Thursday, July 18, 2013

യാത്രാ രേഖകളില്ലാത്ത ഇന്ത്യന്‍ സംഘം റൂവിയില്‍ തമ്പടിച്ചു

മസ്‌കത്ത്: വിസയും ലേബര്‍ കാര്‍ഡുമടക്കമുള്ള യാത്രാ രേഖകളില്ലാതെ ഒമാനില്‍ തങ്ങുന്ന 50 ലധികം ഇന്ത്യക്കാര്‍ നാടണയാന്‍ മാര്‍ഗ്ഗം തേടുന്നു. റൂവി ക്ലോക് ടവറിനും പരിസരത്തുമായി തമ്പടിച്ചിരിക്കുകയാണിവര്‍. ഭൂരിജഭാഗവുാ ആന്ദ്രപ്രദേശുകാരാണ്. ഇവിടെ ദുരിത ജീവിതം തള്ളി നീക്കുന്ന ഇവര്‍ക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ്. പലരും രോഗികളാണ്. ചിലര്‍ വിസക്ക് വന്‍ സംഖ്യ നല്‍കി ഒമാനിലെത്തി വഞ്ചിക്കപ്പെട്ടവരുമാണ്. അനധികൃതമായി ഒമാനില്‍ തങ്ങുന്ന ഇവര്‍ രണ്ട് മൂന്ന് വര്‍ഷമായി നാടണയാന്‍ ശ്രമങ്ങള്‍ നടത്തുന്നെങ്കിലും വിജയിക്കുന്നില്ല. ചിലര്‍ ഒമാന് പുറത്ത് കടക്കാന്‍ ്രശമിച്ചെങ്കിലും പരാജയപ്പെട്ടു.

മാരകമായ ചര്‍മരോഗം പിടിപെട്ട് കാലിന് പഴുപ്പ് ബാധിച്ച മന്ദ രാജേശ്വരന്‍ ചികിത്സക്ക് വകയില്ലാതെ ഉഴലുകയാണെന്ന് സമൂഹിക ്രപവര്‍ത്തകര്‍ പറയുന്നു. 50 കാരനായ ഇദ്ദേഹം ്രപമേഹ രോഗിയുമാണ്. അസുഖം ബാധിച്ചതിനാല്‍ നിത്യജീവിതം തള്ളിനീക്കാന്‍ പോലും ്രപയാസപ്പെടുന്നു. 2006ല്‍ ഒമാനില്‍ നിയമാനുസൃതമായെത്തിയ ഇദ്ദേഹം നാല് മാസം കമ്പനിയില്‍ ജോലി ചെയ്തതിന് ശേഷം ഒളിച്ചോടുകയായിരുന്നു. നാട്ടില്‍ 80,000 രൂപ ഏജന്റിന് നല്‍കിയാണ് ഇദ്ദേഹം ഒമാനിലെത്തിയത്. എന്നാല്‍ 12മണിക്കൂര്‍ ജോലിക്ക് 39 റിയാലാണ് മാസാന്ത ശമ്പളം കിട്ടിയിരുന്നത്. ഇതിനാലാണ് നാല് മാസത്തിന് േശഷം കമ്പനിയില്‍ നിന്ന്  പുറത്ത് ചാടിയത്. പിന്നീട് വിവിധ നിര്‍മാണ കമ്പനികളില്‍ ദിവസ കൂലക്ക് ജോലി ചെയ്യുകയായിരുന്നു. ഇത് കൊണ്ട് നാട്ടിലേക്ക് പണമയക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും സമ്പാദ്യമൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ രോഗം ബാധിച്ചതിനാല്‍ നാട്ടിലേക്ക് തിരിക്കുക മാ്രതമെ മാര്‍ഗ്ഗമുള്ളൂവെന്ന് രാജേശ്വരന്‍ പറയുന്നു. ഇദ്ദേഹത്തിന് അടിയന്തിര ശസ്്രത ്രകിയ ആവശ്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു.

ഒരു ലക്ഷിത്തി ഇരുപതിനായിരം ഇന്ത്യന്‍ രൂപ വിസക്ക് നല്‍കി ഒമാനിലെത്തിയ 35 കാരനായ മറ്റൊരു ആന്ദ്ര സ്വദേശി നാട്ടില്‍ പോവാന്‍ കഴിയാതെ ഉഴലുകയാണ്. 2008ല്‍ ഒമാനിലെത്തിയ ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും വിമാനത്താവളത്തില്‍ പോലും എത്തിയില്ല. ഒരിക്കല്‍ പോലും സ്‌പോണ്‍സറെ കണ്ടിട്ടില്ലാത്ത ഇദ്ദേഹത്തിന് ഇപ്പോള്‍ നാട്ടില്‍ പോണമെങ്കില്‍ 1,800 റിയാല്‍ പിഴ അടക്കണം. 2010 ല്‍ ഔട് പാസ് എടുത്തിരുന്നെങ്കിലും പോയില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരം കഥകളുമായി നിരവധി പേരാണ് ക്ലോക് ടവര്‍ പരിസരത്ത് തങ്ങുന്നത്. അധികൃതര്‍ പിടികൂടിയാല്‍ രക്ഷപ്പടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരും ഇതിലുണ്ട്.


(14...07,...13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...