Thursday, July 18, 2013

ഒമാന്‍ എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും വര്‍ധന

മസ്‌കത്ത്: ഒമാനിലെ പ്രതിമാസ എണ്ണ ഉത്പാദനത്തില്‍ വര്‍ധന. മേയില്‍ ഉത്പാദിപ്പിച്ചതിനേക്കാള്‍ 4.49 ശതമാനം വര്‍ധന ജൂണില്‍ ഉണ്ടായതായി പ്രതിവാര സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കി. എണ്ണയും എണ്ണ സാന്ദ്രീകൃത ഉത്പന്നങ്ങളുടെയും ഉത്പാദനം പ്രതിദിനം 9,48,245 ബാരലാണ്. ജൂണില്‍ ആകെ 2,84,47,341ബാരലാണ് ഉത്പാദനം.

ജൂണില്‍ മൊത്തം 2,51,07,612 ബാരല്‍ ക്രൂഡോയില്‍ കയറ്റിയയച്ചിട്ടുണ്ട്. ശരശാരി പ്രതിദിന കയമതി 8,36,920 ബാരല്‍. ഇത് മുന്‍മാസത്തേക്കാള്‍ 3.22 ശതമാനം അധികമാണ്. ചൈനയിലേക്കാണ് ഏറ്റവുമധികം കയറ്റുമതി നടന്നിട്ടുള്ളത്. 61.64 ശതമാനം. രണ്ടാമത് തായ്‌വാനാണ്. എന്നാല്‍ ഇവിടേക്ക് വെറും 11.81 ശതമാനമാണ് കയറ്റിയക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ജൂണില്‍ നേരിയതോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ യു.എസ് ഓഹരി വിപണിയിലെ ഇടിവ് വില കുറയാന്‍ കാരണമായി. മാസാവസാനം ചെറിയ മാറ്റമുണ്ടായെങ്കിലും ഉയര്‍ന്ന വിലയില്‍ എത്തിയില്ല. ദുബൈ മെര്‍ക്കന്‍ൈറല്‍ എക്‌സേഞ്ചിിലും ഒമാന്‍ ക്രൂഡോയിലിന് വില കുറഞ്ഞിരുന്നു.

എന്നാല്‍ ഉത്പാദനത്തിലെയും കയറ്റുമതിയിലെയും വര്‍ധന ഒമാന്‍ സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനം ഇരട്ട സംഖ്യയിലെത്തി ^11.6 ശതമാനം. പണപ്പെരുപ്പ നിയന്ത്രണത്തിലും വലിയ മുന്നേറ്റമുണ്ടായതായും സെന്‍ട്രല്‍ ബാങ്ക് ബുള്ളറ്റിന്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍^ജനുവരി കാലയളവില്‍ പണപ്പെരുപ്പ നിരക്ക് 2.1 ശതമാനമായിരുന്നു. എന്നാല്‍ 2012ല്‍ ഈ കാലയളവില്‍ ഇത് 3.3 ശതമാനയിരുന്നു. ബാങ്കിംഗ് മേഖലക്കും ഇത് കരുത്ത് പകര്‍ന്നു.

വാണിജ്യ ബാങ്കുകളുടെ മൊത്തം ആസ്തി 9.5 ശതമാനം വര്‍ധിച്ചു. മേയില്‍ ഇത് 21.9 ബില്ല്യണ്‍ റിയാലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മേയില്‍ ഇത് 20 ബില്ല്യണ്‍ റിയാലായിരുന്നു. വായ്പാ വിതരണത്തില്‍ 6.2 ശതാമനം വര്‍ധനവുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ മേഖലക്കുള്ള വായ്‌യില്‍ വലിയ കുറവുണ്ട്. ഇതില്‍ 16.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയില്‍ 6.3 ശതമാനവും പൊതു സ്ഥാപനങ്ങള്‍ക്കുള്ള വായ്പയില്‍ 11.1 ശതമാനവും വര്‍നധുണ്ടായിട്ടുണ്ട്.

(13..07..13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...