തിരുവനന്തപുരം: കാ്േധാലിക്ക സഭയുടെ പ്രൊഫഷണല്‍ കോജുകളുമായി സര്‍ക്കാറുണ്ടാക്കിയ ധാരണയില്‍ നേട്ടം കോളജുകള്‍ക്കും സമ്പന്നര്‍ക്കും. കോളജുകള്‍ക്ക് ലക്ഷങ്ങളുടെ ലാഭമുണ്ടാകും. ഫീസ് ഘടന സമ്പന്നര്‍ക്ക് ലാഭകരവുമാകും. കുറഞ്ഞ ഫീസ് ഇല്ലാതാകുന്നതോടെ മെറിറ്റ് സീറ്റില്‍ ഫീസ് കു്ധനെ കുടും. ഇത് സാധാരണക്കാരെയാകും ഏറെ ബാധിക്കുക. സാമ്പ്ധികമായി ഏറെ ലാഭകരമായതിനാല്‍ മറ്റ് ഭൂരിഭാഗം മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളും ഈ രീതിയിലേക്ക് മാറിയേക്കും. അതോടെ കേരള്ധിലെ സ്വാശ്രയ വിദ്യാഭ്യാസം കോളജുടമകള്‍ക്കും സമ്പന്നര്‍ക്കും മാത്രം ഗുണകരമാകുന്ന അവസ്ഥയിലാകും. ന്യൂനപക്ഷ^പിന്നാക്ക കോളജുകള്‍ ആ വിഭാഗങ്ങള്‍ക്ക് അല്‍പം ആശ്വാസകരമാകും. എന്നാല്‍ സ്വന്തമായി മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളില്ലാ്ധ സമുദായങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.
ധാരണയനുസരിച്ച് കാ്േധാലിക്ക സഭ കോളജുകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ട ഒഴികെയുള്ള 85 ശതമാനം സീറ്റീല്‍ മെഡിക്കലിന് 3.75 ലക്ഷം രൂപയും എന്‍ജിനീയറിംഗിന് 75,000 രൂപയും വാങ്ങാം. എന്‍ജിനീയറിംഗില്‍ ഇതര മാനേജ്‌മെന്റുകളുമായി സര്‍ക്കാറുണ്ടാക്കിയ ധാരണ പ്രകാരം മെറിറ്റ് ക്വാട്ടയിലെ പകുതി സീറ്റില്‍ 40,000 രൂപ, പകുതിയില്‍ 65,000 രൂപ, മാനേജ്‌മെന്റില്‍ 99,000 രൂപ എന്നിങ്ങനെയാണ് ഫീസ്. കാ്േധാലിക്ക സഭയുടെ ആവശ്യം അംഗീകരിക്കാന്‍ രണ്ടുകൂട്ടര്‍ക്കും ഒരേ രീതിയില്‍ പണം കിട്ടുന്ന രീതിയിലേക്ക് സര്‍ക്കാറുമായി സഹകരിക്കുന്നവര്‍ക്കുകൂടി ഫീസ് കൂട്ടിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. സഭ കഴിഞ്ഞവര്‍ഷം തന്നെ ഈ ആവശ്യമുന്നയിച്ചിരുന്നു. അത് നടപ്പാക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞവര്‍ഷം 25,000 രൂപ ഒറ്റയടിക്ക് മറ്റുകോളജുകള്‍ക്ക് വര്‍ധിപ്പിച്ച് നല്‍കിയിരുന്നു.
സമാനമായ വര്‍ധന മെഡിക്കലിലും സംഭവിക്കും. നിലവില്‍ കാ്േധാലിക്ക സഭയുമായുണ്ടാക്കിയ ധാരണ പ്രകാരം 100 പേരുള്ള ഒരു ബാച്ചില്‍ എന്‍.ആര്‍.ഐ ഒഴികെ സീറ്റില്‍ നിന്ന് മൊ്ധം 3.18 കോടി രൂപ ഇവര്‍ക്ക് ലഭിക്കും. കുറഞ്ഞ ഫീസ് തത്വ പ്രകാരമുള്ള കഴിഞ്ഞ വര്‍ഷ്െധ കരാറില്‍ നിന്ന് ഒരു ബാച്ചില്‍ നിന്ന് ആകെ ലഭിക്കുക 2.56 കോടിയും. സഭാകോളജുകള്‍ക്ക് അധികം ലഭിക്കുന്നത് 62.35 ലക്ഷം. ഒരു സീറ്റിന് 15 ലക്ഷം വരെ ഫീസുള്ള എന്‍.ആര്‍.ഐ ക്വാട്ട വേറെയുണ്ട്. 40 ലക്ഷം രൂപയാണ് ഒരു ബാച്ചിന് ഇവര്‍ സ്‌കോളര്‍ഷിപ് നല്‍കുക. അത് കുറച്ചാലും 22.35 ലക്ഷം കാ്േധാലിക്ക സഭ കോളജുകള്‍ക്ക് അധികം കിട്ടും. ഈ 40 ലക്ഷം പൂര്‍ണമായി ഉപയോഗിച്ചാല്‍ തന്നെ കുറഞ്ഞ ഫീസ് പ്രകാരം കഴിഞ്ഞ വര്‍ഷം 50 പേര്‍ക്ക് കിട്ടിയ ആനുകൂല്യം പരമാവധി 25 പേര്‍ക്കാണ് നല്‍കാന്‍ കഴിയുക. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമായിരുന്ന 25 സീറ്റില്‍ ഇതോടെ മൂന്നിരട്ടി ഫീസ് ആവുകയും ചെയ്യും. എല്ലാ മെഡിക്കല്‍ കോളജുകളും ഈ ഘടന അംഗീകരിച്ചാല്‍ 300ഓളം സീറ്റില്‍ കു്ധനെ ഫീസ് ഉയരും.
എല്ലാ സീറ്റിലും ഒരേ ഫീസ് എന്നതാണ് ഈ ധാരണയുടെ പ്രധാന ഘടകം. അതനുസരിച്ച് മെറിറ്റ് സീറ്റലുള്ള അതേ തുക തന്നെ മാനേജ്‌മെന്റ് സീറ്റിലും വരും. അനായാസം പ്രവേശം നേടാന്‍ കഴിയുന്ന മാനേജ്‌മെന്റ് സീറ്റിന് ഇതോടെ ആവശ്യക്കാരേറും. കൂടുതല്‍ തലവരി കൊടുക്കാന്‍ കഴിയുന്ന സമ്പന്നര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും ഇത് ഒരു പോലെ ലാഭകരമാകും. ഫീസ് ഏകീകരിക്കപ്പെടുന്നതോടെ മെറിറ്റ് സീറ്റിന്റെ പ്രാധാന്യവും ഇല്ലാതാകും. പ~ന മികവുപുലര്‍്ധുന്നവര്‍ക്കും അതില്ലെങ്കിലും പണം മുടക്കാന്‍ കഴിയുന്നവര്‍ക്കും തുല്ല്യ അവസരമാകും കിട്ടുക. സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ കുടി നിശ്ചയിച്ചാലേ ഇതിന്റെ പൂര്‍ണ ചിത്രം വ്യക്തമാകൂ. ഫല്ധില്‍ കോളജുകള്‍ക്കും സമ്പര്‍ന്നര്‍ക്കും മാത്രമാകും ഈ രീതിയിലുള്ള ധാരണ ഗുണം ചെയ്യുകയെന്നാണ് വ്യക്തമാകുന്നത്.
സാമൂഹ്യ നീതി ലക്ഷ്യംവച്ച് എ.കെ ആന്റണിയാണ് സീറ്റിലും ഫീസിലും 50:50 സമ്പ്രദായം കൊണ്ടുവന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് പിന്തുടര്‍ന്നു. എല്ലാ സീറ്റിലും ഒരേ ഫീസ് ആവശ്യപ്പെട്ട കാ്േധാലിക്ക സഭ ഇതിനിടെ ഏകീകൃത ഫീസ് നിശ്ചയിച്ച് സ്വന്തം നിലയില്‍ പ്രവേശം തുടങ്ങി. 50:50 പാലിക്കുന്നവരും അതിനെ എതിര്‍ക്കുന്ന കാ്േധാലിക്ക സഭ കോളജുകളും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും നടന്ന സംഘര്‍ഷങ്ങളാണ് കഴിഞ്ഞ അഞ്ചുകൊല്ലം സ്വാശ്രയ മേഖലയെ സങ്കീര്‍ണമാക്കിയത്. ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനെന്ന പേരില്‍ കാ്േധാലിക്ക സഭയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടു്ധുകൊണ്ട് ഒ്ധുതീര്‍പ്പുണ്ടാക്കുകയാണ് ഉമ്മന്‍ചാണ്ടി നട്ധുന്നത്.
(25...03...12)
No comments:
Post a Comment