Saturday, July 13, 2013

ഒമാനിലെ വിദേശ നിക്ഷേപം: അമേരിക്ക പിറകോട്ട്; നിര്‍മാണ മേഖലയില്‍ ഇന്ത്യ


മസ്‌കത്ത്: ഒമാനിലെ വിദേശ അമേരിക്കന്‍ വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ്. എണ്ണ^വാതക നിക്ഷേപ മേഖലയില്‍ നിക്ഷേപകരില്‍ മുന്നില്‍ ബ്രിട്ടണ്‍ തന്നെ. പതിറ്റാണ്ടുകളായി തുടരുന്ന ബ്രിട്ടീഷ് നിക്ഷേപ മേധാവിത്തത്തിന് ഇപേഴും ഇളക്കമില്ല. അതേസമയം നിര്‍മാണ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയാണ് മുന്നില്‍. വ്യാപരത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യക്കുണ്ട്. 2007^2011പഞ്ചവല്‍സര പദ്ധതി കാലത്തെ വിദേശ നിക്ഷേപങ്ങളെ ആസ്പദമാക്കി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ്  ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. 

2010ല്‍ മൊത്തം വിദേശ നിക്ഷേപത്തിന്റെ 16 ശതമാനം അമേരിക്കയുടേതായിരുന്നു. എന്നാല്‍ 2011ല്‍ അത് വെറും ഒമ്പത് ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്റെ കുറവ്. ഒമാനിലെ വിദേശ നിക്ഷേപകരില്‍ മൂന്നാം സ്ഥാാനത്താണ് അമേരിക്കയുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരായ ബ്രിട്ടണ്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനവും യു.എ.ഇ രണ്ട് ശതമാനവും നിക്ഷേപം വര്‍ധിപ്പിച്ചിരിക്കെയാണ് അമേരിക്കയുടെ ഈ പിന്നാക്കം പോക്ക്. നാലാം സ്ഥാനത്തുള്ള ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം തുടരുകയാണ് ^നാല് ശതമാനം. എന്നാല്‍ നിക്ഷേപതുകയില്‍ വര്‍ധനയുണ്ട്. കുവൈറ്റില്‍നിന്നുള്ള നിക്ഷേപത്തിലും വര്‍ധനയുണ്ട്. 2010ല്‍ അമേരിക്കന്‍  നിക്ഷേപം 872.5 മില്ല്യണ്‍ റിയാലായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 517.4 മില്ല്യണ്‍ റിയാലില്‍ ഒതുങ്ങി. എന്നാല്‍ 1986.2 മില്ല്യണ്‍ റിയാലായിരുന്ന ബ്രിട്ടീഷ് നിക്ഷേപം 2287.7 മില്ല്യണ്‍ റിയാലായി ഉയര്‍ന്നു. യു.എ.ഇയുടേത് 801.3 മില്ല്യണ്‍ റിയാലില്‍ നിന്ന് 980.8 മില്ല്യണായും വര്‍ധിച്ചു. 224.9 മില്ല്യണായിരുന്നു 2010ല്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം. കഴിഞ്ഞവര്‍ഷം ഇത് 236.8 മില്ല്യണായി ഉയര്‍ന്നു. മൊത്തം 5909.6 മില്ല്യണ്‍ റിയാലാണ് ഒമാനിലെ വിദേശ നിക്ഷേപം. 58 രാജ്യങ്ങളില്‍ നിന്നയാണ് ഇത്രയും തുകയുടെ നിക്ഷേപം നടക്കുന്നത് എങ്കിലും ഇതിന്റെ 70.3 ശതമാനവും വെറും ഒമ്പത് രാജ്യങ്ങളില്‍ നിന്ന് മാത്രമായാണ് വരുന്നത്. 

മൊത്തം നിക്ഷേപങ്ങളില്‍ അമേരിക്കന്‍ സാന്നിധ്യം കുറയുകയാണെങ്കിലും എണ്ണ^വാതക മേഖലയില്‍ ബ്രിട്ടണ് പിറകേ രണ്ടാം സ്ഥാനത്ത് ഇപ്പോഴും അമേരിക്ക തന്നെയാണ്. ഈ രംഗത്ത് ബ്രിട്ടന്റെ 2011ലെ നിക്ഷേപം 2035.4 മില്ല്യണ്‍ റിയാലാണ്. തൊട്ടുമുന്‍വര്‍ഷം 1744.5 മില്ല്യണ്‍ റിയാലും. 2009ല്‍ ഇത് 1517.1 മില്ല്യണായിരുന്നു. 2007 മുതല്‍ ബ്രിട്ടന്റെ നിക്ഷേപത്തില്‍ തുടര്‍ച്ചയായി വര്‍ധനയുണ്ട്. അമേരിക്കയാണ് ഈ മേഖലയില്‍ രണ്ടാമത്. കഴിഞ്ഞവര്‍ഷം 421.7 മില്ല്യണ്‍ റിയാലാണ് നിക്ഷേപം. 2010ല്‍ ഇത് 788.9 മില്ല്യണ്‍ റിയാലായിരുന്നു. 2009ല്‍ 926.7 മില്ല്യണും. 2009 മുതല്‍ അമേരിക്കന്‍ നിക്ഷേപത്തില്‍ തുടര്‍ച്ചയായ കുറവാണ് അനുഭവപ്പെടുന്നത്. എണ്ണ നിക്ഷേപത്തില്‍ മൂന്നമാത് ചൈനയാണ്. ചൈന 2009^11 കാലയളവില്‍ യഥാക്രമം 41.5 മില്ല്യണ്‍, 54.3 മില്ല്യണ്‍, 51.6 മില്ല്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. 


നിര്‍മാണ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദ്യ സ്ഥാനം ഇന്ത്യ നിലനിര്‍ത്തുന്നുണ്ട് എങ്കിലും യു.എ.ഇ ഈ മേഖലയില്‍ വലിയ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. 30.6 മില്ല്യണ്‍ റിയാലാണ് ഇന്ത്യയുടെ നിക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇത് തുടരുന്നുണ്ട്. എന്നാല്‍ 2010നേക്കാള്‍ ഏഴ് മില്ല്യണ്‍ റിയാലിന്റെ വര്‍ധന നിക്ഷേപത്തില്‍ വരുത്തിയ യു.എ.ഇ, അടുത്ത കൊല്ലത്തോടെ ഇന്ത്യയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ആകെ തുകയില്‍ ഇപ്പോള്‍ തന്നെ യു.എ.ഇ ഇന്ത്യയേക്കാള്‍ മുന്നിലാണ്. വ്യാപാര രംഗത്ത് ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഇവിടെയും മുന്നില്‍ യു.എ.ഇ തന്നെ. 2007നെ അപേക്ഷിച്ച് ഇതില്‍ ഇന്ത്യന്‍ നിക്ഷേപത്തില്‍ വര്‍ധനയുണ്ടെങ്കിലും 2010നേക്കാള്‍ കുറവാണ്. 

(12..07..13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...