Thursday, July 18, 2013

സമഗ്ര ആരോഗ്യ പദ്ധതി വരുന്നു; വൃദ്ധര്‍ക്ക് ചികില്‍സ വീട്ടുപടിക്കല്‍

മസ്‌കത്ത്: രാജ്യത്തെ വൃദ്ധര്‍ക്ക് ആരോഗ്യ ചികില്‍സാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് സമഗ്ര നയം വരുന്നു. എട്ടാം പഞ്ചവല്‍സര പദ്ധതിയില്‍ പെടുന്ന പരിപാടിയില്‍ 2015ഓടെ എഴുപത് ശതമാനം വയോജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അര്‍ഹരായവര്‍ക്ക് ചികില്‍സയും മറ്റ് ആരോഗ്യ സേവനങ്ങളും വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതടക്കം വിപുലമായ പദ്ധതികളാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്.

65 വയസ്സ് കഴിഞ്ഞവരെ രണ്ട് വിഭാഗങ്ങളായി തരം തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യപരമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവരും അല്ലാത്തവരുമായാണ് ഇവരെ തരംതിരിക്കുക. രണ്ട് വിഭാഗങ്ങള്‍ക്കും അനുയോജ്യമായ തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വൃദ്ധ ജനസംഖ്യയില്‍ 60 ശതമാനവും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് സര്‍ക്കാറിന്റെ സുരക്ഷാ പദ്ധതി വിഭാഗത്തിന്റെ കണക്ക്. 35 ശതമാനം പേര്‍ പലതരം രോഗങ്ങളുള്ളവരും ചികില്‍സ അനിവാര്യമായവരുമാണ്. അഞ്ച് ശതമാനം രോഗക്കടിക്കയില്‍ ആയവരും. രോഗക്കടിക്കയിലാവര്‍ക്ക് വേണ്ടി വന്‍ പദ്ധതിയാണ് ആവിഷ്‌കരിക്കുക. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കും കഴിയുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം പദ്ധതികളുണ്ടാകും.

രോഗക്കിടക്കിലയാവര്‍ക്കുള്ള ചികില്‍സാ ലഭ്യത ഇപ്പോള്‍ തീരെ കുറവാണ്. വെറും 3.2 ശതമാനം മാത്രം. ഇത് 70 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വയോജനങ്ങള്‍ക്ക് ചികില്‍സ നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണവും പരിതാപകരമാണ്. 6.6 ശതമാനം. ഇതിനെ 80 ശതമാനമെങ്കിലും ആക്കും.

വയോജന ആരോഗ്യ പദ്ധതിക്കായി വിപുലമായ രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 11 മേഖലാ കോഡിനേറ്റര്‍മാരുണ്ട്. 184 നഴസുമാരെയും 73 ഫിസിയോതെറാപിസ്റ്റുമാരെയും വയോജന പദ്ധതിക്ക് ാേണ്ടി മാത്രം ഉടന്‍ നിയമിക്കും. 2015ല്‍ 80 ശതമാനം നഴസുമാരും വയോജനാരോഗ്യത്തില്‍ പരിശീലനം നേടിയവരാക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പൊതുജനാരോഗ്യ കേന്ദ്രങങളില്‍ ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ ആരംഭിക്കും. ആരോഗ്യ സേവന ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കും.

ആരോഗ്യ കേന്ദ്രത്തിലെത്തി ചികില്‍സ ആരംഭിക്കുന്നത് തൊട്ട് വീട്ടുപടിക്കല്‍ ചികില്‍സയെത്തിക്കുന്ന പദ്ധതി നടപ്പാക്കും. ഇവരുടെ വീട്ടുസാഹചര്യവും മറ്റും പരിശോധിക്കാന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തും.

(16..7..13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...