‍ ജില്ലകളാണ് തൊട്ടുപിന്നില്‍. ഏറെക്കാലം മുന്നിലായിരുന്ന പത്തനംതിട്ട ഇപ്പോള്‍ പട്ടികയില്‍ ഏറെ പിന്നിലാണ്. ഈ കണക്കുകളനുസരിച്ചാണ് മലപ്പുറം-പാലക്കാട് പ്രദേശത്തെ കുടിയേറ്റ പ്രവണത കുടുതലുള്ള മേഖലയെന്ന് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്.
(26....03....12)

Saturday, March 24, 2012

സ്വാശ്രയ ധാരണ: നേട്ടം കോളജുകള്‍ക്കും സമ്പന്നര്‍ക്കും


തിരുവനന്തപുരം: കാ്േധാലിക്ക സഭയുടെ പ്രൊഫഷണല്‍ കോജുകളുമായി സര്‍ക്കാറുണ്ടാക്കിയ ധാരണയില്‍ നേട്ടം കോളജുകള്‍ക്കും സമ്പന്നര്‍ക്കും. കോളജുകള്‍ക്ക് ലക്ഷങ്ങളുടെ ലാഭമുണ്ടാകും. ഫീസ് ഘടന സമ്പന്നര്‍ക്ക് ലാഭകരവുമാകും. കുറഞ്ഞ ഫീസ് ഇല്ലാതാകുന്നതോടെ മെറിറ്റ് സീറ്റില്‍ ഫീസ് കു്ധനെ കുടും. ഇത് സാധാരണക്കാരെയാകും ഏറെ ബാധിക്കുക. സാമ്പ്ധികമായി ഏറെ ലാഭകരമായതിനാല്‍ മറ്റ് ഭൂരിഭാഗം മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളും ഈ രീതിയിലേക്ക് മാറിയേക്കും. അതോടെ കേരള്ധിലെ സ്വാശ്രയ വിദ്യാഭ്യാസം കോളജുടമകള്‍ക്കും സമ്പന്നര്‍ക്കും മാത്രം ഗുണകരമാകുന്ന അവസ്ഥയിലാകും. ന്യൂനപക്ഷ^പിന്നാക്ക കോളജുകള്‍ ആ വിഭാഗങ്ങള്‍ക്ക് അല്‍പം ആശ്വാസകരമാകും. എന്നാല്‍ സ്വന്തമായി മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളില്ലാ്ധ സമുദായങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.

ധാരണയനുസരിച്ച് കാ്േധാലിക്ക സഭ കോളജുകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ട ഒഴികെയുള്ള 85 ശതമാനം സീറ്റീല്‍ മെഡിക്കലിന് 3.75 ലക്ഷം രൂപയും എന്‍ജിനീയറിംഗിന് 75,000 രൂപയും വാങ്ങാം. എന്‍ജിനീയറിംഗില്‍ ഇതര മാനേജ്‌മെന്റുകളുമായി സര്‍ക്കാറുണ്ടാക്കിയ ധാരണ പ്രകാരം മെറിറ്റ് ക്വാട്ടയിലെ പകുതി സീറ്റില്‍ 40,000 രൂപ, പകുതിയില്‍ 65,000 രൂപ, മാനേജ്‌മെന്റില്‍ 99,000 രൂപ എന്നിങ്ങനെയാണ് ഫീസ്. കാ്േധാലിക്ക സഭയുടെ ആവശ്യം അംഗീകരിക്കാന്‍ രണ്ടുകൂട്ടര്‍ക്കും ഒരേ രീതിയില്‍ പണം കിട്ടുന്ന രീതിയിലേക്ക് സര്‍ക്കാറുമായി സഹകരിക്കുന്നവര്‍ക്കുകൂടി ഫീസ് കൂട്ടിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. സഭ കഴിഞ്ഞവര്‍ഷം തന്നെ ഈ ആവശ്യമുന്നയിച്ചിരുന്നു. അത് നടപ്പാക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞവര്‍ഷം 25,000 രൂപ ഒറ്റയടിക്ക് മറ്റുകോളജുകള്‍ക്ക് വര്‍ധിപ്പിച്ച് നല്‍കിയിരുന്നു.

സമാനമായ വര്‍ധന മെഡിക്കലിലും സംഭവിക്കും. നിലവില്‍ കാ്േധാലിക്ക സഭയുമായുണ്ടാക്കിയ ധാരണ പ്രകാരം 100 പേരുള്ള ഒരു ബാച്ചില്‍ എന്‍.ആര്‍.ഐ ഒഴികെ സീറ്റില്‍ നിന്ന് മൊ്ധം 3.18 കോടി രൂപ ഇവര്‍ക്ക് ലഭിക്കും. കുറഞ്ഞ ഫീസ് തത്വ പ്രകാരമുള്ള കഴിഞ്ഞ വര്‍ഷ്െധ കരാറില്‍ നിന്ന് ഒരു ബാച്ചില്‍ നിന്ന് ആകെ ലഭിക്കുക 2.56 കോടിയും. സഭാകോളജുകള്‍ക്ക് അധികം ലഭിക്കുന്നത് 62.35 ലക്ഷം. ഒരു സീറ്റിന് 15 ലക്ഷം വരെ ഫീസുള്ള എന്‍.ആര്‍.ഐ ക്വാട്ട വേറെയുണ്ട്. 40 ലക്ഷം രൂപയാണ് ഒരു ബാച്ചിന് ഇവര്‍ സ്‌കോളര്‍ഷിപ് നല്‍കുക. അത് കുറച്ചാലും 22.35 ലക്ഷം കാ്േധാലിക്ക സഭ കോളജുകള്‍ക്ക് അധികം കിട്ടും. ഈ 40 ലക്ഷം പൂര്‍ണമായി ഉപയോഗിച്ചാല്‍ തന്നെ കുറഞ്ഞ ഫീസ് പ്രകാരം കഴിഞ്ഞ വര്‍ഷം 50 പേര്‍ക്ക് കിട്ടിയ ആനുകൂല്യം പരമാവധി 25 പേര്‍ക്കാണ് നല്‍കാന്‍ കഴിയുക. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമായിരുന്ന 25 സീറ്റില്‍ ഇതോടെ മൂന്നിരട്ടി ഫീസ് ആവുകയും ചെയ്യും. എല്ലാ മെഡിക്കല്‍ കോളജുകളും ഈ ഘടന അംഗീകരിച്ചാല്‍ 300ഓളം സീറ്റില്‍ കു്ധനെ ഫീസ് ഉയരും.

എല്ലാ സീറ്റിലും ഒരേ ഫീസ് എന്നതാണ് ഈ ധാരണയുടെ പ്രധാന ഘടകം. അതനുസരിച്ച് മെറിറ്റ് സീറ്റലുള്ള അതേ തുക തന്നെ മാനേജ്‌മെന്റ് സീറ്റിലും വരും. അനായാസം പ്രവേശം നേടാന്‍ കഴിയുന്ന മാനേജ്‌മെന്റ് സീറ്റിന് ഇതോടെ ആവശ്യക്കാരേറും. കൂടുതല്‍ തലവരി കൊടുക്കാന്‍ കഴിയുന്ന സമ്പന്നര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും ഇത് ഒരു പോലെ ലാഭകരമാകും. ഫീസ് ഏകീകരിക്കപ്പെടുന്നതോടെ മെറിറ്റ് സീറ്റിന്റെ പ്രാധാന്യവും ഇല്ലാതാകും. പ~ന മികവുപുലര്‍്ധുന്നവര്‍ക്കും അതില്ലെങ്കിലും പണം മുടക്കാന്‍ കഴിയുന്നവര്‍ക്കും തുല്ല്യ അവസരമാകും കിട്ടുക. സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ കുടി നിശ്ചയിച്ചാലേ ഇതിന്റെ പൂര്‍ണ ചിത്രം വ്യക്തമാകൂ. ഫല്ധില്‍ കോളജുകള്‍ക്കും സമ്പര്‍ന്നര്‍ക്കും മാത്രമാകും ഈ രീതിയിലുള്ള ധാരണ ഗുണം ചെയ്യുകയെന്നാണ് വ്യക്തമാകുന്നത്.

സാമൂഹ്യ നീതി ലക്ഷ്യംവച്ച് എ.കെ ആന്റണിയാണ് സീറ്റിലും ഫീസിലും 50:50 സമ്പ്രദായം കൊണ്ടുവന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് പിന്തുടര്‍ന്നു. എല്ലാ സീറ്റിലും ഒരേ ഫീസ് ആവശ്യപ്പെട്ട കാ്േധാലിക്ക സഭ ഇതിനിടെ ഏകീകൃത ഫീസ് നിശ്ചയിച്ച് സ്വന്തം നിലയില്‍ പ്രവേശം തുടങ്ങി. 50:50 പാലിക്കുന്നവരും അതിനെ എതിര്‍ക്കുന്ന കാ്േധാലിക്ക സഭ കോളജുകളും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും നടന്ന സംഘര്‍ഷങ്ങളാണ് കഴിഞ്ഞ അഞ്ചുകൊല്ലം സ്വാശ്രയ മേഖലയെ സങ്കീര്‍ണമാക്കിയത്. ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനെന്ന പേരില്‍ കാ്േധാലിക്ക സഭയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടു്ധുകൊണ്ട് ഒ്ധുതീര്‍പ്പുണ്ടാക്കുകയാണ് ഉമ്മന്‍ചാണ്ടി നട്ധുന്നത്.
(25...03...12)

സ്വാശ്രയം: കുറഞ്ഞ ഫീസ് ഇല്ലാതാകുന്നു



തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കുറഞ്ഞ ഫീസ് എന്ന സങ്കല്‍പം ഇല്ലാതാകുന്നു. കാത്തോലിക്ക സഭയുടെ കോളജുകളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി യു.ഡി.എഫ് സര്‍ക്കാര്‍ പുതിയ ഫീസ് ഘടനക്ക് സമ്മതിച്ചതാണ് സ്വാശ്രയ വിദ്യാഭ്യാസത്തില്‍ കേരളത്തിന്റെ സവിശേഷതയായി പറയാമായിരുന്ന 'പകുതി സീറ്റില്‍ കുറഞ്ഞ ഫീസ്' ഇല്ലാതാകുന്നത്. മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സുകളില്‍ വന്‍ തോതില്‍ ഫീസ് വര്‍ധനക്കും ഇത് വഴിവക്കും.

ആകെ സീറ്റിന്റെ പകുതി എണ്ണത്തില്‍ പൊതുപ്രവേശ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്ന് കുറഞ്ഞ ഫീസില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാറിന് അവസരം ലഭിക്കുന്നതാണ് കേരളത്തില്‍ നിലവിലുള്ള രീതി. പകുതി സീറ്റില്‍ ഗവണ്‍മെന്റ് ഫീസ് എന്ന നിലയിലായിരുന്നു ഈ രീതിയുടെ തുടക്കം. ഇതനുസരിച്ച് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന വാദമുയര്‍ത്തിയാണ് സ്വാശ്രയ കോളജുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ എ.കെ ആന്റണി മറികടന്നതും. ക്രമേണ സര്‍ക്കാര്‍ ഫീസ് എന്നത് മാനേജ്‌മെന്റ് ക്വാട്ടയിലെ ഉയര്‍ന്ന ഫീസിനേക്കാള്‍ താരതമ്യേന കുറഞ്ഞ ഫീസ് എന്ന നിലയിലേക്ക് മാറി. ഇപ്പോള്‍ ഇതുകൂടി ഇല്ലാതാകുകയാണ്. അതോടെ സ്വാശ്രയം എല്ലാ വിഭാഗത്തിനും വന്‍ ചിലുള്ള മേഖലയാകും. ഇതിന് തുടക്കമിടുന്നതാണ് കത്തോലിക്ക സഭയുടെ കീഴിലെ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളുമായുണ്ടാക്കിയ ധാരണ. എല്ലാ സീറ്റിലും ഉയര്‍ന്ന നിരക്കില്‍ ഒരേ ഫീസ് അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കരാറിലേക്ക് നീങ്ങുന്നത്.

ക്രോസ് സബ്‌സിഡിയായി കണക്കാക്കാവുന്ന പകുതി സീറ്റിലെ കുറഞ്ഞ ഫീസ് രീതി  കാത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. ഇതേചൊല്ലിയാണ് കഴിഞ്ഞ ഇടതുസര്‍ക്കാറുമായി ഇവര്‍ തെറ്റിപ്പിരിഞ്ഞ് സ്വന്തം നിലയില്‍ പ്രവേശം നടത്തി വന്നത്. എന്നാല്‍ ഭൂരിഭാഗം മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളും കുറഞ്ഞ ഫീസിന് സര്‍ക്കാറുമായി സഹകരിക്കാന്‍ സന്നദ്ധമാകുകയും കരാറിലെത്തുകയും ചെയ്തു. അഞ്ചുവര്‍ഷമായി ഇതാണ് തുടരുന്നത്. മെഡിക്കലിലും എന്‍ജിനീയറിംഗിലും കുറഞ്ഞ ഫീസില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ഈ കോളജുകള്‍ ഈ വര്‍ഷവും തയാറാണ്. ഈ രീതിയിലലെ ഫീസിന് എന്‍ജിനീയറിംഗ് കോളജുകളുമായി ധാരണയില്‍ എത്തിയ ശേഷമാണ് ക്രിസ്ത്യന്‍ കോളജുകള്‍ക്ക് ഏകീകൃത ഫീസ് സമ്മതിച്ചുകൊടുക്കുന്നത്.

സര്‍ക്കാറിന്റെ ഈ തീരുമാനത്തോടെ എന്‍ജിനീയറിംഗിലും മെഡിക്കലിലും കുറഞ്ഞ ഫീസ് വാങ്ങുന്ന കോളജുകള്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ കത്തോലിക്ക സഭയുടെ മാതൃകയിലേക്ക് മാറുമെന്ന് എന്‍ജിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ഫീസ് നേരത്തേ ധാരണയായതിനാല്‍ അതില്‍ മാറ്റം വരുത്താനിടയില്ല. എന്നാല്‍ അതും പുനപരിശോധിക്കാന്‍ ചില കോളജുകള്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാറുമായി സഹകരിച്ചുവന്ന മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനിലും രണ്ടഭിപ്രായമുയര്‍ന്നിട്ടുണ്ട്. എം.ഇ.എസ് അടക്കം ഒരു വിഭാഗം കുറഞ്ഞ ഫീസ് രീതിയെ അനുകൂലിക്കുന്നുണ്ട്. മറുഭാഗം കത്തോലിക്ക സഭയുടെ മോഡലും. എന്നാല്‍ കുറഞ്ഞ ഫീസ് നിശ്ചയിച്ചാല്‍ തന്നെ മൊത്തം ഫീസായി ക്രിസ്ത്യന്‍ കോളജുകള്‍ക്ക് ലഭിക്കുന്ന അത്രയും തുക കിട്ടുന്ന തരത്തിലുള്ള ഘടനയാകും അംഗീകരിക്കുക എന്നാണ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

ഫലത്തില്‍ എന്‍ജിനീറയിംഗിലും മെഡിക്കലിലും കുറഞ്ഞ ഫീസ് എന്ന തത്വം ഇതോടെ ഇല്ലാതാകും. ഏകീകൃത ഫീസിന് പകരമായി ഏതാനും സീറ്റില്‍ സ്‌കോളര്‍ഷിപ്പാണ് കാത്തോലിക്ക കോളജുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ബദല്‍ രീതി. ഏത് രീതി നടപ്പായാലും ഇടത്തരം സാമ്പത്തിക ശേഷിയുള്ളവര്‍ക്കുപോലും സര്‍ക്കാര്‍ സീറ്റില്‍ താങ്ങാവുന്ന ഫീസ് നല്‍കി പ~ിക്കുക പ്രയാസകരമായിരിക്കും. ക്രിസ്ത്യന്‍ കോളജുകളെ സര്‍ക്കാറുമായി സഹകരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു രീതിയിലേക്ക് കേരളം മാറുന്നത്. സര്‍ക്കാറുമായി സഹകരിക്കാത്തതിനാല്‍ പൊതുസമൂഹത്തില്‍ നേരിട്ടിരുന്ന വിമര്‍ശം മറികടക്കാന്‍ ഇതിലൂടെ കത്തോലിക്ക സഭാ കോളജുകള്‍ക്ക് സാധിക്കുകയും ചെയ്യും.
(24....03....12)

വിഭാഗീയതക്ക് പുതിയ 'മണ്ഡലം'; വഴിപിരിയല്‍ തടയാനാകാതെ പാര്‍ട്ടി



തിരുവനന്തപുരം: പാര്‍ട്ടിയോട് വിടപറയാന്‍ വിശ്വാസവും വിഭാഗീയതയും അടിക്കടി കാരണമാകുന്ന കേരള സി.പി.എമ്മില്‍ ഇവ രണ്ടും ചേര്‍ന്ന വിഭാഗീയതയുടെ പുതിയ  'മണ്ഡലമാ'കുകയാണ് നെയ്യാറ്റിന്‍കര. വ്യക്തിവിരോധത്തില്‍ തുടങ്ങി, പാര്‍ട്ടി വിഭാഗീയതില്‍ വികസിച്ച് ജാതീയ വേര്‍തിരിവില്‍ പൂര്‍ണമാകുന്ന ചേരിപ്പോരാണ് നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജന്റെ രാജയിലെത്തിച്ചത്. വിഭാഗീയതയും ചേരിപ്പോരും അവസാനിച്ചുവെന്ന് പാര്‍ട്ടി ആണയിടുമ്പോഴും ആഘോഷമായി വഴി പിരിയുന്നവരുടെ പട്ടിക നീളുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു.

സമീപകാലത്ത് രണ്ട് തരത്തിലാണ് സി.പി.എമ്മില്‍ നിന്ന് വിവാദമായ പുറത്തുപോകലുകള്‍ സംഭവിച്ചത്. വര്‍ഗ രാഷ്ട്രീയത്തിന്റെ കാര്‍ക്കശ്യത്തിന് മുന്നില്‍ മത വിശ്വാസം മാനസിക സംഘര്‍ഷമായി മാറുന്നുവെന്ന് പരാതിപ്പെട്ട് പോയവരാണ് ഒരുഭാഗത്ത്. എസ്.എഫ്.ഐ നേതാവായിരുന്ന എ.പി അബ്ദുല്ലക്കുട്ടി പാര്‍ട്ടി വിട്ടത് സി.പി.എമ്മിനെ ഞെട്ടിച്ചു. അബ്ദുല്ലക്കുട്ടി പിന്നീട് കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് മല്‍സരത്തിനിറങ്ങുകയും നിയമസഭയിലെത്തുകയും ചെയ്തു. മറ്റൊരു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആലപ്പുഴ എം.പിയായിരുന്ന മനോജ് കുരിശിങ്കല്‍ മത വിശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടിയോട് കലഹിച്ചത്. ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഒരിക്കല്‍ പാര്‍ട്ടി തന്നെ രംഗത്തിറക്കിയ മനോജ് വലിയ പരിക്കേല്‍പിച്ചാണ് മടങ്ങിയത്. പാര്‍ട്ടി സ്വതന്ത്രനായിരുന്ന മഞ്ഞളാംകുഴി അലിയും ഇതേ വഴി തെരഞ്ഞെടുത്തു. എസ്.എഫ്.ഐ നേതാവയിരുന്നു സിന്ധുജോയി പാര്‍ട്ടി വിടാന്‍ പറഞ്ഞ കാരണവും വിശ്വാസം തന്നെയായിരുന്നു.

പ്രത്യയശാസ്ത്ര ഭിന്നതായണ് പാര്‍ട്ടിയെ പിടിച്ചുലച്ച മറ്റൊരുകൂട്ടമാളുകളുടെ പുറത്തുപോകാലില്‍ എത്തിയത്. എം.എന്‍ വിജയന്‍ ഉന്നയിച്ച ഇടതുപക്ഷ വിമര്‍ശങ്ങളുടെ അനുരണനമായിരുന്നു ആ ഉലച്ചില്‍. എം.എന്‍ വിജയന്‍ തന്നെ ആദ്യം പടിയിറക്കപ്പെട്ടു. പിന്നാലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ കൂട്ടത്തോടെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ തുടങ്ങി. ചിലരെ പാര്‍ട്ടി പുറത്താക്കി. തളിക്കുളത്തും ഓഞ്ചിയത്തും ഷൊര്‍ണുരും പുതിയ സംഘങ്ങള്‍ സി.പി.എമ്മിന് വെല്ലുവിളിയായി. എം.ആര്‍ മുരളി, ടി.എല്‍ സന്തോഷ്, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നേതൃനിരയില്‍ നിന്ന് തന്നെ വഴിമാറിപ്പോയി.

മതം/ജാതി, പ്രത്യയശാസ്ത്രം എന്നിവ വ്യത്യസ്ത രീതിയില്‍ കൂടിച്ചേര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന്റെ പുറത്തുപോലിന് വഴിവച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിലെ ചില വ്യക്തികളുമായി ആരംഭിച്ച ഭിന്നത ക്രമേണ പാര്‍ട്ടിയിലെ വിഭാഗീയതായി വികസിക്കുകയായിരുന്നു. ഇതിനെ ജില്ലയിലെ പാര്‍ട്ടി നേതൃത്വം നേരിട്ടപ്പോള്‍ അത് ജാതീയ വിവേചനമെന്ന രീതിയിലേക്ക്കൂടി പരിണമിച്ചു. പിന്നാക്ക സമുദായാംഗവും ആ വിഭാഗത്തിനിടയില്‍ വലിയ സ്വാധീനവുമുള്ള ശെല്‍വരാജിനെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഉയര്‍ന്ന ജാതിയില്‍പെട്ട ചിലരായിരുന്നുവെന്ന വിമര്‍ശം അവഗണിക്കാന്‍ കഴിയാത്തതാണിപ്പോള്‍. ശെല്‍വരാജിനെ ലക്ഷ്യമിട്ട് അടുത്ത അനുയായികളെ കൂട്ടത്തോടെ വെട്ടിനിരത്തിയിരുന്നു. ഇതിനിരയായവരില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും ഒരേ സമുദായക്കാരായിരുന്നു. നിരവധി പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. പലരും തരം താഴ്ത്തപ്പെട്ടു. നിരവധിപേരുടെ അംഗത്വം പുതുക്കി നല്‍കിയില്ല. ഇതിലും മഹാഭൂരിഭാഗവും ഇതേ പിന്നാക്ക സമുദായക്കാരായിരുന്നു. നെയ്യാറ്റിന്‍കര^പാറശാല പ്രശേദത്തെ സി.പി.എം ചേരിപ്പോരുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ വന്ന വാര്‍ത്തകളിലും പിന്നാക്ക വിഭാഗക്കാരെ പാര്‍ട്ടിയില്‍ വെട്ടിനരിത്തുന്നു എന്നായിരുന്നു പ്രധാന വിമര്‍ശം. രാജിവച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 'പാര്‍ട്ടിയിലെ ഫ്യൂഡലിസം' ഒരു വിഷയമായി ശെല്‍വരാജ് ചൂണ്ടിക്കാട്ടുകയും ചെയ്തു. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയോട് വിടപറയുന്ന പാര്‍ലമെന്ററി^സംഘടനാ നേതാക്കളുടെ എണ്ണം കൂടുന്നത് തടയാനാകട്ടെ പാര്‍ട്ടിക്ക് കഴിയുന്നുമില്ല.

അവസാന ദിവസത്തെ ഉല്‍സവം


വികസനവും കരുതലുമാണ് ഉമ്മന്‍ചാണ്ടിയുടെ ട്രേഡ്മാര്‍ക്ക്. ഏതര്‍ധ രാത്രിയും ഇവ രണ്ടും വച്ചുവിളമ്പുന്നതില്‍ ഒരു കുറവും ഇന്നേവരെ വരുത്തിയിട്ടുമില്ല. ഭരണത്തിന്റെ മൂക്ക് കയര്‍ കയിലുള്ള പി.കെ കുഞ്ഞാലിക്കുട്ടിക്കും കെ.എം മാണിക്കുമാണ് വികസന ചുമതല. കരുതല്‍ മുഖ്യമന്ത്രി നേരിട്ട് വിതരണം ചെയ്യും. ഈ കരുതലില്‍ പക്ഷെ ചില മുന്‍കരുതലുകളുണ്ടെന്ന് സഭക്കിന്നലെ ബോധ്യമായി. ഉല്‍സവ കാലത്തെ ക്ലിയറന്‍സ് സെയില്‍ പോലെ ബജറ്റ് സെഷന്റെ അവസാന ദിവസം അംഗങ്ങള്‍ പദ്ധതികള്‍ വാരിക്കൂട്ടുന്ന തിക്കിനും തിരക്കിനുമിടയിലും ഈ മുന്‍കരുതല്‍ പ്രത്യക്ഷമായതാകും പത്ത് ദിവസ സമ്മേളനത്തിലെ ഏറ്റവും വലിയ നേട്ടം.

കെ. ദാസന്‍ എം.എല്‍.എയെ പോലസ് അടിച്ചുവീഴ്ത്തിയെന്ന പരാതി മൂന്ന് ദിവസം മുമ്പ് സഭയില്‍ വന്നതാണ്. സമ്മേളനം തീരും മുമ്പ് ഇതില്‍ തീരുമാനം പറയാമെന്ന് മുഖ്യമന്ത്രി ഉറപ്പും കൊടുത്തു. അതെന്തായി എന്ന് ഇന്നലെ ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു: 'രണ്ടാമത്തെ റിപ്പോര്‍ട്ടും എം.എല്‍.എ പറഞ്ഞതിന് വിരുദ്ധമാണ്. ഇനി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും.' തല്ലിയത് പോലിസ്! അതേപറ്റി റിപ്പോര്‍ട്ട് കൊടുത്തത് പോലിസ്!! ചര്‍ച്ച ചെയ്യുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പോലിസ!!! ഇതാണ് മുന്‍കരുതല്‍. നടപടി വേണമെന്ന് പ്രതിപക്ഷം ആവുന്നത്ര ബഹളംവച്ചിട്ടും ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ല. പറയുകയുമില്ല. അവസാനം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സ്വാശ്രയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോഴും കണ്ടു ഈ മുന്‍കരുതല്‍. അപ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി.

വെട്ടിക്കുറച്ച സമ്മേളനത്തിലെ അവസാന ദിവസം രണ്ടായി നിശ്ചയിച്ചിരുന്ന സഭ വീണ്ടും വെട്ടിക്കുറച്ച് ഉച്ചക്ക് മുമ്പെ പിരിയാന്‍ തീരുമാനിച്ചാണ് അംഗങ്ങളെത്തിയത്. പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനാല്‍ പ്രതീക്ഷിച്ചതിലും അര മണിക്കൂര്‍ നേരത്തേ പിരിയാനുമായി. എതിരാളികള്‍ മുന്നിലില്ലാത്തതിനാല്‍ ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിക്കുന്നില്ലെന്ന് ജോസഫ് വാഴക്കന്‍ നിലപാട് വ്യക്തമാക്കി. ഏറ്റവും വേഗത്തില്‍ പ്രസംഗം അവസാനിപ്പിച്ച് സി.പി മുഹമ്മദ് മികച്ച മാതൃകയായി. ടി.എ അഹമ്മദ് കബീറും അബ്ദുറഹ്മാന്‍ രണ്ടത്താണിയും സമയം പാലിച്ചു. അനൂപ് ജേക്കബിന്റെ അരങ്ങേറ്റവും ഇതിനിടെ നടന്നു. കുടിവെള്ളം ചോദിച്ച അനൂപിന് കുളം നിറയെ കൊടുക്കുമെന്ന് പി.ജെ ജോസഫ് ഉറപ്പും കൊടുത്തു. പ്രതിപക്ഷമില്ലെങ്കിലും പി.സി ജോര്‍ജ് ഒരു വിട്ടുവീഴ്ചയും കാട്ടിയില്ല. ലോക കമ്യൂണിസം മുതല്‍ അതിന്റെ ഫാഷിസം വരെ വിഷയങ്ങള്‍. സ്വന്തമായി കേരളകോണ്‍ഗ്രസ് നടത്തി മുന്‍ പരിചയമുള്ളതിനാല്‍ ആളൊഴിഞ്ഞ കസേരകള്‍ നോക്കി രോഷംകൊള്ളുന്നതില്‍ ഒരമാന്തവുമുണ്ടായുമില്ല.

ബജറ്റിനും നയ പ്രഖ്യാപനത്തിനുമൊപ്പം ഒരംഗത്തിന്റെ രാജിയും മറ്റൊരാളുടെ സഭാപ്രവേശവും കണ്ടാണ് പത്ത് ദിവസത്തെ സമ്മേളനം അവസാനിക്കുന്നത്. ആര്‍. ശെല്‍വരാജ് പോയപ്പോള്‍ പകരം വന്നത് അനൂപ് ജേക്കബ്. എം.എല്‍.എമാരുടെ ശമ്പളവും പെന്‍ഷനും കൂട്ടാന്‍ നിയമം നിര്‍മിച്ചു. ഏഴ് അടിയന്തിര പ്രമേയങ്ങള്‍ക്ക് നോട്ടീസ്. 13 ശ്രദ്ധക്ഷണിക്കലും 105 ഉപക്ഷേപവും. സഭയില്‍ വരാത്ത ഉപക്ഷേപങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അമിതാവേശത്തിന് വി.ടി ബലറാം രണ്ടുവട്ടും സ്പീക്കറുടെ ശാസന കേട്ടപ്പോള്‍ മുന്‍ സ്പീക്കര്‍ എം.വിജയകുമാറിന് സഭയെ അവഹേളിച്ചതിന് അതിരൂക്ഷമായ വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നു. വിജയകുമാര്‍ വീണ്ടും അവഹേളിച്ചതായി സഭ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയാണ് ഒടുവില്‍ പിരിഞ്ഞത്. വി.എസ് അച്യുതാനന്ദനെതിരായ വി.ഡി സതീശന്‍ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ടായിരുന്നു ഈ സെഷനിലെ മുഖ്യ ഇനം. വേണ്ടത്ര വിവാദങ്ങളോടെ അത് സഭ വഴി പുറത്തെത്തി.

അവസാന ദിവസത്തെ നടപടികളും വെട്ട ിക്കുറച്ചതോടെ  അധിക ധനാഭ്യര്‍ഥന, വോട്ടോണ്‍ അക്കൗണ്ട്, ധനവിനിയോഗ ബില്‍, അതിന്‍െ വോട്ടോണ്‍ അക്കൗണ്ട്, ധനകാര്യ ബില്‍ എന്നിവ ഇന്നലെ ഒന്നര മണിക്കൂറിനകമാണ് തീര്‍പ്പാക്കിയത്. ഈ ഗൗരവമാര്‍ന്ന അത്യാവശങ്ങളിലൊന്നും പക്ഷെ ഭരണപക്ഷ അംഗങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവര്‍ ഓടിനടന്ന് മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. കൂട്ടംകൂടിനിന്നും  ഇരുന്നും നടന്നും കഥകള്‍ പറഞ്ഞു. അംഗങ്ങള്‍ പലവട്ടം പ്രസംഗിക്കാന്‍ പോലുമാകാതെ നിസ്സഹായരായി. എതിരുപറയാന്‍ പ്രതിപക്ഷമില്ലാത്തതിന്റെ സൗകര്യം അവര്‍ ആഘോഷിച്ചു. അണികളെ അച്ചടക്കം പ~ിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഭരണപക്ഷ നേതാക്കള്‍ക്ക് സ്പീക്കര്‍ ഉത്തരവ് നല്‍കിയിരുന്നതാണ്. അതുപോലും മറന്ന ഉത്രാടപ്പാച്ചിലായിരുന്നു സഭയാകെ.

മന്ത്രി കെ.എം മാണി മറുപടി പറയാന്‍ തുടങ്ങിയതോടെ ഈ നെട്ടോട്ടം പാരമ്യത്തിലെത്തി. ധനവിനിയോഗ ബില്‍ ആയതിനാല്‍ തുക പറയാന്‍ നിര്‍വാഹമില്ലെന്ന് മന്ത്രി പറഞ്ഞിട്ടും അംഗങ്ങള്‍ വിട്ടില്ല. ഉല്‍സവ പറമ്പിലെ റിഡക്ഷന്‍ കച്ചവടം പോലെ ഒരടുക്കും ചിട്ടയുമില്ലാതെ എല്ലാവരും പണവും പദ്ധതിയും ചോദിച്ചുകൊണ്ടേയിരുന്നു. ചിലര്‍ മന്ത്രിക്ക് കുറിപ്പുകൊടുത്ത ശേഷം സീറ്റിലേക്കോടിയെത്തി ചോദ്യം ചോദിച്ചു. ചിലര്‍ മാണിക്ക് വേണ്ടിയും ചോദിച്ചു. ചോദിച്ചതിനെല്ലാം ആവശ്യത്തിന് പണമുണ്ടെന്ന് മന്ത്രി ഉറപ്പു കൊടുത്തു. അതിന് പറ്റാത്തവര്‍ക്ക് 'ശക്തമായ പിന്താങ്ങ്' പ്രഖ്യാപിച്ചു. കേരളകോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും പണം വാരിപ്പോകുന്നത് കണ്ടപ്പോള്‍ പി.ബി അബ്ദുറസാഖ് ഉറുദു അക്കാദമി ചോദിച്ചു. കൊടുത്തില്ലെങ്കിലും വേണ്ടില്ല, പരിഗണിച്ചുവെന്നെങ്കിലും പറഞ്ഞേക്കണമെന്ന് അതിന് പി.കെ കുഞ്ഞാലിക്കുട്ടി ഉപായം നിര്‍ദേശിച്ചു. ഓണ്‍ ചെയ്തുവച്ച മൈക്കിലൂടെ ആ കുഞ്ഞാലിക്കുട്ടി ഉപായം സഭയാകെ കേട്ടു. ആകപ്പാടെ ഒരുല്‍സവാന്തരീക്ഷത്തില്‍ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രാഖ്യാപിച്ചു.
(24...03...12)

Thursday, March 22, 2012

കലികാലാവതാരം


ഈ നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ നിന്ന് മരണത്തിലേക്കിറങ്ങിപ്പോയ അച്ഛന് പകരം മകന്‍ മടങ്ങിയെത്തിയ ആഹ്ലാദവുമായാണ് ഇന്നലെ സഭ തുടങ്ങിയത്. രാവിലെ തന്നെ അനൂപ് ജേക്കബ് സത്യപ്രതിഞ്ജയെടുത്ത് സീറ്റിലെത്തി. സ്പീക്കര്‍ മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അംഗങ്ങളുമെല്ലാം ആ സ്വീകരണത്തില്‍ സന്തോഷം പങ്കിട്ടു. പോലിസ് മര്‍ദനത്തിന്റെ കദനകഥള്‍ അടിയന്തിര പ്രമേയമാക്കിയ വി.എസ് സുനില്‍കുമാറിന്റെ അവതരണ മികവിനുംമേലെ തിരച്ചുവരവിന്റെ സന്തോഷം സഭയില്‍ നിറഞ്ഞുനിന്നു. വാഗ്വാദവും ചര്‍ച്ചയും ബഹളവുമടക്കം മുഴുവന്‍ ചേരുവകളുമായി അരങ്ങേറിയ പെന്‍ഷന്‍ പ്രായ ചര്‍ച്ച ഇടതുകാലത്തെ പെന്‍ഷന്‍ പ്രായവര്‍ധനാ ഉത്തരവുകളില്‍ തട്ടിച്ചിതറി. അതിന്റെ നയപരമായ കോടിയേരി വ്യാഖ്യാനം പോലും ഫലവത്തായില്ല. അതിന് പിന്നാലെ, സഭയാകെ സന്തോഷം പരത്തി മിനിട്ടുകള്‍കൊണ്ട് എം.എല്‍.എമാരുടെ ശമ്പള^പെന്‍ഷന്‍ വര്‍ധന അംഗീകരിച്ചു.

അധികം വൈകും മുമ്പേ  സഭയുടെ സന്തോഷം പഴയയൊരു സാമാജികന്റെ വേര്‍പാടിന്റെ വേദനയിലേക്ക് വഴി മാറി. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ സി.കെ ചന്ദ്രപ്പന്റെ മരണ വിവരം സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് സഭയെ അറിയിച്ചത്. രാവിലെ മുതല്‍ തന്നെ ഈ വിവരം സംശയമായി സഭക്കകത്തും പുറത്തും പരന്നിരുന്നു. ശൂന്യവേളക്കിടെ സി.പി.ഐ എം.എല്‍.എമാര്‍ കൂട്ടത്തോടെ സഭയില്‍ നിന്നിറങ്ങിയതോടെ സംശയം ബലപ്പെട്ടു. അപ്പോഴും സ്ഥിരീകരണമായില്ലെങ്കിലും സഭയില്‍ വിയോഗത്തിന്റെ വേദന അനുഭവപ്പെട്ടു. സ്പീക്കര്‍ അത് പ്രഖ്യാപിച്ചതോടെ സഭ നിമിഷാര്‍ധം മൗനമായി.

ഈ മരണം കണക്കിലെടുത്ത് ചര്‍ച്ചകളില്‍ അംഗങ്ങള്‍ സ്വയം സമയം നിയന്ത്രിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും ശമ്പള ബില്ലിലെ ആത്മ നിയന്ത്രണം പിന്നീടൊട്ടും സഭയിലുണ്ടായില്ല. പിറവം തൊട്ട് പാര്‍ട്ടി സമ്മേളനം വരെ വിഷയങ്ങളില്‍ പതിവുപോലെ ചര്‍ച്ചകള്‍ ചുറ്റിത്തിരിഞ്ഞു. ഇവക്കിടയില്‍ പ്രൊഫ. സി രവീന്ദ്രനാഥിന്റെ സൈദ്ധാന്തകി വിശകലനം വേറിട്ടുനിന്നു. നവഉദാരീകരണ നയങ്ങള്‍ ഒളിച്ചിരിക്കുന്ന ബജറ്റിലെ ഊടുവഴികളിലേക്കെല്ലാം സാമ്പത്തിക ശാസ്ത്രഞ്ജന്റെ വൈദഗ്ദ്യത്തോടെ അദ്ദേഹം കയറിച്ചെന്നു. പ്രൊഫസറുടെ സ്റ്റഡീ ക്ലാസ് കഴിഞ്ഞപ്പോഴാണ് ചില ഇടതംഗങ്ങള്‍ക്കും ബജറ്റിനെ എതിര്‍ക്കേണ്ടതുണ്ടെന്ന് ബോധ്യമായത്. അതുവരെ അവര്‍ നടത്തിയ വിമര്‍ശങ്ങള്‍  കോവൂര്‍ കുഞ്ഞിമോന്‍ മാതൃകയിലാണ്: 'ബജറ്റ് വെറും ഉള്ളിയാണ്.  ആദ്യ തൊലി കളഞ്ഞപ്പോള്‍ വികസനത്തിന് ഒന്നുമില്ല. കൊല്ലത്തിന് വേണ്ടി രണ്ടാം തൊലി കളഞ്ഞപ്പോഴും ഫലം ശൂന്യം. കുന്നത്തൂര്‍ മണ്ഡലമാണ് മൂന്നാം തൊലിയില്‍ പ്രതീക്ഷിച്ചത്. നാലാം തൊലി പൊളിച്ചിട്ടും ഒരു പിണ്ണാക്കും കിട്ടിയില്ല. അതോടെ എന്റെ കണ്ണ് നിറഞ്ഞൊഴുകി.' ചര്‍ച്ചയില്‍ ഇടതംഗങ്ങള്‍ കുറവായിരുന്നതിനാല്‍ ഇത് കൂട്ടക്കരച്ചിലായി മാറിയില്ല.

കോണ്‍ഗ്രസുകാര്‍ക്ക് നയപരമായി അത്ര പോലും ആവലാതികളുണ്ടായില്ല. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതംഗീകരിക്കണമെന്ന് കെ. മുരളീധരന്‍ കടുത്ത ഭാഷയില്‍ ഉപദേശിച്ചു. പിന്നെ പിറവത്ത് തോല്‍പിച്ച ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞു: 'വി.എസ് ഭരണം, പാര്‍ട്ടി നയം, സമ്മേളന വിവാദം അങ്ങനെയങ്ങനെ. ഇതൊക്കെ അറിയാവുന്നവര്‍ വോട്ട് ചെയ്തില്ല. അത്ര തന്നെ.' നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ വേണോ എന്ന് എ.കെ ബാലന്‍ ചോദിച്ചെങ്കിലും മുരളീധരന്‍ വീണില്ല. തൊഴിലാളികളെ മുഴുവന്‍ വെടിവച്ചിടുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഗോള നയമെന്ന് ടി.എന്‍ പ്രതാപന്‍ വാദിച്ചു. ചന്ദനത്തോപ്പ് മുതല്‍ പലവട്ടം കേരള കമ്യൂണിസ്റ്റുകള്‍ അത് ചെയ്തിട്ടുണ്ടെന്ന് പി.സി വിഷ്ണുനാഥും. പാലോട് രവിയും വി.എം ഉമ്മര്‍ മാസ്റ്ററും പി.ബി അബ്ദുറസാക്കും ഇടതുവിരോധത്തിലേക്ക് മതിയായ സംഭാവന നല്‍കി. മറുപടി പറഞ്ഞ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും മുഖ്യവിഷയം പിറവത്തെ മദ്യമൊഴുക്കായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും അരിശം തീരാതെ മുഖ്യമന്ത്രിയും കെ. ബാബുവും രോഷം കൊണ്ടു.

മൂന്ന് ദിവസത്തെ ചര്‍ച്ചക്ക് മറുപടി പറഞ്ഞ കെ.എം മാണി വാഗ്ദാനങ്ങള്‍ വാരി വിതറി അവസാന മണിക്കൂറില്‍ സഭയെ വീണ്ടും സന്തോഷങ്ങളിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒടുവില്‍ ഒരു പ്രഖ്യാപനവും: 'എം.എല്‍.എമാര്‍ പറഞ്ഞത് കിട്ടിയില്ലെങ്കില്‍ ശ്രദ്ധയില്‍പെടുത്തൂ, ഉടന്‍ ഉത്തരവുകള്‍ തരാം.' ഇത്രക്ക് സഹിക്കാനുള്ള കരുത്ത് തോമസ് ഐസക്കിനില്ലായിരുന്നു. അതുവരെ മൗനം സൂക്ഷിച്ച ഐസക് പുതിയ വാദവുമായി എഴുന്നേറ്റു. അതിലെ അപകടം കെ.എം മാണിക്ക് മനസ്സിലായിക്കാണണം: 'ഐസക് കുരുട്ടുബുദ്ധികള്‍ പറയരുത്. എന്നെ കുഴിയില്‍ വീഴ്ത്താന്‍ ശ്രമിക്കരുത്.' ഭരണനിരയുടെ പ്രശംസാപെരുമഴയേറ്റുവാങ്ങിയ ഈ ബുദ്ധിവൈഭവത്തിന്റെ രഹസ്യം മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തി: 'ദശാവതാരം കലികാലത്തുണ്ടാകുന്നതാണ്. അതുകഴിഞ്ഞാല്‍ മഹാപ്രളയമാണ്. മാണിയെ പത്താം അവതാരമായി ഉപമിച്ചതിനാല്‍ വരാനിരിക്കുന്നത് പ്രളയകാലമായിരിക്കും.' പി.ജെ ജോസഫിനെയും പി.സി ജാര്‍ജിനെയും വിഴുങ്ങിയ മാണിയുടെ അവതാരോദ്ദേശം വെളിപ്പെടുത്താന്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുത്ത മുഹൂര്‍ത്തം അത്യധികം രാഷ്ട്രീയ പ്രധാനമാണ്. ടി.എം ജേക്കബിന്റെ മകന് സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല.
(23...03...12)

പിറവത്ത് തോറ്റത് ആരാണ്?

തെരഞ്ഞെടുപ്പില്‍ വിജയത്തേക്കാള്‍ പ്രധാനമാണ് വ്യാഖ്യാനം. ഉപതെരഞ്ഞെടുപ്പാണെങ്കില്‍ യഥാര്‍ത്ത വിജയം നിശ്ചയിക്കുന്നതുപോലും വ്യാഖ്യാനമാണ്. അതുകൊണ്ടുതന്നെ പിറവത്ത് രാവിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടും നിയമസഭയില്‍ വിജയി ആരെന്ന് തീരുമാനിക്കാനായില്ല. വൈകുന്നേരം അഞ്ചിന് സഭ പിരിയും വരെ ഇക്കാര്യത്തില്‍ തര്‍ക്കം നടന്നു. ഇത് ഇന്നും തുടരും. വോട്ട് കൂടുതല്‍ കിട്ടിയതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത് എന്ന് ഭരണപക്ഷ അംഗങ്ങള്‍ വാദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കിട്ടിയതിനാല്‍ വിജയം ഇടതുപക്ഷത്തിനാണെന്ന് അവരും. രണ്ടുകൂട്ടരും ജയിച്ചതിനാല്‍ തോറ്റത് നാട്ടുകാരാകാനാണ് സാധ്യത.

കോടിയേരി ബാലകൃഷ്ണന്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിനിടെ തന്നെ സഭയില്‍ യു.ഡി.എഫ് അംഗങ്ങള്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നു. 'സ്ഥാനാര്‍ഥി' ഉമ്മന്‍ചാണ്ടിയെ സീറ്റില്‍ ചെന്ന് അവര്‍ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് നയിച്ച കെ. ബാബു ഓരോ സീറ്റിനുമരികില്‍ ഓടിച്ചെന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. കൈകൊടുക്കല്‍, കെട്ടിപ്പിടിക്കല്‍, ഡസ്‌കിലടി, കൂട്ടച്ചിരി, ഗ്രൂപ്പ് ചര്‍ച്ച. മുദ്രാവാക്യം വിളിയല്ലാത്തതെല്ലാം അവിടെ നടന്നു. ആഹ്ലാദ പ്രകടനം സഭക്കകത്ത് ആരവമായപ്പോള്‍ എ.കെ ബാലന്‍ ക്ഷുഭിതനായി. ഇവിടെ മി~ായി വിതരണം ചെയ്യരുതെന്നും സഭാമര്യാദ പാലിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. ആഹ്ലാദം പ്രകടിപ്പിക്കാന്‍ വേണമെങ്കില്‍ അരമണിക്കൂര്‍ സഭ നിറുത്തിവക്കാമെന്ന് കോടിയേരി ബാലകൃഷ്ണനും. പിന്‍നിരയിലെ യുവതാരങ്ങള്‍ ഇവര്‍ക്ക് പിന്തുണയായി ബഹളംവച്ചു. മര്യാദ പാലിച്ച് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഒടുവില്‍ സ്പീക്കര്‍ റൂളിംഗും നല്‍കി. അത് കേട്ടതിനാലാകണം പി.സി ജോര്‍ജ് ലഡു വിതരണം കാന്റീനിലേക്ക് മാറ്റി. ഇടതാവേശം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. ടി.വി രാജേഷിന്റെ പെന്‍ഷന്‍ പ്രായം വര്‍ധനാവിരുദ്ധ ശ്രദ്ധക്ഷണിക്കല്‍ പോലും വഴിപാടായി. ഇക്കാര്യത്തില്‍ റോഡില്‍ കാണിക്കുന്ന ആവേശത്തിന്റെ മൂന്നിലൊന്ന് സഭയിലുണ്ടായുമില്ല.

എ.കെ ബാലന്റെ രോഷവും പ്രതിപക്ഷ നിരയിലെ ശാന്തതയും കണ്ടപ്പോള്‍ പിറവത്ത് ഇടതുപക്ഷം തോറ്റിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം അംഗങ്ങളുടെ വ്യാഖ്യാനങ്ങള്‍ ആ ധാരണ തിരുത്തി. എം. ചന്ദ്രനാണ് തുടങ്ങിയത്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്ത് എല്‍.ഡി.എഫിന് കിട്ടിയത് 67,000 വോട്ട്. ഇപ്പോള്‍ 70,000. അതിനാല്‍ എല്‍.ഡി.എഫിന് വിജയമാണ്. സാങ്കേതികമായ യു.ഡി.എഫ് വിജയമാകട്ടെ എല്ലാ ജാതി മത ശക്തികളും വിദേശ മദ്യവും ചേര്‍ന്നപ്പോള്‍ സംഭവിച്ചതാണ്.' ബാബു എം പാലിശ്ശേരിക്ക് കണക്ക് വേറെയുണ്ട്: 'കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിറവത്ത് യു.ഡി.എഫ് ഭൂരിപക്ഷം 16,000 ആയിരുന്നു. ഇപ്പോള്‍ 12,000 ആയി. അഥവ തോറ്റു.' തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് അതല്ലല്ലോ എന്ന് കെ. ശിവദാസന്‍നായര്‍ എതിര്‍ത്തിട്ടും പാലിശ്ശേരി വിട്ടില്ല. കെ. അജിത് ഈ ന്യായങ്ങളെ ഒന്നുകൂടി കാല്‍പനികമാക്കി: 'മുവാറ്റുപുഴയാറിലെ വെള്ളത്തില്‍ നിറമുള്ളതും അല്ലാത്തതും ചേര്‍ത്താണ് വോട്ടുണ്ടാക്കിയത്. ഈ വിജയത്തിന്റെ ക്രഡിറ്റ് എക്‌സൈസ് വകുപ്പിനാണ്.' കെ. കുഞ്ഞിരാമന്‍ ഉദുമ സ്വന്തം നിലയില്‍ തെളിവ് നല്‍കി: 'പിറവത്ത് ഒരിടത്ത് റോഡരികില്‍ നില്‍ക്കുമ്പോള്‍ എനിക്ക് 1000 രൂപ തന്നു. അത് മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും.' എല്ലായിടത്തും തോല്‍ക്കുന്നതിനിടെ പിറവത്ത് ജയിച്ചതിന് ഉമ്മന്‍ചാണ്ടിക്ക് സോണിയ നന്ദി പറയുന്നുണ്ടെന്ന് ജമീല പ്രകാശം വെളിപ്പെടുത്തി. ഒടുവില്‍ സംസാരിച്ച എം.എ ബേബി ഈ വ്യാഖ്യാനങ്ങളെല്ലാം ശരിവച്ചതോടെ പിറവത്തെ ഇടതുവിജയത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരവുമായി.

മറുഭാഗത്ത് വ്യാഖ്യാന ശേഷിയുള്ള സൈദ്ധാന്തികരൊന്നുമില്ല. ഏറ്റവും മൂത്ത നേതാവ് രമേശ് ചെന്നിത്തലക്ക് പോലും വെല്ലുവിളിയിലാണ് താല്‍പര്യം: 'ഇനി നെയ്യാറ്റിന്‍കരയില്‍ കാണാം. പിറവം പ്രതിപക്ഷത്തിനുള്ള താക്കീതും സര്‍ക്കാറിനുള്ള അംഗീകാരവുമാണ്.' പിറവത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വി.എസ് പറഞ്ഞതിന്റെ ദേഷ്യം തീര്‍ത്തു ഷാഫി പറമ്പില്‍: ഈ ഭൂരിപക്ഷമാണ് മുടന്തുന്ന യാഗാശ്വമെങ്കില്‍ ഞങ്ങള്‍ക്ക് അതുമതി. നെയ്യാറ്റിന്‍കരയില്‍ ഇടതുകുതിരയുടെ രണ്ടുകാലും മുടന്തും. ഇനി കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്ന് പറയുകയാണ് നല്ലത്.' ബജറ്റ് പിറവത്തിന് മുമ്പായിരുന്നെങ്കില്‍ ഭൂരിപക്ഷം രണ്ടിരട്ടി കൂടിയേനെ എന്ന് അന്‍വര്‍ സാദത്ത് സ്വപ്‌നം കണ്ടു. ഇപ്പോള്‍ കിട്ടിയ ഭൂരിപക്ഷം തന്നെ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 80 ഇരട്ടിയാണെന്ന് തോമസ് ഉണ്ണിയാനും. വഞ്ചി മുങ്ങുമ്പോള്‍ ആളെ പുറത്തിടുന്ന പാര്‍ട്ടി പരിപാടി പ്രകാരം ഇ.പി ജയരാജനെ ശിക്ഷിക്കരുതെന്ന് കെ.എന്‍.എ ഖാദര്‍ അഭ്യര്‍ഥിച്ചു. കെ. ശിവദാസന്‍ നായര്‍ക്കുമുണ്ടയിരുന്നു ഒരപേക്ഷ: 'നെയ്യാറ്റിന്‍കരയിലും ഇ.പി തന്നെ നയിക്കണം. അതിന്റെ ഗുണം കിട്ടും. പിറവത്ത് ഇത്ര ഭൂരിപക്ഷം തന്നത് ജയരാജനാണ്.'

ഈവക സൈദ്ധാന്തിക കാര്യങ്ങളിലൊന്നും താല്‍പര്യമില്ലാത്തതിനാല്‍ പി.കെ ബഷീര്‍ എല്ലാം നേരിട്ടങ്ങ് പറഞ്ഞു: ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണം. ലോകത്ത് എളുപ്പം വിലക്ക് വാങ്ങാവുന്ന സാധനം സി.പി.എം അംഗങ്ങളാണ്. ശിവന്‍കുട്ടിക്ക് എത്ര വേണമെന്ന് പറയൂ. ബാക്കി നമുക്ക് നോക്കാം. അപ്പുറത്തുള്ള ആരും ഇപ്പോള്‍ ഇങ്ങോട്ട് വരും. വി.എസ് തന്നെ ഇവിടേക്ക് വരുമോ എന്നാണ് എന്റെ പേടി.' ഈ പോക്കുവരവില്‍ ചെറിയൊരു പേടിയും ജാഗ്രതയും നല്ലതാണ്. കുഞ്ഞാലിക്കുട്ടി തന്നെ കോടിയരിക്കൊപ്പം പോയാലും വിവരം കിട്ടാതെ വരരുതല്ലോ?
(22...03....12)

Wednesday, March 21, 2012

ഇടശ്ശേരി സ്മാരക ബജറ്റ്


ആരാണ് ഇയാഗോ? ഷേക്‌സ്പിയറുടെ ഒഥല്ലോക്ക് ഭാര്യാവധത്തിന് ഉപദേശം നല്‍കിയ ഇയാഗോയെ എല്ലാവര്‍ക്കും അറിയാം. പക്ഷെ കേരള നിയമസഭയിലെ ഇയാഗോയെ പറ്റിയാണ് ഇടതുയുവ നേതാവ് പി. ശ്രീരാമകൃഷ്ണന്റെ ചോദ്യം. ഭരണനിരയിലെ ബുദ്ധിരാക്ഷസന്‍മാരുടെ നേരയെല്ലാം അംഗങ്ങളുടെ നോട്ടം പാഞ്ഞെങ്കിലും ആര്‍ക്കും ഒരുപിടിയും കിട്ടിയില്ല. അതാരാണെന്ന് ശ്രീരമാകൃഷ്ണന്‍ പറഞ്ഞുമില്ല. പകരം കേരള ഇയാഗോയുടെ സമകാലീന ചരിത്ര നിയോഗം വെളിപ്പെടുത്തി: 'പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ മന്ത്രി മാണിയെ ഉപദേശിച്ചത് ഇയാഗോയാണ്.' അതോടെ പ്രതിപക്ഷം ഒരു കോറസ് പോലെ ഉത്തരം പറഞ്ഞു: 'തോമസ് ഐസക്; ഐസക് മാത്രം.' ഉത്തരം കേട്ടയുടന്‍ ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചു: 'ഏത് പാതാളത്തില്‍ ഒളിച്ചാലും ഇയാഗോയെ കേരളയുവത പുറത്തുകൊണ്ടുവരും.' തോമസ് ഐസക് വളഞ്ഞവഴിയില്‍ പ്രായം കൂട്ടിയപ്പോള്‍ ഈ ആവേശം കാണാനേ ഉണ്ടായിരുന്നില്ലെന്ന വി.ഡി സതീശന്റെ വിമര്‍ശത്തിന് വേറെ മറുപടിയുണ്ടായുമില്ല.

ഇരുവരുടെയും ഈ ഉശിരൊന്നും പക്ഷെ നിയമനിര്‍മാണത്തില്‍ കണ്ടില്ല. ഒന്നല്ല, രണ്ട് ബില്ലാണ് സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. അതും വെറും നാല് മിനിറ്റിനകം. ശ്രീരാമകൃഷ്ണനും സതീശനും മാത്രമല്ല, കക്ഷി ഭേദമില്ലാതെ ഇരുഭാഗത്തുമിരുന്ന മുഴുവന്‍ അംഗങ്ങളും ആ  സമയത്ത് അതീവ ശാന്തരും സൗമ്യരുമായി കാണപ്പെട്ടു. മുഖ്യമന്ത്രി ബില്ലുകള്‍ അവതരിപ്പിച്ചു. ആദ്യത്തേതില്‍ ഒന്നര മിനിറ്റ് സംസാരം. രണ്ടാമത്തേതില്‍ അത്രയുമില്ല. എന്നിട്ടും ആര്‍ക്കുമില്ല പേരിനുപോലും ഒരു വിയോജിപ്പ്. നിയമനിര്‍മാണ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട അത്യപൂര്‍വ മാതൃക. ആ ബില്ലില്‍ ഒന്ന് എം.എല്‍.എമാരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കുന്നതായിരുന്നു. രണ്ടാമത്തേത് അവരുടെ പെന്‍ഷന്‍ കൂട്ടുന്നതും. ബജറ്റ് ചര്‍ച്ചയില്‍ മുല്ലക്കര രത്‌നാകരന്‍ ഉദ്ദരിച്ച അക്കിത്തം കവിത ഇവിടെയാകും  കുടുതലിണങ്ങുക: 'കണ്ണില്ലാത്ത കുറ്റമല്ല/കാണേണ്ടതൊന്നും കണ്ടില്ല, കാതുകളില്ലാത്ത കുറ്റമല്ല/കേള്‍ക്കേണ്ടതൊന്നും കേട്ടില്ല.'

ഒരു കവിത സഥാനം തെറ്റിപ്പോയെങ്കിലും ബജറ്റ് ചര്‍ച്ചയില്‍ ഏറ്റവും ഗൗരവപൂര്‍വം മുല്ലക്കര ഇടപെട്ടു. ബജറ്റിന്റെ തിലകക്കുറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന 'ഗ്രീന്‍ ഹൗസി'ന്റെ യുക്തിശൂന്യതയെ കാര്യകാരണ സഹിതം മുന്‍ കൃഷി മന്ത്രി തള്ളിക്കളഞ്ഞു. തമിഴ്‌നാട്ടിലെ കാലാവസ്ഥക്കിണങ്ങുന്ന പദ്ധതി എട്ടുമാസം മഴ പെയ്യുന്ന കേരളത്തില്‍ നടപ്പാകില്ല. 3000 സ്ഥലത്തായി ആകെ കൃഷി ചെയ്യുക 120 ഹെക്ടറില്‍. മൊത്തം ചിലവ് 45 കോടി. ഇത്രയും പണമുണ്ടെങ്കില്‍ 10,000 ഹെക്ടറില്‍ പച്ചക്കറി കൃഷി ചെയ്യാം. യൂറോപ്പിലും ഇസ്രായേലിലും പരാജയപ്പെട്ട ഗ്രീന്‍ ഹൗസ് ചരിത്രവും പദ്ധതിക്കെതിരായ യു.എന്‍ റിപ്പോര്‍ട്ടും തെളിവായി മുല്ലക്കര ചേര്‍ത്തുവച്ചു. ബജറ്റിലെ സപ്ത തന്ത്രത്തില്‍ കര്‍ഷത്തൊഴിലാളിയെയും ദരിദ്രനെയും കാണാന്‍ കഴിയാത്ത ഇ.കെ വിജയന് അമ്പലപ്പറമ്പുകളിലെ 'പീപീപീ' വിളി മാത്രമാണ് കേള്‍ക്കാനായത്. കെ.എസ് സലീഖ കാണുന്നതാകട്ടെ പാലക്കാടന്‍ പാടത്ത് നെല്ലുമായി കാത്തിരിക്കുന്ന കര്‍ഷകരെയും. പാര്‍ട്ടി സെക്രട്ടറിയായതിനാലകണം എ.എ അസീസ് സൈദ്ധാന്തിക വിമര്‍ശമാണുന്നയിച്ചത്: 'പ്രതിപക്ഷ പീഢനവും ഭരണപക്ഷ പ്രീണനവും നടത്തുന്ന സെക്‌ടേറിയന്‍ ബജറ്റ്.'

മലബാറിലെ അംഗങ്ങള്‍ക്ക് ഇപ്പോഴും വിഷയം വടക്കന്‍ കേരളത്തിലെ എറ്റുമുട്ടലുകളുടെ ബജറ്റും എസ്റ്റിമേറ്റുമാണ്. സി.മമ്മൂട്ടിയും പി. ഉബൈദുല്ലയും സി.പി.എം അതിക്രമ-കൊലപാതക കണക്കുകള്‍ അവതരിപ്പിച്ചപ്പോള്‍ എ. പ്രദീപ്കുമാറും സി.കെ നാണുവും ഇ.കെ വിജയനും ലീഗ് ചരിത്രം വിവരിച്ചു. കേട്ടിരുന്നവര്‍ക്ക് ബോധ്യമായത് ഒറ്റക്കാര്യം: രണ്ടുകൂട്ടരും ഒന്നിനൊന്നു മെച്ചം. ഇതൊന്നും പക്ഷെ എ.പി അബ്ദുല്ലക്കുട്ടിയെ ബാധിച്ചിട്ടില്ല. അബ്ദുല്ലക്കുട്ടി തുടങ്ങിയത് ക്യൂബയില്‍ നിന്നാണ്: 'അവിടെ വിരമിക്കല്‍ പ്രായം 70 ആണ്. ബംഗാളില്‍ 60. ത്രിപുര കഴിഞ്ഞ വര്‍ഷം 60 ആക്കി. അവിടെയൊന്നും ഡി.വൈ.എഫ്.ഐ ഇല്ലേ?' ഈ കുട്ടി പിച്ചും പേയും പറയുകയാണെന്ന് എസ്. രാജേന്ദ്രന്‍ തമിഴില്‍ പറഞ്ഞു. ബജറ്റില്‍ എം.കെ മുനീറിന് കുറച്ച് കൂടുതല്‍ പണം കൊടുക്കണമെന്ന് പി.ടി.എ റഹീം മാണിയോടാവശ്യപ്പെട്ടു: 'സ്ത്രീകള്‍ക്ക് തന്‍േറടമുണ്ടാക്കാനുള്ള പരിപാടി ഗംഭീരമാണ്. അതിനിടെ മലപ്പുറത്ത് ലീഗിന്റെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് പുരുഷ പീഢനം കാരണം രാജിവച്ചു. ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങരുതെന്ന് പാര്‍ട്ടി പറഞ്ഞപ്പോഴാണ് രാജി. അതിനാല്‍ തന്‍േറടത്തിന് കൂടുതല്‍ പണം വേണ്ടിവരും.' ലീഗിലെ പുരുഷ നേതാക്കള്‍ക്കുകൂടി അതില്‍ പ്രവേശം കൊടുക്കാന്‍ റഹീം തന്നെ ആവശ്യപ്പെടേണ്ടതാണ്. അല്ലെങ്കില്‍ കെ.ടി ജലീല്‍. മറ്റാര്‍ക്കും അത്രക്ക് ധൈര്യം പോര.

ബജറ്റില്‍ ഇടശ്ശേരി കവിത ചേര്‍ത്തത് പാലോട് രവിയെ വരെ കവിതാപ്രേമിയാക്കി മാറ്റിയിട്ടുണ്ട്. അപ്പോള്‍ അബ്ദുസ്സമദ് സമദാനിയുടെ കാര്യം പറയാനില്ല. കുമാരനാശാനില്‍ നിന്നായിരുന്നു സമദാനിയുടെ തുടക്കം. പതിവുപോലെ ഇടക്കിടെ ഉറുദു പാടി. ഇഖ്ബാല്‍ കവിതയില്ലെങ്കില്‍ സമദാനിയാവുകയുമില്ല. മുഴുനീളെ കവിതപോലൊഴുകിയ പ്രസംഗത്തിലെ ആകെ ആവശ്യം ഇടശ്ശേരിക്ക് സ്മാരകം വേണമെന്ന് മാത്രം. ചെയറില്‍ അന്നേരം സി.പി മുഹമ്മദ് ആയതിനാല്‍ സഭയുടെ പൂര്‍ണ പിന്തുണയും കിട്ടി. ഒഴിഞ്ഞുമാറാന്‍ മാണിക്കും വയ്യ. എന്തുവിലകൊടുത്തും സ്മാരകം പണിയുന്നതാണ് മാണിക്ക് നല്ലത്. കാരണം എം.എന്‍ വിജയന് സ്മാരകം വേണമെന്ന് പി.സി ജോര്‍ജ് വരെ ആവശ്യപ്പെട്ട കാലമാണ്. വേറെ വഴിയില്ലെങ്കില്‍ ഈ ബജറ്റ് 'കുറ്റിപ്പുറം പാല'ത്തിന് ചുവിട്ടിലേക്കെറിഞ്ഞിട്ട് ഇടശ്ശേരി സ്മാരകമായി വേറെ ബജറ്റ് തന്നെ അവതരിപ്പിക്കാവുന്നതാണ്. 'കുഴിവെട്ടി മൂടുക വേദനകള്‍' എന്നുപാടിയ കവിയല്ലേ?
(20...03...12)

Friday, March 9, 2012

രാഷ്ട്രീയത്തിലെ ഏകകോശ ജീവി സങ്കല്‍പങ്ങള്‍


അമീബ ഏകകോശ ജീവിയാണെന്ന കാര്യത്തില്‍ ഇതുവരെ എതിരഭിപ്രായമുണ്ടായിട്ടില്ല. എന്നാല്‍ നിലവിലെ സര്‍ക്കാറും അങ്ങനെതന്നെയാണ് എന്നാണ് വി.എസ് സുനില്‍കുമാറിന്റെ പക്ഷം: 'എല്ലാകാര്യത്തിനും മുഖ്യമന്ത്രി മാത്രമേയുള്ളൂ. ഏത് വകുപ്പില്‍ അടിയന്തിര പ്രമേയം വന്നാലും മറുപടി പറയുന്നത് ഉമ്മന്‍ചാണ്ടി. മന്ത്രിമാര്‍ക്ക് അതിന് കഴിയില്ല എന്ന് മുഖ്യമന്ത്രിക്ക് തന്നെ മനസ്സിലായിരിക്കുന്നു. അമീബയെപ്പോലെ ഏകകോശ ജീവിയാണ് ഈ സര്‍ക്കാര്‍.' സുനില്‍കുമാറിന്റെ നിരീക്ഷണം ഒട്ടും തെറ്റിയില്ലെന്ന് സഭക്കിന്നലെ ബോധ്യപ്പെടുകയും ചെയ്തു. രണ്ടുവട്ടം ഇറങ്ങിപ്പോക്കും സൂര്യനെല്ലിക്കേസില്‍ ഭാഗിക സ്തംഭനവും അരുണ്‍കുമാര്‍ നിയമന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പണത്തിലെ നെടുങ്കന്‍ ചര്‍ച്ചയും അതിന് പിന്നാലെ സഭക്കകത്തും പുറത്തും നേതാക്കള്‍ നടത്തിയ വാഗ് യുദ്ധങ്ങളുമെല്ലാം ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പിന്റെ ഇടവേളക്ക് പിരിയുന്ന അംഗങ്ങള്‍ക്ക് സമൃദ്ധമായ വിഭവമൊരുക്കിയ ദിവസം രാഷ്ട്രീയ ഏകകോശ ജീവികള്‍ ആദ്യാവസാനം സഭയില്‍ പ്രത്യക്ഷപ്പെട്ടു.

രണ്ടാള്‍ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാറിനെ പിന്തുണക്കുന്നവരെല്ലാം ഒറ്റക്കൊറ്റക്ക് ഇരപിടിക്കാവുന്നവരാണെന്ന് സുനില്‍കുമാറും പറിഞ്ഞിരുന്നില്ല. പക്ഷെ ചോദ്യോത്തര സമയത്തുതന്നെ സഭയില്‍ അത് ദൃശ്യമായി. മുല്ലപ്പെരിയാറിന്റെ പേരില്‍ എം.എ വാഹിദും എ.പി അബ്ദുല്ലക്കുട്ടിയുമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ചോദ്യം സ്വന്തം പാര്‍ട്ടി മന്ത്രി തിരുവഞ്ചൂരിന് പോലും പിടിച്ചില്ല. അപ്പോള്‍ പിന്നെ പി.ജെ ജോസഫിന്റെ കാര്യം പറയേണ്ടല്ലോ? ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണോ ഇമ്മാതിരി ചോദ്യങ്ങളെന്ന് വിഷ്ണുനാഥ് പരിഭവം പറഞ്ഞത് മിച്ചം. വൈകുന്നേരം ബാബു എം. പാലിശ്ശേരി മറ്റൊരാളെക്കൂടി ഇക്കൂട്ടത്തില്‍ നിന്ന് പിടികൂടി: വി.ടി ബാലറാം.നിയമസഭാ പ്രമേയത്തിന് വിരുദ്ധമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫേസ്ബുക്കില്‍ എഴുതിയതാണ് തെളിവ്. മുസ്‌ലിം ലീഗ് ഒരുപാട് ഭാരവാഹികളുള്ള പാര്‍ട്ടിയാണെങ്കിലും പ്രവര്‍ത്തന രീതി പ്രകാരം ഏകകോശ ജീവിയാണ്. ജനറല്‍ സെക്രട്ടറി ആയാലും അല്ലെങ്കിലും കുഞ്ഞാലിക്കുട്ടിയാണതില്‍ അതികായന്‍. അക്കാര്യമറിയാവുന്ന കെ.എം ഷാജി യുവജന സംഘടനയിലെ അതികായനും. അതുകൊണ്ട് ഷാജി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു: 'കണ്ണൂരില്‍ അക്രമം കാട്ടുന്നവരെയല്ല, അത് ആസൂത്രണം ചെയ്യുന്ന നേതാക്കളെ പിടികൂടണം. രാഷ്ട്രീയ നേതാക്കള്‍ അറിഞ്ഞിട്ടാണ് അവിടെ അക്രമം നടക്കുന്നത്. മുസ്‌ലിം ലീഗുകാര്‍ അക്രമം കാട്ടിയാല്‍ അതിന്റെ നേതാക്കളെ പിടിക്കണം. മറ്റ് പാര്‍ട്ടികളിലും അതുതന്നെ വേണം.' അച്യുതാനന്ദന്‍ വിചാരിച്ചിട്ട് നടക്കാത്തത് ഉമ്മന്‍ചാണ്ടിയെക്കൊണ്ടാകുമെന്ന് ഷാജിക്ക് തോന്നിയിരിക്കണം.

ഏകകോശ രാഷ്ട്രീയ ജീവികളില്‍ കേരളകോണ്‍ഗ്രസിന് സവിശേഷമായ ചരിത്രമുണ്ട്. സഭയിലിന്നലെ രണ്ടുവട്ടം ഈ ചരിത്ര സാക്ഷ്യമുണ്ടായി. അതിവേഗ റയില്‍വേ ഇടനാഴി പദ്ധതിയുടെ പിതൃത്വമായിരുന്നു ഒരുവിഷയം. തോമസ് ഐസകും എളമരം കരീമും അവരവര്‍ക്കുവേണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും സര്‍ക്കാറിന് വേണ്ടിയും ഡി.എന്‍.എ തെളിവുകള്‍ ഹാജരാക്കുന്നതിനിടെ പി.ജെ ജോസഫ് പ്രത്യക്ഷപ്പെട്ടു: മുംബെ-കന്യാകുമാരി അതിവേഗ റയില്‍വേ വേണമെന്ന് ആവശ്യപ്പെട്ട് ഇവരേക്കാളൊക്കെ മുമ്പ് ഞാന്‍ അത്രയും ദൂരം പദയാത്ര നടത്തിയിട്ടുണ്ട്.' ജോസഫ് കഴിവുതെളിയിച്ചാല്‍ കെ.എം മാണിക്ക് അടങ്ങിയിരിക്കാനാവില്ലെന്നത് പ്രകൃതി നിയമമാണ്. അവസരം പാര്‍ത്തിരുന്ന മാണിക്ക് കിട്ടിയത് സൂര്യനെല്ലി.  പെണ്‍കുട്ടിയെ വീണ്ടും പോലിസ് പീഡിപ്പിക്കുന്നുവെന്ന ഇ.എസ് ബിജിമോളുടെ പരാതിക്ക് മുഖ്യമന്ത്രി മറുപടിഞ്ഞ സന്ദര്‍ഭം: 'ആ പെണ്‍കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ കേസെടുത്തത് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് തോമസ് ഐസക് പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഇതുവരെ അച്യുതാനന്ദന്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.' ആ പെണ്‍കുട്ടിയെ ചില ഉദ്യോഗസ്ഥര്‍ സസ്‌പെന്റ് ചെയ്യാന്‍ നീക്കമുണ്ട് എന്ന് വി.എസ് അറിയിച്ചുവെന്നായിരുന്നു ഐസക് പറഞ്ഞത്. ഇതിന്റെ കെ.എം മാണി വ്യാഖ്യാനം കേട്ടവരെല്ലാം ഞെട്ടി. ഈ പറഞ്ഞത് പിന്‍വലിക്കാതെ പറ്റില്ലെന്നായി പ്രതിപക്ഷം. ബഹളം. മുദ്രാവാക്യം വിളി. നടുത്തളത്തോളമെത്തിയ പ്രതിഷേധവും. നിര്‍വാഹമില്ലാതെ ഭാഗികമായി മാണി പിന്‍വലിച്ചു. പിന്‍വലിക്കല്‍ നിരുപാധികം വേണമെന്നായി പ്രതിപക്ഷം. അവിടെവച്ച് അടിച്ചുപിരിഞ്ഞു.

അല്ലെങ്കിലും സഭ ഇന്നലെയാകെ ഏറ്റുമുട്ടല്‍ മൂഡിലായിരുന്നു. കോലിയക്കോട് കൃഷ്ണന്‍ നായരുടെ അടിയന്തിര പ്രമേയം ചീറ്റിപ്പോയെങ്കിലും അതിന്റെ കുറവ് ഇ.പി ജയരാജന്റെ ശ്രദ്ധക്ഷണിക്കലില്‍ പ്രതിപക്ഷം പരിഹരിച്ചു. സഹകരണ ഓര്‍ഡിനന്‍സിന്റെ പേരില്‍. തിരിച്ചുവന്നത് വി.എസ് അച്യുതാനന്ദനെതിരെ മകന്റെ പേരില്‍ തയാറാക്കിയ സഭാസമിതി റിപ്പോര്‍ട്ടിന്റെ തീച്ചൂളയിലേക്ക്. ഉപക്ഷേപം തീര്‍ന്നയുടന്‍ എതിര്‍പ്പുമായി കോടിയേരി ബാലകൃഷ്ണന്‍ ചട്ടം പറഞ്ഞ് ചാടിയെഴുനേറ്റു. സമയമാകട്ടെയെന്ന് സ്പീക്കര്‍ ഇരുത്തി. ഈ ആവേശം പലവട്ടം കണ്ടു. കമ്മിറ്റിക്കെതിരെ എസ്.ശര്‍മയും ഗുരുദാസനും മുല്ലക്കരയും ആളിക്കത്തി. അതേയളവില്‍ സമിതി ചെയര്‍മാന്‍ വി.ഡി സതീശനും കെ. ശിവദാസന്‍ നായരും. മണിക്കൂറുകള്‍ നീണ്ട തീപാറിയ ചര്‍ച്ചക്കൊടുവില്‍ അപ്രതീക്ഷിതമായൊന്നും സംഭവിച്ചുമില്ല. ഈ സംഭവങ്ങള്‍ക്കെല്ലാമിടയിലും ചര്‍ച്ചയിലും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും മറുപടികളിലും നിറഞ്ഞുനിന്നത് പിറവം തന്നെ. എ.കെ ബാലനും എന്‍. ജയരാജും ബെന്നിബഹനാനും വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയുമെല്ലാം അതാവര്‍ത്തിച്ചു. യു.ഡി.എഫുകാര്‍ക്കായിരുന്നു ഇക്കാര്യത്തില്‍ അമിതാവേശം. അവര്‍ക്കതുണ്ടാകും. കാരണം യു.ഡി.എഫിലെ പുതിയൊരു ഏകകോശ രാഷ്ട്രീയ ചരിത്ര പിറവിയുടെ നിര്‍ണായക മുഹൂര്‍ത്തമാണ് പിറവം.
(9/03/12)

Wednesday, March 7, 2012

കേരള മേളയില്‍ സര്‍ക്കാര്‍ വെട്ടിനിരത്തിയ സിനിമക്ക് ദേശീയാംഗീകാരം


തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് സിനിമാ മന്ത്രിയും പരിവാരങ്ങളും ചേര്‍ന്ന് വെട്ടിനിരത്തിയ മലയാള സിനിമക്ക് ദേശീയ അംഗീകാരം. കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' ദേശീയ പുരസ്‌കാര സമിതിയുടെ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി. ചലച്ചിത്ര അക്കാദമിക്കകത്തെ ചേരിപ്പോരും വ്യകതിവിരോധം തീര്‍ക്കാന്‍ സിനിമാ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നടത്തിയ നീക്കങ്ങളും ചേര്‍ന്നാണ് മേളയുടെ മല്‍സര വിഭാഗത്തില്‍ നിന്ന് ഈ സിനിമയെ പുറന്തള്ളിയത്. അപൂര്‍ണമെന്നായിരുന്നു കാരണം പറഞ്ഞത്. നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഒടുവില്‍ സര്‍ക്കാറിന് ചലച്ചിത്ര മേളയില്‍ ഈ സിനിമക്ക് പ്രത്യേക പ്രദര്‍ശനം ഒരുക്കേണ്ടിവന്നു. 

അന്താരാഷ്ട്ര മേളയില്‍ നിന്ന് സിനിമയെ പുറത്താക്കാന്‍ നീക്കം നടത്തിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ അംഗീകാരമെന്ന് ഷെറി 'മാധ്യമ'ത്തോട് പറഞ്ഞു. ആ അന്യായത്തിനെതിരെ പ്രതിഷേധിക്കാനും പിന്തുണക്കാനും തയാറായ എല്ലാ സഹൃദയര്‍ക്കും അംഗീകാരം സമര്‍പിക്കുന്നു. ഒരുപാട് കഷ്ടപ്പാടും നഷ്ടവും സഹിച്ച് എടുത്ത സിനിമയാണ്. എന്നിട്ടും ഒരുപാട് ആക്ഷേപങ്ങള്‍ കേട്ടു. അപമാനിക്കപ്പെട്ടു. ഒരു മന്ത്രി തന്നെ അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങി. ഇനിയൊരു സിനിമാപ്രവര്‍ത്തകനും ഈ ദുരനുഭവം ഉണ്ടാകരുത്. ഈ അംഗീകാരം മന്ത്രി ഗണേഷ്‌കുമാറിനുള്ള മറുപടിയാണ്' -ഷെറി പറഞ്ഞു. 

അന്താരാഷ്ട്ര മേളയുടെ മല്‍സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമ അപൂര്‍ണമാണെന്ന് വരുത്തിത്തീര്‍ത്താണ് മന്ത്രിയും സംഘവും ചേര്‍ന്ന് മേളയില്‍ നിന്ന് സിനിമ പുറന്തള്ളിയത്. മേള തുടങ്ങുന്നതിന്റെ ദുവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. അപൂര്‍ണ ഡി.വി.ഡിയാണ് സമര്‍പിക്കപ്പെട്ടത് എന്ന് മലയാളമനോരമ ചാനലില്‍ ഒരുദിവസം വാര്‍ത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. ഉടന്‍ അത് ശരിവച്ച മന്ത്രി നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കൊടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനെക്കൊണ്ട് സിനിമ ഒഴിവാക്കിപ്പിച്ചു. ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു ഈ പുറത്താക്കല്‍. 

മന്ത്രിയുടെ വാദം തെറ്റാണെന്നും സിനിമയുടെ ആദ്യഭാഗം നിശബ്ദ ചിത്രീകരണമാണെന്നുമുള്ള വിവരം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ നടപടി വിവാദമായി. ദൂരദര്‍ശന്‍ ഡപ്യുട്ടിഡയറക്ടറായിരുന്ന കെ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് മലയാള ചിത്രങ്ങള്‍ മേളയിലേക്ക് തെരഞ്ഞെടുത്തത്. സിനിമ അപൂര്‍ണമാണെന്ന മന്ത്രിയുടെ പ്രസ്താവനയെ സമിതി അധ്യക്ഷനും കമ്മിറ്റി അംഗങ്ങളും പരസ്യമായി ചോദ്യം ചെയ്തു. മന്ത്രിയുടെ കൈവശം അപൂര്‍ണ ഡി.വി.ഡിയുണ്ടെങ്കില്‍ അത് മറ്റാരെങ്കിലും മാറ്റിയതാകാമെന്നും കമ്മിറ്റി പ്രസതാവനയിറക്കി. ഇതോടെ മന്ത്രിയും അക്കാദമിയും വെട്ടിലായി. മന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങി സിനിമ ഒഴിവാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെ രംഗത്തെത്തി. ചലച്ചിത്രമേളയുടെ ആദ്യ മൂന്ന് ദിവസവും മന്ത്രിക്കെതിരായ പ്രതിഷേധങ്ങളാല്‍ മേള പ്രക്ഷുബ്ദമായി. അതിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഒടുവില്‍ മേളയില്‍ ഉള്‍പെടുത്തി സിനിമക്ക് പ്രത്യേക പ്രദര്‍ശനം ഒരുക്കിയാണ് സര്‍ക്കാര്‍ തടിയൂരിയത്. മികച്ച സിനിമയാണെന്ന് മേളയില്‍തന്നെ പേരെടുത്ത ആദിമധ്യാന്തം ഇപ്പോള്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. 
(7/3/12)

മിതാവദ ലീഗിന്റെ ചില സമാധാന പ്രകടനങ്ങള്‍


മുസ്‌ലിം ലീഗെന്നാല്‍ മിതവാദികളുടെ തറവാട് എന്നാണ് കേരളത്തില്‍ പ്രചാരത്തിലുള്ള വിശ്വാസം. സമാധാനവാദത്തിലെ അങ്ങേയറ്റത്തെ തീവ്രതയാണ് പ്രഖ്യാപിത പാര്‍ട്ടിലൈന്‍. മുസ്‌ലിംകളെ അപ്പാടെ ഭീകരവാദ ലേബലടിക്കാന്‍ കരാറെടുത്ത തീവ്രഹിന്ദുത്വര്‍ പോലും ഇളവ് നല്‍കിയ പാര്‍ട്ടി. അത്രക്ക് ബലപ്പെട്ടുപോയ വിശ്വാസമാണത്. കൈയ്യൂക്കുള്ളിടത്ത് അല്ലറചില്ലറ കാര്യങ്ങള്‍ പതിവുണ്ടെങ്കിലും കേരളീയരുടെ പൊതുവിശ്വാസത്തിന്റെ പുറത്ത് സ്വസ്ഥമായി കഴിഞ്ഞുകൂടാമെന്നതാണ് ഇതിന്റെ മെച്ചം. എന്നാല്‍ ഈ ധാരണ കേരളത്തിന്റെ അന്ധവിശ്വാസമാണെന്ന് തെളിയിക്കാന്‍ തീരുമാനിച്ചാണ് സി.പി.എം ഇക്കുറി സഭയില്‍ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച തന്നെ അതിന്റെ സൂചനയുണ്ടായിരുന്നു. വിപ്ലവ പ്രവര്‍ത്തനമായ അന്ധവിശ്വാസ വിരുദ്ധ പോരാട്ടം സൂചനയില്‍ ഒതുക്കാനാകാത്തതിനാല്‍ ഇന്നലെയത് ബഹളമയവും പ്രക്ഷുബ്ദവുമായി മാറി. ലീഗ് തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും തറാവാടാണെന്ന് സി.പി.എം സമര്‍ഥിച്ചു. പ്രതിപക്ഷ ഉപനേതാവ് അതിന് അടവരിയിട്ടു. ഈ വിമര്‍ശങ്ങളെയെല്ലാം ഒച്ചയിട്ടും ഡസ്‌കിലടിച്ച് തടസ്സപ്പെടുത്തിയും കൂവിവിളിച്ചും ആഭാസകരമായ പരാമര്‍ശങ്ങള്‍ സഹിതം പ്രതികരിച്ചും വളരെ 'സമാധാനപരമായാണ്' ലീഗ് അംഗങ്ങള്‍ നേരിട്ടത്. 

കണ്ണൂരില്‍ ലീഗ് തീവ്രവാദികളുടെ അഴിഞ്ഞാട്ടം കാരണം ജീവിക്കാന്‍ കഴിയാതായി എന്ന് കെ.കെ ലതികയാണ് ആദ്യം പറഞ്ഞത്. ടി.വി രാജേഷ് ശാസ്ത്രീയമായി അതിനെ വികസിപ്പിച്ചു: 'ഉത്തര കേരളത്തില്‍ ലീഗ് അക്രമത്തിന് വിധേയരാകുന്നവരെല്ലാം ഒരേ സമുദായക്കാരാണ്. അവരുടെ മാത്രം സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കപ്പെടുന്നു. മതം നോക്കി അക്രമിക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്. സി.പി.എം-ലീഗ് സംഘര്‍ഷം എന്നതിനപ്പുറത്തേക്ക് അത് വളര്‍ന്നിക്കുന്നു. മുസ്‌ലിം സമുദായത്തിലെ തീവ്രവാദികള്‍ ലീഗില്‍ സുരക്ഷിതരാണ്. നരിക്കാട്ടേരിയില്‍ സ്വന്തം ബോംബ് പൊട്ടി ലീഗുകാര്‍ മരിച്ചതിലെ അന്വേഷണം അട്ടിമറിച്ചു.' ഇത്രയുമായപ്പോഴേക്ക് ലീഗിലെ സമാധാനവാദികളുടെ നിയന്ത്രണം പൊട്ടി. യുവ മിതവാദികളുടെ നേതാവ് കെ.എം ഷാജി ചാടിയെഴുന്നേറ്റ് അലറിവിളിച്ചു. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം തീവ്രവാദികളുടെയും പട്ടിക സദാ പോക്കറ്റില്‍ സൂക്ഷിക്കുന്നത്ര വലിയ സമാധാനവാദിയാണ് കെ.എം ഷാജി. അതിനാല്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മോയിന്‍കുട്ടി, സി. മമ്മൂട്ടി, എം. ഉമ്മര്‍, പി.കെ ബഷീര്‍ തുടങ്ങി എന്‍.എ നെല്ലിക്കുന്ന് വരെ ഉടന്‍ കൂടെച്ചേര്‍ന്നു. രാഷ്ട്രീയ സംഘര്‍ഷത്തെ വര്‍ഗീയമാക്കി ചിത്രീകരിക്കരുതെന്ന് ക്രമപ്രശ്‌നവും ഉന്നയിച്ചു. ഒടുവില്‍ രാജേഷിന് പ്രസംഗിക്കാന്‍ സംരക്ഷണം കൊടുക്കണമെന്ന് കോടിയരി ബാലകൃഷ്ണന് ആവശ്യപ്പെടേണ്ടിവന്നു. 

തീവ്രവാദ വിമര്‍ശമുയര്‍ത്തിയാല്‍ അതിന് എതിര്‍ വാദങ്ങളുന്നയിച്ച് മറുപടി പറയണമെന്ന് അറിയാത്തവരല്ല ലീഗുകാര്‍. എതിര്‍പാര്‍ട്ടി യോഗത്തില്‍ കാറ് കയറ്റിയും എതിരുപറഞ്ഞാല്‍ തട്ടിക്കളയുമെന്ന് മൈക്ക് കെട്ടിപ്പറഞ്ഞും ഒത്താല്‍ ചവിട്ടിക്കൊന്നും മറുപടിക്കലയില്‍ പേരെടുത്ത ഈ സമാധാന വാദകിള്‍ പക്ഷെ, വാക്കാല്‍ പോലും പ്രതിരോധിക്കാന്‍ കാര്യമായി മെനക്കെട്ടില്ല. അതിനാല്‍ രാജേഷ് പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് തൊട്ടുടനെ പ്രസംഗിച്ച എം. ഉമ്മര്‍ സമാധാനിച്ചു. എന്നിട്ട് എല്ലാവര്‍ക്കും വിശ്വസിക്കാവുന്ന ഒരു പ്രഖ്യാപനവും നടത്തി: 'കേരളം ഉടന്‍ മദ്യവിമുക്തമാകും'. തീവ്രവാദം പ്രത്യയാശസ്ത്ര പ്രശ്‌നമാക്കി ഇടക്കിടെ ചേരിതിരിയുന്ന ലീഗില്‍ ഷാജിയുടെ മറുവശത്താണ് എന്‍. ഷംസുദ്ദീന്റെ സീറ്റ്. അതിനാലാകണം, മറുപടിക്ക് പകരം സി.പി.എം ആക്രമണത്തിലാണ് ഷംസുദ്ദീന്‍ ശ്രദ്ധിച്ചത്. മാറാട് കമീഷന്‍ റിപ്പോര്‍ട്ടായിരുന്നു മുഖ്യ ആയുധം. പറഞ്ഞുപറഞ്ഞ് പി.കെ ശ്രീമതിയുടെ തൃശൂര്‍ നൃത്തത്തിലെത്തിയപ്പോള്‍ ആവേശമായി. നാടന്‍ പാട്ടിനൊപ്പം ശ്രമതിക്കെതിരെ പറഞ്ഞ കമന്റില്‍ അശ്ലീലതയുടെ ദുരര്‍ഥം വന്നപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തു. ആദ്യം ന്യായീകരിച്ചെങ്കിലും ഒടുവില്‍ പിന്‍വലിച്ചു. 

തുടക്കം തൊട്ടുയര്‍ന്ന സാമുദായിക വിഷയങ്ങള്‍ ഇന്നലെ സഭയിലുടനീളം നിറഞ്ഞു. തിരുവനന്തപുരത്ത് ഒരു സമുദായത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും കള്ളക്കേസുകളെടുക്കുന്നുവെന്നും ജമീല പ്രകാശം ആരോപിച്ചു. പക്ഷെ സമുദായമേതെന്ന് അവര്‍ പറഞ്ഞില്ല. പകരം താന്‍ പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ ഡപ്യൂട്ടിസ്പീക്കര്‍ എന്‍. ശക്തനോടും എ.ടി ജോര്‍ജിനോടും ചോദിക്കണമെന്ന് നിര്‍ദേശിച്ചു. ടി.വി രാജേഷ് ഇതുകണ്ട് പ~ിക്കണം. സാമുദായിക പ്രശ്‌നങ്ങള്‍ അവിടെയും തീര്‍ന്നില്ല. തെരഞ്ഞെടുപ്പായതിനാല്‍ അരമനകള്‍ നിരങ്ങുന്ന സി.പി.എം നേതാക്കളെ ഭരണപക്ഷം ആവര്‍ത്തിച്ച് പരിഹസിച്ചു. പാപം തീര്‍ക്കാന്‍ ഇടതുനേതാക്കള്‍ പൊങ്കാലയിടണമെന്ന് തോമസ് ഉണ്ണിയാടന്‍ ഉപദേശിച്ചു. 

തിങ്കളാഴ്ച എമ്പാടും ആക്രമിക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വേണ്ടി ഇന്നലെ എസ്. ശര്‍മ രംഗത്തിറങ്ങി. അത്യന്തം രോഷാകുലനായി വി.എസ് വിമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ ശര്‍മയെ സഭ ഇലയനങ്ങാത്ത നിശ്ശബ്ദതയോടെ കേട്ടിരുന്നു. ബന്ധുവിന് ഭുമി പതിച്ചുകൊടുത്ത കേസിന്റെ ചരിത്രവും വര്‍ത്തമാനവും വസ്തുനിഷ്ടമായി സമര്‍ഥിച്ച ശര്‍മ ഈ കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആരോപിച്ചു. തിരുവഞ്ചൂര്‍ ചെറുപ്രതിരോധം ഉയര്‍ത്തിയെങ്കിലും ഫലപ്രദമായില്ല. ഇരുവരും തമ്മില്‍ ഇതേചൊല്ലി വാക്കുതര്‍ക്കവുമായി. ഇറ്റാലിയന്‍ സൈനികര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളില്‍ കെ.ടി ജലീല്‍ ക്ഷുഭിതനായപ്പോള്‍ കെ. രാജുവിന്റെ രോഷമത്രയും കെ.എന്‍.എ ഖാദറിനോടായിരുന്നു. ജോസഫ് വാഴക്കനും പി.എ മാധവനും രോഷം ടി.വി രാജേഷിനോടും. 

ചര്‍ച്ച തുടങ്ങിയ കോണ്‍ഗ്രസ് അംഗം സണ്ണി ജോസഫ് ഉമ്മന്‍ചാണ്ടിയെ വാഴ്ത്താന്‍ പ്രാസത്തിലൊരു രാഷ്ട്രീയ വിശകലനം നടത്തി: 'കുഞ്ഞൂഞ്ഞ്-കുഞ്ഞാലി-കുഞ്ഞുമാണി അച്ചുതണ്ടാണ് കേരളം ഭരിക്കുന്നത്'. സഭാ ചര്‍ച്ചയുടെ പൊതു സ്വാഭാവത്തിനിണങ്ങും വിധം കോടിയേരി അവസാനം അതിങ്ങനെ ഉപസംഹരിച്ചു: 'സര്‍ക്കാര്‍ വന്നത് മുതല്‍ ചില സമ്മര്‍ദ ശക്തികളെപ്പറ്റി ഭരണത്തിനകത്തും പുറത്തും പറഞ്ഞുകേള്‍ക്കുന്നുണ്ടായിരുന്നു. സണ്ണിജോസഫ് അത് തുറന്നുസമ്മതിച്ചത് നന്നായി'. വിശ്വാസം, അതല്ലേ എല്ലാം? 
(7/3/12)

Tuesday, March 6, 2012

ജലനിധി ദരിദ്രരുടെ കുടിവെള്ളം മുട്ടിച്ചു

തിരുവനന്തപുരം: ലോകബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയായ ജലനിധിയുടെ ഘടനയും വ്യവസ്ഥകളും അടിമുടി മാറ്റണമെന്ന് പദ്ധതി ഒന്നാം ഘട്ടം സംബന്ധിച്ച് പ~നം നടത്തിയ നിയമസഭാ സമിതി ശിപാര്‍ശ ചെയ്തു. ദരിദ്രര്‍ക്ക് കുടിവെള്ളം കിട്ടാതാക്കിയ ഈ പദ്ധതിയിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധവും കുടിവെള്ള വിതരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന് തുല്ല്യവുമാണ്. പൊതുടാപ്പുകള്‍ ഇല്ലാക്കുന്ന വ്യവസ്ഥകള്‍ മാറ്റണം. സഭാ സമിതി നിര്‍ദേശങ്ങള്‍ കണിക്കിലെടുത്ത് വേണം രണ്ടാം ഘട്ട പദ്ധതിക്ക് അന്തിമരൂപം നല്‍കാനെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, കര്‍ശന വ്യവസ്ഥകളെന്ന് സമിതി വിമര്‍ശിച്ചവയില്‍ ഒരുമാറ്റവും വരുത്താതെ പുതിയ സര്‍ക്കാറും രണ്ടാം ഘട്ട പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.

112 പഞ്ചായത്തുകളില്‍ നടപ്പാക്കിയ ഒന്നാംഘട്ട പദ്ധതി വിലയിരുത്തിയ സമിതി അതിരൂക്ഷമായ വിമര്‍ശങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ധനകാര്യ ഏജന്‍സിയുടെ നയം സേവനമല്ല, പദ്ധതി ലാഭകരം ആയിരിക്കണമെന്നാണ്. അതിന് വെള്ളത്തിന് ചാര്‍ജ് ചെയ്യുകയും പൊതുടാപ്പില്‍ മീറ്റര്‍ വക്കുകയും വേണം. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമിതി വ്യക്തമാക്കി. ജലംപോലെ അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കര്‍ശന വ്യവസ്ഥകളും ലാഭേച്ഛയും കടന്നുകൂടുന്നത് ആശാസ്യമല്ല. പുതിയ കണക്ഷന്‍ നല്‍കാന്‍ ഒരുഗുണഭോക്താവില്‍ നിന്ന് പദ്ധതിയുടെ തുടക്കത്തില്‍ 1000^1700 രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ അത് 10,000 മുതല്‍ 20,000 രൂപ വരെ ആയിരിക്കുന്നു. തുക അടക്കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് പദ്ധതിയുടെ സൗകര്യം ലഭിക്കില്ല. ഇത് ജനാധിപത്യപരമായ രീതിയല്ല. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കുകയെന്ന ചുമതലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന് തുല്ല്യമാണിത്.

പട്ടിജാതി/പട്ടിക വര്‍ഗ കോളനികളിലും മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശങ്ങളിലും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് കൂടുതല്‍. തീരദേശങ്ങളിലും മറ്റും റൂറല്‍ വാട്ടര്‍ സപ്ലൈ പദ്ധതിയുണ്ടായിരുന്നപ്പോള്‍ സുലഭമായി വെള്ളം ലഭിച്ചിരുന്നു. ജലനിധി നടപ്പാക്കിയതോടെ പണം കണ്ടെത്താനാവാത്ത തീരവാസികള്‍ക്ക് വെള്ളം കിട്ടാതായി. പദ്ധതി നടപ്പാക്കിയ 25 ശതമാനം സ്ഥലത്തും ജലരേസാതസ്സുകള്‍ നിലച്ചുപോയി. അത്തരം സ്ഥലങ്ങളിലും വെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു.

പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ട ചുമതല ഗുണഭോക്തൃ സമിതികള്‍ക്കാണ്. ഇതിന് പഞ്ചായത്ത് പണം വാഗ്ദാനം ചെയ്താലും കിട്ടിയില്ലെങ്കില്‍ ഈടാക്കാന്‍ സമിതിക്ക് അധികാരമില്ലാത്തതിനാലാണ് ടാപ്പുകള്‍ സ്ഥാപിക്കപ്പെടാത്തത്. അതിനാല്‍ പൊതുടാപ്പുകള്‍ പഞ്ചായത്തുകള്‍ നേരിട്ട് സ്ഥാപിക്കണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പൊതുടാപ്പ് അനുവദിക്കുന്നതിന് വ്യക്തമായ ധാരണ വേണം. പൊതുടാപ്പ് സ്ഥാപിക്കല്‍ സംബന്ധിച്ച് സഭാസമിതി നടത്തിയ അന്വേഷണങ്ങള്‍ക്ക് ജലവിഭവ വകുപ്പ് ആദ്യം വ്യക്തമായ മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്ന് ജലവിഭവ സെക്രട്ടറി, വാട്ടര്‍ അഥോറിറ്റി, ജലനിധി ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് സമിതിക്ക് തെളിവെടുപ്പ് നടത്തേണ്ടി വന്നതായി റിപ്പോര്‍ട്ട് പറയുന്നു. പൊതുടാപ്പ് സ്ഥാപിച്ചാല്‍ മീറ്റര്‍ വെക്കേണ്ടിവരുമെന്നും മീറ്റര്‍ റീഡിംഗ് പ്രകാരം പണം അടക്കണമെന്ന വ്യവസ്ഥയിലാണ് ആദ്യ ഘട്ടത്തിലെ രണ്ടാം ഭാഗത്ത് പൊതുടാപ്പ് അനുവദിച്ചതെന്നും തെളിവെടുപ്പില്‍ ജലവകുപ്പ് സെക്രട്ടറി സമ്മതിച്ചു. പൊതുടാപ്പ് അനുവദിച്ചാല്‍ സ്വകാര്യ കണക്ഷനുകളുണ്ടാകില്ലെന്നും അതിനാല്‍ പദ്ധതി മുന്നോട്ടുപോകില്ലെന്നുമുള്ള ജലനിധി ഡയറക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പൊതുടാപ്പിന് നിയന്ത്രണമില്ല എന്നായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

ജാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ പഞ്ചായത്തായത്തിന്റെ താഴെ പദ്ധതി നിര്‍വഹണത്തിന് ഗുണഭോക്തൃ സമിതികള്‍ ആവശ്യമില്ല. അതിനാല്‍ പദ്ധതി ചിലവ് പൂര്‍ണമായി പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ഗുണഭോക്തൃ സമിതികളില്‍നിന്ന് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം. അവര്‍ക്ക് മേല്‍നോട്ട ചുമതല മാത്രമാക്കണം. ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് വെള്ളം സൗജന്യമായി നല്‍കണം. ജലനിധിയുടെ കണ്‍സള്‍ട്ടന്‍സി അതാത് പഞ്ചായത്തുകളെ ഏല്‍പിക്കണം. പദ്ധതി നടപ്പാക്കും മുമ്പ് ജലലഭ്യത സംബന്ധിച്ച് വിശ്വാസ്യതയുള്ള സ്ഥാപനങ്ങളെക്കൊണ്ട് പ~നം നടത്തണം. ഒന്നാം ഘട്ടത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ക്ക് ലോക ബാങ്ക് പ്രതിനിധികളെ ഈ സ്ഥലങ്ങളില്‍ കൊണ്ടുപോകണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
(madhyamam, 2/3/12)

ഒളികാമറാ കാലത്തെ പാര്‍ട്ടി കോണ്‍ഗ്രസ്

ലോകത്ത് നിലവിലുള്ള വികസന സിദ്ധാന്തങ്ങളിലെല്ലാം ഞ്ജാനമുള്ളയാളാണ് ടി.എ അഹമ്മദ് കബീര്‍. അതറിയാവുന്നതിനാലാണ് നയപ്രഖ്യാപനത്തിന് നന്ദി പ്രമേയം അവതരിപ്പിക്കാനുള്ള ചുമതല ഭരണപക്ഷം ഈ ലീഗ് നേതാവിനെ ഏല്‍പിച്ചത്. സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍ തൊട്ട് ടിയാനന്‍മെന്‍ സ്‌ക്വയര്‍ വരെ സാധ്യമായ മുഴുവന്‍ ചരിത്രവും ഉദ്ദരിച്ച ശേഷം കബീര്‍ ഉപസംഹരിച്ചു: 'ഈ നയപ്രഖ്യാപനം വികസനമുന്നേറ്റത്തിനുള്ള കേരള സര്‍ക്കാറിന്റെ ബൈപാസാണ്.' വികസനമെന്നാല്‍ പണം മുടക്കുന്നയാള്‍ക്ക് ടോള്‍ പിരിക്കാനുള്ള അവകാശം പതിച്ചുകൊടുക്കലാണെന്ന് കേരളം പ~ിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നയപ്രഖ്യാപനത്തിന് ഇതിലേറെ അര്‍ഥവത്തായ ഉദാഹണമില്ല. കബീര്‍ അറിയാതെ പറഞ്ഞതുപോയതാണെങ്കിലും പിന്നീടുവന്നവര്‍ അങ്ങനെപോലും നയപ്രഖ്യാപനത്തിലെ ഗൗരവ വിഷയങ്ങളിലേക്ക് എത്തിനോക്കിയില്ല; മാത്യു ടി തോമസ് ഒഴികെ. ഗവര്‍ണറുടെ പ്രസംഗത്തില്‍ ഒരു നയവും നിലപാടും ഇല്ലെന്ന് മാത്യു ടി യുക്തിസഹമായി സമര്‍ഥിച്ചു. മറ്റെല്ലാവര്‍ക്കും പ്രധാനം പിറവമായിരുന്നു. ഇരുപക്ഷവും പരസ്പരം ആവുന്നത്ര വെല്ലുവിളിച്ചു. വീരവാദം മുഴക്കി. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പിറവത്തേക്ക് ഒരുപിടി പ്രത്യേകം കരുതിയിരുന്നു. പ്രതിപക്ഷ വീര്യമാകട്ടെ, വളരെ അച്ചടക്കത്തോടെ സംഘടിപ്പിച്ച ഒരു ഇറങ്ങിപ്പോക്കിലൊതുങ്ങുകയും ചെയ്തു.

നയപ്രഖ്യാപനത്തില്‍ നിറയെ ചപ്പും ചവറും കുപ്പിച്ചില്ലുമാണ് ജി. സുധാകരന്‍ കണ്ടത്. അനുഭവപ്പെട്ടതാകട്ടെ അനുശോചന പ്രസംഗമായും. വാമൊഴി വഴക്കങ്ങളുടെ പിന്‍ബലത്തില്‍ ഭരണപക്ഷ അധിക്ഷേപം സമൃദ്ധമാക്കിയ സുധാകാരന്‍ പ്രതിപക്ഷത്തിന്റെ ഓപണിംഗ് ബാറ്റ്‌സ് മാനായതിനാല്‍ അധികം പറയുന്നില്ലെന്ന് പ്രഖ്യാപിച്ചതിനാല്‍ സഭ സമാധാനപരമായി മുന്നോട്ടുപോയി. എങ്കിലും ഈ ചവറ് പിറവത്തെ ജനകീയ ഫാക്ടറിയില്‍ സംസ്‌കരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാറുകളുടെ കാലത്ത് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സെല്‍ ഭരണത്തിന് വലതുപക്ഷ ബദലുണ്ടെന്ന് കണ്ടെത്തിയതാണ് സുധാകരന്റെ ഏറ്റവും വലിയ സംഭാവന: മണ്ടെലി ഭരണം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്ക് ആലപ്പുഴയിലെ വിളിപ്പേരാണത്രെ 'മണ്ടെലി'. അവരാണിപ്പോള്‍ ഭരണം നടത്തുന്നത്. അവരുടെ സ്വാധീനത്തില്‍ കുടുങ്ങിയ ഉമ്മന്‍ചാണ്ടി യാഥാസ്തികനും വിനയമില്ലാത്തവനുമായി മാറിയതായും സുധാകരന്‍ വ്യക്തമാക്കി. നല്ല കമ്യുണിസ്റ്റുകാരനാണെങ്കിലും സുധാകരന് കുശുമ്പാണെന്നാണ് കണ്ടെത്തിയ പി.സി ജോര്‍ജിനും പിറവത്ത് ജയിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ഭൂരിപക്ഷം പതിനായിരത്തില്‍ കൂടുതലായിരിക്കുമെന്നുറപ്പുമുണ്ട്. ഭൂരിപക്ഷം പറഞ്ഞത് ജോര്‍ജായതിനാല്‍ യു.ഡി.എഫുകാര്‍ ഒന്നുഞെട്ടിയതാണ്. എന്നാല്‍ അങ്ങനെ പേടിക്കാനില്ലെന്ന് വി. ശിവന്‍കുട്ടി സമാശ്വസിപ്പിച്ചു: 'ഏത് മുന്നണിയിലായാലും ആര്‍ക്കുവേണ്ടിയും എന്തും പറയുന്ന, പറയിപ്പിക്കാവുന്നയാളാണ് ജോര്‍ജ്.'

പിറവത്ത് ഇപ്പോള്‍ തന്നെ ജയിച്ചുകഴിഞ്ഞുവെന്നാണ് പി.സി വിഷ്ണുനാഥ് പറയുന്നത്. പഴയകാല സിനിമകളില്‍ കണ്ടിരുന്ന 'അപരന്‍' തന്ത്രം പ്രയോഗിച്ചതില്‍ സി.പി.എം പരാജയപ്പെട്ടതോടെ ഒന്നാം റൗണ്ട് പൂര്‍ത്തിയായത്രെ. ഇനി വോട്ടെണ്ണിയാല്‍ മതി. പിറവത്ത് തിരുപ്പറിവി നടക്കുമെന്ന് സി.പി മുഹമ്മദും ആ കുഞ്ഞിന് യു.ഡി.എഫിന്റെ മുഖമായിരിക്കുമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിയും തറപ്പിച്ച് പറഞ്ഞു. പിറവം തോറ്റാലും സര്‍ക്കാറിന് ഒന്നും സംഭവിക്കില്ലെങ്കില്‍ പിന്നെയെന്തിനാണ് ഭൂരിപക്ഷത്തിന്റെ വീരവാദം പറയുന്നത് എന്നായിരുന്നു ഇതിന് പി.കെ ഗുരുദാസന്റെ മറുപടി. എല്ലാം മുഖ്യമന്ത്രി തന്നെ ചെയ്യുന്ന രാജനീതിയാണ് ഇവിടെയെന്ന് വാദിച്ച കെ.കെ ലതിക, ആറ് ജില്ല ഭരിക്കുന്നത് ലീഗിലെ തീവ്രവാദികളാണെന്നാണ് സഭയെ അറിയിച്ചു.

പിറവത്തെപ്പോലെ ഭരണപക്ഷം മറ്റ് രണ്ട് വിഷയങ്ങള്‍ക്കുകൂടി തുല്ല്യ പ്രാധാന്യം നല്‍കി: കാപ്പിറ്റല്‍ പണിഷ്‌മെന്റും ക്രൂഷ്‌ചേവിന്റെ സ്റ്റാലിന്‍ വിരോധവും. രണ്ടിന്റെയും ഉന്നം വി.എസ് അച്യുതാനന്ദനായതിനാല്‍ പ്രതിപക്ഷ പ്രതിരോധം കാര്യമായുണ്ടായുമില്ല. ആ സൗജന്യം വേണ്ടത്ര ഉപയോഗിച്ചത് കെ.എന്‍.എ ഖാദറായിരുന്നു. പിണറായി വിജയന്‍ ക്രൂഷ്‌ചേവായത് നന്നായി എന്നാണ് ഖാദറിന്റെ നിരീക്ഷണം. മറിച്ച് സ്റ്റാലിനായിരുന്നെങ്കില്‍ വി.എസ് ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലത്രെ. സ്റ്റാലിന് ക്രൂഷ്‌ചേവ് 'കാപ്പിറ്റല്‍ പണിഷ്‌മെന്റ്' കൊടുത്തത് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു. കോഴിക്കോട് നടക്കാന്‍ പോകുന്നതും ഇരുപതാം കോണ്‍ഗ്രസ് തന്നെ. അതിനാല്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് ഇവിടെയും ഖാദര്‍ പ്രതീക്ഷിക്കുന്നുണ്ട്. ചൈനയെ വരെ അടക്കിപ്പറഞ്ഞിട്ടും പതിവിനെതിരായി സി. ദിവാകരന്‍ ഖാദറിന് മറുപടി പറയാതിരുന്നത് കൗതുകമായി. ക്രൂഷ്‌ചേവിന്റെ രഹസ്യ റിപ്പോര്‍ട്ടെന്ന പേരില്‍ സ്റ്റാലിനെതിരായ കുറ്റപത്രം പിന്നീട് പ്രസിദ്ധീരിക്കപ്പെട്ടിരുന്നു. ലെനിന്റെ ഭാര്യയെ സ്റ്റാലിന്‍ അധിക്ഷേപിച്ചത് വരെ അതിലുണ്ട്. പാര്‍ട്ടിക്കകത്തും പുറത്തും ഒളികാമറാ കാലമായതിനാല്‍ കോഴിക്കോട് കോണ്‍ഗ്രസ് റിപ്പോര്‍ട്ടും ആരെങ്കിലും പ്രസിദ്ധീകരിക്കുമെന്ന് ദിവാകരന്‍ പ്രതീക്ഷിക്കുന്നുണ്ടാകും.
(published on 6/03/12, madhyamam)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...